Tuesday, October 25, 2011

ദേര്‍ ബട്ട് ഫോര്‍ ദ (There but for the)

ദേര്‍ ബട്ട് ഫോര്‍ ദ (There but for the): സ്‌കോട്ടിഷ് എഴുത്തുകാരി അലി സ്‌മിത്തിന്‍റെ പുതിയ നോവല്‍ ദേര്‍ ബട്ട് ഫോര്‍ ദ നാലു പേരുടെ വീക്ഷണത്തില്‍ ഒരാളുടെ കഥ പറയുന്നു. ഒന്നാംകഥ, ദേര്‍, ഒരു സോഷ്യല്‍ വര്‍ക്കര്‍ പണ്ട് കഥാനായകനുമൊരുമിച്ച് നടത്തിയ യൂറോപ്യന്‍ യാത്ര ഓര്‍മിച്ചെടുക്കുമ്പോള്‍ രണ്ടാംകഥ, ബട്ട്, നായകനെ ഒരു വിരുന്നിന് കൊണ്ടുവരുന്ന ഒരാളാണ് പറയുന്നത്. സംസാരത്തിനിടെ ബട്ട് വന്നാല്‍ അത് മറ്റൊരു ലോകത്തേക്ക് സംസാരം കൊണ്ടുപോകുമെന്ന് കഥാതാരം, മിലോ. വിരുന്നിനിടെ മിലോ ഒരു മുറിയില്‍ കയറി ഒളിച്ചിരുന്നു, കാരണം നമുക്കു വിട്ടു തന്നു കൊണ്ട്. നാളുകള്‍ക്കകം അയാള്‍ കള്‍ട്ട് ഫിഗറായി. 'മിലോ പാലസ്‌തീനു വേണ്ടി' എന്നൊക്കെയുള്ള മുദ്രാവാക്യവുമായി അയാളുടെ ജന്നല്‍ക്കീഴെ ജനം തടിച്ചുകൂടി.

മൂന്നാംകഥ ഫോര്‍ ഒരു സ്‌ത്രീയുടെ മനോലോകം വരക്കുന്നു. മിലോയുമായി സങ്കടസന്തോഷസ്‌മരണകള്‍ ഉള്ളവരാണവര്‍. നാലാമത്തെ ദ ഒരു ഒന്‍പത്കാരി, ഒരു പക്ഷെ മിലോയെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ, ഒരാളുടെ പക്ഷമാണ്. നഷ്‌ടങ്ങളുടെയും വീണ്ടെടുക്കലുകളുടെയും, മറവികളുടെയും ഓര്‍മ്മകളുടെയും കഥയാണ് ദേര്‍ ബട്ട് ഫോര്‍ ദ എന്ന് റിവ്യൂകാരന്‍മാര്‍. ദേര്‍ ബട്ട് ഫോര്‍ ദ ഗ്രെയ്‌സ് ഒഫ് ഗോഡ് എന്ന ശൈലിയില്‍ നോവലിസ്‌റ്റ് കളിച്ചൊരു കളിയാണ് നോവലിന്‍റെ പേര്. അത്തരം പണ്‍ (pun) നോവലിനെ പ്രശസ്തമാക്കി.

നമ്മുടെ മാനസികപാതയില്‍ ഇത്തിരി നേരം നിന്ന് പോയവരുടെ സ്‌മരണകള്‍ക്ക് ഒരു വിശേഷണം കൂടിയുണ്ട്: എന്നന്നേക്കുമായുള്ള താല്‍ക്കാലികത (permanent temporariness).

1 comments:

jayarajmurukkumpuzha said...

aashamsakal................

പ്രദക്ഷിണ വഴി

Loading...

Blog Archive