Search This Blog

Wednesday, November 23, 2011

muslim super heroes (the 99)


ഇസ്‌ലാമിക സംസ്‌ക്കാരത്തെ അടിസ്ഥാനമാക്കിയ സൂപ്പര്‍ ഹീറോ കാര്‍ട്ടൂണ്‍ കോമിക്‌സ്, The 99, കാരുണ്യം, ജ്ഞാനം, സഹശീലനം തുടങ്ങിയ 99 നന്‍മകളെ കഥാപാത്രവല്‍ക്കരിക്കുന്നു. ആദ്യമായാണ് സ്‌പൈഡര്‍മാന്‍ സൂപര്‍മാന്‍ പോലുള്ള അതിമാനുഷര്‍ ഇസ്‌ലാമിക് പശ്‌ചാത്തലവുമായി പ്രത്യക്ഷപ്പെടുന്നത്. കോമിക് ബുക്കുകള്‍, അനിമേഷന്‍ കാര്‍ട്ടൂണുകള്‍, സിനിമ തുടങ്ങി വിവിധ ഇടങ്ങളില്‍‍ കഥാപാത്രങ്ങള്‍ - ജബ്ബാര്‍, ജലീല്‍, നൂറ... - സാന്നിധ്യമറിയിക്കുന്നു. കുവൈറ്റിലെ മന:ശാസ്‌തജ്ഞനായ ഡോ നായിഫ് അല്‍-മുത്താവയുടെ ആശയങ്ങള്‍ക്ക് നിറവും ചലനവും കൊടുക്കുന്നത് അമേരിക്കയിലെ ടെക്‌നീഷ്യന്‍മാര്‍.

Friday, November 11, 2011

മുറാകാമി വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)

2011ലെ നോവല്‍സംഭവമായി കരുതപ്പെടുന്നത് ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറാകാമി രണ്ട് വര്‍ഷം മുന്‍പെഴുതിയ വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)എന്ന 925-പേജ് നോവലാണ് (ഇംഗ്‌ളീഷ് പരിഭാഷ ഈ വര്‍ഷം). ഓര്‍വെലിന്‍റെ 1984 എന്ന നോവല്‍നാമത്തെ ജാപ്പനീസ് ഭാഷയിലെ കളിയാല്‍ കാണുന്നതാണ് മുറാകാമിയുടെ നോവലിന്‍റെ പേര്. 1984ല്‍ ടോക്കിയോ നഗരത്തിലൂടെ എഫ്‌എം റേഡിയോ സംഗീതത്തിന്‍റെ അകമ്പടിയോടെ നീങ്ങുന്ന ഒരു ടാക്‌സിക്കാറിലൂടെ തുടങ്ങുന്ന നോവലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മുപ്പതുകാരി കൊലപാതകി 'പച്ചപ്പയര്‍' (ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു കൊല നടത്തി അവള്‍), നോവലിസ്‌റ്റും കണക്ക് ട്യൂട്ടറുമായ ടെംഗോ എന്നിവര്‍ നോവലിന്‍റെ കാഴ്‌ചപ്പാട്-കഥാപാത്രങ്ങള്‍. സമാന്തരലോകങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നോവലിന്‍റെ സര്‍റിയലിസ്‌റ്റ് സ്വഭാവത്തിനും ഉത്തരവാദികളാണ്. സമൂഹത്തോട് പുലബന്ധമില്ലാതെ ജീവിക്കുന്ന പത്രാധിപരും സാഹിത്യകുതുകിയായ പതിനേഴ്കാരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പതിനേഴ്‌കാരിയുടെ കുടുംബം അംഗങ്ങളായിരുന്ന ഒരു കമ്മ്യൂണ്‍ വളരുന്തോറും പിളരുകയും തിരിച്ചും സംഭവിച്ച ഒരു ഉടോപ്യയാണ്. സമൂഹവുമായി ബന്ധമില്ലാത്തയാള്‍, അപരിചിത സ്വഭാവങ്ങളുള്ള അതീന്ദ്രിയ സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടി, ആജ്ഞാനുവര്‍ത്തിയായ ഒരു പ്രസ്ഥാനം, പൂച്ചകള്‍ തുടങ്ങി സ്ഥിരം മുറാകാമി മൂശയിലേതാണ് ഈ കഥാപാത്രങ്ങളും.

പച്ചപ്പയര്‍ സുന്ദരി ഒരു കൊലപാതക ദൌത്യത്തിന് പോകുംവഴി മാര്‍സല്‍ പ്രൂസ്‌തിന്‍റെ റിമംബ്രന്‍സ് ഒഫ് തിങ്ങ്‌സ് പാസ്‌റ്റ് വായിക്കുന്നുണ്ട്. അതും ടോക്കിയോയിലുണ്ടെന്ന് പറയുന്ന രണ്ട് ചന്ദ്രന്‍മാരും ചത്ത ആടിന്‍റെ വായില്‍ നിന്ന് വരുന്ന ലിറ്റ്‌ല്‍ പീപ്പ്‌ള്‍ - എല്ലാവരും കൂടി വായനക്കാരെ വശം കെടുത്തുമെന്നാണ് റിവ്യൂകാരന്‍മാരുടെ അഭിപ്രായം. അപ്പോള്‍ത്തന്നെ പരമ്പരാഗത കഥപറച്ചിലിനെ വെല്ലുവിളിക്കുന്ന മുറാകാമി-സര്‍റിയലിസ്‌റ്റ് ശൈലി അവരെ ഭ്രമിപ്പിക്കുന്നുണ്ട് താനും. സമീപഭൂതകാലത്തെ മറ്റൊരു നോവല്‍സംഭവമായ 2666 (റോബര്‍ട്ടോ ബൊളാഞ്ഞോയുടെ ആദിമധ്യാന്തക്രമമില്ലാത്ത, എവിടെനിന്നും വായിക്കാവുന്ന നോവല്‍) വലിപ്പം, പാക്കേജ്, മാധ്യമശ്രദ്ധ എന്നിവ കൊണ്ടാവണം, മുറാകാമിയുടെ നോവലുമായി താരതമ്യം ചെയ്യപ്പെട്ടു. ടൈം വാരിക മുറാകാമിയുടെ ‍ രണ്ട് ചന്ദ്രന്‍മാരെയും പൂച്ചകളെയും മറ്റും ഏതാണ്ട് കൊല്ലുക തന്നെ ചെയ്തു.

നമ്മള്‍ നില്‍ക്കുന്നിടം സുരക്ഷിതമെന്ന് തോന്നുകയും മറിച്ച് സംഭവിക്കാവുന്ന ഒന്ന് അന്തര്‍ലീനമായിരിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് മുറാകാമിയുടെ ടോക്കിയോയില്‍. 1984ല്‍ നടക്കുന്ന കഥ പൊടുനനെ വണ്‍ക്യു84ല്‍ നടക്കുന്ന ഒരു സമാന്തരകഥയായി മാറുന്നു. നമ്മുടെ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ നോവലിന് കഴിയുന്നു എന്നാണ് പൊതുവെ നിരൂപകമതം. നമ്മലോകവും അപരലോകവും, യാഥാര്‍ത്ഥ്യവും സ്വപ്‌നവും ഇണ ചേരുന്ന നോവലില്‍ മലയാളിക്ക് കരുതി വക്കാന്‍ ഒരു മുറാകാമിയന്‍ സംഭാവനയുണ്ട്: പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ അക്രമകാരികളെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള ഭാഗം.

അതും, ജനങ്ങളെ ചിന്തിക്കാത്ത റോബോട്ടുകളാക്കി മാറ്റുന്നതാണ് പ്രസ്ഥാനങ്ങളെന്ന് ആക്ഷേപിച്ചവര്‍‍ അധികാരത്തില്‍ വന്നപ്പോള്‍ അതു തന്നെ ചെയ്യുന്ന കാഴ്‌ചയും സാര്‍വലൌകീകമാവും.

Thursday, November 10, 2011

ഗായകന്‍ സുദീപ് പറയുന്നത്

ശിക്കാറിലെ 'എന്തെടീ എന്തെടീ' ആണ് ശരിക്കും ബ്രേക്ക് തന്നത്. ജയേട്ടനോടൊപ്പം (എം. ജയചന്ദ്രന്‍) മാടമ്പി മുതല്‍ പതിനാറ് പടങ്ങളില്‍ പാടി. ജയേട്ടന്‍ ഒരു സഹായിയായി എന്നെ ഇടക്ക് കൂട്ടും. ഷാര്‍ജയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു ശിക്കാറിലെ പാട്ടുകളുടെ കംപോസിങ്ങ്. നിര്‍മ്മാതാവ് രാജഗോപാല്‍, ഞാനെന്തിനാ എപ്പോഴും നാട്ടില്‍ വരുന്നത്? നിങ്ങള്‍ ഇങ്ങോട്ട് പോരൂ എന്ന് പറഞ്ഞപ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയും സംവിധായകനും തിരക്കഥാകൃത്തുമടങ്ങുന്ന സംഘം ഷാര്‍ജയിലേക്ക് പോയി. കൂട്ടത്തില്‍ ജയേട്ടന്‍ എന്നെയും കൂട്ടി. ഷാര്‍ജയില്‍ ഞങ്ങളുടെ ഫ്‌ളാറ്റില്‍ ഒരു ദിവസം രാവിലെ ടോയ്‌ലറ്റില്‍ നിന്നും എന്തെടീയുടെ ഈണത്തില്‍ തന്നനാ എന്ന് ജയേട്ടന്‍ പാടുന്നത് കേട്ടു. പുറത്ത് വന്ന് എന്നെ ഈണം മൂളിക്കേള്‍പ്പിച്ച് എങ്ങനെയുണ്ടെന്ന് ചോദിച്ചു. സൂപ്പര്‍, ഏത് പടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഞാന്‍. എന്നാല്‍ ഇരുന്നോളൂ, ഇപ്പൊത്തന്നെ ട്യൂണീടാമെന്ന് പറഞ്ഞ് ജയേട്ടനിരുന്നു. ട്യൂണ്‍ ഗിരീഷേട്ടനെ കേള്‍പ്പിച്ച് പാട്ടെഴുതിക്കുകയായിരുന്നു. ദാസേട്ടനെക്കൊണ്ട് പാടിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പാട്ടുകളെല്ലാം തന്നെ വലിയ പുലികളെക്കൊണ്ട് പാടിക്കാനായിരുന്നു തീരുമാനം. ദാസേട്ടന്‍, ചിത്ര, എസ്‌പി, ശങ്കര്‍ മഹാദേവന്‍. എന്തെടിയുടെ കാര്യത്തില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അടക്കം ചിലര്‍ ഞാനീ പാട്ട് പാടണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ജയേട്ടന്‍ സമ്മതിച്ചു. നിര്‍മ്മാതാവ് രാജഗോപാല്‍ പറഞ്ഞത് നാല് പുലികളും ഒരെലിയും പാടുന്നു. പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞ് ആരോ പറഞ്ഞു, ഇപ്പൊ എലി പുലിയായി!

ചെന്നൈയില്‍ സ്‌റ്റീഫന്‍ ദേവസിയുടെ സ്‌റ്റുഡിയോയിലായിരുന്നു (Music Launch) റെക്കഡിങ്ങ്. എന്തെടിയിലെ ചിത്രച്ചേച്ചിയുടെ ഭാഗം ഞാന്‍ സ്‌റ്റുഡിയോയില്‍ പോകുന്നതിന് മുന്‍പേ റെക്കഡ് ചെയ്തു.

ഈ മാസം എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം എന്നിവര്‍ക്കായി ഞാന്‍ പാടിയ ചിത്രങ്ങള്‍ക്ക് നവംബറിലാണ് റിലീസ്. ലാലേട്ടന്‍റെ അറബിയും ഒട്ടകവും എംജി ശ്രീകുമാറാണ് ട്യൂണ്‍. ഷാഫിയുടെ മമ്മൂട്ടിച്ചിത്രം വെനീസിലെ വ്യാപാരിക്ക് ബിജിബാല്‍. അങ്ങാടിയിലെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ റീമേക്ക് ചെയ്തിട്ടുണ്ട് വെനീസിലെ വ്യാപാരിയില്‍. എണ്‍പതുകളിലെ ഓര്‍മ്മയുടെ പുതുക്കലായാണ് ആ പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കമലിന്‍റെ ജയറാം ചിത്രം സ്വപ്‌നസഞ്ചാരിക്കും തുളസീദാസിന്‍റെ കില്ലാടി രാമനും ജയേട്ടന്‍റെ സംഗീതമാണ്. മറ്റൊരു പുതിയ ചിത്രം രാജസേനന്‍റെ ഇന്നാണാ കല്യാണം. ഞാന്‍ പാടിയ 12 ചിത്രങ്ങള്‍ പുറത്ത് വരാനിരിക്കുന്നു. ജോണ്‍സണ്‍ മാഷ് സംഗീതം ചെയ്ത നവാഗതര്‍ക്ക് സ്വാഗതം (റിലീസ് ചെയ്തിട്ടില്ല, അനില്‍ പനച്ചൂരാന്‍റെ രചന) എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ട്: കൈത്താലമെടുക്കെടീ പെണ്ണാളെ...

മലയാളത്തിലെ ആദ്യ ടിവി റിയാലിറ്റി ഷോ എന്ന് പറയാവുന്ന ഹംസധ്വനി എന്ന ദൂരദര്‍ശന്‍ പരിപാടിയില്‍ ഞാനായിരുന്നു ഫൈനലിസ്‌റ്റ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജലക്ഷ്‌മി (കഴിഞ്ഞ വര്‍ഷം സംസ്‌ഥാന അവാര്‍ഡ് നേടി). ഉണ്ണിമേനോനായിരുന്നു ഹംസധ്വനി അവതരിപ്പിച്ചിരുന്നത്. 1996ലായിരുന്നു അത്.

പതിനൊന്ന് വയസ് മുതല്‍ സംഗീതം പഠിച്ചു. നടന്‍ ജഗതിയുടെ അമ്മായി ശാന്തമ്മട്ടീച്ചര്‍ ആദ്യഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. 2000-ല്‍ ദേവരാജന്‍ മാസ്‌റ്റര്‍ നവഗായകര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്റര്‍ വാടകക്കെടുത്ത് ഒരു സംഗീതപരിപാടി നടത്തി. ജോണ്‍സണ്‍ മാഷും മറ്റും സഹായിക്കാനുണ്ടായിരുന്നു. പുതിയ നൂറ്റാണ്ടിലേക്ക് എന്ന് പേരിട്ട ആ പരിപാടിയില്‍ അവതരിപ്പിച്ച 5 നവഗായകരില്‍ ഒരാള്‍ ഞാനായിരുന്നു. തുടര്‍ന്ന് ആറുവര്‍ഷക്കാലം ദേവരാജന്‍ മാഷിന്‍റെ കീഴില്‍ പഠിക്കാനായി. ചെന്നൈയിലും തിരുവനന്തപുരത്തുമായി.

അക്കാലത്ത് ഞാന്‍ തിരുവനന്തപുരം ലോ കോളജില്‍ പഠിച്ചിരുന്നു. എന്‍-റോള്‍ ചെയ്ത വിശേഷം പറഞ്ഞപ്പോള്‍ ദേവരാജന്‍ മാഷ് പറഞ്ഞു, നീ കേസില്ലാപ്പാട്ടുകാരനായിരിക്കും! ഈയിടെ മനോരമയില്‍ നിന്നും ഇന്‍റര്‍വ്യൂവിന് വന്നപ്പോള്‍ ഞാനക്കാര്യം പറഞ്ഞിരുന്നു. അവരത് തലക്കെട്ടാക്കി: കേസില്ലാപ്പാട്ടുകാരന്‍.

ആലപ്പുഴയിലായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോള്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത്. എന്‍റെ അച്ഛനും സംവിധായകന്‍ വിനയനും ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ സഹജീവനക്കാരയിരുന്നു. ആലപ്പുഴയിലെ ഒരു പൊതു പരിപാടിക്ക് വിനയന്‍റെ മുമ്പില്‍ ഞാന്‍ പാടി. പാട്ടിന് ശേഷം വിനയന്‍റെ പ്രസംഗം: എന്‍റെ അടുത്ത പടത്തില്‍ ഇവന്‍ പാടും. തുടര്‍ന്ന് പ്രസംഗിച്ചയാള്‍ പറഞ്ഞു, സിനിമാക്കാര്‍ പല വാഗ്‌ദാനങ്ങളും പറയാറുണ്ട്. വിനയന്‍ എണീറ്റ് നിന്ന് പറഞ്ഞു. വിനയന് ഒറ്റ വാക്കേയുള്ളൂ. അങ്ങനെ ഊമപ്പെണ്ണില്‍ അധരം സഖീ പാടി. തുടര്‍ന്ന് പല വിനയന്‍ ചിത്രങ്ങള്‍.

മുന്‍പ് ജോണി സാഗരികയുമായുള്ള പരിചയത്തില്‍ താലോലം, ദയ എന്നീ ചിത്രങ്ങളുടെ കസറ്റുകളില്‍ ഞാന്‍ പാടിയിരുന്നു. താലോലത്തില്‍ തേന്‍നിലാവില്‍, ദയയില്‍ സ്‌നേഹലോലയാം..

സംഗീതം കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. ഭാര്യ കലാമണ്ഡലം നര്‍ത്തകി ഇപ്പോള്‍ രണ്ട് കുട്ടികളെ നോക്കുന്നു. സംഗീതം കൊണ്ട് ജീവിച്ചു പോവാം എന്നാണെന്‍റെ അനുഭവം. ഒരിക്കല്‍ മാത്രമേ കബളിപ്പിക്കലിന് ഇരയായിട്ടുള്ളൂ. ഒരു അമേരിക്കന്‍ പ്രോഗ്രാമിന് പോയി തിരികെ പോരാന്‍ നേരമായിട്ടും പെയ്‌മെന്‍റില്ല. എയര്‍പോര്‍ട്ടില്‍ വച്ച് തിരിച്ച് പോരാനുള്ള ബോര്‍ഡിങ്ങ് പാസ് കൈയില്‍ തന്ന് സംഘാടകന്‍ സ്വകാര്യം പറഞ്ഞു: 'ഞാനുടനെ നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ കാണാം.' ഇതുവരെ കണ്ടിട്ടില്ല.

Friday, November 4, 2011

kuwaiti singing hindi songs

http://kuwaittimes.net/read_news.php?newsid=Njk0OTE4ODAxMw==

Mubarak Al-Rashed sat and sang 'Qurbani' on a messy sofa in Indian guitarist Manoj's cluttered room in Jleeb Al-Shuyoukh. Adding more spice to the scene, Mubarak's cousin Abdullah Ali sat opposite, playing the Indian dholak (drum). This was a fusion of many things. Two well-dressed, well-built and well-off Kuwaitis singing and playing Indian music while two Indians, Rafi the singer and Manoj the guitarist, watched to their anand (delight). The quartet was practicing for an Indian music show scheduled for the Eid evening organized by the Kozhikkode District Association at Indian Central School, Jleeb. The star of the show is Mubarak Al-Rashid, 30, a Kuwaiti citizen from Qurain, an area where his talent to sing, speak and have a real feeling for old Hindi songs may be not be widely known.


The rest of Kuwait, however, is familiar with the Hindi lover who has never gone to India. In 2008, Mubarak sang three Hindi songs at Qadsiya Stadium during Sa Re Ga Ma, a musical night. Mubarak, who began by singing in his car and to his cousin and 'guru' Abdullah in the early 1990s, stood in a T-shirt and jeans at Qadsiya before a baffled crowd, unshaken, but moving his hands like Amitabh Bachchan in the 1978 film Don. That memorable event happened through Mubarak's Indian and Pakistani friends Rihan and Saud.

Abdullah, a policeman by profession, has never been in the limelight. With his terrific musical sense, he encouraged and reassured his cousin Mubarak, who amassed a collection of Hindi songs. In the late '90s, they frequented the Silver Star video shop in Mirqab, buying videos of Hindi songs with Arabic subtitles. "During those days", Mubarak said, "Mohammed Bashir, a friend of mine from Mumbai, helped me with the pronunciation.

Although Bashir, who used to play shai banjo (a string instrument), subsequently left Kuwait, Mubarak, as fate would have it, went on to make new Indian friends. He met Rafi, a young, energetic and entertaining singer, popularly known as 'Junior Mohammed Rafi' after the Indian music legend, at a party arranged by Hamed Malhotra, an Indian expat who lived in Bayan. At that event, Mubarak, clad in his usual T-shirt and jeans, sang an Indian number, much to the delight of the guests. "I thought, 'he's a Pakistani'", recalled Rafi of his first meeting with Mubarak. At the same party Rafi also sang a few Hindi numbers. The two became instant friends and still continue to get together for stage concerts and other musical events.

After meeting Mubarak and Rafi, guitarist Manoj, who literally plays almost every musical instrument, as well as running the music troupe 'Music Highway,' arranged a program featuring their talents for Al-Watan TV. On the show, Mubarak sang a Shah Rukh Khan-film song while Manoj played the back-up. The three collaborated for almost 10 Indian programs, including last week's Entertainment City program arranged by Prasanth, a mutual friend.

The three musical friends, Mubarak, Manoj and Rafi, along with Abdullah, met again on Wednesday at Manoj's place to practice for the Kozhikkode Association's Rafi-Kishore Nite. While practicing at the seemingly chaotic flat, Mubarak jumped from the sofa shrieking, 'Is there a mouse here?' Manoj joked 'Yes', pointing to the mouse on the computer table, where Pepsi cans were also scattered.

I asked Mubarak, who's currently growing a goatee beard and was clad in a traditional Kuwaiti dishdasha, if he's been taking care of his vocal chords by avoiding cold drinks.

Aadi," he smiled. "I eat everything. Allah takes care of me.

Blog Archive