Search This Blog

Thursday, May 29, 2008

കടംകഥ/ക്വിസ്:ഉത്തരം അറിയാമായിരിക്കും!

1. ഇപ്പോഴത്തെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പാടുന്ന പാട്ട്?

2. ചരണത്തില്‍ (ഗാനത്തിന്‍റെ ആദ്യഭാഗത്ത്) 2 വാക്കുകള്‍ മാത്രമുള്ള മലയാള സിനിമാഗാനം?

3. കാലില്‍ പിടിച്ചാല്‍ വാ തുറക്കും; വായില്‍ കൊടുത്താല്‍ രണ്ടാക്കി തുപ്പും?

4. കണക്കറിയാവുന്ന ഉറുമ്പ്? (ഉത്തരം ഇംഗ്ളീഷില്‍ )

Wednesday, May 28, 2008

തമാശക്കഥകള്‍ 2 (കേട്ടതെങ്കില്‍ ക്ഷമി)

1. 'കണ്ണാ ഗുരുവായൂരപ്പാ' എന്ന ഗാനം ഗാനമേള സംഘാടകന്‍റെ ടീനേജ്കാരി മകള്‍ക്ക് പാടണം. ഇംഗ്ളീഷ് മീഡിയം 'ആക്സന്‍റുള്ള' കുട്ടിക്ക് കുരുവായൂരപ്പാ എന്നേ വായില്‍ വരുന്നുള്ളൂ. റിഹേഴ്സലി'ന്‍ പല തവണ പലരും തിരുത്തിയതിനാലോ കുട്ടിക്കാകെ കണ്‍ഫ്യൂഷന്‍. ഗാനമേള സ്റ്റേജില്‍ ഗുരുവായൂരപ്പ ഭക്തിഗാനം ആദ്യത്തേതാണ്'. കുട്ടി സ്റ്റേജില്‍ കയറിയതും കീബോര്‍ഡുകാരന്‍ പറഞ്ഞു, കുരുവല്ല, ഗുരു. ഗിത്താറിസ്റ്റ് ഓര്‍മ്മിപ്പിച്ചു, ക അല്ല ഗു. പലരുടേയും ശിക്ഷണം കഴിഞ്ഞ് കുട്ടി പാടിത്തുടങ്ങി, 'കുണ്ണാ...!

2. ഓല്' എന്നാല്‍ വടക്ക് ചിലയിടത്ത് അവള്. തെങോല വീണ കാര്യം പറയുകയാണിവിടെ ഒരാള്. 'ഓല്ടെ പറമ്പില്‍ വീഴാത്ത ഓലയെടുത്ത് ഓല്' ഓലോട് പറയുന്നു, ഓല്' ഓല്ടേതാന്ന്.

3. ഇലക്ട്രീഷ്യന്‍ വീട്ടില്‍ റിപ്പയറിങ്ങിനായി വന്ന കാര്യം പറയുകയാണൊരു വീട്ടമ്മ: അയാള്‍ വന്നിട്ടപ്പൊ അകത്തും പോയി, പുറത്തും പോയി, കാല്‍ക്കലും പോയി (പോസ്റ്റ് ആണുദ്ദേശിക്കുന്നത്). പുതിയാള്‍ വന്ന് ഇട്ടപ്പഴേ അടിച്ചു പോയി!

Sunday, May 25, 2008

നമ്പൂതിരിയുടെ ബഷീര്‍‌‍ രേഖാചിത്രം


ബഷീറിന്‍റെ 'ഓര്‍മ്മക്കുറിപ്പ്' എന്ന കഥക്കായി വരച്ചത്

Tuesday, May 20, 2008

ബാലഭാസ്കര്‍‌ പറയുന്നത്

വയലിനിലെ ഉയിര്

കുവൈത്തിലെ റാഡിസണ്‍ സാസ് ഹോട്ടലിലെ റിയല്‍ എസ്റ്റേറ്റ് ഷോയില്‍ ക്ഷണിതാക്കളെ എന്‍റര്‍ടെയിന്‍ ചെയ്യാന്‍ ബാലുവും സംഘവും നില്‍ക്കുന്നു. കീ ബോര്‍ഡ് വായിക്കുന്നത് പ്രകാശ് ഉള്ള്യേരി (സ്കെച്ച് എന്ന മലയാള സിനിമക്ക് സംഗീതം നല്‍കി). ഡ്രംസിന്' നിര്‍മ്മല്‍ എന്ന പയ്യന്‍ ലുക്കുള്ളയാള്‍. തബലയും ഘടവും 'ഫ്യൂഷന്' എരിവു പകരാനായി ഉണ്ട്. ബാലു പതിവു പോലെ വയലിനില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. ആദ്യകാല റഹ്മാന്‍ നമ്പരുകളായിരുന്നു ബാലു കൂടുതലും വയലിനില്‍ വായിച്ചത്. കാതല്‍ റോജാവേ, സ്നേഹിതനേ തുടങ്ങിയവ. ഇടക്ക്, ഏറ്റവും സ്വാധീനിച്ച പാട്ടെന്ന് പിന്നീട് സമ്മതിച്ച ഉയിരേ എന്ന ബോംബെ ഗാനം. (ബേക്കല്‍ കോട്ടയില്‍ അരവിന്ദ് സ്വാമിയും മനീഷ കൊയ്'രാളയും ഒളിച്ചു കളിക്കുന്നത് ഓര്‍മ്മ വരുന്നു).

ബാലുവിന്' 'ഉയിരേ' ഇത്ര ഇഷ്ടപ്പെടാന്‍ കാരണം?
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി ചെയ്യുമ്പോഴാണ്' ഇപ്പോള്‍ സഹധര്‍മ്മിണിയായ കാമുകിയെ കാണുന്നത്. ‘ഉയിരേ’ ആ സമയത്ത് ഹിറ്റായ കാലം. അവളെ ഓര്‍ക്കുമ്പോഴൊക്കെ ആ പാട്ടും എന്‍റെ തലയില്‍ കയറി മൂളാന്‍ തുടങ്ങും. അങനെ ആ പാട്ട് ഉപേക്ഷിക്കാന്‍ പറ്റാതായി.

വയലിന്‍ വായിക്കുമ്പോള്‍ സദാ ചിരിക്കുന്ന മുഖത്തോടെ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മനപൂര്‍വം ഫോട്ടോക്ക് പോസ് ചെയ്യുകയാണോ?
ചിരിക്കുന്നത് സന്തോഷം കൊണ്ടാണ്'. ഐ എന്‍ജോയ് പ്ലെയിങ്ങ് വയലിന്‍. കാണികള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഊര്‍ജ്ജസ്വലനാകുന്നു. അതെന്‍റെ മുഖത്ത് പ്രതിഫലിക്കുന്നു. ഞാന്‍ ചിരിക്കുന്നു.

ഇടക്ക് ഉയര്‍ന്നു ചാടുന്നു?
അതെയതെ (ചിരി). ഞാന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യപ്പെടുകയാണ്'. ലുക്ക്, നമ്മുടെയിടയില്‍ അധികവും നെഗറ്റീവ് എനര്‍ജിയാണുള്ളത്. ഞാനത് കൊണ്ടാണ്' പുസ്തകവായന നിര്‍ത്തി വച്ചിരിക്കുന്നത്. പണ്ടൊക്കെ ഒത്തിരി വായിക്കുമായിരുന്നു. എന്‍റെ ശ്രോതാക്കള്‍ എനിക്ക് പോസിറ്റീവ് എനര്‍‌ജി തരുന്നു. അതുകൊണ്ടാണ് ജനപ്രിയഗാനങ്ങള്‍ വയലിനില്‍ വായിക്കുന്നത്. കേള്‍ക്കുമ്പോള്‍ അത് ഇന്ന പാട്ടല്ലേ എന്ന് ജനം (ഉള്ളാലെ)ചോദിക്കണം. പോപ്പുലര്‍ പാട്ടുകളെ കൂടാതെ ഗഹനമായ ഫ്യൂഷനും ഞങ്ങളുടെ ടീം ചെയ്യുന്നുണ്ട്. ‘തീ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫ്യൂഷനില്‍ എന്‍റെ വയലിനെ അക്കമ്പനി ചെയ്യുന്നത് വീണ, പുല്ലാങ്കുഴല്‍, തബല, ഘടം‌, ഡ്രംസ് എന്നിവയാണ്. കേള്‍ക്കാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ!

തിരക്കു പിടിച്ച യാത്രകളും സ്റ്റേജ് പ്രോഗ്രാമുകളും; ഇതിനിടയില്‍ എങ്ങനെ റിലാക്സ് ചെയ്യുന്നു?
വീണു കിട്ടുന്ന നിമിഷങ്ങളില്‍, ആളുകളുടെ ഇടയിലായാലും കണ്ണടച്ചിരുന്ന് ധ്യാനിക്കും. ‘ഓം ഭവാനി ത്വം ദാസേ’ എന്നു ചൊല്ലും. മുന്‍പ് reiki പരിശീലിച്ചിരുന്നു. ഞാനൊത്തിരി അശുഭാപ്തി വിശ്വാസിയായിരുന്നു. സംഗീതവും, വിവാഹവും എന്നെ ഓപ്റ്റിമിസ്റ്റിക് ആക്കി. അമ്പലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന സ്നേഹം pure ആയി തിരിച്ചു കിട്ടുമെന്നാ‍ണ്. അതു തന്നെയാണ് സംഗീത ജീവിതം കൊണ്ട് ഞാന്‍ നേടിയിട്ടുള്ളത്.

Monday, May 19, 2008

എന്‍‌. എസ്. മാധവന്‍റെ പുതിയ കഥ

കാലാന്തരത്തില്‍ സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്ന് ‘കേസര്‍’ എന്ന കഥയിലൂടെ മാധവന്‍ പറയുന്നു. കേസര്‍ എന്നു പറഞ്ഞാല്‍ കേസര്‍ഭായി കെര്‍‌ക്കര്‍, 116 കൊല്ലങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ഹിന്ദുസ്ഥാനി സം‌ഗീതജ്ഞ. കഥ നടക്കുന്ന വര്‍ത്തമാന കാലത്ത് ഗോവയിലെ ജയശ്രീ എന്ന, അറിയപ്പെട്ടു വരുന്ന ചിത്രകാരിക്ക്, കേസര്‍ഭായി സ്വന്തമായി വാങ്ങിയ ചുവന്ന വീടിന്‍റെ ദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് ജയശ്രീയുടെ ഭര്‍ത്താവിന്‍റെ സ്നേഹിതന്‍ ജയശ്രീയോട് (നമ്മോടും)കേസര്‍ഭായിയുടെ കഥ പറയുകയാണ്. സം‌ഗീത വിദ്വാന്‍ അല്ലാദിയാ ഖാന്‍റെ ശിഷ്യയായിരുന്ന കേസറിന്‍റെ സം‌ഗീതസിദ്ധികളറിഞ്ഞ ഗുരു ‘തന്‍റെ മരണശേഷമേ കേസര്‍ പാടാവൂ’ എന്നൊരു നിബന്ധന വച്ചു. അതനുസരിച്ച് 54 വയസിലാണ് കേസര്‍ പൊതുസദസ്സുകളില്‍ പാടിയത്. ജയശ്രീയെ കേസര്‍ചരിതം ആകര്‍ഷിക്കാന്‍ കാരണം ജയശ്രീയെ വളരാനനുവദിക്കാത്ത ചിത്രകാരന്‍ ഭര്‍ത്താവാണ്. അയാളില്‍ നിന്നും അവള്‍ വിടുതി നേടുന്നതാണ് കഥാന്ത്യം.
പരിചിതമായ കഥ, അപരിചിതമായ ഒരിടത്തില്‍, കഥ ആ‍വശ്യപ്പെടുന്ന ആഴത്തോടെ പറഞ്ഞുവെന്നത് മാധവന്‍റെ കൈയൊതുക്കമാണ്.(ജയശ്രീയുടെ ഭര്‍തൃസ്നേഹിതന്‍ റോബിന്‍ ഒരു മായാജാലക്കാരനെപ്പോലെ എല്ലാം പറഞ്ഞും ചെയ്തും കൊടുക്കുന്നത് ‘unconvinicng’ ആയി തോന്നി). ജയശ്രീയുടെ വൈകാരികലോകം അവരെക്കൊണ്ടു പറയിപ്പിക്കാതെ ‘വരച്ചു കാട്ടുന്നു’ മാധവന്‍. ഏറെ നാളുകള്‍ക്ക് ശേഷം ഭേദപ്പെട്ടൊരു കഥ വായിച്ചു. (കഥ മാതൃഭൂമി ‘യാത്ര’ സപ്ളിമെന്‍റില്‍‍).

Sunday, May 18, 2008

ടോയ്’ലറ്റ് പേപ്പറില്‍‌ ജ്യൂസ് കൊണ്ടെഴുതിയ സിനിമ

1. പണമുള്ളവരും ജീവിതച്ചെലവും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നെന്ന്‌ റിപ്പോര്‍ട്ട്‌.

പണമുണ്ടാക്കാവുന്ന സാഹചര്യം മുമ്പെന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍. അതേസമയം കേരളത്തില്‍പ്പോലും ഒരു കുടുംബത്തിന്‌ ഒരു മാസം ഒരു ലക്ഷം എന്ന ചെലവുജീവിതം സംജാതമാവുകയാണ്‌. പണമുണ്ടാക്കിയാല്‍ പോര, അത്‌ പ്രദര്‍ശിപ്പിക്കണമെന്ന സിദ്ധാന്തമാണ്‌ ജീവിതത്തിന്‍റെ വിലക്കയറ്റത്തിന്‌ കാരണം.

2. പുതിയ ബിബിസി ഡോക്യൂമെന്‍ററി 'പ്ളാനറ്റ്‌ എര്‍ത്ത്‌' ഭൂമിക്കൊരു ഉത്തമഗീതം പാടുന്നു.

65 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഇക്കോയാത്ര ആരംഭിക്കുന്നത്‌ അന്‍റാര്‍ട്ടിക്കന്‍ മഞ്ഞുമലകളില്‍ നാല്‌ മാസം വരെ ഭക്ഷണമൊന്നും കൂടാതെ ജീവിക്കാന്‍ കഴിയുന്ന എംപറര്‍ പെന്‍ഗ്വിനുകളില്‍ നിന്നാണ്‌. ആഫ്രിക്കയിലെ നീന്തുന്ന ആനകളും, റഷ്യയിലെ അമുര്‍ പുള്ളിപ്പുലികളും (ലോകത്ത്‌ ഇവരുടെ ആകെ സംഖ്യ 40), ബംഗാള്‍ കടുവകളും മറ്റനേകം ജീവജാലങ്ങളും മുഖം കാണിക്കുന്ന ഡോക്യൂമെന്ററി പറയുന്നു: ഭൂമിയാണ്‌ എട്ടാമത്തെ അത്ഭുദം.

3. സിംഗപ്പൂരിയന്‍ ചിത്രകാരന്‍ ലിന്‍ ലൂവിന്റെ വീഡിയോ, 'ഫ്ളെയിം', ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുവര്‍ക്ക്‌ പുതിയ രീതിയിലൊരു പ്രണാമം.

ആപ്പിള്‍ ജ്യൂസില്‍ ബ്രഷ്‌ മുക്കി ടോയ്'ലറ്റ്‌ പേപ്പറില്‍ എഴുതപ്പെടുന്ന പേരുകള്‍ തീനാളങ്ങളാല്‍ അപ്രത്യക്ഷമാകും മുന്‍പ്‌ ജ്വലിക്കുന്ന കാഴ്ചയാണ്‌ വീഡിയോ. കെടാന്‍ പോകുന്നതിന്‌ മുമ്പായി അക്ഷരങ്ങള്‍ വിവിധ രൂപങ്ങളാര്‍ജ്ജിക്കുന്നത്‌ ആസ്വാദകന്‍റെ വീക്ഷണകോണനുസരിച്ചായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്‌ ഈ ഹ്രസ്വചിത്രത്തിന്‌.

Wednesday, May 14, 2008

ചരിത്രത്തില്‍ മെയ്മാസം: പുലയക്രിസ്ത്യാനികളുടെ ക്രിസ്മസ്‌

മെയ്‌ 24: കാസര്‍ഗോഡ്‌ ജില്ലക്ക്‌ 24 വയസ്‌.
മെയ്‌ 25: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ 10 )0 ജന്‍മദിനം.
മെയ്‌ 27: കവി പി. കുഞ്ഞിരാമന്‍നായരുടെ ചരമവാര്‍ഷികം; ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചരമവാര്‍ഷികം.
മെയ്‌ 28: മുട്ടത്ത്‌ വര്‍ക്കി 19 ആം ചരമവാര്‍ഷികം.

2. 1931 മെയ്‌ ആദ്യവാരത്തിലാണ്‌ വടകരയില്‍ നടന്ന അഞ്ചാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ വച്ച്‌ ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നു കൊടുക്കണമെന്ന പ്രമേയം പാസാക്കി ഗുരുവായൂര്‍ സത്യഗ്രഹ തീരുമാനമെടുത്തത്‌.
ഇനി എന്നാണ്‌ എല്ലാ അഹിന്ദുക്കള്‍ക്കുമായി ഗോപുരവാതില്‍ തുറക്കുന്ന തീരുമാനമെടുക്കുത്‌? ഗോപകുമാരനെ കണ്ടില്ലേലും കുഴപ്പമില്ലെന്ന്‌ മലയാളി വിചാരിക്കുന്ന കാലത്തോ? ലത്തീന്‍ കത്തോലിക്കാ സമുദായംഗമായ യേശുദാസിന്‍റെ നാട്ടിലെ പള്ളുരുത്തി ലത്തീന്‍ പള്ളിയില്‍ പണ്ട്‌ പുലയക്രിസ്ത്യാനികള്‍ക്ക്‌ മറ്റ്‌ ഭക്തജനങ്ങള്‍ക്കൊപ്പം കുര്‍ബ്ബാന അനുവദിച്ചിരുന്നില്ല. പുലയക്രിസ്ത്യാനികളുടെ ക്രിസ്മസ്‌ ഡിസംബര്‍ 26 നായിരുന്നു.

3. മനുഷ്യവര്‍ഗത്തെ സമൂഹവുമായി ഒട്ടിപ്പിടിപ്പിച്ച പശയാണ്‌ മദ്യമെന്ന്‌ ദ ജോയ്‌ ഓഫ്‌ ഡ്രിങ്കിങ്ങ്‌ എന്ന പുസ്തകത്തില്‍ ബാര്‍ബറ ഹോളണ്ട്‌ (ബ്ളൂമ്സ്ബറി പ്രസാധനം).

മദ്യപാനത്തിന്‍റെ ആരംഭകാലവും ബിയറിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, മദ്യപാനം ഉത്സവമാക്കിയ ഓസ്കാര്‍ വൈല്‍ഡ്‌ മുതല്‍ ഡൈലാന്‍ തോമസ്‌ വരെയുള്ള എഴുത്തുകാരുടെ വിവരങ്ങളും കൊണ്ട്‌ മത്ത്‌ പിടിപ്പിക്കുന്ന വായനാനുഭവം നമ്മിലെ കുടിയന്‍മാരുടെ കുറ്റബോധം, അങ്ങനെയൊന്നുണ്ടെങ്കില്‍, ഛര്‍ദ്ദിപ്പിച്ചു കളഞ്ഞേക്കും. (ലാസ്റ്റ്‌ സിപ്പ്‌: 1866 മെയ്‌ 16 ന്‌ ബീറ്റ്‌റൂട്ടില്‍ നിന്നുള്ള ബിയര്‍ ലോകത്ത്‌ ആദ്യമായി ഉല്‍പാദിപ്പിച്ചു).

Tuesday, May 13, 2008

ബഷീറിനെപ്പറ്റി എം എന്‍‌ വിജയന്‍‌

അനന്തതയില്‍ ഏകാകിയാക്കപ്പെട്ട 'ശബ്ദങ്ങളിലെ' നായകന്‍റെ ഛായ ബഷീറിന്‍റെ മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. ഉത്തരം കിട്ടാത്ത അഭിസന്ധികളില്‍ ചെന്നുമുട്ടാത്ത ഒരു കഥയും ബഷീര്‍ എഴുതിയിട്ടില്ല. ജീവിതത്തിന്‍റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കര തന്നെ ബഷീര്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്‍റെ ആത്മകഥയാണ്' ബഷീറിന്‍റെ സാഹിത്യം.
മറ്റൊന്നിലും പരിശീലനം ഇല്ലാത്തതു കൊണ്ടാണ്' പരിശീലനം ആവശ്യമില്ലാത്ത സാഹിത്യം താന്‍ സ്വീകരിച്ചതെന്നു ബഷീര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നും ഉള്ള തിരിച്ചറിവ് ബഷീറിന്‍റെ ലോകങ്ങള്‍ക്ക് അവസാനിക്കാത്ത വിസ്താരമുണ്ടാക്കിക്കൊടുത്തു. വായനക്കാരനെ ഇതിവ്ത്തത്തിന്‍റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്‍റേയും ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ചെഖോവിന്‍റേയും കൌശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു. നാളത്തെ ലോകം 'ശബ്ദങ്ങളു'ടെ സ്രഷ്ടാവ് എന്ന നിലയില്‍ ബഷീറിനെ ഓര്‍ക്കാതിരിക്കുകയില്ല.
(ബഷീര്‍‌-സം‌പൂര്‍‌ണ്ണകൃതികള്‍ക്കെഴുതിയ അവതാരികയില്‍ നിന്ന്. എം എന്‍ വിജന്‍റെ ഒന്നാന്തരം ഭാഷയാണ്' ഈ അവതാരികയിലേതെന്ന് ടി പദ്മനാഭന്‍)

Saturday, May 10, 2008

ലളിതഗാനങ്ങളെക്കുറിച്ച്

ചലച്ചിത്രങ്ങള്‍ക്കായി ചമക്കുന്ന പാട്ടുകള്‍ ചലച്ചിത്രങ്ങളേക്കാള്‍ വലുതാവുന്ന കാഴ്ചയാണ്‌ മലയാളം ഇപ്പോഴും കണ്ടു പോരുന്നത്‌. ഗാനം സൃഷ്ടിക്കുന്ന ലോകത്തിനുതകുന്ന കാഴ്ചയൊരുക്കാന്‍ നമ്മുടെ സിനിമകള്‍‌ക്ക്‌ കഴിയുന്നില്ല. സംഗീതരംഗത്ത്‌ അതെപ്പറ്റി 'അറിയാവുന്നവര്' സിനിമാരംഗത്ത്‌ അതെപ്പറ്റി അറിയാവുന്നവരേക്കാള്‍ കൂടുതലുണ്ടെന്നതാണ്‌ അതിന്‌ കാരണം. ചലച്ചിത്രത്തിന്‌ പുറത്ത്‌ ചലനമുണ്ടാക്കിയ എത്രയോ പാട്ടുകള്‍ നാടന്‍, നാടക, ലളിത, ഭക്തി, ടിവി സീരിയല്‍ ഗാനശാഖകളിലുണ്ട്‌. അത്തരം ചില പാട്ടുകളെക്കുറിച്ചുള്ള 'മൂളിപ്പാട്ടാ'ണ്‌ ഈ കുറിപ്പ്‌.

സിന്ധുവില്‍ നീരാടി ഈറനായി അമ്പലമുറ്റത്ത്‌ വന്നു നില്‍ക്കുന്ന സുന്ദരി ആല്‍മരച്ചോട്ടില്‍ കണ്ണയക്കുന്നത്‌ കണ്ട്‌ ആലപ്പി രങ്കനാഥിന്‍റെ ഗായകന്‍ പാടുന്നു:
പ്രണയരാഗങ്ങള്‍ പകരും ഞാന്‍ കാതില്‍
പ്രിയേ എന്നോമലേ നീയുറങ്ങാന്‍
നറുപുഷ്പശയ്യാതലമൊരുക്കാം
ഞാനെന്‍ കുളിരും ചൂടും നിനക്കു നല്‍കാം.

'ആരോ കമിഴ്ത്തി വച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍, ഗിരീഷ്‌ പുത്തഞ്ചേരിയുടെ പല സിനിമാപ്പാട്ടുകളേയും നിഷ്പ്രഭമാക്കുന്ന ഉത്സവഗാനമാണ്‌. കവിതാഗുണം ചോരാതെ വിദ്യാസാഗര്‍ ആ ഗാനത്തിന്‌ നല്‍കിയ ഈണവും 'പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിമേലെ ആദ്യത്തെ ചുംബനം' പോലെ ഹൃദ്യമായിരുന്നു. അതേ ആല്‍ബത്തില്‍ (ഉത്സവഗാനങ്ങള്‍, തരംഗിണി) വിജയ്‌ യേശുദാസും സുജാതയും പാടിയ 'ചന്ദനവളയിട്ട കൈ കൊണ്ട്‌ ഞാന്‍' മലയാളത്തിലെ മികച്ച പ്രേമഗാനങ്ങളില്‍ പെടും. ഓമനേ നിന്‍ കവിള്‍ കുങ്കുമം കണ്ടപ്പോള്‍ സായംസന്ധ്യക്ക്‌ മുഖം കറുത്തു എന്ന്‌ യൂസഫലി കേച്ചേരിയുടെ സ്വരം പാടുന്നു (വിദ്യാധരന്റെ സംഗീതമ്). പ്രേമഗാനങ്ങള്‍ ലളിതഗാനകസറ്റുകളില്‍ ' ഇടനെഞ്ചിലെ പ്രാവുപോല്‍ കുറുകിയിരുന്നെങ്കില്‍ ഇന്നത്തെ ആല്‍ബങ്ങളില്‍ 'ഝിമിക്കി ഝങ്കാര'മായി പെരുമ്പറ മുഴക്കുന്നത്‌ ഓര്‍ക്കെസ്ട്രേഷന്റെ മാത്രം കുഴപ്പമല്ല, കാലത്തിന്റേതു കൂടിയാണ്‌.

ലൈംഗികത എത്രയോ സിനിമാപ്പാട്ടുകളിലുള്ളതിനേക്കാള്‍ മധുരമായി വിതാനിച്ചിരിക്കുന്നു ബിച്ചു തിരുമലയും കണ്ണൂര്‍ രാജനും തരംഗിണിയുടെ 'ഹൃദയാഞ്ജലി'യില്‍! അധരം മധുരം എന്നു തുടങ്ങുന്ന ഗാനത്തിന്റെ അനുപല്ലവിയില്‍ യേശുദാസ്‌ പാടുന്നു:
'പാതിരാവായി പ്രകൃതിയുറങ്ങി
മണിനിലാവേ തിരി താഴ്ത്തൂ
ഇവളുടെ അഴകിന്‍ ആഴങ്ങളില്‍ ഞാന്‍
ശ്രുതിയായ്‌ ലയമായ്‌ അലിഞ്ഞോട്ടെ''.

പ്രേമത്തേയും കാമത്തേയും പോലെ ഭക്തിയുടെയും നിറയാപ്പാത്രം നിറക്കാന്‍ ഒരുപാട്‌ ഫാസ്റ്റ്ഫുഡ്കാര്‍ നമുക്കുണ്ടായി. എങ്കിലും ഓര്‍ക്കാന്‍ കൊള്ളാവുന്ന ഇത്തിരിയെങ്കിലും ഈരടികള്‍ ഭക്തിഗാനങ്ങളിലും അപൂര്‍വം അവതരിച്ചു. കാനനവാസന്റെ കേശാദിപാദം തൊഴുന്ന മുതല്‍ എന്‍ ജീവതാലം നിറയെ നീ തന്ന നിര്‍മ്മാല്യം എന്ന സമ്പൂര്‍ണ്ണസാഷ്ടാംഗം വരെ; ഹിമവന്‍ മുകളില്‍ പിറക്കുന്ന ഗംഗയാറ് മുതല്‍ ചെമ്പൈക്ക്‌ നാദം നിലച്ചപ്പോള്‍ കണ്ഠം കൊടുത്തവന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരെ; രക്ഷകാ എന്റെ പാപഭാരമെല്ലാം തീര്‍ക്കണേ എന്ന അപേക്ഷ മുതല്‍ എന്തതിശയമേ എന്ന പ്രതീക്ഷ വരെ ഭക്തിഗാനങ്ങളില്‍ എഴുന്നള്ളി.

ഭക്തി ദേശത്തോടും വിപ്ളവപ്രസ്ഥാനങ്ങളോടും വ്യാപിച്ചത്‌ പാട്ടുകള്‍ക്കും ശാഖോപശാഖകളുണ്ടാക്കി. കെപി്‌എസിയുടെ ബലികുടീരങ്ങള്‍ മുതല്‍ ഏഷ്യനെറ്റിന്റെ സസ്യശ്യാമള..കേരളപ്പാട്ട്‌ വരെ അത്തരം ഗാനങ്ങള്ക്ക്‌ സ്വന്തമായി ഐഡന്റിറ്റിയുണ്ടാകുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. അലീഷ ചിനോയിയുടെ 'മെയ്ഡ്‌ ഇന്‍ ഇന്‍ഡിയ' ദേശഭക്തി-പോപ്‌-ഫ്യൂഷന്‍ ഉല്‍പത്തിന്‌ എന്തുമാത്രം മാര്‍ക്കറ്റുണ്ടെന്ന്‌ റെക്കോഡിട്ട്‌ തെളിയിച്ച ആല്‍ബമാണ്‌.

മണിയുടേയും കുട്ടപ്പന്‍റേയും നാടന്‍ പാട്ടുകള്‍, ഉമ്പായിയുടേയും രമേഷ്‌ നാരായണിന്‍റേയും ഗസലുകള്‍, ശ്രീശാന്തിനായി മധു ബാലകൃഷ്ണന്‍ ആലപിച്ച ക്രിക്കറ്റ്‌ ഗാനങ്ങള്‍, പരസ്യജിംഗിളുകള്‍... ചലച്ചിത്രത്തിന്‌ പുറത്ത്‌ നമ്മുടെ പാട്ടുമരം പടരുകയാണ്‌. വ്യത്യസ്തനാമൊരു ബാര്‍ബറിനും ബൂട്ടിനും അപ്പുറം രക്ഷയില്ലെന്ന്‌ കരുതരുത്‌. കരിമൊട്ടിന്‍ കഥയും, ശരത്‌ പൂര്‍ണ്ണിമ യാമിനിയും, ഒരു നുള്ള്‌ കാക്കപ്പൂവും, മാവ്‌ പൂത്ത പൂവനങ്ങളും നമുക്കുണ്ട്‌. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍മ്മ വരുന്നു:

'പണ്ട്‌ പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍
കൊണ്ടുപോകരുതേയെന്‍ മുരളി കൊണ്ടുപോകരുതേ!'

http://www.pravasam.com/MAY2008-sunil-cinimaonam.htm

Wednesday, May 7, 2008

അച്ഛനോടൊപ്പം ദാമ്പത്യം പങ്കിടാന്‍ ആഗ്രഹിച്ച മകള്‍

1. കമലിന്‍റെ 'ദശാവതാര'ത്തിലെ പാട്ടുകള്‍: താളം മുന്നില്‍ കയറി നിന്ന് പാടുന്ന സംഗീതം. കമലിന്‍റെ വേഷങ്ങളെപ്പോലെ തന്നെ വൈവിധ്യം പാട്ടുകളിലും കൊണ്ടുവരാന്‍ സംഗീതസംവിധായകന്‍ ഹിമേഷ്‌ റെഷാമിയ ശ്രമിച്ചിട്ടുണ്ട്‌. അഞ്ചു പാട്ടുകളും 'ക്യാച്ചി നമ്പരു'കളാണ്‌. 'കല്ലൈ മട്ടും കണ്ടാല്‍ കടവുളെ തെരിയാത്‌', 'ഉല്ലാക നായകന്' എന്നീ ഗാനങ്ങള്‍ക്ക്‌ തിയറ്റര്‍ വിട്ടും ആയുസുണ്ടായേക്കാം. ഓഹോ സനം എന്ന പോപ്‌ നമ്പര്‍ കമലഹാസനും മഹാലക്ഷ്മിയും ചേര്ന്ന്‌ പാടിയിരിക്കുന്നു. (മകള്‍ ശ്രുതിക്ക്‌ ചാന്‍സ്‌ കൊടുത്തിട്ടില്ല). ജനപ്രിയമല്ലാത്ത സംഗീതം എന്ന റിസ്കെടുക്കാന്‍ കമല്‍-ഹിമേഷ്‌-സംവിധായകന്‍ രവികുമാര്‍-പ്രൊഡ്യൂസര്‍ ഓസ്കര്‍ രവിചന്ദ്രന്‍ തയ്യാറായില്ലെന്നു വേണം കരുതാന്‍.

2. വാര്‍ത്താധിഷ്ഠിത ടിവി പ്രോഗ്രാം: 60 മിനിറ്റ്സ്‌ എന്ന ഓസ്ട്രേലിയന്‍ ടിവി പ്രോഗ്രാമില്‍ കഴിഞ്ഞയാഴ്ച ജെന്നി ഡേവീസ്‌ എന്ന 39കാരി യുവതി പ്രത്യക്ഷപ്പെട്ടു. അവര്‍ നാട്ടുകാരോട്‌ ഒരു അപേക്ഷ സമര്‍പ്പിക്കുകയാണ്‌. അവര്‍ക്ക്‌ സ്വന്തം പിതാവില്‍ ജനിച്ച സന്തതിയെ അംഗീകരിക്കുക. ജോ ഡേവീസ്‌ എന്ന 61കാരനും (അച്ഛനും മുത്തച്ഛനും ഒരാള്‍) ജെന്നിഓടൊപ്പം ടിവി പ്രോഗ്രാമില്‍ ഉണ്ടായിരുന്നു. ഫലം: ഓസ്ട്രേലിയന്‍ കോടതി ഇരുവരേയും നല്ല നടപ്പിന്‌ വിധിച്ചു.

3. നോവല്‍, രണ്ടാം ഭാഗം: 'നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ സൂപ്പര്‍ ഹിറ്റിന്‍റെ കഥ കെ. കെ. സുധാകരന്‍റേതായിരുന്നു. ഇപ്പോള്‍ സുധാകരന്‍ ആ കഥക്ക്‌ തുടരന്‍ എഴുതുന്നു. പേര്: മുന്തിരിത്തോപ്പിലെ സോഫിയ. സുധാകരന്‍റെ ഐഡിയ കൊള്ളാം, പക്ഷേ വൈകിയാണ്‌ ഉദിച്ചതെന്ന കുഴപ്പം. സിനിമയിലെ നായിക ശാരി (സോഫിയായുടെ വേഷമിട്ടയാള്‍) ഇപ്പോള്‍ അമ്മവേഷം ചെയ്യുകയാണ്‌. അത്‌ എന്ത്‌ മാജിക്കിലൂടെ തിരുത്തിയാലും എഴുത്തുകാര്‍ ഇങ്ങനെ സ്വയം അനുകരിക്കുന്നത്‌ തിരുത്താനാവാത്തതാണ്‌.

Sunday, May 4, 2008

തമാശക്കഥകള്‍ (കേട്ടതെങ്കില്‍ ക്ഷമി):

1. തൊണ്ണൂറൂകാരന്‍ വൈദ്യപരിശോധനക്ക് പോകുന്നു. എല്ലാം ഓ കെ. ഇനി 'സ്പേം കൌണ്ട്' കൂടി നോക്കിയാല്‍ മതി. "അതിന്," ഡോക്ടര്‍ ഒരു കുപ്പി കൊടുത്തിട്ട് പറഞ്ഞു, "നാളെ രാവിലെ ശുക്ളവുമായി വരിക".
പിറ്റേന്ന് കാലേ നവതികാരന്‍ റെഡി. പക്ഷെ മുഖം മ്ളാനം. "ഡോക്ടര്‍," 90കാരന്‍ പറഞ്ഞു, "ശരിയായില്ല."
"എന്തു പറ്റി?"
"ഞാനിന്നലെ വീട്ടില്‍ ചെന്നയുടന്‍ ഭാര്യയോട് കാര്യം പറഞ്ഞു. അവള്‍ സഹായിക്കാമെന്നായി. ഇടതു കൈ കൊണ്ടും വലതു കൈ കൊണ്ടും, പാവം അവള്. ഒന്നും നടക്കാതായപ്പോള്‍ അയലത്തെ ലീലാമ്മയെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു".

"എന്ത്? അരാണ്' ലീലാമ്മ?"
"വര്‍ഷങ്ങളായി ഞങ്ങളെ ഏതു കാര്യത്തിനും ഒരു കൈ തന്ന് സഹായിക്കുന്നവള്‍. ചെറുപ്പത്തിന്‍റെ ചുറുചുറുക്ക് അസ്സലായി ഉള്ളവള്‍".
"മൈ ഗോഡ്! ലീലാമ്മ എന്തു ചെയ്തു?"
"ഇരു കൈകളും പോരാഞ്ഞ് അവള്‍ കടിച്ച് പിടിച്ചും നോക്കി".
"എന്നിട്ട്?"
"ഒന്നും സംഭവിച്ചില്ല. കോളേജീ പഠിക്കണ അവള്ടെ അനിയത്തിയും വന്നു ശ്രമിച്ചു".
"വാട്ട്?"
"ആരൊക്കെ എന്തൊക്കെ ചെയ്തിട്ടെന്താ! ഡോക്ടര്‍ തന്ന കുപ്പി തുറക്കാന്‍ പറ്റ്ണില്ലാ!"

2. ഫിലിപ്പീന്‍സിലാണ്' സംഭവം. പ്രൈമറി ക്ളാസില്‍ ടീച്ചര്‍, ഗ്രീന്‍, പിങ്ക്, യെല്ലോ എന്നീ പദങ്ങള്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി പറഞ്ഞു: ഫോണ്‍ ബെല്ലടിച്ചു, "ഗ്രീന്‍ ഗ്രീന്‍ "; നാനായി (അമ്മ) ഫോണ്‍ പിങ്ക് ചെയ്ത് പറഞ്ഞു, "യെല്ലോ!"

3. യുവപട്ടാളക്കാരന്‍ കല്യാണാവധി കഴിഞ്ഞ് ജോയിന്‍ ചെയ്തിട്ട് ആറു മാസമായി. ആയിടെ രാജ്യത്തിന്‍റെ തെക്കനതിര്‍ത്തിയില്‍ അവരുടെ ഒരാഴ്ച നീളുന്ന സൈനിക ക്യാംപ്. ഒരു സായന്തനമ്, യുവതുര്‍ക്കി മേജറുടെ മുറിയില്‍ മുഖം കാട്ടുന്നു: "യേസ്?"
"സര്‍, ഈ ഗ്രാമത്തിലാണ്' എന്‍റെ ഭാര്യാവീട്. അവള്‍ സ്ഥലത്തുണ്ട്. ഒരു ദിവസത്തെ അവധി തരണം."
"ശരി. പക്ഷെ 24 മണിക്കൂര്‍ എന്നാല്‍ അതില്‍ കൂടുകയില്ല, വേണമെങ്കില്‍ കുറയാം".
"ഇരുപത്തിനാലാം മണിക്കൂറില്‍ ഹാജരാകും സര്‍".
സന്ധ്യയായി, ഉഷസായി, 48 മണിക്കൂര്‍ കഴിഞ്ഞും പൊടി പോലുമില്ലാതിരുന്ന യുവനെ ഫോണ്‍ വിളിച്ചു വരുത്തി മീശന്‍, രൌദ്രന്‍ മേജര്‍. "ഐ വാണ്ട് എക്സ്പ്ളനേഷന്‍ !"
"സര്‍, ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ കുളിക്കുകയായിരുന്നു".
"സോ വാട്ട്? ഈ ഗ്രാമത്തിലുള്ളവരുടെ കുളി 2 ദിവസമോ?"
"അതല്ല സര്‍, എന്‍റെ യൂണിഫോം ഉണങ്ങാന്‍ 2 ദിവസമെടുത്തു".

Blog Archive