Search This Blog

Sunday, February 24, 2019

പ്രശസ്ത തമാശകൾ

1. 'ഐൻസ്റ്റീൻ മാഷെ, എന്താ ഈ ആപേക്ഷിക സിദ്ധാന്തം?'
'സുന്ദരിയോടോത്ത് ഒരു മണിക്കൂർ ഇരിക്കുമ്പോ ഒരു മിനിറ്റായും, തീക്കനലിൽ ഒരു മിനിറ്റ് ഇരിക്കുമ്പോ ഒരു മണിക്കൂറായും തോന്നണ അവസ്ഥന്നെ.'

2. 'മോപ്പസാങ്ങ്, എന്തു കൊണ്ടാണ് അങ്ങയുടെ സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ദുർനടപ്പുകാരികൾ?'
'അതോ? നല്ല സ്ത്രീകളുടെ കാര്യത്തിൽ ആർക്കും താല്പര്യമില്ലാത്തത് കൊണ്ട്.'

3. വിൻസ്റ്റൺ ചർച്ചിലിന് ബിബിസിയിൽ പ്രഭാഷണം നടത്താൻ പോകണം. ടാക്സി വിളിച്ചു. ചർച്ചിലിനെ നേരിട്ട് പരിചയമില്ലാത്ത ടാക്സിക്കാരൻ പറയുന്നു, 'സോറി, എനിക്ക് വീട്ടിൽ പോയി ചർച്ചിലിന്‍റെ പ്രഭാഷണം കേൾക്കണം.'
'ഞാൻ കൂടുതൽ പണം തന്നാൽ നിങ്ങൾ എന്നെ കൊണ്ടു പോകുമോ?'
'കയറൂ'.
'അപ്പോൾ ചർച്ചിലിന്‍റെ പ്രസംഗം?'
'ഓ, അയാള് പോയി തൊലയട്ടെ!'

4. അഗതാ ക്രിസ്റ്റി പറഞ്ഞത്: ഒരു പെണ്ണിന് കിട്ടാവുന്ന നല്ല ഭർത്താവ് പുരാവസ്തു ഗവേഷകനാണ്. അവളുടെ പ്രായം കൂടുന്തോറും അയാൾക്ക് അവളിൽ താല്പര്യം കൂടും.

5. 'നാലാം ലോക യുദ്ധത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ കല്ലും കുറുവടിയും ആവും'.
'അതെന്താ?'
മൂന്നാം ലോകയുദ്ധം കഴിഞ്ഞാപ്പിന്നെ പുരാതനശിലായുഗം മുതൽ തൊടങ്ങണോല്ലോ!'

6. ഒരുപാട് പേരെ (!) കല്യാണം കഴിച്ചയാളുടെ ശവകുടീരത്തിൽ കണ്ടത്: ഒടുവിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുന്നു!

7. പാരീസിൽ വന്നിറങ്ങിയ ഒരുത്തൻ പറയുന്നു: 'ഒരു പത്ത് വർഷം മുൻപ് ഇവിടെ വരാൻ പറ്റിയില്ലല്ലോ!'
'ശരിയാ, പത്ത് വർഷം മുൻപത്തെ പാരീസായിരുന്നു യഥാർത്ഥ പാരീസ്!'
'അതല്ല, പത്ത് വർഷം മുൻപത്തെ ഞാനായിരുന്നു യഥാർത്ഥ ഞാൻ.'

8. 'ചിത്രകാരാ, എന്തുകൊണ്ടാണ് മനുഷ്യരുടെ പടം വരയ്ക്കാതെ കാടും മേടും മാത്രം?'
' കാടും മേടും പരാതി പറയില്ലല്ലോ.'

9. പ്രഭാത നടത്തിനിറങ്ങിയ ഒരു വക്കീൽ കണ്ടു, പ്രശസ്തനായ ജഡ്ജിയുടെ കാർ, അപകടത്തിൽപ്പെട്ടത്, പുഴയിൽ നിന്നും തിരികെ കയറ്റുന്നു. വക്കീൽ നേരെ നിയമന ഓഫീസിലേക്ക് വച്ചു പിടിപ്പിച്ചു. 'ജഡ്ജിയായി എന്നെ നിയമിക്കണം.'
'ക്ഷമിക്കണം, ആ ജഡ്ജിയുടെ കാർ പുഴയിലേക്ക് മറിയുന്നത് കണ്ട മറ്റൊരു വക്കീൽ ഇവിടെ വന്ന് നിയമനം ദാ, ഇപ്പൊ വാങ്ങിയതേയുള്ളൂ.'

10. കല്പനകളുമായി മോശ മലയിറങ്ങുകയാണ്. 'ഫോക്ക്‌സ്, ശുഭവാർത്തയുണ്ട്, അശുഭവാർത്തയുമുണ്ട്. ശുഭവാർത്ത എന്താച്ചാ, പതിനാല് കല്പനകളുണ്ടായിരുന്നത് പത്ത് ആയിച്ചുരുങ്ങി. ബാഡ് ന്യൂസ് എന്താച്ചാല്, വ്യഭിചാരം ഇപ്പഴും പാപം തന്നേണ്!

11. 'ബഹുഭാര്യാത്വം പാടില്ലാന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ?'
'മൂപ്പർക്ക് ഉപമകളായിരുന്നല്ലോ പഥ്യം. ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ലേ?'

12. '(ശ്രീനാരായണ) ഗുരോ, മൃഗങ്ങളുടെ മാംസം കഴിച്ചാലെന്താ കുഴപ്പം? നമ്മളവരുടെ പാല് കുടിക്കുന്നുണ്ടല്ലോ!'
'നിങ്ങളുടെ അമ്മ ജീവിച്ചിരിപ്പുണ്ടോ?'
'ഇല്ല.'
'നിങ്ങളവരെ മറവ് ചെയ്തോ അതോ തിന്നു തീർത്തോ?'

No comments:

Blog Archive