Search This Blog

Monday, May 30, 2011

കാവ്യ മാധവന്‍റെ മുന്‍ഭര്‍ത്താവ് പറയുന്നത്

http://kuwaittimes.net/read_news.php?newsid=NDkxNzQ3MTA4

നടി കാവ്യ മാധവന്‍ കുവൈറ്റില്‍ കല്യാണം കഴിഞ്ഞ് മൂന്ന് മാസം താമസിക്കുന്നതിനിടയിലും വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലും കുവൈറ്റ് മലയാളികളുടെയിടയില്‍ പ്രചരിച്ച കഥകളിലൊന്ന് നിശാല്‍ ചന്ദ്രക്ക് നാഷണല്‍ ബാങ്ക് ഒഫ് കുവൈറ്റിലെ ജോലി പോയെന്നായിരുന്നു. മറ്റൊന്ന് നിശാലിന്‍റെ ഏഴ് വയസ് മൂത്ത സഹോദരന്‍ ഡോക്‌ടര്‍ ദീപക് വിവാഹമോചനം നേടിയ ആളാണെന്ന്. ഇനിയുമൊരു കഥ കാവ്യക്ക് കുവൈറ്റിലെ വീട്ടുകാര്‍ മൊബൈല്‍ ഉപയോഗിക്കാനുള്‍പ്പെടെ സ്വാതന്ത്ര്യം കൊടുത്തില്ലെന്നും ജാതി പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നെന്നും. സ്വത്ത് ചോദിച്ചെന്നും അമ്മായിയമ്മ ദുഷ്‌ടയായിരുന്നെന്നും അവര്‍ മരുമകളോട് ഓരോന്ന് കുത്തി ചോദിച്ചുകൊണ്ടിരുന്നെന്നും ... കഥകള്‍ അങ്ങനെ ഒഴുകി.


നിശാല്‍ ചന്ദ്ര, കുവൈറ്റില്‍ 35 വര്‍ഷമായി താമസിക്കുന്ന ചന്ദ്രമോഹന്‍‍ നായരുടെ മകന്‍, കാവ്യയുടെ മൂന്ന് മാസത്തെ ഭര്‍ത്താവ്, അതെല്ലാം നിഷേധിക്കുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തതിന് ശേഷം സ്‌റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷനിലും മാനേജ്‌മെന്‍റിലും ഇരട്ടമാസ്‌റ്റേഴ്‌സ് സ്വന്തമാക്കി പത്ത് വര്‍ഷത്തെ അമേരിക്കന്‍ വാസത്തിന് ശേഷമാണ് നിശാല്‍ കുവൈറ്റിലെത്തുന്നത്. എന്‍ബികെയില്‍ ഇപ്പോഴും നിശാല്‍ ജോലി ചെയ്യുന്നു. ജ്യേഷ്‌ഠന്‍ ഡോ ദീപക് ഖത്തറിലെ ദോഹയില്‍ കുടുംബസമേതം കഴിയുന്നുണ്ട്. ആറ് വയസുകാരിയായ മകളുമൊത്ത്. ഇതുവരെ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ദീപക് പറയുന്നു.

2008 ഡിസംബറില്‍ നടന്ന കാവ്യ-നിശാല്‍ വിവാഹം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. വിവാഹമോചനക്കേസ് നാളുകളില്‍ 550 പവനും 95 ലക്ഷം രൂപയും കാവ്യയുടെ വരന്‍റെ വീട്ടുകാര്‍ തിരിച്ചു കൊടുത്തതായി ഒരു പ്രമുഖമലയാളപത്രത്തില്‍ വന്നത് പത്രം തന്നെ നിഷേധിച്ചു. സ്‌ത്രീധനമായി ഒന്നും വാങ്ങിയില്ലെന്നാണ് നിശാലിന്‍റെ പക്ഷം. മാധ്യമങ്ങളെല്ലാം ഒരു സെലിബ്രിറ്റിയുടെ പക്ഷം പിടിച്ചുവെന്നതിലും നിശാലിന് ഖേദം. മാത്രമല്ല, 948 ഏ എന്ന നിയമവകുപ്പ് ഏതൊരു വനിതക്കും പുരുഷപീഡനം എന്ന് പറഞ്ഞ് ഒരാളെ കുടുക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു എന്ന് നിശാല്‍ പറയുന്നു. നിശാലിനെതിരെ ഗാര്‍ഹികപീഡനത്തിനെതിരെ കാവ്യ കൊടുത്ത കേസ് പിന്‍വലിച്ചിരുന്നു.

കേസ് കൊടുക്കുന്നതിന് മുന്‍പ് കുവൈറ്റില്‍ നിന്നും പോയ കാവ്യക്ക് ഉമ്മ കൊടുത്താണ് യാത്രയാക്കിയതെന്ന് കുവൈറ്റില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ നിശാല്‍ പറഞ്ഞിരുന്നു. കഴിവതും വിവാഹമോചനം ഒഴിവാക്കുകയായിരുന്നു അപ്പോഴത്തെ വിചാരമെന്നും നിശാല്‍ പറഞ്ഞു. കാവ്യ-നിശാല്‍ ബന്ധത്തില്‍ എന്താണ് സംഭവിച്ചത് എന്നതിലേക്ക് പോകാന്‍ നിശാലിന് താല്‍പര്യമില്ല. അത് എന്നത്തേക്കുമായി അടഞ്ഞ അധ്യായമാണ്. അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു എന്ന് നിശാല്‍ പറയുന്നു.

Sunday, May 22, 2011

നാടകലോകത്തെ അന്തര്‍വിശേഷങ്ങള്‍

സ്ഥലത്തെ പ്രധാന ചട്ടമ്പികളെക്കൊണ്ട് ഉല്‍സവപ്പറമ്പിലെന്നല്ല, ഒരു സ്ഥലത്തും നാടകമവതരിപ്പിക്കാന്‍ പറ്റിയ രംഗമല്ല സാംസ്‌ക്കാരിക കേരളത്തില്‍ ഇപ്പോഴുള്ളത് എന്ന് കേള്‍ക്കുന്നു. നാടകാവതരണത്തിനിടെ ഓരോ ഡയലോഗിനും മുന്നിലിരിക്കുന്ന ചട്ടമ്പിക്കൂട്ടം കമന്‍റ് പറയും. ഉല്‍സവ സീസണനുസരിച്ച് ചട്ടമ്പിവേഷം കെട്ടുന്നവരാണ്. കോളജ് ഡേക്ക് എല്ലാരും അലമ്പുമല്ലൊ. അച്ഛാ എന്ന് നടന്‍ നീട്ടിവിളിച്ചാല്‍ എന്തോ എന്ന് വിളി കേള്‍ക്കുന്നത് മുതല്‍ ഈ സമൂഹമാണ് ഇവിടെ പാവകളെ സ്രുഷ്‌ടിക്കുന്നത് എന്ന് പറഞ്ഞാല്‍ പാവയല്ല, പാവാട എന്നൊക്കെ പ്രതിധ്വനി ഡയലോഗ് പറഞ്ഞ് മല്‍സരിക്കും. വേദികള്‍ കുറേ പിന്നിട്ട അഭിനേതാക്കള്‍ വിടുമോ? അവര്‍ ആദ്യം അഭ്യര്‍ത്ഥിക്കും 'നാടകത്തിന്‍റെ സുഗമമായ അവതരണത്തിന് ദയവ് ചെയ്ത് ഞങ്ങളോട് സഹകരിക്കുക'. അതാ വരുന്നു അതിനും പ്രതിധ്വനി, 'സഹകരണസംഘം തുടങ്ങാമെടാ!'. നാടകം തുടരുന്നതും ചട്ടമ്പികളുടെ ഉല്‍സാഹഡിഗ്രിയും കൂടും. അവരുടെ മരുന്ന് ഏശിയിരിക്കുന്നു! അപ്പോള്‍ കര്‍ട്ടന്‍ ഒറ്റ വീഴ്ചയാണ്. സഹ്രുദയ കലാസ്‌നേഹികളെ, ഇങ്ങനെയൊരവസ്ഥയില്‍ നാടകം തുടരാന്‍ ബുദ്ധിമുട്ടാണ്, എന്നൊരു മുന്‍ റെക്കഡ് ചെയ്യാത്ത അനൌണ്‍സ്‌മെന്‍റ്, അലറുകയുമല്ല, അപേക്ഷിക്കുകയുമല്ല എന്ന മട്ടില്‍ കര്‍ട്ടന് പിന്നാലെ വീഴും.

ഇനിയാണ് നാടകം. അതു പറയാന്‍ നീയാരാടാ എന്ന് ആക്രോശിച്ചുകൊണ്ടുതന്നെ ചട്ടമ്പിസംഘം സ്‌റ്റേജിലേക്ക് ഇരമ്പിക്കയറുന്നു. 'കാശ് വാങ്ങി ബാഗില്‍ വച്ച് നാടകം തുടരാന്‍ ബുദ്ധിമുട്ടാണെന്നോ' എന്ന് തെറ്റാതെ പറഞ്ഞ് തെറ്റാതെ തന്നെ സീനിയര്‍ നടന്‍റെ കൊങ്ങക്ക് പിടിക്കുന്നു. പ്രതിരോധമുറ അനുസരിച്ച് പിടിത്തം മുറുകണോ, മറ്റ് അഭ്യാസങ്ങളിലേക്ക് നീളണോ എന്ന് തീരുമാനിക്കപ്പെടുന്ന നാടകീയമുഹൂര്‍ത്തത്തില്‍ കാണികള്‍ രണ്ട് നാടകം കണ്ട അനുഭൂതിയില്‍ വീട്ടില്‍പ്പോകുന്നു. പോകുന്ന വഴി കുറച്ചൊക്കെ സാമൂഹ്യസാംസ്‌ക്കാരിക വിമര്‍ശനവും വിതറും. ഉല്‍സവക്കമ്മിറ്റി എവിടെ പൊലീസ് എവിടെ എന്നൊക്കെയാവും വിമര്‍ശനത്തിന്‍റെ രത്‌നം.
ഉല്‍സവക്കമ്മിറ്റി: നാടകവണ്ടി ലാന്‍ഡ് ചെയ്താല്‍ പൈസാ മുഴുവന്‍ നാടകസംഘത്തെ ഏല്‍പിച്ച്, 'ഭക്ഷണം കഴിഞ്ഞേ പോകാവൂ കേട്ടോ' എന്ന് പറഞ്ഞ് മുങ്ങുന്നവര്‍.
പൊലീസ്: എണ്ണത്തില്‍ രണ്ട് പേര്‍. ഗുണത്തില്‍ അത്രങ്ങട് വരില്ല. സംയമനത്തില്‍ ആയിരത്തിലിരുവര്‍. ഉല്‌സവായാല്‍ അടീം പിടീം ഒക്കെ ഉണ്ടാവും എന്ന സാംസ്‌ക്കാരികതത്വം അറിയാവുന്നവര്‍.

മറ്റൊരു സാംസ്‌ക്കാരിക പശ്‌ചാത്തലം കൂടിയുണ്ട് ഈ അരങ്ങേറലുകള്‍ക്ക്. നാടകവണ്ടി നേരത്തേ വരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ മേക്കപ്പിടവേ വില്ലനും നായകനും മുതലാളിയും വേലക്കാരനും ഒത്തൊരുമിച്ച് ഒന്നു നടക്കാനിറങ്ങും. ദാ ഇവിടെ വരെ, ഈ ഷാപ്പ് വരെ. ഷാപ്പില്‍, ചിലര്‍ക്ക് ഷേപ്പില്‍, സേവിച്ചുകൊണ്ടിരിക്കെ ഏതാനും നിമിഷങ്ങള്‍ക്കകം ചട്ടമ്പിമാരാവാന്‍ പോകുന്നവരെ പരിചയപ്പെടുന്നു. മഹാനാടകത്തിന്‍റെ ഒന്നാംരംഗം ആരംഭിക്കുകയായി. ഷാപ്പില്‍ തോളത്ത് കൈയിട്ട് പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും തറക്കല്ലിട്ടവര്‍ ഗോദായില്‍ അസ്തിവാരം തോണ്ടും. ഞങ്ങടെ ഷാപ്പില്‍ വന്ന് മോന്തീട്ട് ഈ സമൂഹം ചീത്തയാണെന്ന് മൈക്കിന്‍റടുത്ത് വന്ന് പറയാന്‍ ഞങ്ങ സമ്മതിക്കില്ല!

പള്ളിപ്പെരുന്നാളുകള്‍ക്കും ഉല്‍സവങ്ങള്‍ക്കും നാട്ടുകര്‍ തമ്മില്‍ കണക്ക് തീര്‍ത്തിരുന്ന കാലം യവന നാടകം പോലെ പോയി. കൊല്ലത്തെ അന്‍സാര്‍ ലോഡ്‌ജ് പോലെ പോയെന്നും പറയാം. കണക്ക് ഇപ്പോള്‍ കളരിയിലല്ല, കളരിയോടാണ്. അതിനാല്‍ ഇനി മുതല്‍ നാടകങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കാനും മതി:
അതായത് നാടകം തുടങ്ങി നാല് മിനിറ്റിനകം അലമ്പന്‍മാരെ കണ്ടുപിടിക്കാം. ഈ നാടകത്തില്‍ നിങ്ങളേവരും ഭാഗഭാക്കാണെന്ന പ്രഖ്യാപനത്തിന് ശേഷം നായിക സദസിലേക്കിറങ്ങി അലമ്പന്‍മാരില്‍ നേതാവിന്‍റെ കാല്‍ക്കല്‍ വീണ് അവനെ ചങ്ങലയണിയിക്കുക. നാല് മിനിറ്റ് കഴിഞ്ഞ് അടുത്തവന്‍റെ കാലിലും ചങ്ങലമാല കുരുക്കുമ്പോള്‍ ഇനി എന്‍റെ, ഇനി എന്‍റെ എന്ന നിലവിളിയുണരും. അപ്പോള്‍ നമ്മളെല്ലാം ഇരകളാണെന്ന ഡയലോഗോ മറ്റോ ഉരുവിട്ട് ഓരോരുത്തന്‍റേം വായില്‍ പ്‌ളാസ്‌റ്റര്‍ ഒട്ടിക്കുക. നാടകാന്ത്യം ഇനി സ്വതത്രരാകൂ എന്ന് പാടിക്കൊണ്ട് ചങ്ങല അഴിച്ചെടുക്കാം. അടുത്ത കളി കളിക്കേണ്ടേ?

മറ്റ് നാടക വര്‍ത്തമാനങ്ങള്‍ക്ക്:
http://varthapradakshinam.blogspot.com/2011/01/blog-post_31.html

Saturday, May 21, 2011

artist sujathan's legend play in kuwait

They have been burning the midnight oil, rehearsing until 2.30am every day, except for Good Friday, for the past three months. Some five women, eight children, and 19 others are the 'actors' who have been rehearsing for an Indian dance-drama program, scheduled to take place today at Al-Jeel Al-Jadeed School Auditorium, Hawally. And guess who is exhilaratingly exhausted of all? A 10th grade student who plays the lead in the two-and-a half hour epic drama. She has not been able to afford to take time off from school or miss learning dialogues that are replete with colloquialism, traditional rituals and a story structure that mixes history with folklore.


A world of tradition that is unfamiliar to many expat Indian children forms the crux of the play," said Thomas PS, aka Babuji Batheri, the director. The play, titled ' A Northern Heroic Saga' is presented as a retelling of folklores that narrate the heroic story of a village feud, personal conflicts and valor. "I wanted a blend of traditional methods as well as post-modern drifts," said Babuji, whose son also plays a minor character's role.

With 22 scenes, 17 background designs, five songs and dances, 32 actors, nine set workers, the mega entertainment show is proof of what motivation can help achieve, despite work pressure. Perspiration than inspiration, and nurture, than nature have played key roles in the enactment of this production.

Award winning Indian stage designer Sujathan, who came to Kuwait over a month ago solely for the purpose, believes that such large-scale theater productions are rarely staged. Back in the state of Kerala, where he hails from, drama productions are fading into oblivion. More drama artistes, along with viewers have now migrated to TV serials.

Sujathan who had created the cut out of a bulldozer in 2006 for a play that examined India's real estate mafia, and surprised theater lovers, said "What can be depicted in two or three scenes, is now stretched over across 16 to 18 scenes". Sujathan celebrated his 60th birthday at the rehearsal camp here. He said he was delighted to work with a group of enthusiasts because 'back home drama is a dying art.'

Manoj Mavelikkara, a resident of Jleeb Al-Shuyokh, took an emergency leave from his company to compose the play's music score. He went to India to record five songs and lots of run-through background score. "Had it been a present day drama, I could have recorded the music in Kuwait," he said. "This epic ballad requires a few traditional musical instruments.

The drama, organized by popular Indian organization Thanima (The Human and Nostalgic Interaction of Malayalees Abroad) also incorporates martial arts, another fading glory from the bygone era. "It's so much more than a learning experience," remarked Mohammed Iqbal Koottamangalam, an actor. "Leading a bachelor's life here, the drama rehearsal camp was like a large family to me.

http://kuwaittimes.net/read_news.php?newsid=OTA5NzE1MTU=

Sunday, May 15, 2011

നിരീശ്വര ബൈബിള്‍

വിവേകത്തെ മതസാരങ്ങളില്‍ നിന്നും അകറ്റി സമാഹരിച്ച ഒരു സെക്കുലര്‍ കൊളാഷ്

മുപ്പത് വര്‍ഷമെടുത്ത് ബ്രിട്ടീഷ് തത്വചിന്തകന്‍ എ സി ഗ്രെയ്‌ലിങ്ങ് തയ്യാറാക്കിയ ബൈബിള്‍ പാരഡിയുടെ പേര് ദ ഗുഡ് ബുക്ക്: എ ഹ്യൂമനിസ്‌റ്റ് ബൈബിള്‍ - വാക്കര്‍ & കമ്പനി പ്രസാധനം, 35 ഡോളര്‍, 597 പേജ് -. ബൈബിളിലേതു പോലെ ഉല്‍പ്പത്തിയും (ന്യൂട്ടന്‍തലയില്‍ ആപ്പിള്‍ വീഴുന്ന ഭാഗവും മറ്റും) സുഭാഷിതങ്ങളും അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍ (എപിസല്‍സ്), വിലാപങ്ങള്‍ (ലാമന്‍റേഷന്‍സ്) അധ്യായങ്ങളായും വാക്യങ്ങളായും തിരിച്ചിരിക്കുന്ന പുതിയ ആന്‍റി-ബൈബിള്‍‍ പ്രധാനമായും അരിസ്‌റ്റോട്ടില്‍, ഡാര്‍വിന്‍, വോള്‍ട്ടയര്‍ തുടങ്ങിയവരുടെ ക്വട്ടേഷനുകളാലും മറ്റനേകം ചരിത്ര ജ്ഞാന ശകലങ്ങളാലും നിറയുന്നു.

സാക്ഷാല്‍ ബൈബിള്‍ രൂപപ്പെടുത്തിയവര്‍ ഗ്രീക്ക്-റോമന്‍-ചൈനീസ് തത്വചിന്തകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന ചോദ്യത്തില്‍ നിന്നാണ്, ഇപ്പോള്‍ 62കാരനും ലണ്ടന്‍ യൂണിവേഴ്സിറ്റി ഫിലോസഫി പ്രഫസറും ബ്രിട്ടീഷ് ഹ്യൂമനിസ്‌റ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഗ്രെയ്‌ലിങ്ങ് ബൈബിള്‍ രചന അഥവാ സമാഹരണം തുടങ്ങുന്നത്. ബൈബിള്‍ എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം പുസ്തകം എന്നാണെന്ന് ഗ്രെയ്‌ലിങ്ങ്. മതത്തിനപ്പുറത്തും ധാര്‍മ്മികചിന്തകളുണ്ടെന്ന കണ്ടെത്തല്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം മാത്രം അനുശാസിക്കുന്ന മതഗ്രന്‍ഥങ്ങളുടെ പരിമിതികള്‍, ദിവ്യപ്രമാണങ്ങളില്‍ ഒതുങ്ങിയ ബോധനങ്ങള്‍ തുടങ്ങിയവയും ഈ ഹ്യൂമനിസ്‌റ്റ് ബൈബിളിന്‍റെ രചനക്ക് കാരണമായി. സാക്ഷാല്‍ ബൈബിളിന്‍റെ നന്‍മകളൊന്ന് ഗ്രെയ്‌ലിങ്ങ് ബൈബിളിലുണ്ട്. ഏത് ഭാഗമെടുത്ത് വായിച്ചാലും മുന്‍പിന്‍ഭാഗങ്ങള്‍ വായനാവിഘ്‌നം ഉളവാക്കുന്നില്ല എന്നതാണത്.

ഹ്യൂമനിസ്‌റ്റ് ബൈബിളില്‍ നിന്ന്: (സ്വതന്ത്ര വിവര്‍ത്തനം)

വസ്‌ത്രം, തിരയടിയുന്ന തീരത്ത് തൂക്കിയിരിക്കുന്നത്, നനയുന്നു;
അത്, സൂര്യന് മുന്‍പാകെ വിരിച്ചാല്‍ ഉണങ്ങുന്നു;
ആരും കണ്ടില്ല, ഈര്‍പ്പം എങ്ങനെയാണ് വസ്‌ത്രത്തില്‍ മുങ്ങിയതെന്ന്,
ഉഷ്‌ണത്താല്‍ എവിടെപ്പോയെന്നും.

സെനെക്ക, മില്‍, ഹ്യൂം, പ്‌ളേറ്റോമാരെ ദീപക് ചോപ്രാ സ്‌റ്റൈലിലാക്കി പുതിയ ബൈബിളെന്ന് റിവ്യൂകാരന്‍മാര്‍. ആരുടെ ശവസംക്കാരച്ചടങ്ങിനിടക്കാവും ഈ പുതിയ ബൈബിള്‍വായന എന്നും ഒരു കുത്തിച്ചോദ്യവും!

Monday, May 9, 2011

മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം'

സുഭാഷ് ചന്ദ്രനെ പുതിയ എംടി എന്ന് വിളിക്കേണ്ട കാര്യമില്ല. എഴുത്തിന്‍റെ ഗൌരവഗരിമയാല്‍ സ്വന്തം കസേര പണ്ടേ വലിച്ചിട്ട സുഭാഷിന്‍റെ പുതിയ നോവല്‍ - മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം' - വായിച്ചു കഴിയുമ്പോള്‍ പക്ഷെ എംടി മാര്‍കേസിന്‍റെ ഉടുപ്പുമിട്ട് ഒളിഞ്ഞു നോക്കുന്നത് കാണാം. നായര്‍ത്തറവാടുകളിലെ പുരാണം പറഞ്ഞതു കൊണ്ടോ തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളി തലമുറച്ചരിതം പാടിയതു കൊണ്ടോ അല്ല; പൈങ്കിളിയില്‍ എംടി ബുദ്ധി കലര്‍ത്തിയെങ്കില്‍ സുഭാഷ് തത്വശാസ്ത്രം ഇറ്റുന്നു. പത്ത് വര്‍ഷം മുന്‍പേ വന്നിരുന്നെങ്കില്‍ സവിശേഷമാര്‍ന്നതാവുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന സാംസ്‌ക്കാരിക-വ്യക്തിപ്രസ്ഥാനങ്ങളുടെയിടയില്‍ സുഭാഷിന്‍റെ പ്രഥമനോവലും മിക്കവാറും പെട്ടുപോകുന്നല്ലോ എന്ന തോന്നല്‍ അമ്പരപ്പോടെയാവും വായനക്കിടയില്‍ പലപ്പോഴും വെളിപ്പെടുക. കഥാസാഹിത്യത്തില്‍ ഈ യുവാവ് നിര്‍മ്മിച്ച ബ്രേക്ക്‌ത്രൂ നോവലില്‍ ഏറെ പരന്നു പോയതാവാം അതിന് കാരണം. നവാഭിരുചിയുടെ വണ്ടി പിടിക്കാന്‍ കഥ നടക്കുന്ന തച്ചനക്കരയെപ്പോലെ നോവലും വൈകിയെന്ന തോന്നലിലും 372 പേജുകളില്‍ ഇടക്ക് ചിതറുന്ന ധിഷണാധൂളികളും 'സുഭാഷിതങ്ങളും' സുഗതകുമാരി പ്രശംസിച്ച ധ്വനിഭംഗികളും നടപ്പുമരിപ്പ്സാഹിത്യത്തിലെ ചിത അണയാതെ കാക്കുന്നുവെന്നത് 'മനുഷ്യനെ' മറ്റ് മ്രുഗപുസ്തകങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു.

പങ്കജാക്ഷന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മ വേണുവിനെയും ശശിയെയും സോമനെയും പെറ്റത് പോലുള്ള രേഖാചരിത്ര സാഹിത്യത്തിന് പകരം എഴുത്തിലെ കരവിരുതും ക്രാഫ്‌റ്റുമൊക്കെ വസൂലാക്കി കുറേക്കൂടി നാടകീയത നോവലില്‍ തിരുകി വെക്കാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ സുഭാഷിന് മറുപടിയുണ്ട്: സര്‍ഗാത്മകനായ മനുഷ്യശിശു എഴുപത് വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സ്രുഷ്‌ടിപരത വംശവ്രുദ്ധിക്ക് വേണ്ടിമാത്രം ചെലവിടുന്നു. സമാനസ്വഭാവമുള്ള കാര്യങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ജീവിതങ്ങളില്‍ എന്തൂട്ട് നാടകീയത! മലയാളിയുടെ സ്വതവേ വളഞ്ഞ നട്ടെല്ല് ഒടിച്ചു മടക്കി കശക്കി എറിയുന്നുണ്ട് നോവലില്‍ പലയിടത്തും. ജാതി-ദൈവ സങ്കല്‍പങ്ങളെയും പുരുഷാധിഷ്‌ഠിത സമൂഹത്തെയും നന്ത്യാര്‍വട്ടത്തെ തോല്‍പ്പിക്കുന്ന നന്‍മ കാണാതിരുന്ന പാഴ്‌കാലത്തെയും സുഭാഷ് പരിഹസിക്കുന്നു, പ്രകോപനമില്ലാതെ.

അങ്ങനെയാണ് സൂപ്പര്‍നായകന്‍ വരുന്നു എന്ന മട്ടില്‍ ജിതേന്ദ്രന്‍ എന്ന കഥാപാത്രം അവതരിക്കപ്പെടുന്നത്. 'പഠനത്തിനും ജോലിതേടലിനും വിവാഹത്തിനും വീടുകെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി പലതരം ഭോഗങ്ങള്‍ സ്വപ്‌നം കണ്ട് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് യുവാക്കളുടെ ഇടയില്‍ ഉന്തും തള്ളുമുണ്ടാക്കുന്ന ഒരുവനായി സ്വയം കണ്ടെത്തിയ' ആളാണ് നായര്‍-അയ്യാട്ടുമ്പിള്ളി മഹിമ അക്കരെയെറിഞ്ഞ് ആന്‍മേരിയെ പ്രണയിച്ച് വിവാഹിച്ച ജിതന്‍. നോവലിലെ നൂറില്‍പരം കഥാപാത്രങ്ങളില്‍ സുഭാഷ് കൂടുതല്‍ മഷിയൊഴുക്കിയ നാറാപിള്ളയുടെ പൌത്രന്‍. 'മനുഷ്യന്‍' സിനിമയാവുകയാനെങ്കില്‍ തിലകന് അവതരിപ്പിക്കാവുന്ന ഉഗ്രപ്രതാപിയാണ് ഭാര്യ കുഞ്ഞുവിന്‍റെ മുന്നില്‍ തോറ്റുപോയ നാറാപിള്ളയെന്ന ഷോവിനിസ്‌റ്റ്. മകന്‍ ഗോവിന്ദന്‍ ഒരു ചോത്തിപ്പെണ്ണിനെ കെട്ടാന്‍ പോണ കാര്യം സൂചിപ്പിക്കവെ അലറിയ നാറാപിള്ളയെ 'അസ്തപ്രജ്ഞനാക്കി' അപ്പൊ നമ്മുടെ ചായ്‌പില്‍ താമസിപ്പിച്ചിരിക്കുന്ന പെലക്കള്ളിയോ എന്ന് ചോദിച്ച പുള്ളിയാണ് കുഞ്ഞുവമ്മ.
നാറാപീഡനം സഹിക്ക വയ്യാഞ്ഞ് ചുമരില്‍ ശിരസിടിച്ച് മരിച്ച കുഞ്ഞുവമ്മ. അവരുടെ മകന്‍ ചന്ദ്രന്‍ ഒരുപ്പോക്ക് പോയപ്പോള്‍ ചുമരില്‍ എഴുതി വച്ചു: ഈ വീട് നരകമാണ്. പക്ഷേ, അമ്മയുള്ളപ്പോള്‍ എനിക്കതു സഹിക്കാമായിരുന്നു.

ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്ന് ഭാഗിച്ച നോവലിലെ പിന്നീടൊരധ്യായത്തില്‍ ഈ ചന്ദ്രന്‍ തിരിച്ചു വരുന്നുണ്ട്, അച്ഛനെയും നമ്മെയും ഞെട്ടിച്ച്. ഭാര്യയോട് പ്രയോഗിച്ച ഒറ്റച്ചവിട്ടിലൂടെ സ്വന്തം ജീവിതം കഴിഞ്ഞുവെന്ന് നിരീച്ചെന്ന് സന്യാസിയോട് കുമ്പസാരിക്കുന്ന നാറാപിള്ള. ആ സന്യാസി പുറപ്പെട്ടു പോയ മകനായിരുന്നെന്ന് തച്ചനക്കര അടക്കം പറഞ്ഞു. 82 വയസില്‍ നാറാപിള്ളയുടെ 'മൂത്രമദ്‌ഭാവം' നാളുകള്‍ ദയനീയമായിരുന്നു. കട്ടിലിലെ സ്വന്തം വിസര്‍ജ്യങ്ങള്‍ കൈപ്പത്തിയില്‍ പുരട്ടി ചുമരില്‍ അയാള്‍ മഞ്ഞ പതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്നേരമൊക്കെ അയാള്‍ക്ക് തുണ നിന്നിരുന്നത് ചോത്തിപ്പെണ്ണിനെ കെട്ടിയ മകന്‍ ഗോവിന്ദനായിരുന്നു. പണ്ട്, തന്നെ തല്ലിയ ശീമക്കൊന്നയെടുത്ത് അച്ഛനെ തിരിച്ചടിച്ച മകന്‍. അച്ഛനെ ശുശ്രൂഷിക്കുന്നതിലൂടെ ഗോവിന്ദന്‍ ചുഴലിക്കാരനായ തന്‍റെ മകനെ സ്‌നേഹിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ട് സുഭാഷ് എഴുതുന്നു: ഒരു കാലില്‍ അച്ഛന്‍റെയും മറുകാലില്‍ മകന്‍റെയും ചെരുപ്പുകള്‍ ധരിച്ച് ഗോവിന്ദന്‍മാഷ് വിചിത്രമായൊരു തീര്‍ത്ഥയാത്ര നടത്തുകയായിരുന്നു...

മാറാല പിടിച്ച കഥാപാത്രങ്ങളുടെയിടയിലൂടെ വിളക്കുപിടിച്ചു നടക്കുന്ന കഥാകാരനെ നോവലില്‍ പലയിടത്തും കാണാം. കഥാകാരന്‍ തന്നെ വിളക്കായി വായനയുടെ തെളിച്ചം അവിടവിടെയായി വിതറിയിരിക്കുന്നതും 'നിലാവിന്‍റെ തേന്‍ പുരട്ടിയ കല്ലുകള്‍ പോലെ' ധാരാളം. ചില ഉദാഹരണങ്ങള്‍:

1. ശാശ്വതമെന്ന മിഥ്യാബോധം പുരണ്ട് തിളങ്ങി നില്‍ക്കുന്ന ചിലത് പൊടുന്നനേ പൊലിഞ്ഞ് ശൂന്യതയില്‍ വിലയം കൊള്ളുന്നു.

2. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍.

3. നഗരത്തിലെ ഓടകള്‍ കടലിലേക്ക് തുറക്കുന്നത് മനുഷ്യജീവിതം ദൈവത്തില്‍ ലയിക്കുന്നതിന്‍റെ ജലച്ഛായാചിത്രമാണ്.

4. സ്ഥാനക്കയറ്റം ലഭിക്കുന്തോറും സ്വയമൊരു താഴ്‌ത്തിക്കെട്ടല്‍ അനുഭവിക്കുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ: ജീവിതം.

5. മഹിതമായ ഒന്നിന് സാധ്യാമാകാതെ അന്ത:സാരശൂന്യതയില്‍ മുങ്ങി ഒരു തലമുറ കടന്നു പോകുമ്പോള്‍ മൌലികമായതൊന്ന് നിറവേറ്റാനാകാതെ തളരുമ്പോള്‍, കൊല്ലൂ, വിജയിക്കൂ എന്നല്ല, ഉണരൂ, സ്രുഷ്‌ടിക്കൂ എന്ന് ഊര്‍ജ്ജം പകരുന്ന പുതിയ ഗീതയാണ് നമുക്കാവശ്യം.

തച്ചനക്കര എന്നാല്‍ പെരുംതച്ചന്‍റെ നാടായ ഉളിയന്നൂര്‍ അക്കരെയായ സ്ഥലം. അക്കരെയൊരു കലാലോകമുണ്ടായിട്ടും ഇടക്കുള്ള ചളിയില്‍ മുങ്ങിത്താഴുന്ന ജീവിതങ്ങളുടെ ചരിത്രം വായിച്ചു കഴിയുമ്പോഴേക്കും നമ്മള്‍ അപ്പുനായരുടെ ഭാഷയില്‍ ഹരിഹരപ്പെട്ടു പോകും.

http://chintha.com/node/105455

Friday, May 6, 2011

മുഹൂര്‍ത്തം മൂത്രമായത്

മുഹൂര്‍ത്തം മൂത്രമായത്
പ്രശസ്തമായൊരു അമേരിക്കന്‍ സ്‌കൂളില്‍ പേരന്‍റ്-ടീച്ചര്‍ കോണ്‍ഫറന്‍സ് നടക്കുന്നു. അമേരിക്കന്‍ ടീച്ചറെ സഹായിക്കാന്‍ ദ്വിഭാഷിയായ മറ്റൊരു ടീച്ചറുമുണ്ട്. സ്‌കൂളിലെ കുപ്രശസ്തനായ എട്ടാം ക്‌ളാസ്സുകാരന്‍റെ, മര്യാദയുടെ ഒരു ഗുളികയെങ്കിലും കഴിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ബാബ കയറി വന്നു. ഇരിക്കാന്‍ പറയുന്നതിന് മുന്‍പേ അത് മരത്തില്‍ കണ്ട്, ഓള്‍റെഡി വലിഞ്ഞ കസേര ഒന്നുകൂടെ വലിച്ചിട്ട് ബാബയങ്ങിരുന്നു. ടിവി വച്ചപ്പോള്‍ അറിയാതെ വന്ന ആര്‍ട്ട്‌പടം കണ്ട മിഡില്‍ക്‌ളാസ് വീട്ടമ്മയെപ്പോലെയായ ടീച്ചര്‍ പറഞ്ഞു തുടങ്ങി: നിങ്ങളുടെ മകനെപ്പോലൊരു അഗ്രസ്സീവ് ബിഹേവിയറുകാരനെ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. (അവര്‍ കണ്ടിട്ടുണ്ട്, ഡൈവോഴ്‌സിന് മുന്‍പ്). പരസ്യപ്രസ്താവന കേട്ട് ദ്വിഭാഷി ഞെട്ടി. എങ്ങനെ ഇത് ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്യും? സമാധാനപ്രാവ് അവരുടെയുള്ളില്‍ കുറുകാന്‍ തുടങ്ങിയപ്പോള്‍ ആ ദ്വിഭാഷി ഇങ്ങനെ പറഞ്ഞു: അല്ലയോ അങ്ങുന്നേ, ഈ ടീച്ചര്‍ പറയുന്നു നിങ്ങളുടെ മകന്‍റെ അഗ്രിഗേറ്റ് മാര്‍ക്ക് ശ്രമിച്ചാല്‍ നന്നാക്കാവുന്നതേയുള്ളൂ.
ശരി എന്നായി ബാബ.
ടീച്ചര്‍: ഈ സ്‌കൂളിലേ അവന്‍റെ വെളച്ചല്‍ നടക്കൂ. എന്‍റെ വീട്ടില്‍ ഒരു ദിവസം കൊണ്ടുവന്ന് നിര്‍ത്ത്. ഞാനെന്‍റെ മക്കളെ മര്യാദ പഠിപ്പിക്കുന്നതെങ്ങനെയെന്ന് അവന്‍ കാണട്ടെ.
ദ്വിഭാഷി: മകനെ ഒരു ദിവസം ടീച്ചറിന്‍റെ വീട്ടിലയച്ചാല്‍ പഠിപ്പിക്കാമെന്ന് പറയുന്നു.
ബാബ: ഓ, പണം എത്രയാണെന്ന് വച്ചാല്‍..
ടീച്ചര്‍: എന്ത്?
ദ്വിഭാഷി: എത്ര തവണ അവന്‍ അപമര്യാദിച്ചിട്ടുണ്ടെന്ന്..
ടീച്ചര്‍: എത്ര തവണ അവന്‍ നോര്‍മലായിട്ടുണ്ടെന്ന് പറയുന്നതാവും എളുപ്പം.
ദ്വിഭാഷി: നോര്‍മലായ തുക മതിയാവും.
(ഈ സംഭാഷണം ചില അധ്യാപക നിയമനം പോലെ നീളാവുന്നതാണ്).

ദ്വിഭാഷി പറയുന്നതിനൊക്കെ തല കുലുക്കിയ ബാബയില്‍ ടീച്ചര്‍ പ്രതിരുക്തയായി. (അതെന്തൂട്ടാ സാധനം!) ഇയാള്‍ടെ ചോരക്ക് പിറന്ന മകനല്ലേ ഇത്? അവസാന ശരി കുലുക്കി ബാബ മറഞ്ഞതും ടീച്ചര്‍ ദ്വിഭാഷിയെ വാട്ടര്‍ ബോഡ് ചെയ്തു. സത്യം പറ ഞാന്‍ പറഞ്ഞത് നീ നാറ്റിപ്പറഞ്ഞു?
ദ്വി: സത്യം, സത്യം, സത്യം! അതേയ്, നീ പറഞ്ഞത് വെര്‍ബാറ്റിം പറഞ്ഞാല്‍ അങ്ങേര് നിന്നെയൊന്നും ചെയ്യില്ല. എനിക്ക് കൊറച്ച് മക്കളുണ്ടേ! അവര് നോക്കില്ലാ എന്നുറപ്പുള്ളതു വരെയെങ്കിലും എനിക്ക് ജീവിക്കണം!

shhh... it's PT conference time!

This is a true story recounted to me years ago by a friend who heard it from someone else. At a foreign school in Kuwait, an American teacher was rather angry with a parent who appeared to be as self-important as his troublesome 8th grade son. "Your son," the teacher told the disgruntled father, "is the most aggressive student in the whole school and I think you as a parent also have a role in causing and remedying his conduct". Translating her words for the father, another teacher was bewildered at first but rose to the occasion, using her creative abilities to interpret this rebuke for the parent in question.

The teacher says," the translator said politely, "your son can improve a lot if he tries his best." The parent nodded and appeared to agree. After the father left, the teacher, sensing some amendments to her actual words, asked of her friend and translator, "Hey, did you really translate what I said?" The translator replied, "If I translated what you had said, he wouldn't do anything to you because you are an American, but what would happen to me cannot be translated.

At parent-teacher meeting time, usually twice a year at most schools, the tension is heightened mainly through arguments between parents and teachers about the children's grades, with the parents disputing the teachers' assessment and the teachers defending their appraisal. The parents are sometimes pushed to bargain for the missed grades out of pressure from the child, appearing for the first time to stand up for a noble cause. One father recently told me that he did not want to go to meet his son's teachers because he's happy with his 6th grader son's marks, including an excellent 99.5 marks for his Arabic. "My son insists on knowing why he lost that half mark".

I would leave my children's educational affairs to my wife", said a businessman father. He represents most fathers, who believe that their children's education is not their business, seeing it as the mother's duty, among hundreds of others, to sit with their children, and help with their homework, only reminding the father to pay the fees and meet the teachers to argue about the child's falling grades. "Even if both the parents come for the meetings, it is the mother who does the talking because the father won't have any idea of his children's falling or flourishing grades," said a teacher.

It was a refreshing change to hear about parents bringing flowers and chocolates for the teachers as tokens of love and appreciation for their hard work and help with their child's educational development! "These are the golden moments," a teacher said, "They wake me up from the fatigue of fighting and frustration and forget them as trivial traffic blocks in the great journey of education.

Recently I asked the friend who told me about the wise and diplomatic translator what had happened thereafter. "Oh well, the American teacher is gone," she revealed. "The translator has become the head of the department." So she doesn't do any more of those sensible translations, I asked. "Nope," my friend said. "Apparently their school doesn't need translators now. All parents can now understand English!

Wow! Sometimes the value of education can't be translated.

http://kuwaittimes.net/read_news.php?newsid=OTE2OTE1MzI=

Tuesday, May 3, 2011

ബിന്‍ലാദന്‍ ബയോ

യാഥാസ്‌ഥിതിക-ഉത്തരാധുനിക ഭീകരലാദന്‍

1989ല്‍ അമേരിക്കന്‍ സഹായത്തോടെ അഫ്‌ഗാനിസ്ഥാന്‍ റഷ്യയെ ചെറുത്തതിലൂടെയാണ് ബിന്‍ ലാദന്‍റെ വഴിത്തിരിവ്. അമേരിക്കയെയും ചെറുക്കാമെന്ന് ലാദന്‍ കരുതി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ക്വയ്ദ (അടിസ്ഥാനം എന്നര്‍ത്ഥം) ഇന്‍ഫ്രാ സ്‌ട്രക്‌ചറായി. പാക്കിസ്ഥാന്‍ ഇടനിലക്കാരിലൂടെയായിരുന്നു അമേരിക്കയും ലാദനും സോവിയറ്റിനെതിരെ പൊരുതിയത്. ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നും പണം സൌദിയില്‍ നിന്നും എന്ന് ലാദന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടത്രെ. അഫ്‌ഗാനിസ്ഥാനിലെ തോറാബോറാ മലനിരകളില്‍ ഒളിത്താവളങ്ങള്‍ പണിതത് സി ഐ എ വഴിയായിരുന്നു.

ഫത്‌വ ഫാക്‌സിലൂടെ പുറപ്പെടുവിച്ചും അമേരിക്കക്കെതിരെ ഇ-മെയിലിലൂടെ യുദ്ധം പ്രഖ്യാപിച്ചും രാഷ്‌ട്രീയ വസൂരി ഭീതി പടര്‍ത്തിയ ലാദന്‍റെ ശബ്‌ദം, മുഴക്കമില്ലാതെ നേര്‍ത്ത് ക്ഷീണിതമെങ്കില്‍ക്കൂടി, ലോകപോലീസിനെ വിറപ്പിച്ചു. ഒരു റഷ്യന്‍ പട്ടാളക്കാരനെ കൊന്നപ്പോള്‍ കിട്ടിയ കലാഷ്‌നിക്കോള്‍വായിരുന്നു ലാദന്‍റെ ആദ്യസഹചാരി. 1990ല്‍ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോള്‍ ലാദന്‍ സഹായം വാഗ്‌ദാനം ചെയ്തതാണ്. അവസരം അമേരിക്കക്ക് പോയത് എത്രയോ ചൊടിപ്പിച്ചിരിക്കാം!

തെക്കന്‍ യമനില്‍ നിന്ന് സൌദിയിലേക്ക് കുടിയേറിയ പിതാവിന്‍റെ ഏഴാമത്തെ മകനും പതിനേഴാമത്തെ കുട്ടിയുമായ (പിന്നീടുണ്ടായ സഹോദരങ്ങളെല്ലാം കൂടി അമ്പത്തിനാല്) ഒസാമക്ക് (സിംഹക്കുട്ടി എന്നര്‍ത്ഥം) രക്തത്തില്‍ ദാരിദ്ര്യമെന്തെന്ന് അറിയാം. പിതാവ് ജിദ്ദയില്‍ പോര്‍ട്ടറായിരുന്നു. അമ്പതുകളില്‍ സൌദ് രാജാവിനു വേണ്ടി കൊട്ടാരം കുറഞ്ഞ ചെലവില്‍ പണിയാമെന്ന കരാര്‍ പോര്‍ട്ടറുടെ ചുമലില്‍ ഭാഗ്യം കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സൌദിയിലെ ഏറ്റവും വലിയ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനി സ്വന്തമാക്കിയതിന് ശേഷം താമസിച്ച കൊട്ടാരവീട്ടില്‍ ആ പോര്‍ട്ടര്‍-ബാഗ് കാഴ്‌ചവസ്‌തുവായി വച്ചിരുന്നു.

ബിന്‍ ലാദന്‍ ജനിക്കുമ്പോള്‍ അമ്മക്ക് 15 വയസ്. പിതാവിന്‍റെ നാലാമത്തെ ഭാര്യ സിറിയക്കാരിയായിരുന്നു. യമനി-സിറിയ മേല്‍വിലാസം ലാദന് സ്വന്തം വീട്ടില്‍ അന്യനാണെന്ന തോന്നലുണ്ടാക്കിയെന്ന് അഭിപ്രായം. (പിന്നീട് ബിന്‍ ലാദന്‍ കുടുംബം ഒസാമയെ പരസ്യമായി തള്ളിപ്പറഞ്ഞു). ചെറുപ്പത്തില്‍ അമ്മയുടെ പാദങ്ങളില്‍ വീണ് നമസ്‌കരിക്കുമായിരുന്നു ലാദനെന്ന് സ്‌റ്റീവ് കോള്‍ എഴുതിയ ദ ബിന്‍ ലാദന്‍സ്: ആന്‍ അറേബ്യന്‍ ഫാമിലി ഇന്‍ ദി അമേരിക്കന്‍ സെന്‍ച്വറി എന്ന ജീവചരിത്രത്തിലുണ്ടെന്ന് പത്രങ്ങള്‍. 9 വയസില്‍, അതു വരേയും ലാദന്‍ വല്ലപ്പോഴും കണ്ടിരുന്ന, പിതാവ് മരിച്ചു. സൌദിയില്‍ വച്ച് വിമാനാപകടത്തില്‍. പൈലറ്റ് ഒരു അമേരിക്കക്കാരനായിരുന്നു. യൂറോപ്യന്‍ സ്‌കൂളില്‍ പഠിച്ച നാണംകുണുങ്ങിയായിരുന്ന ലാദനെ ടിവിയില്‍ വന്ന അമേരിക്കന്‍ ഷോ, 'ഫ്യൂറി' - ഒരു അമേരിക്കന്‍ അനാഥബാലന്‍ വന്യ കുതിരകളെ മെരുക്കുന്ന കഥ - സ്വാധീനിച്ചിരുന്നു. 15 വയസില്‍ സ്വന്തമായി കുതിരാലയവുമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 14കാരി കസിനെ 17 വയസില്‍ കല്യാണം കഴിച്ച് രതിയിലും കാറുകളിലും ജോലിയിലുമുള്ള താല്‍പര്യങ്ങളെ ഊട്ടി വളര്‍ത്തി. പിന്നീട് മൂന്നു വിവാഹങ്ങള്‍. സിംഹം വളര്‍ന്നപ്പോള്‍ കര്‍ശനക്കാരനായ വഹാബിസം വക്താവായി. മുഖം മറക്കാതെ സ്‌ത്രീകള്‍ അടുത്തുകൂടെ പോയാല്‍ ലാദന്‍ കണ്ണ് ഇറുക്കിയടക്കും. വാര്‍ത്തകള്‍ക്കായി ടിവി ഓണ്‍ ചെയ്‌തിരുന്ന കുടുംബത്തില്‍ ലാദന്‍റെ മക്കള്‍ നിന്ന് ടിവി കണ്ടു. മ്യൂസിക്ക് വന്നാല്‍‍ ടിവിയുടെ ശബ്‌ദം കുറച്ചിരുന്നു. അന്യരെ അപമാനിച്ച് സംസാരിക്കാതിരിക്കലും അതിക്രമിച്ച് സംസാരിക്കുന്നവരോട് ക്ഷമിക്കലും മാര്‍ദ്ദവമുള്ള ഷേക്ക്‌ഹാന്‍ഡുകള്‍ കൊടുത്തിരുന്ന ലാദന്‍റെ സൌമ്യതയായിരുന്നു. ലാദന്‍ ഒരേ സമയം പുരാതനീയനും ഉത്തരാധുനികനുമായി.

സൌദി ഭരണകൂടത്തിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയതിനാല്‍ മുഖം കറുപ്പിച്ച ജിദ്ദ വിട്ട് ലാദന്‍ പോയത് സുഡാനിലേക്കാണ്. അവിടെ അഞ്ഞൂറോളം മുജാഹിദ്ദീനുകളെ ഊട്ടി. സൌദിയിലെ രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം സുഡാന്‍റെയും മുഖമിരുണ്ടു. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനിലെ തോറബോറാ നിരകളിലേക്കും തുടര്‍ന്ന് കുടുംബസമേതം തോക്കിന്‍കുഴല്‍ നിഴലിലൂടെ രാത്രിമറവില്‍ മലകള്‍ താണ്ടി പാക്കിസ്‌ഥാനിലേക്കും.

ബിന്‍ ലാദന്‍ മരിച്ചു. ബിന്‍ ലാദനിസമോ?എന്ന് ചോദിക്കുന്നുണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍.

Blog Archive