Search This Blog

Sunday, March 13, 2016

തമാശകൾ (കേട്ടത്, വായിച്ചത്)

1. ഉപദേശി യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. 'ഇനി പറയൂ,' അദ്ദേഹം ചോദിച്ചു: 'ഏറ്റവും മഹാനായ ആളാരാണ്?' 'മെസ്സി!, ജസ്റ്റിൻ ബീബർ! ഉപദേശി ചോദ്യം ആവർത്തിച്ചു. പിറകിലിരുന്ന ഒരുത്തൻ കൈ പൊക്കി യേശുക്രിസ്തു എന്ന് വിളിച്ചു പറഞ്ഞു. അവന് സമ്മാനം കൊടുത്തപ്പോൾ ഉപദേശി രഹസ്യമായി ചോദിച്ചു, നീ ജൂതപ്പയ്യനല്ലേ? പിന്നെന്തിനാണ് യേശുക്രിസ്തു എന്നുത്തരം പറഞ്ഞത്? അപ്പോൾ അവൻ പറഞ്ഞു: 'ജീവിച്ചു പോണ്ടേ?'

2. ഒരാൾ താൻ പണിത പുതിയ വീട്ടിലേക്ക് സ്ഥലത്തെ പ്രധാന ദിവ്യനെ ക്ഷണിച്ചു. ഇവിടെയെങ്ങും തുപ്പരുത് എന്ന് നിരപ്പെ ബോർഡുകൾ. ദിവ്യൻ പാനീയം കഴിച്ച് തുപ്പണമെന്ന് തോന്നിയപ്പോൾ വീട്ടുകാരന്റെ മുഖത്ത് ഒറ്റത്തുപ്പ്! ഇതിനേക്കാൾ വൃത്തികെട്ട സ്ഥലം ഈ വീട്ടിൽ വേറെയില്ല എന്നും പറഞ്ഞു.

3. പത്രമാപ്പീസിലേക്ക് കിട്ടിയ ലേഖനത്തിൽ മാക്സിം ഗോർക്കി എന്നെഴുതിയിരുന്നത് ഇടതു പക്ഷ ചായ്-വുള്ള എഡിറ്റർ മാർക്സിസ്റ്റ്‌ ഗോർക്കി എന്ന് തിരുത്തി. അങ്ങനെയാവില്ലെന്ന് സീനിയർ എഡിറ്റർ സംശയം പറഞ്ഞു. പിറ്റേന്ന് അടിച്ചു വന്നത്: മാക്സിമം ഗോർക്കി.

4. സോമർസെറ്റ് മോമിന്റെ അടുത്ത് ഒരാൾ വന്ന് അയാളെഴുതിയ നോവലിന് പേരിടണമെന്ന് പറഞ്ഞു. 'നിങ്ങളുടെ നോവലിൽ ചെണ്ടയെക്കുറിച്ച് പറയുന്നുണ്ടോ?' എന്നായി മോം. 'ഇല്ല'. 'കാഹളങ്ങളെക്കുറിച്ചോ?' 'ഒട്ടുമില്ല.' 'എങ്കിൽ ദാ, പിടിച്ചോളൂ പേര്: ചെണ്ടകളില്ല, കാഹളങ്ങളില്ല.'

5. ഭർത്താവ് മരിച്ചു. ഭാര്യക്ക് കനത്ത ദു:ഖം. മൃതദേഹം വീടിന് പുറത്തേക്ക് എടുക്കണമെങ്കിൽ വാതിൽ വെട്ടിപ്പൊളിക്കണം. എന്ത് വേണമെന്ന് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞു: ശവം മുറിച്ചേക്കൂ.

No comments:

Blog Archive