Search This Blog

Tuesday, December 29, 2009

2009 അവശേഷിപ്പ്

1. പ്രധാന നേരമ്പോക്ക്: ബ്ളോഗിങ്ങായിരിക്കാം (വായന കുറഞ്ഞു; എഴുത്ത് കൂടി). മൊബൈല്‍ ഫോണ്‍ മോഡലുകളുമായുള്ള സല്ലാപങ്ങളും പ്രധാനം. ട്വിറ്ററും ഓര്‍ക്കൂട്ടും പണ്ട് കക്ഷത്തിലുണ്ടായിരുന്ന 'കേരളശബ്ദ'ത്തിന്, പകരക്കാരായി. യൂട്യൂബ്, ഐപോഡ് തുടങ്ങിയവ മലയാളം നിഘണ്ടുവിലേക്ക് മൈഗ്രേറ്റ് ചെയ്തു.
2. പൊതുവ്യക്തിത്വങ്ങളോടുള്ള ആരാധന പൊളിഞ്ഞു വീണു. (വിഗ്രഹങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെടേണ്ടത് തന്നെയാണ്).
3. സമാന്തര വൈദ്യം: ആരോഗ്യാവബോധം കൂടി; ആളുകള്‍ക്ക് പ്രായമായെന്ന് പറയുകയേയില്ല.
4. 'ഊണ്, വിളമ്പിയിരിക്കുന്നു, പിള്ളാരോട് വരാന്‍ ഒന്നു ടെക്സ്റ്റ് ചെയ്യൂ' എന്ന് ഒരു ഫലിതസിന്ധു.
5. എന്‍റെ ടീവിക്ക് എന്‍റെ മുറി പോരാതായി! ടിവി ഓഫ് ചെയ്യണോ, വേണ്ടയോ എന്നതാണ്, വരും വര്‍ഷത്തെ വെല്ലുവിളി.

Saturday, December 26, 2009

നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം


കലാഭവന്‍റെ കണക്കുപുസ്തകത്തില്‍ നിന്നും കിട്ടിയത്. നമ്പര്‍ 23 ദിലീപിന്‍റേത്. 1985 കാലഘട്ടമെന്ന് തോന്നുന്നു. ഗായകന്‍ പീറ്ററിന്, ന.15, പ്രതിഫലം മിമിക്രിക്കാരനേക്കാള്‍ എത്ര മടങ്ങായിരുന്നെന്നും ഇപ്പോള്‍ അത്തരം കലാകാരന്‍മാരുടെ അവസ്ഥയും ചിന്തനീയം.

Monday, December 21, 2009

‘Avatar’ stirs up the child in us

‘Avatar’ stirs up the child in us

In the evolution of cinema, Avatar is a new species. The ultimate in cinema entertainment, it is a product cleverly designed to cater to the visual thirst and childlike curiosity of all ages and tastes. Avatar has caught the fancy of film lovers in Kuwait with its release last Friday and is a great technological achievement.

Director James Cameron's multi layered attempt to knit together art and craft is memorable. He unites the themes of civilized greed vs forest virtue; age old story vs the most modern technology; beauty vs war and materialism vs utopian spirituality. It's Cameron after 'Titanic' and he is back to his 'Terminator' roots. Cameron deserves a Best Director Oscar for marrying a story that is appealing to everyone, contains hints of social commentary and utilizes the latest in movie making technology.

In one of the early scenes, the heroine, English speaking native Na'vi of Pandora planet, tells the hero, an Earthen named Jake (a soldier in Pandora as part of a human mission to loot the natural resources of the planet), she did not attack him because she 'saw' the strength of his heart. Jake is disabled and considered a liability to the station where the Earthen invaders experiment and carry out operations on the planet of Pandora. Jake has the boon to mind-travel or to be an avatar (incarnation) as one of the Na’vis. The film is largely about his transformation from a finite, handicapped human into a high-spirited being.

The breathtaking Pandora is being inhabited by spirit-filled trees, gigantic animals, birds and various clans of Na'vi. The Na'vi, described as 'blue monkeys' by a military general plundering the planet, are the bluish, supernaturally tall, naïve and native inhabitants of Pandora. Avatar has the bottom line of virtue being successful and seems to be saying ‘the weak becomes meek and become to inherit the land’.

Avatar is the kind of film one feels is a must see but after watching feels as though maybe it wasn't worth the hype. The hype is unavoidable but make no mistake; Cameron's film is a triumph worth seeing. The IMAX version of the film is expected to arrive in Kuwait next week.

Sunday, December 20, 2009

'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും

അവതാര്‍ സ്റ്റാന്‍ഡേഡ് പൈങ്കിളിയാണ്. അപാരവിഷ്വലുകളിലൂടെയുള്ള ഒരു ടൂര്‍. ഇത്രയും വന്യ സൌന്ദര്യം സ്ക്രീനില്‍ അപൂര്‍വം. പന്‍ഡോറ എന്ന അന്യഗ്രഹക്കാട്ടിലെ അതിമാനുഷര്‍ (നീലക്കുരങ്ങന്‍മാര്‍ എന്ന് ഭൂമിമനുഷ്യരുടെ ആക്ഷേപം), മറ്റ് അതിജീവജാലങ്ങള്‍, തൂങ്ങുന്ന പര്‍വതങ്ങള്‍ (ഹാങ്ങിങ്ങ് ഹാലേലൂയ) അടക്കമുള്ള പശ്ചാത്തലം നമുക്കൊരു ഹാങ്ങോവര്‍ തരാതിരിക്കില്ല. ഒരു ബാലരമക്കഥ പോലത്തെ ചിരപരിചിതമായ മിത്തിന്‍റെ ചുവട് പിടിച്ച് സ്പെഷ്യല്‍ ഇഫക്റ്റുകള്‍ക്ക് സാധിക്കാവുന്നതിന്‍റെ അങ്ങേയറ്റം സാക്ഷാത്ക്കരിച്ച് രണ്ടേമുക്കാല്‍ മണിക്കൂര്‍ നമ്മിലെ കുട്ടിയെ അവതാര്‍ ആഹ്ളാദഭരിതമാക്കുന്നു.

പന്‍ഡോറ കൊള്ളയടിക്കാന്‍ പോകുന്ന അമേരിക്ക ആധുനിക കൊളോണിയല്‍ ശക്തികളുടെ പ്രതീകമാണ്. അവിടത്തെ നാവി എന്ന സഹവാസികള്‍ ഒരു അത്യാധുനിക കാട്ടുവര്‍ഗ്ഗപ്പതിപ്പ്. നീല നിറം, കൊമ്പു പോലത്തെ ചെവി, അതി ഉയരവും അതിരില്ലാത്ത ശക്തിശ്രോതസ്സുകളുടെ സൂക്ഷിപ്പുകാരും. അവരുമായുള്ള അധിനിവേശക്കാരുടെ യുദ്ധത്തില്‍ നന്‍മ ശേഷിക്കുന്ന പട്ടാളക്കാരുടെ സഹായമുണ്ട്. പട്ടാളക്കാരിലെ ജെയ്ക്കിന്, നാവികളിലൊരാളായി അവതരിക്കാനുള്ള സിദ്ധി അയാള്‍ക്ക് വിനയും തുണയുമാണ്. കഥയിലെ സസ്പെന്‍സും അതാണ്. കഥയില്‍ ഇതുവരെ നമ്മള്‍ പരിചയിച്ച അതീന്ദ്രിയതയും നാവി ഭാഷയും ഉപകഥകളും ആഖ്യാനങ്ങളും കുറുകി ഒടുവില്‍ നായകന്‍-നായിക-വില്ലന്‍ എന്ന ഇന്‍റര്‍നാഷണല്‍ ക്ളൈമാക്സിലേക്കെത്തും. ഓ, അവസാനം എല്ലാം നഷ്ടമായെന്ന് നായികയോടൊത്ത് വിലപിക്കവേ വന്യമ്രുഗങ്ങള്‍ ഇരച്ച് വരുന്ന സീന്‍! ശേഷം അധിനിവേശസേനക്ക് മടങ്ങിപ്പോകാം. ഭൂമിവാസികളാല്‍ ആക്രമിക്കപ്പെട്ട പന്‍ഡോറ അവരാല്‍ത്തന്നെയാണ്, ഒഫ് കോഴ്സ്, രക്ഷിക്കപ്പെടുന്നതും. 'ഐ സീ യൂ' എന്ന് നായകനും നായികയും പറയുന്നതിന്, ഉള്‍ക്കാഴ്ചയുടെ ഒരു തലം സിനിമക്ക് പറഞ്ഞു വെയ്ക്കാനുമാകുന്നു.

3-ഡി കണ്ണട വച്ച് കാണുന്ന ഐമാക്സ് വേര്‍ഷന്‍ കുവൈറ്റില്‍ അടുത്തയാഴ്ചയേ എത്തൂ. അതു വരെ ക്ഷമിക്കാന്‍ പത്രമാധ്യമങ്ങള്‍ സമ്മതിച്ചില്ല. അത്രക്കല്ലേ വാര്‍ത്തകളുടെ അവതാരം. കണ്ടത് വെറുതെയായില്ല. ലോകസിനിമയുടെ ഒരു നാഴികക്കല്ല്, 'മിസ്സ്' ആയില്ലല്ലോ. ഒരു നല്ല കഥപറച്ചിലുകാരന്‍ കാമറൂണിന്‍റെ സാങ്കേതിക അവതാരം കാണേണ്ടതു തന്നെയാണ്. സാധാരണ ഇത്തരം സൈ-ഫൈകള്‍ വെടിക്കെട്ട് പോലെ തീരുകയേ ഉള്ളൂ. ഇത് വെടിമരുന്നിന്‍റെ ഉല്‍ഭവം അന്വേഷിച്ചു പോകാന്‍ പ്രേരിപ്പിച്ചേക്കും.

Friday, December 18, 2009

ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ

സിനിമ: ലാ ഡോള്‍ചെ വീറ്റ
സംവിധാനം: ഫെഡെറിക്കോ ഫെല്ലിനി
ജീവിതം പെട്രോള്‍ തീരാത്ത വാഹനത്തിലെ കറക്കമാണ്! ഫെല്ലിനീകരിക്കപ്പെട്ട സിനിമയുടെ തുടക്കം ഗംഭീരം ഭീകരം! ക്രിസ്തുപ്രതിമ വഹിച്ചു പോകുന്ന ഹെലികോപ്റ്റര്‍ പഴയ റോമിനെ കടന്ന് വ്യാവസായിക റോമിന്‍റെ മീതെ പണിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ ആംഗിളിലൂടെ നമുക്ക് കാണാം. ആ ഹെലികോപ്റ്ററെ പിന്‍തുടരുന്ന മറ്റൊന്നില്‍ ജേണലിസ്റ്റ് നായകനും (മാര്‍ചെല്ലോ) ഫോട്ടോഗ്രാഫര്‍ പാപ്പരാസോയും (ഈ കഥാപാത്രനാമത്തില്‍ നിന്നാണ്, ഇന്ന് കൂടുതല്‍ പ്രസക്തമായ പാപ്പരാസി എന്ന പദമുണ്ടാകുന്നത്). 'മീഡിയ'ക്കാരുടെ ഹെലികോപ്റ്റര്‍ ബിക്കിനി സുന്ദരികളെ കണ്ട് ഒന്നു വലം വച്ചു. സിനിമയുടെ (1960) മൊത്തത്തിലുള്ള മൂഡ് അതാണ്. ആഹ്ളാദഭരിത ജീവിതത്തിന്‍റെ പിന്നാലെ പായുന്ന നായകനും പാപ്പരാസോ പോലുള്ള പേര്, ആനന്ദപുരം ആനന്ദന്‍ എന്നോ മറ്റോ, ഫെല്ലിനി നല്‍കേണ്ടതായിരുന്നു. പക്ഷേ ഫെല്ലിനിക്ക് ആനന്ദത്തിന്‍റെ തോട് പൊളിച്ച് കുറച്ചു കൂടി പറയാനുണ്ട്.

അത് ആത്യന്തികമായ നിരര്‍ഥകതയെക്കുറിച്ചാണ്. അല്ലെങ്കില്‍ സുന്ദരി കുളിക്കുന്ന കുളത്തിലെ ഒഴുകിക്കൊണ്ടിരുന്ന ജലധാര പൊടുന്നനെ നിലയ്ക്കില്ലായിരുന്നു; അമ്മവാല്‍സല്യത്തിന്‍റെ സ്പൂണുമായി പിന്നാലെ നടക്കുന്ന ഭാര്യയെ അയാള്‍ ജീവിതത്തില്‍ നിന്ന് ഇറക്കി വിടില്ലായിരുന്നു; അങ്ങേക്കര നില്‍ക്കുന്ന നിഷ്കളങ്കയുടെ മന്ദഹാസത്തോട് 'എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല' എന്ന് മറ്റൊരുവളുടെ കൈയിലകപ്പെട്ട് പോകുന്നതിനിടെ പറയേണ്ടി വരില്ലായിരുന്നു.

സമ്പന്നതയുടെ പിറകിലുള്ള ബോറടിയെക്കുറിച്ചാണ്, വെളിച്ചവും ബഹളവും പാര്‍ട്ടിയും ചിരിയും കളിയും നിറഞ്ഞാടുന്ന മൂന്നു മണിക്കൂര്‍ 'മധുര ജീവിതം' പറയുന്നത്. ഈ അനുവാചകന്‍ ഒരേ സമയം മോഹവലയത്തിലകപ്പെടുകയും ബോറടിക്കപ്പെടുകയും ചെയ്തു. ആനന്ദത്തില്‍ താറടിച്ചുവോ!

Wednesday, December 16, 2009

'പാര്‍ട്ടി'പ്രകാരം സൂചി തൂമ്പയായി

കഴിഞ്ഞയാഴ്ച കുവൈറ്റില്‍ നിന്നും നാട്ടില്‍ അവധിക്ക് പോകാനിരുന്നയാള്‍ തലേന്ന് സ്വന്തം റൂമില്‍ (കമ്പനി വക അക്കമഡേഷന്‍) നടത്തിയ പാര്‍ട്ടി, പല അടരുകളുള്ള ഒരു സംഭവകഥയായി ഇപ്പോഴും വികസിക്കുന്നു. ഏറ്റവുമധികം മിനുങ്ങിയ ആള്‍ കട്ടിലിലേക്ക് ചെരിഞ്ഞതാണ്, ഒന്നാമത്തെ ടേണ്‍. ആ 'അടിഞ്ഞു പോകല്‍' നല്ലതിനായി അയാള്‍ക്ക്. ബാക്കി നാലു പേരും കൂടി പാതിരാക്ക് ഭക്ഷണം കഴിക്കാനിറങ്ങുന്നു. ചെന്നു കയറിയത് പോലീസുകാരുടെ മുഖത്തേക്ക്. ഭക്ഷണം, സാദാ സാന്‍ഡ്‌വിച്ച്, പിറ്റേന്ന് രാവിലെ ലോക്കപ്പില്‍ കിട്ടി. സെല്ലില്‍ പത്തോ പതിനൊന്നോ പേരുണ്ടായിരുന്നു. പലര്‍ക്കും പല കഥകള്‍.

നമ്മുടെ നാലു പേര്‍ക്കായിരുന്നു കൂടുതല്‍ കോണ്‍ടാക്റ്റ്സ്. വെള്ളി, ശനി അവധി ദിനങ്ങളില്‍ നാലുപേരും നാലു പാടും വിളിച്ചു. ഒരാള്‍ക്ക് തീര്‍ച്ചയായും നാട്ടിലേക്കും വിളിക്കേണ്ടി വന്നു. ഇതിനിടെ അദ്ദേഹത്തിന്‍റെ ഫ്രീ അക്കമഡേഷന്‍ കമ്പനി റദ്ദാക്കി. എന്തേലുമാവട്ടെ പുറത്തിറങ്ങിയിട്ട് എത്ര സമാധാനങ്ങള്‍ വേണേലും പറയാം. പല കൂട്ടുകാരും പല 'വാസ്തക്കാരേയും' ഏര്‍പ്പാടാക്കി. ഇറങ്ങണമെങ്കില്‍ ഒരാള്‍ക്ക് ദിനാര്‍ അഞ്ഞൂറ്. അങ്ങനെ വാഗ്ദാനം ചെയ്ത ഉന്നതങ്ങളിലെ പിടിപാടുകാരെല്ലാം മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഞായറാഴ്ച അവരുടെ നേരം പുലര്‍ന്നത് വാസ്തക്കാരുടെ കലപില കൊണ്ടായിരുന്നു. കേവലം നൂറോ നൂറ്റമ്പതോ ഫൈന്‍ കൊണ്ട് തീര്‍ക്കാവുന്ന പരിപാടി രണ്ടായിരം ദിനാറിലേക്ക് കുതിച്ച് കുത്തിയതിനാല്‍ 'ഞാനിറക്കാം, ഞാനിറക്കാം, എന്നതായിരുന്നു കലപിലയുടെ കാതല്‍. 'ഇവരെ രക്ഷിക്കാന്‍ ആദ്യം വന്നത് ഞാനാണ്' അവകാശവാദത്തിന്‍മേല്‍ അവസാനം 2 ഏജന്‍റുമാര്‍ ശേഷിച്ചു. ഒരാള്‍ മറ്റേയാള്‍ക്ക് കുറച്ച് ദിനാര്‍ നല്‍കി പറഞ്ഞയക്കുകയും ഉടമ്പടി പ്രകാരം നാല്‍വര്‍ പുറത്തിറങ്ങുകയും ചെയ്തു.

ഒടുവില്‍ കിട്ടിയത്: വാസ്ത ഏറ്റില്ല. ലോക്കപ്പില്‍ നിന്നിറങ്ങിയെങ്കിലും കേസില്‍ നിന്ന് ഒഴിയാന്‍ നാലുപേര്‍ക്കും സാധിച്ചില്ല. നാല്‍വരും സങ്കടം ഏജന്‍റിനോട് പറഞ്ഞു. അദ്യേം കനിഞ്ഞു. 2000-ല്‍ അത്യാവശ്യമെടുത്ത് ബാക്കി തിരികെ നല്‍കി. ഇനി സ്വന്തം നിലയില്‍ കേസിന്, വിധേയരാകണം. കമ്പനി ഉത്തരവാദിത്തമെടുക്കില്ലെന്ന്.

നാലുപേരും ജീവിതത്തില്‍ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടെന്ന് പറയുന്നു.

Monday, December 14, 2009

ഭാവി-ക്രിസ്മസ്-കഥ

ഭാവികാലമാണ്. എന്നു വെച്ചാല്‍ കേരള ടൌണാന്തരങ്ങളില്‍ (ഗ്രാമങ്ങള്‍ പുത്തനുടുപ്പിട്ടല്ലോ) വാള്‍മാര്‍ട്ടും കെ എഫ് സി യൊക്കെ നെറ്റിപ്പട്ടമണിഞ്ഞു നില്‍ക്കുന്നു. അന്ന് കേരളത്തില്‍, ഓ, കേരളത്തിന്‍റെ പേര്‍ അങ്ങനെയൊക്കെത്തന്നെ, ഒരു നിയമം കൊടി (!) കുത്തി വാഴുന്നു: പക്ഷി-മ്രുഗാദികളെ കൊല്ലാന്‍ പാടില്ല.
അക്കൊല്ലം ക്രിസ്മസ് കാലത്ത് ലോറി സമരമുണ്ടായി (മരണമില്ല സമരത്തിന്). തമിഴ്നാട്ടീന്ന് പച്ചക്കറിയൊന്നും വന്നില്ല. കോഴീനെയൊട്ട് തൊടാനും വയ്യ.
ഇനി നമ്മുടെ കഥയിലേക്ക്: എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്ന് വേവലാതിപ്പെടുന്ന ഒരു കുടുംബം.
1. ചാപ്ളിന്‍ ചെയ്ത പോലെ ഷൂസ് വേവിക്കണോ? അയ്യേ, ബോറ്.
2. മനുഷ്യരെയെങ്ങാനു കൊന്ന്... ഛായ്, അറു പഴം!
3. കോഴിയെ കൊന്ന് 65 വയ്ക്കുന്നതിന്‍റെ സി ഡി വാങ്ങി, കണ്‍ നിറെ കണ്ട് ഒരു സിംബോളിക് ഡിന്നര്‍?
പോടാ മൈ..(ഗുഡ്‌നെസ്).
പരിഹാരം: ക്രിസ്മസ് സദ്യ കേമമായി. കെന്‍റക്കി ചിക്കനായിരുന്നു സ്പെഷ്യല്‍ (അത് അമേരിക്കന്‍ കോഴിയാണ്, സാറേ).

http://blothram.blogspot.com/2009/12/blog-post_14.html

Friday, December 11, 2009

കാരിക്കേച്ചറുകള്‍ സമ്മാനമാക്കുന്ന ഒരാള്‍

It all started when one day, the passenger who sat opposite to him began to doze off. "I took out my pen and at the end of the journey I gifted my drawing to the stranger who was my first 'victim,' says Johnarts, 46, a caricaturist.
Today, Indian ministers, film personalities and other celebrities visiting Kuwait have a 'gotcha' gift to take home, whether they like it or not: their own caricatures presented to themselves before the public by the artist.


The 100x70 caricature, sketched using a black marker on a white slender styrofoam is loosely based on photos of the guest, but closely portrays the celebrity's image. Sometimes, the photos are handed over to the artist by the event organizers days before the function. The caricaturist, after carefully cramming the photos and the popular image, does the magic in a few snappy strokes. The guest, usually taken aback with the pleasant surprise, takes the 'funny side of the persona' in good humor.

Johnarts, who is a former drawing teacher at the Ministry of Education (MoE), has just completed his 100th gift-caricature. "Caricaturing is a pastime I explored while I was a Fine Arts student," says the 46-year-old artist who has been living in Kuwait since 1992. In his own words: I used to go to college by train and, as my professor had instructed, I would observe passengers.

There are 670 caricatures to Johnarts' credit among numerous oil paintings and sketches, some of them adorn his Jleeb apartment. "Although I've drawn lots of still life, landscapes and abstract works", admits the caricaturist, "I think I'll be remembered for my caricatures." Johnarts has done two exhibitions in Kuwait and is planning for another one for a wider audience. The exhibition will showcase caricatures of famous Indian expatriates living in Kuwait. "As such I've completed the ambassador's profile,
he said.

The vegetarian caricaturist is happy about how his works have been turned into an item on the stage during a function. "I've received more recognition as a caricaturist than as an artist," he said, adding "and how cheap and instantly attractive caricatures are compared to a painting, economy-wise and effort wise, I've more time with my family!

Johnarts had his 'golden era,' as he puts it, in his life as an artist back in 1993 when he was assigned artworks at the Amiri palace in Kuwait. He did a range of acrylic, oil and tempera works at various palaces in Kuwait. In 1994, he says, Sheikha Majida Nawaf presented him mementos and certificates of appreciation. Johnarts also treasures a recent golden remark made upon one of his caricatures by visiting Indian minister. At the function, looking at the artist's vision of the minister, the VIP said, "The caricature looks better than I!

http://kuwaittimes.net/read_news.php?newsid=MTIxMDkxNjU3

Monday, December 7, 2009

അന്‍റോണിയോണി ബ്ളോ-അപ്

സിനിമ: ബ്ളോ-അപ്
സംവിധാനം: മൈക്കിളാഞ്ജലോ അന്‍റോണിയോണി

വാക്കുകളാല്‍ പറയാനാവാത്തത് ചിത്രങ്ങളിലൂടെ പറയുന്ന സിനിമ. എടുക്കുന്ന ഫോട്ടോകള്‍‍ക്ക് 'ഇരകളാകുന്ന' സ്ത്രീകളേക്കാളും, അവര്‍ നിര്‍ലോഭം 'ഓഫര്‍' ചെയ്യുന്ന എന്തിനേക്കാളും സ്വന്തം ചിത്രങ്ങള്‍ പ്രിയപ്പെട്ടതായി കണക്കാക്കുന്ന ഒരു ലണ്ടന്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍. ചിത്രങ്ങളാണ്, അവ പൊലിപ്പിച്ചെടുത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സ്‌ക്രീനില്‍ തോന്നുമെങ്കിലും, അയാളുടെ സത്യം. അച്ചടക്കമില്ലാത്ത, പക്ഷേ അര്‍പ്പിത ഫോട്ടോഷൂട്ട് ജീവിതത്തിനിടയില്‍ സ്വന്തം ധാരണകളെ നെഗറ്റീവാക്കുന്നത് അയാളെടുത്ത മറ്റൊരു ഫോട്ടോയാണ്. ഒരു ഗാര്‍ഡനില്‍ ആശ്ലേഷിതരായി നില്‍ക്കുന്ന മിഥുനങ്ങളില്‍ സ്ത്രീ മറ്റെന്തിനെയോ പരതുന്നത് ഫോട്ടോഗ്രാഫറുടെ കാമറ ഒപ്പിയെടുക്കുന്നതും മുതല്‍ സസ്പെന്‍സ് ഉളവാക്കും. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ ബ്ളോ-അപ് ചെയ്തു. സ്ത്രീ കണ്ണുകളാല്‍ പരതിയ സ്ഥാനത്താണോ ഒരു ഡെഡ്ബോഡി കിടക്കുന്നു. നായകനു മരുന്ന് വിഷമായി മാറിയ അവസ്ഥ.
ഫോട്ടോയെടുക്കാന്‍ വസ്തു വേണമെന്ന് ശഠിക്കണോ എന്ന് ചിന്തിപ്പിക്കുന്നതാണ്, പിള്ളാര്‍ ബോളില്ലാതെ ബാഡ്‌മിന്‍റണ്‍ കളിക്കുന്ന ചിത്രാന്ത്യം. അവശേഷിക്കുന്നത് പച്ചപ്പുല്‍ത്തകിടി മാത്രം. സാദാ ട്രീറ്റ്‌മെന്‍റില്‍ നിന്നും മാറി കളര്‍ ഫോട്ടോഗ്രഫിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്ന, അറുപതുകളുടെ വിചാരധാരകളെ ഒപ്പിയേടുക്കുന്ന ഈ അന്‍റോണിയോണി കളര്‍ഫുള്‍ ചിത്രം (1966) കൂടുതലും ഒരു അസ്‌തിത്വവാദ പ്രസ്താവനയാണ്.

Wednesday, December 2, 2009

യവനിക ഗോപാലകൃഷ്ണന്‍ പറഞ്ഞത്

യവനിക എന്നത് ഒരു പെണ്‍കുട്ടിയുടെ പേരാണെന്ന് തെറ്റിദ്ധരിച്ചവരില്‍ ശ്രീകുമാരന്‍‌തമ്പിയും പെടും‌. കെ.ജി.ജോര്‍ജ്ജ് ഒരിക്കല്‍ ചോദിച്ചത് ടിവി സീരിയലുകളുടെ ക്രെഡിറ്റില്‍ (‘സ്ത്രീ’യുടെ 1500 എപിസോഡുകളില്‍ വേഷമിട്ടു) അഭിനേതാക്കളുടെ നിരയില്‍ യവനിക ഗോപാലകൃഷ്ണന്‍ എന്ന് കണ്ടിട്ടുണ്ട്, പക്ഷേ നിങ്ങളെ ഞാന്‍ ‘യവനിക’യുടെ സെറ്റില്‍ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു. യവനിക ആലുവയില്‍ ഞാന്‍ തുടങ്ങിയ നാടകസമിതിയുടെ പേരാണെന്നും പേരിന്‍റെ കൂടെ വച്ചതാണെന്നും ഏറെപ്പേരോട് പറയേണ്ടി വന്നിട്ടുണ്ട്.

ഇരുപത് വര്‍‌ഷത്തോളം പതിനെട്ട് നാടകങ്ങള്‍ യവനിക കളിച്ചു. ആദ്യനാടകം ശ്രീമൂലനഗരം മോഹന്‍റെ അഷ്ടബന്ധം. മോഹന്‍റെ ജ്യേഷ്ഠനായ ശ്രീമൂലനഗരം വിജയന്‍റെ തുളസിത്തറ എന്ന നാടകം തിടുക്കത്തില്‍ പൊളിച്ചെഴുതിയതാണ് അഷ്ടബന്ധം. മോഹന് അങ്ങനെ കുറേ പൊടിക്കൈകളുണ്ട്. യവനിക തുടങ്ങും മുന്‍പ് ഞാന്‍ ആലുവ മൈത്രി കലാകേന്ദ്രത്തിലും അങ്കമാലി പൌര്‍‌ണ്ണമിയിലും നടനായിരുന്നു. പൌര്‍‌ണ്ണമിയുടെ ‘തീര്‍ഥാടനം’ മോഹന്‍റെ നാടകമായിരുന്നു. അങ്ങനെയാണ് മോഹനെ പരിചയപ്പെടുന്നത്. എം‌ടിയുടെ ‘വാനപ്രസ്ഥം’ പിന്നീട് സിനിമയാക്കിയപ്പോ തീര്‍‌ഥാടനം എന്ന് പേരിട്ടതിന് മോഹന്‍ കോപ്പിറൈറ്റ് പ്രകാരം കേസ് കൊടുക്കാനിരുന്നതാണ്. അങ്ങനെയൊക്കെയാണ് മോഹന്‍ (മോഹന്‍ പിന്നെ ലളിതകലാ അക്കാദമി സെക്രട്ടറിയായി വിരമിച്ചു).

മൈത്രി കലാകേന്ദ്രത്തില്‍ എന്‍‌.എഫ്.വര്‍‌ഗീസുണ്ടായിരുന്നു. ഞാന്‍ യവനിക തുടങ്ങിയപ്പോള്‍ വര്‍ഗീസിനേയും വിളിച്ചു. കാശിന്‍റെ കാര്യത്തില്‍ ഭയങ്കര കണക്കനാണ് വര്‍ഗീസ്. യവനികയില്‍ 250 രൂപയായിരുന്നു വര്‍ഗീസിന്റെ (ഒറ്റക്കളിക്കുള്ള) പ്രതിഫലം. ഒരിക്കല്‍ പാലായ്ക്കടുത്ത് ഒരു സ്ഥലത്ത് ഞങ്ങളുടെ നാടകം കളിക്കുകയാണ്. യവനികയിലെ മറ്റൊരു പ്രശസ്ത നടന്‍ കെ.എസ്.കര്‍ത്താ എത്തിയിട്ടില്ല. ഫസ്റ്റ് ബെല്ല് കൊടുക്കാന്‍ സമയമായി. മുന്‍പ് ആമ്പല്ലൂരില്‍ നാടകം കളിക്കുമ്പോള്‍ കുടിച്ച് ബോധമില്ലാതെ ടാക്സിയില്‍ ഷഡ്ഡി മാത്രമിട്ട് വന്ന് നാടകം വൈകിച്ച ചരിത്രമുണ്ട് കര്‍ത്താക്ക്. ഇവിടേയും നാണം കെടുമാല്ലോ എന്നോര്‍ത്ത് നാടകമുതലാളിയായ ഞാന്‍ മേക്കപ്പില്‍ വിയര്‍ത്തു. സദസ്സ് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. എന്‍.എഫ്.വര്‍ഗീസ് ഒരു പോംവഴി പറഞ്ഞു. കര്‍ത്താ വരുന്നതു വരെ വര്‍ഗീസ് മിമിക്രി അവതരിപ്പിക്കും. ആവട്ടെ. സ്റ്റേജില്‍ വര്‍ഗീസ് തകര്‍ക്കുന്നു. ഞാന്‍ പുറത്ത് അക്ഷമനായി ഉലാത്തുന്നു. അര മണിക്കൂറിനകം കര്‍ത്താ വിയര്‍ത്തു കുളിച്ചെത്തി. ഞാനൊന്ന് കൊടുക്കാനാഞ്ഞതാണ്. നാടകത്തെ ബാധിക്കണ്ടല്ലോ എന്നോര്‍ത്ത് അടക്കി. അന്ന് രാത്രി പ്രതിഫലം കൊടുത്തപ്പോൾ വര്‍ഗീസ് പറഞ്ഞു, അന്‍പത് രൂപാ കൂടി തരണം. മിമിക്രി കളിച്ചില്ലേ?

കോട്ടയം നാഷണല്‍ തീയറ്റേഴ്സിന്‍റെ ജോര്‍ജ്ജും ഞാനുമാണ് ടെന്‍ഷനില്ലാത്ത മുതലാളിമാര്‍ എന്ന് നാടകരംഗത്ത് പൊതുവേ പറയപ്പെടാറുണ്ടായിരുന്നു. ചെറുപ്പത്തിന്‍റെ തിളപ്പിലാണ് ഞാന്‍ ടെന്‍ഷനടിക്കാതിരുന്നത്. 1984 ല്‍ യവനിക തുടങ്ങുന്നതിനും പത്ത് വര്‍ഷം മുന്‍പ് അമച്വര്‍ അഭിനയം തുടങ്ങിയിരുന്നു. ജോലി ചെയ്തിരുന്ന അങ്കമാലി ടെല്‍ക്കിലെ നാടകമത്സരത്തില്‍ എം.ആര്‍.ബി.യും വിടി ഭട്ടതിരിപ്പാടും കാലടി ഗോപിയും വിധികര്‍ത്താക്കളായി എന്നെ മികച്ച നടനായി തെരെഞ്ഞെടുത്ത തുടക്കം കുറച്ചൊന്നുമല്ല ആത്മവിശ്വാസം തന്നത്. അതുകൊണ്ട് ഒരു നടന്‍ വന്നില്ലെങ്കില്‍ സംഘാടകര്‍ക്ക് നാടകത്തിന്‍റെ മൊത്തം പ്രതിഫലമായ പതിനായിരം രൂപാ കൊടുത്താല്‍ മതിയല്ലോ എന്ന എക്സ്ട്രീം ഞാനങ്ങ് ചിന്തിക്കും. അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഒരു നാടകവണ്ടി റോഡിലൂടെ പോകുന്നത് കണ്ടാല്‍ ടെന്‍ഷനാണ്. പ്രായമായില്ലേ?

പ്രശസ്ത നടനായിരുന്ന സുരാസു (ബാലഗോപാല്‍ എന്ന പേരായിരുന്ന സുരാസുവിനെ ബാലേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്) യവനികയില്‍ ചേരണമെന്ന് എന്നോട് പറഞ്ഞു. ട്രൂപ്പ് ഉടമസ്ഥനായ ഞാന്‍ ചിന്തിക്കുന്നത് സുരാസു പ്രസിദ്ധ നടന്‍ എന്നല്ല, കഞ്ചാവ് വലിക്കുമെന്ന കുപ്രസിദ്ധിയുള്ള നടന്‍ എന്നാണ്. സുരാസുവിനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എനിക്ക് കൈ തന്നു. പലരും ഒളിവില്‍ പറയുന്ന കാര്യം ഗോപാലകൃഷ്ണന്‍ മുഖത്തു നോക്കിപ്പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ബാലേട്ടന്‍ പിന്നേയും എന്റെയടുക്കല്‍ വന്നു. ഇങ്ങനെ ജീവിച്ച് മതിയായി. മദ്രാസിലെ ഒരു ആശ്രമത്തില്‍ പോകുന്നെന്നായിരുന്നു അപ്പോഴത്തെ സംസാര പൊരുള്‍. ഇതിനിടയില്‍ ഒരു ദിവസം കാലടി തീയറ്റേഴ്സ് ഉടമയായ പാറയ്ക്ക ജെയിംസിന്‍റെ സ്കൂട്ടറിന്‍റെ പിറകില്‍ സുരാസു പോകുന്നത് കണ്ടു എന്ന് ആലുവായിലെ ചിലര്‍ എന്നോട് പറഞ്ഞതിന് പിന്നാലെ സുരാസു കാലടിയിലെ നാല്‍ക്കവലയില്‍ വട്ടം കിടന്ന് ട്രാഫിക് ബ്ലോക്കുണ്ടാക്കി പൊലീസ് പിടിച്ചുവെന്ന വാര്‍ത്തയും കേട്ടിരുന്നു. ബാലേട്ടന് മദ്രാസ് ആശ്രമത്തില്‍ ചേരുന്നതിന് ഒരു പ്രശ്നമുണ്ട്. ചെല്ലും ചെലവുമായി മാസം 300 രൂപാ അശ്രമത്തില്‍ കൊടുക്കണം. ഗോപാലകൃഷ്ണന് അതു കൊടുക്കാന്‍ പറ്റുമൊ? ആശ്രമത്തിലേക്ക് മണിഓര്‍ഡര്‍ അയക്കാമെന്ന് ഞാന്‍ പറഞ്ഞു. ഓരോ മാസവും മുടങ്ങാതെ അയച്ചു. നാലാം മാസം മണിഓര്‍ഡര്‍ തിരിച്ചു വന്നു. അങ്ങനെയൊരാള്‍ അവിടെയില്ല!

യവനിക നിന്നു. എനിക്ക് സീരിയല്‍ രംഗത്ത് തിരക്കായി. സ്ത്രീയിലെ ചന്ദ്രേട്ടനായി തുടക്കം. ഒരു സിനിമക്ക് 74-80 സീന്‍ മതി. ഇതുവരെ നൂറ് സിനിമക്കുള്ള സീനുകള്‍ അഭിനയിച്ചു. സീരിയല്‍ രംഗത്ത് ഒരു ആര്‍ടിസ്റ്റിന് ഒരു ദിവസം അയ്യായിരം മുതല്‍ 15,000രൂപ വരെയാണ് പ്രതിഫലം. സിനിമയില്‍ അടുത്ത പടത്തിന് കാണാട്ടോ എന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പറയുമെന്ന പേടി സീരിയല്‍ രംഗത്തെ പലര്‍ക്കുമുണ്ട്. ഇപ്പോള്‍ ഞാനൊരു സീരിയല്‍ സം‌വിധാനം ചെയ്യുന്നു. 'ചന്ദ്രേട്ടനും ശോഭേടത്തിയും'. കഥ ജി.എസ്.അനില്‍. നിങ്ങളുടെ ബന്ധുക്കളില്‍ ആരെങ്കിലും പ്രവാസികളായി ഉണ്ടെങ്കില്‍ ഈ സീരിയല്‍ കാണുക എന്നതാണ്, ക്യാച്ച് ലൈന്‍. ഒരു പരസഹായി ചന്ദ്രേട്ടന്‍ ദുബായില്‍ ഒരാള്‍ക്ക് ജാമ്യം നില്‍ക്കുന്നതും പറ്റിക്കപ്പെടുന്നതും ഷാര്‍ജ പൊലീസ് സ്റ്റേഷനില്‍ കിടക്കുന്നതും കയറ്റി അയക്കപ്പെടുന്നതും വീട്ടുകാരാല്‍ കറിവേപ്പിലയാകപ്പെടുന്നതുമൊക്കെയാണ്, 15 എപിസോഡുകളുടെ ഷൂട്ടിങ്ങ് ദുബായില്‍ വച്ച് കഴിഞ്ഞ 'ചന്ദ്രേട്ടനും ശോഭേടത്തിയും'. ചന്ദ്രേട്ടനായി ഞാന്‍, ഭാര്യ ശോഭേടത്തി കലാരഞ്ജിനി, അമ്മ കവിയൂര്‍ പൊന്നമ്മ. ആരോടും പറയേണ്ട. പണ്ടത്തെ 'കടല്‍പ്പാല'വുമായി കഥക്ക് ബന്ധമുണ്ട്.

മറ്റൊരു പ്രൊജക്റ്റ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുമായി ചേര്‍ന്ന് ഭാസന്‍റെ 'ഊരുഭംഗം' അവതരിപ്പിക്കുക എന്നതാണ്. മോഹന്‍ലാല്‍ കര്‍ണ്ണഭാരം ചെയ്തതു പോലെ ഒരു അവതരണം. ദുര്യോധനന്‍റെ തുടക്ക് ഭീമന്‍റെ അടിയേക്കുന്നത് മര്‍മ്മപ്രധാനമായ ഭാഗം. സ്റ്റേജില്‍ ഞാന്‍ ഒറ്റയാള്‍. സംഗീതം മട്ടന്നൂര്‍. (ഞാന്‍ മട്ടന്നൂര്‍ സ്വദേശിയാണ്. ശങ്കരന്‍കുട്ടി ബാല്യകാല സഖാവും. ആലുവയില്‍ ചേക്കേറുന്നത് ടെല്‍ക്ക് ജോലി പ്രമാണിച്ചാണ്).

നീണ്ട നാടകവര്‍ഷങ്ങളില്‍ നൊമ്പരപ്പെടുത്തുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. അതിലൊന്ന്: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ നാടകം. കൂട്ടത്തിലെ നടിയുടെ അച്ഛന്‍ മരിച്ച വിവരം ഏറെ വൈകിയാണറിയുന്നത്. നാടകം കഴിഞ്ഞയുടന്‍ വണ്ടി നടിയുടെ സ്വദേശമായ ഭരണങ്ങാനത്തേക്ക് പോകാമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. അപ്പോള്‍ നടിക്ക് സംശയം, ആലുവക്ക് പോകേണ്ട വണ്ടി എന്തിന്... എന്താണു നിങ്ങള്‍ ഒളിക്കുന്നത്...? ഞാന്‍ പറഞ്ഞു എനിക്കൊരാളെ കാണാനാണ്. വണ്ടി ഭരങ്ങാനത്തെത്തിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. നാലു കിലോമീറ്ററുകളോളം കരച്ചിലായി. എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല, നാടകം അലമ്പാവണ്ട എന്നു കരുതിയല്ലേ എന്ന് പിന്നീട് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: കണ്ണൂര്‍ മുതല്‍ നീ കരയാതിരിക്കാനായിരുന്നു.

http://malayaalam.com/Content.aspx?Type=Article&ID=46

Blog Archive