Search This Blog

Friday, February 27, 2009

രാകേഷ് ബ്രഹ്മാ‍നന്ദൻ പറഞ്ഞത്

അച്ഛൻ‌: ബ്രഹ്മാനന്ദന്റെ മകൻ എന്നതിന്റെ പൊരുൾ ഏറെ വർ‌ഷങ്ങൾക്ക് ശേഷമാണു പിടി കിട്ടുന്നത്. വളരെ വൈകിയാണു ഞാനീ രം‌ഗത്തെത്തുന്നതും. മദ്രാസിലെ കുട്ടിക്കാലത്തു അച്ഛൻ സം‌ഗീതപാഠങ്ങൾ പറഞ്ഞു തരുമ്പോൾ ഞാൻ കളിക്കാൻ പുറത്തേക്കോടുമായിരുന്നു. ഇപ്പോഴത്തെ സൂപ്പർ താരം ധനുഷ് ഒക്കെയായിരുന്നു കമ്പനി.
ബ്രേക്ക്: കോഴിക്കോട് ടൌൺഹോളിൽ മുല്ലശേരി രാജഗോപാലിന്റെ (രഞ്ജിത്ത് മം‌ഗലശേരി നീലകണ്ഠനാക്കിയ ആൾ) മൂന്നാം ചരമവാർ‌ഷികത്തിനു പാടാൻ എഴുത്തുകാരൻ വി.ആർ‌. സുധീഷ് എന്നെ വിളിച്ചു. അച്ഛന്റെ നീലനിശീഥിനിയൊക്കെ പാടി. പാട്ടു കേട്ട് ജയരാജ് സാർ ഇരിപ്പുണ്ടായിരുന്നു. പാട്ട് നന്നായെന്നോ ഇല്ലെന്നോ ഒന്നും പറഞ്ഞില്ല. താമസിയാതെയാണു ‘ആനച്ചന്ത’ത്തിനു വിളിക്കുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയതിനാൽ എനിക്കു നറുക്കു വീഴുകയായിരുന്നു. ഡ്യൂയറ്റാണു പാടിയത്. ‘അരികിൽ വരൂ, വസന്തമായി..’. പുതുമുഖം ജയ്സൺ ജോർജ്ജിന്റെ സം‌ഗീതം. കാനേഷ് പൂനൂരിന്റെ വരികൾ. കൂടെ പാടിയത് മലപ്പുറത്തെ പ്രശസ്ത മാപ്പിള ഗായിക നസ്‌നിൻ. സിനിമയിൽ ജയറാം ‘ലിപ് സിങ്ക്’ ചെയ്ത് അഭിനയിച്ചു.

സംഗീതപാഠം‌: സ്വാതി തിരുനാൾ കോളേജിലെ പ്രഫസർ അമ്പലപ്പുഴ വിജയൻ, വാഴമുട്ടം ചന്ദ്രബാബു എന്നിവരിൽ നിന്നും ഇപ്പോഴും കർ‌ണ്ണാടക സം‌ഗീതം അഭ്യസിക്കുന്നു.

അച്ഛനെപ്പറ്റി മറ്റുള്ളവർ‌: കോഴിക്കോട് അച്ഛന്റെ പാട്ട് ഞാൻ പാടിയിട്ട് ആളുകൾ എന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ശ്രീകുമാരൻ‌തമ്പിയാണെന്നു തോന്നുന്നു പറഞ്ഞിട്ടുണ്ട്. പണ്ട് ഒരു സിനിമയിൽ 5 പാട്ടുണ്ടെങ്കിൽ ഏറ്റവും മികച്ച രണ്ടെണ്ണം യേശുദാസിനു കൊടുക്കും; ശേഷിച്ചവയിൽ കൊള്ളാവുന്ന രണ്ടെണ്ണം ജയചന്ദ്രനു കൊടുക്കും. ബാക്കി ബ്രഹ്മാനന്ദനും!

ഇപ്പോഴത്തെ സിനിമാസം‌ഗീതം: പണ്ട് ഉണ്ടായിരുന്ന പാട്ടുകളെ ഭേദിച്ചു ഇളയരാജ. അതിനെ ഭേദിച്ചു റഹ്‌മാൻ. ഇപ്പോൾ ബ്രേക്കിങ്ങ് ഒന്നും നടക്കുന്നില്ല. അറുപതുകളിലേയും എഴുപതുകളിലേയും പാട്ടുകളാണു മലയാള വസന്തം. ഇപ്പോൾ നമ്മിൽ പലരും ആ പാട്ടുകളിലേക്കു ഊളിയിട്ട് പോകാറുണ്ട്. 2009 ലെ പാട്ടുകളിലേക്ക് നോക്കാൻ അടുത്ത തലമുറ തയ്യാറാവുമോ?

ഇപ്പോഴത്തെ ആസ്വാദനം: ഗാനമേളക്കാരുടെ ശാപമായിരുന്നു അച്ചട്ടായി റെക്കഡിലുള്ളതു പോലെ അനുകരിക്കണമെന്നത്. ദാസേട്ടൻ പോലും ഒറിജിനൽ ട്രാക്കിൽ നിന്നും മാറ്റി പാടിയാൽ യേശുദാസ് ഗാനമേളക്കു പോരെന്നു പറയും. ഇപ്പോൾ, താങ്ക്സ് റ്റു ടിവി, ഗായകർ‌ക്ക് ഇപ്രൊവൈസ് ചെയ്യാമെന്നുണ്ട്. വേദിയിലെ മനോധർ‌മ്മങ്ങൾ ജനം അം‌ഗീകരിച്ചു തുടങ്ങി.

ഒടുവിലത്തെ സിനിമാനുഭവം: ജഗതിച്ചേട്ടൻ വിളിച്ചിരുന്നു. എം.മുകുന്ദന്റെ മദാമ്മ സിനിമയാക്കിയ സർജ്ജുലൻ ഒരു സിനിമയെടുക്കുന്നു. എസ്.എം.എസ്. ഇളയരാജയുടെ സം‌ഗീതം. പ്രസാദ് സ്റ്റുഡിയോയിൽ രാജാസാർ എന്നെക്കൊണ്ട് ഒരു ഫോക്ക് പാടിച്ചു. രാജാസാർ പറഞ്ഞു എന്റെ ശബ്ദം മെലഡിക്കാണു ചേരുക. മറ്റൊരു അടിപൊളി നമ്പരാണു തന്നത്. ഫോക്ക് രാജാസാർ തന്നെ പാടി.

കുടും‌ബം: കെമിസ്ട്രി ബിരുദധാരിയാണു ഞാൻ. കുറച്ചു നാൾ ജോലിയും ചെയ്തു. ഇതുവരെ കല്യാണം കഴിക്കാതിരുന്നത് സം‌ഗീതത്തോടുള്ള കമ്മിറ്റ്മെന്റ് കൊണ്ടാണു. ഇനി നോക്കണം. പൂജപ്പുരയുള്ള വീട്ടിൽ അമ്മ തനിയെയാണു.

2 comments:

ManojMavelikara said...

sunil..adipoly
kollam....makkalleeeee
all th bsttttttttttttt

Unknown said...

f2d62n7y78 z6v44f8p78 o4w49h1t21 w8c19p6s24 p5n97v5r41 b4f51x6j90

Blog Archive