Search This Blog

Monday, August 30, 2010

ആനന്ദമാര്‍ഗ ടൂറിസം

1. 'ആരെക്കുറിച്ച് കേള്‍ക്കുന്നതാണ് ഏറ്റവും അസഹനീയം'
ഇംഗ്ളണ്ടിലെ ആസ്‌ക്മെന്‍ മാഗസിന്‍ പുരുഷവായനക്കരുടെയിടയില്‍ നടത്തിയ 'ആരെക്കുറിച്ച് കേള്‍ക്കുന്നതാണ് ഏറ്റവും അസഹനീയം' സര്‍വേയില്‍ അമേരിക്കന്‍ മിസിസ് പ്രസിഡണ്ട് മിഷേല്‍ ഒബാമ അന്‍ചാം സ്ഥാനത്ത്. ലേഡി ഗാഗയും ലിന്‍ഡ്‌സേ ലോഹനും മിസിസ് ഒബാമയേക്കാള്‍ ബോറടിപ്പിക്കുന്നവരാണ്. മികച്ച ബോര്‍ സ്ഥാനം ഗ്ളാമര്‍ താരം കെയ്‌റ്റി പ്രൈസ് നേടി. ഒരു പുരുഷന്‍ സ്വന്തം പങ്കാളിയില്‍ എന്ത് കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അതൊക്കെ ഒന്നാം സമ്മാനക്കാരിയിലുണ്ട് എന്ന് ആസ്‌ക്മെന്‍ എഡിറ്ററുടെ വിലയേറിയ അഭിപ്രായം. സാക്ഷാല്‍ കെയ്‌റ്റി മുന്‍ഭര്‍ത്താവുമായുള്ള നിയമക്കണക്ക് തീര്‍ത്ത് പുതിയൊരാളെ ഡേറ്റ് ചെയ്യുകയാണിപ്പോള്‍. ആ ദാമ്പത്യം അഥവാ പങ്കാളിത്തം നീണാല്‍ വാഴട്ടെ. ഒരു ഒന്നാം സ്ഥാനം, മല്‍സരം എന്തുമാവട്ടെ, ഗ്ളാമര്‍ കൂട്ടുകയേയുള്ളൂ.

നമ്മുടെയിടയില്‍ സ്‌ത്രീകള്‍ നയം വ്യക്തമാക്കിത്തുടങ്ങിയാല്‍ ഏട്ടന്‍മാര്‍ ഇടപെടുമെന്നുള്ളതിനാല്‍ അസഹനീയര്‍ ആരെന്ന ചോദ്യം അപ്രസക്തം.

2. 'വിശേഷ'മുള്ള വിദ്യാര്‍ഥിനികള്‍ക്ക് മലേഷ്യയില്‍ സ്‌പെഷല്‍ സ്‌കൂള്‍
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഗര്‍ഭം ധരിച്ചാല്‍ എന്തു ചെയ്യും? അവര്‍ പഠനം നിര്‍ത്തുമായിരിക്കും. കുഞ്ഞുങ്ങള്‍ക്കെന്തു സംഭവിക്കാം? ചുരുങ്ങിയ പക്ഷം മലേഷ്യയില്‍ ചുരുങ്ങിയ തോതിലല്ലാതെ നവജാതശിശുക്കള്‍ ജീവെനോടെയോ അല്ലാതെയോ കുപ്പത്തൊട്ടികളില്‍ കിടക്കുന്നത് കണ്ട് അവര്‍ക്കായി പ്രത്യേക വിദ്യാലയം തന്നെ തുറക്കാനുള്ള പുറപ്പാടിലാണ് ഭരണകൂടം . അമേരിക്കയില്‍ അമ്മമാരായ വിദ്യാര്‍ഥിനികളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ സ്‌കൂളില്‍ സൌകര്യമുണ്ട്. അതിനാല്‍ അവിടെ അമ്മമാരും ആകാനിരിക്കുന്നവരും ഇടകലര്‍ന്ന് പഠിക്കും. അവിടത്തെ കാലാവസ്ഥയല്ലാത്തതിനാല്‍ മലേഷ്യയില്‍ പ്രത്യേക വിദ്യാലയങ്ങള്‍ വേണ്ടിവരുന്നു. കേരളത്തിലാണേല്‍ പീഡനമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളിന് ബെല്ലടിക്കാന്‍ എപ്പഴേ സമയമായി!

3. മദ്യമാര്‍ഗത്തിനെതിരെ ഒരു മധ്യമാര്‍ഗം

ജക്കാര്‍ത്തയിലെ ഒരു ബാറിനെതിരെ ഏതാണ്ട് 300 പേരാണ് സംഘടന രൂപീകരിച്ച് മദ്യശാല അടക്കണമെന്ന വാശിയുമായി സമരം ചെയ്യുന്നത്. ബാറിന്‍റെ പേരാണ് പ്രശ്‌നം. ഫ്രന്‍ച് മുതലാളിമാരുടെ 'ബുദ്ധ ബാര്‍' ഇന്തോനേഷ്യയിലെ ന്യൂനപക്ഷ ബുദ്ധമതക്കാരെ വ്രണപ്പെടുത്തിയെന്നാണ് സമരക്കാരിലെ ക്രിസ്‌ത്യാനിയായ നേതാവ് പറയുന്നത്. ബാറിനകത്തെ 15 അടി ഉയരമുള്ള ബുദ്ധപ്രതിമയും സമരക്കാര്‍ക്ക് ക്ഷ പിടിച്ചിട്ടില്ല. ഇത്തരം അധാര്‍മ്മികതകള്‍ക്കെതിരെ അവര്‍ ശരണം വിളി തുടരുന്നു. 'ബുദ്ധ ബാറി'നെതിരെ ക്രിസ്ത്യാനിക്കെന്ത് പ്രതിഷേധം എന്ന ചോദ്യത്തിന് സാധുതയില്ല. ഇതൊരു മധ്യമാര്‍ഗമാകുന്നു. ഇന്ന് ബുദ്ധ, നാളെ ഹിന്ദു ബാര്‍, ജീസസ് ബാര്‍.
'ബുദ്ധാ'ഉടമകള്‍ക്ക് ഈ പ്രശ്‌നം വേഷം മാറി വന്ന അനുഗ്രഹമാകാനാണ് സാധ്യത. കെയ്റോയിലും ദുബായ്‌യിലുമുള്ള ബുദ്ധ ബാര്‍ ശാഖകള്‍ക്ക് എതിര്‍പ്പുകളില്ലെന്നത് പ്രശ്‌നത്തിന്‍റെ വീര്യം കുറച്ചിട്ടുണ്ട്. ജക്കാര്‍ത്തയുടെ കോളനികാലത്തെ ഡച്ച് ചരിത്ര കെട്ടിടത്തില്‍ അന്തിയുണരുന്ന ബാറിന് പരസ്യം ഫ്രീയായി കിട്ടിക്കൊണ്ടിരിക്കുകയാണ് ഈ പ്രശസ്ത വിവാദത്തിലൂടെ.

4. മൊബൈല്‍ ഫോണ്‍: ഇനി ടൈപ്പണ്ട, കല്‍പ്പിച്ചാല്‍ മതി

ആപ്പിളിന്‍റെ സിരി വോയ്‌സ് കമാന്‍ഡ് ആപ്പ്‌ളിക്കേഷന്, ഗൂഗിളിന്‍റെ മറുവിളി - ആന്‍ഡ്റോയ്‌ഡ് വോയ്‌സ് ആക്‌ഷന്‍സ്. ആരെയെങ്കിലും വിളിക്കാനും മെസേജാനും പാട്ട് കേള്‍ക്കാനും അലാം വയ്ക്കാനും എല്ലാമെല്ലാം വോയ്‌സ് ആക്‌ഷനോട് പറഞ്ഞാല്‍ മതി. ഈ ഗൂഗിള്‍ ഗുട്ടന്‍സിനോട് അപ്പിള്‍ കമ്പനി ഉടന്‍ തിരിച്ചടിക്കും: സിറ്റിയിലെ റസ്‌റ്ററന്‍റില്‍ ഡിന്നര്‍ ബുക്ക് ചെയ്യാന്‍ മൊബൈലിനോട് പറഞ്ഞാല്‍ മതി. ബാക്കി കാര്യം കക്ഷിക്ക് വിടുക. ഇനി മലയാളത്തില്‍ പറഞ്ഞാല്‍ മനസിലാവുന്ന ഫോണുകള്‍ വരുന്ന കാലം വിദൂരമാവില്ലെന്ന് വിചാരിക്കാം. വിചാരിക്കുന്നതില്‍ 'എറര്‍' ഇല്ലല്ലൊ.

5. ആനന്ദമാര്‍ഗ ടൂറിസം

പുതിയ ഹോളിവുഡ് സിനിമ 'ഈറ്റ് പ്രേ ലവ്' അടിസ്ഥാനമാക്കി ടൂര്‍ സംഘടിപ്പിക്കുന്നു അമേരിക്കയിലെ പല ഏജന്‍സികളും. വിവാഹമോചിത എഴുത്തുകാരി എലിസബെത്ത് ഗില്‍ബെര്‍ട്ട് ആത്മാന്വേഷണത്തിന്‍റെ ഭാഗമായി ഇറ്റലി, ഇന്ത്യ, ബാലി എന്നിവിടങ്ങളിലൂടെ നടത്തി എഴുതിയ പുസ്തകം ഇപ്പോഴും ബെസ്‌റ്റ് സെല്ലറാണ്. അതിന്‍റെ സിനിമാ രൂപത്തിന് (ഗില്‍ബെര്‍ട്ടായി ജൂലിയ റോബര്‍ട്ട്സ്) 'സംത്രുപ്തിപ്പെടുത്തുന്ന' റിപ്പോര്‍ട്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജൂലിയ റോബര്‍ട്ട്സ് അഥവാ എഴുത്തുകാരി സന്‍ചരിച്ച വഴിയിലൂടെ നമ്മളെയും ടൂറ്കാര്‍ കൊണ്ടു പോവും. അവസാനം 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് സന്ദേഹത്തിനിട കൊടുക്കാത്ത വിധം ക്‌ളൈമാക്‌സ്, യാത്രയുടെയും സിനിമയുടെയും.

Thursday, August 26, 2010

For this Hindu man, fasting is an expression of solidarity

It was Ramadan when Sreekumar Unnithan, a sound engineer by profession, arrived in Kuwait three years ago. At a recording studio in Hawally where he worked, the staff were observing fasts and Sreekumar, a Hindu, followed track. In his place of residence during that time, he followed the same practice with the other two roommates who were Muslims. "I felt that it was awkward to eat right in front of them," he said.

Sreekumar was highly appreciative of the two Muslim friends who had let him put up a framed picture of the Hindu Goddess Lakshmi on the wall, where he regularly burned incense. Now that those roommates are gone and two new ones, also Muslim, have taken their place, Sreekumar continues with the practice.


"Fasting is a value-enriched meal," Sreekumar said, philosophizing on the sense of oneness at both the concrete and abstract levels. "Practically, you feel one with the brothers who are sleeping next to you, or working a mouse-click away, and conceptually it all leads one to think about wholeness." Even when he started working, he explained, fasting wasn't a challenge for him. "It doesn't require genius to respect another culture or religion and I follow the custom of fasting out of my respect for people whether at work or at home, and it's good for your body too. It's not a 'While-in-Rome,-do-as-Romans-do' policy. I'm drawn towards the harmony between us and the spiritual strength behind and beyond fasting," he said.
Sreekumar is happy to hear the Maghreb prayer calls. The food, he says, tastes much better when hungry. "We break the fast with the dates offered to us by the Harris (watchman) from the next building. They grow in his courtyard. And it's a joy to eat together," he added.

At his workplace, at the Kuwait Scientific Center, where he's employed as an audio-visual technician, Sreekumar has an added advantage of working on the evening shift this Ramadan. "We had Quraish (a custom whereby people dine together on the night before the holy month of Ramadan begins) at the Scientific Center where we shared food and gifts. This only demonstrates to me how the meaning of sharing expands."
Sreekumar draws a parallel in the ritual he shares with his roommates. "I perform a sashtang (a prayer in which Hindus prostrate themselves, face-down on the ground), which I thought, in the beginning, that my roommates would find a funny practice. But once they saw me do it, they began respecting it. Only then did it strike me that they also prostrate themselves when they perform a 'sajda.'"

http://www.kuwaittimes.net/read_news.php?newsid=Njc4MzM2MzM4

Sunday, August 22, 2010

കുവൈറ്റില്‍ മാവേലി കുടുംബസമേതം എത്തുന്നു

മഹാബലി വിവാഹിതനല്ലെന്ന വയ്‌പിനെ കലാകാരന്‍റെ സ്വാതന്ത്ര്യമെടുത്ത് പുനര്‍നിര്‍മ്മിക്കുന്ന കാഴ്ച കുവൈറ്റിലെ മംഗഫില്‍ കാണാം വെള്ളിയാഴ്ച (aug 27) വൈകിട്ട് മഗ്‌രിബ് കഴിഞ്ഞ നേരം. മാവേലിയെ സഭാര്യനും 2 കുട്ടികളുടെ പിതാവുമാക്കി രംഗത്തെഴുന്നള്ളിക്കുന്നത് കുവൈറ്റിലെ പ്രശസ്ത നാടകനടനും സംവിധായകനുമായ ത്രിശൂര്‍ സ്വദേശി ബാബു ചാക്കോളയാണ്. മാവേലി കല്യാണം കഴിച്ചയാളാണെന്ന 'ഷോക്ക്' ഇല്ലാതാക്കുവാന്‍ നാടകീയമായാവും 'ഓണത്തപ്പകുടുംബം' രംഗത്തെത്തുക. 'എന്താ മാവേലീ, തനിയെ നടന്ന് തളര്‍ന്നോ' എന്ന നാട്ടുകാരന്‍റെ ചോദ്യത്തിന് മറുപടിയായി 'ഇല്ലാ, ഇക്കുറി ഭാര്യേം കുട്ട്യോളും ഉണ്ട്' എന്ന് പറഞ്ഞ് അവരെ അണിയറയില്‍ നിന്നും വിളിക്കുന്ന രീതിയിലാണ് അവതരണം. ബാബുവിന്‍റെ ഭാര്യയും മക്കളും മാവേലീഭാര്യയും മക്കളുമായി വേഷമിടും. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷവേദിയിലാണ് മാവേലിയുടെ കുടുംബാവതരണം.

Saturday, August 14, 2010

'പത്താം നില' എന്തു കൊണ്ട് എട്ടാം നിലയില്‍ പൊട്ടി?

മാനസികരോഗികളോടും രോഗത്തോടും കുടുംബവും സമൂഹവും ആശുപത്രികളും കാട്ടുന്ന വിവേചനം ഇന്നസന്‍റായി പറഞ്ഞ 'പത്താം നിലയിലെ തീവണ്ടി' എന്ന ചിത്രത്തിന് എന്തു പറ്റിയിരിക്കും? ആബാല'വ്രുദ്ധ'ജനങ്ങളും കണ്ടിരിക്കേണ്ട സിനിമയെന്ന് പൈസാ മുടക്കിയവര്‍ പോലും ചിന്തിക്കാത്ത ഈ 'സാരോപദേശ-മോറല്‍' ചിത്രത്തില്‍ അണിയറക്കാര്‍ക്ക് ചിലതെങ്കിലും ചെയ്ത് നാലു പേരെക്കൂടി കാണിക്കാമായിരുന്നു. ഉദ്ദേശശുദ്ധിയുള്ള പ്രമേയം വേണ്ട ചികില്‍സ ലഭിക്കാതെ പോയി രോഗമായി വളര്‍ന്ന വിധി ചിത്രത്തിന് വന്നു പോയല്ലോ. ആരോടാണ് ഡെന്നീസ് ജോസഫ്-ജോഷി മാത്യു ‍ മാപ്പു പറയുക ദൈവമേ!

മദ്യപിക്കുന്നത് കൊണ്ടാണ്, ശങ്കരന്‍ എന്ന മധ്യവയസന് (ഇന്നസെന്റ്) സ്‌കിസോഫ്രേനിയ പിടിപെട്ടതെന്ന് വീട്ടുകാരും ഡോക്‌ടര്‍മാരും പ്രഖ്യാപിച്ചപ്പോള്‍ ചിത്തഭ്രമമുള്ളതിനാലാണ് നിങ്ങള്‍ മദ്യപിച്ചതെന്ന് ഒരു നല്ല ഡോക്‌ടര്‍ (അനൂപ് മേനോന്‍) ശങ്കരനോട് പറയുന്നുണ്ട്. ബിസിനസ് ചെയ്ത് കടം വന്ന് ഒരു മറവി കിട്ടാന്‍ കുടിക്കുന്ന ശങ്കരനെ ആത്മഗതം ചെയ്യിപ്പിച്ചാല്‍ പോര, കാണിക്കണമായിരുന്നു. ആശുപത്രി-തടവറയില്‍ കിടക്കുന്ന ശങ്കരനെക്കൊണ്ട് ഇത്രമാത്രം കത്തെഴുതിക്കണമായിരുന്നോ? ഒരിക്കലും കാണാന്‍ വരാത്ത മകന്‍ രാമുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍, മറുപടി കിട്ടാതിരിക്കുന്നതിലൂടെ കുടുംബത്തിന്‍റെ നിസ്സഹായവസ്ഥയും വ്യക്തമാക്കുവാനും, ശങ്കരന്‍റെ കത്തെഴുത്ത്, ഇടവിട്ടില്ലാതെ വോയ്‌സ് ഓവറും, സിനിമയെ സഹായിച്ചോ? ഡെന്നീസ് ജോസഫിന്‍റെ കലാകൌമുദിക്കഥ എങ്ങനെയിരുന്നാലും സിനിമാഭാഷ്യത്തിന് ജോഷി മാത്യു ഉത്തരവാദിയാകുമല്ലൊ.

ഡെന്നീസിന്‍റെ കഥയില്‍ നിന്നും ആരോഗ്യമുള്ളൊരു തിരക്കഥ വികസിച്ചില്ലെന്നതും കുറവായി. (വഹിക്കാന്‍ കഴിയാത്തതൊക്കെ നിര്‍വ്വഹിക്കേണ്ടി വരുന്നത് ഭാരമാണെന്ന ഡയലോഗൊക്കെയുണ്ട്). 'തന്‍റെ ശമ്പളത്തീന്ന് അയാള്‍ക്ക് ഒരു ഡോസിനുള്ള മരുന്ന് കൊടുക്കുമോ' എന്ന് സൂപ്രണ്ടിനെക്കൊണ്ട് നല്ല ഡോക്‌ടറോട് ചോദിച്ച് ഡോക്‌ടര്‍മാരുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്നു ഡെന്നീസ്. എന്നാലും ഡയലോഗുകളേക്കാള്‍ ദ്രുശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമായിരുന്നുവെന്നത് 'ന്യൂദല്‍ഹി'യുടെ കഥാകാരന്‍ 'മറന്നു'. ഡോക്യുമെന്‍ററി സ്‌റ്റൈലിലുള്ള കാമറ (വിനോദ് ഇല്ലംപള്ളി) നന്ന്.

അഭിനേതാക്കളാണ് കൂടുതലും സിനിമ കളഞ്ഞത്. ഇന്നസെന്‍റ് കഥാപാത്രത്തിന്‍റെ ഗൌരവം മറന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പുള്ള ശങ്കരന്‍റെ ഫ്രഷ് ഭാവം കാണിച്ചിരുന്നെങ്കില്‍ റേന്‍ച് കിട്ടുമായിരുന്നു. ചിത്തഭ്രമമത്തില്‍ നിന്നും പിടി വിടുവിനാവാഞ്ഞ രാമു ജയസൂര്യയുടെ ഏറ്റവും മോശം റോളാണ്. 'ഇതുപോലൊരു പിതാവിന്‍റെ പുത്രനായി ജനിക്കുന്നതാണ് പിത്രുശാപം' എന്ന് മുറപ്പെണ്ണിനോട് പറയാനുള്ള നിസ്സഹായത കലര്‍ന്ന രോഷം എവിടെ? കിണറ്റീന്ന് കാലിബക്കറ്റ് കോരുന്നതൊഴിച്ച് ജയസൂര്യയുടെ ക്‌ളോസപ് ഷോട്ടുകളെവിടെ? ഈ സിനിമക്ക് കിട്ടാവുന്ന മികച്ച ക്‌ളൈമാക്‌സ് ഉണ്ടായിട്ടും ജയന് സ്വയം ഭേദിക്കാന്‍ പറ്റിയില്ല. ശങ്കരന്‍റെ ഭാര്യ (ശ്രീകല്?) മറ്റൊരു നിരാശ. ഷിബു ചക്രവര്‍ത്തി-എസ്പി വെങ്കിടേഷ്മാരുടെ മധു ബാലക്രിഷ്‌ണന്‍ ഗാനം ഉദ്ദേശിച്ച ക്‌ളാസിലായി. മധുവിന്, പക്ഷെ രാമായണ കാ'ണ്‍ഠ്'മെന്ന് തറപ്പിക്കേണ്ടായിരുന്നു.

ജീവിതത്തില്‍ നിന്നും പ്രതീക്ഷ എടുത്ത് കളയുന്ന ഒരു രോഗത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ സിനിമയില്‍ നിന്നും പ്രതീക്ഷ എടുത്ത് കളയുന്നില്ല ഇത്തരം ശ്രമങ്ങള്‍ എന്ന് പക്ഷെ സമ്മതിക്കണം.

Friday, August 6, 2010

വിവാഹ'മോചിത' മുക്കുവ ആത്മകഥ

വിഷയലമ്പടനും ധനാസക്തിയുമുള്ള കബളിപ്പിക്കല്‍ പൊലീസുകാരന്‍-ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ സ്ഥിതിയിലേക്ക് ജീവിതം എത്തിയതെങ്ങനെ എന്ന് വിവരിക്കുന്നു 'ഒരു മുക്കുവപ്പെണ്ണിന്‍റെ ആത്മകഥ'യിലൂടെ ലീന കൊച്ചുതോപ്പില്‍. (പരിധി പബ്ളിക്കേഷന്‍സ്, 50 രൂ., 72 പേജ്). മദ്യപാനിയായ അപ്പനും ചാരായവില്‍പ്പനക്കാരി അമ്മക്കും (വാളുമേരി) പിറന്ന മൂത്ത മകള്‍, നാല് ആങ്ങളമാര്‍ക്ക് ഏക പെങ്ങള്‍, ലീനയുടെ കോണ്‍വെന്റ് വിദ്യാഭ്യാസം കന്യാസ്‌ത്രീയാക്കാന്‍ അവളെ പ്രേരിപ്പിച്ചു. അമ്മയുടെ നിര്‍ബന്ധത്താല്‍ വിവാഹത്തിന് സമ്മതിച്ച ലീനക്ക് പിന്നീട് 'കണ്ണീരില്‍ കുതിര്‍ന്ന' ദിനങ്ങളായിരുന്നെന്ന് പുസ്തകം ആണയിടുന്നു. ഇസ്രയേലില്‍ ജോലിക്ക് പോയ ലീന സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍ ഡൈവോഴ്‌സ് നോട്ടീസ് നല്‍കി 'തന്‍റേടത്തോടെ എഴുന്നേറ്റു നില്‍ക്കുന്ന' ചിത്രം പച്ചയായി കാണാം.


പുസ്തകത്തില്‍ നിന്ന്: 'ഒരു കാരണവശാലും നീയും നിന്‍റെ സഹോദരന്‍മാരും ടോയ്‌ലറ്റില്‍ പോകരുത്' എന്ന് പറഞ്ഞ് ടോയ്‌ലറ്റ് പൂട്ടി (അയാള്‍). ... ചില സന്ദര്‍ഭങ്ങളില്‍ ഞാനും അനുജന്‍മാരും മലവിസര്‍ജ്ജനം നടത്തിയത് ഏതൊക്കെ രീതികളിലായിരുന്നെന്ന് ആലോചിക്കാന്‍ പോലും വയ്യ. ഇരുളില്‍ ജനാല തുറന്ന് വിസര്‍ജ്ജ്യങ്ങള്‍ പുറത്തേക്ക് നീട്ടിയെറിയുകയാണ് പതിവ്. ....അനുജന്‍മാര്‍ രണ്ടുപേരും സ്‌കൂളില്‍ നിന്നും കൊണ്ടുവരുന്ന പയറുകഞ്ഞിയായിരുന്നു ഞങ്ങളുടെ ഭക്ഷണം.
'ദുഷ്ടനായ വില്ലന്‍ കഥാപാത്രം മോഹന്‍ദാസിനു പോലും ഈ പുസ്തകം കരുണയേകുന്നു' എന്ന് അവതാരികയില്‍ ബാബു കുഴിമറ്റം. നളിനി ജമീലയുടെയും തസ്‌കരന്‍റെയും 'വിജയ'കഥകള്‍ക്ക് ശേഷം ഷക്കീലയുടെ ഡ്യൂപ്പ് സുരയ്യ ബാനു(?)വിന്‍റെ ആത്മകഥയും സിസ്‌റ്റര്‍ ജെസ്‌മിയുടെ 'ആമേനൊ'പ്പം പുസ്തകക്കടകളില്‍ ചന്തം പൂണ്ടിരിക്കുന്നു. സ്‌തുതി, പുതിയ കാലത്തിന്.

a man for all seasons

It is not easy being a farmer in this scorching heat. So farmers in Tom's Abdaly farm, where he is the head farmer, would go home for a vacation and come back late November when soil is prepared for the next cultivation. But Tom Thomas, 42, is not going home to India where he has a family. He told his sponsor that he could do a little bit of carpentry work, and that, he does not need long holidays. The sponsor happily agreed and now their farm has a workshop of wooden work, with the busy Tom making furniture of all kinds.


The date palm tree farm, Tom and three co-workers cultivate maze, onion, garlic, beetroot, brinjal (eggplant), lady's fingers, carrot and sunflower. They have made thatched huts out of palm leaves to store onions and garlic. A bit of engineering is present too. Next month, the farmer in Tom will have to remain fully awake: A little less than half a hectare of land has to be ploughed before the soil is mixed with cow dung and water, ready to sow maze seeds. Maze is mostly cultivated during the months of December-January. Most vegetables are farmed in winter, only onion is cultivated till early June, Tom explains.

But seasons do not limit Tom who is busy throughout the year. Apart from assuming different roles as a watchman, storekeeper and cook for four people, the farmer-carpenter takes care of doves and the three dogs that live on the farm. Plus, he has an off-the- track fascination too: presenting witty tricks on stage. He produces flowers from an empty bag or turns a long piece of cloth into a sturdy stick. These are stage items that Tom is famous for.

Of all the skills, Tom is mostly sought after by his 'farm-mates' for one skill - to kill poisonous snakes and scorpions on the farm. Here, Tom's magic wand turns into a tragic weapon for uninvited guests.

http://kuwaittimes.net/read_news.php?newsid=MTExMzE0ODIyOA==

Blog Archive