Search This Blog

Showing posts with label ഫീച്ചര്‍. Show all posts
Showing posts with label ഫീച്ചര്‍. Show all posts

Sunday, October 18, 2009

അഫ്‌ഗാന്‍ ജോലി ഫ്രീ ദുബായ് യാത്ര മുടക്കി

കുവൈറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ഓണത്തനിമ വടംവലി മല്‍സരത്തില്‍ 'ബെസ്‌റ്റ് ഫ്രണ്ട്' എന്ന മുന്‍നിരക്കാരന്, സ്‌പോണ്‍സര്‍ ചെയ്ത ഫ്രീ ദുബായ് ടിക്കറ്റ് സമ്മാനം വെറുതെയായി. കണ്ണൂര്‍ ചെറുകുന്ന് നടുവിലവീട്ടില്‍ രാജേഷിനാണ്, ജോലി ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ ഒരേ സമയം വന്നു ഭവിച്ചത്. കുവൈറ്റില്‍ ഏഴു വര്‍ഷമായി എക്യുപ്‌മെന്റ് ഓപറേറ്ററായി ജോലി ചെയ്യുന്ന രാജേഷിനെ അഫ്‌ഗാനിസ്ഥാനിലേക്കുള്ള ജോലിക്കാരുടെ കൂട്ടത്തിലേക്ക് കമ്പനി നറുക്കിട്ടെടുക്കുകയായിരുന്നു. ഭേദപ്പെട്ട ശമ്പളവും ഫ്രീ താമസവും ഭക്ഷണവുമുള്ള അഫ്ഫ്‌ഗാന്‍ ജോലിക്ക് തൊഴിലാളികള്‍ അപേക്ഷ കൊടുക്കുക സാധാരണയാണ്. പൊതുവേ നറുക്കെടുപ്പിലൂടെയാണത്രെ കമ്പനി അഫ്‌ഗാന്‍ ജോലിക്കാരെ തെരെഞ്ഞെടുക്കുക.

കുവൈറ്റ് ഫ്രണ്ട്സ് ഒഫ് കണ്ണൂര്‍ ടീമിന്‍റെ പ്രധാന വടംവലിക്കാരനായ (രാജേഷിന്‍റെ ഭാഷയില്‍ കമ്പവലി) ഈ ഫോര്‍ക്ക് ലിഫ്‌റ്റ് ഓപരേറ്ററുകാരനു ഇതിനോടകം വടംവലി ഇനത്തില്‍ ഒട്ടേറെ ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്. നാട്ടില്‍ എസ്.എന്‍. പയ്യന്നൂര്‍ എന്ന ടീമിനു വേണ്ടിയും വടം വലിച്ച് സമ്മാനം നേടിയ ചരിത്രമുള്ള രാജേഷിന്, ആദ്യമായാണ്, വടംവലി മൂലം ദുബായ് ടിക്കറ്റ് പോലുള ഒരു സമ്മാനം ലഭിക്കുന്നത്. എന്നു വേണമെങ്കിലും ദുബായ്ക്ക് പോകാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും ചൊവ്വാഴ്ച അഫ്‌ഗാനിലേക്ക് തിരിക്കുന്ന രാജേഷിന്, ദുബായ് യാത്ര തല്‍ക്കാലം ബാലികേറാമലയാണ്.

ഒരു വര്‍ഷത്തേക്ക് അവധിയില്ലാത്ത ജോലിക്ക് അഫ്‌ഗാനിലേക്ക് പോകുന്ന കാര്യം രാജേഷ് നാട്ടില്‍ ഭാര്യയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടില്‍ മറ്റാരോടും പറയേണ്ട എന്ന സ്‌നേഹശാസനത്തോടെ.

Tuesday, September 22, 2009

കാവാലത്തിന്‍റെ കുവൈറ്റ് നാടകപ്പുര

എണ്‍പത്തിയൊന്ന് കഴിഞ്ഞു കാവാലം നാരായണപ്പണിക്കര്‍ എന്ന നീണ്ടു മെലിഞ്ഞ മനുഷ്യന്. മലയായും മഹാസമുദ്രമായും കാവാലം ഉറഞ്ഞു തുള്ളുന്നില്ല; പക്ഷേ നിറഞ്ഞ് പകരും. അനായാസേന ആ അംഗോപാംഗങ്ങള്‍ നൃത്തമാടുന്നത് കണ്ട് അച്ചായന്‍ഷിപ്പ് കിട്ടിയ കുടവയറുകളെല്ലാം അസൂയ കൊണ്ട് തുള്ളും. വാ തോരാതെ, ഊര്‍ജ്ജഭ്രംശമില്ലാതെ ഭരതമുനി മുതല്‍ അഭിനവമുനിമാരെക്കുറിച്ച് വരെ ആ ചിന്ത തെളിഞ്ഞൊഴുകുന്നത് കണ്ട് തീരത്തു നില്‍ക്കുന്ന കൊച്ചുകുട്ടിയാവും മനം. കൂട്ടത്തില്‍, എനിക്ക് രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിക്കുന്നത് കേട്ട് ഞെട്ടേണ്ട കാര്യമില്ല. രഷ്ട്രീയത്തിനെന്നല്ല, പലതിനും അതീതമാണെന്ന് അതിനോടകം മനസ്സിലാക്കിത്തന്നിട്ടുണ്ടാവും.

1975ല്‍ ആദ്യമായി അവതരിപ്പിച്ച അവനവന്‍ കടമ്പ എന്ന നാടകം ഇപ്പോള്‍ കാവാലത്തിന്റെ തന്നെ സംവിധാനത്തില്‍ ആദ്യമായി വിദേശത്ത് അരങ്ങേറുകയാണ്. കുവൈറ്റിലെ എഞ്ചിനിയേഴ്സ് ഫോറം ഒക്ടോബര്‍ പതിനാറിന് കടമ്പ വീണ്ടും രംഗത്തവതരിപ്പിക്കും. പ്രവാസി മലയാളി എഞ്ച്നിയേഴ്സ് തന്നെ അഭിനേതാക്കള്‍. അവരുടെ കൂടെ പത്ത് ദിവസത്തെ കളരിക്ക് കാവാലവും പ്രധാനശിഷ്യന്‍ ഗിരീഷും 'സോപാനം' വിട്ട് എത്തിയിരുന്നു. (‘കര്‍ണ്ണഭാര’ത്തില്‍ കര്‍ണ്ണനായിരുന്നു ഗിരി). കാവാലത്തിന് തിരിച്ചു ചെന്നിട്ട് പിടിപ്പത് പണിയുണ്ട്. ഭവഭൂതിയുടെ ഉത്തരരാമചരിതം ഹിന്ദിയില്‍ അവതരിപ്പിക്കുന്നതിനായി പ്രശസ്ത കവി ഉദയ് വാജ്പേയിയുമായി ഒരുമിച്ചിരിക്കണം. പിന്നെ ഊര്‍മിളയെക്കുറിച്ചൊരു നാടകം. പതിനാലു വർഷം ഊര്‍മിള എന്തു ചെയ്യുകയായിരുന്നു എന്ന വ്യാസമൌനത്തിന് കാവാലത്തിന്റേതായ ഇടപെടല്‍.

ഉത്തരരാമചരിതം കരുണ-വീര രസങ്ങള്‍ തമ്മിലുള്ള ആന്തരിക വടംവലിയെക്കുറിച്ചുള്ളതാണ്. രാജാവില്‍ കരുണയാണോ വീരഭാവമാണോ ജയിക്കുക? വീരം തന്നെ. പക്ഷേ രാജാവ് മനുഷ്യനുമാണ്. കരുണ വീരത്തിന്മേല്‍ ആധിപത്യം നേടുന്ന നിമിഷങ്ങള്‍ എങ്ങനെ രാമനില്‍ ആന്തരികയുദ്ധത്തിനു തേര്‍ തെളിക്കുമെന്ന് 'ചരിതം' പരിശോധിക്കുന്നു. വ്യാസ-ഭാസ-കാളിദാസ ചരിതങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കാവാലം കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. സമാന്തര-പരീക്ഷണ-തെരുവ് നാടകശൈലിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന കാവാലം സ്കൂള്‍, നാടന്‍ ശീലുകളും കളരിമുറകളും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പറിച്ചു നട്ടു. നടീനടന്‍മാര്‍ അനുകര്‍ത്താക്കളായില്ല. മരമായി അഭിനയിക്കുന്നതിനു പകരം മരം തന്നെയായി അഥവാ മരത്വം ഉള്‍ക്കൊണ്ടു. ശരീരം തന്നെ ഭാഷയായി. ഒരു ഘടകത്തെ ഊതി വീര്‍പ്പിക്കുന്ന ഉല്‍സവബാലേപതിവിനു ബദലായി നാനാസങ്കേതങ്ങള്‍ നാടന്‍ശൈലിയില്‍ കാവാലംനാടകങ്ങളിലൂടെ അവതരിച്ചു. ഒരര്‍ഥത്തില്‍ ലൌകീകതയില്‍ നിന്നും സര്‍റീയലിസത്തിലേക്കുള്ള ചുവടുവെയ്പാണ്, ആ രചനകളോരോന്നും.

ശിഷ്യന്‍മാരായ നെടുമുടി, ഗോപി, മുരളി തുടങ്ങിയവര്‍ സിനിമയിലേക്ക് പോയെങ്കിലും കാവാലം സ്വന്തം സൌകര്യത്തിനായി സിനിമക്ക് പുറം തിരിഞ്ഞു നിന്നു. രതിനിര്‍വ്വേദത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ഗാനരചയിതാവ് എന്ന് ടൈറ്റിലില്‍ വന്നെങ്കിലും മുന്‍പേ 'തമ്പി'ല്‍ കാവാലത്തിന്‍റെ സോപാനഗാനം ഉപയോഗിച്ചിരുന്നു. രതിനിര്‍വ്വേദത്തിലെ കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി, മൌനം തളരും തണലില്‍, തിരുമാരന്‍ കാവില്‍ ആദ്യവസന്തം കൊടിയേറി എന്നീ ഗാനങ്ങളാണ്, പക്ഷേ കാവാലത്തെ സിനിമാരംഗത്ത് പ്രശസ്തനാക്കിയത്. കാവാലം എന്നാല്‍ ലൌകികതയുടെ പിന്നാലെ പോയില്ല എന്നു വേണം വ്യാഖ്യാനിക്കാന്‍.

കലയുടെ ധര്‍മ്മം അനുവാചകനെ ആനന്ദാവസ്ഥയിലേക്കെത്തിക്കുന്നതിനായുള്ള അവബോധമെങ്കിലും സ്രുഷ്ടിക്കുക എന്നതാണെന്ന് കാവാലം കരുതുന്നു. സംഭവങ്ങളല്ല, അവസ്ഥയാണു പ്രധാനം. മലയാളത്തില്‍ സംസ്‌ക്രുത നാടകങ്ങളോട് മറ്റ് സംസ്‌ഥാനങ്ങളിലുള്ളതിനേക്കാള്‍ സ്വീകാര്യതയുള്ളപ്പോള്‍ തന്നെ നമുക്കൊരു പാശ്ചാത്യപ്രേമം ആവേശിച്ചിരുന്നു. ഗ്രീക്ക് ട്രാജഡികള്‍ കണ്ട് കരയുന്നതിനായി നിലവാരം. സി.ജെ.തോമസും മറ്റും കൂടിയാട്ടം കണ്ടു കാണാന്‍ സാധ്യതയില്ല. ഇന്ത്യയുടെ എത്രയോ മുഖങ്ങള്‍ കര്‍ട്ടന്‍ നീക്കി പുറത്തു വരാനിരിക്കുന്നു!

ശാകുന്തളം ഒരിക്കല്‍ 5 മിനിറ്റ് നാടകമായി അവതരിപ്പിച്ച ചരിത്രമുണ്ട് കാവാലത്തിന്. ശകുന്തളയെ ഒരു മാനായാണ്, പുരുഷന്‍റെ വേട്ടക്ക് മുന്നില്‍ തോറ്റു പോകുന്ന ഇരയായാണ്, അവതരിപ്പിച്ചത്. കവിയെ നാടകകാരന്‍ കണ്ടെത്തുന്ന മറ്റൊരു വേള! മറ്റൊരിക്കല്‍ പ്രൊമിത്യൂസിനെ പ്രമാദന്‍ എന്ന് നമകരണം ചെയ്ത് ഗ്രീക്ക് കഥ അരണി എന്ന പേരില്‍ അവതരിപ്പിച്ചത് യൂറോപ്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ഡിസ്‌കഷനായി വച്ചതോര്‍ക്കുന്നു കാവാലം.

അവനവന്‍ കടമ്പയുടെ കുവൈറ്റ് പരിശീലനത്തിനിടയില്‍ കുറേ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. എന്ചിനീയര്‍മാരില്‍ ചിലര്‍ക്ക് മലയാളം നന്നായി വരില്ല; ശരീരം വഴങ്ങില്ല; താളം യോജിക്കില്ല. ഡയലോഗ് എത്തുന്നിടത്ത് ശരീരം എത്തില്ല; ചടുലത എന്നൊരു സാധനം തീര്‍ത്തും അപ്രത്യക്ഷം. പത്ത് ദിവസത്തെ വര്‍ക്‌ഷോപ്പായിരുന്നു. ക്രമേണ ശബ്ദം പൊന്തിത്തുടങ്ങി. സംഘം ലൈവായി. ജോലിത്തിരക്കുകള്‍ക്കിടയിലും ഇത്തരം മൈനോരിറ്റി സാധങ്ങള്‍ ചെയ്യുന്നുണ്ടല്ലോ എന്നത് നല്ല കാര്യം. എന്ചിനീയേഴ്സ് കുടുംബാംഗങ്ങള്‍ക്കായാണ്, അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ അവതരണം. കാവാലത്തിന്‍റെ നാടകം കണാന്‍ എന്‍ച്നീയറവാന്‍ പറ്റില്ലല്ലോ എന്നൊരാള്‍ പറഞ്ഞത്രേ. കുവൈറ്റ് മലയാളികള്‍ തന്നെ ഇത്തരമൊരു നാടകസംസ്‌കാരം തുടരുമെന്നാണു പ്രതീക്ഷ. കടമ്പ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ തൊണ്ണൂറു റിഹേഴ്സല്‍ വേണ്ടി വന്നു. ഓരോ തവണയും ഇംപ്രൊവൈസ് ചെയ്യുമായിരുന്നു.

അവനവന്‍റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ എങ്ങനെ കടമ്പകളായിത്തീരുന്നു എന്നന്വേഷിക്കുകയാണ്, ഇതിനോടകം എണ്ണം മറന്ന അവതരണങ്ങള്‍ കഴിഞ്ഞ രാഷ്ട്രീയ-സമൂഹിക സറ്റയര്‍ 'കടമ്പ'. (വിദേശത്ത് ആദ്യമായാണ്). കടമ്പകള്‍ ഏറെ വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്ന നമ്മുടെ മതനിരപേക്ഷനാട്ടില്‍ സെക്യുലറിസം എന്നത് ഇപ്പോള്‍ മതത്തിനെതിരായാണ്, വിവക്ഷിക്കപ്പെടുന്നത്. ഇത്തരം മൂല്യാധര്‍മ്മങ്ങള്‍ക്കിടയില്‍ എത്തിക്‌സ് വളര്‍ത്താന്‍ കലക്ക് കഴിയും. ലോകധര്‍മ്മിയില്‍ നിന്നും സര്‍റിയലിസത്തിലേക്ക് യവനിക ഉയരട്ടെ!

http://chintha.com/node/53256

Thursday, August 13, 2009

ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോ. ഷെർലി വാസു കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വിവൃതം ചെയ്യുന്നു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലൂടെ. സ്വാഭാവികമരണങ്ങളും കത്തിക്കുത്തും തൂങ്ങിമരണവും ഗളതാഡനവും മുങ്ങിമരണവും തീമരണവുമൊക്കെയാണ് വിഷയങ്ങൾ - ചെറിയൊരു കൈപ്പിഴയാൽ അധമസാഹിത്യത്തിലേക്ക് കൂപ്പ്കുത്തുമായിരുന്ന അസംസ്കൃത മരണങ്ങൾ ഷെർലിയുടെ കൃതഹസ്തതയാൽ ജീവിതത്തെക്കുറിച്ചുള്ള പഠനപ്രബന്ധമാകുന്നു. അതിൽ കണ്ടുമുട്ടുന്ന കഥകളിലും കഥാപാത്രങ്ങളിലും ഒരു പക്ഷേ നാം തട്ടിവീണേക്കാം.

15 വർഷം മുൻപ് കാസർകോട് റെയിൽ‌വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ദേഹത്ത് ADIS എന്നെഴുതി വച്ചത് കണ്ടത് എയിഡ്സ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട അജ്ഞാതസുന്ദരിയുടെ മൃതദേഹം; ഓർത്തോപീഡിക്സ് പ്രഫസറായിരുന്ന ഡോ പി എ അലക്സാണ്ടർ, യൂറിത്രോസ്കോപ്പി എന്ന സർജറി നടത്തിക്കൊണ്ടിരുന്ന ഒരു ഡോക്ടറിന്റെ കൂടെ കൌതുകത്തിനു പരിശോധനയിൽ ചേരുകയും മൂത്രത്തിൽ ചോര വരുന്ന പ്രശ്നമുണ്ടായിരുന്ന അലക്സാണ്ടർ അതേ ടേബിളിൽ കിടക്കുകയും, ബ്ലാഡറിനകത്തെ പാപ്പില കരിച്ചു കളയുന്ന പ്രക്രിയയിൽ ബ്ലീഡിങ്ങ് ഉണ്ടാവുകയും രക്തം മാറിയ കൂട്ടത്തിൽ ഒരു എയിഡ്സ് രോഗിയുടെ രക്തം ചേരുകയും മരണമടയുകയും ചെയ്ത സംഭവം നമ്മുടെ മെഡിക്കൽ രംഗത്തെ കെടുകാര്യസ്ഥതയെ ഓർമ്മിപ്പിക്കുന്നത്; പോസ്റ്റ്മോർട്ടത്തെ എം.ജി.ആരിന്റെ വാൾപറ്യറ്റിനോടുപമിച്ച് ഒരിക്കൽ പോസ്റ്റ്മോർട്ടത്തിനിടെ, ‘എം. ജി. ആർ. പോസ്റ്റ്മോർട്ടം ചെയ്യുകയാണ് മാറിനിന്നോളൂ ’ എന്ന് പറഞ്ഞ ഒരു ഡോക്ടർ;

സുഷുപ്തിമരണം (ടഗലോഗ് ഭാഷയിൽ ബാൻബൻ‌ഗട്ട്)സംഭവിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും തിങ്ങി നിറഞ്ഞ മുടിയും താടിയും അലങ്കോലപ്പെടാതെയും പോസ്റ്റ്മോർട്ടം ടെബിളിൽ കിടന്ന പത്മരാജൻ; ടി.പി.കിഷോറിന്റെ കഥകളിലെന്ന പോലെ ഭയചകിതയാക്കുന്ന പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ പത്മരാജനുമായി ‘ബന്ധ’മുണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവാതെ പോയത്; പോകേണ്ടിയിരുന്ന ബസ് കിട്ടാഞ്ഞതിനാൽ പിന്നാലെ വന്ന സ്കൂട്ടർ യാത്രികനെ കൈ കാട്ടി നിർത്തി അതിന്റെ പിന്നിൽ കയറി അതേ ബസിനെ ഓവർടേക്ക് ചെയ്യുകയും ബസിൽ കയറുകയും ആ ബസ് അല്പസമയത്തിനകം അപകടത്തിൽ‌പ്പെടുകയും മരണമടയുകയും ചെയ്ത സി.എച്ച്. ഹരിദാസ്; മലപ്പുറം പൂക്കിപ്പറമ്പിൽ ഗുരുവായൂർ-കോഴിക്കോട് ബസ് കത്തിയപ്പോൾ (2001 ൽ) ബസിലുണ്ടായിരുന്ന ഒരമ്മ തന്റെ ശിശുവിനെ പുറത്തേക്കെറിഞ്ഞു കൊടുക്കാൻ ശ്രമിച്ചെങ്കിലും ചൂട് കാരാണം ആർക്കും അടുത്തെത്താൻ പറ്റാത്തതിനാൽ ദൌത്യം പരാജയപ്പെട്ടത്; കത്തിക്കരിഞ്ഞ ഒരു ജഡത്തിന്റെ ശാരീരികവിവരങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ, ‘ശരിയാണ് നൂറു ശതമാനം ശരിയാണ്’ എന്നു പറഞ്ഞ് ബോധശൂന്യനായി വീണത്; പിന്നീട് പത്രത്തിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ ആ മകന്റെ ഛായയിലുള്ള അച്ഛന്റെ ചിത്രം വന്നത്;

തിക്കുറിശ്ശിയുടെ മകൾ കനകശ്രീ ഭർത്താവിന്റെ ബൈക്ക്വീലിൽ സാരി കുടുങ്ങി മരിച്ചത്; വളപട്ടണത്ത് വാഹനം നിരോധിച്ച ഒരു രാത്രിയിൽ നടുറോഡിൽ ഷർട്ടഴിച്ച് തലയണയാക്കി ഉറങ്ങിയ ആളെ വണ്ടി കയറി മരിച്ച നിലയിൽ കണ്ടതും നിരോധിത സമയമായതിനാൽ ലൈറ്റിടാതെ പോയ ഡ്രൈവർ കുറ്റം സമ്മതിച്ചതും; നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങളും മനുഷ്യക്കുരുതികളും കാരണം തലശേരിയിലെ കതിരൂരിൽ കല്യാണാലോചനകളൊന്നും കടന്നു ചെല്ലാത്തതിൽ പരിഭവിച്ച് ‘ചെറുവാല്യക്കാരുടെ കളി കാരണം നാട്ടിലൊരു മംഗലം കൂടിയ കാലം മറന്നു’ എന്നാരോ പറഞ്ഞത്; അങ്ങനെ ഒരുപാട് സംഭവങ്ങൾ, ചിത്രങ്ങൾ.. (അവസാനിക്കുന്നില്ല)

Friday, August 7, 2009

accountant-store keeper-barber

http://kuwaittimes.net/read_news.php?newsid=NTk5NjAzNDEx

Sorry! No heated arguments are entertained at this barbershop in Jleeb. Not because the TV-set placed at a corner plays Indian, Pakistani, Bangladeshi and Arab channels. However, the young barber has the final word in any debate that might crop up. Raju, the 31-year-old Indian hairdresser, a graduate in commerce, subscribes to glossy magazines and Hindi film periodicals stacked up on a sofa.
In Raju's native south India, professions like hairdressing are mostly reserved for certain castes. Raju, a middle class Hindu would have ended up in a sedentary job but fate had something else in store for him.

Those days I worked as an accountant," says Raju when he recollected reading an inspirational newspaper report. "It was in one of the Sunday Times of India's issues that I read about a clerk who learnt the art of haircutting and opened a shop in his village. If he could do that I thought I might as well do the same.
A ride of fate

Raju, who had come to Kuwait in 2004 expecting to land a desk job soon ran out of luck. After working as an accountant for a private firm in Mirqab for ten months, he was transferred to the company's warehouse in Shuwaikh. "To be honest, I wasn't happy as a storekeeper and the money wasn't lucrative," he says. A taxi driver once told him that his job was so 'hectic that he didn't even have time to cut his hair.' Raju derived his inspiration from here.

Raju's next step was to learn haircutting and make some money during free time. Although pulled back by self-doubt as to whether he would make it, his determination made pushed him ahead. "I decided not to discuss that I am going to be a part-time haircutter primarily because I didn't want anyone to tell me 'Hey, you are not from a barber's family.

When Raju approached a familiar salon, the hairdresser agreed to take him in as an apprentice. He was surprised when one of the main hairdressers asked him, "Why don't you work here full time?

Raju didn't achieve success overnight. "It took me more than a week to snip the scissors," recollects Raju. "I was first asked to do some shaving first then a close crop-cut for children. Using a machine is easier than handling scissors, one would think. Not for me. I use the same control tactics." Now that he has donned the new role for three years, he will be all the more confident and happy. He gets six to eight customers a day; 16 to 20 on weekends.

So how has life changed? "Better pay, less expenses," he says. "Most of our customers want a medium type of cut, what we call 'brush cut'. When I started I had nightmares as to how I would create beehives or even spiky hairstyles but now I can create just about anything," smiles Raju adding, "The best part of the job is I enjoy it".

One of Raju's bitter experiences was when a customer once demanded that he massage his head. "I said that it would cost half a KD". Infuriated, the customer complained about his rude behavior to the boss who was seated in the next chair. "The boss, who had been watching all this, winked at me.
When this reporter probed what he would do if customers stopped getting regular haircuts because of baldness? "I'll concentrate on the face," he said. "Today men also need to get a facial done.

Saturday, July 18, 2009

high school part-timers

The computer lab has about 20 students, wide awaken, experimenting with the Photoshop gimmicks they have just learnt. They don’t call their instructor with a mister prefix as they used to at their foreign school. Here they are at a private institute in Jahra and their instructor is just 15 years old. The ‘teacher’ who is running between them guiding to solve their unending problems, seems tireless and excited because of the extra bucks he is making per hour.

Nasir Hatem, the computer instructor, got the idea to work as a part timer from his schoolmate in Kuwait City. “This friend of mine,” says Nasir, “went to America last summer for two weeks and he worked at a restaurant there just for fun”. For Nasir, however, fun was the least reason he opted to work in this summer. In a way it is crisis turned into an opportunity. “I wanted to get some exposure. I felt insecure and inferior because my friends in city would always pick on me saying I’m from Jahra, no matter my defending, so what?” Now that Nasir is getting confident day by day interacting with his intermediate students – one is his own brother – he is only overjoyed at his city friends’ request; when shall we visit you at the institute?


“At first I was horrified at the idea of working,” admits Nasir. “I thought I simply couldn’t do it. But my father gave me a pat, encouraging I’ll be dealing with kids like my brothers. The institute manager has been very kind to me as well”. Nasir said that the idea to work and earn never occurred to him because of his well to do Kuwaiti background. He plans to continue his teaching over weekends, something his father reluctantly agreed to.

In Kuwait, the army of working teenagers is on the rise. Young boys who are selling windshields at the signals or DVDs on the co-op pavements are only one side of the coin. “Many of my friends have found work this summer,” says Nasir who is at the institute everyday for two hours in the evening. Nasir’s grade 10 friends who are working are lucky to get a work experience at their family businesses. They help their fathers or even substituting them. One such helper is Hashim, 16 year old who is the acting cashier at his father’s photocopy center in Mirqab. Hashim’s father runs another shop a few lanes away and is on business trips off and on. “Actually my elder brother is in-charge,” says Hashim, “But I like to be in the shop because if I’m home I’ll only be watching TV”.

These youngsters opt to work in their leisure times for a variety of reasons: The work experience as a base for their further studies and career; the creative and constructive use of time; the inevitable training for future; the need for self-assertion to be stars among the peers and the sheer joy of feeling adult.

However, teenagers who are working do not always fall into the category of white-collar, salubrious and sedentary job seekers. Ahmed, an 18-year-old Syrian knows not the convenience of cash desk nor the comforts of commanding. He’s a car mechanic at his uncle’s shop in Hawally, bathed in grease and gas every afternoon. In the morning he is a student at an institute doing a computer course. He opted to work for the money he has to spend as a student. “My uncle tells me, if I don’t study now it will never happen in my life. I know how to change oil and how to fix a flat tire. But I also want to know bits of computer so that my friends won’t tease me”.

Next summer, Ahmed wants to buy a computer. “Hamdul illa, he doesn’t want to buy a car”, says his proud uncle, beaming.

http://kuwaittimes.net/read_news.php?newsid=MTM2MjA3NTgxOQ==

Wednesday, July 1, 2009

ഉയരക്കുറവ് ചാടിക്കടന്ന ഡോക്ടര്‍

ഉയിരും ഉയരമില്ലായ്മയും

കുവൈറ്റ്‌ സിറ്റിയില്‍ ബി കെ എം ഇ ബില്‍ഡിങ്ങിനു എതിര്‍വശമുള്ള സംഗം അപാര്‍ട്ട്മെന്റിലെ സ്വന്തം മുറി തുറക്കണമെങ്കില്‍ ഇബ്രാഹിമിനു പെരുവിരലുകളില്‍ ഒന്നെഴുന്നു നില്‍ക്കണം. കഷ്ടി ഒന്നേകാല്‍ മീറ്റര്‍ പൊക്കമാണു അതിനു കാരണം. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലായാണു ആ മുറിതുറക്കലിനെ ഇബ്രാഹിം വിശേഷിപ്പിക്കുന്നത്‌. ഇബ്രാഹിം വെറും ഇബ്രാഹിം അല്ല; അമേരിക്കയിലെ ബെല്‍ഫോഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ മലയാളിക്ക്‌ ഡോക്ടറേറ്റുണ്ട്‌; മദ്ധ്യകാല ചരിത്രത്തിലെ പണമിടപാടുകള്‍ എന്ന വിഷയത്തില്‍. അതേ യൂണിവേഴ്സിറ്റി എം.ബി.എ.യും സമ്മാനിച്ചു 2008 ല്‍. 76 ല്‍ എസ്‌.എസ്‌.മുഹമ്മദി എന്ന കപ്പലില്‍ കുവൈറ്റില്‍ ഇറങ്ങിയ ഇബ്രാഹില്‍ നിന്നും ഇപ്പോഴത്തെ ഡോക്ടര്‍ ഇബ്രാഹിമിലേക്ക്‌ ദൂരം തെല്ലുമില്ലെന്ന്‌ വിനീതനായി ഈ കണ്ണൂര്‍ പള്ളിപ്പറമ്പക്കാരന്‍ പറയും.
കുവൈറ്റ്‌ ഫൈനാന്‍സ്‌ ഹൌസ്‌ ബാങ്കിലെ റിസ്ക്‌ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റാണു ഈ അമ്പത്തിയാറുകാരന്‍. 68-ല്‍ എസ്‌ എസ്‌ എല്‍ സി ജയിച്ച്‌ കണ്ണൂരിലെ പ്രശസ്തമായ കേരള കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടൈപ്‌ റൈറ്റിങ്ങ്‌-ഷോര്‍ട്ട്‌ ഹാന്‍ഡ്‌-ബുക്ക്‌ കീപ്പിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌ മാത്രം കൈമുതലുണ്ടായിരുന്ന ഇബ്രാഹിം ഇത്രേടം എത്തിയതിനു പിന്നിലെ രഹസ്യം ചോദിച്ചാല്‍ മറുപടി ഒറ്റ വാക്കില്‍ ഒതുക്കും: പടച്ചവന്റെ ക്റുപ.

അപ്പോള്‍ സ്വന്തമായി ഒന്നും ചെയ്തില്ലേ?
ചെയ്തു. ഏതാണ്ട്‌ 12 വയസു മുതല്‍ക്കാണു ഗ്രോത്ത്‌ ഹോര്‍മോണ്‍ ബാധിക്കുന്നത്‌. വര്‍ഷങ്ങളോളമെടുത്താണു അതുമായി സമരസപ്പെട്ടത്‌. പഠിത്തം കഴിഞ്ഞിറങ്ങിയ ഉടന്‍ കണ്ണൂരിലെ ലോ ചേംബറില്‍ സെക്രട്ടറിയായി ജോലി കിട്ടി. കുവൈറ്റില്‍ വരാനും വിഷമമുണ്ടായില്ല. ഇപ്പോള്‍ ബ്രൂണയ്ക്കടുത്ത്‌ ബോര്‍ണിയോ ദ്വീപില്‍ ബിസിനസുകാരനായ ജ്യേഷ്ഠന്റെ സുഹ്റ്ത്ത്‌ വഴിയാണു കുവൈറ്റിലെത്തുന്നത്‌. 25 ദിനാര്‍ ശമ്പളത്തില്‍ ടൈപിസ്റ്റായി ആദ്യ ഉദ്യോഗം. അന്ന്‌ 36 ദിനാറാണു ആയിരം രൂപക്ക്‌. ആ ജോലിയില്‍ നിന്നും താമസിയാതെ ഒരു സ്പാനിഷ്‌ ടെക്സ്റ്റൈല്‍ കമ്പനിയില്‍ കയറി. 120 ദിനാര്‍ ശമ്പളം. ആ കമ്പനിയിലെ സെക്രട്ടറി ജോലി കൂടുതല്‍ ഉത്തരവാദിത്വമുള്ളതായിരുന്നു. താങ്ങാനാകും എന്ന്‌ സ്വയം പറഞ്ഞ്‌ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു.
ആ കമ്പനിക്ക്‌ എന്നെ വല്ലാതെ ബോധിച്ചിരുന്നു. നാട്ടിലേക്ക്‌ പോകുമ്പോള്‍ മംഗലാപുരം വരെയുള്ള എയര്‍ ടിക്കറ്റ്‌ മാത്രമല്ല, അവിടെ നിന്നു 130 കിലോ മീറ്റര്‍ ദൂരമുള്ള എന്റെ പള്ളിപ്പറമ്പ ഗ്രാമത്തിലേക്കുള്ള ടാക്സിക്കൂലി വരെ കമ്പനി തന്നു. എന്നെക്കൊണ്ട്‌ ആളുകള്‍ കരുതുന്നതിലപ്പുറം ചെയ്യാനാകും എന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ട നാളുകളായിരുന്നു അത്‌. അങ്ങനെയാണു കൂടുതല്‍ പഠിക്കണമെന്നും ഉയരണമെന്നുമുള്ള ചിന്തയുണ്ടായത്‌.

അക്കാലത്ത്‌ വായിച്ച ഒരു പുസ്തകത്തില്‍ അമേരിക്കയിലെ സി ഐ എ യില്‍ ടോപ്‌ ഒഫീഷ്യലായിരുന്ന ഒരാളെപ്പറ്റി അറിയാനിടയായത്‌ നിമിത്തമായി. അദ്ദേഹത്തിന്റെ ഇരു കൈകള്‍ക്കും സ്വാധീനമില്ലായിരുന്നു. എന്നിട്ടും പകയോടെ ജീവിതത്തെ ജയിച്ചു. കാലുകള്‍ കൊണ്ടാണു വണ്ടിയോടിക്കുക, കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യുക. എനിക്ക്‌ പക്ഷേ വാശിയൊന്നുമില്ലായിരുന്നു. പടച്ചവന്‍ എന്നെ ഒരു കാലത്തും അഷ്ടിക്ക്‌ ബുദ്ധിമുട്ടിച്ചിട്ടില്ല. നല്ല പ്രായത്തില്‍ തന്നെ നല്ലോരു ഭാര്യയെ തന്നു; രണ്ട്‌ മക്കളെ തന്നു. മകന്‍ നെറ്റ്വര്‍ക്ക്‌ സ്പെഷ്യലിസ്റ്റാണു. മകള്‍ സലാലയില്‍ ഭര്‍ത്താവും 2 കുഞ്ഞുങ്ങളോടുമൊപ്പം.നിങ്ങള്‍ ചോദിച്ച പോലെ അവരൊക്കെ നോര്‍മലാണോ എന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. നോക്കൂ ഞാന്‍ നോര്‍മലായ ഒരു വ്യക്തിയാണു. ഉയരക്കുറവ്‌ എന്റെ മനസിനെയോ ശരീത്തേയോ ബാധിച്ചിട്ടില്ല. കല്യാണം കഴിക്കുന്നതിനു മുമ്പായി എന്നെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. യൂ ആര്‍ പെര്‍ഫക്റ്റ്ലി ഓള്‍റൈറ്റ്‌!

പൊക്കക്കുറവു കൊണ്ട്‌ സംഭവിച്ച എന്തെങ്കിലും അനുഭവങ്ങള്‍, ഓര്‍മ്മകള്‍..?
ഒരിക്കല്‍ മിര്‍ഗാബ്‌ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എന്റെയടുത്ത്‌ ഒരു കുവൈറ്റി വന്ന്‌ പരിചയപ്പെട്ടു. ഒരു ടെലി സീരിയല്‍ നിര്‍മ്മിക്കുന്നു. താങ്കള്‍ വന്നാല്‍ സന്തോഷം എന്നു പറഞ്ഞു. ഷൂട്ടിങ്ങിനു ചെന്നപ്പോഴല്ലേ, എന്റെയത്രയും തന്നെ പൊക്കമുള്ള മറ്റു മൂന്നു പേരെ കണ്ടു. ഒരു സ്വദേശി,ഒരു യമനി ഒരു അഫ്‌ഗാനി. തമ്മില്‍ ഭേദമുള്ളയാളെ സെലെക്റ്റ്‌ ചെയ്യാനായിരിക്കുമെന്നാണു വിചാരിച്ചത്‌. താമസിയാതെ പിടി കിട്ടി. ഞങ്ങളെല്ലാം അതിലുണ്ട്‌.
അതൊരു കുള്ളന്‍ കുടുംബത്തിന്റെ കഥയായിരുന്നു. കുള്ളനായ അച്ഛനു അതേ ഉയരത്തില്‍ മൂന്ന്‌ മക്കള്‍. അച്ഛന്റെ ഫുട്ബോള്‍ ഭ്രാന്ത്‌ കുടുംബത്തിന്റെ ബിസിനസിനെ ബാധിക്കുന്നതും മറ്റുള്ളവര്‍ നിസ്സാരന്‍മാരായി കണ്ടിരുന്ന ഞങ്ങള്‍ മക്കള്‍ കുടുംബകടം തീര്‍ക്കുന്നതുമാണു കഥ. ക്ളൈമാക്സില്‍ എന്റെ കഥാപാത്രമാണു എതിരാളി കമ്പനിക്ക്‌ രണ്ട്‌ ലക്ഷത്തി അമ്പതിനായിരം ദിനാറിന്റെ ചെക്ക്‌ കൊടുക്കുന്നത്‌.

എം. ബി. എ., ഡോക്ടര്‍ ഇന്‍ ഫിലോസഫി. ഇനി എന്ത്‌ കീഴടക്കാന്‍ പോകുന്നു?
ആരു ആരെ കീഴടക്കുന്നു? കരിയര്‍ പുരോഗതിക്കോ ആരെയെങ്കിലും ബോധിപ്പിക്കാനോ അല്ല ഞാന്‍ ഓണ്‍ലൈന്‍ കോഴ്‌സെടുക്കുന്നത്‌. ജോലി സംബന്ധമായ ഒത്തിരി കോഴ്‌സുകള്‍ക്ക്‌ കെ എഫ്‌ എച്ച്‌ എന്നെ അയക്കുന്നുണ്ട്‌. ഞാന്‍ ഇത്രയും പഠിച്ചത്‌ എന്നെത്തന്നെ ബോധിപ്പിക്കാനാണു. ശ്രമിച്ചാല്‍ സാധിക്കാത്തത്തായി ഒന്നുമില്ലെന്ന്‌ ഞാന്‍ തെളിയിച്ചല്ലോ. അതേപ്പറ്റി ഒരു പുസ്തകമാണു അടുത്ത ലക്ഷ്യം. എം ബി എ ക്കാളും പി എച്ച്‌ ഡി യേക്കാളും പ്രയാസമുള്ള ഒരു ദൌത്യം.

Blog Archive