Search This Blog

Thursday, January 1, 2009

സാലിഞ്ജറുടെ 'ക്യാച്ചര്‍ ഇന്‍ ദ റൈ'

ജനുവരി 1, 1919, ഒരോര്‍മ്മ

ഒരു നോവലും 13 ചെറുകഥകളും മാത്രമെഴുതി, പ്രശസ്തിയെ കൂട്ടുകാരിയാക്കിയിട്ടെന്ന പോലെ ആര്‍ക്കും മുഖം കൊടുക്കാതെ ജീവിക്കുക. വരക്ധാന്യപ്പാടത്ത്‌ കുട്ടികള്‍ കളിക്കുമ്പോള്‍ വീഴാതെ പിടിക്കുന്ന ഒരാളായിത്തീരണമെന്ന്‌, വലുതാവുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിനുത്തരമായി സ്വയം കണ്ടെത്തിയ ടീനേജ്ബാലന്റെ കഥ പറഞ്ഞ 'ദ ക്യാച്ചര്‍ ഇന്‍ ദ റൈ' (1951) എന്ന നോവലിലൂടെ അമേരിക്കക്കന്‍ ഇരട്ടത്താപ്പുകള്‍ ഏറെ വൈകാരിതയോടെ തുറന്നെഴുതി, അമേരിക്കന്‍ പോസ്റ്റ്‌-വാര്‍ സാഹിത്യത്തെ സ്വാധീനിച്ച ജെ. ഡി. സാലിഞ്ജറുടെ ജന്‍മദിനമാണു ജനുവരി 1.

ആര്‍ത്തിയുള്ള തലമുറയായിപ്പോയതിനാല്‍ (ഗ്രീഡി ജനറേഷന്‍), പിന്‍തലമുറക്ക്‌ ഒന്നും കൊടുക്കാനായില്ലല്ലോ (കടമല്ലാതെ) എന്നു സ്വയം പഴിക്കുന്ന അമേരിക്കന്‍ തലമുറ, 'ക്യാച്ചറില്‍' നിന്നും ഒന്നും പഠിച്ചില്ല. അല്ലെങ്കില്‍ത്തന്നെ സാഹിത്യത്തിന്‌ ലോകത്തെ രക്ഷിക്കേണ്ട ബാധ്യതയുണ്ടോ?

1 comment:

sreeNu Lah said...

ആശംസകള്‍

Blog Archive