Search This Blog

Sunday, December 25, 2011

ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ കൃഷ്‌ണലീലാത്മകഥ

ഏഴ് വയസുള്ളപ്പോള്‍ മൈസൂറില്‍ ദസറ കാണാന്‍ പോകുകയും കൊട്ടാരത്തില്‍ കയറാനാവാതെ വിഷമിക്കുകയും ചെയ്ത കുട്ടി 65 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ അതിഥിയായി പോകുകയും കൊട്ടാരം പോലൊരു ഹോട്ടല്‍ (ലീല പാലസ്) അന്നത്തെ ബാംഗ്‌ളൂരില്‍ പണിയുകയും ചെയ്ത നാടോടിക്കഥകളെ വെല്ലുന്ന ജീവിതം, ആത്മവിശ്വാസവും ഭാഗ്യവും ലീലയെന്ന പുണ്യവ്യം അധ്യായങ്ങളായ ജീവിതം, പ്രമുഖ ഹോട്ടലിയര്‍ ക്യാപ്‌റ്റന്‍ ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്‌ണന്‍നായര്‍ 'കൃഷ്‌ണലീല'യിലൂടെ കസര്‍ക്കുന്നു. ഈയിടെ ദല്‍ഹി ചാണക്യപുരിയില്‍ മൂന്ന് ഏക്കര്‍ 670 കോടി കൊടുത്ത് ലീല, ഗുഡ്‌ഗാവ് സ്ഥാപിച്ച ഹോട്ടലിയറുടെ കഥയോടൊപ്പം ഒബാമ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുടെ കൂടെ ക്യാപ്‌റ്റനും, ചിലപ്പോള്‍ ഭാര്യ ലീലയും നില്‍ക്കുന്ന ഫോട്ടോകളും പുസ്‌തകത്തെ ആഘോഷമാക്കി മാറ്റുകയാണ്.


ഓര്‍മ്മകള്‍ വിമാനങ്ങള്‍ പോലെയാണ് എന്ന് പറഞ്ഞ് തുടങ്ങുന്നു താഹ മാടായി വിവരിക്കുന്ന ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ ലീലാവിലാസജീവിതം. ബാല്യത്തില്‍ വിമാനയാത്ര സ്വപ്‌നം കണ്ടിരുന്ന ഓല മേഞ്ഞ വീട്ടിലെ കുട്ടി, കണ്ണൂര്‍ ജില്ലയിലെ അലവില്‍ കുന്നാവില്‍ എന്ന ദേശത്തെ കൃഷ്‌ണന്‍, 1957 ല്‍ ജര്‍മ്മനിയിലേക്ക് നടത്തിയ ആദ്യ വിമാനയാത്ര മുതലിങ്ങോട്ട് നടത്തിയ യാത്രകള്‍ ഒരു റിയലിസ്‌റ്റ് സ്വപ്‌നസഞ്ചാരിയുടേതായിരുന്നു. അധികാരിയോടൊപ്പം അളവിന് പോയിരുന്ന അംശം കോല്‍ക്കാരന്‍ എന്ന ഒന്‍പത് രൂപ ശമ്പളക്കാരന്‍ അച്ഛന്‍ അപ്പനായര്‍ മുതല്‍ കണ്ണൂരിലെ ബര്‍ണ്ണശേരിയിലെ ചട്ടക്കാരികള്‍ (ആംഗ്‌ളോ ഇന്ത്യന്‍സ്) വരെ പ്രത്യക്ഷപ്പെടുന്ന ആദ്യ അധ്യായം തുടങ്ങി കൃഷ്‌ണലീല അസൂയയുളവാക്കുന്ന യാത്രയാണ്.

മുച്ചിലോട്ട് ഭഗവതിയുടെ കോമരമായിരുന്നു അമ്മയുടെ അച്ഛന്‍. തേങ്ങയുണക്കി കൊപ്രയുണ്ടാക്കി അത് ചക്കിലാട്ടി വെളിച്ചെണ്ണയാക്കുന്ന ജോലി പകല്‍ മുഴുവന്‍ ചെയ്ത മാധവി അമ്മ കളിക്കൂട്ടുകാരനായിരുന്നു കൃഷ്‌ണന്. തലേന്ന് വച്ച ചോറില്‍ കഞ്ഞിവെള്ളവും മോരും ഒഴിച്ച് കുളുത്തത് എന്ന പ്രാതല്‍ കൊടുത്തിരുന്നു അമ്മ. തൊട്ടുകൂട്ടാന്‍ ഉപ്പിലിട്ട മാങ്ങയുടെ നീര്. ചിറക്കല്‍ വലിയ രാജ സ്‌കൂളില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ സ്‌റ്റേജില്‍ ഒരു സ്‌തുതിക്കവിത ചൊല്ലിയ നിമിഷകവി കൃഷ്‌ണന് തുടര്‍ വിദ്യാഭ്യാസ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്ത വലിയ രാജ പിന്നീട് വിരലിലെ വൈരമോതിരം ഊരിക്കൊടുത്തു. ഈ വലിയരാജയുടെ മകന്‍, ചരിത്രകാരന്‍ ചിറക്കല്‍ ടി ബാലകൃഷ്‌ണന്‍നായര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ഒരു മുതലാളി (കൃഷ്‌ണന്‍നായര്‍ അദ്ദേഹത്തിന്‍റെ കല്യാണത്തിന്) നാലായിരം പേര്‍ക്ക് സദ്യ കൊടുത്തിരിക്കുന്നു നാട്ടില്‍ റേഷനരി ഇല്ലാത്ത കാലത്ത്.. എവിടന്ന് കിട്ടി ഈ അരി? പിന്നീട് ഇതെക്കുറിച്ച് കേട്ട ലീല പറഞ്ഞു.. വീട്ടില്‍ വന്നാല്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. (അഴീക്കോട് പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടും രാജരാജേശ്വരി വീവിങ്ങ് മില്‍സ് ഉടമയും ബ്രഹ്‌മാനന്ദസ്വാമി ശിവയോഗീശിഷ്യനുമായ എ കെ നായരുടെ മകള്‍ ലീല വിവാഹം കഴിക്കുന്നയാള്‍ക്ക് ആയിരം മടങ്ങ് അഭിവൃദ്ധിയുണ്ടാകും എന്ന് ജാതകപ്പൊരുത്തം നോക്കിയ ജ്യോല്‍സര്‍ പറഞ്ഞിരുന്നു).

മദ്രാസ് ഗവ ആര്‍ട്ട്‌സ് കോളജ് പഠനത്തിന് ശേഷം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ അബോട്ടാബാദിലാണ് (ഇന്ന് പാക്കിസ്ഥാനില്‍. ബിന്‍ ലാദനെ വധിച്ചത് ഇവിടെ) ആര്‍മിയിലെ ആദ്യനിയമനം. കോഡ് ഭാഷയിലെ വയര്‍ലസ് സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത് ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചു കൊടുക്കുന്ന ജോലി. (സുഭാഷ് ചന്ദ്ര ബോസിന്‍റെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ ഫാദര്‍ ഒഫ് നേഷന്‍ എന്ന് ആദ്യം വിശേഷിപ്പിച്ചത് ബോസാണെന്ന് ക്യാപ്‌റ്റന്‍. പിന്നീട് നേതാജിയുടെ ജന്‍മശതാബ്‌ദി വര്‍ഷത്തില്‍ മുംബെയില്‍ വച്ച് നടത്തിയ ചടങ്ങില്‍ നേതാജിയുടെ മകള്‍ അനിതയെ സാക്ഷി നിര്‍ത്തി ക്യാപ്‌റ്റന്‍ പ്രസംഗിച്ചു: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപിതാവാണ് നേതാജി). അബോട്ടാബാദിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്രയില്‍ വിശന്ന കൃഷ്‌ണനെ സഹായിച്ചു ഏതോ ഒരു കരുണാകരന്‍നായര്‍.

ഗാന്ധിജിയുടെ ആശ്രമസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ പോയി ഗ്രാമ സേവനം നടത്തണമെന്ന് തോന്നിയതിനാല്‍ ആര്‍മിയില്‍ നിന്ന് പോയി കണ്ണൂര്‍ പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് കോ-ഓപ് സൊസൈറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി. കണ്ണൂരിലെ വ്യവസായി എകെ നായര്‍ ഭാവി മരുമകനെ തെരഞ്ഞെടുക്കുന്നത് അക്കാലത്താണ്. പിന്നെ എല്ലാ അര്‍ത്ഥത്തിലും ക്യാപ്‌റ്റന്‍. തുണിക്കമ്പനി ഭരണം ഏറ്റ കൃഷ്‌ണന്‍നായര്‍ കണ്ണൂര്‍-കൈത്തറിയെ ക്വാലലംപൂര്‍ വരെ കൊണ്ടുപോയി. എല്ലാറ്റിനും ഒരു വഴി കാണും എന്ന് ലീല.

1957 ജൂണില്‍ പിവികെ നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ കണ്ണൂരില്‍ നിന്ന് പുറത്തിറങ്ങിയ ദേശമിത്രത്തില്‍ സി പി കൃഷ്‌ണന്‍നായര്‍, ബോംബെ എന്ന പേരില്‍ നമ്മുടെ കൈത്തറി വ്യവസായം എന്നെഴുതിയ ലേഖനത്തില്‍ ക്യാപ്‌റ്റന്‍ പറയുന്നു: 'കുടില്‍വ്യവസായം എന്ന നിലയില്‍ കുറേ തൊഴിലാളികള്‍ക്ക് അരപ്പട്ടിണിയുമായി ജീവിക്കാനുള്ള ഏര്‍പ്പാടെന്ന പഴയ നിലയില്‍ നിന്നും കാലോചിത നിലയില്‍ കൈത്തറി നെയ്ത്തു വ്യവസായം ഉയരണം. സെസ് ഫണ്ട് കെട്ടിക്കിടപ്പുള്ള ലക്ഷക്കണക്കിന് സംഖ്യകള്‍ ഇതിലേക്കായി ഉപയോഗിക്കണം. പുതിയ മഷീനറികളില്‍ സാന്‍ഫ്രൈസേഷന്‍ പ്‌ളാന്‍റ് (അലക്കുന്തോറും തുണികളുടെ വീതി കുറക്കാത്ത), ക്രീസ്‌സിസ്‌റ്റന്‍സ് പ്‌ളാന്‍റ് (അലക്കുന്തോറും ചുളുങ്ങാതെ ഇസ്‌തിരിയിട്ട നിലയില്‍ വസ്‌ത്രങ്ങള്‍) നമ്മുടെ കൈത്തറി വ്യവസായത്തിനായി വേണം'.

കൃഷ്‌ണന്‍നായരുടെ വസ്‌ത്ര ബ്രാന്‍ഡ്‌, ബ്‌ളീഡിങ്ങ് മദ്രാസ്, ആഗോള ബിസിനസ് വാതിലുകള്‍ അദ്ദേഹത്തിന് തുറന്നു കൊടുക്കുകയായിരുന്നു. ആന്ധ്രയിലെ കാളഹസ്‌തിയില്‍ നിര്‍മ്മിക്കുന്ന ബ്‌ളീഡിങ്ങ് മദ്രാസ് കോട്ടണ്‍ ചെക്ക് ഫാബ്രിക്കുകളുടെ പ്രത്യേകത അറുപതാം നമ്പര്‍ പാവില്‍ എണ്‍പതാം നമ്പര്‍ നൂലുപയോഗിച്ചുണ്ടാക്കുന്ന ഫൈന്‍ ഫാബ്രിക്ക് vegetable dyes, indigo blue, laterite stone, turmeric gingelly oil തുടങ്ങിയവ ചേര്‍ത്ത് നെയ്യുന്നു എന്നതാണ്. ഓരോ തവണ കഴുകുമ്പോഴും കളര്‍ ബ്‌ളീഡ് ചെയ്ത് പുതിയ കളറുള്ള വസ്‌ത്രം പോലെ മാറും. ഓരോ കഴുകലിന് ശേഷവും പുതുവസ്‌ത്രം. അമേരിക്കയിലും മറ്റും വന്‍ പ്രചാരം നേടിയ ഈ ബ്‌ളീഡിങ്ങ് മദ്രാസ് ബ്രാന്‍ഡിനെക്കുറിച്ച് ബദ്‌മാഷ് എന്ന ഹിന്ദി സിനിമയില്‍ ഷാഹിദ് കപൂറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലെ വാല്‍ഡോഫ് എസ്‌റ്റോറിയ ഹോട്ടലില്‍ ബിസിനസ് കൂടിക്കാഴ്‌ചക്ക് പോയ കൃഷ്‌ണന്‍നായര്‍ സ്വന്തമായി ഒരു മുറി ബുക്ക് ചെയ്ത് ആതിഥേയനെ അത്ഭുതപ്പെടുത്തി. അവിടെ ഹില്‍ട്ടണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കോണ്‍റാഡുമായുള്ള കൂടിക്കാഴ്‌ചയില്‍ ലീല ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് ജനിക്കുന്നു. ഇരുന്നൂറ് സുഹൃത്തുക്കളില്‍ നിന്നും അയ്യായിരം യുഎസ് ഡോളര്‍ പിരിച്ച് ജര്‍മ്മനിയിലെ കെംപിന്‍സ്‌കി മോഡലില്‍ ലീല തുടങ്ങി. 1961ല്‍ ബോംബെ സാഹറിലെ ബെല്‍ജിയം കോണ്‍സല്‍ ജനറലിന്‍റെ വസതി, 11 ഏക്കര്‍, വിലക്ക് വാങ്ങി ക്യാപ്‌റ്റന്‍ ഹോട്ടല്‍ പ്രസ്ഥാനത്തിന് അങ്കം കുറിച്ചു.

മരച്ചീനിയുടെ ഉള്‍ഭാഗം സംസ്‌ക്കരിച്ചെടുത്ത് ഷുഗറും സ്‌റ്റാര്‍ച്ചും കാലിത്തീറ്റയും ഉല്‍പാദിപ്പിക്കാവുന്ന മെഗ പ്രൊജക്‌റ്റ് കസാവ ഇന്‍ഡസ്‌ട്രിയല്‍ ലിമിറ്റഡിനായി വിവി ഗിരി നെടുമങ്ങാട്ട് നൂറ് ഏക്കര്‍ അനുവദിച്ചിരുന്നു. അമേരിക്കയിലെ മില്‍വാക്കിയിലെ കസാവ ഫാക്‌ടറിയുമായുള്ള ചര്‍ച്ചയും വിജയിച്ചു. എങ്കിലും പ്രൊജക്‌റ്റ് മുടങ്ങി. കമ്യൂണിസ്‌റ്റ് ഭരണമായ കേരളത്തില്‍ അമേരിക്കന്‍ കമ്പനി സഹകരിക്കുന്ന വാര്‍ത്ത അമേരിക്കന്‍ പത്രങ്ങളില്‍ വന്നതിനെത്തുടര്‍ന്ന്.

കേരളത്തെ ഹവായ് ദ്വീപ് രീതിയില്‍ വികസിപ്പിക്കണമെന്നും പുലയ-ആദിവാസിക്കുട്ടികളെ, അവരുടെ തനതു കലകളെയും, സര്‍വീസിനുപയോഗിച്ചു കൊണ്ട് അതിഥികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിശ്വസിച്ച ക്യാപ്‌റ്റന് പക്ഷെ കോവളത്ത് നില തെറ്റിയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് കേരളാ ടൂറിസം വകുപ്പും അവിടന്ന് ഐ ടി ഡി സി യും അവിടന്ന് ഗള്‍ഫാര്‍ മുഹമ്മദലിയും വാങ്ങിയ കോവളം പാലസ് ക്യാപ്‌റ്റന്‍ വാങ്ങുമ്പോള്‍ എതിര്‍പ്പ് തിരയടിച്ചു. കോവളം കൊട്ടാരം നാഷണല്‍ ഹെറിട്ടേജായി സംരക്ഷിക്കണമെന്ന് എതിര്‍പ്പുകാര്‍. അങ്ങനെതന്നെയാണെന്ന് ക്യാപ്‌റ്റനും. കോവളത്തെ ലോകോത്തര റിസോര്‍ട്ടാക്കി മാറ്റിയതില്‍ ക്യാപ്‌റ്റന് ചാരിതാര്‍ത്ഥ്യമുണ്ട് - തെങ്ങ് മോഷ്‌ടിച്ചു എന്ന മാധ്യമക്കഥ കേട്ടുവെങ്കിലും. കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേരിടണമെന്നാഗ്രഹിക്കുന്ന ഗാന്ധിയന്‍ സോഷ്യലിസ്‌റ്റ് കൃഷ്‌ണന്‍നായരോട് ജ്യോതിബസു ഒരിക്കല്‍ പറഞ്ഞു: ഇ എം എസ്സിന് പകരം എ കെ ജി ആയിരുന്നു നിങ്ങളുടെ മുഖ്യമന്ത്രിയായിരുന്നതെങ്കില്‍ 30 വര്‍ഷത്തേക്ക് മറ്റൊരു പാര്‍ട്ടിക്കും കേരളത്തില്‍ ഭരണത്തില്‍ വരാന്‍ കഴിയില്ലായിരുന്നു.

അബോട്ടാബാദില്‍ ക്യാപ്‌റ്റന്‍റെ സഹപ്രവര്‍ത്തകനായിരുന്നു പിന്നീട് സ്വാമി ചിന്‍മയാനന്ദയായ ബാലകൃഷ്‌ണമേനോന്‍. ഒരിക്കല്‍ ക്യാപ്‌റ്റന്‍ മേനോനോട് പറഞ്ഞു: 'താങ്കള്‍ മദ്യപിക്കുന്നു, ഷൌട്ട് ചെയ്യുന്നു. ഋഷികേശില്‍ പോയി ശിവാനന്ദയെ കാണൂ'. അതും കണ്ണൂരില്‍ കടല്‍ത്തീരത്തെ വിധി എന്ന ക്യാപ്‌റ്റന്‍റെ വീട്ടില്‍ മാതാ അമൃതാനന്ദമയി വന്നതും മറ്റും കൃഷ്‌ണലീലയുടെ ആത്മീയപര്‍വമായി ചേര്‍ത്തിട്ടുണ്ട് ഡീസിയുടെ 232 പേജ് പുസ്‌തകത്തില്‍. ഡീസീയും താഹായും കൂടി ക്യാപ്‌റ്റന്‍റെ ആത്മീയ യാത്രകള്‍ ലീലയുടെ രണ്ടാംഭാഗമായി ഇറക്കിയാലും അത്ഭുതമില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഷ്‌ടമുടിക്കായല്‍ പ്രോജക്‌റ്റിന് ശേഷം ക്യാപ്‌റ്റന്‍റെ അടുത്ത ലക്‌ഷ്യം? ലോകത്തെ ഏറ്റവും മനോഹരമായ ഇടം എന്ന് ക്യാപ്‌റ്റന്‍ പറയുന്ന സൈലന്‍റ് വാലി? അതൊക്കെ ഏക ചെറുമകന്‍, സ്വിറ്റ്‌സര്‍ലന്‍റില്‍ ഹോട്ടല്‍ മാനജ്‌മെന്‍റ് കോഴ്‌സ് ചെയ്യുന്ന ഓംഷി നായര്‍ തീരുമാനിക്കും.

Tuesday, December 20, 2011

ജോബ്‌സ് ജീവചരിത്രം ഒലിവ് മലയാളത്തില്‍ പ്രസിദ്ധീകരിക്കും

ഇക്കൊല്ലത്തെ ബെസ്‌റ്റ് സെല്ലര്‍ ജീവചരിത്രമായ സ്‌റ്റീവ് ജോബ്‌സ് എ ബയോഗ്രഫി മലയാളത്തില്‍ ഒലിവ് പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്ന് ഒലിവ് എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്‍റ് വിസി തോമസ്. സ്‌റ്റീവ് ജോബ്‌സ് മലയാള തര്‍ജ്ജമാവകാശം ലേലത്തിലൂടെയാണ് കോഴിക്കോട് ആസ്‌ഥാനമായുള്ള ഒലിവ് കരസ്ഥമാക്കിയത്. ടൈം മാഗസിന്‍-സിഎന്‍എന്‍ മുന്‍ എഡിറ്റര്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ നാല്‍പതോളം അഭിമുഖങ്ങളിലൂടെയും രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളിലൂടെയും തയ്യാറാക്കിയ ബയോഗ്രഫിയില്‍ ജോബ്‌സിന്‍റെ കുട്ടിക്കാലം, ശത്രുക്കള്‍, പിക്‌സര്‍ സ്‌റ്റുഡിയോ-ആപ്പിള്‍ പ്രസ്ഥാനം മുതല്‍ ബുദ്ധമത സ്വാധീനവും ഇന്ത്യാനുഭവങ്ങളും വരെയുണ്ട്. വെജിറ്റേറിയനിസവും മയക്കുമരുന്നും ധ്യാനവും ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തിയ ടെക്‌നോളജി പ്രേമവും പരുവപ്പെടുത്തിയ ജോബ്‌സിനെ ഐന്‍സ്‌റ്റീന്‍റെ പിന്‍ഗാമി എന്നാണ് ഐസക്‌സണ്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നാല്‍പതോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെടുവാനിടയായിട്ടുള്ള ജോബ്‌സ് ചരിത്രം കൊറിയയിലും മറ്റും ബെസ്‌റ്റ് സെല്ലറാണ്.
തര്‍ജ്ജമാവകാശം മലയാള പുസ്തക പ്രസാധകര്‍ ലേലത്തിലൂടെ സ്വന്തമാക്കുന്നത് മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ആദ്യമായാണ്. ഒലിവ് ജോബ്‌സ് മെയ് മാസത്തില്‍ പുറത്തിറങ്ങും.

Wednesday, December 14, 2011

2011: ലോകമാധ്യമങ്ങളില്‍

ഐവറി കോസ്‌റ്റിലെ ബാഗ്‌ബോ, സിറിയയിലെ ആസാദ്, അറബ് വസന്തത്തിന്‍റെ അടുത്ത കൊഴിഞ്ഞ ഇലകളാവും. യമനിലെ അലി അബ്‌ദുള്ള സാലെക്കെതിരെ വനിതകള്‍ മൂടുപടം കത്തിച്ചത്, പോകും-വര്‍ഷത്തിലെ മറക്കാനാവാത്ത ഇമേജാണ്. സ്‌റ്റേജില്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞെന്ന പോലെ പ്രത്യക്ഷയായ പോപ് ഗായിക ലേഡി ഗാഗ,
കെയ്‌റ്റ് മിഡ്‌ല്‍ടണിന്‍റെ വിവാഹവസ്‌ത്ര വാല്‍ താങ്ങിപ്പിടിച്ച അനിയത്തിപ്പിപ്പി മുതലായവരുടെ ഇമേജുകള്‍ക്കൊപ്പം പതിനാറായിരം പേര്‍ മരിച്ച ജപ്പാനിലെയും കെട്ടിടങ്ങളുടെ മൂടുപടം മാത്രം കാണിച്ച് കവിഞ്ഞൊഴുകിയ മിസ്സിസ്സിപ്പിയുടെയും ചിത്രങ്ങള്‍ ലോകമാധ്യമങ്ങളില്‍ ഒഴുകി. സൊമാലിയ-ക്ഷാമത്തിന് ഏഴര ലക്ഷത്തില്‍പ്പരം പേരെ കൊല്ലാം. അല്‍-ഷബാബ് എന്ന സൊമാലിയന്‍ സംഘം മൂലം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് കെനിയയിലെ ദദാബ് ആയി.

സ്‌റ്റീവ് ജോബ്‌സ്, എയ്‌മി വൈന്‍ ഹൌസ് എന്നിവര്‍ മറഞ്ഞത് പോലെ വാര്‍ത്തയായി ഇന്‍റര്‍നാഷനല്‍ മൊണാട്ടറി ഫണ്ട് മുന്‍ തലവന്‍ സ്‌ട്രോസ് കാന്‍ ഹോട്ടല്‍ മെയ്‌ഡിനെ പ്രാപിക്കാന്‍ പോയി തൊലിയുരിഞ്ഞ കഥ. ഗദ്ദാഫി-ലാദന്‍ നിലംപൊത്തലുകള്‍ ആഘോഷമായിരുന്നു. കേരളത്തിന്‍റെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ ഗോവിന്ദച്ചാമിയാകുമോ?

സെര്‍ബിയന്‍ ടെന്നിസ് താരം ജോക്കോവിച്ച് ഗ്രാന്‍ഡ് സ്‌ലാം നേടുന്നതും സേവാഗ് ഏകദിന റെക്കഡ് പറത്തുന്നതും മാത്രമായി ആഹ്‌ളാദങ്ങള്‍ ചുരുങ്ങിപ്പോകുന്നു. അപ്പോള്‍ സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമ സാധുതയോ?

അറബ് വസന്തത്തിന്‍റെ പാശ്‌ചാത്യന്‍ മുഖമാണോ ലണ്ടനിലെ ജോലിയില്ലായുവത്വങ്ങളിലും വോള്‍സ്‌ട്രീറ്റിലും കണ്ടത്? ചൈനീസ് കലാകരന്‍ അയ് വെയ് വെയ് പ്രകടിപ്പിക്കുന്നതും പ്രതിരോധച്ഛായ തന്നെ. 2011 പോകുമ്പോള്‍ ബാക്കി വെക്കുന്നത് പ്രതിഷേധത്തിന്‍റെ വിവിധ നിറങ്ങളിലുള്ള ഒരേ മുഖമാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ന്യൂസ്‌വീക്ക്

Wednesday, November 23, 2011

muslim super heroes (the 99)


ഇസ്‌ലാമിക സംസ്‌ക്കാരത്തെ അടിസ്ഥാനമാക്കിയ സൂപ്പര്‍ ഹീറോ കാര്‍ട്ടൂണ്‍ കോമിക്‌സ്, The 99, കാരുണ്യം, ജ്ഞാനം, സഹശീലനം തുടങ്ങിയ 99 നന്‍മകളെ കഥാപാത്രവല്‍ക്കരിക്കുന്നു. ആദ്യമായാണ് സ്‌പൈഡര്‍മാന്‍ സൂപര്‍മാന്‍ പോലുള്ള അതിമാനുഷര്‍ ഇസ്‌ലാമിക് പശ്‌ചാത്തലവുമായി പ്രത്യക്ഷപ്പെടുന്നത്. കോമിക് ബുക്കുകള്‍, അനിമേഷന്‍ കാര്‍ട്ടൂണുകള്‍, സിനിമ തുടങ്ങി വിവിധ ഇടങ്ങളില്‍‍ കഥാപാത്രങ്ങള്‍ - ജബ്ബാര്‍, ജലീല്‍, നൂറ... - സാന്നിധ്യമറിയിക്കുന്നു. കുവൈറ്റിലെ മന:ശാസ്‌തജ്ഞനായ ഡോ നായിഫ് അല്‍-മുത്താവയുടെ ആശയങ്ങള്‍ക്ക് നിറവും ചലനവും കൊടുക്കുന്നത് അമേരിക്കയിലെ ടെക്‌നീഷ്യന്‍മാര്‍.

Friday, November 11, 2011

മുറാകാമി വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)

2011ലെ നോവല്‍സംഭവമായി കരുതപ്പെടുന്നത് ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറാകാമി രണ്ട് വര്‍ഷം മുന്‍പെഴുതിയ വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)എന്ന 925-പേജ് നോവലാണ് (ഇംഗ്‌ളീഷ് പരിഭാഷ ഈ വര്‍ഷം). ഓര്‍വെലിന്‍റെ 1984 എന്ന നോവല്‍നാമത്തെ ജാപ്പനീസ് ഭാഷയിലെ കളിയാല്‍ കാണുന്നതാണ് മുറാകാമിയുടെ നോവലിന്‍റെ പേര്. 1984ല്‍ ടോക്കിയോ നഗരത്തിലൂടെ എഫ്‌എം റേഡിയോ സംഗീതത്തിന്‍റെ അകമ്പടിയോടെ നീങ്ങുന്ന ഒരു ടാക്‌സിക്കാറിലൂടെ തുടങ്ങുന്ന നോവലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മുപ്പതുകാരി കൊലപാതകി 'പച്ചപ്പയര്‍' (ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു കൊല നടത്തി അവള്‍), നോവലിസ്‌റ്റും കണക്ക് ട്യൂട്ടറുമായ ടെംഗോ എന്നിവര്‍ നോവലിന്‍റെ കാഴ്‌ചപ്പാട്-കഥാപാത്രങ്ങള്‍. സമാന്തരലോകങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നോവലിന്‍റെ സര്‍റിയലിസ്‌റ്റ് സ്വഭാവത്തിനും ഉത്തരവാദികളാണ്. സമൂഹത്തോട് പുലബന്ധമില്ലാതെ ജീവിക്കുന്ന പത്രാധിപരും സാഹിത്യകുതുകിയായ പതിനേഴ്കാരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പതിനേഴ്‌കാരിയുടെ കുടുംബം അംഗങ്ങളായിരുന്ന ഒരു കമ്മ്യൂണ്‍ വളരുന്തോറും പിളരുകയും തിരിച്ചും സംഭവിച്ച ഒരു ഉടോപ്യയാണ്. സമൂഹവുമായി ബന്ധമില്ലാത്തയാള്‍, അപരിചിത സ്വഭാവങ്ങളുള്ള അതീന്ദ്രിയ സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടി, ആജ്ഞാനുവര്‍ത്തിയായ ഒരു പ്രസ്ഥാനം, പൂച്ചകള്‍ തുടങ്ങി സ്ഥിരം മുറാകാമി മൂശയിലേതാണ് ഈ കഥാപാത്രങ്ങളും.

പച്ചപ്പയര്‍ സുന്ദരി ഒരു കൊലപാതക ദൌത്യത്തിന് പോകുംവഴി മാര്‍സല്‍ പ്രൂസ്‌തിന്‍റെ റിമംബ്രന്‍സ് ഒഫ് തിങ്ങ്‌സ് പാസ്‌റ്റ് വായിക്കുന്നുണ്ട്. അതും ടോക്കിയോയിലുണ്ടെന്ന് പറയുന്ന രണ്ട് ചന്ദ്രന്‍മാരും ചത്ത ആടിന്‍റെ വായില്‍ നിന്ന് വരുന്ന ലിറ്റ്‌ല്‍ പീപ്പ്‌ള്‍ - എല്ലാവരും കൂടി വായനക്കാരെ വശം കെടുത്തുമെന്നാണ് റിവ്യൂകാരന്‍മാരുടെ അഭിപ്രായം. അപ്പോള്‍ത്തന്നെ പരമ്പരാഗത കഥപറച്ചിലിനെ വെല്ലുവിളിക്കുന്ന മുറാകാമി-സര്‍റിയലിസ്‌റ്റ് ശൈലി അവരെ ഭ്രമിപ്പിക്കുന്നുണ്ട് താനും. സമീപഭൂതകാലത്തെ മറ്റൊരു നോവല്‍സംഭവമായ 2666 (റോബര്‍ട്ടോ ബൊളാഞ്ഞോയുടെ ആദിമധ്യാന്തക്രമമില്ലാത്ത, എവിടെനിന്നും വായിക്കാവുന്ന നോവല്‍) വലിപ്പം, പാക്കേജ്, മാധ്യമശ്രദ്ധ എന്നിവ കൊണ്ടാവണം, മുറാകാമിയുടെ നോവലുമായി താരതമ്യം ചെയ്യപ്പെട്ടു. ടൈം വാരിക മുറാകാമിയുടെ ‍ രണ്ട് ചന്ദ്രന്‍മാരെയും പൂച്ചകളെയും മറ്റും ഏതാണ്ട് കൊല്ലുക തന്നെ ചെയ്തു.

നമ്മള്‍ നില്‍ക്കുന്നിടം സുരക്ഷിതമെന്ന് തോന്നുകയും മറിച്ച് സംഭവിക്കാവുന്ന ഒന്ന് അന്തര്‍ലീനമായിരിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് മുറാകാമിയുടെ ടോക്കിയോയില്‍. 1984ല്‍ നടക്കുന്ന കഥ പൊടുനനെ വണ്‍ക്യു84ല്‍ നടക്കുന്ന ഒരു സമാന്തരകഥയായി മാറുന്നു. നമ്മുടെ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ നോവലിന് കഴിയുന്നു എന്നാണ് പൊതുവെ നിരൂപകമതം. നമ്മലോകവും അപരലോകവും, യാഥാര്‍ത്ഥ്യവും സ്വപ്‌നവും ഇണ ചേരുന്ന നോവലില്‍ മലയാളിക്ക് കരുതി വക്കാന്‍ ഒരു മുറാകാമിയന്‍ സംഭാവനയുണ്ട്: പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ അക്രമകാരികളെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള ഭാഗം.

അതും, ജനങ്ങളെ ചിന്തിക്കാത്ത റോബോട്ടുകളാക്കി മാറ്റുന്നതാണ് പ്രസ്ഥാനങ്ങളെന്ന് ആക്ഷേപിച്ചവര്‍‍ അധികാരത്തില്‍ വന്നപ്പോള്‍ അതു തന്നെ ചെയ്യുന്ന കാഴ്‌ചയും സാര്‍വലൌകീകമാവും.

Thursday, November 10, 2011

ഗായകന്‍ സുദീപ് പറയുന്നത്

ശിക്കാറിലെ 'എന്തെടീ എന്തെടീ' ആണ് ശരിക്കും ബ്രേക്ക് തന്നത്. ജയേട്ടനോടൊപ്പം (എം. ജയചന്ദ്രന്‍) മാടമ്പി മുതല്‍ പതിനാറ് പടങ്ങളില്‍ പാടി. ജയേട്ടന്‍ ഒരു സഹായിയായി എന്നെ ഇടക്ക് കൂട്ടും. ഷാര്‍ജയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു ശിക്കാറിലെ പാട്ടുകളുടെ കംപോസിങ്ങ്. നിര്‍മ്മാതാവ് രാജഗോപാല്‍, ഞാനെന്തിനാ എപ്പോഴും നാട്ടില്‍ വരുന്നത്? നിങ്ങള്‍ ഇങ്ങോട്ട് പോരൂ എന്ന് പറഞ്ഞപ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയും സംവിധായകനും തിരക്കഥാകൃത്തുമടങ്ങുന്ന സംഘം ഷാര്‍ജയിലേക്ക് പോയി. കൂട്ടത്തില്‍ ജയേട്ടന്‍ എന്നെയും കൂട്ടി. ഷാര്‍ജയില്‍ ഞങ്ങളുടെ ഫ്‌ളാറ്റില്‍ ഒരു ദിവസം രാവിലെ ടോയ്‌ലറ്റില്‍ നിന്നും എന്തെടീയുടെ ഈണത്തില്‍ തന്നനാ എന്ന് ജയേട്ടന്‍ പാടുന്നത് കേട്ടു. പുറത്ത് വന്ന് എന്നെ ഈണം മൂളിക്കേള്‍പ്പിച്ച് എങ്ങനെയുണ്ടെന്ന് ചോദിച്ചു. സൂപ്പര്‍, ഏത് പടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഞാന്‍. എന്നാല്‍ ഇരുന്നോളൂ, ഇപ്പൊത്തന്നെ ട്യൂണീടാമെന്ന് പറഞ്ഞ് ജയേട്ടനിരുന്നു. ട്യൂണ്‍ ഗിരീഷേട്ടനെ കേള്‍പ്പിച്ച് പാട്ടെഴുതിക്കുകയായിരുന്നു. ദാസേട്ടനെക്കൊണ്ട് പാടിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പാട്ടുകളെല്ലാം തന്നെ വലിയ പുലികളെക്കൊണ്ട് പാടിക്കാനായിരുന്നു തീരുമാനം. ദാസേട്ടന്‍, ചിത്ര, എസ്‌പി, ശങ്കര്‍ മഹാദേവന്‍. എന്തെടിയുടെ കാര്യത്തില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അടക്കം ചിലര്‍ ഞാനീ പാട്ട് പാടണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ജയേട്ടന്‍ സമ്മതിച്ചു. നിര്‍മ്മാതാവ് രാജഗോപാല്‍ പറഞ്ഞത് നാല് പുലികളും ഒരെലിയും പാടുന്നു. പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞ് ആരോ പറഞ്ഞു, ഇപ്പൊ എലി പുലിയായി!

ചെന്നൈയില്‍ സ്‌റ്റീഫന്‍ ദേവസിയുടെ സ്‌റ്റുഡിയോയിലായിരുന്നു (Music Launch) റെക്കഡിങ്ങ്. എന്തെടിയിലെ ചിത്രച്ചേച്ചിയുടെ ഭാഗം ഞാന്‍ സ്‌റ്റുഡിയോയില്‍ പോകുന്നതിന് മുന്‍പേ റെക്കഡ് ചെയ്തു.

ഈ മാസം എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം എന്നിവര്‍ക്കായി ഞാന്‍ പാടിയ ചിത്രങ്ങള്‍ക്ക് നവംബറിലാണ് റിലീസ്. ലാലേട്ടന്‍റെ അറബിയും ഒട്ടകവും എംജി ശ്രീകുമാറാണ് ട്യൂണ്‍. ഷാഫിയുടെ മമ്മൂട്ടിച്ചിത്രം വെനീസിലെ വ്യാപാരിക്ക് ബിജിബാല്‍. അങ്ങാടിയിലെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ റീമേക്ക് ചെയ്തിട്ടുണ്ട് വെനീസിലെ വ്യാപാരിയില്‍. എണ്‍പതുകളിലെ ഓര്‍മ്മയുടെ പുതുക്കലായാണ് ആ പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കമലിന്‍റെ ജയറാം ചിത്രം സ്വപ്‌നസഞ്ചാരിക്കും തുളസീദാസിന്‍റെ കില്ലാടി രാമനും ജയേട്ടന്‍റെ സംഗീതമാണ്. മറ്റൊരു പുതിയ ചിത്രം രാജസേനന്‍റെ ഇന്നാണാ കല്യാണം. ഞാന്‍ പാടിയ 12 ചിത്രങ്ങള്‍ പുറത്ത് വരാനിരിക്കുന്നു. ജോണ്‍സണ്‍ മാഷ് സംഗീതം ചെയ്ത നവാഗതര്‍ക്ക് സ്വാഗതം (റിലീസ് ചെയ്തിട്ടില്ല, അനില്‍ പനച്ചൂരാന്‍റെ രചന) എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ട്: കൈത്താലമെടുക്കെടീ പെണ്ണാളെ...

മലയാളത്തിലെ ആദ്യ ടിവി റിയാലിറ്റി ഷോ എന്ന് പറയാവുന്ന ഹംസധ്വനി എന്ന ദൂരദര്‍ശന്‍ പരിപാടിയില്‍ ഞാനായിരുന്നു ഫൈനലിസ്‌റ്റ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജലക്ഷ്‌മി (കഴിഞ്ഞ വര്‍ഷം സംസ്‌ഥാന അവാര്‍ഡ് നേടി). ഉണ്ണിമേനോനായിരുന്നു ഹംസധ്വനി അവതരിപ്പിച്ചിരുന്നത്. 1996ലായിരുന്നു അത്.

പതിനൊന്ന് വയസ് മുതല്‍ സംഗീതം പഠിച്ചു. നടന്‍ ജഗതിയുടെ അമ്മായി ശാന്തമ്മട്ടീച്ചര്‍ ആദ്യഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. 2000-ല്‍ ദേവരാജന്‍ മാസ്‌റ്റര്‍ നവഗായകര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്റര്‍ വാടകക്കെടുത്ത് ഒരു സംഗീതപരിപാടി നടത്തി. ജോണ്‍സണ്‍ മാഷും മറ്റും സഹായിക്കാനുണ്ടായിരുന്നു. പുതിയ നൂറ്റാണ്ടിലേക്ക് എന്ന് പേരിട്ട ആ പരിപാടിയില്‍ അവതരിപ്പിച്ച 5 നവഗായകരില്‍ ഒരാള്‍ ഞാനായിരുന്നു. തുടര്‍ന്ന് ആറുവര്‍ഷക്കാലം ദേവരാജന്‍ മാഷിന്‍റെ കീഴില്‍ പഠിക്കാനായി. ചെന്നൈയിലും തിരുവനന്തപുരത്തുമായി.

അക്കാലത്ത് ഞാന്‍ തിരുവനന്തപുരം ലോ കോളജില്‍ പഠിച്ചിരുന്നു. എന്‍-റോള്‍ ചെയ്ത വിശേഷം പറഞ്ഞപ്പോള്‍ ദേവരാജന്‍ മാഷ് പറഞ്ഞു, നീ കേസില്ലാപ്പാട്ടുകാരനായിരിക്കും! ഈയിടെ മനോരമയില്‍ നിന്നും ഇന്‍റര്‍വ്യൂവിന് വന്നപ്പോള്‍ ഞാനക്കാര്യം പറഞ്ഞിരുന്നു. അവരത് തലക്കെട്ടാക്കി: കേസില്ലാപ്പാട്ടുകാരന്‍.

ആലപ്പുഴയിലായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോള്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത്. എന്‍റെ അച്ഛനും സംവിധായകന്‍ വിനയനും ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ സഹജീവനക്കാരയിരുന്നു. ആലപ്പുഴയിലെ ഒരു പൊതു പരിപാടിക്ക് വിനയന്‍റെ മുമ്പില്‍ ഞാന്‍ പാടി. പാട്ടിന് ശേഷം വിനയന്‍റെ പ്രസംഗം: എന്‍റെ അടുത്ത പടത്തില്‍ ഇവന്‍ പാടും. തുടര്‍ന്ന് പ്രസംഗിച്ചയാള്‍ പറഞ്ഞു, സിനിമാക്കാര്‍ പല വാഗ്‌ദാനങ്ങളും പറയാറുണ്ട്. വിനയന്‍ എണീറ്റ് നിന്ന് പറഞ്ഞു. വിനയന് ഒറ്റ വാക്കേയുള്ളൂ. അങ്ങനെ ഊമപ്പെണ്ണില്‍ അധരം സഖീ പാടി. തുടര്‍ന്ന് പല വിനയന്‍ ചിത്രങ്ങള്‍.

മുന്‍പ് ജോണി സാഗരികയുമായുള്ള പരിചയത്തില്‍ താലോലം, ദയ എന്നീ ചിത്രങ്ങളുടെ കസറ്റുകളില്‍ ഞാന്‍ പാടിയിരുന്നു. താലോലത്തില്‍ തേന്‍നിലാവില്‍, ദയയില്‍ സ്‌നേഹലോലയാം..

സംഗീതം കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. ഭാര്യ കലാമണ്ഡലം നര്‍ത്തകി ഇപ്പോള്‍ രണ്ട് കുട്ടികളെ നോക്കുന്നു. സംഗീതം കൊണ്ട് ജീവിച്ചു പോവാം എന്നാണെന്‍റെ അനുഭവം. ഒരിക്കല്‍ മാത്രമേ കബളിപ്പിക്കലിന് ഇരയായിട്ടുള്ളൂ. ഒരു അമേരിക്കന്‍ പ്രോഗ്രാമിന് പോയി തിരികെ പോരാന്‍ നേരമായിട്ടും പെയ്‌മെന്‍റില്ല. എയര്‍പോര്‍ട്ടില്‍ വച്ച് തിരിച്ച് പോരാനുള്ള ബോര്‍ഡിങ്ങ് പാസ് കൈയില്‍ തന്ന് സംഘാടകന്‍ സ്വകാര്യം പറഞ്ഞു: 'ഞാനുടനെ നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ കാണാം.' ഇതുവരെ കണ്ടിട്ടില്ല.

Friday, November 4, 2011

kuwaiti singing hindi songs

http://kuwaittimes.net/read_news.php?newsid=Njk0OTE4ODAxMw==

Mubarak Al-Rashed sat and sang 'Qurbani' on a messy sofa in Indian guitarist Manoj's cluttered room in Jleeb Al-Shuyoukh. Adding more spice to the scene, Mubarak's cousin Abdullah Ali sat opposite, playing the Indian dholak (drum). This was a fusion of many things. Two well-dressed, well-built and well-off Kuwaitis singing and playing Indian music while two Indians, Rafi the singer and Manoj the guitarist, watched to their anand (delight). The quartet was practicing for an Indian music show scheduled for the Eid evening organized by the Kozhikkode District Association at Indian Central School, Jleeb. The star of the show is Mubarak Al-Rashid, 30, a Kuwaiti citizen from Qurain, an area where his talent to sing, speak and have a real feeling for old Hindi songs may be not be widely known.


The rest of Kuwait, however, is familiar with the Hindi lover who has never gone to India. In 2008, Mubarak sang three Hindi songs at Qadsiya Stadium during Sa Re Ga Ma, a musical night. Mubarak, who began by singing in his car and to his cousin and 'guru' Abdullah in the early 1990s, stood in a T-shirt and jeans at Qadsiya before a baffled crowd, unshaken, but moving his hands like Amitabh Bachchan in the 1978 film Don. That memorable event happened through Mubarak's Indian and Pakistani friends Rihan and Saud.

Abdullah, a policeman by profession, has never been in the limelight. With his terrific musical sense, he encouraged and reassured his cousin Mubarak, who amassed a collection of Hindi songs. In the late '90s, they frequented the Silver Star video shop in Mirqab, buying videos of Hindi songs with Arabic subtitles. "During those days", Mubarak said, "Mohammed Bashir, a friend of mine from Mumbai, helped me with the pronunciation.

Although Bashir, who used to play shai banjo (a string instrument), subsequently left Kuwait, Mubarak, as fate would have it, went on to make new Indian friends. He met Rafi, a young, energetic and entertaining singer, popularly known as 'Junior Mohammed Rafi' after the Indian music legend, at a party arranged by Hamed Malhotra, an Indian expat who lived in Bayan. At that event, Mubarak, clad in his usual T-shirt and jeans, sang an Indian number, much to the delight of the guests. "I thought, 'he's a Pakistani'", recalled Rafi of his first meeting with Mubarak. At the same party Rafi also sang a few Hindi numbers. The two became instant friends and still continue to get together for stage concerts and other musical events.

After meeting Mubarak and Rafi, guitarist Manoj, who literally plays almost every musical instrument, as well as running the music troupe 'Music Highway,' arranged a program featuring their talents for Al-Watan TV. On the show, Mubarak sang a Shah Rukh Khan-film song while Manoj played the back-up. The three collaborated for almost 10 Indian programs, including last week's Entertainment City program arranged by Prasanth, a mutual friend.

The three musical friends, Mubarak, Manoj and Rafi, along with Abdullah, met again on Wednesday at Manoj's place to practice for the Kozhikkode Association's Rafi-Kishore Nite. While practicing at the seemingly chaotic flat, Mubarak jumped from the sofa shrieking, 'Is there a mouse here?' Manoj joked 'Yes', pointing to the mouse on the computer table, where Pepsi cans were also scattered.

I asked Mubarak, who's currently growing a goatee beard and was clad in a traditional Kuwaiti dishdasha, if he's been taking care of his vocal chords by avoiding cold drinks.

Aadi," he smiled. "I eat everything. Allah takes care of me.

Tuesday, October 25, 2011

ദേര്‍ ബട്ട് ഫോര്‍ ദ (There but for the)

ദേര്‍ ബട്ട് ഫോര്‍ ദ (There but for the): സ്‌കോട്ടിഷ് എഴുത്തുകാരി അലി സ്‌മിത്തിന്‍റെ പുതിയ നോവല്‍ ദേര്‍ ബട്ട് ഫോര്‍ ദ നാലു പേരുടെ വീക്ഷണത്തില്‍ ഒരാളുടെ കഥ പറയുന്നു. ഒന്നാംകഥ, ദേര്‍, ഒരു സോഷ്യല്‍ വര്‍ക്കര്‍ പണ്ട് കഥാനായകനുമൊരുമിച്ച് നടത്തിയ യൂറോപ്യന്‍ യാത്ര ഓര്‍മിച്ചെടുക്കുമ്പോള്‍ രണ്ടാംകഥ, ബട്ട്, നായകനെ ഒരു വിരുന്നിന് കൊണ്ടുവരുന്ന ഒരാളാണ് പറയുന്നത്. സംസാരത്തിനിടെ ബട്ട് വന്നാല്‍ അത് മറ്റൊരു ലോകത്തേക്ക് സംസാരം കൊണ്ടുപോകുമെന്ന് കഥാതാരം, മിലോ. വിരുന്നിനിടെ മിലോ ഒരു മുറിയില്‍ കയറി ഒളിച്ചിരുന്നു, കാരണം നമുക്കു വിട്ടു തന്നു കൊണ്ട്. നാളുകള്‍ക്കകം അയാള്‍ കള്‍ട്ട് ഫിഗറായി. 'മിലോ പാലസ്‌തീനു വേണ്ടി' എന്നൊക്കെയുള്ള മുദ്രാവാക്യവുമായി അയാളുടെ ജന്നല്‍ക്കീഴെ ജനം തടിച്ചുകൂടി.

മൂന്നാംകഥ ഫോര്‍ ഒരു സ്‌ത്രീയുടെ മനോലോകം വരക്കുന്നു. മിലോയുമായി സങ്കടസന്തോഷസ്‌മരണകള്‍ ഉള്ളവരാണവര്‍. നാലാമത്തെ ദ ഒരു ഒന്‍പത്കാരി, ഒരു പക്ഷെ മിലോയെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ, ഒരാളുടെ പക്ഷമാണ്. നഷ്‌ടങ്ങളുടെയും വീണ്ടെടുക്കലുകളുടെയും, മറവികളുടെയും ഓര്‍മ്മകളുടെയും കഥയാണ് ദേര്‍ ബട്ട് ഫോര്‍ ദ എന്ന് റിവ്യൂകാരന്‍മാര്‍. ദേര്‍ ബട്ട് ഫോര്‍ ദ ഗ്രെയ്‌സ് ഒഫ് ഗോഡ് എന്ന ശൈലിയില്‍ നോവലിസ്‌റ്റ് കളിച്ചൊരു കളിയാണ് നോവലിന്‍റെ പേര്. അത്തരം പണ്‍ (pun) നോവലിനെ പ്രശസ്തമാക്കി.

നമ്മുടെ മാനസികപാതയില്‍ ഇത്തിരി നേരം നിന്ന് പോയവരുടെ സ്‌മരണകള്‍ക്ക് ഒരു വിശേഷണം കൂടിയുണ്ട്: എന്നന്നേക്കുമായുള്ള താല്‍ക്കാലികത (permanent temporariness).

Friday, October 21, 2011

ഗദ്ദാഫിയോര്‍മ്മ 1

27 വയസുള്ളപ്പോഴാണ്, 1969ല്‍, അന്ന് ജൂനിയര്‍ ഓഫീസറായിരുന്ന മുഅമ്മര്‍ ഗദ്ദാഫി ലിബിയയുടെ ഇദ്‌രിസ് രാജാവിനെ അട്ടിമറിച്ചത്. പിന്നീട് ഒരു ചക്രവര്‍ത്തിയെപ്പോലെ പെരുമാറാന്‍ തുടങ്ങിയ ഗദ്ദാഫി റോമിലും ന്യൂയോര്‍ക്കിലും മറ്റും വെള്ളക്കൂടാരങ്ങള്‍ പണിത് - നിരക്ഷരരായ മരുഭൂ അറബി മാതാപിതാക്കള്‍ക്ക് ഒരു കൂടാരത്തില്‍ ജനിച്ച മകനാണ്‍ ഗദ്ദാഫി, സിര്‍ട്ടില്‍, 1942ല്‍ - ചുമരുകള്‍ സ്വന്തം ആശയങ്ങളാല്‍ വെള്ള പൂശി. സ്‌ക്കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ഈജിപ്‌ഷ്യന്‍ പ്രസിഡണ്ട് നാസറായിരുന്നു ഗദ്ദാഫിയുടെ വിഗ്രഹം. ബെന്‍ഗാസിയിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന യുവഗദ്ദാഫിയെ ഇംഗ്‌ളണ്ടില്‍ അയച്ച് പഠിപ്പിച്ചു അക്കാദമി. തിരിച്ചു വന്ന് താമസിയാതെയാണ് അട്ടിമറി.

ലിബിയയിലെ സ്‌കൂള്‍കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട 'ദ ഗ്രീന്‍ ബുക്ക്' എന്ന ഗദ്ദാഫി പുസ്‌തകത്തില്‍ അദ്ദേഹം എഴുതി: ജനക്കൂട്ടത്തിന്‍റെ യുഗത്തില്‍ അധികാരം ആളുകളുടെ കൈയിലാണ്. നേതാക്കന്‍മാര്‍ എന്നന്നേക്കുമായി അപ്രത്യക്ഷരാവും. പക്ഷെ നാല്‍പത് വര്‍ഷം ആ ലീഡര്‍ അപ്രത്യക്ഷനായില്ലെന്നത് ലിബിയന്‍ ജനങ്ങള്‍ കണ്ടു. എണ്‍പതുകളില്‍ വിമര്‍ശകരെ ഗദ്ദാഫി വായടപ്പിച്ചത് പരസ്യവിചാരണയിലൂടെയും വധശിക്ഷയിലൂടെയുമായിരുന്നു. ഫുട്‌ബോള്‍-ബാസ്‌ക്കറ്റ്‌ബോള്‍ മൈതാനങ്ങളില്‍ കംഗാരു കോടതികള്‍ സ്ഥാപിച്ച് കുറ്റാരോപിതരായവരെ ജനമധ്യത്തില്‍ വിചാരണ ചെയ്തു. അത് രാജ്യം മൊത്തം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത് ആഘോഷത്തെ ഭയവുമായി കൂട്ടിയിണക്കി. ഒരിക്കല്‍ പരസ്യമായി തൂക്കിക്കൊന്നവരുടെ മൃതദേഹങ്ങള്‍ ചീഞ്ഞളിയും വരെ കിടന്നാടിയതിനാല്‍ വഴിമാറി പോയ ട്രാഫിക് തിരിച്ചു വിട്ട് ശിക്ഷ ജനം കണ്ടെന്ന് ഉറപ്പ് വരുത്തി. തൊണ്ണൂറുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കിഴക്കന്‍ ലിബിയ ബോംബിട്ടു. ട്രിപ്പോളിയിലെ അബു സലിം ജയില്‍ കലാപം അടിച്ചമര്‍ത്തിയത് 1,200 പുള്ളികളെ കൊന്നിട്ടായിരുന്നു. ഗദ്ദാഫിക്കെതിരെ അട്ടിമറി ശ്രമങ്ങളുണ്ടായപ്പോള്‍ സുഡാന്‍, ചാഡ്, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നും പോരാളികളെ ഇറക്കുമതി ചെയ്തു.
ഹിഷാം മത്തറിന്‍റെ ഇന്‍ ദ കണ്‍ട്രി ഒഫ് മെന്‍ എന്ന നോവല്‍ ലിബിയയിലെ വയലന്‍സ് എങ്ങനെ നാടകീയവല്‍ക്കരിക്കുന്നു എന്ന് വിവരിക്കുന്നുണ്ട്.

A whole new student

Dr Barry Oreck was busy teaching a crash course to teachers on leadership and special needs education at Bayan Bilingual School in Hawally when I met him last Friday. A traveling teacher-educator, Barry is an adjunct professor of international graduate programs for educators at Buffalo State University, New York.

On his classroom desk in Bayan, there was a copy of Daniel Pink's bestseller 'A Whole New Mind', a book that says right brainers will rule the world. Barry, together with his student-teachers had a compromise on Pink's premise: No, we don't want the right brainers; we are looking for the holistic person, one who teaches with both sides of the brain.

Barry agrees that a student-oriented education is a challenge anywhere, whether in the US or in the Middle East. Teachers tend to hesitate to make changes that may be disruptive. To make students independent, autonomous learners, a project-based, research-inclusive and unrestrictive curriculum is what we may need, says Barry. Teachers are facilitators who need to balance what to let the students learn and how to make the lesson dynamic, all the while maintaining control and drawing the line between exerting authority and permitting freedom.

Barry's tips:
Surprise your students: Set the students' tables in a different way. When the students come to class, ask them to find something that is hidden. The treasure could be a painting, a map, a protractor or even a hamster! On another day, turn off the lights in the classroom!

Bring passion into your teaching: If the teachers are passionate about a topic, it spreads to the students. If the teacher is covering a subject simply for the sake of doing so, the students will quickly sense so. As is the teacher, so are the students.

History is boring? Hold a debate: Many teachers complain that their students do not like writing. Ask them to describe their last visit to their favorite mall. You could trigger a good lesson on descriptive writing. If the lesson on elections goes over students' heads, convene a mock parliament. And you, the teacher, you be the Speaker!

Act out your lesson: Teachers do not have to be theater personalities, nor musicians, nor dancers; the students are all of these! The teacher is the director amid sparkling talent. Role playing is exciting both for participants as well as spectators.

Channel kids' interests to support learning: Most kids like football. Let them research biographies of footballers. Give them writing assignments on cars, cooking or cabiri. (But not cocaine, caress or cabala. You should respect the culture of the place where you are teaching.)

Barry also says that many of the strategies that teachers apply to a special needs class are also applicable to other classes. Making a lesson active and visual is always appreciated. Today's education field is vibrant, he agrees, with learners having a wide range of scope and scale, with education moving from a teacher-centered, test-oriented style to learner-centered, value-oriented process, where both sides of the brain are alive and active. Here, the teacher's job is to help prepare tomorrow's people for tomorrow's jobs. Daniel Pink would agree there.

http://kuwaittimes.net/read_news.php?newsid=MjE0NzgyNTIzNg==

Monday, October 17, 2011

പുതിയ ഇംഗ്‌ളീഷ് വാക്കുകള്‍

പുതിയ ഇംഗ്‌ളീഷ് വാക്കുകള്‍
Mathletics: കണക്കിലെ അഭ്യാസങ്ങള്‍
Biophilia: പ്രകൃതിയോട് ബന്ധപ്പെടാനുള്ള മനുഷ്യത്വര
Papabile: മാര്‍പ്പാപ്പയാവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കുണ്ടാവേണ്ട ഗുണം.
Do-ocracy: ജനങ്ങള്‍ എന്തു ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യവസ്‌ഥിതി
Brainjacking: മസ്‌തിഷ്‌കത്തെ മറ്റൊരാള്‍ ദുരുപയോഗിക്കുക
Bustaurant: ബസ് ഭക്ഷണശാലയായി മാറ്റിയത്
Mockbluster: ഒരു ബ്‌ളോക്ക് ബസ്‌റ്റര്‍ ചിത്രത്തെ അനുസ്‌മരിപ്പിക്കുമാറ്, പേര്, കൊടുത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സിനിമ

മലയാളത്തില്‍ പുതിയ വാക്കുകളെന്ന് പറയുന്നത് ഒന്നുകില്‍ ഇംഗ്‌ളീഷ് വാക്കുകളുടെ പ്രേതങ്ങളായിട്ടോ (സിണ്ടിക്കേറ്റ്) അല്ലെങ്കില്‍ ആക്ഷേപഹാസ്യത്തില്‍ കുളിപ്പിച്ചെടുത്തതായിട്ടോ (ജഗപൊക) ആണെന്നതിനാല്‍ പുതിയ, മൌലിക മലയാളം വാക്കുകള്‍ക്ക് അനിശ്‌ചിതകാല കാത്തിരിപ്പ് വേണ്ടി വരും.

Saturday, October 15, 2011

സൌന്ദര്യമില്ലാത്ത പഴങ്ങളെയും പച്ചക്കറികളെയും

ലോകഭക്‌ഷ്യ ദിനത്തില്‍
ലോകത്ത് ആവശ്യമായ ഭക്ഷണമുണ്ട്. ക്ഷാമം പഴയതു പോലെ ഇല്ല. പ്രശ്‌നമെന്താണെന്നാല്‍ ഭക്ഷണവിതരണം ഏറിയും താണുമിരിക്കുന്നു. ചിലര്‍ അമിതഭക്ഷണം കഴിക്കുമ്പോള്‍ മറ്റു ചിലര്‍ അമിതപട്ടിണി കിടക്കുന്നു. മറ്റൊരു പ്രശ്‌നം ഭക്ഷണത്തിന്‍റെ പാഴാക്കലാണ്. പോയ വര്‍ഷം ലോകത്തെ ഏഴ് പേരിലൊരാള്‍ പോഷകാഹാരക്കുറവ് അനുഭവിച്ചു. 2050ല്‍ ഒന്‍പത് ബില്യണ്‍ ജനം ലോകത്തുണ്ടാവുമെന്നും (ഇപ്പോള്‍ 7 ബില്യണ്‍) അവരെ എങ്ങനെ തീറ്റിപ്പോറ്റാമെന്നും മുറവിളി കൂട്ടേണ്ട കാര്യമില്ലെന്ന് തേഡ് വേള്‍ഡ് സെന്‍റര്‍ ഫൊര്‍ വാട്ടര്‍ മാനേജ്‌മെന്‍റ് സ്ഥാപക പ്രസിഡണ്ട് അസിത് ബിശ്വാസ് പറയുന്നു.

ഓരോ വര്‍ഷവും ഒന്നേകാല്‍ ബില്യണ്‍ ടണ്‍ ഭക്ഷണം ലോകത്ത് എച്ചിലാവുന്നു. ലണ്ടന്‍കാര്‍ മൂന്ന് പാക്കറ്റ് പച്ചക്കറി വാങ്ങുന്നുണ്ടെങ്കില്‍ അതിലൊരെണ്ണം വേസ്‌റ്റാണെന്ന് കണക്ക്. അമേരിക്കക്കാര്‍ മൂന്നരക്കോടി ടണ്‍ ഭക്ഷണമാണ് പോയ വര്‍ഷം ഗാര്‍ബേജില്‍ തള്ളിയത്. ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം പറയണ്ട. അമേരിക്കക്ക് ഒരു വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വേണം പാഴ്‌ഭക്ഷണം നശിപ്പിക്കാന്‍.

തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതില്‍ പുറകോട്ടാണെങ്കിലും പാഴാക്കിക്കളയുന്നതില്‍ മോശമല്ല. 30-35 ശതമാനം ഭക്ഷണം അവര്‍ പ്രതിവര്‍ഷം കളയും. സിംഗപ്പൂര്‍ തൊണ്ണൂറ് ശതമാനം ഭക്ഷണം ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആറ് കോടി കിലോ ഭക്ഷണം അവര്‍ കുപ്പത്തൊട്ടിയില്‍ തള്ളി. ഐഫോണും തുണിത്തരങ്ങളൊന്നും ആളുകള്‍ എളുപ്പം കളയില്ല. ഭക്ഷണത്തിന് ആ 'ദൌര്‍ലഭ്യ ഗുണ'മില്ല.

പഴ-പച്ചക്കറിയുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നാല്‍പത് ശതമാനം ഭക്ഷണം മാര്‍ക്കറ്റിലെത്തുന്നതിനു മുന്‍പേ പാഴാവുന്നുണ്ട്. ഉദ്യോഗസ്ഥ അലംഭാവം, സ്‌റ്റോര്‍ ചെയ്യുന്നതിനുള്ള സൌകര്യക്കുറവുകള്‍, ഗതാഗതപ്രശ്‌നങ്ങള്‍, അവികസിത മാര്‍ക്കറ്റുകള്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ വില്ലന്‍. ഇന്ത്യയുടെ മൂന്നിലൊന്ന് ധാന്യങ്ങളും ഇങ്ങനെ പാഴാക്കപ്പെടുകയാണ്.
ഇന്ത്യയില്‍ ഫൂഡ് പ്രോസസിങ്ങ് (ഭക്‌ഷ്യസംസ്‌ക്കരണം) നടക്കുന്നത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി-പഴവര്‍ഗങ്ങളുടെ രണ്ട് ശതമാനം മാത്രമാണ്. തായ്‌ലണ്ടില്‍ 30 ശതമാനവും മലേഷ്യയില്‍ 80 ശതമാനവും സംസ്‌ക്കരണം നടക്കുന്നു.

വികസിത രാജ്യങ്ങളിലെ കൃഷിയിടങ്ങളിലെ ഫോട്ടോഗ്രഫിക് സെന്‍സറുകള്‍ നല്ലതു പോലെ മുഴുത്ത കാരറ്റുകളെ മാത്രമേ സ്‌ക്രീനില്‍ 'തെരെഞ്ഞെടുക്കൂ'. വളഞ്ഞിരിക്കുന്നതോ മെലിഞ്ഞതോ, നിറം കുറവായതോ ആയ കാരറ്റുകളെ സ്‌കാന്‍ ചെയ്യാതെ നിഷ്‌ക്കരുണം തള്ളും ഈ സെന്‍സറുകള്‍. 30-35 ശതമാനം പച്ചക്കറി-പ്പഴവര്‍ഗങ്ങള്‍ സൌന്ദര്യമില്ലാത്ത കാരണത്താല്‍ തഴയപ്പെടുന്നു. ചില ഉപഭോക്താക്കള്‍ സൌന്ദര്യമില്ലാത്ത പഴങ്ങളെയും പച്ചക്കറികളെയും തിരിഞ്ഞു നോക്കുക പോലുമില്ല.

Thursday, October 13, 2011

performance poetry or cholkazhcha

http://kuwaittimes.net/read_news.php?newsid=NjAzNzE1OTc5MA==

Learning one's culture in a foreign land is what is happening to some 25 Indian expats in Jleeb Al-Shuyoukh. The 25 individuals gather every evening at the Indian Central School under the supervision of two visiting theater personalities for their practice of, arguably, one of the rarest art forms in the world now: visualization poetry. This art form denotes the exploration of the visual possibilities of a poem through oral recitation, dance, music and movements. Their one-hour performance will be staged next Friday in three segments at the Indian Central School, during the annual Tug of War competition organized by Thanima, Kuwait.



The performers will visualize around ten poems by well-known Indian poets. These poems, rich in content, folkloric in structure and unpretentious in appearance tell the story of a culture replete with the clash of tradition and modernity, variation of values and the gulf between the roots and fruits of a moving people. At the same time, these poems represent a culture that is fast evolving and in a constant flux.

Though the term 'performance poetry' was in use in the early 1980s and oral tradition has been the method for poetics since tribal times, today's generation may not have seen the acting out of a poem on stage. "It's modernly visual and at the same time nostalgic," says Madhu Shankaramangalam, the visiting guru of the poetry performance or, in the performers' words, Cholkazhcha. Madhu, on his first trip to Kuwait in his 30-year journey as a theater personality, stage director and associate filmmaker is happy about with his team's commitment. "Back home people have no time for art. But here I see people coming from work, practicing until 10pm, and then linger around with questions", he said.

MK Gopalakrishnan, another visiting theater instructor, told me about the impact of poetry on people. A few years ago, he said, it was the poet who would recite a poem to an audience. Talented actors replaced poets over the course of time and now we have an abundance of talent. Poetry is independent of books, academics and from its very form. Gopalakrishnan, 63, an actor for more than 30 years, shared an experience his troupe had while performing a ten-minute poem about a family dispute over dowry. "The audience like our performance so much that they requested an encore," he said.

Cartoon poetry is another genre the performers will stage next Friday. Popularized by the late Indian poet Dr K Ayyappa Panikkar, cartoon poetry connects and communicates with people all over. Here is a loose translation of a few lines of Panikkar, "Protect me, though I'm a bore; Make me a lover of surplus budget; Give me abundance of goal that it may reach from lakhs (of rupees) to crores (of rupees).

When choosing a poem for performance, what we look for is its visual possibilities and stage impact," said Babuji Batheri, of Thanima, the organization which will hold the cultural event next Friday. Over the years we had concerts; this year we're going for a change, added Rose Kattukallil, another coordinator of the event.

As well as the 25 performers there are many others who are behind the effort, including Madhu Bhaskar who provided photos for this story. The performers are due to sing as well as play Indian folk instruments as part of the performce. Iqbal Kuttamangalam, a partaker in the Cholkazhcha could not hide his glee. "I wanted to sing or act or play a musical instrument on stage. I can do all three at this event!

Monday, October 10, 2011

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ റേപ് ചെയ്യുന്നവര്‍

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് റേപ് ചെയ്യപ്പെട്ട കാര്യവും അതേതുടര്‍ന്ന് മരിച്ച കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ നിക്കോളാസ് ഡി ക്രിസ്‌റ്റോഫ്. തലസ്‌ഥാനനഗരമായ ഫ്രീ ടൌണില്‍ (എന്തൊരു സുശീലമായ പേര്!) റേപ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ നിരവധിയാണ്. ഗൊണോറിയ പിടി പെട്ട മൂന്നു വയസുകാരി ജെസീക്ക എന്താണെന്ന് രോഗമെന്നറിയാതെ സെന്‍ററുകളൊന്നില്‍ കളിപ്പാട്ടവുമായി ഇരിക്കുന്നത് ക്രിസ്‌റ്റോഫ് കണ്ടു. എട്ടും പത്തും വയസുള്ള പെണ്‍കുട്ടികളാണത്രെ രോഗികളില്‍ 26 ശതമാനവും. ആഭ്യന്തര കലാപം ദിനചര്യ പോലെയായ കോംഗോയിലും സിയറ ലിയോണിലും മറ്റും കലാപം അടങ്ങി സമാധാനം സ്‌ഥാപിക്കപ്പെടുമ്പോള്‍ പുരുഷന്‍മാര്‍ ചെയ്യുന്ന പ്രധാന പരിപാടിയാണ് റേപ്. പട്ടിണിയും ക്ഷാമവും പിടിച്ചുപറിയും പോലെ മറ്റൊരു വ്യാധിയാണ് സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും.

ടാജോ എന്നൊരു ഏഴാം ക്‌ളാസുകാരിയെ ക്രിസ്‌റ്റോഫ് കണ്ടു. ഒരു സന്ധ്യക്ക് വീടിനടുത്തുള്ള കക്കൂസില്‍ പോയ അവള്‍ മടങ്ങുമ്പോള്‍ സ്‌ഥലത്തെ പ്രധാന പ്രമാണി അവളെ ചരല്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ്, അവളെ പ്രാപിച്ചു. നാളുകള്‍ക്കകം അവള്‍ക്ക് ലൈംഗികരോഗം (Sexually Transmitted Disease) ഉള്ളതായി ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ് അവള്‍ കുറ്റം സമ്മതിച്ചത്. പ്രമാണിക്കെതിരെ പരാതിക്ക് പോയ അവളുടെ വീട്ടുകാരെ കാശുകാരെ പറ്റിച്ച് കഴിയുന്ന കൂട്ടരാക്കി പൊലീസ് മുദ്രയടിച്ചു. പ്രമാണിയാണ് സഹായത്തിന് വന്നത്. ഇനി ആരോടും പറയാതിരിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാമെന്ന് അദ്ദേഹം. അങ്ങനെ പഠിച്ച് ഒരു ഡോക്‌ടറാവുകയാണ് ലക്‌ഷ്യമെന്ന് ടാജോ ലേഖകനോട് പറഞ്ഞു. അയാളെയെങ്ങാനും അറസ്‌റ്റ് ചെയ്താല്‍ ഭാവി അപകടത്തിലാവുമെന്നും.

Friday, October 7, 2011

Palestinian promotes education through IB

http://kuwaittimes.net/read_news.php?newsid=MTcwOTIyMTE3NA==

At 65, Hala Fadda still dances in the classroom - a place where diverse groups of learners work together as if trying to solve a puzzle. The Palestinian-British teacher with 40 years of experience behind her does not feel the urge to control her vibrant students unless disciplinary issues arise. She believes that students have no time to be naughty once they are exposed to the new world of learning -where the curriculum framework has turned truly global.

The educational program is called IB (International Baccalaureate). Formed around 1999 by a group of visionary educational enthusiasts, IB is a program that 'aims to develop inquiring, knowledgeable and caring young people that help create a better and more peaceful world through intercultural understanding and respect'.

Hala was in Kuwait last weekend at Kuwait Bilingual School (KBS), Jahra, which follows the IB Primary Years Program. She held two workshops separately for the Arabic and the English teaching staff. "I'm happy that they didn't shoot me," Hala quipped. She dispelled the myth of change-resistant teachers that have settled into comfort zones, "The 85 teachers at the Jahra school are ready to take up IB, good news for Jahra and for Kuwait," she said. She spent an entire working day with primary students as well, singing with them, reading out stories set in the Arabian deserts enlivened by local characters.

Hala believes in taking a trans-disciplinary approach to learning, supporting her views with examples using children's books to write specifically about the Arabian Gulf, history, literature, culture, myths and legends. Without downplaying the importance of essential elements in education, IB underlines ongoing assessment and effectiveness of collaborative planning in an international curriculum that caters to the needs of tomorrow's global citizens. In Kuwait, KBS Jahra has been running the IB preliminary program for the second consecutive year.


Hala's workshop was an inspiring experience for staff members. Teachers were highly enthusiastic about participating in the workshop, said Rebecca Hawtin, the IB Coordinator at KBS. "This was a culture swapping experience," said an American teacher, recalling a story that Hala read out. In the story, 'The Sandwich Swap', Lily and Salma, American and Arab characters come to accept and respect two cultures symbolized through the peanut butter and jelly sandwich and the hummus-pita sandwich, after displaying an initial reluctance. "The story spans across continents and transcends our mind." Hala had a piece of advice to teachers when she was leaving KBS: 'Do not work more than your students'.

Friday, September 23, 2011

an out of the blue violin experience

http://www.kuwaittimes.net/read_news.php?newsid=NjA1NDc0MTI5NA==

Mavelikkara Satheesh Chandran, a well-known Indian violinist from Salmiya, received an alarming call one night. The man on the other end introduced himself as a Kuwaiti and asked the somewhat-nervous violinist if he could book a one-day program. "The violin performance will be for about 10 to 15 minutes," the middle-aged voice said. "But you should make yourself free for the whole day. I don't know what time of the day I'll need you.


Satheesh enquired, as usual, on the whereabouts of the program and explained that he would attend with his accompanying musicians, two percussionists and a string instrumentalist. "No, no," said the Kuwaiti, "I just want you, alone. And how much do you charge?" Somewhat suspiciously, Satheesh demanded KD 100 anticipating the cancellation of the solo 15-minute performance. "That's fine," the voice said. "The deal is done.

In Kuwait, Satheesh would tutor Kuwaiti students on the violin. Through one of his aspiring violinists, Satheesh and his team performed to an applauding Kuwaiti wedding crowd at the JW Marriot. Recalling this most recent booking, Satheesh found himself thinking, "This Kuwaiti seems odd," but decided to keep his word nonetheless.

On the day of the performance, when Satheesh reached the Kuwaiti's villa, he was ushered into the kitchen. "Hide in here," the man, in his late 40s, said. Instructing Satheesh to "Walk in playing when I tell you to," the man disappeared. Satheesh intuitively knew of an imminent surprise, and waited, like the legendary Indian musician Tansen who made the raindrops fall after his incessant recital.

Shortly after, the man reappeared and gestured for Satheesh to follow him. There in the sprawling living room was the man's beautiful wife who almost jumped up in surprise, uttering "Violin!" as Satheesh entered the room, playing. "Today is our wedding anniversary," the man explained, "and I wanted to give my wife a surprise.

Satheesh telephoned his wife Radhika, herself a musician, who currently runs the couple's music institute in India. He related to her, in detail, this pleasant out-of-the-blue surprise. For Radhika, this was but one of many noteworthy performances that characterized the thirty-four year career of her renowned husband, a passionate violinist. Among them were innumerable violin performances both in Kuwait and in India.

His violin 'kacheri' in desert tents and diwaniyas, campfire-side performance on the beach for Kuwaiti youth, a four-hour performance with a visiting vocalist who was enraptured with the music and the ambience and stage performances where South Indian Carnatic notes merged with the 'duff' and 'oud' of Arabia. Among the Indian expats in Kuwait City, violin is synonymous with Satheesh. Now, his twelve-year life in Kuwait is drawing to a close. Satheesh is returning to his wife and two boys in India. They plan to run the couple's music institute, an endeavor, one may expect, that will feature fewer surprises.

Tuesday, September 20, 2011

ചരിത്രത്തിന്‍റെ ഹിമാലയന്‍ ചിമിഴ്

പ്രളയം-സൃഷ്‌ടി-പരിണാമങ്ങളിലൂടെ ചാക്രികഗതി തുടരുന്ന കാലപ്രവാഹത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ഭഗീരഥപ്രയത്‌നം നിര്‍വഹിച്ചിരിക്കുന്നു ബാലഗോപാലന്‍ 'മശിഹാ മുതല്‍ അവിസെന്ന വരെ' എന്ന 152 പേജ് പുസ്‌തകത്തില്‍ (ഡി.സി. 2008, 85 രൂപ). ലോകകാലചരിത്രരേഖയില്‍ ക്രിസ്ത്വബ്‌ദം മുതല്‍ ഒന്നാം സഹസ്രക്കാലമാണ് പുസ്തകം പ്രധാനമായും അളക്കുന്നത്. ക്രി.പി. കാലം 'പരിണാമം ഇന്നലെ ഇന്ന് നാളെ' ഡി.സി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകരചനയുടെ ഉദ്യമം കണ്ട് ബാലഗോപാലനെ കേരള ടോയ്‌ന്‍ബീ എന്നോ തിരുവിതാംകൂര്‍ വില്‍ ഡുറാന്‍റ് എന്നോ മറ്റോ അടയാളപ്പെടുത്താന്‍ നമ്മുടെ നിരൂപണശാഖയെ പ്രലോഭിപ്പിക്കുമാറ് രചനാ വൈദഗ്‌ധ്യം നിറഞ്ഞതാണ് 'മനുഷ്യപുരോഗതിയുടെ പാതയില്‍ ദീപ്‌തനക്ഷ്ത്രങ്ങളായി തെളിയുന്ന മഹാമനീഷികളെക്കുറിച്ചെ'ന്ന് പുറംചട്ട വിശേഷിപ്പിക്കുന്ന ബാലഗോപാലന്‍റെ പുസ്തകം.


ലോകമതസംസ്‌ക്കാരതത്വചരിത്രം സാധാരണക്കാരന് സരസമായി പറഞ്ഞു കൊടുക്കുന്ന സങ്കേതവും പരിണാമപ്രവാഹത്തില്‍ അതിമാനുഷനിലേക്കുള്ള (തെയ്യാദി ഷാര്‍ദിന്‍ സൂചിപ്പിച്ച സൂപ്പര്‍ഹ്യൂമന്‍ ഓര്‍ക്കാം) നമ്മുടെ ദൂരം കുറയുന്നു എന്ന സൂചനയും ഒപ്പം, മാനുഷിക പദവി ഇനിയും കൈവന്നിട്ടില്ലാത്ത ചിലരുടെയെങ്കിലും അവസ്ഥകളില്‍ പുരോഗതിയുടെ സാംഗത്യവും പുസ്തകരചനയുടെ പ്രെമിസുകളാണ്.

ഈ മനീഷീചരിത്രത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ - നിര്‍വചനങ്ങളോടും പ്രവചനങ്ങളോടും നീതി കാട്ടാതെ സ്‌നേഹത്തിന്‍റെ പാരമ്പര്യം സ്‌ഥാപിച്ച യേശു; അങ്കുശമില്ലാത്ത അധികാരത്തിന്‍റെ ഇരയാവേണ്ടി വന്ന സ്‌നാപക യോഹന്നാന്‍ (സലോമി(?)യുടെ നൃത്തത്തില്‍ സംപ്രീതനായി തളികയില്‍ യോഹന്നന്‍ തല പ്രത്യക്ഷപ്പെട്ടത് ജനപ്രിയ നാടകങ്ങളില്‍); ഇറ്റലിയിലെ മാന്‍ചുവായില്‍ (Mantua) ജനിച്ച കവിചൈതന്യം വെര്‍ജില്‍; വെസൂവിയസ് അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്ത ചെന്ന് പഠിക്കാന്‍ ശ്രമിച്ച് മരണപ്പെട്ട പ്‌ളിനി ഒന്നാമന്‍; മനുഷ്യസ്വാര്‍ത്ഥതയും എല്ലാം ത്യജിക്കുന്ന ദൈവസ്‌നേഹവും സാങ്കല്‍പികനഗരങ്ങളായി ചിത്രീകരിച്ച സിറ്റി ഒഫ് ഗോഡ് എഴുതിയ അഗസ്‌റ്റിന്‍; പില്‍ക്കാല ഭരണഘടനകളുടെയും നിയമസംഹിതകളുടെയും സ്വാധീനമായ സംഹിത രൂപപ്പെടുത്തിയ ജസ്‌റ്റിനിയന്‍ ചക്രവര്‍ത്തി; തങ്കപ്പെട്ട മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന ചിന്‍-ട്‌സൂ പ്രമാണം ആവിഷ്‌ക്കരിച്ച കണ്‍ഫ്യൂഷ്യസ്; ഏ.ഡി. 630ല്‍ പതിനായിരം ആളുകളുടെ സൈന്യമായി മക്ക കീഴടക്കി, തോറ്റവരെ ഇസ്‌ലാമില്‍ ചേര്‍ത്ത് വിഗ്രഹങ്ങളെല്ലാം നശിപ്പിച്ച് കഅ്‌ബ (ക്യൂബ് പോലെയുള്ളത്) ശുദ്ധമാക്കിയ മുഹമ്മദ് പ്രവാചകന്‍; ഗണിതശാസ്ത്രശാഖകളുടെ ഒന്നാം സഹസ്രാബ്‌ദത്തിലെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്‌മപുടസിദ്ധാന്തം രചിച്ച ഗുജറാത്തി ഗണകചൂഢാമണി ബ്രഹ്‌മഗുപ്‌തന്‍; അരിസ്റ്റോട്ടിലും ഇസ്‌ലാമിക ചിന്തയും സമ്മേളിക്കുന്ന കിത്താബ് അല്‍ നജ്‌ദാത് എന്ന ഗ്രന്ഥമെഴുതിയ പേര്‍ഷ്യന്‍ ചിന്തകന്‍ അവിസെന്ന (ഇബ്‌ന്‍ സീന 980-1037); ഇഹലോക ആനന്ദം പരമ തത്വമാക്കിയ മൂന്നാം നൂറ്റാണ്ടിലെ എപിക്യൂറസ് (എപ്പിക്യൂറിയസ് എന്ന് തെറ്റായാണ് പുസ്‌തകത്തില്‍ അച്ചടിച്ചിരിക്കുന്നത്) - ഇവരൊക്കെ ടിവി സീരിയല്‍ കഥാപാത്രങ്ങളെപ്പോലെ നമ്മുടെ സ്വീകരണമുറി-ബന്ധുക്കളാകുന്നു. മലയാളികള്‍ (മലയുടെ ആളര്‍) ഒരു സായാഹ്‌നമെങ്കിലും ടിവി കെടുത്തി ഈ പുസ്തകപ്രകാശം കണ്ടെങ്കില്‍!

താളുകള്‍ മറിയുമ്പോള്‍ കൌതുകചെപ്പ് കൂടുതല്‍ തുറക്കുന്നതേയുള്ളൂ: ആഴ്‌ചയിലെ ഓരോ ദിവസത്തിനും ദേവന്‍മാരുടെ പേരുകള്‍ നല്‍കിയ പ്രാചീന ഇറ്റലിക്കാര്‍ ഡിസംബര്‍ 25 ദൈവത്തിന്‍റെ ജന്‍മദിനമായി കൊണ്ടാടിയിരുന്നു. ദ്രാവിഡഭാഷക്ക് സുമേറിയന്‍ ഭാഷയുമായുള്ള സാമ്യം (അമ്മ: അമ; അപ്പ: അബ്ബ); ക്രിസ്തുമതസ്ഥാപകനായ ശൌല്‍ എന്ന പൌലോസ് (പത്രോസ് പാറ മാത്രമേ ആകുന്നുള്ളൂ; ശില്‍പി പൌലോസാണ്) മതപ്രചാരണത്തിനിടെ ധൈര്യസമേതം യേരുശലേമില്‍ പോയപ്പോള്‍ ബന്ധനസ്ഥനാക്കപ്പെട്ടതും റോമാപൌരത്വമുള്ള പൌലോസിനെ വധിക്കാന്‍ യഹൂദര്‍ക്ക് ധൈര്യമില്ലാതിരുന്നതിനാല്‍ ബന്ധനസ്ഥനായിത്തന്നെ ഒളിച്ചുകടത്തിയതും മറ്റും ഹോമര്‍ എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഒഡീസ്സി ലോകത്തിന് കിട്ടുമായിരുന്നു; ദക്ഷിണേന്ത്യയില്‍ പ്രചാരമുണ്ടായിരുന്ന ആചാരങ്ങളുടെ കൂട്ടത്തില്‍ നിരാശാകാമുകന്‍മാരുടെ മടലേറല്‍ (പൂമാല ചൂടി പനമടല്‍ കൊണ്ട് ഉണ്ടാക്കിയ കുതിരപ്പുറത്തു കയറി പ്രേമപ്രഖ്യാപനം നടത്തിയ ശേഷം സത്യഗ്രഹം ഇരിക്കുന്ന കാമുകന് പെണ്ണിന്‍റെ ദയയോ മരണമോ ആയിരുന്നു വിധി); പൂര്‍വപിതാവ് അബ്രഹാമിന് ഈജിപ്‌തുകാരി അടുക്കളക്കാരി ഹാജറയിലുണ്ടായ യിശ്‌മായിലിന്‍റെ കുലത്തില്‍പ്പെട്ട കത്താന്‍ എന്ന തെക്കന്‍റെ സന്തതികളാണ് അസ്സല്‍ അറബികള്‍; അതേ കുലത്തിലെ അദ്‌നാന്‍ എന്ന വടക്കന്‍ സന്തതികള്‍ അസല്‍ അല്ലാത്ത അറബികളും...

യഹൂദരുടെ ഇടയില്‍ ബൈബിള്‍ തനാക എന്നറിയപ്പെടുന്നു. തനാക എന്നാല്‍ തോറകള്‍, നെവീം (പ്രവചനങ്ങള്‍), കെറ്റുവിം (ലേഖനങ്ങള്‍) എന്നിവകളുടെ ആകെത്തുക. സ്‌ത്രീയും പുരുഷനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ചൈനീസ് ഭാഷയില്‍ വായാടി എന്ന പദത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട് ബാലഗോപാലന്‍ അഭിപ്രായപ്പെടുന്നു: സ്ത്രീ സംസാരിക്കുകയും പാവം പുരുഷന്‍ കേള്‍ക്കുകയും ചെയ്യുന്നത് അന്നേ ചൈനയിലുണ്ടായിരുന്നു!

ചാര്‍വാകസംഖ്യായോഗവേദബുദ്ധജൈനദര്‍ശനങ്ങളിലൂടെയുള്ള ഭാരതീയ ചിന്തായാത്രയില്‍ ബാലഗോപാലന്‍ പറയുന്നു: ദ്രവ്യത്തെ സൃഷ്‌ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന് (ജോണ്‍)ഡാള്‍ട്ടണ്‍ പറയുന്നതിന് സഹസ്രാബ്‌ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയ ചിന്തകന്‍മാര്‍, വൈശേഷികന്‍മാര്‍, പറഞ്ഞിരുന്നു.

പൊതുവെ കാച്ചിക്കുറുക്കിയ അഖിലലോകചരിത്രസംസ്‌ക്കാരചിന്താവിവരണത്തില്‍ കാളിദാസശാകുന്തളവും ഇളങ്കോവടികളുടെ ചിലപ്പതികാരവും പുസ്തകത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ബാലഗോപാലനിലെ റൊമാന്‍റിക്കിനെയാവും കാട്ടുക. അധ്യായങ്ങളില്‍ പലതും അവസാനിക്കുന്നത് മാനവ പുരോഗതി മുന്നോട്ട് കുതിച്ചു എന്ന ധ്വനിയിലാണ്. തദ്വാരാ, സംഫുല്ലമായ, ഊടാടി നടന്ന... തുടങ്ങിയ പ്രയോഗങ്ങള്‍ ബാലഗോപാലനിലെ പഴമക്കാരന്‍ (പഴമയെക്കുറിച്ചാണല്ലോ പുസ്തകം) എത്രതന്നെ ഉപയോഗിക്കുന്നു! ഒന്നരക്കിലോ തലച്ചോറ് ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു പദപ്രയോഗമാണ്.

ആ തലച്ചോറാവും അതിമാനുഷനിലേക്കുള്ള നമ്മുടെ അകലം നിയന്ത്രിക്കുക. അപ്പോഴും ചരിത്രവിവരണത്തെ വകഞ്ഞു മാറ്റി പുസ്തകകാരന്‍ ചോദിക്കുന്ന ചോദ്യം ചരിത്രത്തോളം തന്നെ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മോടുണ്ടാകാവുന്ന ബുദ്ധിയുടെ പുതിയ അകലത്തെക്കുറിച്ചാണ് ആ ചോദ്യം.

Sunday, September 11, 2011

ഓണത്തല്ലും വാസ്തയും മറ്റും

കുവൈറ്റിലെ ആകമാന മലയാളി കുടുംബങ്ങളും ഓണസദ്യ കഴിക്കാനോ വാങ്ങാനോ ക്യൂ നില്‍ക്കാന്‍ പോയ ഒരു ഉച്ചക്ക് അത് സംഭവിച്ചു. ഠേ! ഠേ! ഭക്ഷണ കഴിക്കാന്‍ വന്നവന്‍ സപ്‌ളയറുടെ ചെകിടത്ത് അതും എല്ലാ സദ്യാസ്വാദകരുടെ മുന്‍പില്‍ ആഞ്ഞടിച്ചത് റെസ്‌റ്ററന്‍റുകാരെ പ്രകോപിപ്പിച്ചെന്ന് തോന്നുന്നു. വെള്ളിയാഴ്‌ചയിലെ തിരുവോണത്തിരക്ക് ഇലയിലെന്ന പോലെ തെളിഞ്ഞു കണ്ട റെസ്‌റ്ററന്‍റുകാര്‍ അധികസേവനത്തിന് വിളിച്ചത് ചില ബംഗാളികളെ ആയിരുന്നു. തിരുവോണ ഉച്ചക്ക് രണ്ടേ രണ്ട് മലയാളിവര്‍ഗമേ ഉണ്ടായിട്ടുള്ളൂ. സദ്യ കഴിച്ചവരും സദ്യ വച്ച്‌-വിളമ്പിയവരും. ബംഗാളികള്‍, മീന്‍സ്, ബംഗ്‌ളാദേശികള്‍, എപ്പോഴും ലഭ്യമാണല്ലോ. അപ്പോള്‍ നമ്മുടെ ബംഗാളിപ്പയ്യന്‍ സാമ്പാറ് വിളമ്പുന്നു. ചോറിന് പിന്നാലെ പോകണമെന്ന ലളിത തത്വം അവനറിഞ്ഞുകൂടായിരിക്കണം.

അപ്പോഴാണ് നമ്മുടെ കസ്‌റ്റമര്‍ കുടുംബസമേതം സദ്യ കഴിക്കുന്നത്. പരിപ്പും നെയ്യും ഒഴിവാക്കി ആശാന്‍ സാമ്പാറിനെ വിളിച്ചു. ഒരു മിനിറ്റ് എന്നു പറഞ്ഞു പോയ അവനെ എല്ലാവരും തന്നെ വിളിച്ചു എന്ന് പറയാം. നമ്മുടെ കസ്‌റ്റമര്‍, ഭാര്യയുടെയും കുട്ട്യോള്‍ടെയും മുന്നില്‍ ആളായതാണെന്ന് ആളുകള്‍ പറയുന്നു, ബംഗാളിയവനുമായി ഉരസുകയും ശേഷം കൈക്രിയ പ്രയോഗിക്കുകയും ചെയ്തു.

പൊതുസദ്യജനവികാരം മാനിച്ച് നേതാവ് ചമഞ്ഞ് പ്രതികരിച്ചതാവാനും മതി കക്ഷി. റെസ്‌റ്ററന്‍റുകാര്‍ക്കും പക്ഷെ പ്രതികരിക്കണമല്ലോ. സദ്യ കഴിക്കുന്നതിനിടെ ഒത്തുതീര്‍പ്പിന് പോകാനും മറ്റുള്ള അഭ്യുദയകാംക്ഷികള്‍ക്ക് മടി. ഡിസ്‌കഷന്‍ റെസ്‌റ്ററന്‍റുകാരും കിംഗ് കസ്‌റ്റമറും തമ്മില്‍ നടക്കുന്നതിനിടെ ഒരു കാര്യം മോരിലെ വെണ്‍മ പോലെ വെളിവായി. കസ്‌റ്റമര്‍ നല്ല വാസ്‌തക്കാരനാണ് - ഉന്നതങ്ങളില്‍ പിടിപാടുള്ളയാളാണ്. സംഭവാന്ത്യം സാമ്പാറിന് വേണ്ടി അടി കൊണ്ടവന് അത് ഓര്‍മയായി. അതോ മറ്റ് പല ഓര്‍മകളില്‍ ഒന്നു മാത്രമോ!

ഗുണപാഠം: ഓണസദ്യയെ ഔട്ട്‌സോഴ്‌സ് ചെയ്യരുത്

Tuesday, September 6, 2011

ആലീസിന്‍റെ പേരിലൊരു രോഗം

ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രം പിടിപെട്ടാല്‍ നിങ്ങളുടെ കൈ തലച്ചോറിനെ അനുസരിക്കില്ല. നിങ്ങള്‍ക്കെതിരെ അപകടപരമായി ഓങ്ങാനും മതി നിങ്ങളുടെ സ്വന്തം കൈപ്പത്തി. അന്യഗ്രഹജീവികരരോഗത്തിന് കാരണം തലച്ചോര്‍ ക്ഷതം തന്നെ. സ്‌ട്രോക്ക്, ബ്രെയിന്‍ സര്‍ജറി കഴിഞ്ഞുള്ള കുഴപ്പങ്ങള്‍ തുടങ്ങിയവയും എ എച്ച് എസിന് ഹേതുവാകും. ഇടത്തേക്കൈയ്യന്‍മാര്‍ക്ക് വലത്കൈയിലാവും രോഗം വരിക. അനുസരിക്കാത്ത കൈയില്‍ വടി പോലെ എന്തെങ്കിലും പിടിക്കാന്‍ കൊടുക്കുന്നതിലൂടെ 'അവനെ' കണ്‍ട്രോള്‍ ചെയ്യാം.

അന്തോണീസ് പുണ്യവാളന്‍റെ തീ എന്ന ഭക്‌ഷ്യവിഷബാധക്ക് അര്‍ഗെറ്റിസം എന്നും പേര് (എര്‍ഗറ്റ് എന്ന ഫംഗസില്‍ നിന്നും വരുന്നു; ബാര്‍ലി, ഗോതമ്പ് ധാന്യങ്ങളില്‍ വളരുന്നു). തീയിലകപ്പെട്ടതുപോലെ തോന്നും എന്നതാണ് ലക്ഷണം. ചൊറിച്ചിലും ഇക്കിളിയുമായി ആരംഭിക്കുന്ന രോഗം ആളിത്തുടങ്ങും. വ്രണങ്ങളിലേക്ക് ചോരയോട്ടം നില്‍ക്കുമ്പോള്‍ ഒരവയവം തന്നെ മുറിഞ്ഞു പോകുന്ന അവസ്ഥ വരാം.

അന്തോണീസ് പുണ്യവാളന്‍റെ ചേട്ടനാണ് എന്നന്നത്തേക്കും ഇരുട്ട് എന്ന സൂര്യാഘാതം. കണ്‍ജെനിറ്റല്‍ എറിത്രോ പോയെറ്റിക് പോര്‍ഫിയറ എന്നോ മറ്റോ ആണ് ശാസ്ത്രനാമം. കേട്ടിട്ട് പൊള്ളുന്നു. പൊള്ളി ഭസ്‌മമാകുന്നതാണ് രോഗം. സൂര്യവെളിച്ചത്തോട്
സൂപര്‍സെന്‍സിറ്റിവിറ്റിയുള്ള സി ഇ പി ക്കാര്‍ രാത്രി പുറത്തിറങ്ങിയാല്‍ മതി. പകല്‍ പുറത്ത് പോകണമെങ്കില്‍ ചന്ദ്രനില്‍ പോകുന്ന പോലെ വേണം. രക്തത്തിലെ പോര്‍ഫിയറിന്‍സ് കളയണമെങ്കില്‍ ബ്‌ളഡ് ട്രാന്‍സ്‌ഫ്യൂഷന്‍ നടത്താമെന്ന പ്രതിവിധിയുണ്ട്.

ഇരട്ട അസ്ഥികൂടം എന്ന ഫൈബ്രോ ഡിസ്‌പ്‌ളേഷ ഓസിഫിക്കാന്‍സ് പ്രോഗ്രെസ്സെവ എന്ന എഫ് ഓ പി പിടിപെട്ടാല്‍ എല്ലുകള്‍ വളര്‍ന്ന് തുടങ്ങുകയായി. ആവശ്യമില്ലാത്തിടത്തും വളര്‍ന്ന് ശരീരം ഒരു കൂട്ടിനകത്താവും. അധിക എല്ലുകള്‍ സര്‍ജറിയിലൂടെ നീക്കാമെന്ന് വച്ചാല്‍ കമ്യൂണിസ്‌റ്റ് പച്ച പോലെ ദാ വളരുന്നു എല്ല്. പ്രോമിത്യൂസിന്‍റെ കരള്‍ പക്ഷി കടിച്ചാലും വളരുന്നു എന്ന കഥയോര്‍ക്കാം ഈ കരള്‍ പിളരും കാലത്ത്.

നമ്മുടെ തലച്ചോറും മാംസവും ശാപ്പിടുന്ന ബാക്‌റ്റീരിയകളാലും പ്രീയോണ്‍സുകളാലും സമൃദ്ധമാണ് ലോകമിന്ന്. അത്ഭുദലോകത്തെ ആലീസിന്‍റെ മായക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന ലോകം നമുക്ക് ഒരു ലോകം തരികയും നമ്മെ ലോകത്ത് ഒറ്റപ്പെട്ടവരാക്കുകയും ചെയ്യുന്നു.

Friday, September 2, 2011

കുവൈറ്റില്‍ ചിത്രീകരിക്കുന്ന ആല്‍ബത്തിലേക്ക് ആവശ്യമുണ്ട്

ഓ.എന്‍.വി, റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ തുടങ്ങിയവര്‍ എഴുതി വിശ്വജിത്ത് ഈണമിട്ട് ഹരിഹരന്‍, ശരത്, കാവാലം ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയവര്‍ ആലപിക്കുന്ന രാഗസൂത്ര മ്യൂസിക് കമ്പനിയുടെ മ്യൂസിക് ആല്‍ബത്തിന്‍റെ പ്രൊമോ ഷൂട്ടിങ്ങ് കുവൈറ്റില്‍ വച്ച് നടത്തുന്നു. പത്ത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള പുരുഷന്‍മാരെയും സ്‌ത്രീകളെയും അഭിനയിക്കുന്നതിലേക്കും പ്രായപരിധിയില്ലാതെ ടെക്‌നീഷ്യന്‍മാര്‍, അസിസ്‌റ്റന്‍റുമാര്‍ തുടങ്ങിയവരെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്കും രാഗസൂത്ര ക്ഷണിക്കുന്നു. തെരെഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ സഹിതം ഈ വിലാസത്തില്‍ ബന്ധപ്പെടുക: ragasuthra@gmail.com

Saturday, August 27, 2011

ദൈവത്തെ അവള്‍ എന്ന് വിളിക്കുന്നതാവും...

1. കസേരനിര്‍മ്മാതാക്കളുടെ ഗൂഢാലോചനയാണ് നമ്മുടെ ഇരിപ്പ്‌സംസ്‌ക്കാരം എന്ന് എവിടെയോ വായിച്ചു. അതുകൊണ്ട് നമുക്കിനി നിന്ന് ഭക്ഷിച്ച് ടിവി കണ്ടാലോ?
2. വീട് നിലം പൊത്താറായി. ഒരു പ്‌ളാസ്‌റ്റിക് സര്‍ജറി നടത്തണം.
3. ടീവീം കൊണ്ട് കക്കൂസില്‍ പോവാന്‍ പറ്റുമോ എന്ന് പത്രക്കാര്‍ ചോദിക്കുന്നു. ടിവി തന്നെ കക്കൂസായ സ്‌ഥിതിക്ക്...
4. വയസായി. പണിയാനൊന്നും പറ്റുന്നില്ല. അതിന് വല്ല ആപ്പ് (app) ഉണ്ടോ?
5. അതേയ്, നിങ്ങളുടെ ചിരി കണ്ടിട്ടാണ് ചിമ്പാന്‍സി ചിരിക്കുന്നത്.
6. പീഡനം മറ്റൊരു നെറ്റ്‌വര്‍ക്ക് ചെയ്‌ന്‍ ഇടപാടാണ്.
7. സ്‌ത്രീശാക്തീകരണത്തിന്‍റെ മൂര്‍ത്തീമദ്‌ഭാവം ദൈവത്തെ അവള്‍ എന്ന് വിളിക്കുന്നതാവും.
8. എട്ടുകെട്ട് പൊളിച്ച് ഫ്‌ളാറ്റ് പണിയുന്നത് പോലെ ഓണസദ്യ ഇനി ഗുളികയാക്കിയാലോ?
9. ഒട്ടകത്തിന് സ്ഥലം കൊടുത്ത് പുറത്താക്കപ്പെട്ടതിന്‍റെ ഓര്‍മ്മ പുതുക്കാനാണത്രെ ഗള്‍ഫ് പ്രവാസികള്‍ ഒട്ടകത്തോട് സ്ഥലം ചോദിച്ച് വരുന്നത്.

Saturday, August 20, 2011

a bookshop breathes its last

http://kuwaittimes.net/read_news.php?newsid=NTkwMTgyOTUyNA==

After customers took to browsing on the internet, Al-Zamel Bookshop in Al-Rai began to experience a painful reality - a dying community of readers. The bookshop, mainly catered to the reading appetites of the Indian community with its Malayalam books section, in addition to stocking 9,000 English and 6,000 Arabic titles will down its shutters next week.

The only sales generated during the past six months was in the form of periodicals that flew off the shelves. But that's not enough for us survive, said Manager Alexander Chacko. Struggling to pay rent and salaries to its two employees, the bookshop has met its demise, he added.

Inaugurated two years ago, the bookshop had attracted customers thanks to the varied sections it offered, from Walt Disney books to Vampire stories to Indian fiction and non-fiction. Children's books were popular, said Alexander who loves to read classics, Once children bought their favorite books, that was end of it. Looks like parents are not encouraging their children to cultivate a reading habit.

What is worse, Alexander notes, is the hypocrisy of the literati he knew personally, The self-proclaimed saviors of literature have not turned out to buy a single book. A library in Jleeb Al-Shuyoukh, that Alexander had taken an initiative to open two months ago, faced a setback too. It was inaugurated by an award-winning Indian writer, Bahrain based Benyamin, amid much fanfare.

After kicking up a metaphorical storm to revive the vanishing habit of reading, none of them visited the library again although its boasted of a sizable collection, of books he said. The only saving grace, he said, were the students that passed by occasionally.

Meanwhile, Al-Zamel's bookshop's building owner has bought most of books in preparation for its impending closure, But the shop will no longer be in operation. The dwindling number of readers is a world-wide phenomenon in the age of Kindle. We have to take a step back for the time being. Next week 15,000 books will be stashed away in the storeroom. The first shelf to be emptied will be the classic books section.

Friday, August 19, 2011

ഉടുപ്പൂരിയ അച്ചന്‍റെ തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാജീവിതത്തിലെ പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എംഎ സോഷ്യോളജിയും എംഎഡും മറ്റുമെടുത്ത് സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്‌കാരന്‍ മുന്‍ഫാദര്‍ ഷിബു കെപിയുടെ ഗ്രീന്‍ ബുക്ക്‌സ് ആത്മകഥ, എന്‍റെ വൈദികജീവിതം ഒരു തുറന്നെഴുത്ത്, നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാരരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഗോസിപ്പുകളും പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയസ്വാതന്ത്ര്യം നേടിയോ എന്ന സംശയം പുസ്‌തകത്തിന്‍റെ മാത്രം പോരായ്‌മയല്ല. പിന്നെന്തിന് ഗ്രീന്‍ ബുക്ക്‌സ് കൃഷ്‌ണദാസ് ഈ തുറന്നെഴുത്തലിന് മുതിര്‍ന്ന് എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.


പത്താംക്‌ളാസില്‍ ഉന്നതവിജയം നേടിയതിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന കാളാംപറമ്പില്‍ ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിന് ചേരണം എന്ന കാരണം പറഞ്ഞ് ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ത്തു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യന്‍ സഭ. സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്കുന്ന ഷിബുവിലെ താത്വികനും സാമൂഹ്യശാസ്‌ത്രജ്ഞനും കൂടെക്കൂടെ തലപൊക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടാനേ സഹായിക്കൂ; സഭാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പോലെയാവുമെന്നൊക്കെ ഷിബു പറയുന്നു.

സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറക് ലോറി ചെരിഞ്ഞ് വിറക് മുഴുവന്‍ 'അച്ചന്‍കുഞ്ഞുങ്ങള്‍' കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും ഛര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത് മൂന്ന് നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവപരിപാലനമായി കരുതുന്നു. ബെഡ്‌സോറും പിടിച്ച് കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് (രണ്ടവസരങ്ങളിലും വിജാതീയരാണ് ഭക്ഷണം തന്നത്) 40ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.

പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടങ്ങളിലൊന്നായ നൊവിഷ്യേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിശദാംശക്കണ്ണ് പിന്നീട് ലോപിച്ചു വരുന്നു. അത് കാഴ്‌ചപ്പാടിന്‍റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെങ്കില്‍ ഷിബുവിന്‍റെ ഭാഗ്യം!

തുറന്നുപറച്ചിലില്‍ നമ്മള്‍ കാണുന്ന കഥാപാത്രങ്ങള്‍- അച്ചന്‍റെ വീട്ടിലാരൊക്കെയുണ്ടെന്ന് നൊവിഷ്യേറ്റ് ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍, ശവാസന ധ്യാനരീതി ഇഷ്‌ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്‍മാര്, കക്കൂസില്‍ കാല് പോയി, സര്‍ജറി കഴിഞ്ഞ് കാല് ശരിയായിട്ടും പരിലാളനകള്‍ക്കായി വീല്‍ചെയര്‍ തുടര്‍ന്ന അച്ചന്‍, പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ (ജ്ഞാനദീപ വിദ്യാപീഠ്) റാഗിങ്ങ് ഭാഗമായി കണ്ണ്കെട്ടി തലയണയുദ്ധം നടത്തുന്ന ജൂനിയര്‍-സീനിയര്‍കാര്, ഓഷോപാര്‍ക്കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്‌ത്രീക്കുഞ്ഞുങ്ങള്‍, സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒറ്റക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍, തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്‌തകത്തിന്‍റെ പുറംചട്ടയില്‍ സക്കറിയ ഈ ആത്മകഥാകഥനത്തിന്‍റെ പാരായണപരതയെക്കുറിച്ച് പറഞ്ഞത്.

പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈനില്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്: പത്ത് വര്‍ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ, നമുക്കറിയാന്‍ സാധ്യതയില്ലാത്ത ഒരു കുമ്പസാര രഹസ്യം ഷിബു വെളിപ്പെടുത്തുന്നു: മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനിടെ ഒരു ചേച്ചി കുമ്പസാരിച്ചത് അവര്‍ ഒരു പന്തക്കോസ്‌ത് പാസ്‌റ്റര്‍ അവരുടെ സഭയില്‍ നിന്ന് പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിന് സാക്ഷ്യം വഹിച്ചുവെന്നാണ്.

മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവകഭരണത്തിന്‍റെ മൂന്നാംവര്‍ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്ന് ചോദിച്ച് ഷിബു പറയുന്നു നാല് കുര്‍ബ്ബാനക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്‍ബ്ബാനയില്‍ ഒതുക്കിക്കളയും! ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി!

അച്ചന്‍പണി ഉപജീവനമാര്‍ഗമായി കരുതുന്നവര്‍, ദാസ്യമനോഭാവക്കാര്‍, സുഖസുരക്ഷാന്വേഷകര്‍, എന്നിവരുടെയിടയില്‍ നിന്നും രക്ഷപെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്‍മാര്‍ പിന്‍സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നു.

ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്‍റെ മുന്നില്‍ വക്കുന്ന ഡിമാന്‍ഡ് ബാലിശമാണ്. മുറിക്ക് പുറത്തിറങ്ങുമ്പോള്‍ രണ്ട് കന്യാസ്‌ത്രീകളെ കാണിച്ചുതരണേ എന്നാണ്, ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്‌റ്റെയര്‍കെയ്‌സില്‍ നിന്നിറങ്ങിയതും രണ്ട് കന്യാസ്‌ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു.

പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്‍റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3,000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും! എംഎഡ് കഴിഞ്ഞ് സഭ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ് അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം?

പുസ്‌തകത്തുടക്കത്തില്‍ സിസ്‌റ്റര്‍ ജെസ്‌മി പ്രശംസിച്ച ഷിബുവിന്‍റെ നിര്‍ദ്ദേശങ്ങളിലൊന്ന് 21 വയസായതിന് ശേഷം മതി സെമിനാരി പ്രവേശനം എന്നാണ്. അങ്ങനെയാണെങ്കില്‍ ഷിബുവിനെപ്പോലൊരാള്‍ സെമിനാരിയില്‍ ചേരുമായിരുന്നോ? ഷിബു പറയുംപോലെ കാലം ഉത്തരം പറയട്ടെ.

ഒരു സംശയം കൂടി: ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ് ഇട്ടു എന്ന് പറയുന്നു ഷിബു. ഡ്രിപ് അല്ലേ സര്‍ അത്? ഗ്രീന്‍ ബുക്ക്‌സാണോ ഷിബുവാണോ ഇതിനുത്തരം പറയുക!

Thursday, August 18, 2011

ജോണ്‍സന്‍റെ പാട്ടുകളെക്കുറിച്ച്

സംഗീതസംവിധായകന്‍ ജോണ്‍സന്‍റെ പാട്ടുകളെക്കുറിച്ച് നേരത്തെ ചെയ്ത ഒരു പോസ്‌റ്റ്

Tuesday, August 16, 2011

കുവൈറ്റില്‍ ഒരു സംഘടന കൂടി

ഡൈന എന്ന പേരില്‍ ജാതി, പ്രാദേശിക ഭേദമന്യേ ഒരു സംഘടന പിറവിയെടുക്കുന്നു. ഡൈന എന്നാല്‍ ഡ്രീംസ് ഒഫ് യൂത്ത് ഇന്‍ഡ്യ നാഷണല്‍ അസോസിയേഷന്‍. കുവൈറ്റിലും ഇന്ത്യയൊട്ടുക്കുമുള്ള പ്രദേശങ്ങളിലും‍ ജീവിക്കുന്ന മലയാളി യുവത്വത്തിന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ ഭാഗമായാണ് സംഘടന രൂപീകരിക്കുന്നതെന്ന് ഡൈന വക്താവ് കുവൈറ്റിലെ മംഗഫില്‍ താമസിക്കുന്ന പൌലോസ് തെക്കേടത്ത് പറഞ്ഞു.

യുവജനങ്ങളിലാണ് ഇനി ലോകത്തിന്‍റെ തന്നെയും പ്രതീക്ഷയെന്ന് കരുതുന്ന പൌലോസ് ഡൈനയുടെ പ്രഥമ പ്രവര്‍ത്തനമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്‌തകദാനം നിര്‍വഹിക്കുമെന്ന് പറഞ്ഞു. ലേബര്‍ ക്യാംപുകളിലെ മലയാളി വായനക്കാര്‍ക്ക് പത്ര മാഗസിനുകള്‍ വായിക്കുന്നതിനുള്ള സൌകര്യമേര്‍പ്പെടുത്തും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വ്യക്തിവികസന കളരികള്‍, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ് ഡൈന. ഉദ്‌ഘാടന മാമാങ്കവും ഓണാഘോഷ പകിട്ടുകളും മറ്റും ഡൈനയുടെ അവസാന പരിഗണനകളാണെന്നും ഡൈനപൌലോസ് പറഞ്ഞു.

Tuesday, August 9, 2011

നോര്‍വെ: മള്‍ട്ടികള്‍ച്ചറലിസം പരാജയപ്പെട്ടോ?

http://chintha.com/node/113512

നോര്‍വെയുടെ നോവുകളെക്കുറിച്ചുള്ള വിശകലനങ്ങളാല്‍ മീഡിയ നിറയുന്നത് പ്രധാനമായും എന്തുകൊണ്ട് നോര്‍വെയിലേത് ഒരു ഭീകരാക്രമണമായി വിശേഷിക്കപ്പെട്ടില്ല എന്ന ചോദ്യം കൊണ്ടാണ്. ബ്രൈവിക് എന്ന ആക്രമണകാരി - മാര്‍ക്‌സിസ്‌റ്റുകാരുടെ, മുസ്‌ലിമുകളുടെ, മള്‍ട്ടികള്‍ച്ചറലിസ്‌റ്റുകളുടെ മഷിയേല്‍ക്കാത്ത ഒരു നോര്‍വെ സ്വപ്‌നം കാണുന്നുവെന്ന് പറയുന്ന ക്രിസ്ത്യന്‍ ഫണ്ടമെന്‍റലിസ്‌റ്റ് - മുസ്‌ലിമായിരുന്നെങ്കില്‍ ഇസ്‌ലാമിക ഭീകരവാദത്തിന്‍റെ കരാളമുഖമായി ഓസ്‌ലോ ബോംബ് ചിത്രീകരിക്കപ്പെടുമായിരുന്നെന്നാണ് ചില അനലിസ്‌റ്റുകളുടെയെങ്കിലും അക്ഷരകലാപം. (അമ്പത് ലക്ഷം ജനസംഖ്യയുള്ള നോര്‍വെയില്‍ ഒരു ലക്ഷത്തോളം ഇസ്‌ലാം മത വിശ്വാസികളുണ്ട്). എന്തുകൊണ്ട് ബ്രൈവിക് മീഡിയാ ഭാഷയില്‍ ഗണ്‍മാന്‍ മാത്രമായി, ടെററിസ്‌റ്റ് ആയില്ല, ആക്രമണകാരി ബുദ്ധിസ്ഥിരതയില്ലാത്തയാളായി ചിത്രീകരിക്കാനുണ്ടായതിലെ തിടുക്കം, നോര്‍വെയിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ കൂടെ സങ്കരമായാല്‍ തനത് നോര്‍വെ പങ്കിലമാകുമോ, അങ്ങനെ കലാപവിലാപങ്ങള്‍ നിറഞ്ഞു തുളുമ്പി.

ഈ വായനകലാപത്തിനിടയില്‍, പക്ഷെ, ആനന്ദ് ഗിരിധരദാസ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കുറിപ്പ് ശ്രദ്ധേയമെന്ന് തോന്നി. 1917-ല്‍ നൊര്‍വീജിയന്‍ എഴുത്തുകാരനായ നട്ട് ഹാംസന്‍ എഴുതിയ ഗ്രോത്ത് ഒഫ് ദ സോയില്‍ എന്ന നോവലിലെ നോര്‍വെ ഓര്‍ത്തെടുക്കുന്നു ഗിരിധരദാസ്. (നാഗരിഗകതയോട് പുറം തിരിഞ്ഞ് നിന്ന്, ജീവിതപൂര്‍ത്തീകരണം മണ്ണിലാണെന്ന മട്ടില്‍ എഴുത്ത് അര്‍പ്പിച്ചയാളാണ് ഹാംസന്‍. ആ എഴുത്തുകാരന്‍ സ്വജീവിതത്തിന്‍റെ പടവുകള്‍ കിളച്ചപ്പോഴൊക്കെ സിവിലൈസേഷനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി. സാഹിത്യ നൊബേല്‍ 1920ല്‍).

'മണ്ണിന്‍റെ വളര്‍ച്ച'യില്‍ ചുവന്ന ഇരുമ്പു താടിയുള്ള ഐസക്, വനത്തില്‍, മണ്ണില്‍, സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തി. ആടുകളോടൊപ്പം ഒരു പെണ്ണും സ്വന്തമായി സസുഖം വാണു. നിലാവില്‍ ഉറങ്ങി. ഐസക്കിന്‍റെ മണ്ണും പെണ്ണും വിണ്ണും ഐസക്കിന്‍റേതായിരുന്നു. തികച്ചും സ്വാശ്രയം. ആ ലോകത്തേക്ക് ഗവണ്‍മെന്‍റ് വന്നു, ബ്യൂറോക്രസി വന്നു, ക്രമം വന്നു. അവര്‍ അതിര്‍ത്തികളെക്കുറിച്ചും നികുതിയെക്കുറിച്ചും വാര്‍ഷിക തവണകള്‍ വരിസംഖ്യാദികളെക്കുറിച്ചും സംസാരിച്ചു. ഐസക് ഒടുവില്‍ ഒപ്പു വച്ചു - ഈ ഭൂമി നടത്തിക്കൊണ്ടു പോകാന്‍ അനുമതിയുണ്ടാകണം എന്നെഴുതിയതിന് താഴെ. ഐസക്കിന്‍റെ മേല്‍ നിഴല്‍ വീഴ്‌ത്തിയ 'അവര്‍' പക്ഷെ വര്‍ദ്ധിക്കുകയായിരുന്നു. ദൂരെ മറ്റിടങ്ങളില്‍ നിന്നും വന്നവര്‍ അയാളെ ഭ്രാന്ത് പിടിപ്പിച്ചു.

ഗ്രോത്ത് ഒഫ് ദ സോയില്‍ ഉദ്ധരിച്ച് ഗിരിധരദാസ് പറയുന്നു: വരുമാനവും നികുതിയും കൂടുതലായ നോര്‍വെയില്‍ മനുഷ്യര്‍ സൃഷ്‌ടിച്ച ഓര്‍ഡര്‍, ഐസക്ക് വെറുത്ത ക്രമം, ഇപ്പോള്‍ ആ രാജ്യത്തിന്‍റെ രക്ഷക്കെത്തിയിരിക്കുന്നു. മദ്യശാലകള്‍ കുറവ്, ചെറുകിട വ്യാപാരങ്ങള്‍ക്ക് പോലും പ്രത്യേക ലൈസന്‍സ് വേണമെന്ന് ഗവണ്‍മെന്‍റ്. ജനങ്ങളെ അവരില്‍ നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ നിയമങ്ങളുണ്ടാക്കിയതെന്ന് ഒരു മധ്യവയസ്‌ക്ക ഗിരിധരദാസിനോട് പറഞ്ഞു. നോര്‍വെ ഭൂതത്തെ പഴിക്കാതെ മുന്നോട്ട് നീങ്ങുന്നു എന്ന് പറഞ്ഞ് ഗിരിധരദാസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

നോര്‍വെ സര്‍ക്കാര്‍ മള്‍ട്ടികള്‍ച്ചറലിസം അനുവദിക്കുന്നു. അതിനാലാണല്ലോ 'ഗണ്‍മാന്‍' ഒരു സര്‍ക്കാര്‍ ഓഫീസ് ബോംബ് വച്ചത്. ബ്രൈവിക് എരിച്ചൊടുക്കിയ ദ്വീപില്‍ ഏറിയവരും കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരായിരുന്നു. നോവലിലെ ഐസക് ബ്രൈവിക്കിലൂടെ അവതരിച്ചോ? അത് വായനക്കാരുടെ പല അടരുകളിലുള്ള വായനക്ക് വിടാം. പക്ഷെ സംസ്‌ക്കാരവൈവിധ്യം ഒരു ബ്രൈവിക്കിനാല്‍ പരാജയപ്പെടാനുള്ളതല്ല.

Monday, August 1, 2011

no news on expat kidnapped

http://www.kuwaittimes.net/read_news.php?newsid=MTg3Njg2ODQzMA==

The whereabouts of an Indian expat, Biju Kolara Veettil (36) who was abducted in the Philippines on June 23, remain unknown even after a month. Biju worked as Operations Manager at Brons Al-Taus Co and has been in Kuwait for the past 10 years, residing in Mangaf. He was kidnapped while visiting his wife Elina's hometown in the Philippines. No individual or group has claimed responsibility for the act, his wife's family said, and they have not received any ransom calls.


Biju's relatives who are in Kuwait have filed complaint with the Embassy of the Philippines. The embassy had responded by reporting the matter to the Ministry of Foreign Affairs in the Philippines, which initiated a meeting between the Indian ambassador in the Philippines and the police general there. But so far, no trace has been found of the young man. His wife and children - Arjun (6) and Ajay (3) - who went from Kuwait on a vacation are still in the Philippines.

An official from the Philippines Embassy in Kuwait said the Department of Foreign Affairs in Manila has set up a meeting between the Indian Ambassador in Manila and the Philippine National Police (PNP) Deputy Chief of Operations Raul Castaneda. The PNP has provided updates on Biju's situation. According to PNP, a Crisis Management Committee chaired by Patikul Mayor Kabir Harudin has been set in motion to address the early resolution of the case.

The Indian ambassador met with officials of the National Security Council (NSC) to discuss measures on how the case may be successfully resolved at the earliest. It advised the Indian Embassy not to be involved in negotiations with the kidnappers, and to allow the police authorities to devise the best way to ensure the victim's safe rescue.

According to PNP, abductors are believed to include Asman Salawadjan of the Abu Sayyaf group. A search is being conducted in Barangay Tempook and Barangay Tanum in the Palikul, Sulu area of the Philippines.

An official from the Philippines embassy added that it will schedule a meeting with the victim's family once it receives more relevant information from police authorities on the developments of rescue efforts undertaken by the Philippine government.

Monday, July 25, 2011

ചലച്ചിത്രകാരന്‍റെ സമീക്ഷ: വിജയകൃഷ്‌ണന്‍ സംസാരിക്കുന്നു

സലിം അഹമ്മദിന്‍റെ അവാര്‍ഡ് ചിത്രത്തെ വിമര്‍ശിച്ചെഴുതാമെന്ന വിചാരത്തോടെയാണ് സിനിമ കാണാന്‍ പോയത്. കണ്ട് കലാകൌമുദിയിലെഴുതിയത് സത്യമാണ്. അത് വായിച്ച് ഒരു സുഹൃത്ത് പറഞ്ഞു, സലിം അഹമ്മദിനെക്കുറിച്ച് നല്ലത് പറയണമെങ്കില്‍ എന്തിന് ടിവി ചന്ദ്രനെയും മറ്റും കുറ്റം പറയണം? പണ്ടേ ഞാനങ്ങനെയാണ്. മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്ന് എലിപ്പത്തായമാണെന്ന് കരുതുന്നവനാണ് ഞാന്‍. പക്ഷെ ചില അടൂര്‍ ചിത്രങ്ങളെ വിമര്‍ശിച്ചതോടെ അടൂര്‍ എന്‍റെ ശത്രുവായി. എഴുത്ത് കൊണ്ട് സിനിമാരംഗത്തും സാഹിത്യരംഗത്തും ഒത്തിരി ശത്രുക്കളെ സമ്പാദിച്ചു.

'ഉമ്മ'യുടെ റിലീസിങ്ങ് ജോലികളാണിനി. മാക്ഷിം ഗോര്‍ക്കിയുടെ അമ്മയില്‍ നിന്നും പ്രചോദനമുണ്ടെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉമ്മ ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമാണ്. ദലമര്‍മ്മരങ്ങള്‍ പോലെ. ഒരിക്കല്‍ മൂന്നുനാല് സുഹൃത്തുക്കളൊരുമിച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സിനിമക്ക് കോടികളാവുമോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. താരങ്ങള്‍ പല രീതിയില്‍ ബാധ്യതയാവുന്ന കാര്യം പറഞ്ഞ് ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഇരുപത് ലക്ഷത്തിന് പടം ചെയ്യാവുന്നതേയുള്ളൂ. ആ യാത്ര കഴിഞ്ഞ് അല്‍പനാളുകള്‍ക്കകം അന്ന് കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു. അല്ല സാറ് പറഞ്ഞത് സത്യമാണെങ്കില്‍ നമുക്കൊരു പടം ചെയ്യാം. അങ്ങനെയാണ് ദലമര്‍മ്മരങ്ങള്‍ ഉണ്ടാവുന്നത്. അതിന്‍റെ ഷൂട്ട് നടക്കുമ്പോള്‍ ഒരു സീന്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞപ്പോള്‍ സാറിനത് പറയാം പൈസ എന്‍റെയാണ് പോകുന്നത് എന്ന് പറഞ്ഞു എന്‍റെ സുഹൃത്ത് കൂടിയായ നിര്‍മ്മാതാവ്. അങ്ങനെ ഒരുപാട് നീക്കുപോക്കുകള്‍ നടത്തിയാണ് ഞാന്‍ പടം ചെയ്യുന്നത്. നിര്‍മ്മാതാവിന് പണം ലാഭിക്കുവാന്‍ ചിത്രത്തിലെ ഒരു ഗാനവും ഞാന്‍ തന്നെ എഴുതി. നിര്‍മ്മാതാവിന് നഷ്‌ടമുണ്ടാക്കുന്ന പരിപാടിയോട് എനിക്കും യോജിപ്പില്ല. ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ പല ചിത്രങ്ങള്‍ ഞാന്‍ ‍ ചെയ്തിട്ടുണ്ട്. 'മയൂരനൃത്തം' അത്തരത്തിലൊന്നാണ്.

സിനിമാസംവിധായകനാകാന്‍ മോഹിച്ച എനിക്ക് അത് സാധിക്കാതെ വന്നപ്പോഴായിരുന്നു നിരൂപണത്തില്‍ ശ്രദ്ധ വച്ചത്. പ്രീഡിഗ്രി കാലം വരെ ആകെ 5 സിനിമകളെ കണ്ടിട്ടുള്ളൂ. അതും ഭക്തസിനിമകള്‍. സ്‌കൂളില്‍ പഠിക്കുമ്പഴേ സാഹിത്യത്തില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ എഴുത്തുകാരനാവണമെന്ന് വിചാരിച്ച് പത്താംക്‌ളാസില്‍ നല്ല മാര്‍ക്കുണ്ടായിട്ടും പ്രീഡിഗ്രിക്ക് സംസ്‌കൃതമാണെടുത്തത്. തിരുവനന്തപുരം ഗവ. സംകൃത 'കാ'ളേജില്‍. സാഹിത്യകാരനാവണമെങ്കില്‍ അന്ന് സംസ്‌കൃതം അത്യന്താപേക്ഷിതം. ഒത്തിരിയൊന്നും പഠിക്കേണ്ടാഞ്ഞതിനാല്‍ സിനിമക്ക് പോയിത്തുടങ്ങി. ശ്രീകുമാര്‍ തിയറ്ററില്‍ സൌണ്ട് ഒഫ് മ്യൂസിക് കണ്ട് അന്തം വിട്ടു. പിന്നീട് റാഷോമോണ്‍, സെവന്‍ത് സീല്‍, അങ്ങനെ എത്രയോ ചിത്രങ്ങള്‍! മലയാളത്തില്‍ ഇപ്പോഴും ആദിമധ്യാന്തകഥനം വിട്ടുള്ള പറച്ചിലില്ല. ഇന്ത്യന്‍ സിനിമ ഇതു വരെയും പഥേര്‍ പാഞ്ചാലിയെ മറികടന്നിട്ടില്ല. ജോണ്‍ ഏബ്രഹാം കഥാകൃത്തായി കൂടുതല്‍ അറിയപ്പെടുമായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അയ്യപ്പന്‍റെ പോലെ. സിനിമാസംവിധാനത്തിന് അച്ചടക്കം വേണം.

പഠനകാലത്തെ ലൈബ്രറിയാണ് എന്നിലെ നിരൂപകനെ വാര്‍ത്തത്. പണ്ടൊക്കെ മലയാളസിനിമകള്‍ തീയറ്ററില്‍ വരുമ്പോള്‍ കിട്ടുമായിരുന്ന പാട്ടുപുസ്തകത്തില്‍ കഥാസാരവും ക്രെഡിറ്റുകളും കാണും. പാട്ടുപുസ്തകം പിന്നെ നോട്ടീസായി മാറി. ഇന്നിപ്പോള്‍ നോട്ടീസില്ലെങ്കിലും ഇതിവൃത്തമെന്താണെന്ന് നമുക്കറിയാം. പഴയ 'നല്ല തങ്ക'യെയും 'ജീവിതനൌക'യെയും ചുറ്റിപറ്റി നില്‍ക്കുകയാണിന്നും മലയാളം. പരിണാമമെന്ന് പറയുന്നത് ഉല്‍സവപ്പറമ്പ് കോലാഹലങ്ങളില്‍ നിന്നും ഏകാന്തധ്യാനത്തിലേക്ക് വന്നതാണ്. എംടി ചെറുകഥയുടെ ഏകാഗ്രതയെ സിനിമയിലേക്ക് ആവാഹിച്ചപ്പോള്‍ ഉല്‍സവബഹളം നിലച്ചു. പിന്നെ കോലാഹലം പല രീതിയിലാണ് തല പൊക്കുന്നത്.

ലോകപ്രശസ്ത ചെറുകഥകള്‍ മലയാളത്തില്‍ എത്രയോ തവണ വേഷം മാറി വന്നിരിക്കുന്നു. തോമസ് ഹാര്‍ഡിയുടെ മേയര്‍ ഒഫ് കാസ്‌റ്റര്‍ ബ്രിഡ്‌ജ് - മേയര്‍ നായര്‍ (1966); ആര്‍.എല്‍.സ്‌റ്റീവന്‍സന്‍റെ ഡോ ജെക്കിള്‍ ആന്‍ഡ് മി ഹൈഡ് - കറുത്ത രാത്രികള്‍; എച്ച്.ജി. വെല്‍സിന്‍റെ ദി ഇന്‍വിസിബ്‌ള്‍ മാന്‍ - മിസ്‌റ്റര്‍ കേരള; ഓസ്‌കര്‍ വൈല്‍ഡിന്‍റെ ദ പിക്‌ചര്‍ ഒഫ് ഡോറിയന്‍ ഗ്രേ - വയനാടന്‍ തമ്പാന്‍; ജോണ്‍ സ്‌റ്റെയിന്‍ബെക്കിന്‍റെ ദ പേള്‍ - കടല്‍; വിക്‌റ്റര്‍ യൂഗോയുടെ ലാ മിറാബ്‌ല - നീതിപീഠം; അലക്‌സാണ്ടര്‍ ഡ്യുമയുടെ കൌണ്ട് ഒഫ് മോണ്ടി ക്രിസ്‌റ്റോ ആദ്യം ശുദ്ധികലശവും പിന്നീട് പടയോട്ടവുമായി. ജോണ്‍ കീറ്റ്‌സിന്‍റെ ഇസബെല്ല - കറുത്ത പൌര്‍ണ്ണമി; ദാഫ്‌നേ ദുമോറിയേയുടെ റബേക്ക, സ്‌കേപ്‌ഗോട്ട്, - യഥാക്രമം ഉറങ്ങാത്ത സുന്ദരി, മധുവിധു; ദുമോറിയേയുടെ മറ്റൊരു കഥ എംടി ഉത്തരമാക്കി (സംവിധാനം പവിത്രന്‍).

എംടിയുടെ തിരക്കഥ ചില സംവിധായകര്‍ക്കെങ്കിലും സഹായകരമാണെങ്കിലും സംവിധായകമുദ്ര പതിയാന്‍ സാധ്യത കുറവായ കഥകളാണ് കേട്ടിട്ടുള്ളത്. 'വളര്‍ത്തുമൃഗങ്ങള്‍' അരവിന്ദന് സിനിമയാക്കാന്‍ പരിപാടിയുണ്ടായിരുന്നു. അരവിന്ദന് തന്‍റേതായ രീതിയില്‍ ചെയ്യാന്‍ പറ്റാതിരുന്നത് കൊണ്ട് ആ പദ്ധതി ഉപേക്ഷിച്ച് 'തമ്പ്' ചെയ്തു. എംടിയുടെ കഥകളുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ എഴുതി വച്ചതില്‍ നിന്നും സംവിധായകന്‍ വ്യതിചലിക്കുന്നുണ്ടോ എന്നറിയാന്‍ ഉണ്ണിനാരായണന്‍ എന്നൊരാള്‍ ലൊക്കേഷനിലുണ്ടാവുമത്രെ.

ചില സംവിധായകര്‍ക്ക് സ്‌ക്രിപ്‌റ്റ് റൈറ്ററെയല്ല ആവശ്യം. സ്‌ക്രിപ്‌റ്റ് ഡോക്‌ടറെയാണ്. ശ്യാമപ്രസാദിന് ഒരേ കടലിനായി വേണ്ടിയിരുന്നതും സ്‌ക്രിപ്‌റ്റ് ആവശ്യാനുസരണം മാറ്റി മേല്‍നോട്ടം വഹിക്കുന്ന ഡോക്‌ടറെയായിരുന്നു. അത് മനസിലാക്കാതിരുന്നത് കൊണ്ടാവണം സുഭാഷ് ചന്ദ്രന്‍ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയത്.

ദലമര്‍മ്മരങ്ങളില്‍ അഭിനയിക്കാന്‍ വന്ന ഒരു വികലാംഗനോട് ഒരു സീന്‍ ചെയ്യുന്നതിനിടെ മുഖത്ത് ദേഷ്യം വരുത്താന്‍ പറഞ്ഞു. വീട്ടില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതോര്‍ത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ആക്‌ഷന്‍ പറഞ്ഞതും അയാള്‍ ഉറക്കെ ഒരു തെറി! ആരെയാണ് വഴക്ക് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറയുന്നു, അച്ഛനെ!

എന്‍റെ അച്ഛന്‍ സാധുശീലന്‍ പിള്ള സന്യാസിയായിരുന്നു. മൂന്ന് സ്ഥലങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. കൊടകര ആശ്രമത്തിലെ മറ്റൊരു സന്യാസി അച്ഛനെ പറ്റിച്ച് ആശ്രമം വിറ്റ് ഗൃഹസ്ഥാശ്രമത്തിലേക്ക് മടങ്ങി. അച്ഛന്‍റെ വല്ലതും എന്നില്‍ ബാക്കിയുണ്ടോ? അറിഞ്ഞു കൂടാ.

Sunday, July 24, 2011

Saturday, July 16, 2011

conceptual choreography by kuwait-malayalees

http://www.kuwaittimes.net/read_news.php?newsid=Nzg2NDU3NDk0Nw==

Gobsmacked" - a word used among freaky-wacky youths to denote "amazing" - would fit these young dancers' efforts in body movements or conceptual choreography. The founders of this new Indian dance movement in Kuwait, a clinical psychologist, a software engineer and a dance teacher at a school are a blend of bond, balance and blooming creativity. They show what traditional stage performers do not dare to do onstage, like incorporating martial arts into dance, and continue experimenting with new concepts offstage, making modern story concepts into various dance forms.

Their two dance numbers, performed with 10 student-dancers last Friday at American International School, Maidan Hawally, as part of the Al-Mulla-Jeevan TV program before an awestruck audience, have made them go home with several offers in the coming months. Sleeves up and pants tightened, they have begun practicing for their next show, utilizing the summer vacation as most of the "gang members" are school-going.

Ambili Babu, the psychologist of 'Ground Zero', as they have named their team, said she sees dance as a therapy. Dance is not just a movement of body, she said, but an effective form of communication. "There's rhythmic movement in everything. Our heart beats to a rhythm. Through dance, these movement-patterns emerge as a flow of energy, letting go of our negative energy and sustaining at the same time positive vibes".

For their performance last Friday, Ambili & Co had a surprise member who literally stole the show whenever he appeared on stage - Achu (Ajith), her chubby younger brother who just completed his doctoral studies in China. For their art loving parents - their father has been in Kuwait for more than three decades - the children's dance shows are their own dreams realized.

Renji Mathew Thomas, another Kuwait-born-and-brought-up member of Ground Zero, and a software engineer with the Al-Sayer Group, insists on body stretching exercises, yoga and quta, a derivative of kung-fu. Our dance is a creative flow of emotions, he said. "People have seen different stories in the form of dance in ballets. But our experiment is with the form where the hero is not shy to express his angst and aggression".

Anything goes well with their next flexible member Bivin KS, the dance instructor at Khaitan Indian School. He is a curious mix of a street dancer, an actor portraying the romantic and the depressed and a playmate for kids. Along with Ambili last Friday, he breathed positive life into a popular sad song through his agile, spirited and graceful movements while the remix of the sad song was played - an altogether new experience for much of the audience.

The dynamism and the chemistry between the three is a delight to watch. Onstage, they are 100 percent professionals. Offstage, they tease, play, listen and respect one another. The three are familiar with various dance forms - retro, rave, break and free style, Bollywood, contemporary, classical, hip-hop, and salsa. But as choreographers, ego far aside, they choose what is best for the team, for wholeness.

Perhaps that attitude is their best contribution to the younger generation - their own student-members. As Nithya, a student-member of the team recalled: "The other day while we were practicing for the new show, Bivin nose landed bleeding to our fret. But after wiping his nose, Bivin said, 'let's continue'. Wow! I've never seen such dedication!

Sunday, July 10, 2011

ജയസൂര്യയുടെ കാമുകനായി പൃഥ്വി


1. ജയസൂര്യ പെണ്‍വേഷം കെട്ടുന്ന അര്‍ദ്ധനാരീശ്വരന്‍ എന്ന ചിത്രത്തില്‍ കാമുകവേഷം പൃഥ്വിരാജിന്. നടന്‍ അനൂപ് മേനോന്‍ കഥയെഴുതുന്ന ചിത്രത്തിന്‍റെ സംവിധാനം രതീഷ് രവിയാണ്. വാരണാസി, ഹംപി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന അര്‍ദ്ധനാരീശ്വരനില്‍ മറ്റ് പെണ്‍വേഷങ്ങളുമുണ്ട്. ജയസൂര്യയുടെ ചേച്ചിയായി കോമഡിതാരം സൂര്യ (യഥാര്‍ത്ഥ പേര് വിനോദ് വി. യു.) അഭിനയിക്കുന്നു.

2. കോമഡി താരം പുന്നപ്ര പ്രശാന്ത് ആദ്യമായി അയ്യപ്പബൈജുവിനെ അവതരിപ്പിക്കുന്നത് കുവൈറ്റിലെ ഒരു പരിപാടിക്കിടയിലാണ്. ഒരു യാത്രക്കിടെ അങ്കമാലിയില്‍ വച്ച് ഒരാള്‍ ഫിറ്റായി 'വഴിയരികില്‍ ..' പാടുന്നത് കണ്ടാണ് ആ കഥാപാത്രം ജനിക്കുന്നത്. അക്കാലത്ത് ബൈജു എന്ന പേരിന് പാവത്താന്‍-വിഡ്ഡ്യാന്‍ പരിവേഷമുണ്ടായിരുന്നു. (ശശി മറ്റൊരു പേര്). ഗള്‍ഫില്‍ അയ്യപ്പബൈജുവിന് പ്രതിഫലം 75,000 രൂപയാണെന്ന് കേള്‍ക്കുന്നു. നാട്ടിലെ ഒരു സ്‌റ്റാര്‍ ഗാനമേളക്ക് ഒരു തബലിസ്‌റ്റിന് മൂവായിരം രൂപ. വിദേശത്താണെങ്കില്‍ പതിനയ്യായിരം. പ്രതിഫലം തീര്‍ച്ചയായും ഏറിയും കുറഞ്ഞുമിരിക്കും.

3. ഏഷ്യനെറ്റിലെ മുന്‍ഷിയുടെ ആശാന്‍ അനില്‍ ബാനര്‍ജി പുതിയൊരു വെബ് പത്രത്തിനും തിരി കൊളുത്തിയിട്ടുണ്ട്. അലക്ക്‌കമ്പനി എന്ന സൈറ്റ് വാര്‍ത്തകളെ അലക്കി വെളുപ്പിക്കുമെന്ന് വാഗ്‌ദാനം. ദാനം കിട്ടുന്ന പശുവിന്‍റെ അകിടില്‍ എത്ര മുലകളുണ്ടെന്ന് ഇപ്പോള്‍ ഫ്രീയായി വായിക്കുന്നവര്‍ക്ക് നോക്കണ്ട. http://www.alakkucompany.com/

Saturday, July 9, 2011

ഇനി ജ്യേഷ്ഠന്‍റെ വഴി: എംജി ശ്രീകുമാര്‍


ചിത്രയെ വീട്ടില്‍ പോയി ഒത്തിരി നിര്‍ബന്ധിച്ചിട്ടാണ് വീണ്ടും പാടിയത്. സ്‌നേഹം + ഇഷ്‌ടം = അമ്മ എന്ന ചിത്രത്തിനായി താരാട്ട് പാട്ട് ഞാന്‍ ട്രാക്ക് പാടി അയച്ചു കൊടുക്കുകയായിരുന്നു. റെക്കഡ് ചെയ്യുമ്പോള്‍ സംഗീതസംവിധായകനായ ഞാന്‍ സ്‌റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല. നന്നായി പാടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രയുടെ എസ്.എം.എസുമുണ്ടായിരുന്നു. രാജീവ് ആലുങ്കലിന്‍റെയാണ് വരികള്‍. യേശുദാസും ഹരിഹരനും മറ്റ് രണ്ട് ഗാനങ്ങള്‍ പാടിയിരിക്കുന്നു. ഞാന്‍ പാടിയിട്ടില്ല. എനിക്ക് പാടാമല്ലോ, അതെന്‍റെ മക്കളല്ലേ!

അറബിയും ഒട്ടകവും എന്ന ചിത്രത്തിനായി ചെയ്ത പാട്ടുകള്‍ പ്രിയദര്‍ശന്‍റെ സ്ഥിരം ഫോര്‍മാറ്റിലാണ്. സംഗീതം ചെയ്യാമെന്നേറ്റിരുന്ന പുതിയ ചിത്രം താമരശേരി റ്റു തായ്‌ലന്‍റ് കാന്‍സല്‍ ചെയ്തു. ചലച്ചിത്രരംഗത്ത് അതൊക്കെ പതിവാണ്. ചില പാട്ടുകള്‍ക്ക് രാശിയുണ്ടാവില്ല. സംഗീതസംവിധാന രംഗത്ത് ഇനി എന്‍റെ ശ്രമം എംജി രാധാകൃഷ്‌ണന്‍ ചെയ്തത് പോലെ ഓര്‍മ്മിക്കത്തക്ക മെലഡികള്‍ ചെയ്യുക എന്നതാണ്. അടിച്ചുപൊളി പാട്ടുകള്‍ വേണ്ട എന്നല്ല. ഇതുപോലുള്ള ഗാനമേളകള്‍ക്ക് കുറച്ച് അടിച്ചുപൊളിയൊക്കെ വേണ്ടേ? ഗാനമേള എന്നത് എന്‍റര്‍ടെയിന്‍മെന്‍റാണ്. അതുകൊണ്ടാണ് സംഘാടകരോട് അയ്യപ്പ ബൈജു പോലുള്ള കോമഡിക്കാരെ വേണമെന്ന് ഞാന്‍ പറഞ്ഞത്.

ചില നിര്‍മ്മാതാക്കള്‍ വന്നിട്ട് ഞങ്ങള്‍ക്ക് സൂര്യകിരീടം പോലൊരു പാട്ട് വേണമെന്ന് പറയും. എംജി ശ്രീകുമാറിന് ചെയ്യാവുന്നത് ചെയ്യാമെന്ന് ഞാന്‍ പറയും. കൂലി എന്ന ചിത്രത്തിനായ് ആദ്യമായി മദ്രാസില്‍ പോയി 'വെള്ളിക്കൊലുസോടെ' പാടുമ്പോള്‍ രവിച്ചേട്ടന്‍ (രവീന്ദ്രന്‍) തന്ന ഒറ്റരൂപ വെള്ളിനാണയം മനസിലുണ്ട്. രവിച്ചേട്ടന്‍ ഒരു മാസ്-ടറായിരുന്നു. മലയാളത്തില്‍ നമുക്ക് കുറേ മാസ്‌ടേഴ്‌സുണ്ട്. എ ആര്‍ റഹ്‌മാന്‍ മാസ്റ്റേഴ്‌സിനപ്പുറം പോകുന്ന ഒരു തലത്തിലാണ്.

എന്‍റെ വെബ്‌സൈറ്റ് നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. പുതിയ രൂപത്തില്‍ അത് നിങ്ങള്‍ക്ക് താമസിയാതെ കാണാം.
(കുവൈറ്റില്‍ ജീവന്‍ ടിവി പ്രവാസി പുരസ്‌ക്കാര സന്ധ്യക്ക് വന്നപ്പോള്‍ പറഞ്ഞത്.)

Tuesday, June 28, 2011

കെ ജെ ജോയ്: ജയന്‍കാലത്തെ ഇമ്പം

കെ ജെ ജോയ്: മലയാളസിനിമയുടെ ജയന്‍കാലത്തെ ഇമ്പം. എന്‍ സ്വരം പൂവിടും, അക്കരെ ഇക്കരെ നിന്നാലെങ്ങനെ തുടങ്ങി ഒരുപാട് ഹിറ്റുകള്‍. ശങ്കരാഭരണത്തില്‍ കെ വി മഹാദേവന് വേണ്ടി ഓര്‍ക്കെസ്‌ട്രേഷന്‍ നടത്തിയ അന്നത്തെ പ്രശസ്ത അക്കോര്‍ഡിയന്‍ വായനക്കാരന്‍. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തേക്ക് കീബോഡ് കൊണ്ടുവന്നതും ജോയ് ആയിരുന്നുവെന്ന് ദ ഹിന്ദുവിലെ പഴയൊരു ഫീച്ചറിലുണ്ട്. ശങ്കര്‍-ജയ്‌കിഷന്‍മാരില്‍ നിന്നും 1969ലാണ് ജോയ് യമഹ YC-30 വാങ്ങുന്നത്. ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ക്കായി കീബോഡ് വായിച്ചിട്ടുമുണ്ട് ഈ തൃശൂര്‍ക്കാരന്‍.

ഹൃദയം മറന്നൂ നാണയത്തുട്ടിന്‍റെ കിരുകിരാ ശബ്ദത്തില്‍..(ചന്ദനച്ചോല), ആരാരോ ആരിരാരോ.. (ആരാധന), ഈ ജീവിതമൊരു പാരാവാരം.. (ഇവനെന്‍റെ പ്രിയപുത്രന്‍), രാധാ ഗീതഗോവിന്ദ രാധ.. (ലിസ), ആഴിത്തിരമാലകള്‍.. (മുക്കുവനെ സ്‌നേഹിച്ച ഭൂതം), ഏഴാം മാളികമേലെ.., സ്വര്‍ണ്ണമീനിന്‍റെ ചേലൊത്ത കണ്ണാളെ.. (സര്‍പ്പം), കസ്‌തൂരിമാന്‍മിഴി
മലര്‍ശരമെയ്തു.., അജന്താശില്‍പ്പങ്ങളില്‍.. (മനുഷ്യമൃഗം), കുറുമൊഴീ കൂന്തലില്‍.. (പപ്പു), കാലിത്തൊഴുത്തില്‍ പിറന്നവനേ.., മറഞ്ഞിരുന്നാലും. (സായൂജ്യം), തെച്ചിപ്പൂവേ മിഴി തുറക്കൂ.. (ഹൃദയം പാടുന്നു), എവിടെയോ കളഞ്ഞു പോയ കൌമാരം..(ശക്തി), ബിന്ദു നീയാനന്ദ ബിന്ദു (ചന്ദനച്ചോല), നീലയമുനേ.., പരിപ്പുവട..(സ്‌നേഹയമുന), കടലിലെ പൊന്‍മീനോ... (ചന്ദ്രഹാസം).... ഡോ ബാലകൃഷ്ണന്‍ രചിച്ച മണിയാന്‍ ചെട്ടിക്ക് മണി മിഠായി എന്ന ഹാസ്യഗാനം, എസ് പി ബാലസുബ്രമഹ്ണ്യം ആലപിച്ച മധുമൊഴിയോ.. (നിഴല്‍യുദ്ധം), പി ഭാസ്‌ക്കരന്‍റെ ചീകിത്തിരുകിയ പീലിത്തിരുമുടി ആകെ അഴിഞ്ചിതെടി കുറത്തി.. (ഒന്നാംപ്രതി ഒളിവില്‍)....

ഇരുന്നൂറോളം ജോയ്‌ഗാനങ്ങളില്‍ ഏറെയും വന്‍ഹിറ്റുകളായിരുന്നു. അവയില്‍ പലതും ഇപ്പോഴും പലരുടെയും ഓര്‍മ്മകളിലുണ്ടെങ്കിലും ജോയ് അത്ര അറിയപ്പെടാതെ പോയി. മോഹന്‍ലാലിന്‍റെ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ ചിത്രങ്ങളില്‍ സഹകരിച്ചെങ്കിലും പുതിയ കാലത്തെ മാല്‍സര്യത്തില്‍ ജോയിക്ക് മാറി നില്‍ക്കേണ്ടി വന്നു എന്ന് തോന്നുന്നു.

Wednesday, June 15, 2011

മുറിപ്പെടുത്തുന്ന ആര്‍ട്ട്




കൈ ഇല്ലാത്ത ഒരാള്‍ നഗ്‌നമായ ഒരു മനുഷ്യശരീരത്തെ പുണരുന്നത്; ഒരുമിച്ച് അവര്‍ ഒറ്റശരീരമായി കാണപ്പെടുന്നത്; എല്ലുകളുടെ ബലക്ഷയത്താല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്‌ത്രീ വേദനയെക്കുറിച്ച് അവരുടെ കിടക്കയില്‍ കിടന്നു കൊണ്ട് പറയുന്നത്; അപകടത്തിലും മറ്റും ശരീരാവയവങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ കഥാപാത്രങ്ങളാവുന്ന പോളിഷ് ആര്‍ട്ടിസ്‌റ്റ് ആര്‍തര്‍ ജിമിയേവ്‌സ്‌കിയുടെ കണ്ണിന് പകരം കണ്ണ് (An Eye for an Eye) എന്ന പഴയ ഒരു പത്ത് മിനിറ്റ് വീഡിയോയില്‍ നിന്ന്. (picture courtesy: newsweek)

ജിമിയേവ്‌സ്‌കിയുടെ ഒരു ഇന്‍റര്‍വ്യൂ ലിങ്ക്: http://www.mefeedia.com/watch/31048212

Thursday, June 9, 2011

കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍

http://chintha.com/node/108602
ഓര്‍മ്മകളില്‍ കഥകളുടെ പെയ്‌ത്ത്

ക്രിസ്‌മസ് ദിനത്തില്‍ ഒരു കുരിശിന് ചുവട്ടില്‍ ശീര്‍ഷാസനം ചെയ്യുന്ന ജോണ്‍. മുകളില്‍ യേശു കൈ വിരിച്ച്; താഴെ, ഭൂമിയില്‍, അത് പൂരിപ്പിക്കാനെന്നോണം ജോണ്‍. ഓര്‍മ്മകളുടെ 'വഴി കണ്ടുപിടിക്കാമോ' കളിയാണ് കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍ പേജ് ഒന്നു മുതല്‍ 120 വരെയും അതിനപ്പുറവും. പൊടുന്നനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന സൌന്ദര്യങ്ങളുടെ - നുണകളുടെ - കെട്ടുപണിയലുകള്‍ പ്രദേശമാക്കിയ കഥാലോകത്ത് സിനിമാക്കൊട്ടകയുടെ ഓലകള്‍ കടലിനടിയിലെ ഓളങ്ങള്‍ പോലെ ഇളകും, ഉച്ചത്തില്‍ പാടും. അല്ലെങ്കില്‍ നോവലിലെ കഥപറച്ചിലുകാരന്‍ ജോണിന്‍റെ പാതി ഉറക്കത്തിലായ കഥകളെപ്പോലെ മുന്നറിയിപ്പുകളില്ലാതെ ഉറങ്ങാന്‍ പോയി വായനക്കാരുടെ സ്വപ്‌നങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടും. ജോണിന്‍റെ ഭൂമിയില്‍ നില്‍ക്കാത്ത കഥകളിലെ അത്ഭുതരഹസ്യങ്ങള്‍ പിന്തുടര്‍ന്ന് നമുക്ക് കാട്ടിത്തരുന്നു ബൈസിക്കിള്‍ തീഫിന്‍റെ കഥാകാരന്‍. റബര്‍മരങ്ങളുടെ ഇടയിലൂടെ സൈക്കിളില്‍ കുന്നിറങ്ങുമ്പോഴത്തെപ്പോലൊരു ആഹ്‌ളാദം ഈ വായന പകര്‍ന്നേക്കും. വൈകാരികതയും ഭാവനയും സൂക്ഷ്മം പണിതീര്‍ത്ത ആ വഴി ഒട്ടൊക്കെ ഏറെക്കുറെ ആസാധ്യമാണെന്ന തോന്നലില്‍ കരുണാകരനിലെ ആയാസരഹിതനായ എഴുത്തുകാരന്‍ നമ്മെ വിസ്‌മയിപ്പിക്കുകയും ചെയ്യും.


എല്ലാ കാല്‍പനികതയോടെയും യുക്തിവാദിയായ ജോണ്‍, കല പോലെ തന്നെ ജീവിതം കെട്ടിച്ചമക്കുന്നതില്‍ വിശ്വസിച്ച, ആധുനികതയുടെ നേര്‍ച്ചക്കോഴിയായ ജോണ്‍, യുക്തിയുടെ അകമഴിഞ്ഞ ഭ്രമകല്‍പനകള്‍ നിറഞ്ഞ് കഥ തന്നെ ജീവിതമാക്കിയ ജോണ്‍ കഥ പുരണ്ട മനസുമായി സന്ദര്‍ശിക്കുന്ന വേളകള്‍ ആഘോഷമാക്കുന്ന ബൈസിക്കിള്‍ തീഫില്‍ എന്നാല്‍ ഒരു മലക്കം മറിച്ചിലുണ്ട്. അല്ലെങ്കില്‍ ജോണിന്‍റെ കഥ പറയുന്ന രാമു ഇങ്ങനെ പറയില്ല: 'കല ഭീരുക്കളുടെ താവളമാകുമ്പോള്‍ ജീവിതം ഉപ്പിട്ടോ മുളകിട്ടോ അവിടെ സൂക്ഷിക്കാന്‍ തുടങ്ങും. ജീവിതഗന്ധി എന്ന് നമ്മള്‍ പറഞ്ഞ എല്ലാ കലകളും അങ്ങനെ സൂക്ഷിക്കപ്പെട്ടതാണ്'. മുത്തുമണികള്‍ പൊഴിയുന്നതിനു ബദലായി ഓര്‍മകള്‍ ചിതറിത്തെറിച്ചു എന്നടയാളപ്പെടുത്തും ആധുനികതയുടെ റിബല്‍ എഴുത്ത്.

ആധുനികതയുടെ ഭാണ്ഡം മുഖത്തടിക്കുന്ന കാഴ്ചകള്‍ നിറയുമ്പോഴും ഈശ്വരഹിതമായ വരികളിലൂടെ (ഒരു കരുണാകര പ്രയോഗം) ബൈസിക്കിള്‍ തീഫ് കടന്നുപോകുന്നത് മനുഷ്യബന്ധങ്ങളെ ഇറുകെ പുണര്‍ന്നുകൊണ്ടാണ്. സിനിമാക്കാരനും അതിലേറെ കഥപറച്ചിലുകാരനുമായ ജോണ്‍, അവന്‍റെ കൂട്ടുകാര്‍ ദമ്പതികള്‍-രാമു, തങ്കം, അവരുടെ മകള്‍ ഷീല, അവളുടെ കൂട്ടുകാരന്‍ മറ്റൊരു ജോണ്‍, എന്നിങ്ങനെയുള്ളവരുടെ മനോവ്യാപാരം പകര്‍ത്തലില്‍ നിന്നും, ആധുനികതക്ക് മുന്‍പില്‍ ഉണ്ടായിരുന്ന ആദിമധ്യാന്തകഥനത്തില്‍ നിന്നും, തീഫ് ഉരുണ്ട് പോകുന്നു. ജോണ്‍ പറഞ്ഞ കഥയിലെ സിനിമാക്കൊട്ടകത്തിരശീലയില്‍ നിന്നും മന്ത്രവാദി‍ തട്ടിക്കൊണ്ടു വരുന്ന നടിയും മന്ത്രവാദിയുടെ ഭാര്യയും രാമു-തങ്കം-ജോണ്‍ ജീവിതങ്ങളിലേക്കും പടരുന്നത് ഭ്രമകല്‍പനസങ്കേതത്തേക്കാള്‍ കഥക്ക് ജീവിതവുമായുള്ള ബന്ധം എന്ന നിലക്കാവും.

സിനിമയിലെന്നപോലെ അഭിനയം ജീവിതമാകുന്ന അവസ്ഥ ബൈസിക്കിള്‍ തീഫിനെ ഒറ്റിക്കൊടുക്കുന്നുണ്ടോ എന്ന സന്ദേഹം നോവലിന്‍റെ മറുപാഠമാണ്. ഒരു കാലത്തിന്‍റെ കാമറാപകര്‍ത്തലാനെങ്കില്‍ക്കൂടി എന്തുകൊണ്ട് ആധുനികറിബല്‍-ജോണ്‍ അബ്രാഹം ബാന്ധവം എന്ന ചോദ്യം നോവലിന്‍റെ പരിമിതിയാകും. അത്ഭുദപ്പെടുത്തുന്ന ഭാവനയും മാറി നടക്കുന്ന ഭാഷയും ഹാര്‍ദ്ദവമായ ഓര്‍മകളും ഉണ്ടായിട്ടും കരുണാകരന്‍ തന്‍റെ നോവലിലെ സഞ്ചാരപഥം പരിമിതപ്പെടുത്തി എന്നും, എന്തിന് ഈ ഭാഷാപ്രേമി, അതുകൊണ്ടു തന്നെ, കണ്ണിലൂടെ പൊന്നീച്ച പറന്നു എന്നൊക്കെ ഉപയോഗിക്കുന്നു എന്നും വായനക്കിടെ ഓര്‍ക്കാതിരിക്കില്ല; അച്ചടിത്തെറ്റുകള്‍ തരുന്നയത്രയും സങ്കടത്തോടെയല്ലെങ്കിലും.

കെട്ടുകഥയായിട്ട് കൂടി എന്നത്തേക്കും സന്തോഷമായി ജീവിച്ചു എന്നതിലോ മരിച്ചു എന്നതിലോ ഈ നോവല്‍ അവസാനപേജുകളില്‍ അഭിരമിക്കുന്നില്ല. ഓര്‍മയിലേക്ക് ഓര്‍മയിലൂടെ നടത്തുന്ന സഞ്ചാരമായി അത് പരിണമിച്ചു കൊണ്ടേയിരിക്കുന്നു. ആശകളില്‍ നിന്നും ഓര്‍മയെ മോചിപ്പിച്ച സഞ്ചാരമായി.

Tuesday, June 7, 2011

ഏഷ്യ അമേരിക്കയുടെ കുപ്പായമിട്ടാല്‍..

അമേരിക്കയില്‍ ഒരു വര്‍ഷം വേണ്ടത് 90 ലക്ഷം പക്ഷിമാംസം. നാല്‍പത് വര്‍ഷത്തിന് ശേഷം ഏഷ്യ, കണക്കുപ്രകാരം, അമേരിക്കന്‍ സാമ്പത്തികസ്ഥിതിയിലെത്തുമെങ്കില്‍, അമേരിക്കന്‍ ജീവിതശൈലി അനുകരിക്കുമെങ്കില്‍ ഒരു വര്‍ഷം ഏഷ്യക്കായി വേണ്ട പക്ഷിമാംസം പന്തീരായിരം കോടി കവിയും. ഏഷ്യന്‍സ് വെജിറ്റേറിയന്‍സാണെന്ന് പറഞ്ഞാലും സുഭിക്ഷ ഭക്ഷണത്തിനുള്ള വക ഏഷ്യയിലുണ്ടാവുക സാമ്പത്തിക ചക്രത്തെ വീണ്ടും തിരിക്കും. അപ്പമുണ്ടായാലും തിന്നാന്‍ പറ്റാത്ത അവസ്ഥ വരാം. പത്ത് വര്‍ഷ മുന്‍പ് സ്വകാര്യവാഹനങ്ങള്‍ എന്നത് ചൈനയില്‍ അപൂര്‍വമായിരുന്നു. ഇപ്പോള്‍ വാഹന ഉപഭോഗത്തില്‍ ചൈന അമേരിക്കയെ ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. ഭൂമിയിലെ എണ്ണ കുടിച്ചു വറ്റിക്കുന്നതില്‍ ഇന്ത്യയും മോശമല്ലാത്ത പങ്ക് വഹിക്കും.

പറയുന്നത് ചന്ദ്രന്‍ നായര്‍, കണ്‍സംപ്‌ഷനോമിക്‌സ് എന്ന പുസ്തകമെഴുതി എങ്ങനെ ഏഷ്യക്ക് ക്യാപിറ്റലിസത്തെ പുനര്‍നിര്‍വചിക്കാനും ഭൂമിയെ രക്ഷിക്കാന്‍ കഴിയുമെന്നും സമര്‍ത്ഥിച്ച മലേഷ്യന്‍ മലയാളി.

അയ്യോ-എല്ലാം-തകര്‍ന്നു-വിചാരത്തിന് അപവാദങ്ങളുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ഗ്രാമവാസികള്‍ നഗരങ്ങളിലേക്ക് പ്രവഹിക്കാതെ ഗ്രാമ്യം തുടര്‍ന്നാല്‍ - വികസനം ഗ്രാമങ്ങളിലേക്ക് പോസിറ്റീവായ അര്‍ത്ഥത്തില്‍ വരും. പരിസ്ഥിതിയും കാര്‍ഷികരംഗവും ജീവന്‍ വെടിഞ്ഞേക്കില്ല. കാര്‍ബണ്‍ ബഹിര്‍ഗമന തോത് അനുസരിച്ച് വിലയീടാക്കുക, മണ്ണിനും വെള്ളത്തിനും ടാക്‌സ് ചുമത്തുക പോലുള്ള കാര്യങ്ങള്‍ സര്‍ക്കാരുകള്‍ ചെയ്താല്‍ ഏഷ്യക്ക് സാമ്പത്തിക ദുരവസ്ഥയെ ചെറുക്കാം.
ചലനാത്മകമായ ഉപഭോഗം നടക്കുന്ന സമൂഹത്തിലേ സാമ്പത്തികരംഗവും ചടുലമാകൂ എന്ന സങ്കല്‍പം മാറ്റണം. ഏഷ്യക്ക് വേണ്ടത് കണ്‍സ്‌ട്രെയ്‌ന്‍ഡ് കണ്‍സംപ്‌ഷനാണ്. പിശുക്കോ നിയന്ത്രണമോ അല്ല അത്. സുരക്ഷയെകരുതി ചെലവിന് മേല്‍നോട്ടം വഹിക്കുന്ന മനോഭാവമാണത്. നമ്മുടെ സ്രോതസുകളെ മറക്കാത്ത കരുതല്‍.

Thursday, June 2, 2011

ഷാജി എന്‍ കരുണിന്‍റെ ഗാഥയില്‍ മോഹന്‍ലാല്‍

കുട്ടിസ്രാങ്കിന് ശേഷം എം എഫ് ഹുസൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിക്കുമെന്നതിനാല്‍ ഷാജി എന്‍ കരുണ്‍ റിലയന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഒരുക്കുന്നു. ടി പദ്മനാഭന്‍റെ കടല്‍ അടിസ്ഥാനമാക്കി ഒരമ്മയുടെയും മകളുടെയും കഥയാണ് ഗാഥ‍. -ലെജെന്‍ഡ് എന്ന് സബ്‌ടൈറ്റില്‍-. ലഡാക്ക് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതം മുഖ്യഘടകമാണ്. ഭാഷയുടെ പരിമിതികളെ മറികടക്കുന്ന സംഗീതകാഴ്ചയാണ് ഗാഥയുടെ കാതല്‍. സിനിമക്കായി ഉപയോഗിക്കുന്ന ചലച്ചിത്രസംഗീതത്തെ യഥാര്‍ത്ഥസംഗീതമായി തെറ്റിദ്ധരിക്കുന്ന കാലത്തോട് ഷാജിയുടെ ചിത്രം സംവദിക്കുക പല മാനങ്ങളിലായിരിക്കും.

പിറവിയെ ഒരു രാജന്‍റെയും ഈച്ചരവാര്യരുടെയും കഥയായി നമ്മള്‍ ചുരുക്കി. മരണത്തിന് ശേഷമുള്ള സ്‌നേഹം, ലോകത്തെമ്പാടും നടക്കുന്ന അപ്രത്യക്ഷമാവലുകള്‍, കസ്‌റ്റഡി മരണങ്ങള്‍, നഷ്‌ടമായതിന് ശേഷം ഒരു വികാരത്തിന്‍റെ പ്രാധാന്യം പശ്ചാത്താപത്തോടെ മനസിലാക്കുന്നത് എന്നീ മാനങ്ങള്‍ പിറവിയില്‍ കാണാതിരുന്നത് അതിന്‍റെ രാജന്‍ ബന്ധം അതിനെത്തന്നെ പരിമിതപ്പെടുത്തിയത് കൊണ്ടാണ്. പിറവിയെന്നത് ഓരോ തിരിച്ചറിവുമാനെന്ന - അത് ഓരോ നിമിഷവും സംഭവിക്കാവുന്നതാണെന്ന തലത്തിലൊരു തിരിച്ചറിവ് ആ ചിത്രത്തെക്കുറിച്ചുണ്ടായില്ല. ഒരു മധ്യവര്‍ത്തി ആസ്വാദനത്തിനപ്പുറം പോകാന്‍ ആര്‍ക്കും നേരമില്ല. മീഡിയോക്രിറ്റി തന്നെ പെര്‍ഫക്‌ഷന്‍ ആവുന്ന അവസ്ഥ.

വേദന ഷാജിയെ സംബന്ധിച്ച്, ഏതൊരു മനുഷ്യനുമെന്ന പോലെ, സ്ഥായീഭാവമാണ്. കലയുടെ അടിസ്ഥാന ചേരുവ വേദനയാണെന്ന് ഷാജിക്ക് നല്ലപോലെയറിയാം. സമ്പദ്‌വ്യവസ്ഥ മനുഷ്യബന്ധങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ (അത് പ്രമേയമാക്കിയ ചിത്രമായിരുന്നു സ്വം), നമ്മുടെ വിദ്യാഭ്യാസം നമ്മെ ജീവിക്കാന്‍ പഠിപ്പിക്കാത്തത്, നാട്ടില്‍ കര്‍ഷകരില്ലാതെ പോകുന്നത്, ജലദൌര്‍ലഭ്യം.. ഇതൊക്കെ ഷാജിക്ക് വേദനകളാണ്. എന്ന് പറഞ്ഞ് താടിനീട്ടി, കുളിക്കാതെ തെണ്ടിനടക്കാന്‍ ഷാജിയെ കിട്ടില്ല. ഒരു കലാകാരന്‍ ഒരു പ്രശ്‌നം എളുപ്പം പരിഹരിക്കുന്നവനാണെന്ന ബോധ്യമാണ് ഷാജിക്കുള്ളത്. കലാകാരന്‍ കാലത്തിന് മുന്നേ നടക്കുന്നതിനാല്‍ ഒറ്റപ്പെടുമായിരിക്കും, ആളുകള്‍ വട്ട് എന്ന് ആക്ഷേപിക്കുമായിരിക്കും. അത് ഉള്ളിലൊതുക്കുക അഥവാ സ്വം എന്ന അവസ്ഥ കൈവരിക്കുക. തന്‍റേത് എന്നാണ് സ്വം. ആരോടും പറയാന്‍ പറ്റാത്തത്.

എം എഫ് ഹുസൈന്‍ ചെയ്യുന്ന ചിത്രം - മലയാളിയുടെ ഒറ്റമുണ്ട് സ്റ്റാച്യു ഒഫ് ലിബര്‍ട്ടിക്കും ചൈനയിലെ ഫൊര്‍ബിഡന്‍ സിറ്റിയിലും അങ്ങനെ പലയിടത്തും പ്രതിഷ്‌ഠിക്കുന്ന പുതിയ കാഴ്ച - കൂടാതെ ഹരിഹരന്‍റെ രണ്ടാമൂഴത്തിലും ഷാജി എന്ന കാഴ്ചക്കാരനെ കാണാം. ഭാഷയുടെ മതിലുകളെ തന്‍റേതായ രീതിയില്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ട്. മണിരത്നത്തിന്‍റെ സഹകാരിയായതിനാല്‍ സന്തോഷ് ശിവന്‍ മണിയെ ആവര്‍ത്തിക്കുന്നത് പോലെയല്ലാതെ എസ്തപ്പാനെപ്പോലെ നടന്ന അരവിന്ദേട്ടനെ മറികടക്കാന്‍ ഷാജി എന്നേ പഠിച്ചു..

കടല്‍, പദ്മനാഭന്‍ ടച്ചുള്ള മറ്റൊരു തീവ്രബന്ധ കഥയാണ്. അമ്മയുടെ പൂര്‍വബന്ധം പറഞ്ഞ് അകലുന്ന അച്ഛന്‍ - അതുവഴി മകളും. അപരന്‍ വാസ്തവത്തില്‍ അമ്മയുടെ സംഗീതഗുരുവായിരുന്നു. കത്തുകളില്‍ സംഗീതം മാത്രം. ഒരിക്കല്‍ ആ കത്തുകെട്ട് അച്ഛന്‍ പിടിച്ചുപറിച്ചതാണ്. അമ്മ മരിക്കുന്നതിന്‍റെ തലേന്ന് ആ കത്തുകള്‍ മകള്‍ വായിക്കാനിടയായി. അമ്മയുടെ കടല്‍ പോലുള്ള മനസ് മനസിലാക്കാന്‍ ഏറെ വൈകിയല്ലോ എന്ന തോന്നല്‍ അച്ഛനിലും മകളിലും - നമ്മളിലും തിരയടിക്കാതിരിക്കില്ല.

Blog Archive