Search This Blog

Tuesday, December 29, 2009

2009 അവശേഷിപ്പ്

1. പ്രധാന നേരമ്പോക്ക്: ബ്ളോഗിങ്ങായിരിക്കാം (വായന കുറഞ്ഞു; എഴുത്ത് കൂടി). മൊബൈല്‍ ഫോണ്‍ മോഡലുകളുമായുള്ള സല്ലാപങ്ങളും പ്രധാനം. ട്വിറ്ററും ഓര്‍ക്കൂട്ടും പണ്ട് കക്ഷത്തിലുണ്ടായിരുന്ന 'കേരളശബ്ദ'ത്തിന്, പകരക്കാരായി. യൂട്യൂബ്, ഐപോഡ് തുടങ്ങിയവ മലയാളം നിഘണ്ടുവിലേക്ക് മൈഗ്രേറ്റ് ചെയ്തു.
2. പൊതുവ്യക്തിത്വങ്ങളോടുള്ള ആരാധന പൊളിഞ്ഞു വീണു. (വിഗ്രഹങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെടേണ്ടത് തന്നെയാണ്).
3. സമാന്തര വൈദ്യം: ആരോഗ്യാവബോധം കൂടി; ആളുകള്‍ക്ക് പ്രായമായെന്ന് പറയുകയേയില്ല.
4. 'ഊണ്, വിളമ്പിയിരിക്കുന്നു, പിള്ളാരോട് വരാന്‍ ഒന്നു ടെക്സ്റ്റ് ചെയ്യൂ' എന്ന് ഒരു ഫലിതസിന്ധു.
5. എന്‍റെ ടീവിക്ക് എന്‍റെ മുറി പോരാതായി! ടിവി ഓഫ് ചെയ്യണോ, വേണ്ടയോ എന്നതാണ്, വരും വര്‍ഷത്തെ വെല്ലുവിളി.

Saturday, December 26, 2009

നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം


കലാഭവന്‍റെ കണക്കുപുസ്തകത്തില്‍ നിന്നും കിട്ടിയത്. നമ്പര്‍ 23 ദിലീപിന്‍റേത്. 1985 കാലഘട്ടമെന്ന് തോന്നുന്നു. ഗായകന്‍ പീറ്ററിന്, ന.15, പ്രതിഫലം മിമിക്രിക്കാരനേക്കാള്‍ എത്ര മടങ്ങായിരുന്നെന്നും ഇപ്പോള്‍ അത്തരം കലാകാരന്‍മാരുടെ അവസ്ഥയും ചിന്തനീയം.

Monday, December 21, 2009

‘Avatar’ stirs up the child in us

‘Avatar’ stirs up the child in us

In the evolution of cinema, Avatar is a new species. The ultimate in cinema entertainment, it is a product cleverly designed to cater to the visual thirst and childlike curiosity of all ages and tastes. Avatar has caught the fancy of film lovers in Kuwait with its release last Friday and is a great technological achievement.

Director James Cameron's multi layered attempt to knit together art and craft is memorable. He unites the themes of civilized greed vs forest virtue; age old story vs the most modern technology; beauty vs war and materialism vs utopian spirituality. It's Cameron after 'Titanic' and he is back to his 'Terminator' roots. Cameron deserves a Best Director Oscar for marrying a story that is appealing to everyone, contains hints of social commentary and utilizes the latest in movie making technology.

In one of the early scenes, the heroine, English speaking native Na'vi of Pandora planet, tells the hero, an Earthen named Jake (a soldier in Pandora as part of a human mission to loot the natural resources of the planet), she did not attack him because she 'saw' the strength of his heart. Jake is disabled and considered a liability to the station where the Earthen invaders experiment and carry out operations on the planet of Pandora. Jake has the boon to mind-travel or to be an avatar (incarnation) as one of the Na’vis. The film is largely about his transformation from a finite, handicapped human into a high-spirited being.

The breathtaking Pandora is being inhabited by spirit-filled trees, gigantic animals, birds and various clans of Na'vi. The Na'vi, described as 'blue monkeys' by a military general plundering the planet, are the bluish, supernaturally tall, naïve and native inhabitants of Pandora. Avatar has the bottom line of virtue being successful and seems to be saying ‘the weak becomes meek and become to inherit the land’.

Avatar is the kind of film one feels is a must see but after watching feels as though maybe it wasn't worth the hype. The hype is unavoidable but make no mistake; Cameron's film is a triumph worth seeing. The IMAX version of the film is expected to arrive in Kuwait next week.

Sunday, December 20, 2009

'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും

അവതാര്‍ സ്റ്റാന്‍ഡേഡ് പൈങ്കിളിയാണ്. അപാരവിഷ്വലുകളിലൂടെയുള്ള ഒരു ടൂര്‍. ഇത്രയും വന്യ സൌന്ദര്യം സ്ക്രീനില്‍ അപൂര്‍വം. പന്‍ഡോറ എന്ന അന്യഗ്രഹക്കാട്ടിലെ അതിമാനുഷര്‍ (നീലക്കുരങ്ങന്‍മാര്‍ എന്ന് ഭൂമിമനുഷ്യരുടെ ആക്ഷേപം), മറ്റ് അതിജീവജാലങ്ങള്‍, തൂങ്ങുന്ന പര്‍വതങ്ങള്‍ (ഹാങ്ങിങ്ങ് ഹാലേലൂയ) അടക്കമുള്ള പശ്ചാത്തലം നമുക്കൊരു ഹാങ്ങോവര്‍ തരാതിരിക്കില്ല. ഒരു ബാലരമക്കഥ പോലത്തെ ചിരപരിചിതമായ മിത്തിന്‍റെ ചുവട് പിടിച്ച് സ്പെഷ്യല്‍ ഇഫക്റ്റുകള്‍ക്ക് സാധിക്കാവുന്നതിന്‍റെ അങ്ങേയറ്റം സാക്ഷാത്ക്കരിച്ച് രണ്ടേമുക്കാല്‍ മണിക്കൂര്‍ നമ്മിലെ കുട്ടിയെ അവതാര്‍ ആഹ്ളാദഭരിതമാക്കുന്നു.

പന്‍ഡോറ കൊള്ളയടിക്കാന്‍ പോകുന്ന അമേരിക്ക ആധുനിക കൊളോണിയല്‍ ശക്തികളുടെ പ്രതീകമാണ്. അവിടത്തെ നാവി എന്ന സഹവാസികള്‍ ഒരു അത്യാധുനിക കാട്ടുവര്‍ഗ്ഗപ്പതിപ്പ്. നീല നിറം, കൊമ്പു പോലത്തെ ചെവി, അതി ഉയരവും അതിരില്ലാത്ത ശക്തിശ്രോതസ്സുകളുടെ സൂക്ഷിപ്പുകാരും. അവരുമായുള്ള അധിനിവേശക്കാരുടെ യുദ്ധത്തില്‍ നന്‍മ ശേഷിക്കുന്ന പട്ടാളക്കാരുടെ സഹായമുണ്ട്. പട്ടാളക്കാരിലെ ജെയ്ക്കിന്, നാവികളിലൊരാളായി അവതരിക്കാനുള്ള സിദ്ധി അയാള്‍ക്ക് വിനയും തുണയുമാണ്. കഥയിലെ സസ്പെന്‍സും അതാണ്. കഥയില്‍ ഇതുവരെ നമ്മള്‍ പരിചയിച്ച അതീന്ദ്രിയതയും നാവി ഭാഷയും ഉപകഥകളും ആഖ്യാനങ്ങളും കുറുകി ഒടുവില്‍ നായകന്‍-നായിക-വില്ലന്‍ എന്ന ഇന്‍റര്‍നാഷണല്‍ ക്ളൈമാക്സിലേക്കെത്തും. ഓ, അവസാനം എല്ലാം നഷ്ടമായെന്ന് നായികയോടൊത്ത് വിലപിക്കവേ വന്യമ്രുഗങ്ങള്‍ ഇരച്ച് വരുന്ന സീന്‍! ശേഷം അധിനിവേശസേനക്ക് മടങ്ങിപ്പോകാം. ഭൂമിവാസികളാല്‍ ആക്രമിക്കപ്പെട്ട പന്‍ഡോറ അവരാല്‍ത്തന്നെയാണ്, ഒഫ് കോഴ്സ്, രക്ഷിക്കപ്പെടുന്നതും. 'ഐ സീ യൂ' എന്ന് നായകനും നായികയും പറയുന്നതിന്, ഉള്‍ക്കാഴ്ചയുടെ ഒരു തലം സിനിമക്ക് പറഞ്ഞു വെയ്ക്കാനുമാകുന്നു.

3-ഡി കണ്ണട വച്ച് കാണുന്ന ഐമാക്സ് വേര്‍ഷന്‍ കുവൈറ്റില്‍ അടുത്തയാഴ്ചയേ എത്തൂ. അതു വരെ ക്ഷമിക്കാന്‍ പത്രമാധ്യമങ്ങള്‍ സമ്മതിച്ചില്ല. അത്രക്കല്ലേ വാര്‍ത്തകളുടെ അവതാരം. കണ്ടത് വെറുതെയായില്ല. ലോകസിനിമയുടെ ഒരു നാഴികക്കല്ല്, 'മിസ്സ്' ആയില്ലല്ലോ. ഒരു നല്ല കഥപറച്ചിലുകാരന്‍ കാമറൂണിന്‍റെ സാങ്കേതിക അവതാരം കാണേണ്ടതു തന്നെയാണ്. സാധാരണ ഇത്തരം സൈ-ഫൈകള്‍ വെടിക്കെട്ട് പോലെ തീരുകയേ ഉള്ളൂ. ഇത് വെടിമരുന്നിന്‍റെ ഉല്‍ഭവം അന്വേഷിച്ചു പോകാന്‍ പ്രേരിപ്പിച്ചേക്കും.

Friday, December 18, 2009

ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ

സിനിമ: ലാ ഡോള്‍ചെ വീറ്റ
സംവിധാനം: ഫെഡെറിക്കോ ഫെല്ലിനി
ജീവിതം പെട്രോള്‍ തീരാത്ത വാഹനത്തിലെ കറക്കമാണ്! ഫെല്ലിനീകരിക്കപ്പെട്ട സിനിമയുടെ തുടക്കം ഗംഭീരം ഭീകരം! ക്രിസ്തുപ്രതിമ വഹിച്ചു പോകുന്ന ഹെലികോപ്റ്റര്‍ പഴയ റോമിനെ കടന്ന് വ്യാവസായിക റോമിന്‍റെ മീതെ പണിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ ആംഗിളിലൂടെ നമുക്ക് കാണാം. ആ ഹെലികോപ്റ്ററെ പിന്‍തുടരുന്ന മറ്റൊന്നില്‍ ജേണലിസ്റ്റ് നായകനും (മാര്‍ചെല്ലോ) ഫോട്ടോഗ്രാഫര്‍ പാപ്പരാസോയും (ഈ കഥാപാത്രനാമത്തില്‍ നിന്നാണ്, ഇന്ന് കൂടുതല്‍ പ്രസക്തമായ പാപ്പരാസി എന്ന പദമുണ്ടാകുന്നത്). 'മീഡിയ'ക്കാരുടെ ഹെലികോപ്റ്റര്‍ ബിക്കിനി സുന്ദരികളെ കണ്ട് ഒന്നു വലം വച്ചു. സിനിമയുടെ (1960) മൊത്തത്തിലുള്ള മൂഡ് അതാണ്. ആഹ്ളാദഭരിത ജീവിതത്തിന്‍റെ പിന്നാലെ പായുന്ന നായകനും പാപ്പരാസോ പോലുള്ള പേര്, ആനന്ദപുരം ആനന്ദന്‍ എന്നോ മറ്റോ, ഫെല്ലിനി നല്‍കേണ്ടതായിരുന്നു. പക്ഷേ ഫെല്ലിനിക്ക് ആനന്ദത്തിന്‍റെ തോട് പൊളിച്ച് കുറച്ചു കൂടി പറയാനുണ്ട്.

അത് ആത്യന്തികമായ നിരര്‍ഥകതയെക്കുറിച്ചാണ്. അല്ലെങ്കില്‍ സുന്ദരി കുളിക്കുന്ന കുളത്തിലെ ഒഴുകിക്കൊണ്ടിരുന്ന ജലധാര പൊടുന്നനെ നിലയ്ക്കില്ലായിരുന്നു; അമ്മവാല്‍സല്യത്തിന്‍റെ സ്പൂണുമായി പിന്നാലെ നടക്കുന്ന ഭാര്യയെ അയാള്‍ ജീവിതത്തില്‍ നിന്ന് ഇറക്കി വിടില്ലായിരുന്നു; അങ്ങേക്കര നില്‍ക്കുന്ന നിഷ്കളങ്കയുടെ മന്ദഹാസത്തോട് 'എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല' എന്ന് മറ്റൊരുവളുടെ കൈയിലകപ്പെട്ട് പോകുന്നതിനിടെ പറയേണ്ടി വരില്ലായിരുന്നു.

സമ്പന്നതയുടെ പിറകിലുള്ള ബോറടിയെക്കുറിച്ചാണ്, വെളിച്ചവും ബഹളവും പാര്‍ട്ടിയും ചിരിയും കളിയും നിറഞ്ഞാടുന്ന മൂന്നു മണിക്കൂര്‍ 'മധുര ജീവിതം' പറയുന്നത്. ഈ അനുവാചകന്‍ ഒരേ സമയം മോഹവലയത്തിലകപ്പെടുകയും ബോറടിക്കപ്പെടുകയും ചെയ്തു. ആനന്ദത്തില്‍ താറടിച്ചുവോ!

Wednesday, December 16, 2009

'പാര്‍ട്ടി'പ്രകാരം സൂചി തൂമ്പയായി

കഴിഞ്ഞയാഴ്ച കുവൈറ്റില്‍ നിന്നും നാട്ടില്‍ അവധിക്ക് പോകാനിരുന്നയാള്‍ തലേന്ന് സ്വന്തം റൂമില്‍ (കമ്പനി വക അക്കമഡേഷന്‍) നടത്തിയ പാര്‍ട്ടി, പല അടരുകളുള്ള ഒരു സംഭവകഥയായി ഇപ്പോഴും വികസിക്കുന്നു. ഏറ്റവുമധികം മിനുങ്ങിയ ആള്‍ കട്ടിലിലേക്ക് ചെരിഞ്ഞതാണ്, ഒന്നാമത്തെ ടേണ്‍. ആ 'അടിഞ്ഞു പോകല്‍' നല്ലതിനായി അയാള്‍ക്ക്. ബാക്കി നാലു പേരും കൂടി പാതിരാക്ക് ഭക്ഷണം കഴിക്കാനിറങ്ങുന്നു. ചെന്നു കയറിയത് പോലീസുകാരുടെ മുഖത്തേക്ക്. ഭക്ഷണം, സാദാ സാന്‍ഡ്‌വിച്ച്, പിറ്റേന്ന് രാവിലെ ലോക്കപ്പില്‍ കിട്ടി. സെല്ലില്‍ പത്തോ പതിനൊന്നോ പേരുണ്ടായിരുന്നു. പലര്‍ക്കും പല കഥകള്‍.

നമ്മുടെ നാലു പേര്‍ക്കായിരുന്നു കൂടുതല്‍ കോണ്‍ടാക്റ്റ്സ്. വെള്ളി, ശനി അവധി ദിനങ്ങളില്‍ നാലുപേരും നാലു പാടും വിളിച്ചു. ഒരാള്‍ക്ക് തീര്‍ച്ചയായും നാട്ടിലേക്കും വിളിക്കേണ്ടി വന്നു. ഇതിനിടെ അദ്ദേഹത്തിന്‍റെ ഫ്രീ അക്കമഡേഷന്‍ കമ്പനി റദ്ദാക്കി. എന്തേലുമാവട്ടെ പുറത്തിറങ്ങിയിട്ട് എത്ര സമാധാനങ്ങള്‍ വേണേലും പറയാം. പല കൂട്ടുകാരും പല 'വാസ്തക്കാരേയും' ഏര്‍പ്പാടാക്കി. ഇറങ്ങണമെങ്കില്‍ ഒരാള്‍ക്ക് ദിനാര്‍ അഞ്ഞൂറ്. അങ്ങനെ വാഗ്ദാനം ചെയ്ത ഉന്നതങ്ങളിലെ പിടിപാടുകാരെല്ലാം മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഞായറാഴ്ച അവരുടെ നേരം പുലര്‍ന്നത് വാസ്തക്കാരുടെ കലപില കൊണ്ടായിരുന്നു. കേവലം നൂറോ നൂറ്റമ്പതോ ഫൈന്‍ കൊണ്ട് തീര്‍ക്കാവുന്ന പരിപാടി രണ്ടായിരം ദിനാറിലേക്ക് കുതിച്ച് കുത്തിയതിനാല്‍ 'ഞാനിറക്കാം, ഞാനിറക്കാം, എന്നതായിരുന്നു കലപിലയുടെ കാതല്‍. 'ഇവരെ രക്ഷിക്കാന്‍ ആദ്യം വന്നത് ഞാനാണ്' അവകാശവാദത്തിന്‍മേല്‍ അവസാനം 2 ഏജന്‍റുമാര്‍ ശേഷിച്ചു. ഒരാള്‍ മറ്റേയാള്‍ക്ക് കുറച്ച് ദിനാര്‍ നല്‍കി പറഞ്ഞയക്കുകയും ഉടമ്പടി പ്രകാരം നാല്‍വര്‍ പുറത്തിറങ്ങുകയും ചെയ്തു.

ഒടുവില്‍ കിട്ടിയത്: വാസ്ത ഏറ്റില്ല. ലോക്കപ്പില്‍ നിന്നിറങ്ങിയെങ്കിലും കേസില്‍ നിന്ന് ഒഴിയാന്‍ നാലുപേര്‍ക്കും സാധിച്ചില്ല. നാല്‍വരും സങ്കടം ഏജന്‍റിനോട് പറഞ്ഞു. അദ്യേം കനിഞ്ഞു. 2000-ല്‍ അത്യാവശ്യമെടുത്ത് ബാക്കി തിരികെ നല്‍കി. ഇനി സ്വന്തം നിലയില്‍ കേസിന്, വിധേയരാകണം. കമ്പനി ഉത്തരവാദിത്തമെടുക്കില്ലെന്ന്.

നാലുപേരും ജീവിതത്തില്‍ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടെന്ന് പറയുന്നു.

Monday, December 14, 2009

ഭാവി-ക്രിസ്മസ്-കഥ

ഭാവികാലമാണ്. എന്നു വെച്ചാല്‍ കേരള ടൌണാന്തരങ്ങളില്‍ (ഗ്രാമങ്ങള്‍ പുത്തനുടുപ്പിട്ടല്ലോ) വാള്‍മാര്‍ട്ടും കെ എഫ് സി യൊക്കെ നെറ്റിപ്പട്ടമണിഞ്ഞു നില്‍ക്കുന്നു. അന്ന് കേരളത്തില്‍, ഓ, കേരളത്തിന്‍റെ പേര്‍ അങ്ങനെയൊക്കെത്തന്നെ, ഒരു നിയമം കൊടി (!) കുത്തി വാഴുന്നു: പക്ഷി-മ്രുഗാദികളെ കൊല്ലാന്‍ പാടില്ല.
അക്കൊല്ലം ക്രിസ്മസ് കാലത്ത് ലോറി സമരമുണ്ടായി (മരണമില്ല സമരത്തിന്). തമിഴ്നാട്ടീന്ന് പച്ചക്കറിയൊന്നും വന്നില്ല. കോഴീനെയൊട്ട് തൊടാനും വയ്യ.
ഇനി നമ്മുടെ കഥയിലേക്ക്: എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്ന് വേവലാതിപ്പെടുന്ന ഒരു കുടുംബം.
1. ചാപ്ളിന്‍ ചെയ്ത പോലെ ഷൂസ് വേവിക്കണോ? അയ്യേ, ബോറ്.
2. മനുഷ്യരെയെങ്ങാനു കൊന്ന്... ഛായ്, അറു പഴം!
3. കോഴിയെ കൊന്ന് 65 വയ്ക്കുന്നതിന്‍റെ സി ഡി വാങ്ങി, കണ്‍ നിറെ കണ്ട് ഒരു സിംബോളിക് ഡിന്നര്‍?
പോടാ മൈ..(ഗുഡ്‌നെസ്).
പരിഹാരം: ക്രിസ്മസ് സദ്യ കേമമായി. കെന്‍റക്കി ചിക്കനായിരുന്നു സ്പെഷ്യല്‍ (അത് അമേരിക്കന്‍ കോഴിയാണ്, സാറേ).

http://blothram.blogspot.com/2009/12/blog-post_14.html

Friday, December 11, 2009

കാരിക്കേച്ചറുകള്‍ സമ്മാനമാക്കുന്ന ഒരാള്‍

It all started when one day, the passenger who sat opposite to him began to doze off. "I took out my pen and at the end of the journey I gifted my drawing to the stranger who was my first 'victim,' says Johnarts, 46, a caricaturist.
Today, Indian ministers, film personalities and other celebrities visiting Kuwait have a 'gotcha' gift to take home, whether they like it or not: their own caricatures presented to themselves before the public by the artist.


The 100x70 caricature, sketched using a black marker on a white slender styrofoam is loosely based on photos of the guest, but closely portrays the celebrity's image. Sometimes, the photos are handed over to the artist by the event organizers days before the function. The caricaturist, after carefully cramming the photos and the popular image, does the magic in a few snappy strokes. The guest, usually taken aback with the pleasant surprise, takes the 'funny side of the persona' in good humor.

Johnarts, who is a former drawing teacher at the Ministry of Education (MoE), has just completed his 100th gift-caricature. "Caricaturing is a pastime I explored while I was a Fine Arts student," says the 46-year-old artist who has been living in Kuwait since 1992. In his own words: I used to go to college by train and, as my professor had instructed, I would observe passengers.

There are 670 caricatures to Johnarts' credit among numerous oil paintings and sketches, some of them adorn his Jleeb apartment. "Although I've drawn lots of still life, landscapes and abstract works", admits the caricaturist, "I think I'll be remembered for my caricatures." Johnarts has done two exhibitions in Kuwait and is planning for another one for a wider audience. The exhibition will showcase caricatures of famous Indian expatriates living in Kuwait. "As such I've completed the ambassador's profile,
he said.

The vegetarian caricaturist is happy about how his works have been turned into an item on the stage during a function. "I've received more recognition as a caricaturist than as an artist," he said, adding "and how cheap and instantly attractive caricatures are compared to a painting, economy-wise and effort wise, I've more time with my family!

Johnarts had his 'golden era,' as he puts it, in his life as an artist back in 1993 when he was assigned artworks at the Amiri palace in Kuwait. He did a range of acrylic, oil and tempera works at various palaces in Kuwait. In 1994, he says, Sheikha Majida Nawaf presented him mementos and certificates of appreciation. Johnarts also treasures a recent golden remark made upon one of his caricatures by visiting Indian minister. At the function, looking at the artist's vision of the minister, the VIP said, "The caricature looks better than I!

http://kuwaittimes.net/read_news.php?newsid=MTIxMDkxNjU3

Monday, December 7, 2009

അന്‍റോണിയോണി ബ്ളോ-അപ്

സിനിമ: ബ്ളോ-അപ്
സംവിധാനം: മൈക്കിളാഞ്ജലോ അന്‍റോണിയോണി

വാക്കുകളാല്‍ പറയാനാവാത്തത് ചിത്രങ്ങളിലൂടെ പറയുന്ന സിനിമ. എടുക്കുന്ന ഫോട്ടോകള്‍‍ക്ക് 'ഇരകളാകുന്ന' സ്ത്രീകളേക്കാളും, അവര്‍ നിര്‍ലോഭം 'ഓഫര്‍' ചെയ്യുന്ന എന്തിനേക്കാളും സ്വന്തം ചിത്രങ്ങള്‍ പ്രിയപ്പെട്ടതായി കണക്കാക്കുന്ന ഒരു ലണ്ടന്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍. ചിത്രങ്ങളാണ്, അവ പൊലിപ്പിച്ചെടുത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സ്‌ക്രീനില്‍ തോന്നുമെങ്കിലും, അയാളുടെ സത്യം. അച്ചടക്കമില്ലാത്ത, പക്ഷേ അര്‍പ്പിത ഫോട്ടോഷൂട്ട് ജീവിതത്തിനിടയില്‍ സ്വന്തം ധാരണകളെ നെഗറ്റീവാക്കുന്നത് അയാളെടുത്ത മറ്റൊരു ഫോട്ടോയാണ്. ഒരു ഗാര്‍ഡനില്‍ ആശ്ലേഷിതരായി നില്‍ക്കുന്ന മിഥുനങ്ങളില്‍ സ്ത്രീ മറ്റെന്തിനെയോ പരതുന്നത് ഫോട്ടോഗ്രാഫറുടെ കാമറ ഒപ്പിയെടുക്കുന്നതും മുതല്‍ സസ്പെന്‍സ് ഉളവാക്കും. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ ബ്ളോ-അപ് ചെയ്തു. സ്ത്രീ കണ്ണുകളാല്‍ പരതിയ സ്ഥാനത്താണോ ഒരു ഡെഡ്ബോഡി കിടക്കുന്നു. നായകനു മരുന്ന് വിഷമായി മാറിയ അവസ്ഥ.
ഫോട്ടോയെടുക്കാന്‍ വസ്തു വേണമെന്ന് ശഠിക്കണോ എന്ന് ചിന്തിപ്പിക്കുന്നതാണ്, പിള്ളാര്‍ ബോളില്ലാതെ ബാഡ്‌മിന്‍റണ്‍ കളിക്കുന്ന ചിത്രാന്ത്യം. അവശേഷിക്കുന്നത് പച്ചപ്പുല്‍ത്തകിടി മാത്രം. സാദാ ട്രീറ്റ്‌മെന്‍റില്‍ നിന്നും മാറി കളര്‍ ഫോട്ടോഗ്രഫിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്ന, അറുപതുകളുടെ വിചാരധാരകളെ ഒപ്പിയേടുക്കുന്ന ഈ അന്‍റോണിയോണി കളര്‍ഫുള്‍ ചിത്രം (1966) കൂടുതലും ഒരു അസ്‌തിത്വവാദ പ്രസ്താവനയാണ്.

Wednesday, December 2, 2009

യവനിക ഗോപാലകൃഷ്ണന്‍ പറഞ്ഞത്

യവനിക എന്നത് ഒരു പെണ്‍കുട്ടിയുടെ പേരാണെന്ന് തെറ്റിദ്ധരിച്ചവരില്‍ ശ്രീകുമാരന്‍‌തമ്പിയും പെടും‌. കെ.ജി.ജോര്‍ജ്ജ് ഒരിക്കല്‍ ചോദിച്ചത് ടിവി സീരിയലുകളുടെ ക്രെഡിറ്റില്‍ (‘സ്ത്രീ’യുടെ 1500 എപിസോഡുകളില്‍ വേഷമിട്ടു) അഭിനേതാക്കളുടെ നിരയില്‍ യവനിക ഗോപാലകൃഷ്ണന്‍ എന്ന് കണ്ടിട്ടുണ്ട്, പക്ഷേ നിങ്ങളെ ഞാന്‍ ‘യവനിക’യുടെ സെറ്റില്‍ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു. യവനിക ആലുവയില്‍ ഞാന്‍ തുടങ്ങിയ നാടകസമിതിയുടെ പേരാണെന്നും പേരിന്‍റെ കൂടെ വച്ചതാണെന്നും ഏറെപ്പേരോട് പറയേണ്ടി വന്നിട്ടുണ്ട്.

ഇരുപത് വര്‍‌ഷത്തോളം പതിനെട്ട് നാടകങ്ങള്‍ യവനിക കളിച്ചു. ആദ്യനാടകം ശ്രീമൂലനഗരം മോഹന്‍റെ അഷ്ടബന്ധം. മോഹന്‍റെ ജ്യേഷ്ഠനായ ശ്രീമൂലനഗരം വിജയന്‍റെ തുളസിത്തറ എന്ന നാടകം തിടുക്കത്തില്‍ പൊളിച്ചെഴുതിയതാണ് അഷ്ടബന്ധം. മോഹന് അങ്ങനെ കുറേ പൊടിക്കൈകളുണ്ട്. യവനിക തുടങ്ങും മുന്‍പ് ഞാന്‍ ആലുവ മൈത്രി കലാകേന്ദ്രത്തിലും അങ്കമാലി പൌര്‍‌ണ്ണമിയിലും നടനായിരുന്നു. പൌര്‍‌ണ്ണമിയുടെ ‘തീര്‍ഥാടനം’ മോഹന്‍റെ നാടകമായിരുന്നു. അങ്ങനെയാണ് മോഹനെ പരിചയപ്പെടുന്നത്. എം‌ടിയുടെ ‘വാനപ്രസ്ഥം’ പിന്നീട് സിനിമയാക്കിയപ്പോ തീര്‍‌ഥാടനം എന്ന് പേരിട്ടതിന് മോഹന്‍ കോപ്പിറൈറ്റ് പ്രകാരം കേസ് കൊടുക്കാനിരുന്നതാണ്. അങ്ങനെയൊക്കെയാണ് മോഹന്‍ (മോഹന്‍ പിന്നെ ലളിതകലാ അക്കാദമി സെക്രട്ടറിയായി വിരമിച്ചു).

മൈത്രി കലാകേന്ദ്രത്തില്‍ എന്‍‌.എഫ്.വര്‍‌ഗീസുണ്ടായിരുന്നു. ഞാന്‍ യവനിക തുടങ്ങിയപ്പോള്‍ വര്‍ഗീസിനേയും വിളിച്ചു. കാശിന്‍റെ കാര്യത്തില്‍ ഭയങ്കര കണക്കനാണ് വര്‍ഗീസ്. യവനികയില്‍ 250 രൂപയായിരുന്നു വര്‍ഗീസിന്റെ (ഒറ്റക്കളിക്കുള്ള) പ്രതിഫലം. ഒരിക്കല്‍ പാലായ്ക്കടുത്ത് ഒരു സ്ഥലത്ത് ഞങ്ങളുടെ നാടകം കളിക്കുകയാണ്. യവനികയിലെ മറ്റൊരു പ്രശസ്ത നടന്‍ കെ.എസ്.കര്‍ത്താ എത്തിയിട്ടില്ല. ഫസ്റ്റ് ബെല്ല് കൊടുക്കാന്‍ സമയമായി. മുന്‍പ് ആമ്പല്ലൂരില്‍ നാടകം കളിക്കുമ്പോള്‍ കുടിച്ച് ബോധമില്ലാതെ ടാക്സിയില്‍ ഷഡ്ഡി മാത്രമിട്ട് വന്ന് നാടകം വൈകിച്ച ചരിത്രമുണ്ട് കര്‍ത്താക്ക്. ഇവിടേയും നാണം കെടുമാല്ലോ എന്നോര്‍ത്ത് നാടകമുതലാളിയായ ഞാന്‍ മേക്കപ്പില്‍ വിയര്‍ത്തു. സദസ്സ് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. എന്‍.എഫ്.വര്‍ഗീസ് ഒരു പോംവഴി പറഞ്ഞു. കര്‍ത്താ വരുന്നതു വരെ വര്‍ഗീസ് മിമിക്രി അവതരിപ്പിക്കും. ആവട്ടെ. സ്റ്റേജില്‍ വര്‍ഗീസ് തകര്‍ക്കുന്നു. ഞാന്‍ പുറത്ത് അക്ഷമനായി ഉലാത്തുന്നു. അര മണിക്കൂറിനകം കര്‍ത്താ വിയര്‍ത്തു കുളിച്ചെത്തി. ഞാനൊന്ന് കൊടുക്കാനാഞ്ഞതാണ്. നാടകത്തെ ബാധിക്കണ്ടല്ലോ എന്നോര്‍ത്ത് അടക്കി. അന്ന് രാത്രി പ്രതിഫലം കൊടുത്തപ്പോൾ വര്‍ഗീസ് പറഞ്ഞു, അന്‍പത് രൂപാ കൂടി തരണം. മിമിക്രി കളിച്ചില്ലേ?

കോട്ടയം നാഷണല്‍ തീയറ്റേഴ്സിന്‍റെ ജോര്‍ജ്ജും ഞാനുമാണ് ടെന്‍ഷനില്ലാത്ത മുതലാളിമാര്‍ എന്ന് നാടകരംഗത്ത് പൊതുവേ പറയപ്പെടാറുണ്ടായിരുന്നു. ചെറുപ്പത്തിന്‍റെ തിളപ്പിലാണ് ഞാന്‍ ടെന്‍ഷനടിക്കാതിരുന്നത്. 1984 ല്‍ യവനിക തുടങ്ങുന്നതിനും പത്ത് വര്‍ഷം മുന്‍പ് അമച്വര്‍ അഭിനയം തുടങ്ങിയിരുന്നു. ജോലി ചെയ്തിരുന്ന അങ്കമാലി ടെല്‍ക്കിലെ നാടകമത്സരത്തില്‍ എം.ആര്‍.ബി.യും വിടി ഭട്ടതിരിപ്പാടും കാലടി ഗോപിയും വിധികര്‍ത്താക്കളായി എന്നെ മികച്ച നടനായി തെരെഞ്ഞെടുത്ത തുടക്കം കുറച്ചൊന്നുമല്ല ആത്മവിശ്വാസം തന്നത്. അതുകൊണ്ട് ഒരു നടന്‍ വന്നില്ലെങ്കില്‍ സംഘാടകര്‍ക്ക് നാടകത്തിന്‍റെ മൊത്തം പ്രതിഫലമായ പതിനായിരം രൂപാ കൊടുത്താല്‍ മതിയല്ലോ എന്ന എക്സ്ട്രീം ഞാനങ്ങ് ചിന്തിക്കും. അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഒരു നാടകവണ്ടി റോഡിലൂടെ പോകുന്നത് കണ്ടാല്‍ ടെന്‍ഷനാണ്. പ്രായമായില്ലേ?

പ്രശസ്ത നടനായിരുന്ന സുരാസു (ബാലഗോപാല്‍ എന്ന പേരായിരുന്ന സുരാസുവിനെ ബാലേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്) യവനികയില്‍ ചേരണമെന്ന് എന്നോട് പറഞ്ഞു. ട്രൂപ്പ് ഉടമസ്ഥനായ ഞാന്‍ ചിന്തിക്കുന്നത് സുരാസു പ്രസിദ്ധ നടന്‍ എന്നല്ല, കഞ്ചാവ് വലിക്കുമെന്ന കുപ്രസിദ്ധിയുള്ള നടന്‍ എന്നാണ്. സുരാസുവിനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എനിക്ക് കൈ തന്നു. പലരും ഒളിവില്‍ പറയുന്ന കാര്യം ഗോപാലകൃഷ്ണന്‍ മുഖത്തു നോക്കിപ്പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ബാലേട്ടന്‍ പിന്നേയും എന്റെയടുക്കല്‍ വന്നു. ഇങ്ങനെ ജീവിച്ച് മതിയായി. മദ്രാസിലെ ഒരു ആശ്രമത്തില്‍ പോകുന്നെന്നായിരുന്നു അപ്പോഴത്തെ സംസാര പൊരുള്‍. ഇതിനിടയില്‍ ഒരു ദിവസം കാലടി തീയറ്റേഴ്സ് ഉടമയായ പാറയ്ക്ക ജെയിംസിന്‍റെ സ്കൂട്ടറിന്‍റെ പിറകില്‍ സുരാസു പോകുന്നത് കണ്ടു എന്ന് ആലുവായിലെ ചിലര്‍ എന്നോട് പറഞ്ഞതിന് പിന്നാലെ സുരാസു കാലടിയിലെ നാല്‍ക്കവലയില്‍ വട്ടം കിടന്ന് ട്രാഫിക് ബ്ലോക്കുണ്ടാക്കി പൊലീസ് പിടിച്ചുവെന്ന വാര്‍ത്തയും കേട്ടിരുന്നു. ബാലേട്ടന് മദ്രാസ് ആശ്രമത്തില്‍ ചേരുന്നതിന് ഒരു പ്രശ്നമുണ്ട്. ചെല്ലും ചെലവുമായി മാസം 300 രൂപാ അശ്രമത്തില്‍ കൊടുക്കണം. ഗോപാലകൃഷ്ണന് അതു കൊടുക്കാന്‍ പറ്റുമൊ? ആശ്രമത്തിലേക്ക് മണിഓര്‍ഡര്‍ അയക്കാമെന്ന് ഞാന്‍ പറഞ്ഞു. ഓരോ മാസവും മുടങ്ങാതെ അയച്ചു. നാലാം മാസം മണിഓര്‍ഡര്‍ തിരിച്ചു വന്നു. അങ്ങനെയൊരാള്‍ അവിടെയില്ല!

യവനിക നിന്നു. എനിക്ക് സീരിയല്‍ രംഗത്ത് തിരക്കായി. സ്ത്രീയിലെ ചന്ദ്രേട്ടനായി തുടക്കം. ഒരു സിനിമക്ക് 74-80 സീന്‍ മതി. ഇതുവരെ നൂറ് സിനിമക്കുള്ള സീനുകള്‍ അഭിനയിച്ചു. സീരിയല്‍ രംഗത്ത് ഒരു ആര്‍ടിസ്റ്റിന് ഒരു ദിവസം അയ്യായിരം മുതല്‍ 15,000രൂപ വരെയാണ് പ്രതിഫലം. സിനിമയില്‍ അടുത്ത പടത്തിന് കാണാട്ടോ എന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പറയുമെന്ന പേടി സീരിയല്‍ രംഗത്തെ പലര്‍ക്കുമുണ്ട്. ഇപ്പോള്‍ ഞാനൊരു സീരിയല്‍ സം‌വിധാനം ചെയ്യുന്നു. 'ചന്ദ്രേട്ടനും ശോഭേടത്തിയും'. കഥ ജി.എസ്.അനില്‍. നിങ്ങളുടെ ബന്ധുക്കളില്‍ ആരെങ്കിലും പ്രവാസികളായി ഉണ്ടെങ്കില്‍ ഈ സീരിയല്‍ കാണുക എന്നതാണ്, ക്യാച്ച് ലൈന്‍. ഒരു പരസഹായി ചന്ദ്രേട്ടന്‍ ദുബായില്‍ ഒരാള്‍ക്ക് ജാമ്യം നില്‍ക്കുന്നതും പറ്റിക്കപ്പെടുന്നതും ഷാര്‍ജ പൊലീസ് സ്റ്റേഷനില്‍ കിടക്കുന്നതും കയറ്റി അയക്കപ്പെടുന്നതും വീട്ടുകാരാല്‍ കറിവേപ്പിലയാകപ്പെടുന്നതുമൊക്കെയാണ്, 15 എപിസോഡുകളുടെ ഷൂട്ടിങ്ങ് ദുബായില്‍ വച്ച് കഴിഞ്ഞ 'ചന്ദ്രേട്ടനും ശോഭേടത്തിയും'. ചന്ദ്രേട്ടനായി ഞാന്‍, ഭാര്യ ശോഭേടത്തി കലാരഞ്ജിനി, അമ്മ കവിയൂര്‍ പൊന്നമ്മ. ആരോടും പറയേണ്ട. പണ്ടത്തെ 'കടല്‍പ്പാല'വുമായി കഥക്ക് ബന്ധമുണ്ട്.

മറ്റൊരു പ്രൊജക്റ്റ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുമായി ചേര്‍ന്ന് ഭാസന്‍റെ 'ഊരുഭംഗം' അവതരിപ്പിക്കുക എന്നതാണ്. മോഹന്‍ലാല്‍ കര്‍ണ്ണഭാരം ചെയ്തതു പോലെ ഒരു അവതരണം. ദുര്യോധനന്‍റെ തുടക്ക് ഭീമന്‍റെ അടിയേക്കുന്നത് മര്‍മ്മപ്രധാനമായ ഭാഗം. സ്റ്റേജില്‍ ഞാന്‍ ഒറ്റയാള്‍. സംഗീതം മട്ടന്നൂര്‍. (ഞാന്‍ മട്ടന്നൂര്‍ സ്വദേശിയാണ്. ശങ്കരന്‍കുട്ടി ബാല്യകാല സഖാവും. ആലുവയില്‍ ചേക്കേറുന്നത് ടെല്‍ക്ക് ജോലി പ്രമാണിച്ചാണ്).

നീണ്ട നാടകവര്‍ഷങ്ങളില്‍ നൊമ്പരപ്പെടുത്തുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. അതിലൊന്ന്: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ നാടകം. കൂട്ടത്തിലെ നടിയുടെ അച്ഛന്‍ മരിച്ച വിവരം ഏറെ വൈകിയാണറിയുന്നത്. നാടകം കഴിഞ്ഞയുടന്‍ വണ്ടി നടിയുടെ സ്വദേശമായ ഭരണങ്ങാനത്തേക്ക് പോകാമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. അപ്പോള്‍ നടിക്ക് സംശയം, ആലുവക്ക് പോകേണ്ട വണ്ടി എന്തിന്... എന്താണു നിങ്ങള്‍ ഒളിക്കുന്നത്...? ഞാന്‍ പറഞ്ഞു എനിക്കൊരാളെ കാണാനാണ്. വണ്ടി ഭരങ്ങാനത്തെത്തിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. നാലു കിലോമീറ്ററുകളോളം കരച്ചിലായി. എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല, നാടകം അലമ്പാവണ്ട എന്നു കരുതിയല്ലേ എന്ന് പിന്നീട് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: കണ്ണൂര്‍ മുതല്‍ നീ കരയാതിരിക്കാനായിരുന്നു.

http://malayaalam.com/Content.aspx?Type=Article&ID=46

Monday, November 30, 2009

പഴശ്ശിരാജ കുവൈറ്റ് ടൈംസില്‍



Though a once-in-a-life time enterprise, south Indian period film, Pazhassiraja, running 2nd week in Kuwait, is simply not convincing. Its brush with fame and heroism has inadvertently played like a boomerang. Much disappointment comes after the high expectations one would have about the renowned team behind the epic saga – including literary stalwart MT, Oscar winner soundman Rasul Pookkutty and music maestro Ilayaraja.

Pazhassiraja, a heroic, larger than life, 3 hours plus narrative about an 18th century Kerala chieftain who revolted against the ruling British is told in a restrained, but cinematically appealing tone. It’s 1796 and Pazhassi, who worked under the British as their tax collector turns against them after his tax collecting right was taken away. Pazhassi, arguably the first Indian to revolt against the British, took the help of tribals and their gorilla war tactics. The film takes you through arrow versus gun tit for tat till the final encounter where the British sergeant proclaims, ‘He (Pazhassi) was a great man!’

Those special effects fight scenes, semi-clad damsels moving about, glorified heroism spread throughout and dialogues soggy with eulogy, fill your head with a detailed wow, leaving your heart wishing more. The film, despite its technical brilliance, fails to evoke empathy to the lead character predictably played by mega star Mammootty. The sets at the backdrop of picturesque Wayanad in Kerala where much of the film was shot look as though artificially created stand alone pieces. Lead actors’ muscles sans passion, heroine’s ill-charming demeanors and a familiar story add to the boredom that is usually the curse of war films.

But leave that prospect, the film is worth watching, positively. You have to take into account that Malayalam, the language in which the movie is produced is the least returning cinema industry in south India. In our own ‘London Dreams’ era where Bollywood, and Indian filmdom in general, habitually stays away from historical movies, the Pazhassiraja team’s venture to bring forth a ‘dead piece in history’ with contemporarily presentable nature is creditable. The camera (Ramanath Shetty), editing (Sreekar Prasad) and direction (Hariharan) are other plus points besides Rasool Pookkutty’s sound and an array of versatile actors and technicians.

And watch it if you like a package: martial arts, scenic beauty, drama and information culminating in tragedy. If you take the film seriously, that would be the real tragedy!

Tuesday, November 24, 2009

ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്‍ചിനീയര്‍

അയാളിപ്പോള്‍ കുവൈറ്റിലുണ്ട്. നാട്ടില്‍ മക്കള്‍ മുതിര്‍ന്ന ക്ളാസ്സുകളില്‍ പഠിക്കുന്ന കാരണത്താല്‍ കുടുംബസമേതം കുവൈറ്റില്‍ കഴിയുക എന്നത് സാധിക്കാതെ പോയൊരാള്‍. സമ്പാദ്യം ​ഭാര്യയുടെ പേര്‍ക്കാണ്, വിരഹത്തിനു അയവ് വന്നോട്ടെ എന്നു കരുതി അയാള്‍ അയച്ചു കൊണ്ടിരുന്നത്. ദാമ്പത്യനദി നിര്‍വിഘ്‌നം ഒഴുകിക്കൊണ്ടിരിക്കേ, നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാലാവണം, അത്യാവശ്യമല്ലാത്ത ഒരു വിഘ്‌നം സംഭവിച്ചു. ഭാര്യയുടെ കുടുംബത്തിലേക്ക് ഒരു കല്യാണാവശ്യത്തിനായി പുള്ളിക്കാരി ഡെപോസിറ്റ് മറിച്ചു. ഒരു മാസത്തിനകം എവിടെന്നെങ്കിലും തിരിച്ചു തരാമെന്ന സ്വന്തം കുടുംബത്തിന്‍റെ ഉറപ്പില്‍. ഇക്കഴിഞ്ഞ ഓണത്തിന്, ആറു മാസം കഴിഞ്ഞിരിക്കുന്നു സ്ത്രീധന - കടം വീട്ടാതായിട്ട്, നാട്ടില്‍ അവധിക്ക് ചെന്ന നമ്മുടെ കുവൈറ്റ് പ്രവാസി കാര്യമറിഞ്ഞു. ഭാര്യയെ തല്ലാനോ കൊല്ലാനോ അയാള്‍ പോയില്ല. പകരം അയാള്‍ ഒരു യാത്ര പോയി. ദൂരെ നഗരത്തിലൊരു മുറിയെടുത്ത് പകല്‍ മുഴുവന്‍ വിശപ്പില്ലാതെതെയും ഉറക്കമില്ലാതെയും കിടന്നു. തിരുവോണമായിരുന്നു അന്ന്.
(ഇത്തരം ഒരു സ്വകാര്യത പോസ്റ്റാക്കുന്നതിന്‍റെ കാരണം: എന്‍റെ സമ്പാദ്യ സങ്കുചിത സന്താപങ്ങള്‍ എത്ര ലഘുവാണ്, എന്നിടക്ക് ഓര്‍ക്കാന്‍).

ഓര്‍മ്മ: വി കെ സത്യനാഥന്‍, കുവൈറ്റ് ടൈംസ് മലയാളം പതിപ്പിനായി 25 ല്‍ പരം വര്‍ഷങ്ങള്‍ ജോലി ചെയ്തയാള്‍; ഭംഗിയുള്ള കൈയക്ഷരമുള്ളയാളെ പത്രം തേടുന്നു എന്ന പരസ്യക്കാര്യം സത്യനോട് പരിചയമുള്ളൊരാളാണ്, പണ്ട് പറഞ്ഞത്. കൈപ്പട കണ്ടതും നിയമനം ലഭിച്ച സത്യന്‍ 5 എഡിറ്റര്‍മാരുടെ കീഴില്‍ (ഇപ്പോള്‍ ജയ്‌ഹിന്ദ് ടിവിയിലുള്ള കെ പി മോഹനന്‍ അടക്കം) മലയാളം ടൈപിസ്റ്റായി ജോലി ചെയ്തു. മലയാള വാര്‍ത്തകള്‍ ടൈപ് ചെയ്യുന്നതിനിടെ വാക്യഘടന എഡിറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം പത്രാധിപന്‍മാരാല്‍ കിട്ടിയിരുന്ന സത്യന്‍, ഒരിക്കലും ജോലിയില്‍ ഉയരാനോ കൂടുതല്‍ സമ്പാദിക്കാനോ ശ്രമിച്ചില്ല. ഭാര്യയേയും വിദ്യാര്‍ഥിനികളായ 2 മക്കളേയും അസുഖമുള്ള അനുജനേയും ബാക്കിയാക്കി സത്യന്‍ പോയി. വളരെ വളരെ പെട്ടെന്ന്. നാട്ടില്‍ അവധിയിലായിരുന്ന സത്യന്‍ പതിവു പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു നവം 24ന്. ആ നടത്തം ഒരിക്കലും അവസാനിക്കാത്ത അവധിയിലേക്കായത് ആരറിഞ്ഞു!

Saturday, November 21, 2009

ബുന്യുവല്‍-ദാലിമാരുടെ ആന്‍ഡലൂസിയന്‍ പട്ടി

തൊള്ളായിരത്തി ഇരുപതുകളിലെ സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഏകദേശ ധാരണ പോക്കറ്റിലിട്ടുകൊണ്ട് കണ്ടാലും ഷോക്കടിച്ചേക്കാവുന്ന മിനി ഫിലിം. 17 മിനിറ്റാണ്, ലൂയി ബുന്യുവലും സാല്‍വദോര്‍ ദാലിയും ചേര്‍ന്നൊരുക്കിയ 'ആന്‍ഡലൂസിയന്‍ പട്ടി'(1929)യുടെ ദൈര്‍ഘ്യം. ഷോക്കടിപ്പിക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്നും ദാലി ഓരോ ഐഡിയ പറയുമ്പോള്‍ 'ബാഡ്','ബാഡ്' എന്നും, തീര്‍ത്തും അമൂര്‍ത്തമായത് ഓകെ എന്നും പറഞ്ഞാണ്, ബുന്യുവല്‍ സ്‌ക്രിപ്‌റ്റ് മുന്നോട്ട് കൊണ്ടുപോയതെന്നും ബുന്യുവലിന്‍റെ മകന്‍ അഭിമുഖത്തില്‍ പറയുന്നു.

പുരുഷന്‍ കത്തി മൂര്‍ച്ച കൂട്ടുന്നിടത്ത് തുടങ്ങുന്ന ചിത്രം ആദ്യത്തെ ഷോക്ക് തരുന്നത് അത് ഒരു സ്‌ത്രീയുടെ കണ്ണ്, നിസ്സഹായയായ ആ ഇടതു ക്രിഷ്ണമണി, ഛേദിക്കാനായിരുന്നു എന്ന് കാണിക്കുന്നിടത്താണ്. പുരുഷന്, സംഗീതം മതം തുടങ്ങിയ കാരണങ്ങളാലാവും, സ്‌ത്രീയെ പ്രാപിക്കാന്‍ കഴിയുന്നില്ല. അവര്‍ അത് ആക്രമണോല്‍സുകതയോടെ പ്രതിരോധിക്കുന്നുമുണ്ട്. പ്രാപിക്കാനായുമ്പോള്‍ കൈവെള്ളയില്‍ നിന്നും ഉറുമ്പുകള്‍ ബഹിര്‍ഗമിക്കുന്നത്, ഛേദിക്കപ്പെട്ട ഒരു കൈ, നഗ്‌നമായ പെണ്‍നിതംബം, ബോധമറ്റ് വീഴുമ്പോള്‍ അതൊരു സ്ത്രീയുടെ നഗ്‌ന ശരീരത്തിലേക്കാവണേ എന്ന ആണ്‍ അഭിനിവേശം, ഇട കലരുന്ന സ്വപ്‌നയാഥാര്‍ഥ്യങ്ങള്‍... ഇതൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ചര്‍ച്ചയുടെ ചട്ടക്കൂടിലൊതുങ്ങുന്നതല്ലല്ലോ സര്‍റിയലിസ്റ്റ് ഫാന്‍റസികള്‍!

എങ്കിലും ഒരഭിപ്രായം പറയാം: 'പട്ടി' ദാലി-ബുന്യുവല്‍മാരുടെ ബ്ളോഗ് പോലെയാണ്. അവര്‍ക്ക് തോന്നിയ പോലെ അവര്‍ ചിത്രമെഴുതി.

Thursday, November 19, 2009

ചോദ്യക്കഥയും തമാശക്കാര്യവും

ഇ-മെയിലില്‍ കിട്ടിയത്
1. ചോദ്യം: ഒരു ഭര്‍ത്താവും ഭാര്യയും നിറയെ യാത്രക്കാരുള്ള ബസ്സില്‍ മലയടിവാരത്തിലെ റോഡിലൂടെ പോകുകയാണ്. റോഡിന്, മല ഒരു വശത്തും താഴ്വര മറുഭാഗത്തും. ഭര്‍ത്താവും ഭാര്യയും മൂന്നാം മൈലില്‍ ഇറങ്ങി. അവിടെ ആകെയുള്ള ഒരു കടയില്‍ ചിന്ന ഷോപ്പിങ്ങ്. ബസ്സ് ഏതാനും അടി നീങ്ങിയതും, അവരുടെ കണ്‍മുന്നില്‍ തന്നെ അത് സംഭവിച്ചു. ഇടതുവശത്തെ മലമുകളില്‍ നിന്നും കൂറ്റനൊരു പാറ ബസ്സിന്‍റെ മുകളിലേക്ക് നിപതിക്കുകയും വാഹനത്തെ അഗാധമായ താഴ്വരയിലേക്ക് കഷണങ്ങളായി എറിഞ്ഞു. അപ്പോള്‍ നമ്മുടെ ദമ്പതികള്‍ പറയുന്നു: നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു! അവര്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന്, പോസിറ്റീവായ ഉത്തരമാണുള്ളത്. അത് വെളിവാക്കപ്പെടും മുന്‍പ് ഒരു ജാക്ക്!

2. തേഡ് ടേം എക്‌സാം നടക്കുന്നു. കോളേജ് ഹോസ്‌റ്റലിലെ നാലു വിരുതന്‍മാര്‍ ഒന്നും പഠിച്ചിട്ടില്ല. പരീക്ഷത്തലേന്ന് നാലുംകൂടി തല പുകച്ചു. എന്ത് കാരണം പറഞ്ഞ് പരീക്ഷയില്‍ നിന്ന് അവധിയെടുക്കും? ഒരുത്തന്‍ ഇങ്ങനെ പറഞ്ഞു: നമ്മുടെ ദേഹത്ത് ചെളിയും ഓയിലുമൊക്കെ പുരട്ടുക. രാവിലേ ഡയറക്‌ടറുടെ റൂമില്‍ പോയി "ഞങ്ങള്‍ സിറ്റിയില്‍ ഒരു ഗൈഡ് വാങ്ങാന്‍ പോയി തിരികെ വരുമ്പോള്‍ ഞങ്ങളുടെ കാര്‍ പന്‍ചറാവുകയും രാത്രി മുഴുവന്‍ അതിന്‍മേല്‍ പണിയുകയും നടന്നു വരികയും ചെയ്തു. ക്ഷീണിതരായ ഞങ്ങള്‍ക്ക് മൂന്നു ദിവസത്തെ സ്‌റ്റഡി ലീവിനു ശേഷം പരീക്ഷ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു". ഡയറക്‌റ്റര്‍ സമ്മതം മൂളി. പിള്ളാര്‍ മൂന്നു ദിവസം തലകുത്തി മറിഞ്ഞ് പഠിക്കുകയും ചെയ്തു.

മൂന്നാം ദിനം പരീക്ഷാ സമയമായി. നാല്‍വര്‍ ഡയറക്‌റ്റര്‍ മുന്‍പാകെ ഹാജര്‍. നാലുപേരും പരീക്ഷ എഴുതുന്നത് നാലു മുറികളിലായിരിക്കും എന്ന് അറിയിപ്പ്. സാരമില്ല, നന്നായി പഠിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പറില്‍ ഒറ്റ ചോദ്യമേയുള്ളൂ: നിങ്ങളുടെ ഏത് ടയറാണു പന്‍ചറായത്?

3. ഹോളിവുഡ് ബ്ളോക്ക്‌ബ്ളാസ്‌റ്റാഡ് '2012' അഖിലലോകമെങ്ങും ഓടിക്കൊണ്ടിരിക്കുകയാണ്. 2012 ഡിസം 21ന്, മായന്‍ പ്രവചനപ്രമാണം ലോകാവസാനം എന്ന് വിവരിക്കുന്നു പടം. എല്ലാം തകര്‍ന്നു തരിപ്പണമാവുന്നത് കാണിക്കുന്ന പടത്തെ കുറ്റം പറയാനില്ല. എങ്കിലും ഒരു മലയാളി ഒരു കുറ്റം കണ്ടുപിടിച്ചിരിക്കുന്നു: രണ്ടാം ഭാഗം എടുക്കാന്‍ പറ്റില്ല!
പുതിയ വീട് കണ്ട് 'പൊളിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്' എന്ന് പറഞ്ഞ പുള്ളിയാണ്, മല്‍യാളി!

4. നമ്മള്‍ ആ ബസ്സില്‍ ഉണ്ടായാല്‍ നന്നായിരുന്നു എന്ന് ദമ്പതികള്‍ പറഞ്ഞതിന്‍റെ കാരണം: നമ്മള്‍ക്ക് ഇറങ്ങേണ്ടായിരുന്നെങ്കില്‍ ബസ് നിര്‍ത്തില്ലായിരുന്നു. പാറ വരുന്നതിനും മുന്‍പേ ബസ് കടന്നു പോകുമായിരുന്നു.

5. വലുതാവുമ്പോള്‍ ആരാകണമെന്നാണ്, ആഗ്രഹമെന്നോ? ജോലിയുള്ള ഒരാളാകാന്‍!

Saturday, November 14, 2009

സാജുകൊടിയന്‍റെ തിരക്കഥയില്‍ നവാസ് നായകന്‍

സാജു കൊടിയന്‍ തിരക്കഥയെഴുതുന്ന 'ടെയ്‌ലറാം ബാലന്‍' എന്ന ഹാസ്യ ചിത്രത്തില്‍ പ്രധാനകഥാപാത്രമായ നാട്ടിന്‍പുറത്തുകാരന്‍ ബാലനെ കലാഭവന്‍ നവാസ് അവതരിപ്പിക്കുന്നു. പ്രമുഖന്‍, വലിയങ്ങാടി ചിത്രങ്ങളൊരുക്കിയ സലിംബാവയാണു സംവിധാനം. ഗ്രാമത്തിലെ തയ്യല്‍ക്കാരനും അയാളുടെ ആറാമിന്ദ്രിയവുമാണ്, ഈ മുഴുനീള കോമഡിയുടെ കാതല്‍. നവാസ് ഇപ്പോള്‍ ബെന്നി പി നായരമ്പലം-ഷാഫിയുടെ മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാടിലും ജൂനിയര്‍ മാന്‍ഡ്രേക്കിന്‍റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്കിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. (കുവൈറ്റില്‍ സ്‌റ്റേജ് പ്രോഗ്രാമിനെത്തിയ നവാസ് പറഞ്ഞത്).

നവാസ് തുടരുന്നു: പുതിയ കോമഡിയില്‍ ഡോക്‌ടര്‍ കെ കാരണവരുടെ ഡിസ്‌പെന്‍സറിയാണു വേദി. മകന്‍ ഡിസിസി,എന്‍സിപി കോഴ്സ് കഴിഞ്ഞ് ഡിസ്‌പെന്‍സറിയില്‍ പ്രാക്‌റ്റീസ് ചെയ്യാനെത്തിയിട്ടുണ്ട്. രോഗികള്‍ തുമ്മല്‍ ചാണ്ടിയും വയറുവേദനിക്കുന്ന അച്ചുമാമയും. നര്‍മ്മത്തിലൂടെ ആളുകളെ ചിന്തിപ്പിക്കാനാകണം.
മറ്റൊരു കോമഡിയിങ്ങനെ: നിയാസ് (യഥാര്‍ഥ ജീവിതത്തില്‍ നവാസിന്‍റെ ജ്യേഷ്ഠന്‍) ഭാര്യ സാജു കൊടിയനൊത്ത് ചാനലില്‍ ദാമ്പത്യ ഷോ അവതരിപ്പിക്കാനെത്തിയിരിക്കുകയാണ്. മോഡറേറ്ററായി നികേഷ് എന്ന നവാസ്. കൂടെ ഒരു മാംസളകുമാരിയും. അവനവന്‍ വിചാരിച്ചാല്‍ കുടുംബപ്രശ്നമില്ല എന്ന സന്ദേശം കൊടുക്കാമെന്ന് കരുതുന്നു.

ബാപ്പ: വടക്കാന്‍ചേരിയിലെങ്ങും വാപ്പ (നടന്‍ അബൂബക്കര്‍, 'വാല്‍സല്യ'ത്തിലെ കുഞ്ഞമ്മാമന്‍) അറിയപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. നാട്ടുകാരിലൊരാള്‍ക്ക് വാപ്പയെ ഒന്ന് ഏപ്രില്‍ ഫൂളാക്കണം. രാവിലേ വന്ന് അദ്ദേഹം വിളിച്ചു കൂവി: അകമല ചുരത്തിനടുത്ത് ബസ് മറിഞ്ഞു! ഉടനെ വാപ്പ: പടച്ചോനേ, ഇത് രണ്ടാമത്തെ ബസ്സാണല്ലോ!
ഗള്‍ഫ് കോമഡി: ഒരിക്കല്‍ ഒരു ഗള്‍ഫ് പ്രോഗ്രാമിനിടെ ഒരു വീട്ടില്‍ ഞങ്ങള്‍ക്ക് ക്ഷണം. മുപ്പത് വര്‍ഷമായി ഗള്‍ഫിലുള്ള ഒരാളെ പരിചയപ്പെട്ടു. രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ അദ്ദേഹത്തിനു പാടണം. ഉമ്പായിയുടെ പാട്ടാണു ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു. എല്ലാവര്‍ക്കും താല്‍പര്യമായി. അദ്ദേഹം ഒരു ഉമ്പായിപ്പാട്ട് പാടുന്നുവെന്ന് ആരോ അനൌണ്‍സ് ചെയ്തു. ദാ വരുന്നു അദ്ദേഹത്തിന്‍റെ ഉമ്പായിപ്പാട്ട്: ഉമ്പായിക്കുച്ചാണ്ട് പ്രാണന്‍ കത്തണുമ്മാ, വയലു പൊട്ടിച്ച് പാപ്പണ്ടക്കണമ്മാ (മണിയുടെ നാടന്‍ പാട്ട്).

Tuesday, November 10, 2009

അബ്ബാസിയാക്കഥകള്‍: നിറം ചേര്‍ക്കാതെ

നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന നഴ്സ്-ഭാര്യയെ യാത്രയാക്കാന്‍ ഫ്ളാറ്റ് മുറ്റത്ത് വണ്ടി കാത്തു നില്‍ക്കുന്ന ഭര്‍ത്താവ്; അവരെ നോക്കി ആവശ്യമില്ലാതെ കമന്‍റ്റ് കാറ്റില്‍ പറത്തി വിടുന്ന വഴിപോക്കര്‍; മണല്‍ത്തുരുത്തില്‍ കുന്തിച്ചിരുന്ന് അന്നത്തെ പ്രധാന ഭക്ഷണമായ കുബ്ബൂസും കോളയും കുടിക്കുന്നവര്‍; മനോരമയും നാനയും നിറച്ചിരിക്കുന്ന ബക്കാലയുടെ ഉമ്മറത്തെ സ്‌റ്റാന്‍ഡുകള്‍ തൊട്ട മട്ടില്‍ ലുങ്കിയും മടക്കിക്കുത്തി നമ്പീശന്‍ മെസ്സിലേക്ക് ടിവിയില്‍ അപ്പോള്‍ കണ്ട കാര്യം ചര്‍ച്ച ചെയ്തു പോകുന്നവര്‍; മറ്റൊരു തട്ടിപ്പിനിരയായി വരമെന്നേറ്റയാളെ കാത്തു നില്‍ക്കുന്നവര്‍; പലിശക്ക് കാശു വാങ്ങിയും വിറ്റും കാര്യങ്ങള്‍ നടത്തുന്നവര്‍; എടുപ്പില്‍ ഒടിച്ചു മടക്കിയ ചാരായക്കുപ്പികളുമായി സ്ഥിരമോ അസ്ഥിരമോ ആയ കസ്‌റ്റമറുടെ അടുത്തേക്ക് പോകുന്നവര്‍; നീലയോ അല്ലാത്തതോ ആയ സിഡികള്‍ വില്‍ക്കുന്നവര്‍; പ്രാര്‍ഥനക്കോ അല്ലാതെയോ, ട്യൂഷനു വേണ്ടിയോ വെറുതേയോ പോകുന്നവര്‍ ..അവര്‍ക്ക് നിഴലായി, എപ്പോഴും മാറാപ്പ് പോലെ, ഉള്ളം കൈയിലെ രേഖ പോലെ തന്നെയുള്ള ചില തീരാക്കഥകള്‍...

കഥകളുടെ ഉറവിടം ഹൈഡൈന്‍ തോമാച്ചന്‍ എന്നറിയപ്പെടുന്ന തോമസ് കെ തോമസ് ആണ്. കുട്ടനാട് എം എല്‍ എ ചാണ്ടി തോമസിന്‍റെ അനുജന്‍ തോമാച്ചന്‍ ഒരു കഥാഗോഡൌണ്‍ ആകുന്നത്, ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചിലര്‍ക്കെങ്കിലും വിളിക്കാന്‍ ദൈവം കഴിഞ്ഞാല്‍ അടുത്തത് തോമാച്ചനാണു എന്നതു കൊണ്ടാണ്.

യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിന്‍റെ മുന്‍പില്‍ നിന്ന് തന്നെയാണ്, റോഡിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കുട്ടികളോട് പറയാറുള്ള ടീച്ചറെ കാറില്‍ ചിലര്‍ തട്ടിക്കൊണ്ടു പോകുന്നത്. മരുഭൂമിയിലേക്കായിരുന്നു ആ പോക്ക്. കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള ടീച്ചര്‍ ബോധരഹിതയായി. ടീച്ചറുടെ പ്രാര്‍ഥന കേട്ടിട്ടെന്ന പോലെ പൊലീസ് വണ്ടി തടഞ്ഞ് കിഡ്‌നാപ്പറെ അകത്താക്കി. പ്രതി സ്വദേശിയാണ്. ശിക്ഷാനടപടികള്‍ വേഗം പൂര്‍ത്തിയായി. പ്രതിക്ക് പതിനന്‍ച് വര്‍ഷം തടവ്. ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം കണ്ട കാഴ്ച! സ്വദേശിയുടെ ബന്ധുക്കള്‍, സ്‌ത്രീകളടക്കം, ടീച്ചറുടെ മുന്‍പില്‍ ക്യൂ നിന്നു. തനാസുല്‍! ക്ഷമിക്കണമെന്ന് അഭ്യര്‍ഥന.

സ്വദേശികള്‍ മലയാളിയുടെ മുന്‍പില്‍ ക്ഷമാഭ്യര്‍ഥനയുമായി കാത്തു നില്‍ക്കുന്നത് കാഴ്ചയാകുന്നത് നമുക്കാണ്. ടീച്ചര്‍ക്ക് അതിനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. ആറു മാസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ടീച്ചര്‍ നാട്ടിലേക്ക് വണ്ടി കയറി. സ്വദേശിയുടെ കേസ് / ശിക്ഷയും താമസിയാതെ തേഞ്ഞു പോകുകയും ചെയ്തു.

രാത്രി ഒരു മണിക്ക് ഒരു ഫോണ്‍ കോള്‍ തോമാച്ചായന്. കോള്‍ സാരാംശം: പരിചയമുള്ള ഒരു മലയാളി വീട്ടമ്മ അബ്ബാസിയ പോലിസ് സ്‌റ്റേഷനില്‍. അവര്‍ ഭര്‍ത്തവിനെ കത്തിക്ക് കുത്തിയെന്ന് കേസ്. അവര്‍ നിരപരാധിയായിരിക്കും. പക്ഷേ പൊലീസ് അവരെ വിടണമെങ്കില്‍ ആശുപത്രിയില്‍ ബോധം കെട്ടു കിടക്കുന്ന ഭര്‍ത്താവ് മൊഴി കൊടുക്കണം. സംഭവിച്ചത് ഇങ്ങനെയാണ്: ദമ്പതികള്‍ നടക്കാനിറങ്ങിയപ്പോള്‍ ഭാര്യയുടെ ബാഗ് തട്ടിപ്പറിക്കാന്‍ തുനിഞ്ഞ മോഷ്ടാകളെ ഭര്‍ത്താവ് നേരിട്ടപ്പോള്‍ അവര്‍ കുത്തി. മോഷ്ടാക്കള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഭാര്യ ഭര്‍ത്താവിനെ കുത്തുന്നത് കണ്ടു! തൊമാച്ചന്‍ 'പ്രതിയെ' സ്‌റ്റേഷനില്‍ കണ്ടു. ആകെ വിഭ്രാന്തിയിലാണവര്‍. രാത്രി കസ്‌റ്റഡിയില്‍ കഴിയണം. തോമാച്ചന്‍ 'വാസ്ത' ഉപയോഗിച്ചു. സ്വന്തം ഉത്തരവാദിത്വത്തില്‍ പിറ്റേന്ന് വരാമെന്നേറ്റു. പരിചയമുള്ള കേണല്‍ ഫോണ്‍ വഴിയാണ്, പ്രതിയെ തോമാച്ചന്‍റെ കൂടെ വിടാന്‍ പൊലീസ് ഓഫീസറോട് പറയുന്നത്. 'പ്രതിയെ' വിടാന്‍ നേരം തോമാച്ചനോട് ഓഫീസര്‍ ചോദിച്ചു, നിങ്ങളുടെ 'ഒഹ്തക്'(സഹോദരി)? തോമാച്ചന്‍ പറഞ്ഞു: അതെ!

പ്ളസ് ടൂ വിദ്യാര്‍ഥികളുടെ പാര്‍ട്ടി ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ഈവനിങ്ങ് പാര്‍ട്ടി നടക്കുന്ന ഹോള്‍ തോമാച്ചന്‍റെയാണ്. പാര്‍ട്ടി തുടങ്ങാന്‍ നേരം തോമാച്ചനൊരു കോള്‍. ഒരു രക്ഷകര്‍ത്താവിന്‍റെയാണ്. എന്‍റെ മോള്‍ പാര്‍ട്ടിക്ക് പോകണമെന്ന് പറഞ്ഞപ്പോ ഞാന്‍ സമ്മതിച്ചില്ല. അവള്‍ പോന്നിരിക്കുന്നത് ഉടക്കിയാണ്. ഒന്നു ശ്രദ്ധിച്ചോണേ! തോമാച്ചന്‍ കൈ മലര്‍ത്തി, അതിനിപ്പൊ എന്തു ചെയ്യാനാണ്? പക്ഷേ പാര്‍ട്ടി മുറുകിയപ്പോള്‍ തോമാച്ചന്‍ നേരേ ചൊവ്വേ അല്ലാത്തത് മണത്തു. ഗസ്‌റ്റുകളുടെ ഇടയില്‍ പാക്കിസ്ഥാനി ആണ്‍കുട്ടികളുണ്ട്. മാത്രമല്ല, അവര്‍ ഡിം ലൈറ്റില്‍ ഡാന്‍സ് ചെയ്യാന്‍ പോകുനു എന്ന് അനൌണ്‍സ് ചെയ്യുന്നു. തോമാച്ചന്‍ ഇടപെട്ടു. ഡാന്‍സ് ചെയ്യാന്‍ പറ്റില്ല. ചെയ്യണമെങ്കില്‍ എന്‍റെ സാന്നിധ്യത്തില്‍ മതി. പെണ്‍കുട്ടികളില്‍ ഒരാള്‍ കയര്‍ത്തു. എന്‍റെ ഡാഡി വിളിച്ചു പറഞ്ഞു കാണുമല്ലോ ഞങ്ങളെ ശ്രദ്ധിച്ചോളാന്‍! ഞങ്ങളെ തടയാന്‍ ഞങ്ങള്‍ അങ്കിളിന്‍റെ മക്കളൊന്നുമല്ലല്ലോ!

പാക്കിസ്ഥാനികളായ ഒരു പറ്റം ചെറുപ്പക്കാര്‍ രാത്രി ഒരു മണിക്ക് അബ്ബാസിയായില്‍ വന്ന് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ അടിച്ചു പൊളിച്ച സംഭവം, വഴി വിട്ട ചില ബന്ധങ്ങളുടെ തുടര്‍ച്ചയായിരുന്നു. മലയാളി പെണ്‍കുട്ടി കണ്ണിട്ട് പിന്നാലെ വരുത്തിയെന്ന് പായുന്ന പാക്കിസ്ഥാനി പയ്യനെ മലയാളി ബോയ്സ് ഭീഷണിപ്പെടുത്തിയതിന്‍റെ ഫലമായിരുന്നു അബ്ബാസിയ വിറച്ച അഴിഞ്ഞാട്ടം. പ്രശ്നം പതിവു പോലെ തോമാച്ചന്‍റെ അടുത്തെത്തി. രാത്രി കിടന്നുറങ്ങാമായിരുന്ന പൊലീസ് പാഞ്ഞെത്തി അവന്മാരെ ഒതുക്കിയെന്ന് തോമാച്ചന്‍.

തോമാച്ചന്‍ അബ്ബാസിയ റെസിഡന്റ്സ് കമ്മിറ്റി എന്നൊരു ഐക്യസംഘത്തിന്‍റെ കണ്‍വീനറാണ്. പ്രശ്നപരിഹാരത്തിനും മറ്റുമുള്ള വാസ്ത / ഉന്നതങ്ങളില്‍ പിടിപാട് എങ്ങനെയുണ്ടാവുന്നു എന്ന ചോദ്യത്തിന്, മറുപടികള്‍ ഒരുപാടുണ്ട് ചാണ്ടി തോമസിന്‍റെ അനുജന്.

1. അറബികള്‍ക്ക് സമ്മാനങ്ങള്‍ ഇഷ്‌ടമാണ്. കാശു മുടക്കി വിശേഷാവസരങ്ങളില്‍ കാണേണ്ടവരെ കാണേണ്ട പോലെ കാണുക.
2. ഒരു പൊലീസ് ഓഫീസറിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാന്‍ അവസരമൊരുക്കിയത് കുട്ടനാട് ലേക്ക് പാലസിലാണ്. (കുടുംബവക റിസോര്‍ട്ട്).
3. മറ്റൊരു പൊലീസ് ഓഫീസറിനു ഒരു മെയ്‌ഡ് വേണമെന്ന് പറഞ്ഞിട്ട് നാട്ടില്‍ നേരിട്ട് പോയി അന്വേഷിച്ച് കണ്ടു പിടിഹ്ചു കൊണ്ടു വന്നു.
4. മലയാളി സംഘടനാ ആഘോഷങ്ങള്‍ക്ക് കഴിവതും പൊലീസ് ഒഫീസര്‍മാരെ ക്ഷണിക്കുക. അവര്‍ക്കും സന്തോഷം, പ്രശ്നക്കാരും അടങ്ങിയിരുന്നോളും.
5. പ്രശ്നമുണ്ടാവുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കരുത്. പ്രതികരിക്കണം. ആളും അര്‍ഥവും മാത്രമല്ല, ധൈര്യവും ഒട്ടൊക്കെ കൂട്ടാണ്.

http://chintha.com/node/57427

Saturday, November 7, 2009

ആര്‍ട്ടിസ്റ്റ്സുജാതന്‍ കുവൈറ്റില്‍ റീത്ത് ചരിത്രം പണിയുന്നു

കുവൈറ്റ് ഹോളി ഫാമിലി കത്തീഡ്രലില്‍ നവം 9 മുതല്‍ ആരംഭിക്കുന്ന യൂണിറ്റി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള എക്സിബിഷന്‍ ഒരുക്കുന്ന തിരക്കിലാണ്, രംഗപടത്തിനു 15 തവണ സംസ്ഥാന അവാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റ് സുജാതന്‍. കൊടുങ്ങല്ലൂരില്‍ നടക്കുന്ന സംസ്ഥാന നാടക അവാര്‍ഡ് ചടങ്ങിനു സുജാതനു പങ്കെടുക്കാന്‍ കഴിയില്ല. കുവൈറ്റില്‍ 13 സഹായികള്‍ക്കൊപ്പം സഭാ റീത്തുകളുടെ ചരിത്രം ചിത്രീകരിക്കുകയാണ്, 58 കാരന്‍ പഴയ ആര്‍ട്ടിസ്റ്റ് കേശവന്‍ മകന്‍ സുജാതന്‍. സെഹിയോന്‍ ഊട്ടുപുര, അപ്പസ്തോലന്‍മാര്‍ പായ്ക്കപ്പലുകളില്‍ കയറി പ്രേഷിതപ്രവര്‍ത്തനത്തിനു പോകുന്നത്, കൂനന്‍കുരിശ് സത്യം, കൊടുങ്ങല്ലൂര്‍ തുറമുഖം, പരുമല സിനഡ് എന്നിവ ചിത്രീകരണത്തില്‍ പെടും. 5 ദിവസത്തെ യൂണിറ്റി കോണ്‍ഗ്രസ്സ് റീത്ത് ചര്‍ച്ചയില്‍ കോപ്റ്റിക്, ലാറ്റിന്‍, മലങ്കര, മലബാര്‍ റീത്തുകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും.

Wednesday, November 4, 2009

പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന്നു!

പേരുകൊണ്ട്‌ ക്ഷീരസാഗരനാണ്; കുടിക്കുന്നത് പക്ഷേ കാടിയായിരുന്നു; അഥവാവല്‍ക്കരിച്ചാല്‍ കുടുമ്മം പേരു കൊണ്ട്‌ പൊന്നമ്മേം കഴുത്തില്‍ വാഴനാരും! ഗള്‍ഫീപ്പോയി ചെരച്ചാല്‍ പൊതിയാത്തേങ്ങയോളം പൊന്നു കിട്ടുമായിരിക്കും. അതുകൊടുത്താല്‍ മുഴക്കരി കുടിച്ച്‌ ജീവിക്കാനേ പറ്റൂ. നാട്ടിലായിരുന്നെങ്കില്‍ ഭിക്ഷക്കാരനെ ഭയന്ന് കഞ്ഞി വെക്കാതിരിക്കാതിരിക്കാമായിരുനു. ഇതിപ്പൊ മനപ്പായസമുണ്ടു എത്രനാള്‍ കഴിയും? കാളയില്ലാത്ത നാട്ടിലെ പശുവിന്റെ പാതിവൃത്യം പോലെ കുബ്ബൂസിനപ്പുറം ആര്‍ഭാടമൊന്നും വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണു.

എന്നും ഓണമായിരുന്ന സുവര്‍ണ്ണകാലമുണ്ടായിരുന്നു. മനോരാജ്യത്ത്‌ ഇളയതമ്പുരാനാകുവാനുള്ള പിശുക്ക്‌ കാട്ടാത്ത കാലത്ത്‌. ജോലി ചരിത്രമായ ഇപ്പൊ മൂന്നാം ഓണം മുക്കീം മൂളീം, നാലാം ഓണം നക്കീം തുടച്ചും എന്നതിനു മാത്രം പ്രോമോഷനായി.

നാട്ടില്‍ മഴ നനഞ്ഞിട്ടില്ല. ഗള്‍ഫില്‍ കടലീച്ചാടാനാണു വിധിയെന്നകിലോ? ഹയ്‌, നിങ്ങള്‍ കടലീ നിക്കണത്‌ ടീവീ കണ്ടല്ലോ എന്നാരെങ്കിലും പറയാണെങ്കീ, മുങ്ങിക്കുളിക്കാന്‍ പോയതാ എന്ന റെഡിമെയ്ഡ് മറുപടി റെഡി. ടീവിക്കുണ്ടൊ മീന്‍ചൂര്? മുതല പിടിച്ചാല്‍ മുതലയെ തഴുകണം. വീണതു നമസ്കാരം.

വീട്ടീന്ന് ഇ-മെയിലുണ്ടായിരുന്നു.. ഇഞ്ചക്കാട്‌-മുള്ളിന്‍കെട്ട്‌-മുരിക്കിന്‍കാട്‌ വഴി മുള്ളന്‍പന്നികൂട്ടത്തിലേക്ക് നൂറേ നൂറില്‍ പോകുന്ന ഫാസ്റ്റ്‌ പഞ്ചര്‍ വണ്ടിയിലെ യാത്ര പോലൊന്ന്. അമ്മ മരിക്കാന്‍ കിടക്കുന്നു, കള്ളന്‍ ചക്കയിടുന്നു, പട്ടി ഈച്ചയാട്ടുന്നു, ഭാര്യക്ക്‌ പ്രസവവേദന, മകള്‍ ട്യൂഷനു പോയി വന്നിട്ടില്ല, അന്വേഷിക്കാന്‍ പോയ മകന്‍ കിണറ്റീ വീണു. ഇതൊക്കെ നടക്കുമ്പോള്‍ ഇളയവള്‍ക്ക് കമ്പ്യൂട്ടര്‍ വീണവായന. എനിക്ക്‌ പ്രാണവേദന.

ജോലി നഷ്ടപ്പെടാന്‍ സാമ്പത്തികമാന്ദ്യമാണെന്നൊക്കെ വീമ്പ്‌ പറഞ്ഞാല്‍ വീട്ടുകാര്‍ക്ക്‌ തിരിയുമോ? വാഴ നനക്കുമ്പോള്‍ ചീരയും നനയൂലോ എന്നോർ‌ത്ത് കൂടെയുള്ളവന്‍ പണിഞ്ഞപ്പൊ നോക്കി നില്‍ക്കുന്നത് സ്ഥിരം നാടകവേദിയായതാണു കുഴപ്പിച്ചത്. വിനാശകാലേ വിപരീതബുദ്ധി; സൂപര്‍വ്വൈസറുടെ കത്തി എന്നെയൊന്ന് കുത്തി. വീഴാന്‍ പോയ തേങ്ങയുടെ ചുവട്ടില്‍ മുഹൂര്‍ത്തം നോക്കി മൂത്രമൊഴിക്കാന്‍ പോയെന്നും പറയാം. അമ്പട പോയിട്ട്‌ അയ്യടാ ആയത്‌ പശു കുത്തിയതിലല്ല, മറ്റുള്ളവര്‍ കണ്ട്‌ കീലടിക്കുന്നത് ഓര്‍ത്തിട്ടാണ്!

ചീഞ്ഞ മുട്ടക്ക്‌ കള്ളുഷാപ്പില്‍ മോക്ഷം എന്നു കരുതി എവിടെപ്പോം? ഏത് റീസൈക്കിളുകാര്‍ ഏത് ഫ്രൈഡേ മാർ‌ക്കറ്റിൽ എന്നെയെടുക്കും? ദീപാളിയുടെ അളിയന്‍ എരപ്പാളി എന്ന സര്‍ട്ടിഫിക്കറ്റും കൈയിലെ കാഞ്ഞിരക്കായും കൊണ്ട്‌ എന്തു ചെയ്യാന്‍?

ജാതകദോഷമനുസൃതപ്രകാരം കേമദ്രുമമാണു.. ഭാഗ്യം ഇന്നേക്ക് പത്താം നാള്‍; മരണം ഏഴാം നാളും. പ്രാന്തൊക്കെ മാറി; ഇപ്പൊ ഒലക്കയെടുത്തിരിക്കുകയാണ്, കോണകമുടുക്കാന്‍ എന്ന ദുരവസ്ഥ.. ഏയ്‌, വല്യ ആപത്തൊന്നുമില്ല. തല മാത്രം കാണാനില്ല!

ബിസിനസ്സ്‌ തുടങ്ങൂ എന്ന് പലരും ഉപദേശിച്ചു - വലിയ രീതിയിലുള്ള തെണ്ടലാണല്ലോ കച്ചവടം. പക്ഷെ പല്ലില്ലാത്ത പശു പുല്ലില്ലാത്ത പറമ്പില്‍ പോയിട്ടെന്തു കാര്യം? കവിതയെഴുതാന്‍ ഉപദംശമുണ്ടായി. ഒന്നു ചീയുന്നത് മറ്റൊന്നിനു വളം എന്നാണു ഒരു കവി സുഹൃത്ത്‌ പറഞ്ഞത്. ഒരു കലത്തില്‍ രണ്ട്‌ കറി വേവില്ലെന്ന് ഞാനും പറഞ്ഞു. കോഴി കൂകിയില്ലെന്നും വച്ച്‌...

റിസഷനാണെന്നു പറഞ്ഞ്‌ കൊല്ലത്ത്‌ മഴപെയ്യുമ്പോള്‍ കോത്താഴത്ത്‌ കുട പിടിക്കേണ്ട കാര്യമില്ല. നനഞ്ഞവനു ഈറനില്ലല്ലോ. തുനിഞ്ഞിറങ്ങാന്‍ തീരുമാനിച്ചു. പഴയ ഇരുമ്പ്‌, ചെമ്പ്‌, പിച്ചള പാത്രങ്ങളെടുക്കുന്ന സംഘത്തില്‍ ആളെയെടുക്കുന്നു.

കാലത്തിനു പറ്റിയ കൈത്തിരി. നാടോടുമ്പോള്‍ നെടുകേയുള്ള സ്റ്റിമുലസ്‌ പാക്കേജ്‌. നില്‍ക്കൂ ഞാനും വരുന്നൂ. ഇരുമ്പ്‌..., ചെമ്പ്‌.....

http://blothram.blogspot.com/2009/11/6-2009.html

Thursday, October 29, 2009

സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി. പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത് കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്. ഭാഗ്യം കൊണ്ട് മൂക്കില്‍ വെക്കേണ്ട പഞ്ഞി കാലിലായി. ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ വീട്ടില്‍ ആറു മാസം വെറുതെയിരുന്നു. അപകടം കൊണ്ട്
ഒരു ഗുണമുണ്ടായി. ജീവിതം ബോണസ്സായി കിട്ടിയതിനാല്‍ സാജു കുടിയന്‍ എന്ന അവസ്ഥ നിന്നു. സാധാരണ ആളുകള്‍ ബോണസ്സ് കിട്ടുമ്പോള്‍ കുടിക്കുന്നത് ഞാന്‍ തിരിച്ചാക്കി. ഈശ്വരന്‍ പറഞ്ഞു നിന്‍റെ ക്വോട്ട കഴിഞ്ഞു. ഇപ്പോള്‍ നാലു വര്‍ഷമായി തൊട്ടിട്ട്. ഭക്ഷണത്തിനു പക്ഷേ കുറവൊന്നുമില്ല. വാജ്പേയി ആദ്യം അവതരിപ്പിക്കുമ്പോള്‍ (പത്ത് വര്‍ഷം മുന്‍പ് അറേബ്യന്‍ കോമഡി ഷോയില്‍) വയര്‍ കെട്ടി വയ്ക്കുകയായിരുന്നു. ഇപ്പോഴത്തേപ്പോലെ കുടവയറുണ്ടാകുവാന്‍ കൊതിച്ചിട്ടുണ്ട്. അതിനായി നറുനെയ് കഴിക്കുകയും ചെയ്തു. ഇപ്പോ തടി കുറയാന്‍ മരുന്ന് കഴിക്കേണ്ട അവസ്ഥയാണ്. കോമഡി താരങ്ങള്‍ക്ക് മിക്കവാറും പേര്‍ക്ക് കുടവയറായി. അനൂപ് യോഗ ചെയ്ത് വയറില്ലാതാക്കുന്നെന്ന് പറയുന്നു. പ്രുഥിരാജൊക്കെ വയര്‍ കുറച്ച് ഇത്ര ലക്ഷം അധികം നേടാം എന്ന കണക്കു കൂട്ടലിലാണ്. ഞങ്ങക്ക് എന്തു കണക്ക് കൂട്ടല്?

ഉഷാ ഉതുപ്പിനെ ആദ്യമായി അവതരിപ്പിക്കുന്നത് സിനിമാല പ്രോഗ്രാം നമ്പര്‍ 666 ലാണ്. ഉഷാ ഉതുപ്പിനെ ഒരു പരിപാടിക്ക് സംഘാടകര്‍ ക്ഷണിക്കാന്‍ പ്ളാന്‍ ചെയ്യുകയും കിട്ടാതായപ്പോള്‍ സാജു കൊടിയനെ ആ വേഷം കെട്ടിക്കുന്നതുമാണു പ്ളോട്ട്. സാക്ഷാല്‍ ഉഷാ ഉതുപ്പ് പ്രോഗ്രാമിനു വരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് പരിപാടിയിലെ മുഖ്യാതിഥിയായ മന്ത്രിയുടെ വേഷം കൊടുത്തു. എന്നു വെച്ചാല്‍ അവര്‍ ആണ്‍വേഷം കെട്ടി. പരിപാടിക്ക് ഉഷാ ഉതുപ്പായ ഞാന്‍ 'എന്‍റെ കേരളം' പാടിയത് മന്ത്രി കറക്റ്റ് ചെയ്യുന്നു. മുഖത്തു നിന്ന് മീശ പറിച്ചിട്ട് എടോ ഞാനാണു യതാര്‍ഥ ഉഷാ ഉതുപ്പ് എന്ന് പറഞ്ഞ് ആ പാട്ട് അവര്‍ പാടുന്നു.

പുതിയ കോമഡി: മോഹന്‍ലാലിനു കേണല്‍ പദവി കിട്ടിയതിനെക്കുറിച്ച് എ കെ ആന്‍റണി പറയുന്നു: അതു ഞാന്‍ എവനിട്ട് ഒന്നു പണിതതാണ്. പണ്ട് തിരോന്തരത്ത് ഒരു പരിപാടിക്ക് എന്നെ കണ്ടിട്ട് എവന്‍ എണീറ്റില്ല. ഇപ്പൊ എപ്പൊ കണ്ടാലും സല്യൂട്ട് തരാറായല്ല്.

സാജന്‍ പള്ളുരുത്തി: ടിവിയില്‍ സംഗീതം നിറഞ്ഞിരിക്കുന്നത് കാരണം ഇപ്പോ കോമഡിക്കാരെ വേണ്ടത് ഗള്‍ഫ്കാര്‍ക്ക് മാത്രമാണ്. കോമഡിയെ കലയായൊന്നും ഞാന്‍ കാണുന്നില്ല. അതെന്‍റെ ഉപജീവന മാര്‍ഗ്ഗമാണ്. പണ്ട് മിമിക്രി അവതരിപ്പിക്കാന്‍ ചാന്‍സൊന്നും
കിട്ടാതിരുന്നിട്ട് സ്വന്തമായി ട്രൂപ്പ് തുടങ്ങി ഞാന്‍-കലാഭാരത് പള്ളുരുത്തി. 'വ്യത്യസ്തനാം' പാടിയ പ്രദീപൊക്കെ ട്രൂപ്പിലുണ്ടായിരുന്നു. അതിനു മുന്‍പ് ഒന്‍പത് വര്‍ഷം വീട്ടില്‍ ട്യൂഷന്‍ പഠിപ്പിച്ചിരുന്നു - കണക്കും മലയാളവും.
ഇപ്പൊ എന്‍റെ മാസ്റ്റര്‍ പീസ് സ്പീഡില്‍ സംസാരിക്കുന്നതാണ്. പൊതുവേ ഞങ്ങള്‍ കൊച്ചിക്കാര്‍ സ്പീഡിലാണു വര്‍ത്താനിക്കുക. കോമഡി ഇന്‍ഡസ്ട്രിയില്‍ വെല്ലുവിളികളേറെയാണ്. എന്നേക്കാള്‍ സ്പീഡില്‍ സംസാരിക്കുന്ന ഒരാളെ കണ്ടാല്‍ ഞാന്‍ ഔട്ടാണ്.

ജന്നാലപ്പടിയില്‍ മിഥുനങ്ങള്‍


Thursday, October 22, 2009

കരോക്കെ വാദ്യകലാകാരന്‍മാര്‍ക്ക് ഭീഷണി?


കീബോഡ് വായിക്കുന്നത് ബഷീര്‍; ഫോട്ടോയെടുത്തത് അന്‍വര്‍ സാദത്ത്

Monday, October 19, 2009

കുവൈറ്റോണത്തിന്,നാട്ടീന്ന് നമ്പീശന്‍

കുവൈറ്റ് എന്‍ചിനീയേഴ്സ് ഫോറത്തിന്‍റെ വിഭവ സമ്രുദ്ധമായ ഓണസദ്യ ഭുജിക്കുവാനുള്ള ഭാഗ്യമുണ്ടായി പോയ വാരം. വിളമ്പുകാര്‍ എന്‍ചിനീയേഴ്സ് ആണ്, സദ്യയൊരുക്കാന്‍ നാട്ടില്‍ നിന്ന് ആളു വരികയായിരുന്നെന്ന് പറഞ്ഞത്. കലവറയില്‍ പോയി ആളെ കണ്ടു. പാചകക്കാരന്‍ നമ്പീശന്‍ - ത്രിശൂര്‍ പൂങ്കുന്നം ചക്കാമുക്കില്‍ താമസിക്കുന്ന സദ്യ കോണ്‍ട്രാക്റ്റര്‍ കെ മോഹന്‍ നമ്പീശന്‍, മധ്യവയസ്‌കന്‍, കുവൈറ്റ്-മലയാളി സദ്യവട്ടത്തിനായി ഒരാഴ്ച മുന്‍പേ കുവൈറ്റില്‍ വന്നയാള്‍. പിറ്റേന്ന് നാട്ടിലേക്ക് തിരിക്കും. ഏറ്റെടുത്ത ഒരുപാട് കേറ്ററിങ്ങ് സേവനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.

എന്തു കൊണ്ട് നാട്ടില്‍ നിന്നൊരു പാചകക്കാരന്‍? നമ്പീശനെ ഏര്‍പ്പാടാക്കിയ ആളോട് അന്വേഷിച്ചു. ആള്‍ പറഞ്ഞത്:
ഇവിടെ പലരും ഓണസദ്യ കൊടുക്കാമെന്ന് പറയും, കൊടുക്കുന്നത് സാദാ ഊണ്. ഓണസദ്യയൊരുക്കണമെങ്കില്‍ അതില്‍ കൈത്തഴക്കമുള്ള ആളാവണം. നമ്മള്‍ പതിനാറു കൂട്ടം സദ്യയെന്നൊക്കെ പറഞ്ഞിട്ട് എല്ലാം ഒരുപോലിരിക്കുന്ന ഇനങ്ങള്‍ കൊടുത്താല്‍ വയറു നിറയും; മനം നിറയുമോ?

അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് നമ്പീശന്‍ കൈ തന്നു.
പായസക്കഷണം: കുവൈറ്റിലെ മറ്റൊരു ഓണാഘോഷത്തിനു കൂടെ പോയി. സാദാ പരിപാടികള്‍ക്ക് ശേഷം മോശമല്ലാത്ത സദ്യ. വിളമ്പുന്നവര്‍ സംഘാടകരല്ല, കേറ്ററിങ്ങുകാരാണെന്നും പറയാന്‍ വയ്യ. സംഘാടകമിത്രം പറഞ്ഞു, സദ്യയുടെ നടത്തിപ്പുകാര്‍ അമ്മ കുവൈറ്റ് ആണ്. ടീം വര്‍ക്കിന്‍റെ ശുഷ്കാന്തി അവരുടെയിടയില്‍ കണ്ടു. ഏത് തരം സദ്യയും ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് 'അമ്മ കുവൈറ്റിന്‍റെ' ഗോപാല്‍ജി പറഞ്ഞു. അമ്രുത ട്രസ്റ്റിന്, നാട്ടിലേക്കും കുവൈറ്റില്‍ നിന്ന് അങ്ങനേയും സഹായം പോകുന്നുണ്ട്.

Sunday, October 18, 2009

അഫ്‌ഗാന്‍ ജോലി ഫ്രീ ദുബായ് യാത്ര മുടക്കി

കുവൈറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ഓണത്തനിമ വടംവലി മല്‍സരത്തില്‍ 'ബെസ്‌റ്റ് ഫ്രണ്ട്' എന്ന മുന്‍നിരക്കാരന്, സ്‌പോണ്‍സര്‍ ചെയ്ത ഫ്രീ ദുബായ് ടിക്കറ്റ് സമ്മാനം വെറുതെയായി. കണ്ണൂര്‍ ചെറുകുന്ന് നടുവിലവീട്ടില്‍ രാജേഷിനാണ്, ജോലി ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ ഒരേ സമയം വന്നു ഭവിച്ചത്. കുവൈറ്റില്‍ ഏഴു വര്‍ഷമായി എക്യുപ്‌മെന്റ് ഓപറേറ്ററായി ജോലി ചെയ്യുന്ന രാജേഷിനെ അഫ്‌ഗാനിസ്ഥാനിലേക്കുള്ള ജോലിക്കാരുടെ കൂട്ടത്തിലേക്ക് കമ്പനി നറുക്കിട്ടെടുക്കുകയായിരുന്നു. ഭേദപ്പെട്ട ശമ്പളവും ഫ്രീ താമസവും ഭക്ഷണവുമുള്ള അഫ്ഫ്‌ഗാന്‍ ജോലിക്ക് തൊഴിലാളികള്‍ അപേക്ഷ കൊടുക്കുക സാധാരണയാണ്. പൊതുവേ നറുക്കെടുപ്പിലൂടെയാണത്രെ കമ്പനി അഫ്‌ഗാന്‍ ജോലിക്കാരെ തെരെഞ്ഞെടുക്കുക.

കുവൈറ്റ് ഫ്രണ്ട്സ് ഒഫ് കണ്ണൂര്‍ ടീമിന്‍റെ പ്രധാന വടംവലിക്കാരനായ (രാജേഷിന്‍റെ ഭാഷയില്‍ കമ്പവലി) ഈ ഫോര്‍ക്ക് ലിഫ്‌റ്റ് ഓപരേറ്ററുകാരനു ഇതിനോടകം വടംവലി ഇനത്തില്‍ ഒട്ടേറെ ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്. നാട്ടില്‍ എസ്.എന്‍. പയ്യന്നൂര്‍ എന്ന ടീമിനു വേണ്ടിയും വടം വലിച്ച് സമ്മാനം നേടിയ ചരിത്രമുള്ള രാജേഷിന്, ആദ്യമായാണ്, വടംവലി മൂലം ദുബായ് ടിക്കറ്റ് പോലുള ഒരു സമ്മാനം ലഭിക്കുന്നത്. എന്നു വേണമെങ്കിലും ദുബായ്ക്ക് പോകാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും ചൊവ്വാഴ്ച അഫ്‌ഗാനിലേക്ക് തിരിക്കുന്ന രാജേഷിന്, ദുബായ് യാത്ര തല്‍ക്കാലം ബാലികേറാമലയാണ്.

ഒരു വര്‍ഷത്തേക്ക് അവധിയില്ലാത്ത ജോലിക്ക് അഫ്‌ഗാനിലേക്ക് പോകുന്ന കാര്യം രാജേഷ് നാട്ടില്‍ ഭാര്യയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടില്‍ മറ്റാരോടും പറയേണ്ട എന്ന സ്‌നേഹശാസനത്തോടെ.

Saturday, September 26, 2009

പഥേര്‍ പാന്‍ചാലി കണ്ടാല്‍ ബോറടിക്കുമോ?

ചെറിയ ചെറിയ ഗ്രാമസന്തോഷങ്ങളിലൂടെ സത്യജിത്ത് റേ ഒരു കൊന്ത കോര്‍ക്കുന്നു (പഥേര്‍ പാന്‍ചാലി). ക്ഷയിച്ച ബ്രാഹ്മണ കുടുംബത്തിന്റെ കഥ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എവിടേയും സംഭവിക്കാവുന്നത്. കുടുംബ കയറ്റിറക്കങ്ങളുടെ 'യഥതഥ്' ചിത്രീകരണം ഏത് മൂന്നാം ലോക ചിത്രങ്ങളിലും കാണാവുന്നത്. എങ്കിലും റേയുടെ പഥേറിനെ ഇഷ്ടപ്പെട്ടു പോകുന്നത് അങ്ങോര്‍ ദാരിദ്ര്യത്തെ ആഘോഷിക്കാതെ, അനുവാചകനെ യ്യോ കഷ്ടമെന്നു പറയിപ്പിക്കാതെ ഒരു ട്രാജഡി നമ്മുടെ മുഖത്തടിക്കാതെ വയ്ക്കുന്നു. കുട്ടികളിലൂടെ പറഞ്ഞതു കൊണ്ടായിരിക്കാം സിനിമ നമ്മെ വിഷാദവിഷണ്ണരാക്കാതിരുന്നത്.

Tuesday, September 22, 2009

കാവാലത്തിന്‍റെ കുവൈറ്റ് നാടകപ്പുര

എണ്‍പത്തിയൊന്ന് കഴിഞ്ഞു കാവാലം നാരായണപ്പണിക്കര്‍ എന്ന നീണ്ടു മെലിഞ്ഞ മനുഷ്യന്. മലയായും മഹാസമുദ്രമായും കാവാലം ഉറഞ്ഞു തുള്ളുന്നില്ല; പക്ഷേ നിറഞ്ഞ് പകരും. അനായാസേന ആ അംഗോപാംഗങ്ങള്‍ നൃത്തമാടുന്നത് കണ്ട് അച്ചായന്‍ഷിപ്പ് കിട്ടിയ കുടവയറുകളെല്ലാം അസൂയ കൊണ്ട് തുള്ളും. വാ തോരാതെ, ഊര്‍ജ്ജഭ്രംശമില്ലാതെ ഭരതമുനി മുതല്‍ അഭിനവമുനിമാരെക്കുറിച്ച് വരെ ആ ചിന്ത തെളിഞ്ഞൊഴുകുന്നത് കണ്ട് തീരത്തു നില്‍ക്കുന്ന കൊച്ചുകുട്ടിയാവും മനം. കൂട്ടത്തില്‍, എനിക്ക് രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിക്കുന്നത് കേട്ട് ഞെട്ടേണ്ട കാര്യമില്ല. രഷ്ട്രീയത്തിനെന്നല്ല, പലതിനും അതീതമാണെന്ന് അതിനോടകം മനസ്സിലാക്കിത്തന്നിട്ടുണ്ടാവും.

1975ല്‍ ആദ്യമായി അവതരിപ്പിച്ച അവനവന്‍ കടമ്പ എന്ന നാടകം ഇപ്പോള്‍ കാവാലത്തിന്റെ തന്നെ സംവിധാനത്തില്‍ ആദ്യമായി വിദേശത്ത് അരങ്ങേറുകയാണ്. കുവൈറ്റിലെ എഞ്ചിനിയേഴ്സ് ഫോറം ഒക്ടോബര്‍ പതിനാറിന് കടമ്പ വീണ്ടും രംഗത്തവതരിപ്പിക്കും. പ്രവാസി മലയാളി എഞ്ച്നിയേഴ്സ് തന്നെ അഭിനേതാക്കള്‍. അവരുടെ കൂടെ പത്ത് ദിവസത്തെ കളരിക്ക് കാവാലവും പ്രധാനശിഷ്യന്‍ ഗിരീഷും 'സോപാനം' വിട്ട് എത്തിയിരുന്നു. (‘കര്‍ണ്ണഭാര’ത്തില്‍ കര്‍ണ്ണനായിരുന്നു ഗിരി). കാവാലത്തിന് തിരിച്ചു ചെന്നിട്ട് പിടിപ്പത് പണിയുണ്ട്. ഭവഭൂതിയുടെ ഉത്തരരാമചരിതം ഹിന്ദിയില്‍ അവതരിപ്പിക്കുന്നതിനായി പ്രശസ്ത കവി ഉദയ് വാജ്പേയിയുമായി ഒരുമിച്ചിരിക്കണം. പിന്നെ ഊര്‍മിളയെക്കുറിച്ചൊരു നാടകം. പതിനാലു വർഷം ഊര്‍മിള എന്തു ചെയ്യുകയായിരുന്നു എന്ന വ്യാസമൌനത്തിന് കാവാലത്തിന്റേതായ ഇടപെടല്‍.

ഉത്തരരാമചരിതം കരുണ-വീര രസങ്ങള്‍ തമ്മിലുള്ള ആന്തരിക വടംവലിയെക്കുറിച്ചുള്ളതാണ്. രാജാവില്‍ കരുണയാണോ വീരഭാവമാണോ ജയിക്കുക? വീരം തന്നെ. പക്ഷേ രാജാവ് മനുഷ്യനുമാണ്. കരുണ വീരത്തിന്മേല്‍ ആധിപത്യം നേടുന്ന നിമിഷങ്ങള്‍ എങ്ങനെ രാമനില്‍ ആന്തരികയുദ്ധത്തിനു തേര്‍ തെളിക്കുമെന്ന് 'ചരിതം' പരിശോധിക്കുന്നു. വ്യാസ-ഭാസ-കാളിദാസ ചരിതങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കാവാലം കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. സമാന്തര-പരീക്ഷണ-തെരുവ് നാടകശൈലിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന കാവാലം സ്കൂള്‍, നാടന്‍ ശീലുകളും കളരിമുറകളും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പറിച്ചു നട്ടു. നടീനടന്‍മാര്‍ അനുകര്‍ത്താക്കളായില്ല. മരമായി അഭിനയിക്കുന്നതിനു പകരം മരം തന്നെയായി അഥവാ മരത്വം ഉള്‍ക്കൊണ്ടു. ശരീരം തന്നെ ഭാഷയായി. ഒരു ഘടകത്തെ ഊതി വീര്‍പ്പിക്കുന്ന ഉല്‍സവബാലേപതിവിനു ബദലായി നാനാസങ്കേതങ്ങള്‍ നാടന്‍ശൈലിയില്‍ കാവാലംനാടകങ്ങളിലൂടെ അവതരിച്ചു. ഒരര്‍ഥത്തില്‍ ലൌകീകതയില്‍ നിന്നും സര്‍റീയലിസത്തിലേക്കുള്ള ചുവടുവെയ്പാണ്, ആ രചനകളോരോന്നും.

ശിഷ്യന്‍മാരായ നെടുമുടി, ഗോപി, മുരളി തുടങ്ങിയവര്‍ സിനിമയിലേക്ക് പോയെങ്കിലും കാവാലം സ്വന്തം സൌകര്യത്തിനായി സിനിമക്ക് പുറം തിരിഞ്ഞു നിന്നു. രതിനിര്‍വ്വേദത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ഗാനരചയിതാവ് എന്ന് ടൈറ്റിലില്‍ വന്നെങ്കിലും മുന്‍പേ 'തമ്പി'ല്‍ കാവാലത്തിന്‍റെ സോപാനഗാനം ഉപയോഗിച്ചിരുന്നു. രതിനിര്‍വ്വേദത്തിലെ കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി, മൌനം തളരും തണലില്‍, തിരുമാരന്‍ കാവില്‍ ആദ്യവസന്തം കൊടിയേറി എന്നീ ഗാനങ്ങളാണ്, പക്ഷേ കാവാലത്തെ സിനിമാരംഗത്ത് പ്രശസ്തനാക്കിയത്. കാവാലം എന്നാല്‍ ലൌകികതയുടെ പിന്നാലെ പോയില്ല എന്നു വേണം വ്യാഖ്യാനിക്കാന്‍.

കലയുടെ ധര്‍മ്മം അനുവാചകനെ ആനന്ദാവസ്ഥയിലേക്കെത്തിക്കുന്നതിനായുള്ള അവബോധമെങ്കിലും സ്രുഷ്ടിക്കുക എന്നതാണെന്ന് കാവാലം കരുതുന്നു. സംഭവങ്ങളല്ല, അവസ്ഥയാണു പ്രധാനം. മലയാളത്തില്‍ സംസ്‌ക്രുത നാടകങ്ങളോട് മറ്റ് സംസ്‌ഥാനങ്ങളിലുള്ളതിനേക്കാള്‍ സ്വീകാര്യതയുള്ളപ്പോള്‍ തന്നെ നമുക്കൊരു പാശ്ചാത്യപ്രേമം ആവേശിച്ചിരുന്നു. ഗ്രീക്ക് ട്രാജഡികള്‍ കണ്ട് കരയുന്നതിനായി നിലവാരം. സി.ജെ.തോമസും മറ്റും കൂടിയാട്ടം കണ്ടു കാണാന്‍ സാധ്യതയില്ല. ഇന്ത്യയുടെ എത്രയോ മുഖങ്ങള്‍ കര്‍ട്ടന്‍ നീക്കി പുറത്തു വരാനിരിക്കുന്നു!

ശാകുന്തളം ഒരിക്കല്‍ 5 മിനിറ്റ് നാടകമായി അവതരിപ്പിച്ച ചരിത്രമുണ്ട് കാവാലത്തിന്. ശകുന്തളയെ ഒരു മാനായാണ്, പുരുഷന്‍റെ വേട്ടക്ക് മുന്നില്‍ തോറ്റു പോകുന്ന ഇരയായാണ്, അവതരിപ്പിച്ചത്. കവിയെ നാടകകാരന്‍ കണ്ടെത്തുന്ന മറ്റൊരു വേള! മറ്റൊരിക്കല്‍ പ്രൊമിത്യൂസിനെ പ്രമാദന്‍ എന്ന് നമകരണം ചെയ്ത് ഗ്രീക്ക് കഥ അരണി എന്ന പേരില്‍ അവതരിപ്പിച്ചത് യൂറോപ്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ഡിസ്‌കഷനായി വച്ചതോര്‍ക്കുന്നു കാവാലം.

അവനവന്‍ കടമ്പയുടെ കുവൈറ്റ് പരിശീലനത്തിനിടയില്‍ കുറേ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. എന്ചിനീയര്‍മാരില്‍ ചിലര്‍ക്ക് മലയാളം നന്നായി വരില്ല; ശരീരം വഴങ്ങില്ല; താളം യോജിക്കില്ല. ഡയലോഗ് എത്തുന്നിടത്ത് ശരീരം എത്തില്ല; ചടുലത എന്നൊരു സാധനം തീര്‍ത്തും അപ്രത്യക്ഷം. പത്ത് ദിവസത്തെ വര്‍ക്‌ഷോപ്പായിരുന്നു. ക്രമേണ ശബ്ദം പൊന്തിത്തുടങ്ങി. സംഘം ലൈവായി. ജോലിത്തിരക്കുകള്‍ക്കിടയിലും ഇത്തരം മൈനോരിറ്റി സാധങ്ങള്‍ ചെയ്യുന്നുണ്ടല്ലോ എന്നത് നല്ല കാര്യം. എന്ചിനീയേഴ്സ് കുടുംബാംഗങ്ങള്‍ക്കായാണ്, അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ അവതരണം. കാവാലത്തിന്‍റെ നാടകം കണാന്‍ എന്‍ച്നീയറവാന്‍ പറ്റില്ലല്ലോ എന്നൊരാള്‍ പറഞ്ഞത്രേ. കുവൈറ്റ് മലയാളികള്‍ തന്നെ ഇത്തരമൊരു നാടകസംസ്‌കാരം തുടരുമെന്നാണു പ്രതീക്ഷ. കടമ്പ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ തൊണ്ണൂറു റിഹേഴ്സല്‍ വേണ്ടി വന്നു. ഓരോ തവണയും ഇംപ്രൊവൈസ് ചെയ്യുമായിരുന്നു.

അവനവന്‍റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ എങ്ങനെ കടമ്പകളായിത്തീരുന്നു എന്നന്വേഷിക്കുകയാണ്, ഇതിനോടകം എണ്ണം മറന്ന അവതരണങ്ങള്‍ കഴിഞ്ഞ രാഷ്ട്രീയ-സമൂഹിക സറ്റയര്‍ 'കടമ്പ'. (വിദേശത്ത് ആദ്യമായാണ്). കടമ്പകള്‍ ഏറെ വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്ന നമ്മുടെ മതനിരപേക്ഷനാട്ടില്‍ സെക്യുലറിസം എന്നത് ഇപ്പോള്‍ മതത്തിനെതിരായാണ്, വിവക്ഷിക്കപ്പെടുന്നത്. ഇത്തരം മൂല്യാധര്‍മ്മങ്ങള്‍ക്കിടയില്‍ എത്തിക്‌സ് വളര്‍ത്താന്‍ കലക്ക് കഴിയും. ലോകധര്‍മ്മിയില്‍ നിന്നും സര്‍റിയലിസത്തിലേക്ക് യവനിക ഉയരട്ടെ!

http://chintha.com/node/53256

Thursday, September 10, 2009

ബ്രേക്ക്ഡൌണ്‍

കഴിഞ്ഞ ദിവസം ബ്രേക്ക്ഡൌണ്‍ എന്ന ഹോളിവുഡ് ചിത്രം കണ്ടു, തരിച്ചു, ടെന്‍ഷനടിച്ചു. ഭാര്യയുമായി അരിസോണയിലൂടെ ജീപ്പോടിച്ചു പോകുന്ന കര്‍ട്ട് റസലിന്, വന്നു ഭവിക്കുന്ന അവിചാരിത മുഹൂര്‍ത്തങ്ങളാണ്, ട്വിസ്റ്റുകള്‍ ഏറെയുള്ള ഈ സൈക്കളോജിക്കല്‍ ത്രില്ലറിന്റെ കാതല്‍. വണ്ടി ബ്രേക്ക്ഡൌണ്‍ ആകുന്ന സാഹചര്യത്തില്‍ സഹായിയെപ്പോലെ വന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയി ബാങ്ക് അക്കൌണ്ട് ആവശ്യപ്പെടുന്ന ജന്റില്‍മാന്‍ വില്ലന്‍ (ജെ.ടി.വാല്‍ഷ്), അങ്ങേരുടെ സഹായികള്‍, ത്രസിപ്പിക്കുന്ന അന്വേഷണം, നായകന്റെ അന്തിമ വിജയം.. അതിനിടെ സംയമനം പാലിക്കുന്ന കഥാപാത്രവും കഥയും മലയാളസിനിമയെക്കുറിച്ച് ഏറെ ചിന്തിപ്പിക്കും!

Wednesday, September 9, 2009

എഴുത്തുകാര്‍ക്ക് വികലാംഗ പെന്‍ഷന്‍, മമ്മൂക്ക ഗോസിപ്പ്

1. ഇപ്പോള്‍ കിട്ടിയത്. തമിഴ്‌നാട്ടില്‍ പായസം കുടിച്ച് ഒരാള്‍ മരിച്ചു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞങ്ങളുടെ തമിഴ്‌നാട് റിപ്പോര്‍ട്ടര്‍ പ്രകാശ് രാജിലേക്ക്. പ്രകാശ് എന്താണ്, എവിടെയാണ്, എന്തൊക്കെയാണ്, സംഭവിച്ചത്? ഹലോ..

ങ്,ഹാ, കേള്‍ക്കുന്നുണ്ട്, ജാണ്‍ താമസ്, വസ്തുത സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാള്‍ പായസമല്ല, പോയിസണ്‍ ആണ്, കഴിച്ചതെന്ന് പറയപ്പെടുന്നു.

2. ഒരാള്‍ പട്ടിയെ തോല്‍പ്പിച്ച കഥ കേട്ടിട്ടുണ്ടോ? അയാള്‍ എന്നും രാവിലെ ഒരു കലം വെള്ളവുമായി പറമ്പിലേക്കിറങ്ങും, പ്രഭാതക്ര്^ത്യങ്ങള്‍ക്കായി. പൊന്തക്കാട്ടില്‍ നിന്നും തിരിച്ചു വരുമ്പോഴേക്കും കലത്തിലെ വെള്ളം പട്ടി മറിച്ചിട്ടുണ്ടാകും. ഒരു ദിവസം അയാള്‍ ആദ്യം ഊര കഴുകിയിട്ട് പിന്നെ കാര്യം സാധിക്കാനായി പോയത്രെ.

3. അഭിഷേക് ബച്ചന്‍ അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിക്കുന്നു. (പാ എന്ന ചിത്രത്തില്‍ ചെറുപ്പത്തില്‍ വാര്‍ധക്യം പിടിപെടുന്ന അപൂര്‍വരോഗം പിടിപെടുന്ന ആളാണ്, അഭിഷേക് റോള്). ഇതു കേട്ടപ്പോ നമ്മുടെ മമ്മൂക്കാക്ക് ഒരാഗ്രഹം: ബേബി നിവേദിതയുടെ മകനായി കസറണം. ഒരു പത്ത് വര്‍ഷം കൂടി കഴിഞ്ഞോട്ടെ, മമ്മൂക്കായെ രോഗിയാക്കാതെ നമുക്ക് ശരിയാക്കാമെന്ന് ഒരു ഡയറക്‌ടര്‍ പറഞ്ഞെന്ന്. സത്യമായും ഗോസിപ്പ്.

4. അഫ്‌ഗാനിസ്ഥാന്‍ ഇലക്‌ഷനിലെ അഴിമതിവാര്‍ത്ത ഒലിച്ചു തുടങ്ങവേ അമേരിക്ക ഇടപെട്ടു: ഇത് ഇലക്‌ഷനാണെന്ന് ഓര്‍മ്മ വേണം. കര്‍സായിയുടെ പ്രതികരണം: ഇത് അഫ്‌ഗാനിസ്ഥാനാണെന്ന് ഓര്‍മ്മ വേണം.

5. നമ്മുടെ എഴുത്തുകാര്‍ക്കും സിനിമാക്കാര്‍ക്കും വികലാംഗ പെന്‍ഷന്‍ കൊടുക്കണം. അവരുടെ ക്രിയേറ്റിവിറ്റിക്ക് സ്വാധീനമില്ലതായിട്ട് നാളെത്ര കഴിഞ്ഞു!.

Saturday, September 5, 2009

പുതിയമലയാളം ചാനല്‍, ഷാറൂഖ്-കമല്‍ സാന്നിധ്യശ്രദ്ദേയം

ക്രിസ്‌മസ് പിറ്റേന്ന് തിരുവനന്തപുരത്ത് പുതിയൊരു മലയാളം ചാനല്‍, സീ ടിവി (SEA TV), ഉദ്ഘാടനം ചെയ്യപ്പെടും. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാകര്‍ഷണം ഷാറൂഖ് ഖാനാണ്. മൌറീഷ്യാനാ രാജകുമാരി അലിയ മുഹമ്മദ് ചീഫ് ഗസ്റ്റാവുന്ന ചടങ്ങില്‍ താരനിരയാല്‍ തിളങ്ങുമെന്ന് സൂചന. നവംബര്‍ 26ന്, കമല്‍ഹാസന്‍ ലോഗോ പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ തമിഴകത്തേയും രാഷ്ട്രീയ-സിനിമാ താരങ്ങളും പങ്കെടുക്കും. അന്ന് നവോദയ അപ്പച്ചനേയും സീ ടിവി ആദരിക്കുന്നുണ്ട്.
കേരളത്തിലെ പ്രബുദ്ധജനതയ്ക്ക് ഇപ്പോള്‍ എത്ര ചാനലുകളുണ്ട്? മുരളിയുടെ ജനപ്രിയ ചാനല്‍ കൂടി വരുമ്പോഴേക്കും രണ്ട് ഡസന്‍ തികക്കുമോ?

Thursday, September 3, 2009

'പത്താം നിലയില്‍' ഇന്നസെന്‍റിന് അവാര്‍ഡ്?


നക്ഷത്രക്കൂടാരം, ഒരു കടങ്കഥ പോലെ എന്നെ ചിത്രങ്ങളുടെ സംവിധായകന്‍, മാക്ട വൈസ് പ്രസിഡണ്ട് ജോഷി മാത്യു ഒരുക്കുന്ന പുതിയ ചിത്രം 'പത്താം നിലയിലെ തീവണ്ടി' യിലെ അഭിനയത്തിന്, ഇന്നസെന്‍റിനെ അവാര്‍ഡിനായി സംസ്ഥാനകമ്മിറ്റി പരിഗണിക്കുമെന്ന് കരുതപ്പെടുന്നു. ഡെന്നീസ് ജോസഫ് കലാകൌമുദിയിലെഴുതിയ ചെറുകഥയെ അധികരിച്ച് തയ്യാറാക്കിയ തിരക്കഥയില്‍ സ്കിസോഫ്രേനിയയുള്ള ഒരു പിതാവിനാണ് (55കാരന്‍ ശങ്കരനാരായണന്‍), ഇന്നച്ചന്‍ ജീവന്‍ നല്‍കിയിരിക്കുന്നത്.നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോസ് തോമസ് ചിത്രത്തിന്‍റെ നിര്‍മ്മാതാവുന്നതോടെ മൂന്ന് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട് 'പത്താം നിലക്ക്'.

ശങ്കരനാരായണന്‍ മുഴുക്കുടിയാണെന്ന് പ്രഖ്യാപിച്ച് ചിത്തരോഗാശുപത്രിയില്‍ തള്ളിയിരിക്കുന്ന മകന്‍ ജയസൂര്യയുമായി അച്ഛന്‍ നടത്തുന്ന കത്തിടപാടുകളിലൂടെയാണ്, കഥ വികസിക്കുന്നത്. ഒരു കുവൈറ്റ് മലയാളി നിര്‍മ്മാണത്തില്‍ പങ്കാളിയായ ചിത്രത്തിന്‍റെ കാമറ വേണുവും എഡിറ്റിങ്ങ് അദ്ദേഹത്തിന്‍റെ ഭാര്യ ബീനയും പരസ്യകല എന്‍റെ മിത്രം ഗായത്രിയും നിര്‍വഹിച്ചിരിക്കുന്നു.

'തീവണ്ടി'ക്ക് ഏറ്റുമുട്ടേണ്ടി വരിക പഴശിരാജയോടായിരിക്കാം. അണിയറപ്രവര്‍ത്തകര്‍ പക്ഷേ ഇന്നസെന്‍റിനു അവാര്‍ഡ് കിട്ടുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നിര്‍മ്മാതാക്കള്‍ പറയുന്നത് അന്താരാഷ്ട്രമേളകളില്‍ ചിത്രമയക്കുമെന്നാണ്.

Tuesday, September 1, 2009

അറബി-ഫിലിപ്പീനോ ഓണം


മൂന്നുമണി വെളുപ്പിനു വരാന്തയിൽ ഓണസദ്യ
കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ ഇരുപത്തിയൊന്ന് ഫിലിപ്പീനോ തൊഴിലാളികൾക്കും യമനിയായ എക്സ്പിഡൈറ്ററിനും (മന്ദൂപ്)സഹപ്രവർത്തകരായ മലയാളികൾ ഓണസദ്യ വിളമ്പിയത് തിരുവോണദിനമായ ഇന്ന് വെളുപ്പിനു മൂന്നുമണിക്ക്. ബ്നെയ്ദ് അൽ ഗറിലെ കമ്പനി വക അക്കമഡേഷൻ കെട്ടിടത്തിലെ നാലാം നിലയിൽ വരാന്തയിലായിരുന്നു സദ്യ. നാലു റസ്റ്ററന്റുകളിൽ നിന്നുമുള്ള തൊഴിലാളികൽ ജോലി കഴിഞ്ഞെത്തിയത് രാത്രി രണ്ടരയോടെയായിരുന്നു. നോമ്പ് മാനിച്ച് ഉച്ചയ്ക്കും ജോലി കാരണം വൈകിട്ടും എല്ലാവരും ഒരുമിച്ചുള്ള ഭക്ഷണം പ്രായോഗികമല്ലാത്തതിനാൽ വെളുപ്പാൻ‌കാലത്തെ സദ്യ പ്രാവർത്തികമാക്കുകയായിരുന്നു 87 തൊഴിലാളികൾ. തേങ്ങാപ്പീരയിൽ കളറ് ചേർത്ത് രൂപപ്പെടുത്തിയ കഥകളിയലങ്കാരത്തിനു സമീപം വരാന്തയിൽ വിരിച്ച പ്ലാസ്റ്റിക് പായയിൽ ഫിലിപ്പീനോ യുവതീയുവാക്കളും മധ്യവയസ്കനായ അറബിയും ചമ്രം പടിഞ്ഞിരുന്നു. വാഴയിലയിൽ മലയാളി സഹോദരങ്ങൾ വിളമ്പിയ ശർക്കരപെരട്ടിയും കാ വറുത്തതും കുത്തരിച്ചോറും പതിനാറ് കൂട്ടം കറികളും പാലടപ്രഥമനും പരിപ്പ് പായസവും പഴവും കൈവിരലുകൾ ചേർത്ത് ആയാസം കൂടാതെ കഴിച്ചു. ഇതിനായി രണ്ടു ദിവസത്തെ പരിശീലനം അവർക്ക് നൽകിയിരുന്നതായി മലയാളികൾ പറഞ്ഞു.
അറുപത് മലയാളികളാണു ഗാസ്ട്രോണോമിക്ക ഫുഡ് കമ്പനിയിലുള്ളത്. കമ്പനി അക്കമഡേഷനിലെ രണ്ട് അടുക്കളകളിലായിരുന്നു എല്ലാവരും ചേർന്നുള്ള പാചകം. ഭക്ഷണസാധനങ്ങൾ നിരത്തിവെക്കാൻ നാലു പേർ താമസിക്കുന്ന ബെ‌ഡ്‌റൂമുകളിലൊന്ന് കാലിയാക്കിയതുൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചയായി സദ്യക്കുള്ള വട്ടമൊരുക്കുകയായിരുന്നെന്ന് മലയാളികൾ പറഞ്ഞു. ഉച്ചയോടെ ജോലിക്ക് പോകേണ്ടതിനാൽ അധികസമയം കളയാനില്ലാതിരുന്ന തൊഴിലാളികളെല്ലാവരും പുലർച്ചെ അഞ്ചു മണിയോടെ വൃത്തിയാക്കലും കഴിഞ്ഞ് ഉറങ്ങാൻ പോയി. മൊബൈൽ കാമറകൾ ഏറെ കണ്ണു ചിമ്മിയ ശബ്ദമുഖരിതമായ അന്തരീക്ഷം ശാന്തമാകുന്നതിനു മുൻ‌പ്, മാവേലിയായി വേഷം കെട്ടിയ കമ്പനി ഡ്രൈവറിന്റെ തോളത്ത് കൈയിട്ട് ഫിലിപ്പീനോ യുവതികൾ ഭക്ഷണശേഷം ഫോട്ടോക്ക് പോസ് ചെയ്ത് പറഞ്ഞു: ഹാപ്പി ഓണം!

Sunday, August 30, 2009

രണ്ടുമണിവെളുപ്പിന്, ഓണസദ്യ

കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ എണ്‍പതോളം വരുന്ന തൊഴിലാളികള്‍ അവരുടെ ഫ്ളാറ്റ് വരാന്തയില്‍ ബുധനാഴ്ച വെളുപ്പിനു രണ്ടു മണിക്ക് ഓണസദ്യ ഉണ്ണും. റമദാന്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്നവര്‍ വൈകുന്നതിനാലും ഉച്ചനേരത്ത് നോമ്പിനെ മാനിച്ചും അത്താഴ സമയത്ത് മിക്ക ജോലിക്കാരും ഡ്യൂട്ടിയിലാരിക്കുന്നതിനാലുമാണ്, എല്ലാവര്‍ക്കും കണ്ടുമുട്ടാവുന്ന രണ്ടുമണി സമയം സദ്യക്കായി തെരെഞ്ഞെടുത്തതെന്ന് ഗാസ്ട്രോണോമിക്ക ഫുഡ് കമ്പനിയിലെ ഒരു തൊഴിലാളി അറിയിച്ചു. കമ്പനി വക ഭക്ഷണശാലയില്‍ പണിയെടുക്കുന്നവര്‍ ജോലി കഴിഞ്ഞെത്തുന്നത് രാത്രി ഒരു മണിക്കാണ്. അറുപതോളം മലയാളികളും ഇരുപതോളം ഫിലിപ്പീനുകളുമാണ്, ബുധനാഴ്ച വെളുപ്പിന്, ഓണസദ്യ ഉണ്ണുകയും വിളമ്പുകയും ചെയ്യുന്ന തൊഴിലാളികള്‍. മലയാളി തൊഴിലാളികള്‍ ഒരു ബെഡ്റൂം കാലിയാക്കി അരിയും പച്ചക്കറിയും അടുപ്പിച്ചിട്ടുണ്ട്. രണ്ട് അടുക്കളകളിലായിരിക്കും പാചകം. പതിനാറു കൂട്ടം കറികളും രണ്ട് പായസവും കോരിത്തരിപ്പിച്ചിരിക്കുന്നത് കൂടുതലും ഫിലിപ്പീനി സഹോദരങ്ങളെയാണത്രെ. കമ്പനി വക അക്കമഡേഷന്‍ കെട്ടിടത്തില്‍ വരാന്ത മാത്രമാണു എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഇടം. രണ്ടു പന്തികളിലായാണു സദ്യ; ഒരു കൂട്ടര്‍ വിളമ്പാനും മറ്റുള്ളവര്‍ ഭക്ഷിക്കാനും; നേരെ തിരിച്ചും.

Wednesday, August 26, 2009

കോഴിയോട് ചോദിച്ച് കറി വക്കലും രഞ്ജിനി-മലയാളവും

1. 'പെരുന്തച്ചനില്‍' വെട്ടാന്‍ പോണ മരത്തോട് അനുവാദം വാങ്ങണമെന്ന് തിലകന്‍ പറഞ്ഞത് ഓര്‍ത്ത്, ഇത്തവണ കോഴിക്കറി വെയ്ക്കുന്നതിനു മുന്‍പ് കോഴിയോട് കാര്യം പറഞ്ഞ് വാങ്ങാമെന്ന് കരുതി കടയില്‍ ചെന്നപ്പോള്‍ അവിടെ ഫ്രോസണ്‍ കോഴി മാത്രേ ഉള്ളൂ.

2. സ്‌കൂളില്‍ ചീഫ് ഗസ്റ്റ് വരുന്ന പരിപാടിക്ക് കുട്ടികളുടെ അച്ചടക്കം നോക്കണമെന്ന് ടീച്ചേഴ്‌സിനോട് കര്‍ക്കശിച്ചിരുന്നു പ്രധാനാധ്യാപകന്‍. പരിപാടിക്കിടയില്‍ ഒരു കുട്ടി ദീര്‍ഘമായി നിശ്വസിച്ചതും അധ്യാപകസൈന്യങ്ങളെല്ലാം കൂടി ഉച്ചസ്വരത്തില്‍ .. ശ് ശ് ശ് ശ്..

3. പാര്‍ട്ടിക്കിടെ കേട്ടത്:'രഞ്ജിനിയുടെ ആങ്കറിങ്ങ് എനിക്കങ്ങ് ടച്ച് പോര. എന്നാ മലയാളമാ ഷീ ഈസ് യൂസിങ്ങ്'!

4. മരിക്കാന്‍ കിടക്കുന്ന അച്ഛനെ കാണാന്‍ വരുന്നവരോട് അച്ഛന്‍ 'ഞാന്‍ എയിഡ്‌സ് വന്ന് മരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല' എന്ന് ആവര്‍ത്തിക്കുന്നത് കേട്ട് മകന്‍ ചോദിച്ചു: അച്ഛന്‍ എയിഡ്‌സ് ഉണ്ടെന്ന് കള്ളം പറയുന്നത് എന്തിനാണ്?
അച്ഛന്റെ മറുപടി: എന്റെ മരണശേഷം നിന്റെ അമ്മയെ അവരു തൊടാണ്ടിരിക്കാനാടാ..

Saturday, August 22, 2009

കേട്ട കഥകള്‍ 3

1. വെള്ളാനയെക്കുറിച്ച് കേട്ട രാജാവ് കല്‍പ്പിച്ചു, കൊട്ടാരം-ആനയെ വെളുപ്പിക്കുക. മന്ത്രി തല പുകഞ്ഞാലോചിച്ചിട്ട് പോംവഴിയൊന്നുമില്ലാതിരുന്നതിനാല്‍ ഒരു പാവത്തിനിട്ട് പണിയാമെന്ന് വിചാരിച്ചു. ആനയെ അലക്കി വെളുപ്പിക്കുന്ന പണി നമ്മുടെ കൊട്ടാരം വെളുത്തേടനെ ഏല്‍പ്പിക്കാം, മന്ത്രി പറഞ്ഞു. വെളുത്തേടന്‍ സംഗതി കുശവന്, കൈമാറാമെന്ന് കരുതി പറഞ്ഞു: ആനയെ അലക്കണമെങ്കില്‍ പുഴുങ്ങണം, അത്രേം വലിയ കലം വേണം!
കുശവന്‍ വിചാരിച്ചു: തല പോയി! ഭാര്യയോട് കാര്യം പങ്കു വച്ചു. ഭാര്യ ഉപദേശിച്ചു: ആനയെ പുഴുങ്ങുന്ന കലമുണ്ടാക്കണമെങ്കില്‍ നൂറു വര്‍ഷം വേണമെന്നു ആവശ്യപ്പെടുക. അത്രേം കാലം കഴിയുമ്പോള്‍‍ ആന ചെരിയും; അല്ലെങ്കില് രാജാവ് മരിക്കും; അതുമല്ലെങ്കില്‍ നിങ്ങള്‍ മരിക്കും!

2. കാലടി ശ്രീശങ്കര കോളേജില്‍ ഇന്റര്‍വ്യൂവിനായി ചെന്ന ഉദ്യോഗാര്‍ഥിയോട് ബോര്‍ഡ് ചോദിച്ചെന്ന് പറയപ്പെടുന്ന ചോദ്യവും ഉത്തരവും: കോളേജിരിക്കുന്ന കുന്ന് എത്ര കൊട്ട മണ്ണ്, ഉണ്ടാവും?
ഉത്തരം: ഒരു കൊട്ട. അത്രയും വലിയ കൊട്ടയായിരിക്കണം!

3. ക്ഷേത്രത്തിലെ ഊട്ടുപുര. സദ്യ നടക്കുകയാണ്. 'ഒരു കുന്ന് ചോറു വിളമ്പി വച്ചിരിക്കുന്നത് ആര്‍ക്കാണ്' എന്ന് തിരുമേനിയുടെ ഉച്ചത്തിലുള്ള ചോദ്യം. 'അത് തിരുമേനിക്ക് തന്നെ'യാണെന്ന് അറിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു, മോരു കൂട്ടിക്കുഴച്ചാല്‍ സ്വല്‍പേയുള്ളൂ!

'അവതാര്‍' ഡിസം 18ന്

ടൈറ്റാനിക് സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷിക്കപ്പെടുന്ന സയന്‍സ് ഫിക്‌ഷന്‍ മഹാകാവ്യം, 3 ഡി-അനിമേഷന്‍-സ്പെഷ്യല്‍ ഇഫക്‌റ്റ്സ് സമ്പന്നമായ അവതാര്‍ റിലീസിനു തയ്യാറെടുക്കുന്നു.

പന്‍ഡോറ എന്ന സ്വപ്നഭൂമിയില്‍ അധിവസിക്കുന്ന ജീവികളുടെ ബ്രെയിന്‍ ക്ളോണുകളുമായി ഒരു കൂട്ടം മനുഷ്യരുടെ തലച്ചോര്‍ ബന്ധിപ്പിച്ച് പരീക്ഷണം നടത്തുന്നതിനെക്കുറിച്ചാണ്, ഡൈനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളുമൊക്കെ പുതിയ രീതിയില്‍ അവതരിക്കുന്ന, മനുഷ്യരും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ജീവികളും 'മല്‍സരിച്ചഭിനയിക്കുന്ന' 'അവതാറി'ലുള്ളത്.

Wednesday, August 19, 2009

ടെലിഫിലിമിനു പറ്റിയ കഥ

ഒരു റസ്റ്ററന്റ്. കോര്‍ണര്‍ ടേബിളില്‍ യുവമിഥുനങ്ങള്‍ പ്രേമസല്ലപിക്കുകയാണ്. അവരുടെ ലീലകള്‍ നോക്കിനുണഞ്ഞ് ഭക്ഷണം വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ടേബിളിലുള്ളവരിലൂടെ പാന്‍ ഷോട്ട്. കമിതാക്കളുടെ ലീലകള്‍ ചിലപ്പോള്‍ അതിരു കടക്കും. ആളുകള്‍ വെയിറ്റ് ചെയ്യുന്നു, കഴിഞ്ഞെങ്കില്‍ എണീറ്റ് പോകൂ എന്ന് മറ്റ് ടേബിളുകരോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്ന ബെയറര്‍. ഇണയരയന്നങ്ങളെ ബെയറര്‍ മൈന്‍ഡ് ചെയ്യുന്നില്ല. മറ്റുള്ളവര്‍ വന്നും പോയുമിരിക്കുന്നു. വൈകിട്ട് അവരുടെ കൂലിയും വാങ്ങിപ്പോകുന്ന 'യുവമിഥുനങ്ങള്‍' എന്ന അഭിനേതാക്കള്‍!

Friday, August 14, 2009

നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ നുള്ളിപ്പറിച്ചു

പത്മരാജന്റെ പോസ്റ്റ്മോർട്ടം സമയത്ത് നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ കവിളത്ത് നുള്ളിപ്പറിച്ചു.
ഡോ ഷെർലി വാസുവിന്റെ ‘പോസ്റ്റ്മോർട്ടം അവസാനഘട്ടം‘:

തൂങ്ങിമരണത്തില്‍ LAND എന്നൊരു രീതിയാണു അഭിലഷണീയം. Ligature material തൂങ്ങാനുപയോഗിച്ച വസ്തുവിന്റെ കടുപ്പം; സസ്പെന്‍സ് ഹുക്കില്‍ നിന്ന് കഴുത്തിലെ കെട്ട് വരെയുള്ള Axis വഴി തൂങ്ങുന്ന ശരീരത്തിന്റെ ഭാരം; Noose കഴുത്തിലെ കുടുക്കിന്റെ മുറുക്കം; Drop നിപാതാഘാതം. പല തൂങ്ങിമരണങ്ങളിലും കഴുത്തിലെ പാടുകള്‍ - ലിഗേച്ചര്‍ മാര്‍ക്ക് - വ്യത്യസ്തങ്ങളായിരിക്കും. തൂങ്ങിമരണങ്ങള്ക്കിടയില്‍ ശിരസ്സറ്റ് ഗളച്ഛേദം സംഭവിക്കുന്നതും അപൂര്‍വമല്ല (സദ്ദാം ഹുസ്സൈനുണ്ടായ പോലെ).

ടാക്സി ഡ്രൈവറെ കൊലപ്പെടുത്തുന്ന രീതി - ഗരൊറ്റിങ്ങ് - പിന്നില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ട് മുറുക്കുക; ജ്യൂ-ജില്‍സു വില്‍ സ്വയം ആഘാതമേറ്റും മരിക്കാം; കഴുത്തില്‍ നിന്ന് നെന്‍ചിലേക്കിറങ്ങുന്ന ചരകനാഡി, രണ്ടായിപ്പിരിഞ്ഞ ശ്വസന നാളികളോരോന്നിന്റെയും പിന്നില്ക്കൂടിയാണു താഴേക്കിറങ്ങുന്നത്. ഈ നാഡികളെ ശ്വസനം വഴി - താളനിബദ്ധമായ ശ്വസനമാണു പ്രാണായാം - ഉത്തേജിപ്പിച്ച് മസ്തിഷ്കത്തിന്റെ സമസ്തഭാഗങ്ങളെയും ഉത്തേജിപ്പിക്കാം. പരുത്ത രുദ്രാക്ഷമാലയും ഗുണം ചെയ്യും;

നിമഗ്നതാ -മുങ്ങി-മരണങ്ങളില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ നേരത്തേ പൊന്തും; ജഡം പൊതുവേ കമിഴ്ന്നു പുല്ലു മേയുന്ന പശു പോലെ കിടക്കും; എല്ല്-പേശി ഭാരം കൂടിയവര്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തും; കമിഴ്ന്ന ജഡം ജീര്‍ണ്ണാവസ്ഥയില്‍ മലര്‍ന്നാവാറുണ്ട്;

തീമരണങ്ങളിൽ ഒരു പടിഞ്ഞാറൻ കൌതുകകഥയാണ് മദ്യപിച്ച വൃദ്ധ കിടക്കയിൽ കിടന്ന് സിഗരറ്റ് വലിച്ച് വീട് കത്തിപ്പോയത്. നമ്മുടെ മഹാരാജ്യത്താണെങ്കിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് എന്ത്എങ്കിലുമൊക്കെ വേവിച്ചുണ്ടാക്കുമ്പോൾ തീ പാളി കത്തിയമർന്ന ചെറുവീടുകൾ ചേരികളുടെ നിത്യഭയവും. ചെറുപട്ടണങ്ങളുടെ പേടിസ്വപ്നം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെങ്കിൽ വങ്കിട വ്യാപാരസ്ഥാപനങ്ങളിൽ തീ ഇൻ‌ഷുറൻ‌സിനായുള്ള നാടകമായി അരങേറുന്നു. കോഴിക്കോട് മെഡി കോളേജിലെ അധ്യാപികയായിരുന്ന ഡോ പുഷ്പ വീട്ടിൽ ചായ ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ ഗ്യാസ് സ്റ്റൌവിനപ്പുറം ഭിത്തിയിലെ ടൈൽ‌സിലൂടെ നിരനിരയായിപ്പോവുന്ന ഉറുമ്പുകളെ കണ്ട് മണ്ണെണ്ണ ചീറ്റിയത് അബദ്ധമായി. തീ മുഖത്തേക്കാളി ശ്വസനനാളിയിൽ നീർക്കെട്ടുണ്ടായി ഡോ പുഷ്പ മരണപ്പെട്ടു.

കോട്ടയം കളക്റ്ററേറ്റ് കിഴക്കേനടയിൽ പവർകട്ട് സമയം. രാത്രി സ്കൂട്ടർ മറിഞ്ഞ് അബോധാവസ്ഥയിലായ സ്ക്റ്റൂട്ടർകാരന്റെ മുഖം കാണുവാൻ അതിലേ വന്നയാൾ തീപ്പെട്ടിയുരച്ചതാണ്. തീ കെടാത്ത കൊള്ളിയിൽ നിന്നും പടർന്നൊഴുകിയ പെട്രോളിലേക്ക് ആളിയ രണ്ടു പേരേയും വിഴുങ്ങി.

കത്തിക്കുത്ത്: മലപ്പുറം കത്തിക്ക് ഒരു തല മൂർച്ചയും 5 ഇഞ്ച് നീളവും ഒരു ഇഞ്ച് അലക് വീതിയും 3 ആണികൾ രുദ്രാക്ഷത്തിൽ പതിച്ച് അലങ്കാരപ്പിടിയുള്ള കത്തിയാണ്. stilleto knife taper എന്നീ കത്തികളും സാധാരണം. കത്തി കൊണ്ടുള്ള സ്വയംഹത്യയിൽ ആഴത്തിലുള്ള കുത്തിന് മുൻ‌പായി ധൈര്യം സംഭരിക്കാൻ ആത്മഹത്യാകാരൻ/കാരി ചെറിയ hesitation cut നടത്താറുണ്ട്. മണിബന്ധം മുറിച്ച് ‘ആത്മഹത്യക്ക്’ ശ്രമിക്കുന്നവർക്ക് വേണ്ടത് സഹതാപം മാത്രമാണ്. ഇതിനെ delibarate self harm ആയി കരുതി വിഷാദരോഗത്തിനുള്ള ചികിത്സയാണ് കൊടുക്കേണ്ടത്.

അബദ്ധത്തിലുള്ള വെടിവയ്പിൽ പാലക്കട് പൊലീസ് വെടിവയ്പിൽ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയ ഉണ്ട വ്യതിചലിച്ച് , മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ചതിച്ച റികാഷേ (richochet) സംഭവിക്കാം.

ഫൊറൻസിക് പഥോളജിയുടെ ആചാര്യൻ സിഡ്നി സ്മിത്ത് പറഞ്ഞു: truth is an ecentricity and evidence under oath is a marketable commodity.

http://varthapradakshinam.blogspot.com/2009/08/blog-post_13.html

Thursday, August 13, 2009

ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോ. ഷെർലി വാസു കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വിവൃതം ചെയ്യുന്നു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലൂടെ. സ്വാഭാവികമരണങ്ങളും കത്തിക്കുത്തും തൂങ്ങിമരണവും ഗളതാഡനവും മുങ്ങിമരണവും തീമരണവുമൊക്കെയാണ് വിഷയങ്ങൾ - ചെറിയൊരു കൈപ്പിഴയാൽ അധമസാഹിത്യത്തിലേക്ക് കൂപ്പ്കുത്തുമായിരുന്ന അസംസ്കൃത മരണങ്ങൾ ഷെർലിയുടെ കൃതഹസ്തതയാൽ ജീവിതത്തെക്കുറിച്ചുള്ള പഠനപ്രബന്ധമാകുന്നു. അതിൽ കണ്ടുമുട്ടുന്ന കഥകളിലും കഥാപാത്രങ്ങളിലും ഒരു പക്ഷേ നാം തട്ടിവീണേക്കാം.

15 വർഷം മുൻപ് കാസർകോട് റെയിൽ‌വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ദേഹത്ത് ADIS എന്നെഴുതി വച്ചത് കണ്ടത് എയിഡ്സ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട അജ്ഞാതസുന്ദരിയുടെ മൃതദേഹം; ഓർത്തോപീഡിക്സ് പ്രഫസറായിരുന്ന ഡോ പി എ അലക്സാണ്ടർ, യൂറിത്രോസ്കോപ്പി എന്ന സർജറി നടത്തിക്കൊണ്ടിരുന്ന ഒരു ഡോക്ടറിന്റെ കൂടെ കൌതുകത്തിനു പരിശോധനയിൽ ചേരുകയും മൂത്രത്തിൽ ചോര വരുന്ന പ്രശ്നമുണ്ടായിരുന്ന അലക്സാണ്ടർ അതേ ടേബിളിൽ കിടക്കുകയും, ബ്ലാഡറിനകത്തെ പാപ്പില കരിച്ചു കളയുന്ന പ്രക്രിയയിൽ ബ്ലീഡിങ്ങ് ഉണ്ടാവുകയും രക്തം മാറിയ കൂട്ടത്തിൽ ഒരു എയിഡ്സ് രോഗിയുടെ രക്തം ചേരുകയും മരണമടയുകയും ചെയ്ത സംഭവം നമ്മുടെ മെഡിക്കൽ രംഗത്തെ കെടുകാര്യസ്ഥതയെ ഓർമ്മിപ്പിക്കുന്നത്; പോസ്റ്റ്മോർട്ടത്തെ എം.ജി.ആരിന്റെ വാൾപറ്യറ്റിനോടുപമിച്ച് ഒരിക്കൽ പോസ്റ്റ്മോർട്ടത്തിനിടെ, ‘എം. ജി. ആർ. പോസ്റ്റ്മോർട്ടം ചെയ്യുകയാണ് മാറിനിന്നോളൂ ’ എന്ന് പറഞ്ഞ ഒരു ഡോക്ടർ;

സുഷുപ്തിമരണം (ടഗലോഗ് ഭാഷയിൽ ബാൻബൻ‌ഗട്ട്)സംഭവിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും തിങ്ങി നിറഞ്ഞ മുടിയും താടിയും അലങ്കോലപ്പെടാതെയും പോസ്റ്റ്മോർട്ടം ടെബിളിൽ കിടന്ന പത്മരാജൻ; ടി.പി.കിഷോറിന്റെ കഥകളിലെന്ന പോലെ ഭയചകിതയാക്കുന്ന പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ പത്മരാജനുമായി ‘ബന്ധ’മുണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവാതെ പോയത്; പോകേണ്ടിയിരുന്ന ബസ് കിട്ടാഞ്ഞതിനാൽ പിന്നാലെ വന്ന സ്കൂട്ടർ യാത്രികനെ കൈ കാട്ടി നിർത്തി അതിന്റെ പിന്നിൽ കയറി അതേ ബസിനെ ഓവർടേക്ക് ചെയ്യുകയും ബസിൽ കയറുകയും ആ ബസ് അല്പസമയത്തിനകം അപകടത്തിൽ‌പ്പെടുകയും മരണമടയുകയും ചെയ്ത സി.എച്ച്. ഹരിദാസ്; മലപ്പുറം പൂക്കിപ്പറമ്പിൽ ഗുരുവായൂർ-കോഴിക്കോട് ബസ് കത്തിയപ്പോൾ (2001 ൽ) ബസിലുണ്ടായിരുന്ന ഒരമ്മ തന്റെ ശിശുവിനെ പുറത്തേക്കെറിഞ്ഞു കൊടുക്കാൻ ശ്രമിച്ചെങ്കിലും ചൂട് കാരാണം ആർക്കും അടുത്തെത്താൻ പറ്റാത്തതിനാൽ ദൌത്യം പരാജയപ്പെട്ടത്; കത്തിക്കരിഞ്ഞ ഒരു ജഡത്തിന്റെ ശാരീരികവിവരങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ, ‘ശരിയാണ് നൂറു ശതമാനം ശരിയാണ്’ എന്നു പറഞ്ഞ് ബോധശൂന്യനായി വീണത്; പിന്നീട് പത്രത്തിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ ആ മകന്റെ ഛായയിലുള്ള അച്ഛന്റെ ചിത്രം വന്നത്;

തിക്കുറിശ്ശിയുടെ മകൾ കനകശ്രീ ഭർത്താവിന്റെ ബൈക്ക്വീലിൽ സാരി കുടുങ്ങി മരിച്ചത്; വളപട്ടണത്ത് വാഹനം നിരോധിച്ച ഒരു രാത്രിയിൽ നടുറോഡിൽ ഷർട്ടഴിച്ച് തലയണയാക്കി ഉറങ്ങിയ ആളെ വണ്ടി കയറി മരിച്ച നിലയിൽ കണ്ടതും നിരോധിത സമയമായതിനാൽ ലൈറ്റിടാതെ പോയ ഡ്രൈവർ കുറ്റം സമ്മതിച്ചതും; നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങളും മനുഷ്യക്കുരുതികളും കാരണം തലശേരിയിലെ കതിരൂരിൽ കല്യാണാലോചനകളൊന്നും കടന്നു ചെല്ലാത്തതിൽ പരിഭവിച്ച് ‘ചെറുവാല്യക്കാരുടെ കളി കാരണം നാട്ടിലൊരു മംഗലം കൂടിയ കാലം മറന്നു’ എന്നാരോ പറഞ്ഞത്; അങ്ങനെ ഒരുപാട് സംഭവങ്ങൾ, ചിത്രങ്ങൾ.. (അവസാനിക്കുന്നില്ല)

Monday, August 10, 2009

ദൈവവും ഒബാമയും തമ്മില്‍..

ദൈവവും ഒബാമയും തമ്മിലുള്ള സാമ്യം: രണ്ടു പേര്‍ക്കും ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ല. ദൈവവും ഒബാമയും തമ്മിലുള്ള വ്യത്യാസം: ദൈവം വിചാരിക്കുന്നില്ല അദ്ദേഹം ഒബാമയാണെന്ന്! മറ്റൊരു വ്യത്യാസമ്: അമേരിക്കക്കാര്‍ കൂടുതലും അറിയുന്നത് ഒബാമയെയാണ് (പത്രത്തില്‍ വായിച്ചത്)

Friday, August 7, 2009

accountant-store keeper-barber

http://kuwaittimes.net/read_news.php?newsid=NTk5NjAzNDEx

Sorry! No heated arguments are entertained at this barbershop in Jleeb. Not because the TV-set placed at a corner plays Indian, Pakistani, Bangladeshi and Arab channels. However, the young barber has the final word in any debate that might crop up. Raju, the 31-year-old Indian hairdresser, a graduate in commerce, subscribes to glossy magazines and Hindi film periodicals stacked up on a sofa.
In Raju's native south India, professions like hairdressing are mostly reserved for certain castes. Raju, a middle class Hindu would have ended up in a sedentary job but fate had something else in store for him.

Those days I worked as an accountant," says Raju when he recollected reading an inspirational newspaper report. "It was in one of the Sunday Times of India's issues that I read about a clerk who learnt the art of haircutting and opened a shop in his village. If he could do that I thought I might as well do the same.
A ride of fate

Raju, who had come to Kuwait in 2004 expecting to land a desk job soon ran out of luck. After working as an accountant for a private firm in Mirqab for ten months, he was transferred to the company's warehouse in Shuwaikh. "To be honest, I wasn't happy as a storekeeper and the money wasn't lucrative," he says. A taxi driver once told him that his job was so 'hectic that he didn't even have time to cut his hair.' Raju derived his inspiration from here.

Raju's next step was to learn haircutting and make some money during free time. Although pulled back by self-doubt as to whether he would make it, his determination made pushed him ahead. "I decided not to discuss that I am going to be a part-time haircutter primarily because I didn't want anyone to tell me 'Hey, you are not from a barber's family.

When Raju approached a familiar salon, the hairdresser agreed to take him in as an apprentice. He was surprised when one of the main hairdressers asked him, "Why don't you work here full time?

Raju didn't achieve success overnight. "It took me more than a week to snip the scissors," recollects Raju. "I was first asked to do some shaving first then a close crop-cut for children. Using a machine is easier than handling scissors, one would think. Not for me. I use the same control tactics." Now that he has donned the new role for three years, he will be all the more confident and happy. He gets six to eight customers a day; 16 to 20 on weekends.

So how has life changed? "Better pay, less expenses," he says. "Most of our customers want a medium type of cut, what we call 'brush cut'. When I started I had nightmares as to how I would create beehives or even spiky hairstyles but now I can create just about anything," smiles Raju adding, "The best part of the job is I enjoy it".

One of Raju's bitter experiences was when a customer once demanded that he massage his head. "I said that it would cost half a KD". Infuriated, the customer complained about his rude behavior to the boss who was seated in the next chair. "The boss, who had been watching all this, winked at me.
When this reporter probed what he would do if customers stopped getting regular haircuts because of baldness? "I'll concentrate on the face," he said. "Today men also need to get a facial done.

Monday, August 3, 2009

today's maxim

Shoppers of the world unite; you’ve nothing to lose but your chain stores. –Neal Lawson, author, All Consuming

Friday, July 24, 2009

weekend emergencies

Thursday midnight: Kuwait isn't sleeping. Parties, gatherings, functions, and discussions over dinner that might lead to morning coffee. For most people, the following day is a holiday. But some are too busy burning the midnight oil the whole weekend to even notice it's a weekend!

When the weekly duty schedule arrives, some nurses love to hate their Thursday night duty. Working at the weekends is a nightmare they share with nurses all over the world for a common reason: weekend emergency cases. Not only are the number of accident cases alarmingly on the rise in Kuwait, but also the country's uninvited weekend guest - sandstorms - make many asthmatic patients rush to the hospital which makes the whole night a never-ending rush hour. Food poisoning, fatigue, anemia... the weekend case
list can only get worse. Add to this, you have people who come out only after twilight for a simple routine check-up.

Our casualty area is usually prepared for the weekends with extra equipment and medicines," says Achamma, a senior nurse in a local Ministry of Health hospital. Cases known as the Four A's dominate weekend shifts: Alcohol, Accidents, Asthma, and Abuse. There are people who resort to illicit liquor - especially on weekends - in a bid to chase happiness and later drive back home in an inebriated state. Then their route to happiness takes a wrong turn and they end up in the hospital.

On average, we receive five to eight accident cases every weekend. If a weekend has an extra holiday attached to it, the number of outpatients is higher," says Nidheesh, a male nurse at Mubarak Al-Kabeer hospital. For him, "Mubarak is where people immediately think of heading to since the medical college is affiliated to it. So we have many casualty cases which we refer to other hospitals after the initial treatment.

Nidheesh laughs about the male nurses' added nightmare of carrying patients who are huge in size.

My female colleagues naturally expect the other male nurses or me to physically deal with male patients who are aggressive in nature," says Nidheesh. "We've also had instances where our doctors were physically assaulted by some irate patients.

A weekend party is a good reason for people with psychosomatic illnesses. After the party, they flock to the hospital demanding various check-ups. "Feeling uneasy is the symptom," says another emergency nurse. "But when they see that the casualty department does not even have a spare bed, they wait impatiently, if not intolerantly.

Paediatric Casualty is another example where the patience of medical staff is always put to test. Babies crying non-stop, parents growing impatient, and the edginess experienced at the difficulty of finding a miniscule vein to administer drips are common scenes during a harrowing weekend. But it's quite sad to notice that parents sometimes wait for the weekend to bring the child to the hospital. What could have been solved by a simple injection ends up requiring more attention. "Children almost always get
the common cold," says Tony, a pediatrician. "But parents unnecessarily panic and say, 'Doctor, could you check if my child has swine flu?'

Older children bruising themselves and ending up with fractures is a common problem during the holidays. Nurses on night duty get phone calls from their own teenage kids saying: 'Mom, brother hasn't come home yet." When she responds with a curt "Tell your dad," the next remark is likely to puzzle her more: "Dad isn't home either!

http://kuwaittimes.net/read_news.php?newsid=MTM1ODIwNDEzNA==

Saturday, July 18, 2009

high school part-timers

The computer lab has about 20 students, wide awaken, experimenting with the Photoshop gimmicks they have just learnt. They don’t call their instructor with a mister prefix as they used to at their foreign school. Here they are at a private institute in Jahra and their instructor is just 15 years old. The ‘teacher’ who is running between them guiding to solve their unending problems, seems tireless and excited because of the extra bucks he is making per hour.

Nasir Hatem, the computer instructor, got the idea to work as a part timer from his schoolmate in Kuwait City. “This friend of mine,” says Nasir, “went to America last summer for two weeks and he worked at a restaurant there just for fun”. For Nasir, however, fun was the least reason he opted to work in this summer. In a way it is crisis turned into an opportunity. “I wanted to get some exposure. I felt insecure and inferior because my friends in city would always pick on me saying I’m from Jahra, no matter my defending, so what?” Now that Nasir is getting confident day by day interacting with his intermediate students – one is his own brother – he is only overjoyed at his city friends’ request; when shall we visit you at the institute?


“At first I was horrified at the idea of working,” admits Nasir. “I thought I simply couldn’t do it. But my father gave me a pat, encouraging I’ll be dealing with kids like my brothers. The institute manager has been very kind to me as well”. Nasir said that the idea to work and earn never occurred to him because of his well to do Kuwaiti background. He plans to continue his teaching over weekends, something his father reluctantly agreed to.

In Kuwait, the army of working teenagers is on the rise. Young boys who are selling windshields at the signals or DVDs on the co-op pavements are only one side of the coin. “Many of my friends have found work this summer,” says Nasir who is at the institute everyday for two hours in the evening. Nasir’s grade 10 friends who are working are lucky to get a work experience at their family businesses. They help their fathers or even substituting them. One such helper is Hashim, 16 year old who is the acting cashier at his father’s photocopy center in Mirqab. Hashim’s father runs another shop a few lanes away and is on business trips off and on. “Actually my elder brother is in-charge,” says Hashim, “But I like to be in the shop because if I’m home I’ll only be watching TV”.

These youngsters opt to work in their leisure times for a variety of reasons: The work experience as a base for their further studies and career; the creative and constructive use of time; the inevitable training for future; the need for self-assertion to be stars among the peers and the sheer joy of feeling adult.

However, teenagers who are working do not always fall into the category of white-collar, salubrious and sedentary job seekers. Ahmed, an 18-year-old Syrian knows not the convenience of cash desk nor the comforts of commanding. He’s a car mechanic at his uncle’s shop in Hawally, bathed in grease and gas every afternoon. In the morning he is a student at an institute doing a computer course. He opted to work for the money he has to spend as a student. “My uncle tells me, if I don’t study now it will never happen in my life. I know how to change oil and how to fix a flat tire. But I also want to know bits of computer so that my friends won’t tease me”.

Next summer, Ahmed wants to buy a computer. “Hamdul illa, he doesn’t want to buy a car”, says his proud uncle, beaming.

http://kuwaittimes.net/read_news.php?newsid=MTM2MjA3NTgxOQ==

Tuesday, July 7, 2009

വാര്‍ത്തകള്‍വാര്‍ത്തകള്‍

1. ആഞ്ജലീന ജോളിയാണു ഹോളിവുഡിലെ ഏറ്റവും വരുമാനമുള്ള നടി. ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട കണക്കനുസരിച്ച് ആഞ്ജലീന ജോളിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 27 ദശലക്ഷം ഡോളറാണു. ആഞ്ജലീനയുടെ ഭര്‍ത്താവ് ബ്രാഡ് പിറ്റിന്‍റെ മുന്‍ ഭാര്യ ജനഫര്‍ അനിസ്റ്റണ്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നടിമാരില്‍ രണ്ടാം സ്ഥാനത്താണു (25 ദശലക്ഷം ഡോളര്‍). ഹോളിവുഡ് നടന്‍മാരില്‍ ഹാരിസണ്‍ ഫോഡ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നു. 65 ദശലക്ഷം ഡോളറാണു അദ്ദേഹത്തിന്‍റെ കഴിഞ്ഞ കൊല്ലത്തെ വരുമാനം.

2. ലണ്ടനിലെ ദ ടൈംസ് പത്രത്തില്‍ കണ്ട വാര്‍ത്ത: സൌത്ത് വെയില്‍സിലെ സെന്‍റ്റ് ഹെലെന്‍സ് ഗ്രൌണ്ടില്‍ നടന്ന ഒരു ലോക്കല്‍ ക്രിക്കറ്റ് കളിക്കിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്തു കൊണ്ട് അംപയര്‍, 72 കാരന്‍ അല്‍ക്ക്വിന്‍ ജെന്‍കിന്‍സ് മരിച്ചു. തലക്ക് ഏറു കൊണ്ട അംപയറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

3. മൈക്കിള്‍ ജാക്‌സണെ അനുകരിക്കുന്നവര്‍ ലോകത്ത് ഒരുപാട് പേരുണ്ടെങ്കിലും ഓസ്ട്രേലിയയിലെ ജാസണ്‍ ജാക്‌സണ്‍ എല്ലാ അനുകര്‍ത്താക്കളേയും കടത്തി വെട്ടിയിരിക്കുകയാണു. വേഷത്തിലും രൂപത്തിലും ഡാന്‍സിലും മാത്രമല്ല, സിഡ്നിയിലെ ഈ ജാക്‌സണ്‍-ഡ്യൂപ് സ്വന്തം വീട് പോലും സാക്ഷാല്‍ മൈക്കിള്‍ ജാക്‌സണു നെവര്‍ലാന്‍ഡ് റാന്‍ചില്‍ ഉണ്ടായിരുന്ന വീടിന്‍റെ മാത്രുകയിലാണു പണിതിരിക്കുന്നത്. ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ ഇപ്പോള്‍ ഒത്തിരി ബൂക്കിങ്ങ് കിട്ടുന്നുവെന്നാണു പുതിയ ജാക്‌സണ്‍ വെളിപ്പെടുത്തുന്നത്.

4. ന്യൂസിലാണ്ടിലെ ഒരു എട്ടു വയസുകാരന്‍ സ്വന്തം അമ്മയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചുവത്രേ. 44 കാരിയായ അമ്മയുടെ അമ്പതോളം ഫോട്ടോകളായിരുന്നു ട്രേഡ് മി എന്ന സൈറ്റില്‍ വില്‍പനക്കുണ്ടായിരുന്നത്. അമ്മ അറിഞ്ഞതോടെ സംഗതി പ്രശ്നമായി. ട്രേഡ് മി വക്താക്കള്‍ ലേലം പിന്‍വലിക്കുകയും ചെയ്തു.

5. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് ലോകത്ത് 94,512 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിരിക്കുന്നു. 136 രാജ്യങ്ങളിലായി പടര്‍ന്നിരിക്കുന്ന രോഗത്താല്‍ മരണപ്പെട്ടവര്‍: അമേരിക്ക (170 പേര്‍); മെക്‌സിക്കോ (119). യൂറോപ്പില്‍ ഇംഗ്ളണ്ടിലാണു പാന്നിപ്പനി രോഗബാധിതര്‍ ഏറ്റവും കൂടുതല്‍.

Wednesday, July 1, 2009

ഉയരക്കുറവ് ചാടിക്കടന്ന ഡോക്ടര്‍

ഉയിരും ഉയരമില്ലായ്മയും

കുവൈറ്റ്‌ സിറ്റിയില്‍ ബി കെ എം ഇ ബില്‍ഡിങ്ങിനു എതിര്‍വശമുള്ള സംഗം അപാര്‍ട്ട്മെന്റിലെ സ്വന്തം മുറി തുറക്കണമെങ്കില്‍ ഇബ്രാഹിമിനു പെരുവിരലുകളില്‍ ഒന്നെഴുന്നു നില്‍ക്കണം. കഷ്ടി ഒന്നേകാല്‍ മീറ്റര്‍ പൊക്കമാണു അതിനു കാരണം. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലായാണു ആ മുറിതുറക്കലിനെ ഇബ്രാഹിം വിശേഷിപ്പിക്കുന്നത്‌. ഇബ്രാഹിം വെറും ഇബ്രാഹിം അല്ല; അമേരിക്കയിലെ ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ മലയാളിക്ക്‌ ഡോക്ടറേറ്റുണ്ട്‌; മദ്ധ്യകാല ചരിത്രത്തിലെ പണമിടപാടുകള്‍ എന്ന വിഷയത്തില്‍. അതേ യൂണിവേഴ്സിറ്റി എം.ബി.എ.യും സമ്മാനിച്ചു 2008 ല്‍. 76 ല്‍ എസ്‌.എസ്‌.മുഹമ്മദി എന്ന കപ്പലില്‍ കുവൈറ്റില്‍ ഇറങ്ങിയ ഇബ്രാഹില്‍ നിന്നും ഇപ്പോഴത്തെ ഡോക്ടര്‍ ഇബ്രാഹിമിലേക്ക്‌ ദൂരം തെല്ലുമില്ലെന്ന്‌ വിനീതനായി ഈ കണ്ണൂര്‍ പള്ളിപ്പറമ്പക്കാരന്‍ പറയും.
കുവൈറ്റ്‌ ഫൈനാന്‍സ്‌ ഹൌസ്‌ ബാങ്കിലെ റിസ്ക്‌ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റാണു ഈ അമ്പത്തിയാറുകാരന്‍. 68-ല്‍ എസ്‌ എസ്‌ എല്‍ സി ജയിച്ച്‌ കണ്ണൂരിലെ പ്രശസ്തമായ കേരള കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടൈപ്‌ റൈറ്റിങ്ങ്‌-ഷോര്‍ട്ട്‌ ഹാന്‍ഡ്‌-ബുക്ക്‌ കീപ്പിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌ മാത്രം കൈമുതലുണ്ടായിരുന്ന ഇബ്രാഹിം ഇത്രേടം എത്തിയതിനു പിന്നിലെ രഹസ്യം ചോദിച്ചാല്‍ മറുപടി ഒറ്റ വാക്കില്‍ ഒതുക്കും: പടച്ചവന്റെ ക്റുപ.

അപ്പോള്‍ സ്വന്തമായി ഒന്നും ചെയ്തില്ലേ?
ചെയ്തു. ഏതാണ്ട്‌ 12 വയസു മുതല്‍ക്കാണു ഗ്രോത്ത്‌ ഹോര്‍മോണ്‍ ബാധിക്കുന്നത്‌. വര്‍ഷങ്ങളോളമെടുത്താണു അതുമായി സമരസപ്പെട്ടത്‌. പഠിത്തം കഴിഞ്ഞിറങ്ങിയ ഉടന്‍ കണ്ണൂരിലെ ലോ ചേംബറില്‍ സെക്രട്ടറിയായി ജോലി കിട്ടി. കുവൈറ്റില്‍ വരാനും വിഷമമുണ്ടായില്ല. ഇപ്പോള്‍ ബ്രൂണയ്ക്കടുത്ത്‌ ബോര്‍ണിയോ ദ്വീപില്‍ ബിസിനസുകാരനായ ജ്യേഷ്ഠന്റെ സുഹ്റ്ത്ത്‌ വഴിയാണു കുവൈറ്റിലെത്തുന്നത്‌. 25 ദിനാര്‍ ശമ്പളത്തില്‍ ടൈപിസ്റ്റായി ആദ്യ ഉദ്യോഗം. അന്ന്‌ 36 ദിനാറാണു ആയിരം രൂപക്ക്‌. ആ ജോലിയില്‍ നിന്നും താമസിയാതെ ഒരു സ്പാനിഷ്‌ ടെക്സ്റ്റൈല്‍ കമ്പനിയില്‍ കയറി. 120 ദിനാര്‍ ശമ്പളം. ആ കമ്പനിയിലെ സെക്രട്ടറി ജോലി കൂടുതല്‍ ഉത്തരവാദിത്വമുള്ളതായിരുന്നു. താങ്ങാനാകും എന്ന്‌ സ്വയം പറഞ്ഞ്‌ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു.
ആ കമ്പനിക്ക്‌ എന്നെ വല്ലാതെ ബോധിച്ചിരുന്നു. നാട്ടിലേക്ക്‌ പോകുമ്പോള്‍ മംഗലാപുരം വരെയുള്ള എയര്‍ ടിക്കറ്റ്‌ മാത്രമല്ല, അവിടെ നിന്നു 130 കിലോ മീറ്റര്‍ ദൂരമുള്ള എന്റെ പള്ളിപ്പറമ്പ ഗ്രാമത്തിലേക്കുള്ള ടാക്സിക്കൂലി വരെ കമ്പനി തന്നു. എന്നെക്കൊണ്ട്‌ ആളുകള്‍ കരുതുന്നതിലപ്പുറം ചെയ്യാനാകും എന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ട നാളുകളായിരുന്നു അത്‌. അങ്ങനെയാണു കൂടുതല്‍ പഠിക്കണമെന്നും ഉയരണമെന്നുമുള്ള ചിന്തയുണ്ടായത്‌.

അക്കാലത്ത്‌ വായിച്ച ഒരു പുസ്തകത്തില്‍ അമേരിക്കയിലെ സി ഐ എ യില്‍ ടോപ്‌ ഒഫീഷ്യലായിരുന്ന ഒരാളെപ്പറ്റി അറിയാനിടയായത്‌ നിമിത്തമായി. അദ്ദേഹത്തിന്റെ ഇരു കൈകള്‍ക്കും സ്വാധീനമില്ലായിരുന്നു. എന്നിട്ടും പകയോടെ ജീവിതത്തെ ജയിച്ചു. കാലുകള്‍ കൊണ്ടാണു വണ്ടിയോടിക്കുക, കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യുക. എനിക്ക്‌ പക്ഷേ വാശിയൊന്നുമില്ലായിരുന്നു. പടച്ചവന്‍ എന്നെ ഒരു കാലത്തും അഷ്ടിക്ക്‌ ബുദ്ധിമുട്ടിച്ചിട്ടില്ല. നല്ല പ്രായത്തില്‍ തന്നെ നല്ലോരു ഭാര്യയെ തന്നു; രണ്ട്‌ മക്കളെ തന്നു. മകന്‍ നെറ്റ്വര്‍ക്ക്‌ സ്പെഷ്യലിസ്റ്റാണു. മകള്‍ സലാലയില്‍ ഭര്‍ത്താവും 2 കുഞ്ഞുങ്ങളോടുമൊപ്പം.നിങ്ങള്‍ ചോദിച്ച പോലെ അവരൊക്കെ നോര്‍മലാണോ എന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. നോക്കൂ ഞാന്‍ നോര്‍മലായ ഒരു വ്യക്തിയാണു. ഉയരക്കുറവ്‌ എന്റെ മനസിനെയോ ശരീത്തേയോ ബാധിച്ചിട്ടില്ല. കല്യാണം കഴിക്കുന്നതിനു മുമ്പായി എന്നെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. യൂ ആര്‍ പെര്‍ഫക്റ്റ്ലി ഓള്‍റൈറ്റ്‌!

പൊക്കക്കുറവു കൊണ്ട്‌ സംഭവിച്ച എന്തെങ്കിലും അനുഭവങ്ങള്‍, ഓര്‍മ്മകള്‍..?
ഒരിക്കല്‍ മിര്‍ഗാബ്‌ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എന്റെയടുത്ത്‌ ഒരു കുവൈറ്റി വന്ന്‌ പരിചയപ്പെട്ടു. ഒരു ടെലി സീരിയല്‍ നിര്‍മ്മിക്കുന്നു. താങ്കള്‍ വന്നാല്‍ സന്തോഷം എന്നു പറഞ്ഞു. ഷൂട്ടിങ്ങിനു ചെന്നപ്പോഴല്ലേ, എന്റെയത്രയും തന്നെ പൊക്കമുള്ള മറ്റു മൂന്നു പേരെ കണ്ടു. ഒരു സ്വദേശി,ഒരു യമനി ഒരു അഫ്‌ഗാനി. തമ്മില്‍ ഭേദമുള്ളയാളെ സെലെക്റ്റ്‌ ചെയ്യാനായിരിക്കുമെന്നാണു വിചാരിച്ചത്‌. താമസിയാതെ പിടി കിട്ടി. ഞങ്ങളെല്ലാം അതിലുണ്ട്‌.
അതൊരു കുള്ളന്‍ കുടുംബത്തിന്റെ കഥയായിരുന്നു. കുള്ളനായ അച്ഛനു അതേ ഉയരത്തില്‍ മൂന്ന്‌ മക്കള്‍. അച്ഛന്റെ ഫുട്ബോള്‍ ഭ്രാന്ത്‌ കുടുംബത്തിന്റെ ബിസിനസിനെ ബാധിക്കുന്നതും മറ്റുള്ളവര്‍ നിസ്സാരന്‍മാരായി കണ്ടിരുന്ന ഞങ്ങള്‍ മക്കള്‍ കുടുംബകടം തീര്‍ക്കുന്നതുമാണു കഥ. ക്ളൈമാക്സില്‍ എന്റെ കഥാപാത്രമാണു എതിരാളി കമ്പനിക്ക്‌ രണ്ട്‌ ലക്ഷത്തി അമ്പതിനായിരം ദിനാറിന്റെ ചെക്ക്‌ കൊടുക്കുന്നത്‌.

എം. ബി. എ., ഡോക്ടര്‍ ഇന്‍ ഫിലോസഫി. ഇനി എന്ത്‌ കീഴടക്കാന്‍ പോകുന്നു?
ആരു ആരെ കീഴടക്കുന്നു? കരിയര്‍ പുരോഗതിക്കോ ആരെയെങ്കിലും ബോധിപ്പിക്കാനോ അല്ല ഞാന്‍ ഓണ്‍ലൈന്‍ കോഴ്‌സെടുക്കുന്നത്‌. ജോലി സംബന്ധമായ ഒത്തിരി കോഴ്‌സുകള്‍ക്ക്‌ കെ എഫ്‌ എച്ച്‌ എന്നെ അയക്കുന്നുണ്ട്‌. ഞാന്‍ ഇത്രയും പഠിച്ചത്‌ എന്നെത്തന്നെ ബോധിപ്പിക്കാനാണു. ശ്രമിച്ചാല്‍ സാധിക്കാത്തത്തായി ഒന്നുമില്ലെന്ന്‌ ഞാന്‍ തെളിയിച്ചല്ലോ. അതേപ്പറ്റി ഒരു പുസ്തകമാണു അടുത്ത ലക്ഷ്യം. എം ബി എ ക്കാളും പി എച്ച്‌ ഡി യേക്കാളും പ്രയാസമുള്ള ഒരു ദൌത്യം.

Blog Archive