Search This Blog

Monday, October 10, 2011

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ റേപ് ചെയ്യുന്നവര്‍

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് റേപ് ചെയ്യപ്പെട്ട കാര്യവും അതേതുടര്‍ന്ന് മരിച്ച കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ നിക്കോളാസ് ഡി ക്രിസ്‌റ്റോഫ്. തലസ്‌ഥാനനഗരമായ ഫ്രീ ടൌണില്‍ (എന്തൊരു സുശീലമായ പേര്!) റേപ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ നിരവധിയാണ്. ഗൊണോറിയ പിടി പെട്ട മൂന്നു വയസുകാരി ജെസീക്ക എന്താണെന്ന് രോഗമെന്നറിയാതെ സെന്‍ററുകളൊന്നില്‍ കളിപ്പാട്ടവുമായി ഇരിക്കുന്നത് ക്രിസ്‌റ്റോഫ് കണ്ടു. എട്ടും പത്തും വയസുള്ള പെണ്‍കുട്ടികളാണത്രെ രോഗികളില്‍ 26 ശതമാനവും. ആഭ്യന്തര കലാപം ദിനചര്യ പോലെയായ കോംഗോയിലും സിയറ ലിയോണിലും മറ്റും കലാപം അടങ്ങി സമാധാനം സ്‌ഥാപിക്കപ്പെടുമ്പോള്‍ പുരുഷന്‍മാര്‍ ചെയ്യുന്ന പ്രധാന പരിപാടിയാണ് റേപ്. പട്ടിണിയും ക്ഷാമവും പിടിച്ചുപറിയും പോലെ മറ്റൊരു വ്യാധിയാണ് സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും.

ടാജോ എന്നൊരു ഏഴാം ക്‌ളാസുകാരിയെ ക്രിസ്‌റ്റോഫ് കണ്ടു. ഒരു സന്ധ്യക്ക് വീടിനടുത്തുള്ള കക്കൂസില്‍ പോയ അവള്‍ മടങ്ങുമ്പോള്‍ സ്‌ഥലത്തെ പ്രധാന പ്രമാണി അവളെ ചരല്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ്, അവളെ പ്രാപിച്ചു. നാളുകള്‍ക്കകം അവള്‍ക്ക് ലൈംഗികരോഗം (Sexually Transmitted Disease) ഉള്ളതായി ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ് അവള്‍ കുറ്റം സമ്മതിച്ചത്. പ്രമാണിക്കെതിരെ പരാതിക്ക് പോയ അവളുടെ വീട്ടുകാരെ കാശുകാരെ പറ്റിച്ച് കഴിയുന്ന കൂട്ടരാക്കി പൊലീസ് മുദ്രയടിച്ചു. പ്രമാണിയാണ് സഹായത്തിന് വന്നത്. ഇനി ആരോടും പറയാതിരിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാമെന്ന് അദ്ദേഹം. അങ്ങനെ പഠിച്ച് ഒരു ഡോക്‌ടറാവുകയാണ് ലക്‌ഷ്യമെന്ന് ടാജോ ലേഖകനോട് പറഞ്ഞു. അയാളെയെങ്ങാനും അറസ്‌റ്റ് ചെയ്താല്‍ ഭാവി അപകടത്തിലാവുമെന്നും.

Friday, October 7, 2011

Palestinian promotes education through IB

http://kuwaittimes.net/read_news.php?newsid=MTcwOTIyMTE3NA==

At 65, Hala Fadda still dances in the classroom - a place where diverse groups of learners work together as if trying to solve a puzzle. The Palestinian-British teacher with 40 years of experience behind her does not feel the urge to control her vibrant students unless disciplinary issues arise. She believes that students have no time to be naughty once they are exposed to the new world of learning -where the curriculum framework has turned truly global.

The educational program is called IB (International Baccalaureate). Formed around 1999 by a group of visionary educational enthusiasts, IB is a program that 'aims to develop inquiring, knowledgeable and caring young people that help create a better and more peaceful world through intercultural understanding and respect'.

Hala was in Kuwait last weekend at Kuwait Bilingual School (KBS), Jahra, which follows the IB Primary Years Program. She held two workshops separately for the Arabic and the English teaching staff. "I'm happy that they didn't shoot me," Hala quipped. She dispelled the myth of change-resistant teachers that have settled into comfort zones, "The 85 teachers at the Jahra school are ready to take up IB, good news for Jahra and for Kuwait," she said. She spent an entire working day with primary students as well, singing with them, reading out stories set in the Arabian deserts enlivened by local characters.

Hala believes in taking a trans-disciplinary approach to learning, supporting her views with examples using children's books to write specifically about the Arabian Gulf, history, literature, culture, myths and legends. Without downplaying the importance of essential elements in education, IB underlines ongoing assessment and effectiveness of collaborative planning in an international curriculum that caters to the needs of tomorrow's global citizens. In Kuwait, KBS Jahra has been running the IB preliminary program for the second consecutive year.


Hala's workshop was an inspiring experience for staff members. Teachers were highly enthusiastic about participating in the workshop, said Rebecca Hawtin, the IB Coordinator at KBS. "This was a culture swapping experience," said an American teacher, recalling a story that Hala read out. In the story, 'The Sandwich Swap', Lily and Salma, American and Arab characters come to accept and respect two cultures symbolized through the peanut butter and jelly sandwich and the hummus-pita sandwich, after displaying an initial reluctance. "The story spans across continents and transcends our mind." Hala had a piece of advice to teachers when she was leaving KBS: 'Do not work more than your students'.

Friday, September 23, 2011

an out of the blue violin experience

http://www.kuwaittimes.net/read_news.php?newsid=NjA1NDc0MTI5NA==

Mavelikkara Satheesh Chandran, a well-known Indian violinist from Salmiya, received an alarming call one night. The man on the other end introduced himself as a Kuwaiti and asked the somewhat-nervous violinist if he could book a one-day program. "The violin performance will be for about 10 to 15 minutes," the middle-aged voice said. "But you should make yourself free for the whole day. I don't know what time of the day I'll need you.


Satheesh enquired, as usual, on the whereabouts of the program and explained that he would attend with his accompanying musicians, two percussionists and a string instrumentalist. "No, no," said the Kuwaiti, "I just want you, alone. And how much do you charge?" Somewhat suspiciously, Satheesh demanded KD 100 anticipating the cancellation of the solo 15-minute performance. "That's fine," the voice said. "The deal is done.

In Kuwait, Satheesh would tutor Kuwaiti students on the violin. Through one of his aspiring violinists, Satheesh and his team performed to an applauding Kuwaiti wedding crowd at the JW Marriot. Recalling this most recent booking, Satheesh found himself thinking, "This Kuwaiti seems odd," but decided to keep his word nonetheless.

On the day of the performance, when Satheesh reached the Kuwaiti's villa, he was ushered into the kitchen. "Hide in here," the man, in his late 40s, said. Instructing Satheesh to "Walk in playing when I tell you to," the man disappeared. Satheesh intuitively knew of an imminent surprise, and waited, like the legendary Indian musician Tansen who made the raindrops fall after his incessant recital.

Shortly after, the man reappeared and gestured for Satheesh to follow him. There in the sprawling living room was the man's beautiful wife who almost jumped up in surprise, uttering "Violin!" as Satheesh entered the room, playing. "Today is our wedding anniversary," the man explained, "and I wanted to give my wife a surprise.

Satheesh telephoned his wife Radhika, herself a musician, who currently runs the couple's music institute in India. He related to her, in detail, this pleasant out-of-the-blue surprise. For Radhika, this was but one of many noteworthy performances that characterized the thirty-four year career of her renowned husband, a passionate violinist. Among them were innumerable violin performances both in Kuwait and in India.

His violin 'kacheri' in desert tents and diwaniyas, campfire-side performance on the beach for Kuwaiti youth, a four-hour performance with a visiting vocalist who was enraptured with the music and the ambience and stage performances where South Indian Carnatic notes merged with the 'duff' and 'oud' of Arabia. Among the Indian expats in Kuwait City, violin is synonymous with Satheesh. Now, his twelve-year life in Kuwait is drawing to a close. Satheesh is returning to his wife and two boys in India. They plan to run the couple's music institute, an endeavor, one may expect, that will feature fewer surprises.

Tuesday, September 20, 2011

ചരിത്രത്തിന്‍റെ ഹിമാലയന്‍ ചിമിഴ്

പ്രളയം-സൃഷ്‌ടി-പരിണാമങ്ങളിലൂടെ ചാക്രികഗതി തുടരുന്ന കാലപ്രവാഹത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ഭഗീരഥപ്രയത്‌നം നിര്‍വഹിച്ചിരിക്കുന്നു ബാലഗോപാലന്‍ 'മശിഹാ മുതല്‍ അവിസെന്ന വരെ' എന്ന 152 പേജ് പുസ്‌തകത്തില്‍ (ഡി.സി. 2008, 85 രൂപ). ലോകകാലചരിത്രരേഖയില്‍ ക്രിസ്ത്വബ്‌ദം മുതല്‍ ഒന്നാം സഹസ്രക്കാലമാണ് പുസ്തകം പ്രധാനമായും അളക്കുന്നത്. ക്രി.പി. കാലം 'പരിണാമം ഇന്നലെ ഇന്ന് നാളെ' ഡി.സി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകരചനയുടെ ഉദ്യമം കണ്ട് ബാലഗോപാലനെ കേരള ടോയ്‌ന്‍ബീ എന്നോ തിരുവിതാംകൂര്‍ വില്‍ ഡുറാന്‍റ് എന്നോ മറ്റോ അടയാളപ്പെടുത്താന്‍ നമ്മുടെ നിരൂപണശാഖയെ പ്രലോഭിപ്പിക്കുമാറ് രചനാ വൈദഗ്‌ധ്യം നിറഞ്ഞതാണ് 'മനുഷ്യപുരോഗതിയുടെ പാതയില്‍ ദീപ്‌തനക്ഷ്ത്രങ്ങളായി തെളിയുന്ന മഹാമനീഷികളെക്കുറിച്ചെ'ന്ന് പുറംചട്ട വിശേഷിപ്പിക്കുന്ന ബാലഗോപാലന്‍റെ പുസ്തകം.


ലോകമതസംസ്‌ക്കാരതത്വചരിത്രം സാധാരണക്കാരന് സരസമായി പറഞ്ഞു കൊടുക്കുന്ന സങ്കേതവും പരിണാമപ്രവാഹത്തില്‍ അതിമാനുഷനിലേക്കുള്ള (തെയ്യാദി ഷാര്‍ദിന്‍ സൂചിപ്പിച്ച സൂപ്പര്‍ഹ്യൂമന്‍ ഓര്‍ക്കാം) നമ്മുടെ ദൂരം കുറയുന്നു എന്ന സൂചനയും ഒപ്പം, മാനുഷിക പദവി ഇനിയും കൈവന്നിട്ടില്ലാത്ത ചിലരുടെയെങ്കിലും അവസ്ഥകളില്‍ പുരോഗതിയുടെ സാംഗത്യവും പുസ്തകരചനയുടെ പ്രെമിസുകളാണ്.

ഈ മനീഷീചരിത്രത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ - നിര്‍വചനങ്ങളോടും പ്രവചനങ്ങളോടും നീതി കാട്ടാതെ സ്‌നേഹത്തിന്‍റെ പാരമ്പര്യം സ്‌ഥാപിച്ച യേശു; അങ്കുശമില്ലാത്ത അധികാരത്തിന്‍റെ ഇരയാവേണ്ടി വന്ന സ്‌നാപക യോഹന്നാന്‍ (സലോമി(?)യുടെ നൃത്തത്തില്‍ സംപ്രീതനായി തളികയില്‍ യോഹന്നന്‍ തല പ്രത്യക്ഷപ്പെട്ടത് ജനപ്രിയ നാടകങ്ങളില്‍); ഇറ്റലിയിലെ മാന്‍ചുവായില്‍ (Mantua) ജനിച്ച കവിചൈതന്യം വെര്‍ജില്‍; വെസൂവിയസ് അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്ത ചെന്ന് പഠിക്കാന്‍ ശ്രമിച്ച് മരണപ്പെട്ട പ്‌ളിനി ഒന്നാമന്‍; മനുഷ്യസ്വാര്‍ത്ഥതയും എല്ലാം ത്യജിക്കുന്ന ദൈവസ്‌നേഹവും സാങ്കല്‍പികനഗരങ്ങളായി ചിത്രീകരിച്ച സിറ്റി ഒഫ് ഗോഡ് എഴുതിയ അഗസ്‌റ്റിന്‍; പില്‍ക്കാല ഭരണഘടനകളുടെയും നിയമസംഹിതകളുടെയും സ്വാധീനമായ സംഹിത രൂപപ്പെടുത്തിയ ജസ്‌റ്റിനിയന്‍ ചക്രവര്‍ത്തി; തങ്കപ്പെട്ട മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന ചിന്‍-ട്‌സൂ പ്രമാണം ആവിഷ്‌ക്കരിച്ച കണ്‍ഫ്യൂഷ്യസ്; ഏ.ഡി. 630ല്‍ പതിനായിരം ആളുകളുടെ സൈന്യമായി മക്ക കീഴടക്കി, തോറ്റവരെ ഇസ്‌ലാമില്‍ ചേര്‍ത്ത് വിഗ്രഹങ്ങളെല്ലാം നശിപ്പിച്ച് കഅ്‌ബ (ക്യൂബ് പോലെയുള്ളത്) ശുദ്ധമാക്കിയ മുഹമ്മദ് പ്രവാചകന്‍; ഗണിതശാസ്ത്രശാഖകളുടെ ഒന്നാം സഹസ്രാബ്‌ദത്തിലെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്‌മപുടസിദ്ധാന്തം രചിച്ച ഗുജറാത്തി ഗണകചൂഢാമണി ബ്രഹ്‌മഗുപ്‌തന്‍; അരിസ്റ്റോട്ടിലും ഇസ്‌ലാമിക ചിന്തയും സമ്മേളിക്കുന്ന കിത്താബ് അല്‍ നജ്‌ദാത് എന്ന ഗ്രന്ഥമെഴുതിയ പേര്‍ഷ്യന്‍ ചിന്തകന്‍ അവിസെന്ന (ഇബ്‌ന്‍ സീന 980-1037); ഇഹലോക ആനന്ദം പരമ തത്വമാക്കിയ മൂന്നാം നൂറ്റാണ്ടിലെ എപിക്യൂറസ് (എപ്പിക്യൂറിയസ് എന്ന് തെറ്റായാണ് പുസ്‌തകത്തില്‍ അച്ചടിച്ചിരിക്കുന്നത്) - ഇവരൊക്കെ ടിവി സീരിയല്‍ കഥാപാത്രങ്ങളെപ്പോലെ നമ്മുടെ സ്വീകരണമുറി-ബന്ധുക്കളാകുന്നു. മലയാളികള്‍ (മലയുടെ ആളര്‍) ഒരു സായാഹ്‌നമെങ്കിലും ടിവി കെടുത്തി ഈ പുസ്തകപ്രകാശം കണ്ടെങ്കില്‍!

താളുകള്‍ മറിയുമ്പോള്‍ കൌതുകചെപ്പ് കൂടുതല്‍ തുറക്കുന്നതേയുള്ളൂ: ആഴ്‌ചയിലെ ഓരോ ദിവസത്തിനും ദേവന്‍മാരുടെ പേരുകള്‍ നല്‍കിയ പ്രാചീന ഇറ്റലിക്കാര്‍ ഡിസംബര്‍ 25 ദൈവത്തിന്‍റെ ജന്‍മദിനമായി കൊണ്ടാടിയിരുന്നു. ദ്രാവിഡഭാഷക്ക് സുമേറിയന്‍ ഭാഷയുമായുള്ള സാമ്യം (അമ്മ: അമ; അപ്പ: അബ്ബ); ക്രിസ്തുമതസ്ഥാപകനായ ശൌല്‍ എന്ന പൌലോസ് (പത്രോസ് പാറ മാത്രമേ ആകുന്നുള്ളൂ; ശില്‍പി പൌലോസാണ്) മതപ്രചാരണത്തിനിടെ ധൈര്യസമേതം യേരുശലേമില്‍ പോയപ്പോള്‍ ബന്ധനസ്ഥനാക്കപ്പെട്ടതും റോമാപൌരത്വമുള്ള പൌലോസിനെ വധിക്കാന്‍ യഹൂദര്‍ക്ക് ധൈര്യമില്ലാതിരുന്നതിനാല്‍ ബന്ധനസ്ഥനായിത്തന്നെ ഒളിച്ചുകടത്തിയതും മറ്റും ഹോമര്‍ എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഒഡീസ്സി ലോകത്തിന് കിട്ടുമായിരുന്നു; ദക്ഷിണേന്ത്യയില്‍ പ്രചാരമുണ്ടായിരുന്ന ആചാരങ്ങളുടെ കൂട്ടത്തില്‍ നിരാശാകാമുകന്‍മാരുടെ മടലേറല്‍ (പൂമാല ചൂടി പനമടല്‍ കൊണ്ട് ഉണ്ടാക്കിയ കുതിരപ്പുറത്തു കയറി പ്രേമപ്രഖ്യാപനം നടത്തിയ ശേഷം സത്യഗ്രഹം ഇരിക്കുന്ന കാമുകന് പെണ്ണിന്‍റെ ദയയോ മരണമോ ആയിരുന്നു വിധി); പൂര്‍വപിതാവ് അബ്രഹാമിന് ഈജിപ്‌തുകാരി അടുക്കളക്കാരി ഹാജറയിലുണ്ടായ യിശ്‌മായിലിന്‍റെ കുലത്തില്‍പ്പെട്ട കത്താന്‍ എന്ന തെക്കന്‍റെ സന്തതികളാണ് അസ്സല്‍ അറബികള്‍; അതേ കുലത്തിലെ അദ്‌നാന്‍ എന്ന വടക്കന്‍ സന്തതികള്‍ അസല്‍ അല്ലാത്ത അറബികളും...

യഹൂദരുടെ ഇടയില്‍ ബൈബിള്‍ തനാക എന്നറിയപ്പെടുന്നു. തനാക എന്നാല്‍ തോറകള്‍, നെവീം (പ്രവചനങ്ങള്‍), കെറ്റുവിം (ലേഖനങ്ങള്‍) എന്നിവകളുടെ ആകെത്തുക. സ്‌ത്രീയും പുരുഷനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ചൈനീസ് ഭാഷയില്‍ വായാടി എന്ന പദത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട് ബാലഗോപാലന്‍ അഭിപ്രായപ്പെടുന്നു: സ്ത്രീ സംസാരിക്കുകയും പാവം പുരുഷന്‍ കേള്‍ക്കുകയും ചെയ്യുന്നത് അന്നേ ചൈനയിലുണ്ടായിരുന്നു!

ചാര്‍വാകസംഖ്യായോഗവേദബുദ്ധജൈനദര്‍ശനങ്ങളിലൂടെയുള്ള ഭാരതീയ ചിന്തായാത്രയില്‍ ബാലഗോപാലന്‍ പറയുന്നു: ദ്രവ്യത്തെ സൃഷ്‌ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന് (ജോണ്‍)ഡാള്‍ട്ടണ്‍ പറയുന്നതിന് സഹസ്രാബ്‌ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയ ചിന്തകന്‍മാര്‍, വൈശേഷികന്‍മാര്‍, പറഞ്ഞിരുന്നു.

പൊതുവെ കാച്ചിക്കുറുക്കിയ അഖിലലോകചരിത്രസംസ്‌ക്കാരചിന്താവിവരണത്തില്‍ കാളിദാസശാകുന്തളവും ഇളങ്കോവടികളുടെ ചിലപ്പതികാരവും പുസ്തകത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ബാലഗോപാലനിലെ റൊമാന്‍റിക്കിനെയാവും കാട്ടുക. അധ്യായങ്ങളില്‍ പലതും അവസാനിക്കുന്നത് മാനവ പുരോഗതി മുന്നോട്ട് കുതിച്ചു എന്ന ധ്വനിയിലാണ്. തദ്വാരാ, സംഫുല്ലമായ, ഊടാടി നടന്ന... തുടങ്ങിയ പ്രയോഗങ്ങള്‍ ബാലഗോപാലനിലെ പഴമക്കാരന്‍ (പഴമയെക്കുറിച്ചാണല്ലോ പുസ്തകം) എത്രതന്നെ ഉപയോഗിക്കുന്നു! ഒന്നരക്കിലോ തലച്ചോറ് ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു പദപ്രയോഗമാണ്.

ആ തലച്ചോറാവും അതിമാനുഷനിലേക്കുള്ള നമ്മുടെ അകലം നിയന്ത്രിക്കുക. അപ്പോഴും ചരിത്രവിവരണത്തെ വകഞ്ഞു മാറ്റി പുസ്തകകാരന്‍ ചോദിക്കുന്ന ചോദ്യം ചരിത്രത്തോളം തന്നെ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മോടുണ്ടാകാവുന്ന ബുദ്ധിയുടെ പുതിയ അകലത്തെക്കുറിച്ചാണ് ആ ചോദ്യം.

Sunday, September 11, 2011

ഓണത്തല്ലും വാസ്തയും മറ്റും

കുവൈറ്റിലെ ആകമാന മലയാളി കുടുംബങ്ങളും ഓണസദ്യ കഴിക്കാനോ വാങ്ങാനോ ക്യൂ നില്‍ക്കാന്‍ പോയ ഒരു ഉച്ചക്ക് അത് സംഭവിച്ചു. ഠേ! ഠേ! ഭക്ഷണ കഴിക്കാന്‍ വന്നവന്‍ സപ്‌ളയറുടെ ചെകിടത്ത് അതും എല്ലാ സദ്യാസ്വാദകരുടെ മുന്‍പില്‍ ആഞ്ഞടിച്ചത് റെസ്‌റ്ററന്‍റുകാരെ പ്രകോപിപ്പിച്ചെന്ന് തോന്നുന്നു. വെള്ളിയാഴ്‌ചയിലെ തിരുവോണത്തിരക്ക് ഇലയിലെന്ന പോലെ തെളിഞ്ഞു കണ്ട റെസ്‌റ്ററന്‍റുകാര്‍ അധികസേവനത്തിന് വിളിച്ചത് ചില ബംഗാളികളെ ആയിരുന്നു. തിരുവോണ ഉച്ചക്ക് രണ്ടേ രണ്ട് മലയാളിവര്‍ഗമേ ഉണ്ടായിട്ടുള്ളൂ. സദ്യ കഴിച്ചവരും സദ്യ വച്ച്‌-വിളമ്പിയവരും. ബംഗാളികള്‍, മീന്‍സ്, ബംഗ്‌ളാദേശികള്‍, എപ്പോഴും ലഭ്യമാണല്ലോ. അപ്പോള്‍ നമ്മുടെ ബംഗാളിപ്പയ്യന്‍ സാമ്പാറ് വിളമ്പുന്നു. ചോറിന് പിന്നാലെ പോകണമെന്ന ലളിത തത്വം അവനറിഞ്ഞുകൂടായിരിക്കണം.

അപ്പോഴാണ് നമ്മുടെ കസ്‌റ്റമര്‍ കുടുംബസമേതം സദ്യ കഴിക്കുന്നത്. പരിപ്പും നെയ്യും ഒഴിവാക്കി ആശാന്‍ സാമ്പാറിനെ വിളിച്ചു. ഒരു മിനിറ്റ് എന്നു പറഞ്ഞു പോയ അവനെ എല്ലാവരും തന്നെ വിളിച്ചു എന്ന് പറയാം. നമ്മുടെ കസ്‌റ്റമര്‍, ഭാര്യയുടെയും കുട്ട്യോള്‍ടെയും മുന്നില്‍ ആളായതാണെന്ന് ആളുകള്‍ പറയുന്നു, ബംഗാളിയവനുമായി ഉരസുകയും ശേഷം കൈക്രിയ പ്രയോഗിക്കുകയും ചെയ്തു.

പൊതുസദ്യജനവികാരം മാനിച്ച് നേതാവ് ചമഞ്ഞ് പ്രതികരിച്ചതാവാനും മതി കക്ഷി. റെസ്‌റ്ററന്‍റുകാര്‍ക്കും പക്ഷെ പ്രതികരിക്കണമല്ലോ. സദ്യ കഴിക്കുന്നതിനിടെ ഒത്തുതീര്‍പ്പിന് പോകാനും മറ്റുള്ള അഭ്യുദയകാംക്ഷികള്‍ക്ക് മടി. ഡിസ്‌കഷന്‍ റെസ്‌റ്ററന്‍റുകാരും കിംഗ് കസ്‌റ്റമറും തമ്മില്‍ നടക്കുന്നതിനിടെ ഒരു കാര്യം മോരിലെ വെണ്‍മ പോലെ വെളിവായി. കസ്‌റ്റമര്‍ നല്ല വാസ്‌തക്കാരനാണ് - ഉന്നതങ്ങളില്‍ പിടിപാടുള്ളയാളാണ്. സംഭവാന്ത്യം സാമ്പാറിന് വേണ്ടി അടി കൊണ്ടവന് അത് ഓര്‍മയായി. അതോ മറ്റ് പല ഓര്‍മകളില്‍ ഒന്നു മാത്രമോ!

ഗുണപാഠം: ഓണസദ്യയെ ഔട്ട്‌സോഴ്‌സ് ചെയ്യരുത്

Tuesday, September 6, 2011

ആലീസിന്‍റെ പേരിലൊരു രോഗം

ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രം പിടിപെട്ടാല്‍ നിങ്ങളുടെ കൈ തലച്ചോറിനെ അനുസരിക്കില്ല. നിങ്ങള്‍ക്കെതിരെ അപകടപരമായി ഓങ്ങാനും മതി നിങ്ങളുടെ സ്വന്തം കൈപ്പത്തി. അന്യഗ്രഹജീവികരരോഗത്തിന് കാരണം തലച്ചോര്‍ ക്ഷതം തന്നെ. സ്‌ട്രോക്ക്, ബ്രെയിന്‍ സര്‍ജറി കഴിഞ്ഞുള്ള കുഴപ്പങ്ങള്‍ തുടങ്ങിയവയും എ എച്ച് എസിന് ഹേതുവാകും. ഇടത്തേക്കൈയ്യന്‍മാര്‍ക്ക് വലത്കൈയിലാവും രോഗം വരിക. അനുസരിക്കാത്ത കൈയില്‍ വടി പോലെ എന്തെങ്കിലും പിടിക്കാന്‍ കൊടുക്കുന്നതിലൂടെ 'അവനെ' കണ്‍ട്രോള്‍ ചെയ്യാം.

അന്തോണീസ് പുണ്യവാളന്‍റെ തീ എന്ന ഭക്‌ഷ്യവിഷബാധക്ക് അര്‍ഗെറ്റിസം എന്നും പേര് (എര്‍ഗറ്റ് എന്ന ഫംഗസില്‍ നിന്നും വരുന്നു; ബാര്‍ലി, ഗോതമ്പ് ധാന്യങ്ങളില്‍ വളരുന്നു). തീയിലകപ്പെട്ടതുപോലെ തോന്നും എന്നതാണ് ലക്ഷണം. ചൊറിച്ചിലും ഇക്കിളിയുമായി ആരംഭിക്കുന്ന രോഗം ആളിത്തുടങ്ങും. വ്രണങ്ങളിലേക്ക് ചോരയോട്ടം നില്‍ക്കുമ്പോള്‍ ഒരവയവം തന്നെ മുറിഞ്ഞു പോകുന്ന അവസ്ഥ വരാം.

അന്തോണീസ് പുണ്യവാളന്‍റെ ചേട്ടനാണ് എന്നന്നത്തേക്കും ഇരുട്ട് എന്ന സൂര്യാഘാതം. കണ്‍ജെനിറ്റല്‍ എറിത്രോ പോയെറ്റിക് പോര്‍ഫിയറ എന്നോ മറ്റോ ആണ് ശാസ്ത്രനാമം. കേട്ടിട്ട് പൊള്ളുന്നു. പൊള്ളി ഭസ്‌മമാകുന്നതാണ് രോഗം. സൂര്യവെളിച്ചത്തോട്
സൂപര്‍സെന്‍സിറ്റിവിറ്റിയുള്ള സി ഇ പി ക്കാര്‍ രാത്രി പുറത്തിറങ്ങിയാല്‍ മതി. പകല്‍ പുറത്ത് പോകണമെങ്കില്‍ ചന്ദ്രനില്‍ പോകുന്ന പോലെ വേണം. രക്തത്തിലെ പോര്‍ഫിയറിന്‍സ് കളയണമെങ്കില്‍ ബ്‌ളഡ് ട്രാന്‍സ്‌ഫ്യൂഷന്‍ നടത്താമെന്ന പ്രതിവിധിയുണ്ട്.

ഇരട്ട അസ്ഥികൂടം എന്ന ഫൈബ്രോ ഡിസ്‌പ്‌ളേഷ ഓസിഫിക്കാന്‍സ് പ്രോഗ്രെസ്സെവ എന്ന എഫ് ഓ പി പിടിപെട്ടാല്‍ എല്ലുകള്‍ വളര്‍ന്ന് തുടങ്ങുകയായി. ആവശ്യമില്ലാത്തിടത്തും വളര്‍ന്ന് ശരീരം ഒരു കൂട്ടിനകത്താവും. അധിക എല്ലുകള്‍ സര്‍ജറിയിലൂടെ നീക്കാമെന്ന് വച്ചാല്‍ കമ്യൂണിസ്‌റ്റ് പച്ച പോലെ ദാ വളരുന്നു എല്ല്. പ്രോമിത്യൂസിന്‍റെ കരള്‍ പക്ഷി കടിച്ചാലും വളരുന്നു എന്ന കഥയോര്‍ക്കാം ഈ കരള്‍ പിളരും കാലത്ത്.

നമ്മുടെ തലച്ചോറും മാംസവും ശാപ്പിടുന്ന ബാക്‌റ്റീരിയകളാലും പ്രീയോണ്‍സുകളാലും സമൃദ്ധമാണ് ലോകമിന്ന്. അത്ഭുദലോകത്തെ ആലീസിന്‍റെ മായക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന ലോകം നമുക്ക് ഒരു ലോകം തരികയും നമ്മെ ലോകത്ത് ഒറ്റപ്പെട്ടവരാക്കുകയും ചെയ്യുന്നു.

Friday, September 2, 2011

കുവൈറ്റില്‍ ചിത്രീകരിക്കുന്ന ആല്‍ബത്തിലേക്ക് ആവശ്യമുണ്ട്

ഓ.എന്‍.വി, റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ തുടങ്ങിയവര്‍ എഴുതി വിശ്വജിത്ത് ഈണമിട്ട് ഹരിഹരന്‍, ശരത്, കാവാലം ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയവര്‍ ആലപിക്കുന്ന രാഗസൂത്ര മ്യൂസിക് കമ്പനിയുടെ മ്യൂസിക് ആല്‍ബത്തിന്‍റെ പ്രൊമോ ഷൂട്ടിങ്ങ് കുവൈറ്റില്‍ വച്ച് നടത്തുന്നു. പത്ത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള പുരുഷന്‍മാരെയും സ്‌ത്രീകളെയും അഭിനയിക്കുന്നതിലേക്കും പ്രായപരിധിയില്ലാതെ ടെക്‌നീഷ്യന്‍മാര്‍, അസിസ്‌റ്റന്‍റുമാര്‍ തുടങ്ങിയവരെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്കും രാഗസൂത്ര ക്ഷണിക്കുന്നു. തെരെഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ സഹിതം ഈ വിലാസത്തില്‍ ബന്ധപ്പെടുക: ragasuthra@gmail.com

Blog Archive