Search This Blog

Saturday, December 13, 2008

തമാശക്കഥകൾ 5 (കേട്ടതെങ്കിൽ..)

1. മടിയനായ ഒരുത്തൻ കല്യാണം കഴിച്ചു. ആദ്യരാത്രി വധുവിന്റെ വേഷഭൂഷാദികളൊക്കെ മാറ്റുന്ന ബുദ്ധിമുട്ടോർത്ത് ഒരു ഭൂകമ്പത്തിനായി അവർ പുറത്ത് കാത്തിരുന്നത്രേ.

2. നഗരത്തിൽ നടന്ന ഒരു കാറപകടത്തിൽ‌പെട്ട ഒരാളെ പ്ലാസ്റ്ററിട്ട് പിറ്റേന്ന് ഡിസ്ചാർജ്ജിനു പറഞ്ഞിരുന്നു ഡോക്ടർ. പിറ്റേന്ന് ഡോക്ടർ വന്നപ്പോൾ പറയുന്നു, ഒരാഴ്ച കഴിഞ്ഞു പോയാൽ മതി. നിങ്ങളുടെ കാർക്രാഷ് ചാനലുകളിൽ കണ്ടിട്ട് സം‌ഗതി കുറേക്കൂടി സീരിയസ്സാ‍ണെന്ന് തോന്നുന്നു.

3. ഡിറ്റക്റ്റീവ് നോവൽ പൊലീസ് പ്രൊട്ടക്ഷനിൽ വായിക്കുന്ന ഒരു വല്യമ്മയെക്കുറിച്ച് ഓർക്കുമ്പഴേ പേടി തോന്നണു.

4. ‘ഡോക്ടർ, ഇത് വർക്കി സ്പീക്കിങ്ങ്, എന്റെ മകനു വിഷജ്വരം പിടിച്ചിരിക്കുന്നു’.
‘ഒ.കെ.വർക്കി, ഞാനിന്നലെ നിങ്ങളുടെ വീട്ടീ വന്ന് മകനു മരുന്നു കൊടുത്തായിരുന്നു’.
‘പ്രശ്നമതല്ല, ഡോക്, എന്റെ മകൻ ഞങ്ങളുടെ വേലക്കാരിയെ ചും‌ബിച്ചിരിക്കുന്നു’
‘ഓ! അങ്ങനെയെങ്കിൽ അവരോട് 4 ദിവസം മാറി നിൽക്കാൻ പറയൂ’
‘പ്രശ്നം, ഡോക്, ഞാൻ അവരെ ഒന്നു ചും‌ബിച്ചു’
‘എങ്കിൽ നിങ്ങൾക്കും പിടിച്ചല്ലോ, നിങ്ങളും മാറി നിന്നോളൂ ’
‘അതുമല്ല, ഡോക്, എന്റെ ഭാര്യയുമായി ഞാൻ രാത്രി കഴിഞ്ഞിരുന്നു’
‘പിടിച്ചല്ലോ ദൈവമേ, എനിക്കും!’

5. വിവാഹപ്രായപൂർത്തിയായ മകൻ പിതാവിനോട് ചോദിക്കുന്നു: ‘ഡാഡ്, ഒരു കല്യാണം കഴിക്കുന്നതിനു എന്തു ചലവു വരും?’
‘എനിക്കറിഞ്ഞുക്കൂടാ സൺ, ഞാനിപ്പോഴും പേ ചെയ്തുകൊണ്ടിരിക്കുകയാണു’

6. പുതിയ സ്വർണ്ണമോതിരം ധരിച്ച് ഓഫീസിൽ ചെന്ന് പല തവണ തല ചൊറിഞ്ഞിട്ടും ആരും ഒന്നും പറയാതിരിക്കുന്നത് കണ്ട് മോതിരധാരി:‘എന്തൊരു ചൂട്, ഞാനീ മോതിരമൊന്ന് ഊരി വയ്ക്കട്ടെ!’

7. അമ്മയുടേയും അച്ഛന്റേയും ലീല കണ്ടു പിടിച്ച മകൻ അമ്മയെ തഞ്ചത്തിനു കിട്ടിയപ്പോൾ ചോദിച്ചു, ‘അമ്മയെന്താ അച്ഛന്റെ വയറ്റത്തു കയറിക്കിടന്നത്?’
‘അത് മോനേ, അച്ഛന്റെ കുടവയറ് കുറയ്ക്കാനാണു’
‘അതോണ്ടൊന്നും കാര്യല്യമ്മേ, അമ്മ ഇല്ലാത്തപ്പൊ അപ്പുറത്തെ ആന്റി വന്ന് അച്ഛന്റെ വയറ് ഊതി വീർപ്പിക്കും’

8. യുവതിയെ പരിശോധിച്ച ഡോക്ടർ മരുന്നു കുറിച്ചു: രാവിലെ ചുവന്ന ഗുളിക, ഉച്ചക്ക് പച്ച ഗുളിക, വൈകിട്ട് മഞ്ഞ ഗുളിക. രോഗി പോയപ്പോൾ അസിസ്റ്റന്റ് ചോദിച്ചു, ‘അതെന്ത് രോഗം‘? ‘അങ്ങനെയെങ്കിലും അവർ അല്പം വെള്ളം കുടിക്കട്ടെ’ .

9. വീട്ടമ്മ അയലത്തെ സുന്ദരിയോട് ഫോണിൽ: ‘ബിക്കിനി മാത്രമിട്ട് നിങ്ങടെ ഗാർഡനിൽ വെയിലു കായാൻ ഉദ്ദേശം വല്ലതുമുണ്ടോ‘?
‘എന്തേ ഈ ഉച്ചക്ക് അങ്ങനെ ചോദിച്ചത്‘?
‘അല്ല, എന്റെ ഭർത്താവിനെക്കൊണ്ട് ചെടിയൊക്കെ ഒന്നു വെട്ടിക്കണമായിരുന്നു’.

10. സെയിൽ‌സ് എക്സിക്യുട്ടീവ് ഇന്റർവ്യൂവിനു വന്നയാളോട് മാനേജർ: ‘എന്തെങ്കിലും സെയിൽ ചെയ്ത് എക്സ്പീരിയൻസ് ഉണ്ടോ?’
‘ഉണ്ട് സർ, ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ, എന്റെ വീട്, എന്റെ പറമ്പ്...’

11. ജോസുകുട്ടിക്ക് ഉറക്കത്തിൽ കിടന്ന് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന്. അവന്റെ ഭാര്യയുടെ പേരു തന്നെയാണു അവന്റെ കാമുകിക്കും.

12. ‘ഇന്നലെ ബീച്ചിൽ ഒരു സംഭവമുണ്ടായി. ബൈക്കിൽ വന്ന ഒരു പെണ്ണ് എന്റെയടുത്ത് നിർത്തിയിട്ട്, തുണിയൂരിക്കൊണ്ട് പറയുന്നു, ടേക്ക് വാട്ട് യൂ വാണ്ട്! ഞാൻ ബൈക്കുമെടുത്ത് ഇങ്ങ് പോന്നു’
‘നന്നായി, അല്ലെങ്കിലും വസ്ത്രം നിനക്കു പാകമാവില്ല’

പഴയ കഥകൾക്ക്:http://varthapradakshinam.blogspot.com/2008/06/4.html, http://varthapradakshinam.blogspot.com/2008/06/blog-post_05.html, http://varthapradakshinam.blogspot.com/2008/05/2.html, http://varthapradakshinam.blogspot.com/2008/05/blog-post.html

Wednesday, December 3, 2008

വോയ്സ് ഒഫ് അറേബ്യ വിജയിയോട് ഒറ്റച്ചോദ്യം


ദുബായിൽ വച്ചു നടന്ന ഏഷ്യനെറ്റ് ‘വോയ്സ് ഒഫ് അറേബ്യ 2008 സീനിയർ’ മത്സരത്തിൽ, മിഡിൽ ഈസ്റ്റിലെ 350 മത്സരാർഥികളിൽ നിന്നും മികച്ച ഗായകനായി തെരെഞ്ഞെടുക്കപ്പെട്ട ആലുവ സ്വദേശി കിഷോർ, കുവൈത്തിൽ ഖറാഫി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഫൈനൽ ഓഡിഷനു 24 പേരുണ്ടായിരുന്നു. എം.ജി.ശ്രീകുമാർ-ചിത്ര അയ്യർ വിധികർത്താക്കളായ 4 റൌണ്ടിൽ നിന്നും 4 പേരെ തെരെഞ്ഞെടുത്തു. ‘രാമകഥ ഗാനലയം’ പാടി കിഷോർ ഒന്നാമനായി. ആ പ്രോഗ്രാം ഏഷ്യനെറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച കാണിച്ചിരുന്നു. കിഷോറിനോട് ഒറ്റച്ചോദ്യം: പരിപാടിയിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
‘പെട്ടെന്ന് അനൌൺസ് ചെയ്യുന്ന റൌണ്ടുകളിൽ, ഇഷ്ടഗാനം മറ്റു മത്സരാർഥികളുമായി വീതിക്കേണ്ടി വന്നത്’.

Blog Archive