Search This Blog

Tuesday, March 29, 2011

മിസ് കാനഡ-കേരള; നവ്‌റൂസ്

Abbassiya parents applaud as
daughter wins Miss Kerala-Canada

Neema Renji, a final year Nuclear Engineering student at a university in Canada’s Ontario made herself into the ramp of Miss Canada-Kerala beauty pageant as her parents and sister watched the show at their Abbassiya flat.

Neema, the eldest daughter of Renji Mathews and Reena Renji, both Kuwait Airways employees, came second runner up in the beauty competition held over this past weekend. Parvathi Omanakkuttan, Miss World First Runner-up, 2008, was the chief guest at the function organized by Brampton Malayalee Samajam. Neema was a ranked student at United Indian and Indian Central schools, Abbassiya before she pursued her scholarship granted Nuclear Engineering studies.


After Nowruz, a new look into life

Nowruz means new life or new light, says Basmeh Marwan, an Iranian living in Hawally. She, along with her family and friends celebrated the new year last week in her Hawally home at 2.30 in the early morning hours.

"I prepared the seven food items that are traditional and unique to our culture," she said. The seven items starting with the letter 's' (Sin in Iranian language) are: sabzeh (wheat), samanu (sweet), senjed (dried fruit), sir (garlic), sib (apple), sumac (berry), serkeh (vinegar). Other items on the table might include candles, coins, eggs and fish that symbolize life. Nowruz is the first day of spring and the first day of the year in Iranian calendar.
"It was a great memory occasion for my mother, my husband Mahmoud and my children Naser and Sara", Basmeh added about this year's Nowruz celebration.

Thursday, March 17, 2011

സച്ചിനും മനു ജോസഫും

ഇന്ത്യക്ക് പുരട്ടാനുള്ള ലേപനമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് മനു ജോസഫ് ന്യൂയോര്‍ക്ക് ടൈംസില്‍. അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുന്ന വിസ്‌ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാകില്‍ എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞിരിക്കുന്നതാണ് ലേപന കാര്യം. ഓപണ്‍ മാഗസിന്‍റെ എഡിറ്ററാണ് ഈയിടെ പുറത്തിറങ്ങിയ സീരിയസ് മെന്‍ എന്ന നോവല്‍ കര്‍ത്താവ് മനു. 1989ല്‍ തലനിറയെ മുടിയുമായി പതിനാറുകാരന്‍ സച്ചിന്‍ കളി പിടിച്ചടക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇന്ത്യക്ക് ആഹ്‌ളാദം പകരുന്ന കാഴ്ചയായിരുന്നു അതെന്ന് മനു. സാമ്പത്തിക വൈഷമ്യങ്ങള്‍ മറി കടന്ന ഇന്ത്യക്ക് ഇപ്പോള്‍ ദൈവം എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച സച്ചിനെ ക്രിക്കറ്ററായിത്തന്നെ കാണാനാവുന്നുണ്ടെന്ന് ഗുഹ പറയുന്നതായി മനു ക്വോട്ട് ചെയ്യുന്നു. ആക്രമണശൈലി ബാറ്റ് പോലെ കൂടെയുള്ള സച്ചിന്‍ കളിക്കളത്തിന് പുറത്ത് ശാന്തനും വിവാദങ്ങളില്‍ നിന്ന് ദൂരെ മാറിയവനുമാണ്. പരസ്യങ്ങളില്‍ സുന്ദരിമാര്‍ കൂടെയുണ്ടാവാറില്ല. ജീനിയസ്സാണെന്ന അവകാശവാദങ്ങളുമില്ല. ധൂര്‍ത്തോ ആര്‍ഭാട പ്രദര്‍ശനമോ ഇല്ല.

2003ലെ സൌത്ത് ആഫ്രിക്കന്‍ വേള്‍ഡ് കപ്പിനിടെ ദര്‍ബന്‍ ബീച്ചില്‍ ഷര്‍ട്ടിടാതെ നടന്ന സച്ചിന്‍റെ ഫോട്ടോ എടുത്ത പത്രക്കാരനോട് സച്ചിന്‍ പറഞ്ഞത്രെ: മീഡിയ ബിസിനസില്‍ തുടരണമെന്നുണ്ടെങ്കില്‍ കാമറയില്‍ നിന്നും ആ ഫോട്ടോ കളയരുത്. 2003ല്‍ ഇറ്റലിയിലെ ഫെറാറി കാര്‍ കമ്പനി സച്ചിന് സമ്മാനിച്ച കാറിന് കസ്‌റ്റംസ് ഡ്യൂട്ടി (രണ്ടര ലക്ഷം ഡോളര്‍) വേണ്ടെന്ന് വച്ച ഇന്ത്യന്‍ ഗവ തീരുമാനത്തെ പിന്താങ്ങിയതാണ് സച്ചിന്‍റെ പൊതു ജീവിതത്തിലെ ഏക വിക്കറ്റ്. 5 തലമുറക്കായി സമ്പാദിച്ച സച്ചിന് എന്ത് കസ്‌റ്റംസ് ആനുകൂല്യം എന്ന് പൊതുവെ ആള്‍ക്കൂട്ട ആഹ്‌ളാദം മാറ്റി വച്ച് ഇന്ത്യന്‍ പൊതു സമൂഹം ചോദിച്ചെന്ന് മനു.

കഴിഞ്ഞ ലോകക്കപ്പിന്, ടൈം മാഗസിന്‍ സച്ചിനെ കവറായി കൊടുത്തത് മനുവിന്‍റെ ലേഖനത്തിലില്ല. ഈ വര്‍ഷം വിദേശ മാധ്യമങ്ങള്‍ സച്ചിനെ വിട്ട് ഇന്ത്യയെ പൊക്കിയിരിക്കുകയാണ്. പൊളിട്രിക്ക്‌സിന്‍റെ ബൌണ്ടറി ഇന്ത്യ കടക്കുമോ എന്ന കാര്യം മാധ്യമങ്ങളുടെ ക്യാച്ചില്‍ പക്ഷെ ഒതുങ്ങില്ലായിരിക്കും.

Saturday, March 12, 2011

a bedoon woman's story

Amna Latif Al-Shemmery completed high school a few years ago, and at that time, believed that all doors have been closed, in terms of pursuing higher studies. A studious young girl from Jahra, Amna saw her Kuwaiti classmates go to college while waiting to enroll into a suitable college. Amna who lost her mother when she was in grade two, had never fallen into a depression except during the four-year waiting period. "That was the time," Amna recollected, "I hated myself for being a bedoon.


Four years later, Amna enrolled into a Bachelor's Degree program in Education at the Public Authority for Applied Education and Training (PAAET). Now working as a teacher, Amna serves as a role model to her two younger sisters, supports her unemployed father and student brother. She was promoted to a higher position last year, bought a car last year, an iPhone last month, and has just applied to pursue a Masters degree.

My dream," Amna told me, "is to secure a scholarship which I'll not get. If I were a Kuwaiti, the situation would have been different - I'd receive all kinds of support." Now that Amna has to set aside a lion's share from her earnings for her family, she believes it may take a longer time to complete her Masters degree. Her two working sisters, great friends and co-supporters have fully supportive of their older sister, except for Amna's decision to delay her marriage.

Marriage is an issue," a thoughtful Amna said, "I don't want to talk about it." Amna who is thankful to her father who has, in her words, 'played both father and mother's role' in her life has a pleasant disposition towards life. Her bedoon father remained a widower after his Kuwaiti wife's untimely death, "No, it's not that I'm against men. I don't want to get married to someone who is less qualified than I am. It can create issues." Several of her friends, Amna told me, remain unmarried. Right now, marriage is not a priority. Studies are, she said.

Amna represents a large population of women who are educated, employed, independent and ambitious and prefer to choose partners from an equal, if not higher, social strata. Some women suffer because of their decision to remain spinsters and feel better about it. For most others, 'it's not the end of the world,' as Amna puts it.

But don't you want to continue the good family tradition?," I asked her.
I don't know, but I'm willing to be surprised.

http://kuwaittimes.net/read_news.php?newsid=MTEyNDE4MDA3

Wednesday, March 9, 2011

തവളയും രാജകുമാരിയും തിരുത്തിയ കഥ

കേക്ക് ഉണ്ടാക്കുന്ന മണം പിടിച്ച് അടുക്കളയില്‍ കുട്ടികള്‍ വന്നപ്പോള്‍ കേക്കിന് സന്തോഷമായി. അമ്മ പറഞ്ഞു: തണുക്കട്ടെ, നമുക്കെല്ലാവര്‍ക്കും കഴിക്കാം. ഇത് കേട്ട കേക്ക് എല്ലാവരും മറഞ്ഞപ്പോള്‍ ചട്ടിയില്‍ നിന്നും ചാടി ഓടിപ്പോയി! ജിഞ്ചര്‍ ബ്രെഡ് മാന്‍ ഇങ്ങനെ ചാടിയോടിയ മറ്റൊരു കഥാപാത്രമാണ്. 'Run, run, as fast as you can, you can't catch me' എന്ന് വിളിച്ച്കൂവി ഓടിയ ജിഞ്ചര്‍ ബ്രെഡ് മാന്‍ കര്‍ഷകര്‍, കരടി, ചെന്നായ് എന്നിവരെ തളര്‍ത്തി പിന്നെയും ഓടി ഒരു കുറുക്കന്‍റെ മുന്നില്‍ ചെന്നുപെട്ടു. പല്ലവി ആവര്‍ത്തിക്കവെ കുറുക്കന്‍ ചെവി കേള്‍ക്കാത്ത പോലെ അഭിനയിച്ച് തൊട്ടടുത്ത് ചെന്ന് ജിഞ്ചറിനെ ശാപ്പിട്ടു.

ഇസുംബോഷി എന്നൊരു കുള്ളന്‍ ജപ്പാനിലുണ്ടായിരുന്നു. ഒന്നിനും കൊള്ളില്ലല്ലോ എന്നെല്ലാവരും വിധിച്ച ഇസുംബോഷിയെ ഒരു യോദ്ധാവാക്കാനായിരുന്നു അപ്പൂപ്പന്‍റെ പദ്ധതി. സമുറായി ആക്കുവാന്‍ അവനെ നഗരത്തിലേക്ക് പറഞ്ഞു വിട്ടു അപ്പൂപ്പന്‍. നദി കടക്കാന്‍ ഒരു മരക്കപ്പ്, തുഴയാന്‍ രണ്ട് അരിമണികള്‍, കുന്തമായി മൊട്ടുസൂചി. നഗരത്തില്‍ ചെന്നപ്പോള്‍ ഒരു ജയന്‍റ് ഭീകരാവസ്ഥ ഉണ്ടാക്കിയിരിക്കുന്നത് മനസിലാക്കിയ ഇസുംബോഷി ഭീമാകാരനായ ഭീകരന്‍റെ കാലുകള്‍ക്കിടയില്‍ ചെന്ന് മൊട്ടുസൂചി കൊണ്ട് പതിനായിരം തവണ കുത്തി. ഭീകരന്‍ താഴേക്ക് നോക്കിയപ്പോള്‍ ഒന്നും കാണാഞ്ഞ് അരിശവും മൂത്ത് നിലം പൊത്തി.

യുവരാജാവിനെ ശത്രുരാജ്യം തടവുകാരനായി കൊണ്ടുപോയപ്പോള്‍ അദ്ദേഹം കണ്ണുനിറയെ കണ്ടിട്ടില്ലാത്ത ഭാര്യക്ക് എഴുതി: മോചനദ്രവ്യം കൊടുത്ത് എന്നെ മോചിപ്പിക്കുക. കുറിമാനം കൈയില്‍ കിട്ടിയപ്പോള്‍ നവവധു പൊട്ടിക്കരഞ്ഞു - പാപ്പരായ ഖജനാവില്‍ എങ്ങനെ ദ്രവ്യം കാണാന്‍? ഏറെ നാള്‍ കഴിയാതെ ശത്രുകൊട്ടാരത്തില്‍ ഒരു പുല്ലാങ്കുഴല്‍ വിദ്വാനെത്തി. ശത്രുരാജാവിന്‍റെ മനം കവര്‍ന്ന വിദ്വാന്‍ സമ്മാനമായി ഒരു അടിമയെ ആവശ്യപ്പെട്ടു - യുവരാജാവിനെ. ശത്രുഭടന്‍മാര്‍ യുവരാജാവിനെയും പുല്ലാങ്കുഴലനെയും അതിര്‍ത്തി വരെ അനുഗമിച്ചു. അതിര്‍ത്തിയില്‍ യുവനെ വരവേല്‍ക്കാന്‍ അവരുടെ പട. സ്വീകരണച്ചടങ്ങ്. ഭാര്യയെ ശിക്ഷിക്കുമെന്നാണ് യുവന്‍ പ്രസംഗിച്ചത്. കാണികളില്‍ നിന്ന് പുല്ലങ്കുഴല്‍ കേട്ട് എല്ലാവരും തിരിഞ്ഞു നോക്കവേ പുല്ലാങ്കുഴല്‍ വിദ്വാന്‍ തുണിയുരിയാനും തുടങ്ങി. യഥാര്‍ത്ഥ വേഷം കണ്ട രാജാവ് മിടുക്കിയായ ഭാര്യയെ ആശ്‌ലേഷിച്ചു.

വെള്ളത്തില്‍ ദ്വാരമുണ്ടാക്കാന്‍ കഴിയുന്ന ഒരാളെ മാത്രമേ വിവാഹിക്കുകയുള്ളൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ ഇഷ്‌ടവരന്‍ മഞ്ഞുകട്ട കൊണ്ടുവന്ന് അതില്‍ കുന്തം കൊണ്ട് കുത്തി കാര്യം സാധിച്ചതാണ് എന്നന്നേക്കും സന്തോഷമായി ജീവിച്ച മറ്റൊരു കല്യാണക്കഥ.

തവളയും രാജകുമാരിയും കഥയില്‍ രാജകുമാരി പന്ത് കളിച്ചപ്പോള്‍ പന്ത് കിണറ്റില്‍ വീഴുകയും അതെടുത്ത് കൊടുത്ത തവള ഒരു വാഗ്‌ദാനം ആവശ്യപ്പെടുകയും ചെയ്യുകയാണ്: രാജകുമാരിയോടൊപ്പമിരുന്ന് ഭുജിക്കണം, കിടക്കണം! തവളക്ക് കിണറ് തന്നെയെന്ന് മനസില്‍ വിചാരിച്ച രാജകുമാരി പക്ഷെ പ്രോമിസ് കൊടുത്തു, പന്ത് കിട്ടിയ ഉടനെ മടങ്ങുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ സ്‌പ്‌ളിഷ്, സ്‌പ്‌ളാഷ് എന്നും പറഞ്ഞ് തവള കൊട്ടാരത്തില്‍ വന്നു. പ്രോമിസ് ചെയ്തതാണെങ്കില്‍ അങ്ങനെ തന്നെ വേണമെന്ന് കഥ കേട്ട രാജാവ് പറഞ്ഞതനുസരിച്ച് ഡൈനിംഗ് ടേബിളിലും മറ്റും തവളയങ്ങ് കൂടി. കൂടെ കിടക്കാനുമൊരുമ്പെട്ടപ്പോള്‍ രാജകുമാരി തവളയെ എടുത്ത് ഒരേറ്! അല്‍ഭുതം! ചുമരില്‍ തട്ടി വീണ തവള രാജകുമാരനായി. ശാപമോക്ഷം കിട്ടിയതാണ്. സ്‌നേഹിക്കപ്പെട്ടാല്‍ തവളയും രാജകുമാരനാവും എന്ന് ഗുണപാഠം.

ഈ കഥയെ Valjean McLenighan എന്നൊരാള്‍ തിരുത്തിയെഴുതി. കഥാന്ത്യം രാജകുമാരനായി മാറിയ തവളയോട് കുമാരി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ടിയാന്‍ പറയുന്നു: കഴിഞ്ഞ കുറേ നാള്‍ ഞാന്‍ കിണറ്റില്‍ കിടന്ന് ചാടി. ഇനി നീ ചാട്! You Can Go Jump.

Thursday, March 3, 2011

വാര്‍ത്തകള്‍ (പഴകിയ രത്ന)ച്ചുരുക്കത്തില്‍..

നിന്‍റെ പേര്, എന്‍റെ പ..
ഡിന്നര്‍ ചെലവ് കൂടുതലാണ്. അടിവസ്‌ത്രങ്ങള്‍ ചിലപ്പോള്‍ അടിയില്‍ കലാശിക്കും. പൂക്കള്‍ വാടും, ചോക്കലേറ്റ് ഉരുകും, ആശംസാകാര്‍ഡുകള്‍ മുഷിയും, പോരാത്തതിന് പുതുമയുമില്ല. അപ്പോള്‍പ്പിന്നെ വാലന്‍റൈന്‍ ദിനത്തില്‍ എന്ത് സമ്മാനിക്കും? ന്യൂയോര്‍ക്കിലെ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പുതുമയാര്‍ന്ന ഒരു വാലന്‍റൈന്‍ സമ്മാനം കൊണ്ടുവന്നു. പാറ്റകള്‍, നല്ല സുന്ദരന്‍ പാറ്റകള്‍! പത്ത് ഡോളര്‍ സൊസൈറ്റിക്ക് കൊടുത്താല്‍ നിങ്ങളുടെ പ്രാണപ്രേയസിയുടെയോ പ്രേയസന്‍റെയോ പേര് പാറ്റക്കിടും. അതല്ലേ നിലനില്‍ക്കുക? ചോദ്യം പ്രസക്തം.

പാണ്ടയും ജാക്കും പിന്നെ..
മെയ് മാസം ഒടുവില്‍ കുങ്ങ്‌ഫു പാണ്ട രണ്ടാം ഭാഗം റിലീസ് ചെയ്യും. ചിത്രത്തിലെ അഭിനേതാവ് ജാക്ക് ബ്‌ളാക്ക് പ്രമോഷനുമായി നടക്കവെ അറ്റ്‌ലാന്‍റ കാഴ്‌ചബംഗ്‌ളാവില്‍ നിന്നൊരു ക്ഷണം. അവിടത്തെ പാണ്ടക്ക് ഒരു പേര് വേണം. സംശയമെന്ത്? പോ എന്ന് തീരുമാനിക്കപ്പെട്ടു. നൂറാം ദിവസം തികച്ച പാണ്ടക്ക് നാലര കിലോ തൂക്കമുണ്ട്. കുങ്ങ്‌ഫു പാണ്ട ചിത്രത്തിലെ പാണ്ടയുടെ പേര് ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധമുണ്ടോ? അതിനുത്തരം പറയാന്‍ ഒരു ജാക്കുമില്ല.

ഫ്രീ കോണ്‍ഡം ആപ്പ്
ഗര്‍ഭനിരോധന ഉറകള്‍ എവിടെ കിട്ടുമെന്നറിയാന്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷന്‍. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് വക സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്‌ളിക്കേഷന്‍ ഫ്രീ കോണ്‍ഡം എവിടെ കിട്ടുമെന്ന് പറഞ്ഞു തരും. ന്യൂയോര്‍ക്ക് നഗരത്തില്‍ ഫ്രീ ഉറകള്‍ കൊടുക്കുന്ന ആയിരം സെന്‍ററുകളുണ്ടത്രെ. മുപ്പത് ലക്ഷം ഉറകള്‍ ഒരു മാസമെന്ന കണക്കിലാണ് ഡെലിവറി. വലിയൊരു ഡെലിവറിയില്‍ നിന്ന് രക്ഷ. സെക്‌സ് പ്രമോട്ട് ചെയ്യുകയാണോ എന്ന വിമര്‍ശനത്തിന് മറുപടി: അല്ല, സേഫ് സെക്‌സ് പ്രമോട്ട് ചെയ്യുകയാണ്.

പുതിയ ഹിറ്റ് ചിത്രകഥ
കെയ്‌റ്റ് ആന്‍ഡ് വില്യം: എ വെരി പബ്‌ളിക് ലവ് എന്ന ചിത്രകഥ ഏപ്രില്‍ ആദ്യം ഇറങ്ങും. നായികാ നായകന്‍മാര്‍ രാജകീയ ഇണകള്‍ തന്നെ. സാധാരണ പെണ്‍കുട്ടി പ്രശസ്‌തനായ ഒരാളെ പ്രേമിച്ച് വിവാഹിക്കുന്നതില്‍ വിജയിക്കുന്നത് ചിത്രകഥ-സിനിമകളുടെ വിജയ ഫോര്‍മുല ആയതിനാല്‍ ഈ അമര്‍ ചിത്രകഥയും ഹിറ്റാവുമെന്നുറപ്പ്. ബ്രിട്ടീഷ് പ്രസാധകരാണ് റോയല്‍ കമിതാക്കളെ കഥാപാത്രങ്ങളാക്കി വരച്ച് വില്‍ക്കുന്നത്. ദേ , കേള്‍ക്കണ്‍ണ്ടോ? ദാ വരുന്നൂ മറ്റൊരു ചിത്രകഥ. ഒരേ കടല്‍. ഒരേ പാത്രങ്ങള്‍. പ്രസാധകര്‍ അമേരിക്കയില്‍ നിന്നെന്ന വ്യത്യാസം!

ഹാ പശൂ!
ഇന്‍റര്‍നാഷണല്‍ ലൈവ്-സ്‌റ്റോക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് വളര്‍ത്തുമ്രുഗങ്ങള്‍ മൂലം ഒരോ നാലു മാസത്തിനിടയിലും ഓരോരോ രോഗങ്ങള്‍ ഉല്‍ഭവിക്കുന്നുവെന്നാണ്. പശുക്കളും പന്നികളുമാണത്രെ പ്രധാനപ്രതികള്‍. സാര്‍സ്, പന്നിപ്പനി മുതലായ മാരകരോഗങ്ങള്‍ കൊണ്ട് കൂടുതലും ബുദ്ധിമുട്ടിലാവുന്നത് വികസ്വര രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍. ചൈനയില്‍ പരീക്ഷിച്ചത് പോലെ ഇനി ഡ്യൂപ്‌ളിക്കേറ്റ് പാലും മുട്ടയും മാര്‍ക്കറ്റ് കീഴടക്കുന്ന കാലം വരുമോ?

മദ്യകാലന്‍
ലോകത്ത് നാലു ശതമാനത്തോളം മരണത്തിനുത്തരവാദി മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. എയിഡ്‌സിനേക്കാള്‍, ടിബിയേക്കാള്‍, ഹിംസയേക്കാള്‍ വില്ലനാകുന്നു മദ്യം. 25ലക്ഷം പേരാണ് ലോകത്ത് മദ്യം മൂലം ഓരോ വര്‍ഷവും മരണമടയുന്നത്. 15 മുതല്‍ 60വയസു വരെയുള്ളവരാണത്രെ കൂടുതലും കുടിച്ച് കുടിയൊഴിക്കപ്പെടുന്നവര്‍. പാര്‍ട്ടിയിലോ സാന്ദര്‍ഭികമായോ അല്ല, ഫിറ്റാവാന്‍ വേണ്ടി കുടിക്കുന്നവരുടെ എണ്ണം ലോകത്ത് വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍. വിവിധ തരം കാന്‍സറുകള്‍, കരള്‍രോഗങ്ങള്‍, അപസ്‌മാരം, മുതലായവയാണ്, മദ്യപാനത്തിന്‍ വഹ ബൈ പ്രൊഡക്‌റ്റുകള്‍.

അഫ്‌ഗാനിസ്ഥാനില്‍ ഭര്‍ത്താവിനാല്‍ മൂക്കും ചെവിയും ഛേദിക്കപ്പെട്ട അയിഷ ബിബിയുടെ ഫോട്ടോക്ക് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്. ജൂഡി ബീബര്‍ എന്ന സൌത്ത് ആഫ്രിക്കന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എടുത്ത അയിഷയുടെ ചിത്രം ടൈം മാഗസിന്‍റെ കവറായി പ്രസിദ്ധീകരിച്ചിരുന്നു. താലിബാന്‍ നിയമത്താല്‍ ശിക്ഷയേറ്റ അയിഷയെ യുഎസ് സേന രക്ഷിക്കുകയും അമേരിക്കയിലേക്ക് ചികില്‍സക്കായി അയക്കുകയും ചെയ്തിരുന്നു. അയിഷ ഇപ്പോള്‍ അമേരിക്കയിലാണ്.

മാര്‍ഗരറ്റ് താച്ചര്‍ സിനിമ
അമേരിക്കന്‍ നടി മെറിള്‍ സ്‌ട്രീപ് മാര്‍ഗരറ്റ് താച്ചറായി അഭിനയിക്കുന്ന വാര്‍ത്ത മാധ്യമലോകം ഹര്‍ഷാരവങ്ങളോടെയാണ്, എതിരേറ്റത്. ദി അയേണ്‍ ലേഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്നെ വാര്‍ത്തയാണ്. ദ കിങ്ങ്‌സ് സ്‌പീച്ച് എന്ന ജോര്‍ജ്ജ് ആറാമന്‍റെ വിക്ക് ചിത്രം ഓസ്‌കര്‍ നിശയില്‍ കസറുമെന്നത് ഒരു കാരണം. ഇപ്പോള്‍ ബ്രിട്ടീഷ് രാജാവ്, അടുത്തത് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് പറയുന്നവര്‍ ഇല്ലാതില്ല. ഉരുക്കു വനിതയുടേതു പോലെ ഹെയര്‍ സ്‌റ്റൈലില്‍ മാറ്റം വരുത്തി ഹോളിവുഡ്‌കാരി റെഡിയായിക്കഴിഞ്ഞു. മുന്‍ ചിത്രങ്ങളിലൊക്കെ പല ഉച്ചാരണം പറയുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ക്രെഡിറ്റ് മിസ് സ്‌ട്രീപിന്, സ്വന്തം.

പുതിയ ഫാരന്‍ഹീറ്റ്
2004ല്‍ ഏറെ ചൂടുണ്ടാക്കിയ ഫാരന്‍ഹീറ്റ് 9/11 എന്ന മൈക്കിള്‍ മൂര്‍ ഡോക്യുമെന്‍ററി ഇപ്പോള്‍ പുതിയ ചൂട് വീശിയിരിക്കുന്നു. ഡോക്യുമെന്‍ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍ വിതരണക്കാര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. 27 ലക്ഷം ഡോളര്‍ വിതരണക്കമ്പനി പറ്റിച്ചു എന്നാണ് മൂര്‍ ആരോപിക്കുന്നത്. ഫാരന്‍ഹീറ്റില്‍ ഇറാഖ് അധിനിവേശവും ജോര്‍ജ്ജ് ബുഷും ഏറെ വിമര്‍ശന വിധേയമാക്കിയിരുന്നു. മൂറിന്‍റെ ഏറ്റവും പ്രശസ്തവും പണം വാരി ഡോക്യുമെന്‍ററിയും ഫാരന്‍ഹീറ്റ് തന്നെ. 222 മില്യണ്‍ ഡോളര്‍ ആണ് ലോകവരുമാനം.

ഒരു നാടകവും ഒരു പെണ്ണും
ഓജസ് സുനിതി വിജയ് ഒറ്റയാള്‍ നാടകം കളിക്കുന്ന കലാകാരിയാണ്. അവരുടെ ടോര്‍ച്ച്‌ബെയറര്‍ എന്ന ഏകാങ്കം ഡല്‍ഹി കോളജുകളില്‍ നിരവധി തവണ അവതരിപ്പിക്കപ്പെട്ടു. മണിപ്പൂരില്‍ സെക്യൂരിറ്റി ഫോഴ്‌സ് സ്‌ത്രീകളോട് പെരുമാറുന്നത് അവര്‍ വര്‍ണ്ണിക്കുന്ന ഡയലോഗ് 21 വയസിന് മുകളിലുള്ളവര്‍ക്ക് പോലും ദഹിക്കില്ല. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി നിരാഹാരം ആരംഭിച്ച, പത്ത് വര്‍ഷമായി ഉപവസിക്കുന്ന ഇറോം ഷര്‍മ്മിളയുടെ കഥയാണ് ഓജസ് നാടകവല്‍ക്കരിക്കുന്നത്. വടക്കുകിഴക്കന്‍ പ്രതീകം ഇപ്പോള്‍ ലോകത്തോളം വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നു.

ദുബായ് - ഹോളിവുഡ് കല
സൌദി അറേബ്യയില്‍ അന്താരാഷ്‌ട്ര സ്‌പോര്‍ട്ട്‌സ് അക്കാദമി വരുന്ന വാര്‍ത്തക്ക് പിറകേ വരുന്നു ദുബായ് ആര്‍ട്ട്‌സ് അക്കാദമി വാര്‍ത്ത. ഹോളിവുഡ് താരം കെവിന്‍ സ്‌പേസി നായക്ത്വം വഹിക്കുന്ന തിയറ്റര്‍ ആര്‍ട്ട്‌സ് അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒരു ദുബായ് എണ്ണ ബിബിസിനസുകരനാണ്. സ്‌പേസിക്ക് ലണ്ടനില്‍ ഒരു തിയറ്റര്‍ സ്ഥാപനം ഉണ്ട്.

Blog Archive