Search This Blog

Sunday, February 24, 2019

പഴം കഥകൾ


1. പടിക്കൽ വച്ച് തൈരുകുടം ഭൃത്യന്റെ കൈയിൽ നിന്നും വീണുടഞ്ഞു പോയി. യജമാനനോട് ഭൃത്യൻ പറയുന്നു: വേറെ വല്ലവരുമായിരുന്നേൽ പടിക്കൽ വരെ കൊണ്ടുവരുമായിരുന്നോ?

 2. ശിഷ്യന്റെ മുഖത്ത് രൗദ്രഭാവം വരുന്നില്ലെന്ന് ഗുരു പരാതി പറയുന്നത് ശിഷ്യന്റെ അമ്മ കേട്ടു. മകൻ ഊണ് കഴിക്കാൻ വന്നപ്പോൾ അമ്മ ചാണകവെള്ളമെടുത്ത് ഒറ്റ തെളി! യുവാവിന്റെ മുഖത്ത് രൗദ്രരസക്കച്ചേരി! ഇങ്ങനെ ഗുരുവിനെ കാട്ടൂ എന്ന് അമ്മ.

 3. പിശുക്കൻ പട്ടർക്ക് പുഴ കടക്കണം. വഞ്ചിക്കാരന് പണം കൊടുക്കാൻ മനസില്ല. 'വെള്ളം എന്തുമാത്രം ഉണ്ടാവും?' 'ഇവിടെ മുട്ടിന് താഴെ, നടുക്ക് രണ്ടാൾപ്പൊക്കം, അക്കരെ എത്താറാവുമ്പോൾ മുട്ടിന് താഴെ.' പട്ടര് ആവറേജ് എടുത്തപ്പോൾ അരയാൾപ്പൊക്കമേയുള്ളൂ. നടുക്കെത്തിയപ്പോൾ നീന്തലറിയാത്ത പട്ടരെ പുഴ കൊണ്ടുപോയി. പുഴയിലൂടെ പട്ടരുടെ ശവം ഒഴുകുന്നത് കണ്ട് നാട്ടുകാര് പറഞ്ഞു: എന്തെങ്കിലും ആദായമില്ലാതെ പട്ടര് പുഴയിലൊഴുകുമോ!

 4. രണ്ട് പരിചയക്കാർ ഊണ് കഴിക്കുകയാണ്. ഒരാൾ തന്റെ അച്ഛൻ ഇഹലോകവാസം വെടിഞ്ഞ കഥ വിവരിച്ചുകൊണ്ടിരിക്കേ മറ്റവൻ ഇതു തന്നെ തഞ്ചമെന്നോർത്ത് കഥ പറയുന്ന ആളിന്റെ ഇലയിലെ കറികൾ അകത്താക്കി. ഇത് മനസിലാക്കിയ കഥ പറച്ചിലുകാരൻ, ഇനി തന്റെ അച്ഛൻ മരിച്ച കഥ പറയൂ എന്ന് പറഞ്ഞ് അയാളുടെ ഇലയിൽ നോട്ടമിട്ടു. 'ഒന്നുമില്ല,' സ്വന്തം ഇലയിൽ ശേഷിച്ചത് അകത്താക്കി അയാൾ പറഞ്ഞു: 'കിടന്നു, തീർന്നു!

 5. വീട് വിട്ടുപോയ മകനെ തേടി അച്ഛൻ പട്ടണത്തിലൂടെ അലയുകയാണ്. വിശന്ന് പൊരിയുന്നു. മകൻ അതാ, ഒരു ഹോട്ടലിന് മുന്നിലെ എച്ചിലുകൾക്കിടയിൽ നിന്നും ചോറ് ഉണ്ണുകയാണ്. ഇല തട്ടിപ്പറിച്ച് അച്ഛൻ പറഞ്ഞു: ആറാം മാസത്തില് ചോറല്ലേ ഉണ്ണണത്! - കേട്ടത്

No comments:

Blog Archive