Search This Blog

Thursday, April 28, 2016

Boban and Molly cartoon jokes by Toms

1.       Why do women run to the jewelry shop? To catch a good price before it flares up!
2.       Tomorrow is our daughter’s marriage. Yesterday we booked a home nurse for the delivery.
3.       Asked in a bus conductor’s interview: how many sticks can you pack in a match box?
4.       The teashop owner changes his shop’s name according to seasons: Lord Shiva, St Thomas, Shajahan…
5.       He was a clerk at the Telephones. Now that he is deaf they moved him to the complaint section.
6.       Why do you have to advertise the golden jubilee of your marriage? Oh, just to let people know that we still are not separated.
7.       What! Do you kiss your husband every day when he returns from work? Yeah, to test if he’s drunk.
8.       A press photographer wanted to have a close look at the victim in a bus accident. As he could not break through the crowd, he screamed: the victim is my father! The crowd gave way for him only to see that the victim was a donkey.
9.       Where are you going with this this pig? Hey, this is not a pig. It’s a dog. Hey, my query was to the dog.
10.   Have you heard about the house owner who bombed his building to get rid of the tenant because he had to spend a fortune after he had filed a court case against his previous tenant?
11.    The children are sick. Well, we’ll go for homeopathy. Why? It’s summer vacation.
12.   So you are standing for the election. Let me know if you want to sell your land.  Oh, you won the election. Let me know if you want to buy any land.

13.   When the laborer was on top of a coconut tree, he thought of fooling the landlord who was a doctor. I demand, he said, another 100 rupees to get down from this tree. Well, you can remain there, said the landlord. In that case, I claim waiting charge. The landlord gave in. After a few weeks the laborer’s wife was admitted at the hospital for a surgery. I demand, said the doc, another 5000 rupees to complete the operation. Why, I have paid the whole amount, cried the laborer. Well, this is the stitching charge. (From the popular graphic cartoon series Boban and Molly by Toms)

Wednesday, April 27, 2016

'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്'

സാഹിത്യത്തിന് അവശ്യം വേണ്ട സ്നേഹം, നന്മ, ശാന്തിയാദി അധിഷിഠിതമാക്കിയുള്ള പ്രമേയ പരിസരത്ത് സത്യസന്ധമായി ച്ഛർദ്ദിച്ചിടുന്നു ജോണി മിറാൻഡ 'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്' എന്ന നോവലിലൂടെ. നെഗറ്റീവ് സ്വഭാവ സവിശേഷതകൾ ഉള്ള പുരുഷന്മാരും അമാനുഷരായ സ്തീകളുമാണ് ഈ 84-പേജ് പൂർണ പ്രസാധനം നോവലിലെ കഥാപാത്രങ്ങൾ. മതപരമായ കെട്ടുപാടുകളിൽ ജീവിക്കുമ്പോഴും അത് പൊട്ടിച്ചെറിയുന്ന ആണുങ്ങളും, മതത്തെ സ്വന്തം വീട്ടിൽ കൊണ്ടു വന്നു കെട്ടുന്ന പെണ്ണുങ്ങളും അവരുടെ ദേശം (പോഞ്ഞിക്കര) സാക്ഷ്യം വഹിക്കുന്ന അസംബന്ധ നാടകങ്ങളും മലയാളത്തിന് പരിചയമില്ലാത്തതാണ് - ഒരു ടൊരൻടീനോ സിനിമ പോലെ! ആംഗ്‌ളോ ഇന്ത്യൻ കഥാപാത്രങ്ങളായി നമുക്ക് മുന്നിൽ ഇതുവരെ നടമാടിയവർ പേരിനൊരു പോർച്ചുഗീസ് വാലും താങ്ങി ബോബ് ചെയ്ത മുടിയുമായി കാൽവണ്ണ കാട്ടി മാക്സി-ഷോർട്ട്‌സ് ഫിറ്റ്‌ ചെയ്ത് എപ്പോഴും മദ്യപിക്കുന്നവരുമായിരുന്നു. മുഖ്യധാരാ കഥാപാത്രങ്ങൾ നെഞ്ചും വീറും പ്രദർശിപ്പിച്ച് എതിരാളികളെ നിഷ്പ്രഭരാക്കി ജീവിത വിജയം നേടിയപ്പോൾ പറങ്കികൾ ദുരന്ത പ്രതീകങ്ങളായി. പാശ്ചാത്യ നന്മ-തിന്മകൾ മലയാളത്തിൽ പറയണമെന്ന് വേണ്ടപ്പോൾ മാത്രം നമ്മളവരെ ഉപയോഗിച്ചു. ജോണി മിറാൻഡക്ക് അത്തരം ആണിയടിച്ചുറപ്പിച്ച മാതൃകകൾ വേണ്ട. (ഒരു ആറ്റക്കിളിയുടെ ഭക്ഷണം മതിയായ 'ചെറിയവനാണ്' മുഖ്യ കഥാപാത്രം കപ്യാർ ഓശ.) അയാൾ ഒരു നരകത്തിൽ എഴുന്നേറ്റ് നിന്ന് കൊണ്ട് ഇത് നരകമാണെന്ന് ഉറക്കെ പറയുന്നു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!
ഒരു കുടുംബത്തിലെ മൂന്ന് തലമുറകളെക്കുറിച്ച് കൂടുതൽ പറയാൻ വയ്യ എന്ന ഭാവത്തിൽ കഥാകാരൻ ചില മാജിക് റിയലിസ്റ്റിക് കഥകൾ പറയുന്നു. അടുപ്പിലെ തൂറലും അൾത്താരയിലെ കൊലപാതകവുമൊക്കെ അത്തരം ചില മാജിക് ഞെട്ടലുകലാണ്. പക്ഷെ ഞെട്ടലുകൾ നമുക്കേ ഉള്ളൂ - നമ്മൾ വഴിമധ്യത്തിൽ നിൽക്കുന്നു എന്നത് കൊണ്ട്. നോവൽ അരിക് ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. ഇവിടെ വില്ലന്മാരും നായകന്മാരും ഒരേ പാളയത്തിലാണ്. ഒരു ദുരന്തം സഹിക്കേണ്ടതും അതിജീവിക്കേണ്ടതും ഒരു കരയിൽത്തന്നെ. സർറിയലിസമാണ് ഇവിടത്തെ റിയലിസം. തിന്മയാണിവിടത്തെ നന്മ! (പപ്പ ഐഡച്ചിറ്റയെ കൊല്ലുന്നത് അവളുടെ ഭ്രാന്തിൽ നിന്ന് രക്ഷിക്കാനാണല്ലോ.) വർഷങ്ങൾക്ക് മുൻപ് ഈ നോവൽ ഇറങ്ങിയിട്ടും സാഹിത്യ ഭൂമികയുടെ പിന്നാമ്പുറത്തെ തെമ്മാടിക്കുഴിയിലായിപ്പോയി ഇതിന്റെ വാസം എന്നതും എന്നാൽ ഓക്സ്ഫഡ് ഇംഗ്ലീഷ് പ്രസാധനത്തിലൂടെ ഒരു ഉയിർപ്പും സാധകമായെന്നതും മറ്റൊരു സർറിയലിസം.

Saturday, April 16, 2016

Son of Saul, മികച്ച വിദേശഭാഷ ഓസ്കാർ

കാമറ സാവൂളിന്റെ പിന്നാലെ പോവുകയാണ്. കോൺസെന്‌ട്രേഷൻ ക്യാംപിലെ ഹംഗേറിയൻ ജൂതത്തടവുകാരനാണ് സാവൂൾ. നഗ്നമായ മൃതദേഹങ്ങൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും ഒക്കെ അയാൾടെ ദൃഷ്ടിയിൽ ഔട്ട്‌ ഒവ്‌ ഫോക്കസിലാണ് കാണുക. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ പശ്ചാത്തലത്തിൽ. മൃതദേഹങ്ങൾ കത്തിച്ച ചാരക്കൂമ്പാരം പുഴയിലേക്ക് കോരിയെരിയുന്നതും സാവൂൾ ഉൾപ്പെട്ട തടവുകാരാണ്. അയാൾ ജോലിക്കിടയിലും ഓടി നടക്കും. കാമറയും പിന്നാലെ ഓടും. കാമറാമാൻ കാമറ തോളിൽ വച്ചിട്ടാണെന്ന് തോന്നുന്നു. ഡോക്യുമെന്ററി സ്വഭാവം കിട്ടാനായിരിക്കും. (യാഥാർത്ഥ്യത്തിനു നേരെ സാവൂൾ കണ്ണടയ്ക്കുന്നതുമാവാം.) സാവൂൾ ഓടുന്നത് ഒരു ആൺകുട്ടിയുടെ മൃതദേഹം ആചാരപ്രകാരം കുഴിച്ചിടാനാകുമോ എന്നറിയാനാണ്. കത്തിക്കേണ്ട ബോഡി ഒരു ചാക്കിൽ ഒളിപ്പിച്ച് ഒരു റബ്ബിയെ തേടുകയാണ് അയാൾ. ഒരു റബ്ബിയെ കണ്ടുപിടിച്ചു. അയാളാണെങ്കിൽ പുഴയിലേക്ക് പോയി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പിടിയിലായി പട്ടാളത്തിന്റെ തോക്കിനിരയായി. മൃതദേഹങ്ങൾ കത്തുന്ന പുകയിലും തോക്കിൻ കുഴലുകൾക്കിടയിലും സാവൂൾ എങ്ങനെ ഉദ്ദേശം നടത്തും എന്നതാണ് സിനിമയുടെ ചലനരസം.

നമ്മൾ ശീലിച്ച കലാപമോ കഷ്‌ടപ്പാടോ മികച്ച വിദേശഭാഷ ഓസ്കാർ നേടിയ ഈ സിനിമയുടെ (Son of Saul) പ്രശ്നം ആകുന്നില്ല. കഷ്ടപ്പാടൊക്കെ ബാക്ക്ഗ്രൗണ്ടിലാണ്. കലുഷിതമായൊരു സാഹചര്യത്തിൽ അസംഭാവ്യമായ ഒരു കാര്യം എങ്ങനെ നടത്താം എന്ന പഴയ വിഷയം ലോകചരിത്രം പശ്ചാത്തലമായതിനാലും മനുഷ്യത്വം നയിക്കുന്നതിനാലും പ്രത്യേകത തരുന്നു. സംഭാഷണം അധികമില്ലാത്തത് കൊണ്ട് സബ് ടൈറ്റിൽ വായിച്ച് കഷടപ്പെടേണ്ട.

സാവൂളിന് മറ്റൊരാളെ കിട്ടി. അപ്പോഴുണ്ട് ക്യാംപിൽ കലാപം. തടവുകാർക്ക് ഇതിനിടെ വെടിമരുന്നൊക്കെ കിട്ടുന്നുണ്ട്. സർവത്ര അഴിമതിയല്ലേ! കലാപക്കാർ - പട്ടാളക്കാർ ബഹളത്തിനിടയിൽ സാവൂൾ തോളത്ത് കുട്ടിയുടെ ബോഡിയും താങ്ങി റബ്ബിയെയും കൊണ്ട് പുഴക്കരയിലേക്ക് ഓടി. കുഴി മാന്തിയതിന് ശേഷം പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ... അയാൾ റബ്ബിയല്ല! ഓടി വരുന്നുണ്ട് ഒളിച്ചോടിപ്പോകുന്ന തടവുകാർ. അവർക്കൊപ്പം കള്ള റബ്ബി ആദ്യം ഓടി പുഴയിൽ ചാടി അക്കരയ്ക്ക് നീന്തി. പിന്നാലെ സാവൂളും ബോഡിയുമായി നീന്തിയെങ്കിലും 'മകനെ' പുഴ കൊണ്ടു പോയി. 'രക്ഷപെട്ടവർ' അക്കരെ തോക്കിനിരയാവുന്ന ശബ്ദം കേൾക്കാം. കാമറ പക്ഷെ ഇപ്പോൾ അവരെ ഒളിഞ്ഞ് നോക്കാൻ വന്ന ഒരു ആൺകുട്ടിയുടെ പിന്നാലെയാണ്. അവനെ കണ്ട് ആദ്യമായി, അവസാനമായും, സാവൂൾ ചിരിച്ചു. ഒരിക്കലും ചിരിക്കാനാവാതെ നമ്മൾ!

Friday, April 15, 2016

ദ ബക്കറ്റ് ലിസ്റ്റ് (the bucket list)

മരിക്കാൻ ഒരു വർഷം ബാക്കിയുള്ള ജാക്ക് നിക്കോൾസണും മോർഗൻ ഫ്രീമാനും ഇനി ചെയ്ത് തീർക്കേണ്ട  കാര്യങ്ങൾ ചെയ്യുന്നതും അത് അതിലപ്പുറം ഇരുവരെയും (നമ്മെയും) പഠിപ്പിക്കുന്നതുമാണ് ദ ബക്കറ്റ് ലിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. ആശുപത്രിക്കിടക്കയിൽ  കണ്ടുമുട്ടിയ ഒരു മുതലാളിയും തൊഴിലാളിയും ശീഘ്രം കൂട്ടുകാരായി. റേഡിയോ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മാർക്കോണിക്കല്ല കൊടുക്കേണ്ടത്, മുതലാളി ഇഷ്ടപ്പെടുന്ന കോപി ലുവാക്ക് വാസ്തവത്തിൽ കാട്ടുപൂച്ച കഴിച്ച് അപ്പിയിടുന്ന കാപ്പിക്കുരു സംസ്ക്കരിക്കുന്നതാണ് എന്നൊക്കെ പിടിപാടുള്ളയാളാണ് തൊഴിലാളി. അയാൾടെ   തൊട്ടിപ്പട്ടിക (bucket list) കണ്ട് മുതലാളി ഒരു ലോകയാത്ര സ്‌പോൺസർ ചെയ്യുന്നു. താജ്മഹൽ ഉൾപ്പെടെ പലതും കണ്ടു. തൊഴിലാളി, പ്രത്യുപകാരമെന്നോണം മുതലാളിയുടെ പിണങ്ങിപ്പോയ മകളുമായി ഒരു കൂടിക്കാഴ്ച ശരിയാക്കിയതും, മുതലാളി ഉടക്കി, യാത്ര മുടക്കി പോയി. ഇരുവരും സ്വഭവനത്തിൽ ചെന്നു. മുതലാളി ഏകാന്തൻ; തണുത്ത ഭക്ഷണവുമായി നിന്ന് കരഞ്ഞു. കൂട്ടുകാരൻ ഗ്രേയ്റ്റ് ഫാമിലി റീയൂണിയനുമായി ചിരിച്ചു. അന്ന് രാത്രി അസുഖം മൂത്ത് മരിച്ചു. നേരത്തേ ലോകയാത്ര എതിർത്തിരുന്ന തൊഴിലാളി-ഭാര്യ മുതലാളിയോട് പറഞ്ഞു: നല്ല ഭർത്താവായിട്ടാണ് തിരികെ വന്നത്. മുതലാളി മകളുടെ അടുത്ത് പോയി രമ്യപ്പെട്ടു.  

ഈജിപ്തിൽ പിരമിഡ് കാൺകെ തൊഴിലാളി പറയുന്നുണ്ട്: ഈജിപ്തുകാർക്ക് ഒരു വിശ്വാസമുണ്ട്. മരിച്ച് മുകളിൽ ചെന്നാൽ രണ്ട് ചോദ്യങ്ങൾ ചോദിക്കും. നിങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നോ? മറ്റൊരാൾക്ക് സന്തോഷം കൊടുക്കാൻ  നിങ്ങൾക്ക് കഴിഞ്ഞോ? ഈ സിനിമ എന്നെ സന്തോഷിപ്പിച്ചു എന്ന് പറയാൻ ആഗ്രഹം. ഇനിയും ഇത്തരം സിനിമകൾ കാണണമെന്ന് എന്റെ തൊട്ടിപ്പട്ടികയിൽ. 

Thursday, April 7, 2016

കഥ, കഥ


1. (ലാത്തൂർ) ഭൂകമ്പ പശ്ചാത്തലത്തിൽ സുഭാഷ്‌ ചന്ദ്രൻ എഴുതിയ കഥയിൽ (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) കള്ളൻ ബുക്കാറാം, മോഷ്ടിച്ച ഘടികാരവുമായി പോകെ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ ഒറ്റക്കിരുന്ന് നിലവിളിക്കുന്ന കുഞ്ഞിനെ രക്ഷപെടുത്തിയെങ്കിലും പിന്നീടെപ്പോഴോ ഘടികാരം നിലച്ചതായി അയാൾ മനസിലാക്കുന്നു (ഓർമ്മയിൽ നിന്ന്). ഒരു കുഞ്ഞിന്റെ മരണം എന്ന ഇമേജറിയിലൂടെ ഒരു ദുരന്തം ആവിഷ്ക്കരിക്കുന്ന രീതി. വേറൊരു രീതി ദുരന്തകഥയിലെ നായകനെ ഇന്റർവ്യൂ ചെയ്ത് വിവരണം രേഖപ്പെടുത്തലാണ്‌. കള്ളൻ ബുക്കാറാമിന്റെ മകനെ കണ്ടെത്തി അയാളുടെ വിശേഷം കഥയാക്കിയിരിക്കുന്നു ബെന്യാമിൻ (ബുക്കാറാമിന്റെ മകൻ). ഇത്തവണത്തെ ദുരന്തം ജാതിവാഴ്ചയാണ്. ഭൂകമ്പമുണ്ടാവുമ്പോൾ മനുഷ്യർക്ക് ഇല്ലാത്ത ജാതി, ഭൂകമ്പശേഷം തലയുയർത്തുന്നതായി പറയുന്ന കഥയിൽ കുലത്തൊഴിലായ മോഷണപാരമ്പര്യം മകൻ തുടരാൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുന്നു. ഡിഗ്രി പഠിച്ച മകന് ജോലിയില്ല. 'നിങ്ങൾ ജന്മനാ കള്ളന്മാരാണെന്ന്' ആക്രോശിക്കുന്ന യജമാനന്മാരുടെ നാട്ടിൽ കൃഷിപ്പണിയെടുക്കാമെന്ന് വിചാരിച്ചാലും കാലാവസ്ഥ ചതിക്കും. അതിനാൽ കള്ളന്റെ മകൻ കള്ളനായി തുടരുമെന്ന് Benny Benyamin.

2. കുവൈറ്റിൽ കേരളഫോർണിയ എന്ന് വിളിക്കാവുന്ന അബ്ബാസിയയ്ക്കടുത്ത് ബംഗാളി-നേപ്പാളി-മലയാളി സ്ഥലമായ ഹസാവിയായിലെ അഴുക്ക് നിറഞ്ഞ നിരത്തിലൂടെ ഞാൻ നടക്കുന്നു. സുഹൃത്തിനെ കാണാൻ പോവുകയാണ്. ഇരുവശത്തെ മുഷിഞ്ഞ കെട്ടിടങ്ങളിലെ വാതിൽപ്പടികളിരുന്ന് മുഷിഞ്ഞ ആളുകൾ റോഡിലേക്ക് തുപ്പിയും ഉറക്കെ വർത്താനിച്ചും ഇരിക്കും. അവരുടെയിടയിലൂടെ, റോഡിൽ ഒഴുകുന്ന വിയർപ്പിൽ നിന്നും, അകത്തേക്ക് കയറുന്ന ഞാൻ അനേകം വിയർപ്പുതുള്ളികളിൽ ഒരു തുള്ളി മാത്രമാണ്. മുറിയ്ക്കകത്ത് പക്ഷെ അതല്ല സ്ഥിതി. പ്രത്യേക ആദരം. ഫാമിലിയുള്ളവൻ, വണ്ടിയുള്ളവൻ പരിഗണനകൾ. അവിടെ രാജാവായ ഞാൻ കുവൈറ്റിലെ സമ്പന്നർ താമസിക്കുന്ന സൽവയിലെ ഒരു വില്ലയിൽ ദാസനാകും. സാമ്പത്തിക അസമത്വം എന്നത് ഹൃദയത്തിലേക്കിറങ്ങാത്ത തലയനുഭവം മാത്രമാകുന്നു. ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയിൽ അസമത്വം അക്രമത്തിലേക്ക് വീഴുന്ന സീനുണ്ട്. അധികാരം 'തലയ്ക്ക് പിടിക്കുമ്പോൾ' ഭാവം മാറുന്ന സഹമുറിയനെ ഇതിൽ കാണാം. ഇന്ത്യനവസ്ഥ തന്നെ.

3. എന്റെ നാട്ടിൽ പണ്ടൊരു ചേട്ടൻ ദിവസവും കവലയിലെ ചായക്കടയിൽ പോയി പുട്ടും മുട്ടക്കറിയും കഴിച്ച് കൊഴുത്തു വന്നു പോന്നു. അയാളുടെ ഭാര്യയും മക്കളും ഒന്നും കഴിക്കാതെ മെലിഞ്ഞും പോന്നു. മകൻ വളർന്നപ്പോൾ തെമ്മാടിയായി, പിടിച്ചുപറിക്കാരനായി. അപ്പൻ ചായക്കടയിലായിരുന്നെങ്കിൽ മകൻ ബാറിൽ. അവരെക്കുറിച്ച് ഇപ്പോഴൊന്നും അറിഞ്ഞു കൂടാ. ഓർക്കാൻ കാരണം സോക്രട്ടീസ് കെ വാലത്തിന്റെ കഥയാണ് (ഉത്തരം). അച്ഛൻ-തലമുറയുടെ പാപങ്ങൾ എങ്ങനെ മാനസിക വിഭ്രാന്തിയുള്ള മക്കൾ-തലമുറയെ രൂപപ്പെടുത്തുവെന്ന് ക്രൂരമായിത്തന്നെ സോക്രട്ടീസ് പറയുന്നു. മുതിർന്നവർ ഒരു സാറട്ടീച്ചറെ കൊന്ന് കെട്ടിത്തൂക്കി, ശവരതി നടത്തി. മക്കൾ ഒരു ആടിനെ കൊന്ന് അതുപോലെ ചെയ്ത് സ്വയം തൂങ്ങി. ഭീകര-നാടകീയതയ്ക്കൊടുവിൽ കഥാപാത്രങ്ങൾ കുറ്റമേറ്റ് പറയുന്ന സീനൊക്കെയുണ്ട്. ആകെക്കൂടി ഭീകറം

റിയലിസവും ഫാന്‍റസിയും സമാസമം ചേര്‍ത്ത് സോക്രട്ടീസ് കെ വാലത്ത് Socraties K. Valath Chukku എഴുതിയിരിക്കുന്ന കഥയില്‍ (ശ്വാനനീതി) നിയമം സംരക്ഷിക്കുന്ന സ്ത്രീയെ ശിക്ഷിക്കുന്ന പുരുഷനീതിയെ ഓവര്‍റൂള്‍ ചെയ്യുന്ന പട്ടിയെ കാണാം. വിവാഹമോചനത്തിന് കോടതി ഭാര്യയോട് അനുകൂലം കാട്ടി എന്ന് വിചാരിക്കുന്ന ഭര്‍ത്താവ്, ഭാര്യയെ പട്ടിയെ വിട്ട് കടിപ്പിക്കുവാന്‍ തീരുമാനിക്കുന്നതും അനുസരിക്കാത്ത പട്ടിയുടെ ദുര്‍വിധിയുമാണ്, കഥ. സോക്രട്ടീസിന്‍റെ മെച്ചമെന്താച്ചാല്‍ നായ്‌ക്കളുടെ തെരുവു പരിസരത്ത് നിന്ന് മനുഷ്യരുടെ മാളികമുകളിലേക്കുള്ള കല്ലുദൂരം വേഗതയോടെ എറിഞ്ഞിരിക്കണു, കൃത്യതയോടെയും.

4. മൃഗശാലയിലേക്ക് ജോലിക്കപേക്ഷിച്ചയാൾക്ക് കിട്ടിയത് ഗോറില്ലയുടെ വേഷമണിഞ്ഞ് കൂട്ടിൽ കിടക്കാനായിരുന്നു. ഗോറില്ലയായി എങ്ങനെ വേഷമാടണമെന്നറിയാതെ പരാക്രമം കാട്ടിയ അയാൾ തൊട്ടടുത്ത് സിംഹത്തിന്റെ കൂട്ടിൽ വീണു. നിലവിളിച്ചു പോയ ഗോറില്ലയോട് സിംഹം പറഞ്ഞു: മിണ്ടാതിരി. ബഹളം വച്ചാൽ മ്മടെ രണ്ട് പേരുടെയും പണി പോവും. പണ്ട് ഫലിത ബിന്ദുക്കളിൽ വായിച്ചതാണ്. ഇതിനേക്കാൾ വല്യ തമാശ അശോകൻ ചരുവിൽ കഥയായി എഴുതിയിരിക്കുന്നു (ആത്മകഥയ്ക്ക് ഒരാമുഖം (മനുഷ്യന് ഒരു ആമുഖത്തിന് ഒരു കൊട്ടാണോ?)) സ്വധർമം അനുഷ്ഠിക്കേണ്ടവർ അത് പ്രസംഗിക്കുക മാത്രമായി ചുരുക്കുന്ന കാപട്യത്തിലേക്കാണ് ചരുവിലിന്റെ നേരെ പോക്ക്. അത് ആഹ്ലാദിപ്പിക്കുക കഥ സെറ്റ് ചെയ്തിരിക്കുന്ന തൃശൂർ മാത്രമാവില്ല.

5. നാട്ടിന്‍പുറങ്ങളില്‍ പണ്ട് നന്‍മകളുടെ മൂര്‍ത്തികളായി, ഒരു കൈ സഹായത്തിന്, ചിലരുണ്ടാവും. നാട് ടൌണായി വേഷം മാറിയപ്പോള്‍ അക്കൂട്ടര്‍ അന്യം നിന്നു. അങ്ങനെയുള്ളവരുടെ അഭാവം നമുക്ക് വിഷയമല്ലാതായി. ആ ദുരവസ്ഥയെ അഷ്‌ടമൂര്‍ത്തി Ashtamoorthi Kadalayil Vasudevan കഥയാക്കുന്നു (ജലസമാധി). സദാചാരക്കാര്‍ 'ശരിയാക്കിയ' നന്‍മ-മനുഷ്യന്‍റെ കഥയായല്ല അഷ്‌ടമൂര്‍ത്തിയുടെ ആംഗ്‌ള്‍. അക്കഥ കേട്ട് വിശേഷിച്ചൊന്നും തോന്നാത്ത രണ്ട് അധ്യാപകരിലൂടെയാണ് കഥ. അതിന്‍റെ റിപോര്‍ട്ടിങ്ങ് ഭാവവും ഇക്കാലത്തിന് ചേര്‍ന്ന നിസംഗത തന്നെ.

6. വൃദ്ധരായ മാതാപിതാക്കളെ പരിഗണിക്കാത്ത മക്കള്‍. ഈ മുഷിഞ്ഞ പ്രമേയത്തെ എങ്ങനെ പുത്തനുടുപ്പ് ഇടീക്കാം? ഓണ്‍ലൈനില്‍ അമ്മയെ 'വില്‍ക്കാന്‍' വെയ്ക്കാം. ഈ 'പുതുമ'യില്‍, കുറ്റ്യാടി കുന്നോളം നീളമുള്ള കഥ സേതു Sethu Madhavanഎഴുതിയിരിക്കുന്നു (ഓണ്‍ലൈന്‍). ഒരു ബാങ്കിനെ കുന്നിന്‍ മുകളില്‍ വച്ച സേതുവിന്‍റെ കൂടെ കണക്കിലെ ലഘുത്വം ഇറങ്ങിപ്പോന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു.

7. ഇന്‍റര്‍നെറ്റ് ട്രോളിങ് എന്ന അസഹ്യ പീഡന-പരദൂഷണത്തെ ഒന്നാന്തരമായി കളിയാക്കിയിരിക്കുന്നു പി എസ് റഫീഖ് ഫെയ്‌ബുക്കിസ്ഥാന്‍ എന്ന കഥയില്‍. friend request-ന് സൌഹൃദയാചന എന്നും like-ന് അനുകൂല ഭാവമുദ്ര എന്നൊക്കെ സംഭാവനയും ചെയ്യുന്നുണ്ട് റഫീഖ്. എഫ്‌ബി ഉപയോക്‌താവിനെ ഓട്ടോറിക്ഷാക്കാരനോട് ഉപമിക്കുന്ന കഥാകാരന്‍ ഹിന്ദു-മുസ്‌ലിം പ്രണയവും അനന്തര ലഹളയുമാണ് 'ചുവരി'ല്‍ പോസ്‌റ്റുന്നത്. ലഹളയില്‍ കാമിനിക്ക് വേണ്ടി മുറിച്ച, 'തല മൊട്ടയടിച്ച് സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറക്കി വിട്ട സിംഹത്തെപ്പോലെയുള്ള മേല്‍മൂടിയില്ലാത്ത പുരുഷത്വം' കൊടുമ്പിരിക്കൊണ്ടു. ച്ഛേദിച്ച അഗ്രചര്‍മ്മം തിരിച്ചു ചോദിച്ചാണ് യുദ്ധം. അതിന്‍റെ സര്‍-റിയലിസ്‌റ്റിക് മൂര്‍ച്ഛ കഥയില്‍ തുടരുന്നു.

8. കുറ്റവാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന, വായനക്കാരുടെയും, ഒരു തവണ വായിക്കാവുന്ന കഥ പറയുന്നു വല്‍സലന്‍ വാതുശേരി (ഹോംസ്). കുറ്റവാളിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഹോംസിലെ നായകന്‍ കുറ്റം ചെയ്യാന്‍ പോകുന്നയാളാണ്. (അതിന് വേറെ വാക്കുണ്ടോ?) ഷെര്‍ലക്ക് ഹോംസിലെയും ലക്കി ഹോംസ് എന്ന അപാര്‍ട്ട്‌മെന്‍റിലെയും വാക്കുകളിലെ കളിയാണ് കഥയുടെ ടൈറ്റ്‌ല്‍. ഡോ. വാതുശേരിക്ക് ഒരു തിരുത്ത്: പാന്‍റിന്‍റെ പോക്കറ്റില്‍ എന്നല്ല, പാന്‍റ്സിന്‍റെ പോക്കറ്റില്‍ എന്നത് കൂടുതല്‍ ശരി.

9. ഗ്രേസിയുടെ കഥ (തിരുമുമ്പാകെ) വര്‍ത്തമാനകാലത്തെ വിഭവങ്ങള്‍ ചേര്‍ത്ത് കുഴച്ചതാണ്. പ്രണയം ഗ്യാരണ്ടി വിഷയമാണെന്ന് ഗ്രേസിക്കറിയാം. ദൈവം അതിലും സര്‍വശക്ത വിഷയം. ഇനി വരാനുള്ളത് മിശ്രജാതി ജോഡികളാണ്. ഒരു മരണവും ബലാല്‍ക്കാരവുമുണ്ടെങ്കില്‍ ഭേഷായി. ഇങ്ങനെ വികസിക്കുന്ന കഥ നമ്മെ അമ്പരപ്പെടുത്തിയെന്നൊക്കെ വിചാരിച്ച് വായനക്കാരുടെ വോട്ട് കിട്ടുന്ന ക്‌ളൈമാക്‌സില്‍ ചെന്ന് നില്‍ക്കുന്നു. വല്ലാത്ത ഊര്‍ജ്ജമുണ്ട് ഗ്രേസിയുടെ കഥയ്ക്ക്. അതിന് സ്തുതി. ക്രാഫ്‌റ്റ് മേല്‍ക്കൈ നേടിയില്ലായിരുന്നെങ്കില്‍ ഞാന്‍ കുറേക്കൂടി ആസ്വദിച്ചേനേ. ആ ക്രാഫ്‌റ്റും വര്‍ത്തമാന വിഭവമായിരിക്കും.

10. അക്‌ബര്‍ കക്കട്ടിലിന്‍റെ കഥാരംഭത്തില്‍ (കുട്ടികള്‍ ഉണരുന്ന നേരം) കുട്ടി പറയാനരുതാത്തത് പറഞ്ഞതിന്‍റെ പേരില്‍ അധ്യാപകരോട് ക്ഷമ യാചിക്കുന്നു. അത് സസ്‌പെന്‍സ് സൃഷ്‌ടിക്കാനുള്ള ഞടുക്ക് വിദ്യയാണെന്ന് കഥാന്ത്യം പിടി കിട്ടും. ഫെയ്‌സ്‌ബുക്കിനപ്പുറം ഗൌരവമായി ചിന്തിക്കുന്ന, പ്രതികരിക്കുന്ന കുട്ടികളുണ്ടെന്നാണ് കക്കട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ ഉണരുന്നുണ്ടാവും; കഥ ഉണര്‍ന്നില്ല.

11. ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്‍റെ കഥയില്‍ (നഗരത്തിലെ കുയില്‍) സ്‌മാര്‍ട്ട് ഫോണാണ് വില്ലന്‍. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അത് വിള്ളലുണ്ടാക്കുന്ന കാര്യം കാല്‍പനിക സെറ്റിങ്ങില്‍, വിദഗ്‌ധമായി, നാടകീയമായി ശിഹാബുദ്ദീന്‍ പറയുന്നു. നഗരജീവിതത്തിലെ കുയിലാണ് ഫോണ്‍. വിശ്രമം, സ്വസ്ഥത എന്നത് കാശ് കൊടുത്ത് വാങ്ങേണ്ട കോര്‍പറേറ്റ് സാധനമാകുമ്പോള്‍, പുറമേയുള്ള സ്വച്ഛന്ദതയ്ക്ക് പിന്നിലെ കറുപ്പും വെളിപ്പെടുമ്പോള്‍ നരകജീവിതം പൂര്‍ണ...

12. മുത്തശ്ശിക്കഥ ചൊല്ലുന്ന ലാഘവത്തില്‍, ലാളിത്യത്തില്‍, തമ്പി ആന്‍റണി Thampy Antony Thekkek കഥ പറയുന്നു (വാസ്‌ക്കോഡിഗാമ). ഇടവകാംഗത്തിന്‍റെ മദ്യപാനം നിര്‍ത്താന്‍ മദ്യപാനം എന്ന കുരിശ് ഏറ്റെടുക്കേണ്ടി വന്ന അച്ചന്‍റെ കഥ. വിശ്വാസം, മറ്റെല്ലാം പോലെ, ശീലമാണെന്ന് തമ്പി ഉറപ്പിക്കുന്നു. അച്ചനെ കള്ളുഷാപ്പില്‍ കൊണ്ടു ചെന്നിരുത്താമായിരുന്നെങ്കില്‍ ശീലത്തെയും വെല്ലുവിളിക്കാമായിരുന്നു കഥാകാരന് എന്ന് എനിക്ക് മോഹം. ഒരു കുടം യഥാര്‍ത്ഥ കള്ള് കുടിക്കാനെന്ന പോല്‍.

13. ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഇഷ്‌ടമുള്ള നിലത്തേക്ക് ഒഴുകുന്ന നദി പോലെയാണ് കരുണാകരന്‍റെ Karun Elempulavil എഴുത്ത്. വഴിമാറിയൊഴുകി പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ചെന്ന് മുട്ടി പിന്നെയും ഒഴുകുന്നതായി തോന്നിച്ച്, അങ്ങനെ. 'പച്ച'യില്‍ പച്ചകുത്തുകാരനായ നാംദേവിനെ സ്വകാര്യകാരണത്തിന് സമീപിക്കുന്ന പൊലീസുകാരന്‍ പിന്നെ ഡ്യൂട്ടിയിലേക്കൊഴുന്നു. പലതരക്കാര്‍ പലകാരണങ്ങളാല്‍ പരസ്‌പരം ബന്ധപ്പെടുന്നതാണ്, ഇവിടത്തെയും നിറം.

14. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിക്ക് നമ്മുടെ നാട്ടില്‍ പിന്നെന്തു പറ്റും? അങ്ങനെയുള്ള ഒരു 'ഇര'യെ ഒരു ചാരായമടിക്കാരന്‍റെ കൂടെ പാര്‍പ്പിച്ച് അയാളെ നേര്‍വഴിക്ക് നടത്തിയാലോ? അതിന് മാധ്യസ്ഥം വഹിക്കുന്നത് ഒരു യുവപുരോഹിതനാണെങ്കില്‍? അതാണ് ജോര്‍ജ് ജോസഫ് കെയുടെ ഭാവന (കാട്ടുപന്നികള്‍). കഥയില്‍ പുരോഹിതനുണ്ടെങ്കില്‍ ഒരു പാപിനിയെ കൊണ്ടുവരും. മോചനത്തിലവസാനിപ്പിക്കും. ളോഹയോളം പഴക്കമായി ഈ ഫോര്‍മുലയ്ക്ക്. കന്യാസ്ത്രീകള്‍ സാരി ധരിച്ചു തുടങ്ങിയിട്ടെത്ര നാളായി! ഫെയ്‌സ്‌ബുക്കും വാട്ട്‌സാപ്പുമുള്ള അച്ചന്‍ കഥാപാത്രങ്ങള്‍ വരാത്തതെന്താണ്?

15. ദ ഗ്രെയ്‌റ്റ് കപോക് ട്രീ എന്നൊരു കഥയുണ്ട്. സ്‌കൂള്‍ ലൈബ്രറികളില്‍ ഏറെ പോപ്പുലര്‍. കാട്ടിലെ വന്‍മരം വെട്ടാന്‍ വന്ന മനുഷ്യനോട് മരത്തിലെ ജീവജാലങ്ങള്‍ 'നിങ്ങളീ മരം വെട്ടിയാല്‍ ഞങ്ങളെവിടെപ്പോവും' എന്ന് ചോദിക്കുന്നിടത്ത് മനുഷ്യന്‍ മരം വലിച്ചെറിയുന്നതാണ്, കഥ. കെ അരവിന്ദാക്ഷന്‍റെ 'എബോള'യില്‍ മനുഷ്യന്‍ കാട്ടിലെ ജൈവ സംവിധാനം തകരാറിലാക്കുന്നതും അത് മനുഷ്യന് തന്നെ ആപത്താവുകയും ചെയ്യുന്ന കാഴ്‌ച വിവരിച്ചിരിക്കുന്നു. കുട്ടിക്കഥയാണ് അരവിന്ദാക്ഷന്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗം. ആംഗിള്‍ ഭൂമിയെ തൊടുന്ന മണ്ണിരയുടേത്. അവസാനം ആ ആംഗ്‌ള്‍ വിട്ട് മരത്തോളം പൊക്കത്തില്‍ പോയി കഥാകാരന്‍ പറയുന്നു: മനുഷ്യന്‍ വെട്ടിയ വന്‍മരത്തില്‍ നിന്ന് പഴംതീനി വവ്വാലുകള്‍ എബോള വൈറസുമായി പറന്നു.

Sunday, April 3, 2016

'ഹൊറിബ്‌ൾ' വാക്കുകളെക്കുറിച്ച്

പ്‌ളിങ്ങ് എന്ന വാക്ക് മലയാളമാണോ? ആണെങ്കിലും അതിനെ നിഘണ്ടുപ്പടിപ്പുറത്ത് നിർത്തുന്ന വൈയാകരണ വിശാരദന്മാരുണ്ട്. (പ്‌ളിങ്ങ് ചിലപ്പോൾ പ്‌ളിംഗ് ആയും പ്രത്യക്ഷപ്പെടും. പക്ഷെ ക്രിയാരൂപത്തിൽ പ്‌ളിങ്ങി എന്നേ വരൂ.) ഇംഗ്ലീഷിലെ അത്തരം 'ഹൊറിബ്‌ൾ' വാക്കുകളെക്കുറിച്ച് ഒരു പുസ്തകമിറങ്ങിയിട്ടുണ്ട്. XQs me? പോലുള്ള പുതിയ വാക്പ്രയോഗങ്ങളുടെ പിന്താങ്ങിയായിട്ടാണ് പുസ്തകത്തിന്റെ നിൽപ്പ്. വാക്കുകൾ കൂട്ടിച്ചേർത്തുള്ള സങ്കര ഉപയോഗത്തിലൂടെയാണ് ഭാഷ വളരുന്നതെന്ന് പുസ്തകം (ഹൊറിബ്‌ൾ വേഡ്സ് - റബേക്ക ഗോവേഴ്സ്) ഉത്സാഹിപ്പിക്കുന്നു. അങ്ങനെയാണ് നമുക്ക് ദിവാ-സ്വപ്നവും, മഞ്ഞു-തുള്ളിയും, നേത്ര-ഗോളവും, മായാ-ലോകവും, ആത്മ-മിത്രവും ഒക്കെ ഉണ്ടായത്. (ആ വാക്കുകൾ ഭൂജാതമായ കാലത്ത് ഭാഷാ സദാചാരികളുടെ വക ബഹളയ്യേറ്റമുണ്ടായിരുന്നു). ദദുപോലെ, രണ്ട് ആശയങ്ങളെ ചേർക്കുന്ന വാക്കുകൾക്കും നാം പച്ച കാണിക്കണം. കുട്ടിയേയും മുതിർന്നവരെയും കലർത്തുന്ന kidult; ഊഹിക്കുന്നതിനും ഉറപ്പിക്കുന്നതിനും ഇടയിലുള്ള guesstimate; വീട്ടിൽത്തന്നെ വെക്കേഷൻ ചിലവഴിക്കുന്ന staycation; കിടക്കയിൽത്തന്നെ ധ്യാനിക്കുന്ന beditation; വസ്ത്രങ്ങൾ അലമാരയിൽ തൂക്കാതെ തറയിൽ എറിയുന്ന floordrobe; ആടുകളെപ്പോലെയുള്ള ആളുകളെ സൂചിപ്പിക്കുന്ന sheeple... ഭാഷ ഒട്ടിച്ചു വെച്ചാൽ പോട്ടച്ചു പോവാതെ ഇരിക്കുകയും പിളരുന്തോറും വളരുകയും വളയുകയും വലുതാവുകയും ചെയ്യും.

Blog Archive