Search This Blog

Tuesday, April 14, 2015

ഗുന്തര്‍ ഗ്രാസ് - ടിന്‍ ഡ്രം

'ടിന്‍ ഡ്രമ്മി'ല്‍ ഒരു സീനുണ്ട്. മൂന്നാം വയസില്‍ വളര്‍ച്ച നിലച്ച ഓസ്‌കാര്‍ എന്ന ചെറുക്കന്‍ അമ്മയുടെ കൂടെ പള്ളിയില്‍ പോകുന്നു. അതിനോടകം പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്, അവന്‍ ഡ്രം വായിക്കുന്നത് മുതിര്‍ന്ന ലോകത്തിന്‍റെ താളം തെറ്റിക്കാനാണ്. അവന്‍റെ ജനനം തന്നെ - സിനിമയുടെ തുടക്കത്തില്‍ - കാമറ അപ്‌സൈഡ് ഡൌണ്‍ ആക്കി വച്ച് അവന്‍റെ ദൃഷ്‌ടിയില്‍, പുറത്തേക്ക് വരുന്നതിലുള്ള അവന്‍റെ നീരസം പ്രകടിപ്പിക്കുന്ന വോയ്‌സ് ഓവറിലാണ്. പള്ളിയില്‍, അവന്‍റെ അമ്മ ആറാമത്തെ പ്രമാണം തെറ്റിച്ചതായി കുമ്പസാരിക്കുമ്പോള്‍ അവന്‍ ഉണ്ണീശോയെ കൈയിലേന്തി നില്‍ക്കുന്ന കന്യാമറിയത്തിന്‍റെ പ്രതിമയില്‍ അള്ളിപ്പിടിച്ച് കയറി ഡ്രം ഉണ്ണീശോയുടെ കഴുത്തിലിട്ട് കൈകളില്‍ കോലുകള്‍ പിടിപ്പിച്ച്  ഡ്രം വായിക്കാന്‍ പറയുന്നു. തുടര്‍ന്ന് ഉണ്ണീശോയുടെ ചെകിടത്തടിക്കുന്നു.

ഞാന്‍ വിചാരിച്ചു 1899-ല്‍ നടക്കുന്നതായി പറയുന്ന, 1959-ല്‍ ഇറങ്ങിയ നോവല്‍ ജര്‍മ്മന്‍ സമൂഹത്തെ എന്തുമാത്രം ഷോക്കടിപ്പിച്ചു കാണും! ഡ്രം വായിക്കുന്ന ഓസ്‌കാറിന്‍റെ പിതൃത്വം, കൌമാര ഗര്‍ഭം, ലൈംഗികവൈകൃതങ്ങള്‍,  ആത്മഹത്യ എന്നിങ്ങനെ ഷോക്കുകളുടെ വെടിക്കെട്ടാണ് ടിന്‍ ഡ്രം അടിച്ച് കേള്‍പ്പിക്കുന്നത്. പാമ്പ് പോലിരിക്കുന്ന മല്‍സ്യം, ആരല്‍,  കഴിക്കാന്‍ ഭര്‍ത്താവ് പറഞ്ഞത് കേട്ട് ച്ഛര്‍ദ്ദിക്കുന്ന ഭാര്യ പിന്നെ ഗര്‍ഭവതിയായിരിക്കെ പച്ച മല്‍സ്യത്തെ തിന്നുന്ന കാഴ്‌ച, രണ്ടാം ലോക യുദ്ധകാലത്ത് റഷ്യന്‍ പട്ടാളം ഓസ്‌കാറിന്‍റെ വീട്ടില്‍ ഇരച്ചു കയറിയപ്പോള്‍ നാസി-പിന്‍ ഒളിപ്പിക്കാന്‍ വേണ്ടി അത് വിഴുങ്ങാന്‍ ശ്രമിക്കുന്ന ഓസ്‌ക്കാറിന്‍റെ പിതാവ് തൊണ്ടയില്‍ കുടുങ്ങി വെപ്രാളപ്പെടുകയും തുടര്‍ന്ന് വെടിയേറ്റ് മരിക്കുകയും ചെയ്യുന്ന കാഴ്ച... യാഥാര്‍ത്ഥ്യ-ഫാന്‍റസികളുടെ പൂരം!
 
ഭൂമിശാസ്ത്ര-സാസ്‌ക്കാരികപരങ്ങളായി പോളണ്ടിനും ജര്‍മ്മനിക്കുമിടയില്‍ വളരുന്ന ഓസ്‌ക്കാറിന് ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ഡ്രം സമ്മാനിക്കുന്നത് അവന്‍റെ അമ്മയാണ്.  തീന്‍മേശക്ക് മുകളില്‍ മദ്യക്കുപ്പികളും, അടിയില്‍ അവന്‍റെ അമ്മയുടെ സ്‌കേര്‍ട്ടിനിടയിലൂടെ ഷൂസിട്ട ഒരു ആണ്‍പാദം പുളയുന്നതും കണ്ടാണ്, ഇനി വളരേണ്ട എന്ന് അവന്‍ തീരുമാനിക്കുന്നത്. കഥാവസാനം പിതാവിന്‍റെ ശവ'സംസ്‌ക്കാര'ത്തിനിടെ അവന്‍ വളരാന്‍ തീരുമാനിക്കുന്നു - അവന്‍റേതെന്ന് സംശയിക്കപ്പെടുന്ന കുഞ്ഞിന്‍റെ കല്ലേറ് കൊണ്ട്.

കഥാപാത്രത്തിന് വളര്‍ച്ചക്കുറവാണെങ്കിലും, 'വിശാല'യാഥാര്‍ത്ഥ്യം വരച്ച് ഭീകരവളര്‍ച്ചയെത്തിയ നോവലിന്‍റെ കര്‍ത്താവ്, ഗുന്തര്‍ ഗ്രാസ്, വായനാലോകത്തെ ഷോക്കടിപ്പിച്ചു - നാസിക്കെതിരെ പറഞ്ഞിരുന്ന ഗ്രാസ് ഒരിക്കല്‍ നാസിപ്പടയില്‍ അംഗമായിരുന്നു എന്ന് വെളിപ്പെടുത്തിയപ്പോഴും കിഴക്ക്-പടിഞ്ഞാറ് ജര്‍മ്മനികളുടെ ഏകീകരണം ലോകസമാധാനത്തിന് വീണ്ടും ഭീഷണിയാവുമെന്ന് പറഞ്ഞപ്പോഴും. കാത്തലിക്-ലൂഥറന്‍ സഭകള്‍ നാസിസത്തിന്‍റെ ധാര്‍മ്മിക കൂട്ടാളികളാണെന്നും ഗ്രാസ് പറഞ്ഞു. മരിക്കുമ്പോള്‍ പദ്യവും ഗദ്യവും കലര്‍ത്തിയ സാഹിത്യരൂപത്തില്‍ ഒരു രചനയിലായിരുന്നുവെന്ന് പത്രത്തില്‍. 

Thursday, April 9, 2015

A playwright’s experiences with an all-woman theater group in Kuwait

Love, not money, is the most important thing in life. So says a criminal grandmother involved in human and drug-trafficking in my play - ‘Would you light this torch?’ This female character is jailed and later brought to Kuwait by her daughter. She goes through a personal metamorphosis, to reach this conclusion - the defining lesson of her life. The play was performed by 33 amazing women actors and won the Best Drama in the Gulf Award by the Music and Drama Academy of the Cultural Affairs Department of the Government of Kerala, India.
I am honored with the distinction and to confess, proud of what I have achieved. But now I look back and ask: Is it true that love surpasses money? Or is it fame, recognition and a sense of fulfillment the greatest riches in life? I wondered why the female actors, from a three-month-old cutie to a 55-year old granny (in real life) would so whole heartedly commit to the long hours of rehearsal and practice. Why they would commit hours and hours of work for a onetime performance.
These working women and students - including my two daughters - left their work and families behind, studied their lines, came for the rehearsals that went on for three months, arranged for their costumes and props and gave a thundering performance without a hitch. God knows what else they did because these women do not tell you everything of the work that fills their days and nights.
While I was one among them, I was in a world far away, cerebrally, from my work schedules and the company of weekend men with debates on politics, cricket, money and of course women. For three months, I rarely saw my wife who works night shifts. I had sleepless nights thinking over the scenes and how to improve them. I felt happy seeing that the drama crew rehearsing the lines I wrote between my work schedules and enacting what I had envisioned. I was becoming a dictator, just like the character in my play.
I fought with them over differences of opinions whenever they changed what I wrote. With a woman director also helping, I realized my dream of forming a theater group made up of women expats in the Gulf. They named the group Nirbhaya (fearless) after the Delhi girl who was brutally raped in a bus and later died. They shared their joys, sorrows and homemade cakes.
They too had fights over not coming on time for rehearsals and other issues that delayed their schedules. I found these fights trivial but considered my fights with them serious. Whenever I fought with them, I thought of my family and the amazing balance as if nothing had happened. When the Kerala drama academy announced a drama competition for Malayali expats in the Gulf in September, I drafted my script and read it to the Nirbhaya actors. I titled my script ‘Would you light this torch?’ suggesting the new generation is looking for light from the old generation.
I placed my characters in Jleeb Al-Shuyoukh, a place with the nickname Keralafornia. Issues like the Russian military intervention in Ukraine and the Palestinian struggle were put in the mouth of my characters, thanks to my experience in Kuwait Times. It was Modi’s time in India too. I wished, through my script, that democracy will survive despite monarchies and dictatorships, just like the new generation who will transcend the old. The hunt for actresses was not easy.
The pillars of Nirbhaya Theater, Nayana Santhosh, Mini Satheesh, Paulsy Biju and Treesa Wilson, who won the best actress award, brought in their friends and their kids. I eventually found one on Facebook and messaged her to take a small role in our play. “Who, me? I’m not an actress,” she replied. “Why not?” I said. She gave it a try and blew away the minds of many, including her teenage children’s, her parents’ and mine. On the day of the competition, Feb 25, the Salmiya Indian Community School hall was packed. In pin-drop silence, the audience watched mobs lynching the dictator, kids watering the plants and painting green their surroundings.
The audience gave a roaring applause when the protagonist brought her three-month-old child, making the grandma utter her love - not money - dialogue. KD 450 was spent for the script to be dramatized. We all shared that too. But do I still think love is more important than money? I’m not sure. But I am a happier person now.
http://news.kuwaittimes.net/a-playwrights-experiences-with-an-all-woman-theater-group-in-kuwait/ 

kerala sangeetha nataka akademi award function


കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് മല്‍സര വിശേഷങ്ങള്‍

ലോക നാടകദിനമായ മാര്‍ച്ച് 27-ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടക അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരേക്കാള്‍ (മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്‌ക്കാരിക മന്ത്രി കെസി ജോസഫ്, കവയിത്രി സുഗതകുമാരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍) എത്തിച്ചേരാതിരുന്നവരും ശ്രദ്ധേയരായി. മികച്ച സംവിധായകന്‍, നടന്‍,  മികച്ച അവതരണത്തിന് തെരഞ്ഞെടുത്ത നാടകസംഘം എന്നിവര്‍ അവരുടെ നാടകങ്ങള്‍ മുന്‍പ് അവതരിപ്പിക്കപ്പെട്ടതായിരുന്നു എന്ന കാരണത്താല്‍ അയോഗ്യരാക്കപ്പെടുകയായിരുന്നു. ഇത് നാടകലോകത്തെന്നല്ല, ഇതരരംഗങ്ങളിലും സംവാദങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ത്തുന്ന കാര്യമാണ്. നേരത്തേ പ്രസിദ്ധികരീക്കപ്പെട്ട കഥകളുടെയോ നാടകങ്ങളുടെയോ പുനരാവിഷ്‌ക്കാരമാവാമെന്നിരിക്കേ മുന്‍പ് അവതരിപ്പിച്ചത് പുന:സൃഷ്‌ടിക്കുകയായിരുന്നു അയോഗ്യരാക്കപ്പെട്ടവര്‍ എന്ന് തെളിഞ്ഞ സ്ഥിതിക്കാണ് അക്കാദമി ആ അവാര്‍ഡുകള്‍ മരവിപ്പിച്ചത്. 



ഖത്തറില്‍ അവതരിപ്പിച്ച തോടിനപ്പുറം പറമ്പിനപ്പുറം എന്ന നാടകവും ബഹ്‌റിനിലെ പനിയന്‍ എന്ന നാടകവുമാണ് വിവാദത്തിലായത്. ഈ നാടകങ്ങള്‍ മുന്‍പ് അവതരിപ്പിക്കപ്പെട്ടതാണെന്ന് എതിര്‍നാടക സംഘക്കാര്‍ പരാതി കൊടുക്കുകയായിരുന്നു എന്ന് കേള്‍ക്കുന്നു. ഇതേ നാടകങ്ങളിലെ നടനും സംവിധായകനും അയോഗ്യരായതിന് ശേഷം, അതിലൊരാളുടെ ഫെയ്‌സ്‌ബുക്ക് കമന്‍റ് പറഞ്ഞത് കൂടെനിന്ന് പാര വെച്ചു എന്നാണ്. 
വിവാദങ്ങള്‍ ഏതൊരവാര്‍ഡിന്‍റെയും നിഴലാകയാലും മലയാളിക്ക് അത് ശീലമാകയാലും ഈ മരവിപ്പിക്കലും കഴിഞ്ഞ രംഗം പോലെയായി. മുന്‍പ് അവതരിപ്പിച്ചത് പുന:സൃഷ്‌ടിക്കുകയായിരുന്നില്ല, കേട്ട കഥകള്‍ക്ക് അവരുടേതായ രംഗാവിഷ്‌ക്കാരം കൊടുക്കുകയായിരുന്നു എന്നാണ് അയോഗ്യരായവരുടെ വാദം.
 
മികച്ച അവതരണം നേടിയ തോടിനപ്പുറം പറമ്പിനപ്പുരം ഉണ്ണി ആറിന്‍റെ കഥയാണ്. ഖത്തറിലെ നാടകപ്രവര്‍ത്തകര്‍ അതിന് രംഗപാഠമൊരുക്കി. അത് നല്ല നാടകമായിരുന്നെങ്കിലും മികച്ച രചനക്കുള്ള അവാര്‍ഡ് പരിഗണിക്കുമ്പോള്‍ മൌലികത ഒരു മാനദണ്ഡമായി വരികയും അങ്ങനെ ഈയുള്ളവന്‍ എഴുതി നിര്‍ഭയ തിയറ്റേഴ്‌സ്, കുവൈറ്റ് അവതരിപ്പിച്ച 'ഈ ചൂട്ട് ഒന്നു കത്തിച്ചു തര്വോ?' എന്ന നാടകം പുരസ്‌ക്കാരത്തിനര്‍ഹമാവുകയും ചെയ്തു. സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന നാടകസംഘമാണ് നിര്‍ഭയ. 33 സ്ത്രീകള്‍ 'ഈചൂട്ടില്‍' വേഷമിട്ടു. അതിലെ ഒരു നടി - ട്രീസ വില്‍സണ്‍ - മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. കഴിഞ്ഞ വര്‍ഷം നിര്‍ഭയ അവതരിപ്പിച്ച പശു എന്ന നാടകവും എനിക്ക് മികച്ച രചനക്കുള്ള അവാര്‍ഡ് നേടിത്തന്നിരുന്നു. 

നാല് തലമുറകളും ഒപ്പം നീങ്ങുന്ന ചരിത്രവുമാണ് 'ഈ ചൂട്ടി'ന്‍റെ ഒഴുക്ക്. പശ്ചാത്തലം കുവൈറ്റ്. പഴയ തലമുറകളില്‍ നിന്നും എന്താണ് തള്ളേണ്ടതെന്നും കൊള്ളേണ്ടതെന്നും അറിയാവുന്ന പുതിയ തലമുറ കേന്ദ്രസ്ഥാനത്ത്. സമാന്തരമായി മറ്റൊന്ന് കൂടി പറഞ്ഞു വച്ചു: രാജഭരണത്തെയും ഏകാധിപത്യത്തെയും ജനാധിപത്യം അതിജീവിക്കുമെന്നത് - പഴയ തലമുറയുടെ പാപങ്ങളെ പുതു തലമുറ എന്ന പോലെ.  

പഴയ തലമുറയുടെ പാപങ്ങളുടെ മൂര്‍ത്തീമദ്‌ഭാവമായി ഒരു വീസാത്തട്ടിപ്പുകാരിയെ സൃഷ്‌ടിച്ചു. ഇവര്‍ക്ക് ഡ്രഗ്‌സ് കച്ചവടം മുതല്‍ ഓണ്‍ലൈന്‍ തെമ്മാടിത്തം വരെയുണ്ട്. അവരുടെ അമ്മയെ അവര്‍ മറ്റ് വീടുകളില്‍ മെയ്‌ഡ്-പണിക്കയച്ചും പണമുണ്ടാക്കുന്നു. മെയ്‌ഡമ്മയാണെങ്കില്‍ പലതും കടിച്ചിറക്കുന്ന കൂട്ടത്തില്‍ അതും ഇറക്കി, പുത്യ പിള്ളാര്‍ക്ക് ഓര്‍മ്മ്യാ കൊടുക്കണ്ടെ, ഓര്‍മ്മയില്ലാതാക്കണ സാധനല്ല (ഡ്രഗ്‌സല്ല) എന്ന് പറയാനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുകയും ചെയ്യുന്നു. ആ മെയ്‌ഡമ്മക്കാണ് മികച്ച നടി അവാര്‍ഡ്.
കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലായി പത്ത് നാടകങ്ങള്‍ മല്‍സരിച്ചു. ശ്രീജിത്ത് രമണന്‍, സുധീര്‍ പരമേശ്വരന്‍, സികെ ഹരിദാസന്‍  എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Wednesday, October 8, 2014

Ravivarma Thampuran’s Bhayankaraamudy

A call amid communal complexities
Ravivarma Thampuran’s debut novel mirrors a scary face of Kerala


Bhayankaraamudy (The alarming mount), the not much explored place in southern Kerala, is the title of a novel that very much explores a theme that many writers decline to tread: the growing communal disharmony in Kerala. The point, the first time novelist Ravivarma Thampuran is making is worthy of note that we are all bound by our own human nature despite our color and creed. Heard this thousand times over? Varma asserts his positive premise apophatically, attaining his point through negation, by detailing the blemished chapters of a 100 years long history – from Tipu Sultan’s divide and rule policy through Narendra Modism’s hold in Kerala, a state once resistant to communal politics. His intentions are pure even when he imagines that Kerala, like Kashmir, might ask for independence by its own destructive forces conditioned by external power brokers who script a divided nation vulnerable for invasions of many kind. His logic that we were all once one-culture people before we became Muslims, Christians and Hindus may not be approved by all, a point that in a way can only strengthen his point.


The 150-page Malayalam novel, published early this year, had its second edition released in Kuwait in September during Venmany Association program in which Varma was the chief guest. “My aim is that we, as responsible people, do not turn a blind eye to the dividing forces”, said Varma, a journalist and an author of a couple of short stories and studies. 
At heart the novel is about the decadence of Malayali society that is prone to detachment and exclusion of others that are even facilitated by the media. The setting, a newspaper office where an editor is killed at the eerie hours of the night, could be possible anywhere. The eeriness is translated into the language of the rowdies and the radicals for the democratic reader. Varma does not spare any forces that have left their evil footprints in the otherwise refined society whether it be the moral police, or the charismatic movement or the young militia who have been practicing their shooting skills on wooden figures.


Abundant references, brief quotes and quips, and relevant newspaper stories blood the body of a novel that is written from an investigator’s angle. The journalists who form a resisting alliance are frustrated by their discovery of their fiery editor’s unholy links. But the killer is yet another frustrated both on a personal and social level.


Varma does not offer solutions nor does he intimidate the reader. He does find fear as the root cause of evil then of the rulers and now of the separatists. The novel is rather a signboard than an in depth treatise or critique on the communally-corrupted society. Perhaps that is the author’s tactic for the novel to reach a greater audience which is the purpose of such a theme.

Tuesday, July 15, 2014

നദീന്‍ ഗോദിമര്‍ nadine gordimer

മാറി നില്‍ക്കേണ്ടി വരുന്നതും എന്നാല്‍ ഇടപെടേണ്ടി വരുന്നതും തമ്മിലുള്ള ടെന്‍ഷനാണ് എഴുത്തുകാരിയെ സൃഷ്‌ടിച്ചതെന്ന് നദീന്‍ ഗോദിമര്‍ ഒരിക്കല്‍ പറഞ്ഞു. അപാര്‍ത്തീഡ് ഗോദിമര്‍ പ്രധാനവിഷയമായി എടുത്തിരുന്നില്ല.
പക്ഷെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ കുഴിക്കുമ്പോള്‍ ആ അടിച്ചമര്‍ത്തല്‍ പറയാതിരിക്കുക അസാധ്യമായിരുന്നു. രാഷ്‌ട്രീയവും അവര്‍ ഒഴിവാക്കാനാഗ്രഹിച്ച വിഷയമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം  അപാര്‍ത്തീഡും രാഷ്‌ട്രീയവും അവരുടെ മുഖ്യവിഷയങ്ങളായി. ബ്‌ളാക്ക് ടൌണ്‍ഷിപിലെ വേനല്‍ച്ചൂട് കട്ട കുത്തി നിന്ന ഹോളോബ്രിക്‌സ് പരിസരം മുതല്‍ വെള്ളക്കൊളോണിയല്‍ ലോകത്തെ അപരാഹ്ന സദ്യകള്‍, നീന്തല്‍ക്കുളക്കരയിലെ ചുട്ടിറച്ചിപ്പാര്‍ട്ടികള്‍, വേട്ടവിളയാടലുകള്‍ വരെ അവര്‍ എഴുത്തില്‍ വെറുതെ വിട്ടില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി.) മെംബറുമായിരുന്നു അവര്‍.

സാമൂഹ്യചരിത്രം എഴുതിയ വ്യക്തിചിത്രങ്ങളാണ് ഗോദിമര്‍-രചനകള്‍ എന്ന് നിരൂപകര്‍ വരച്ചിട്ട എഴുത്തുകാരി രാഷ്-ട്രീയ വിമോചനങ്ങളെക്കുറിച്ച് എഴുതിയതത്രയും സ്വകാര്യമോചനം മൂടുപടമിട്ടതാണെന്നും ചിലര്‍ പറഞ്ഞു. അച്ഛനുമായി ബന്ധം വേര്‍പെടുത്തിയ അമ്മയുടെ നിശിതരീതികളില്‍ വളര്‍ന്ന ഗോദിമറിന്‍റെ ബാല്യമായിരുന്നു ആ പറഞ്ഞതിന്‍റെ പശ്ചാത്തലം.

കറുത്ത ദക്ഷിണാഫ്രിക്കയോട് വാല്‍സല്യ വീക്ഷണത്തിന്‍റെ മുഖംമൂടിയണിഞ്ഞ വാക്കുകള്‍ ഉപയോഗിച്ച കപടവെള്ളക്കാരിയായിരുന്നു അവര്‍ എന്ന് ചിലര്‍.

ദക്ഷിണാഫ്രിക്കയിലെ ട്രാന്‍വോളില്‍ കുടിയേറിയ യഹൂദ ദമ്പതികളുടെ മകളായിരുന്നു അവര്‍. ലിത്വാനിയയില്‍ വാച്ച് റിപയറര്‍ ആയിരുന്ന അച്ഛന്‍ പിന്നീട് ജ്വല്ലറി തുടങ്ങിയതാണ് കുടുംബകഥയിലെ ഒരു പരിണാമഗുപ്തി. അമ്മ ഇംഗ്‌ളീഷുകാരിയായിരുന്നു. അസംതൃപ്‌തമായ ദാമ്പത്യത്തില്‍ അമ്മ എല്ലാ ഊര്‍ജ്ജവുമൊഴുക്കിയത് രണ്ട് പെണ്‍മക്കളെ - നദീനും ചേച്ചിയും - വളര്‍ത്താനായിരുന്നു.

മൂന്ന് പുസ്തകങ്ങള്‍ നിരോധിച്ച ഭരണകൂടം അവരെ പക്ഷെ ശിക്ഷിച്ചില്ല. ഒരു നിശ്ചിത വീക്ഷണത്തിന്‍റെ തീവ്രസ്വരമായിരുന്നില്ല അവരുടേത്. വെള്ള-കറുത്ത വര്‍ഗവിവേചനത്തേക്കാള്‍ അവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്‌ലിം കുടുംബമാണ് ഒരു കഥാപരിസരം (എ ചിപ് ഒവ് ഗ്‌ളാസ് റൂബി). ഒരു കഥയില്‍ ജൂലൈ എന്ന കറുത്തവന്‍ അവന്‍റെ വെള്ള യജമാനരെ കലാപസമയത്ത് ആരുമറിയാതെ സൊവെറ്റോയിലെ ബ്‌ളാക്ക് ടൌണ്‍ഷിപില്‍ രഹസ്യമായി കൊണ്ടുവന്ന് താമസിപ്പിക്കുന്നു. അപാര്‍ത്തീഡിന്‍റെ അന്ത്യവും ദക്ഷിണാഫ്രിക്കയുടെ പുനര്‍ജന്‍മവും അവര്‍ നേരത്തേ പ്രവചിച്ചതാണ്, കഥകളിലൂടെ.     ന്യൂനപക്ഷ വെള്ളക്കാര്‍ കറുത്തവരുടെയിടയില്‍ മനുഷ്യര്‍ കാട്ടില്‍ മരങ്ങളുടെ ഇടയില്‍ കഴിയുന്നതുപോലെ ജീവിച്ചു എന്നവര്‍ എഴുതി.

 (കുവൈറ്റ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ)

Monday, July 7, 2014

കെ ആര്‍ മീരയുടെ ആരാച്ചാര്‍

കെ ആര്‍ മീരയുടെ ആരാച്ചാര്‍, കഥകളുടെ വയറിളക്കത്താല്‍ അതിസ്ഥൂലതയും ഉപരിപ്‌ളവതകളുടെ മേനിപറച്ചിലുകളാല്‍ മോടിയും കൈവരിച്ച ഗംഭീര സൃഷ്‌ടിയാണ്. ഈ 552-പേജ് നോവലിന്‍റെ ഗുണ അ-ഗുണങ്ങള്‍ വായനക്കാരനെന്ന നിലയില്‍ പറയാനാഗ്രഹിക്കുന്നു:

ഗുണങ്ങള്‍
1. മിത്തുകള്‍, ഐതിഹ്യങ്ങള്‍, പഴംപുരാണങ്ങള്‍, പാട്ടുകള്‍ എന്നിവ ചരിത്രവുമായി കൈകോര്‍ക്കുന്ന രചനാരീതി. മിഡ്‌നാപ്പൂരില്‍ നിന്നും ഹൌറയില്‍ ഉപജീവനം തേടി വന്ന ഒരു കുടുംബത്തിലെ മകന്‍റെ കണ്ണില്‍ നിന്ന് ചിതലുകളും മൂക്കില്‍ നിന്ന് ഉറുമ്പുകളും വമിക്കുന്നതും, ടിപ്പു സുല്‍ത്താന്‍റെ അനന്തരാവകാശികള്‍ റിക്ഷ വലിച്ചും വീട്ടുജോലിക്കാരായും ജീവിക്കുന്നതും നോവലിലെ എണ്ണമറ്റ ആകര്‍ഷക കഥകളില്‍ ഉദാഹരണങ്ങള്‍.

2. ഒരു സ്ത്രീ ആരാച്ചാരായി നിയമിതയാവുന്നതിന്‍റെ പുതുമ. നോവലിലെ നായിക ചേതനക്ക് മുന്‍പ് അവരുടെ മല്ലിക് കുടുംബത്തിലെ ആദ്യ സ്ത്രീ-ആരാച്ചാര്‍ പിംഗളകേശിനി തന്‍റെ  യജമാന ഭര്‍ത്താവ് തുഘന്‍ ഖാനില്‍ പിറന്ന ഒന്‍പത് കുഞ്ഞുങ്ങളെയും പൊക്കിള്‍ക്കൊടി കൊണ്ട് തൂക്കിലേറ്റിയ ആളാണ്. (തൊണ്ണൂറാം വയസില്‍ അന്നത്തെ പുരുഷനോടൊപ്പം രമിക്കവേ ആയിരുന്നു അവരുടെ മരണം.)  ചേതനയും കാലത്തിനൊത്ത ധൈര്യം കാട്ടുന്നതില്‍ 'മിടുക്കി' തന്നെ.

3. കൊല്‍ക്കൊത്തയുടെ കുഴഞ്ഞു മറിഞ്ഞ കഥാപരിസരവും ഇന്ത്യനവസ്ഥയുടെ സാംസ്‌ക്കാരിക പശ്ചാത്തലവും. പകുതി മലയാളിയായ വില്ലന്‍ കഥാപാത്രം സഞ്ജീവ്കുമാര്‍ മിത്ര, അയാളോടൊപ്പം ചേതന നടത്തുന്ന നഗരക്കറക്കം, ചേതനയുടെ തന്നെ ചായക്കടയും ചായ്‌പും ചാരവും ചാലുകളും ചേര്‍ന്ന കൂട്ടുകുടുംബാന്തരീക്ഷം.   ബ്രിട്ടീഷിന്ത്യ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ മുഖം കാട്ടുന്ന മഹാവേദി.

4. വ്യവസ്ഥിതിക്കെതിരെ ഒരു 22കാരി  നടത്തുന്ന ഒറ്റയാള്‍ച്ചങ്കൂറ്റം - അവളുടെ പ്രശസ്ത ആരാച്ചാര്‍ അച്ഛന്‍ ഫണിഭൂഷണ്‍ മല്ലിക്കിനെതിരെ (അച്ഛന് സാധിക്കാത്തത് എനിക്ക് സാധിക്കും), പാരമ്പര്യത്തിനെതിരെ (എനിക്ക് നിന്നെ അനുഭവിക്കണം എന്ന് സഞ്ജീവിനോട്),  മുതലാളിത്ത പീഡനങ്ങള്‍ക്കെതിരെ  (നിനക്കൊരാളെ തൂക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോഴേക്കും അയാളുടെ കഴുത്തില്‍ ദുപ്പട്ടക്കുരുക്ക് വീണു)കച്ചവടതാല്‍പര്യങ്ങള്‍ക്ക് ടോര്‍ച്ചടിക്കുന്ന മാധ്യമസംസ്ക്കാരത്തിനെതിരെ (മായയും യുക്തിയും മുക്തിയും കലരുന്ന ക്‌ളൈമാക്‌സ്).

5. ഒറ്റ ആംഗിളില്‍ വര്‍ത്തമാനകാലത്തിന്‍റെ വര്‍ത്തമാനം പറയുകയുമ്പോള്‍ത്തന്നെ  കഥാപാത്രത്തിന്‍റെ മനസില്‍ പഴംകഥകള്‍ ഓടുകയും അവ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന് പാഠമാവുകയും ചെയ്യുന്ന കഥനം.  ബംഗാളിലെ പട്ടിണിയെക്കുറിച്ച് പറയുമ്പോള്‍ രംഗം ടിവി സ്‌റ്റുഡിയോ ആണ്. അവിടെ സുന്ദരി-വാര്‍ത്താവായനക്കാരി മരണം പട്ടിണി കൊണ്ടല്ലെന്ന മന്ത്രി പ്രസ്താവന വായിക്കുന്നതും നായികയുടെ മനസില്‍ ഭിക്ഷ തേടിയെത്തിയ ആദിവാസി കുടുംബമാണ്. വീണ്ടും മന്ത്രിപ്രസ്താവനയും ടിവി-സുന്ദരിയും ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ എണ്ണം 22% വര്‍ദ്ധിച്ചതായുള്ള യുഎസ് ബാങ്ക് സര്‍വേ വാര്‍ത്തയും. അതില്‍ നിന്നും കട്ട് റ്റു നായികയുടെ ധര്‍മ്മസങ്കടങ്ങളിലേക്ക്.

അലോസരങ്ങള്‍

1. കഥകള്‍ എത്ര തന്നെയുണ്ടെന്നാലും എല്ലാറ്റിന്‍റെയും നിറം ഒന്നുതന്നെയാണെങ്കില്‍ എന്ത് ചെയ്യും? പ്രേമലത ചാറ്റര്‍ജി ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ കൊടുക്കുന്ന കഥയിലും പ്രണയം നിരസിച്ചതിനാല്‍ തൂങ്ങിമരിച്ച മകന്‍റെ വിയോഗത്താല്‍ ബിസിനസ് പൊളിയുന്ന മുതലാളി, കമ്പനി വില്‍ക്കുന്നതും, വാങ്ങാന്‍ വന്ന സേട്ടുവിന്‍റെ ഭാര്യ, മകന്‍റെ കാമുകിയായിരുന്നു എന്ന് വെളിപ്പെടുന്ന കഥയിലുമൊക്കെ സീരിയല്‍ക്കഥകളുടെ കുരുക്കുകളാണ്.

2. അതിനാടകീയതയാണ് നോവലിന്‍റെ വലിയ പോരായ്‌മ. എപ്പോഴെന്നില്ലാതെ പ്രത്യക്ഷപ്പെടുന്ന സഞ്ജീവ് കുമാര്‍ (അയാളുടെ വായില്‍ നിന്നും ചീഞ്ഞളിഞ്ഞവ ഇടയ്ക്കിടെ പുറപ്പെടുവിച്ചിട്ട് വേണം നായികാരോഷത്തിന് കാരണമൊരുക്കാന്‍),  ടിവി വാര്‍ത്ത കേള്‍പ്പിക്കാന്‍ വേണ്ടിയെന്നോണം കുട്ടി വന്ന് ടിവി ഓണ്‍ ചെയ്യുന്നത്, സഞ്ജീവ്-ചേതനാ സമാഗമത്തിന് വിഘാതമായി പ്രധാനപ്പെട്ട ഫോണ്‍ വരുന്നത്... ഒക്കെ പഴയ നമ്പരുകള്‍!  

3. വിവരണങ്ങളില്‍ മുങ്ങിപ്പോയ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും തീവ്രതയും.  രാമുദാ എന്നൊരു സഹോദരന്‍ ചേതനയ്ക്കുണ്ട്. ചേതനയുടെ അച്ഛന്‍ ഫണിഭൂഷന്‍ മല്ലിക് തൂക്കിലേറ്റിയ അമര്‍ത്ത്യ ഘോഷിന്‍റെ അച്ഛന്‍, പ്രതികാരമായി ആരാച്ചാരുടെ മകന്‍റെ കൈകാലുകള്‍ വെട്ടി.  നോവലില്‍ മുക്കാല്‍ഭാഗത്തോളം ആ വികലാംഗന്‍റെ  സാന്നിധ്യം മനസിലാവുന്നില്ല. ഒരു കുടുംബവഴക്കിനിടെ കൈകാലുകള്‍ ഇല്ലാത്ത അയാള്‍ തറയില്‍ തലയിടിച്ച് മരിക്കുന്ന ഭാഗമൊക്കെ ഓടിച്ച് വിവരിച്ച് പോവുകയാണ്  നോവലിസ്റ്റ് - അടുത്ത കഥ പറയാന്‍. നോവലിലാകെ കഥയുള്ളവരേക്കാള്‍ കഥ പറയുന്നവരാണ്.

4. ജീര്‍ണിച്ച മാധ്യമസംസ്‌ക്കാരം എത്രയോ ജീര്‍ണിച്ച വിഷയമാണ്! ജീര്‍ണതയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് പറച്ചില്‍ തന്നെ ജീര്‍ണമാവുന്ന ദൌര്‍ഭാഗ്യം നോവലിന്‍റെ കഴുത്തിലെ ഊരാക്കുടുക്കായി.  ശശി വാര്യര്‍ 13 വര്‍ഷം മുന്‍പ് ഹാങ്‌മാന്‍സ് ജേണല്‍ എഴുമ്പോള്‍ വിഷയത്തിന് പുതുമയുണ്ടായിരുന്നു.  2004-ല്‍ ജോഷി ജോസഫിന്‍റെ സിനിമയും വന്നു. ഇതിനിടയില്‍ മലയാളത്തില്‍ കാമറക്കായി അഭിനയിക്കേണ്ടി വരുന്നവരും സ്‌കൂപ്പുകളാകാന്‍ ചമക്കുന്ന വാര്‍ത്തകളും റേറ്റിങ്ങില്‍ തമസ്‌ക്കരിക്കുന്ന വാസ്തവങ്ങളും എത്രയോ ഒഴുകിപ്പോയി!

5. എല്ലാമറിയുന്ന, എല്ലായിടത്തും സാന്നിധ്യമുള്ള, സര്‍വശക്തരുമായ കഥാപാത്രങ്ങളാണ്, യാദൃശ്ചികതയുടെ ഔദാര്യം കൊടുത്താല്‍പോലും,  അവിശ്വസനീയതയുടെ മുഖങ്ങളുമായി നോവലിസ്‌റ്റിന്  തോന്നുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചേതന ടിവി-കാമറക്കൊത്ത് നീങ്ങണമെന്ന് ഡിമാന്‍ഡ് ചെയ്യുന്ന സഞ്ജീവിനെപ്പോലെ നോവലിസ്‌റ്റ് കഥാപാത്രങ്ങളുടെ മേല്‍ കുരുക്കിട്ട് ചലിപ്പിക്കുന്ന കാഴ്ച അരോചകമാണ്. എണ്‍പത്തിയെട്ട് വയസുള്ള, 451 പേരെ തൂക്കിക്കൊന്ന, ടിവി ഷോകളില്‍ കാശ് മേടിച്ച് പങ്കെടുത്ത് ഡയലോഗ് റൈറ്റ് ഹേ ന? എന്ന് ചോദിക്കുന്ന ഫണിഭൂഷണ്‍ മല്ലിക് - നായികയുടെ അച്ഛന്‍ - എന്തിന്, ഒരു സുപ്രധാന തൂക്കിക്കൊല നടത്താനുള്ള ദിവസം അടുക്കേ സ്വന്തം അനുജനെയും അനുജപത്നിയെയും വെട്ടിക്കൊലപ്പെടുത്തണം? ഭര്‍ത്താവിന്‍റെ ചികില്‍സക്കുള്ള പണത്തിനായി മാംസം വിറ്റതാണ് അനുജഭാര്യയെ കൊല്ലാന്‍ കാരണം. അനുജനെയോ? അത് നായികക്ക് ഒറ്റക്ക് തൂക്കിക്കൊല നടത്താന്‍ നോവലിസ്‌റ്റ് സൌകര്യം ചെയ്ത് കൊടുത്തതാണെന്ന് വരുന്നു. അങ്ങനെ നോക്കുമ്പോള്‍ മൌലികതയില്ലായ്മയുടെ തൂക്കിലേറേണ്ടി വരും നോവലിസ്‌റ്റിന്.  എല്ലാം പറഞ്ഞു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ലക്ഷ്മി മിത്തലിന്‍റെ വിവാഹത്തിന്‍റെ മുന്നൊരുക്കങ്ങളീക്കുറിച്ചുള്ള വാര്‍ത്തയുമുണ്ട്.  ആര്‍ഭാട വിവാഹം മിത്തലിന്‍റെ മകളുടേതായിരുന്നു എന്ന് കൃത്യതയോടെ പറയാന്‍ തിരക്കിനിടയില്‍ നോവലിസ്‌റ്റ്,
അതോ പ്രസാധകരോ, വിട്ടുപോയി.

Blog Archive