Search This Blog

Monday, January 30, 2012

ദി ആര്‍ട്ടിസ്‌റ്റ്: മാറ്റത്തിന് വഴിമാറുക

സാങ്കേതികമേന്‍മകള്‍ അവയുടെ കുതിച്ചുചാട്ടങ്ങള്‍ നടത്തുന്ന ഇക്കാലത്ത് കളഞ്ഞു പോയേക്കാവുന്ന മാനുഷിക നന്‍മകള്‍ സൌന്ദര്യപൂര്‍വം തിരികെ പിടിക്കുന്നു ദി ആര്‍ട്ടിസ്‌റ്റിലൂടെ ഫ്രഞ്ച് സംവിധായകന്‍ ഹസാനിവിസ്യസ്. 1929 ഹോളിവുഡില്‍ നിശബ്‌ദ ചിത്രങ്ങളിലെ നായകന്‍ ശബ്‌ദസാങ്കേതികതയെ സ്വീകരിക്കാന്‍ വിമുഖനായതിന്‍റെ പേരില്‍ എഴുതിത്തള്ളപ്പെടുകയും അയാള്‍ വഴി കാണിച്ച എക്‌ട്രാ നടി പുതിയ നക്ഷത്രമായി ഉദിച്ചപ്പോള്‍ തകര്‍ന്നു പോയ നടന്‍ നന്‍മയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്ന മെലോഡ്രാമയാണ് ആര്‍ട്ടിസ്‌റ്റിന്‍റെ കഥാതന്തു. മാറ്റത്തെ നിഷേധിക്കുന്നവര്‍ നിഷേധിക്കപ്പെടുമെന്നോ, പഴയവര്‍ പുതിയവര്‍ക്ക് വഴി മാറുകയെന്നത് അനിവാര്യമാണെന്നോ പുതിയ ടെക്‌നോളജികള്‍ നമ്മുടെ ഇന്നിനെ ഇനിയും എത്ര മാറ്റി മറക്കില്ലയെന്നോ പഠനങ്ങള്‍ എഴുതാവുന്ന ആര്‍ട്ടിസ്‌റ്റ് പക്ഷെ അവതരണപരമായി മന:പൂര്‍വം, ലളിതസുന്ദരമാണ്. മുട്ടത്തു വര്‍ക്കിയില്‍ ഒവി വിജയന്‍ കലര്‍ത്തിയാലെന്ന പോലെ ആസ്വാദ്യകരവുമാണ്.


അനിഷേധ്യനായകന്‍ ജോര്‍ജ്ജ് വാലന്‍റൈന്‍ നടിച്ച ഒരു ചിത്രത്തിന്‍റെ പ്രഥമ പ്രദര്‍ശനത്തില്‍ നായകന് ഷോക്ക് ട്രീറ്റ്‌മെന്‍റ് കൊടുക്കുന്ന സീനോടെ തുടങ്ങുന്ന ചിത്രം ദിശാസൂചിയാണ്. (ഫിലിമോഗ്രഫിയില്‍ അത്തരം ഷോട്ടിന് ഒരു പ്രത്യേക പേരുണ്ട്. മറന്നു പോയി). അയാളുടെ മന്നന്‍സ്‌റ്റൈല്‍ ചടുലത കവര്‍ന്നെടുത്ത വേലക്കാരി നടി, മിസ് പെപ്പി മില്ലര്‍, നായകനെയും ഹോളിവുഡിനെയും അമ്പരപ്പിച്ച് വളര്‍ന്നു. കിനോഗ്രാഫ് സ്‌റ്റുഡിയോയിലെ സ്‌റ്റെയര്‍കെയ്‌സില്‍ അവര്‍ വീണ്ടും കാണുമ്പോള്‍ അയാള്‍ താഴേക്കും അവള്‍ മുകളിലേക്കുമാണ് പോകുന്നത്. സൌണ്ട് ടെക്‌നോളജിയോട് മല്‍സരിച്ച് അയാള്‍ നിര്‍മ്മിച്ച നിശബ്‌ദചിത്രം, സ്‌നേഹത്തിന്‍റെ കണ്ണുനീര്‍, അവളുടെ മെഗാഹിറ്റ് സംസാരചിത്ര ലഹരിയില്‍ മൂക്കുപൊത്തി. പ്രതാപം വിടാന്‍ ഈഗോ അനുവദിക്കാതിരുന്ന അയാള്‍ ലേലത്തില്‍ വിറ്റ സാമ്പാദ്യങ്ങള്‍ വാങ്ങുന്നത് അവളാണ്. കണ്‍മഷിപ്പെന്‍സില്‍ കൊണ്ട് തീര്‍ത്ത മറുക് ഉള്‍പ്പെടെ അവള്‍ക്ക് അയാളോട് കടപ്പാടുണ്ടായിരുന്നല്ലോ.

1930കളിലെ പുരുഷനാണ്. സ്‌ത്രീകളോട് പരിഹാസം നിറഞ്ഞ അവജ്ഞയാണ് നായകന്. ചിത്രാരംഭത്തില്‍ നായികക്ക് പകരം സഹവേഷമാടിയ പട്ടിയെ ആണ് അയാള്‍ പ്രഥമപ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക. ഭാര്യക്ക് സ്വര്‍ണ്ണം വാങ്ങിക്കൊടുത്തേക്കൂ എന്ന് ഡ്രൈവറോട് അയാള്‍. നിങ്ങളെ സഹായിക്കാന്‍ എന്നെ നിങ്ങള്‍ അനുവദിച്ചിരുന്നെങ്കില്‍ എന്ന നായികയുടെ പരിവേദനത്തില്‍ അയാള്‍ വീണതല്ല. അപ്പോഴേക്കും മാറ്റത്തിന് അയാള്‍ ഹൃദയത്തില്‍ സ്ഥലമനുവദിച്ചിരുന്നു.

ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സംഭാഷണരഹിതമായി അങ്ങിങ്ങ് സബ്‌ടൈറ്റിലുകളോടെ നമ്മുടെ ഹൃദയത്തില്‍ വളരുന്നുണ്ടെങ്കില്‍ അതിന്‍റെ മിടുക്ക് ഒരു ടീം വര്‍ക്കിനാണെന്നതും ആര്‍ട്ടിസ്‌റ്റിന്‍റെ പ്രത്യേകതയാവും.

http://varthapradakshinam.blogspot.com/2012/01/artist-larger-than-life-shorter-than.html

Saturday, January 28, 2012

The Artist: Larger than life, shorter than its theme




In one of my favorite scenes in the Oscar-hopeful French film, 'The Artist', the fallen hero pours out the drink onto a table in desperation - as if to wash him out. But to his dismay, and to our delight, his narcissistic image stares him back from the puddle on the table. Beautifully crafted and hilariously acted out, The Artist will surprise you - as a silent, black-and-white 1927 story and as a fairy tale-like moral melodrama, pregnant with lessons: Technology can be married to tradition; pride and humility are not necessarily opposites, and, in the flux of time, the old has to give in for the new and for the youth. The most surprising element of the film is its simplistic way of telling life's greatest truths. Enjoyable for everyone from 8-80 years, 'The Artist' brushes color on every age group, on many levels.

But does this one-and-a-half hour, old-fashioned but lively film really achieve the ideals it postulates? Well, a disappointing 'No' will be doing injustice to the film's writer-director Hazanavicius, and to the charisma of the leading pair. Hazanavicius chose to tell the story of a fallen actor of silent films who refused to pair with the sound technology of the time and on a parallel level, the story of a rising actress - the toast of the town - who could speak! Can these two reconcile? Even if the director doesn't want it, Time, the villain would want it.

Though the premise seems philosophical, Hazanavicius - who will compete against Scorsese at the Oscars next month - relies more on a style that has room for chick flick, slapstick and the surreal. There is a scene at the Kinograph Studio which fires its most bankable actor George Valentin who meets his co-star, Miss Peppy Miller on the stairs. George is descending and Peppy is ascending. Also, George's film is titled, 'The Lonely Star', where Peppy stars in 'The Guardian Angel'. The scenes of George and his companion dog (a delightful creature named Uggy) are melodramatic: George burns his film-canisters and faints in suffocation. The dog runs and brings a policeman in.

In dream-like scenes, George shockingly realizes that he has lost his voice. He hides from characters he acted who challenge him to come down. In another scene, George calls his shadow a loser. The shadow walks away from him amidst George's frenzied yell, to "get back here" (shown as a subtitle as they used to do in the silent film era).

'Beware of your pride, if I may say so sir. Miss Miller is a good person', reads the subtitle when George's former driver who now works with Miller says after George refused Miller's invitation to co-star with her. Miss Miller's goodness saves George and the story. ('If only you let me help you, George'). Perhaps it will save this year's Oscars and good cinema.
* a love letter to cinema is the director's expression.

Monday, January 23, 2012

Teachers’ e-help

Online forums play platforms for jobs and joy

Dr Gloria Malagon, a Spaniard working now as the head of the Science department at Kuwait Bilingual School, Jahra had zero idea about how teaching life in Kuwait would look like. After she was recruited she immediately searched on the net for ‘information that can really give a taste of a teacher’s life in Kuwait’. What came to her help was the web forums at various sites that discussed opinions and counter opinions from people of different tastes, toes and temperaments. Dr Malagon, now six months in Kuwait, says she has made it a habit to browse through web forums to get feedback from various voices and to check if the opinions hold true with her Jahra experience. She also consults forums back home for environmental problems, animal health and interactive science experiments. “The problem may be local but the solution is global”.

Web forums, more than ever, are playing the role of brochure, guideline and a platform for give and take opinions. The private educational sector in Kuwait is evolving so much so that the schools have openings for teachers from any man’s land. but how do the torchbearers of education see the path to and about Kuwait remains a question. Can web forums help?

“More teachers from Canada, South Africa and the Philippines are expected in Kuwait in the coming years” is a recent comment posted on an online forum. To a question posted on a forum like 'I'm moving to Kuwait to work as a teacher, how's life there?' answers appear within minutes with multiple choices. Comments, wise or otherwise, like 'Age no bar, many foreign schools in Kuwait offer good package'; 'Kuwait is the best place for teachers to make money' and 'Life in Kuwait is great with an array of food, frolic and fun' pop up from nowhere, but in most probability from teachers’ clan who are frequenters of these web-offered forums.

Discouraging observations like 'think twice before you land in Kuwait, discipline can pose a problem'; 'Nothing ever gets done by the management' and 'the demanding parents can frustrate you more than the naughtiest kid' also have their place on the forum that grows its pages by counter and anti-counter arguments from personal to peripheral notes. From finding a friend to tutoring possibilities, these forums, operated mostly by individuals, can be second home for expat teachers.

True, online forums can be opinionated and too personalized. But they are quickest, easiest and simplest information-desk for the aspirers who seek advice, or just want to get the ABCs of the place where they are in. For those wannabe teachers who want to work in Kuwait or who want a change of place within Kuwait, no agony aunts can be helpful as the online forums. ExpatExchange, an online forum for example, discuss topics as varied as apartments in Kuwait, to desert camps and cheap furniture ads. More than 50 page to its credit the ‘reviews of international schools in Kuwait page’ says about a famous American school in Hawalli: ‘There’s no creativity from the teachers’ side. They say you’re on your own, it’s a college prep school’. The comment beneath says, ‘That’s a little bit unfair’.
Justlanded.com, another site has an open forum that discusses advises on teaching in Kuwait (http://community.justlanded.com/en/Kuwait/forum/teaching). To a 49-year old British woman’s question on age restriction in teaching in Kuwait, answers were soothing and seething. Age is not a problem. Some foreign schools like (name mentioned) constantly need teachers. Nationality, more than the degree, is an issue.

What happens when a student asks you to pass him by bribing you or threatening with his wasta. Would you be frustrated or just get used to it, asks a teacher (name withheld) working at a bilingual school. These forums, she said, diminish problems teachers face when they come to know that someone else also is going through similar experience. Problems shared, problems gone.

School managements’ greed, deterioration in the quality of education and schools as show business centers as well as career development courses, new openings and counseling facilities are discussed on these forums. Worldtravels.com has a comment posted on its forum (http://www.wordtravels.com/forum/comments.php?DiscussionID=7142) to a post that worried about a first teaching assignment in Kuwait. The response read: ‘Tourism is what uniting cultures and people in our modern world. Learning and understanding other cultures brings people together.’

Saturday, January 21, 2012

സമൂഹം മാധ്യമവല്‍ക്കരിക്കപ്പെട്ടു: എംജി രാധാകൃഷ്‌ണന്‍

ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ആപ്‌തവാക്യമാണ് 'അത് ഏറ്റവും നല്ല സമയവും ഏറ്റവും മോശം സമയവുമായിരുന്നു' എന്ന് ചാള്‍സ് ഡിക്കന്‍സ് (രണ്ട് നഗരങ്ങളുടെ കഥയില്‍) പറഞ്ഞത്. മാധ്യമങ്ങള്‍ ഇപ്പോള്‍ സമൂഹത്തിന്‍റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ അപഹരിക്കുന്നു, ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്നു. ആരാണിവിടെ അതിരുകള്‍ നിശ്ചയിക്കുന്നത്? ആരാണ് അജണ്ട സജ്ജീകരിക്കുന്നത്? ആഗോളരാഷ്‌ട്രീയാധികാര ശക്തികളുടെ സ്വാധീനം മാധ്യമങ്ങളില്‍ പ്രകടമാണ്. മാധ്യമങ്ങള്‍ക്ക് ആരെ വേണമെങ്കിലും കുറ്റവാളിയാക്കാം; ആരെ വേണമെങ്കിലും കുറ്റവിമുക്തനാക്കാം. അല്ലെങ്കില്‍ വാലും മടക്കി ഓടാം. (മറിയം റഷീദ സംഭവം ഓര്‍ക്കുക). ഇടിച്ചിട്ട് ഓടിപ്പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ പരിപാടിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. നോം ചോംസ്‌കി പറയുന്നു, അമേരിക്കയിലെ 5 മാധ്യമങ്ങള്‍ തീരുമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുക. യുദ്ധപ്രതിരോധ ആയുധ ഇടപാടുകള്‍ നടത്തുന്നയാള്‍ തന്നെ മാധ്യമവും കൈയാളുമ്പോള്‍ കച്ചവടവും താല്‍പര്യങ്ങളും മാധ്യമങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പറയേണ്ട. ജനത്തിന് മാധ്യമം തിരഞ്ഞെടുക്കാന്‍ സ്വാതത്ര്യമുണ്ടെന്ന് പറയുകയും തിരഞ്ഞെടുക്കുന്നത് ഒരാളില്‍ നിന്ന് തന്നെയാവുകയും ചെയ്യുമ്പോള്‍ ‍ ഹെന്‍റി ഫോഡ് പറഞ്ഞത് ഓര്‍ക്കാം. 'ഏത് മോഡല്‍ കാര്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം, ഫോര്‍ഡ് ആയിരിക്കണമെന്ന് മാത്രം'.


നിര്‍ഭാഗ്യകരമായ കാര്യം അച്ചടിമാധ്യമങ്ങളുടെ ആസന്നമരണമാണ്. കൊളംബിയ സ്‌കൂള്‍ ഒഫ് ജേണലിസം സ്‌റ്റുഡന്‍റ് അഫയേഴ്‌സ് ഡീന്‍ ശ്രീ ശ്രീനിവാസന്‍ പറയുന്നത് ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും, അച്ചടി മാധ്യമങ്ങള്‍ കുറേക്കൂടിക്കാലം ജീവിച്ചേക്കുമെന്നാണ്. ജനസംഖ്യയുടെ പെരുപ്പമാണ് അതിന് കാരണം. ഇന്ത്യ റ്റുഡേയുടെ ഹിന്ദി പതിപ്പാണ് കൂടുതല്‍ വിറ്റു പോകുന്നത്. നിരക്ഷരത ആളുകളെ ടിവി എന്ന മാധ്യമത്തിലേക്കാകര്‍ഷിക്കുന്നതും അച്ചടിമാധ്യമ മരണത്തിന് കാരണമാവും. ചുരുക്കം ചിലയാളുകള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പരിപാടി മാധ്യമരംഗത്ത് ആയിക്കഴിഞ്ഞു. ഏഷ്യനെറ്റ് വരെ മര്‍ഡോക്കിന്‍റെ കൈയിലായി. വൈദേശികസംസ്‌ക്കാരം ഇന്ത്യന്‍ ജനതക്ക് അടിച്ചേല്‍പ്പിക്കുമെന്ന് ചിലരെങ്കിലും കരുതിയ വൈദേശിക മുതലാളിത്തം പക്ഷെ ഇന്ത്യയുടെ അധമവശങ്ങളെ സൌന്ദര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.

ഈ മാധ്യമ കൊടുങ്കാറ്റില്‍ കൈത്തിരി തെളിയിച്ച് നില്‍ക്കുനത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയാണെന്നത് ആശ്വാസകരമാണ്. പ്രത്യേകിച്ചും നമ്മുടെ അയല്‍പക്കങ്ങളില്‍ സ്ഥിതി അങ്ങനെയാല്ലാതിരിക്കെ. ആദര്‍ശ്, 3ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഉള്‍ക്കളികളൊക്കെ പൊളിക്കാനായത് ഇന്ത്യന്‍ മാധ്യമനേട്ടമാണ്. മാധ്യമ സ്വേച്ഛാധിപതികളുടെ അടിച്ചേല്‍പ്പിക്കലിനെ ചെറുത്തു നില്‍ക്കുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ബ്‌ളോഗുകളും സിറ്റിസണ്‍ ജേണലിസവുമാണ്. ഒരു ജൂലിയന്‍ അസാഞ്ഞിന് പെന്‍റഗണില്‍ വിള്ളലുകള്‍ സൃഷ്‌ടിക്കാനായി. അതൊരു പുതിയ ആരംഭമാണ്. സ്വേച്ഛാധികാരത്തെ ചോദ്യം ചെയ്യുന്നതും നമ്മുടെ പൌരാവകാശത്തില്‍ പെടും.

(കുവൈറ്റില്‍ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചതില്‍ നിന്ന്)

Wednesday, January 4, 2012

ആണ്‍പെണ്‍ 'സാധനങ്ങള്‍'; ആലിബാബ 1001 രാക്കളില്‍



ഒരു യുവാവും മൂന്ന് തരുണീമണികളും ജലക്രീഡ നടത്തുന്നതിനിടെ ഒരുവള്‍ സ്വന്തം 'ഊരുക്കള്‍ക്കിടയിലെ രഹസ്യസ്ഥാനത്തേക്ക്' വിരല്‍ ചൂണ്ടി ചോദിക്കുന്നു, ഇതിന്‍റെ പേരെന്താണെന്നറിയുമോ? ശ്രീകോവില്‍, സാധനം, കടന്നല്‍ക്കൂട്, ഗിരികന്ദരം എന്നിങ്ങനെ പേരുകള്‍ അയാള്‍ പറഞ്ഞു. കടല്‍പ്പാലം, കുത്തിപ്പാറ്റിയ എള്ള്, അബു മന്‍സൂറിന്‍റെ ഇടനാഴി എന്നിങ്ങനെ അവളുമാരുടെ ഉത്തരങ്ങള്‍. അവന്‍റെ 'പുരുഷത്വത്തെ' ചൂണ്ടി അവന്‍ പറഞ്ഞു: ഇവന്‍ കോവര്‍ കഴുത. കുത്തിപ്പാറ്റിയ എള്ള് തിന്ന് കടല്‍പ്പാലം കടന്ന് അബു മന്‍സൂറിന്‍റെ ഇടനാഴിയില്‍ ഇവന് വിശ്രമിക്കണം.

ആലിബാബ കഥാരേഖ
ദരിദ്രരായി ജനിച്ച ആലിബാബ-കാസിം സഹോദരങ്ങളില്‍ കാസിം ധനികസ്‌ത്രീയെ വിവാഹിച്ച് വാണു. വിറകുവെട്ടിയുടെ മകളെ കല്യാണിച്ച ആലിബാബക്ക് മൂന്ന് കഴുതകള്‍ സാമ്പാദ്യം. കാട്ടില്‍ വിറക് വെട്ടാന്‍ പോയ ആലിബാബ നാല്‍പത് കള്ളന്‍മാര്‍ ഓപണ്‍ സിസേം പറഞ്ഞ് ഗുഹക്കകത്ത് കയറി സ്വര്‍ണ്ണം വച്ച് പുറത്തു വന്ന് ഷട്ട് സിസേം പറഞ്ഞ് പോയി. ആലിബാബ കുറച്ച് സ്വര്‍ണ്ണമെടുത്ത് വീട്ടില്‍ക്കൊണ്ടു പോയി, അളക്കാന്‍ വേണ്ടി കാസിമിന്‍റെ ഭാര്യയോട് പറ കടം വാങ്ങി. പറയുടെ അടിയില്‍ പശ തേച്ചിരുന്നതിനാല്‍ തിരികെ കിട്ടിയപ്പോള്‍ പറ്റിപ്പിടിച്ചിരുന്ന നാണയം കണ്ട് കാര്യം ഗ്രഹിച്ച കാസിം പിറ്റേന്ന് ഗുഹയിലേക്ക് പുറപ്പെട്ട് ഓപണ്‍ സിസേം പറഞ്ഞ് അകത്ത് കയറി ഭ്രമിച്ച് ഷട്ട് സിസേം മറന്നു പോയതിനാല്‍ കൊള്ളക്കാര്‍ ആറു കഷണങ്ങളാക്കി. പിറ്റേന്ന് ആലിബാബയുടെ വേലക്കാരി മാര്‍ജാനയുടെ ബുദ്ധിയില്‍ ഒരു തുന്നല്‍ക്കാരനെ കണ്ണ് മൂടി ആലിബാബയുടെ വീട്ടില്‍ വന്ന് കണ്‍കെട്ടഴിച്ച് കാസിമിന്‍റെ മൃതദേഹം തുന്നിക്കെട്ടി. വഴിയറിയാതിരിക്കാന്‍ തിരിച്ച് പോയപ്പോഴും കണ്ണ് മൂടി. കാസിമിന്‍റെ വിധവയെ ആലിബാബ വിവാഹിച്ചു. കൊള്ളക്കാരിലൊരാള്‍ വേഷം മാറി കമ്പോളത്തില്‍ വന്ന് തുന്നല്‍ക്കാരനെ കണ്ട് പിടിച്ച് സ്വര്‍ണ്ണ നാണയം കൊടുത്ത് കണ്ണ് മൂടി പോയ വഴിയേ പോയി ആലിബാബയുടെ വീട് കണ്ടു പിടിച്ചു. പകരം വീട്ടാനായി വീട്ടുപടിയില്‍ ചോക്ക് കൊണ്ട് അടയാളം വച്ചു. ഇത് കണ്ടു പിടിച്ച മാര്‍ജാന സമീപത്തെ വീട്ടുപടിക്കലെല്ലാം ചോക്ക് കൊണ്ട് വരച്ചതിനാല്‍ കൊള്ളക്കാരില്‍ മറ്റൊരാള്‍ വന്ന് ചുവന്ന അടയാളം വച്ചു. ഈ പദ്ധതിയും പാളിയതിനാല്‍ ആ രണ്ട് കൊള്ളക്കാരെയും തലവന്‍ വധിച്ചു. ശേഷം തലവന്‍ 37 കല്‍ഭരണികളില്‍ കൊള്ളക്കാരെ നിറച്ച് ഒരു ഭരണിയില്‍ ഒലിവെണ്ണയുമായി വേഷം മാറി ആലിബാബയുടെ വീട്ടില്‍ ചെന്ന് ഈ എണ്ണ രാത്രിയാകും വരെ സൂക്ഷിക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ചു. അതും കണ്ടു പിടിച്ച മാര്‍ജാന തിളച്ച എണ്ണ തലയിലൊഴിച്ച് കൊള്ളക്കാരെ കൊന്നു. തലവന്‍ പിന്നീട് വേഷം മാറി ആലിബാബയുടെ അതിഥിയായി വന്നപ്പോള്‍ അരയില്‍ കഠാരയുമായി മാദകനൃത്തം ചെയ്ത് കാശു വാങ്ങാനെന്ന നാട്യേന അതിഥിയുടെ അടുക്കല്‍ ചെന്ന് കഠാര നെഞ്ചില്‍ കുത്തിയിറക്കി. ശേഷം ആലിബാബയുടെ പുത്രനെ കല്യാണിച്ച് സസുഖം വാണു.
കടപ്പാട്: ആയിരത്തൊന്ന് രാത്രികള്‍, ഡിസി ബുക്ക്‌സ്

Sunday, January 1, 2012

ആയിരത്തൊന്ന് രാവുകളില്‍ നിന്ന്

1. യമനില്‍ ഹസന്‍ എന്നൊരാള്‍ വിവാഹരാത്രി വലിയ സദ്യയൊക്കെ ഉണ്ട് എല്ലാവരുടെയും മുന്നില്‍ വച്ച് കീഴ്‌ശ്വാസം വിടേണ്ടി വന്നതിനാല്‍ ആദ്യം കണ്ട കപ്പല്‍ കയറി നാട് വിട്ട് ഇന്ത്യയില്‍, മലബാറില്‍ എത്തിച്ചേര്‍ന്നു. ഏതാണ്ട് പത്ത് വര്‍ഷം രാജാവിന്‍റെ അംഗരക്ഷകനായിക്കഴിഞ്ഞ ഹസന്‍ കീഴ്‌ശ്വാസത്തിന്‍റെ കഥയൊക്കെ നാട്ടുകാര്‍ മറന്നിട്ടുണ്ടാവുമെന്ന് കരുതി ഒരു നാള്‍ യമനിലേക്ക് തിരിച്ചു. വേഷപ്രച്ഛന്നനായി സ്വഗ്രാമത്തിലൂടെ നടന്ന ഹസന്‍ ഒരു വീട്ടുവരാന്തയില്‍ ഒരു പെണ്‍കുട്ടിയുടെ തലയില്‍ പേന്‍ നോക്കുന്ന ഒരു സ്‌ത്രീയും പെണ്‍കുട്ടിയുമായുള്ള സംസാരം ഒളിച്ചു നിന്ന് കേട്ടു: ഞാനെന്നാണ് ജനിച്ചതെന്ന് അമ്മൂമ്മക്കോര്‍മ്മയുണ്ടോ? ഉണ്ട്, ഹസന്‍ കീഴ്‌ശ്വാസം വിട്ട അന്ന് രാത്രിയാണ് നീ ജനിച്ചത്. തന്‍റെ അധോവായു ചരിത്രപ്രസിദ്ധമായത് കേട്ട് ഹസന്‍ തിരികെ മലബാറിലേക്ക് ഓടി.

2. ഖലീഫ ഹരൂണ്‍ അല്‍ റഷീദ് ഭാര്യ സുബൈദ തടാകത്തില്‍ കുളിക്കുന്നത് ഒരിക്കല്‍ ഒളിഞ്ഞു നോക്കി, ഒരു മരച്ചില്ലയില്‍ പിടിച്ചതും മരച്ചില്ല ഒടിഞ്ഞു പോയി. ശബ്‌ദം കേട്ട സുബൈദ മാറിടം കൈകള്‍ കൊണ്ട് പറ്റാവുന്നയത്രയും മറച്ചു. പ്രചോദനവശായ ഖലീഫ കൊട്ടാരത്തില്‍ ചെന്ന് 'ജലധാരയില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍ വിടര്‍ന്നു' എന്ന് ഒരു വരി കുറിച്ച് പൂരിപ്പിക്കാന്‍ കൊട്ടാരം കവിയെ വിളിച്ചു. രാജ്ഞിയുടെ കുളിസീന്‍ ഒളിഞ്ഞു നോക്കിയിരുന്ന കവി, 'കൈകളാകുന്ന മേഘപാളികളാല്‍ ചന്ദ്രനെ മറക്കുന്നതെങ്ങനെ!' എന്നെഴുതി പാരിതോഷികം വാങ്ങി.

3. രാജ്ഞിയുടെ അന്തപ്പുരത്തില്‍ പോയ രാജാവ് മെത്തയില്‍ കറ പുരണ്ടിരിക്കുന്നത് കണ്ട് സംശയാലുവായി, കൊട്ടാരം ന്യായാധിപനെ വിളിപ്പിച്ചു. രാജ്ഞി ഉറങ്ങിക്കിടക്കുന്നത് കണ്ട മച്ചിലെ വവ്വാലിന് സ്‌ഖലനമുണ്ടായതാണെന്ന് തീര്‍പ്പുണ്ടായി.

4. കഴുതയെ വില്‍ക്കാന്‍ പോയ ഒരാളിന്‍റെ പിന്നാലെ ചെന്ന കള്ളന്‍ കഴുതയുടെ കയര്‍ അഴിച്ചെടുത്ത് സ്വന്തം കഴുത്തിലിട്ട്, കഴുതയെ കൂട്ടുകാരനെ ഏല്‍പ്പിച്ച് പിന്നാലെ നടക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് കഴുതയുടെ സ്ഥാനത്ത് മനുഷ്യനെ കണ്ട കഴുതക്കാരനോട് താന്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനായിരുന്നെന്നും കുസൃതികള്‍ കൊണ്ട് അമ്മ ശപിച്ചപ്പോള്‍ കഴുതയായതാണെന്നും അങ്ങയുടെ സ്‌നേഹസാമീപ്യത്താല്‍ മനുഷ്യരൂപം വീണ്ടുകിട്ടിയെന്നും പറഞ്ഞു. കഴുതക്കാരന്‍ അത് വിശ്വസിച്ച് കള്ളനെ പറഞ്ഞയച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് ഒരു കഴുതയെ വാങ്ങാന്‍ ചന്തയില്‍ പോയ കഴുതക്കാരന്‍ തന്‍റെ പഴയ കഴുതയെ അവിടെക്കണ്ടു. 'താന്‍ വീണ്ടും കുസൃതി ഒപ്പിച്ചല്ലേ' എന്ന് ആ ശുദ്ധാത്മാവ്.

5. നിരക്ഷരനായ ഒരാള്‍ കാശുണ്ടാക്കാനായി അധ്യാപകവൃത്തി ചെയ്ത് പോന്നു. ഒരിക്കല്‍ ഒരു സ്‌ത്രീ, ഭര്‍ത്താവയച്ച കത്ത് വായിപ്പിച്ച് കേള്‍ക്കുവാന്‍ അധ്യാപഹയന്‍റെ അടുത്ത് ചെന്നതും അയാള്‍ കത്ത് തല കീഴായി പിടിച്ച് മിണ്ടാതെ കണ്ട്, 'അയ്യോ എന്‍റെ ഭര്‍ത്താവ് മരിച്ചു പോയോ' എന്ന് വിതുമ്പിയതും അയാള്‍ അതെ എന്ന് തലയാട്ടി. അലമുറയിട്ട സ്‌ത്രീയുടെ ചുറ്റും ആള് കൂടി. അതില്‍ അക്ഷരമറിയാവുന്നൊരാള്‍ 'നിനക്കുള്ള പട്ടുതുണിയുമായി ഞാന്‍ വരുന്നുണ്ട്' എന്നാണെഴുതിയിരിക്കുന്നതെന്ന് വായിച്ചു. ഉടനെ അധ്യാപഹയന്‍ പറഞ്ഞു: ഭര്‍ത്താവിന്‍റെ മൃതശരീരം പട്ടുതുണിയില്‍ പൊതിഞ്ഞ് ഉടനെ വരുമെന്ന് തിടുക്കത്തില്‍ വായിച്ചു പോയി.

6. മല്‍സ്യത്തിന്‍റെ (രാജാവിന്‍റെയും) വിശേഷണങ്ങള്‍ കേട്ട് നാലായിരം ദിര്‍ഹം കൊടുത്ത് മല്‍സ്യം വാങ്ങിയ രാജാവിനോട് അത്രയും വലിയ തുക കൊടുത്തത് മണ്ടത്തരമായെന്ന് രാജ്ഞി പറഞ്ഞപ്പോള്‍ കൊടുത്തത് തിരിച്ചെടുക്കാനാവില്ലെന്ന് രാജാവ്. വഴിയുണ്ട്, മുക്കുവനെ വിളിച്ച് മീന്‍ ആണോ പെണ്ണോ എന്ന് ചോദിക്കുക. ആണാണെന്ന് പറയുകയെങ്കില്‍ പെണ്ണിനെയായിരുന്നു വേണ്ടിയിരുന്നത് എന്നും തിരിച്ചും പറയുക. ആജ്ഞപ്പുറത്ത് വന്ന മുക്കുവന്‍ 'ആണിന്‍റെയും പെണ്ണിന്‍റെയും ഗുണങ്ങള്‍ ചേര്‍ന്ന മീനാ'ണെന്ന് പറഞ്ഞതും കൊടുത്തു നാലായിരം രാജാവ്. സഞ്ചി തുളുമ്പി ഒരു നാണയം പുറത്ത് പോയപ്പോള്‍ മുക്കുവന്‍ അതെടുത്ത് സഞ്ചിയിലിട്ടു. ഉടനെ രാജ്ഞി, 'കണ്ടില്ലേ അവന്‍റെ ആര്‍ത്തി. എണ്ണായിരം തിരികെ വാങ്ങി അവനെ ശിക്ഷിക്കുക'. മുക്കുവന്‍ ഉണര്‍ത്തിച്ചു: അങ്ങയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന് ആരുടെയും ചവിട്ടേല്‍ക്കാതിരിക്കാനാണ് പെട്ടെന്നെടുത്തത്. കിട്ടീ നാലായിരം കൂടി മുക്കുവന്.

7. ഒരാള്‍ക്ക് മൂന്ന് വരം ചോദിക്കാനുള്ള സിദ്ധി കിട്ടിയപ്പോള്‍ പുരുഷാവയവം വലുതാവാനുള്ള വരം ചോദിച്ചു വാങ്ങിയ അയാള്‍ക്ക് അവയവ ഭാരം കൊണ്ട് നേരെ നില്‍ക്കാനും ഇരിക്കാനും വയ്യാതായി. ഇതൊന്ന് ചെറുതാക്കിത്തരണേ എന്ന് അയാള്‍ അര്‍ത്ഥിച്ചു. രണ്ടാമത്തെ വരത്താല്‍ അരിമണിയോളം തീരെ ചെറുതായ അവയവം മൂന്നാം വരം ഉപയോഗിച്ച് സാധാരണസ്‌ഥിതി കൈവരുത്തി.

8. പ്രഭുകുമാരന്‍റെ പുളിങ്കുരു പോലത്തെ പുരുഷാവയവം കണ്ട തിരുമ്മല്‍കാരന്‍ പറഞ്ഞു: പണം ചെലവാക്കിയാല്‍ ഇത് ശരിയാക്കിത്തരുന്ന ഒരുവളുണ്ട്. എന്‍റെ അരപ്പട്ടയിലുള്ള സ്വര്‍ണ്ണനാണയങ്ങള്‍ മുഴുവന്‍ തരാം. ആ സ്‌ത്രീയെ ഏര്‍പ്പാടാക്കൂ എന്ന് പ്രഭുകുമാരന്‍. ആര്‍ത്തിക്കാരനായ തിരുമ്മലുകാരന്‍ പണം മറ്റാര്‍ക്കും പോകാതിരിക്കാനായി ഭാര്യയോട് കാര്യം പറഞ്ഞു. ഒരു മണിക്കൂര്‍ അവന്‍റെ അടുത്തിരുന്ന് സംസാരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം കേട്ട് കുമാരന്‍റെ അടുത്ത് പോയ അവള്‍ പുളിങ്കുരുവിന്‍റെ സ്ഥാനത്ത് പുളിമരം കണ്ട് അവന്‍റെ കൂടെ ശയിച്ചു. അത് കണ്ട തിരുമ്മലുകാരന്‍ ആത്മഹത്യ ചെയ്തു.

9. കെയ്‌റോയില്‍ ഒരു യുവതിയുടെ ജാരന്‍ അവളുടെ താറാവിനെ കൊന്ന് തിന്നുന്ന ആഗ്രഹം പറഞ്ഞു. യുവതി ഭര്‍ത്താവിനോട് 'എത്ര നാളായി നിങ്ങളുടെ സുഹൃത്തുക്കളെയൊക്കെ ഒന്ന് ക്ഷണിച്ചിട്ട്, നാളെ ഞാന്‍ നമ്മുടെ രണ്ട് താറാവുകളെ പാചകം ചെയ്യാ'മെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് പോയ സമയത്ത് യുവതിയും ജാരനും കൂടി താറാവ് ഭക്ഷിച്ചു. ഉച്ചക്ക് ഭര്‍ത്താവ് രണ്ട് പേരെ വീട്ടില്‍ക്കൊണ്ടിരുത്തി മറ്റ് രണ്ട് പേരെക്കൂടി വിളിക്കാന്‍ പോയപ്പോള്‍ യുവതി അതിഥികളോട് പറഞ്ഞു: വേഗം രക്ഷപെട്ടോളൂ, ഞങ്ങളുടെ രണ്ട് താറാവുകളെ നിങ്ങളാണ് മോഷ്‌ടിച്ചതെന്നും പറഞ്ഞ് നിങ്ങളെ ഷണ്ഡന്മാരാക്കുവാന്‍ ആളെക്കൂട്ടാന്‍ പോയിരിക്കുകയാണ് എന്‍റെ ഭര്‍ത്താവ്. അതിഥികള്‍ ഭയചകിതരായി ഓടിയപ്പോള്‍ ഭര്‍ത്താവ് വന്നു. 'അയ്യോ നമ്മുടെ താറാവുകളെ അവര്‍ കൊണ്ടുപോയി' എന്ന് ഭാര്യ നിലവിളിച്ചു. ഷണ്ഡന്‍മാരാവുന്നതിലും ഭേദം മരിക്കുന്നതാണെന്ന് കരുതി ഓടിയവരുടെ പിന്നാലെ പാഞ്ഞ ഭര്‍ത്താവ് വിളിച്ച് കൂവി: എനിക്ക് രണ്ടും വേണ്ട, ഒരെണ്ണം മതി.

കടപ്പാട്: ഡിസി ബുക്ക്‌സ് പ്രസാധനം ചെയ്ത ആയിരത്തൊന്ന് രാത്രികള്‍

Blog Archive