Search This Blog

Saturday, October 16, 2010

ബാല്യകാലസഖി കുവൈത്തില്‍ നാടകമാകുന്നു

വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാത നോവല്‍ ബാല്യകാലസഖിക്ക് നാടകരൂപം. കുവൈത്തിലെ എന്‍ചിനീയേഴ്‌സ് ഫോറത്തിന്‍റെ ഓണാഘോഷഭാഗമായി നവംബര്‍ അന്‍ചാം തീയതി 'ഇമ്മിണി ബല്യ' രീതിയില്‍ നാടകം അരങ്ങേറും. ഫോറത്തിലെ ഏതാനും എന്‍ചിനീയര്‍മാരാണ് ബേപ്പൂര്‍ സുല്‍ത്താന്‍ 1944 ല്‍ എഴുതിയ നോവലിന്‍റെ 50 മിനിറ്റ് നാടകരൂപത്തിന് പിന്നില്‍. കെ കെ ഷെമിജ്‌കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

ബഷീറിന്‍റെ ആത്മകഥാംശമുള്ള ബാല്യകാലസഖിയില്‍ മജീദ് എന്ന കഥാപാത്രമായാണ് എഴുത്തുകാരന്‍ പ്രത്യക്ഷപ്പെടുന്നത്. ദേശാടനകാലത്ത് കല്‍ക്കട്ടയിലെ ഒരു ബഹുനിലമന്ദിരത്തിന്‍റെ ടെറസ്സില്‍ ഉറങ്ങുന്ന മജീദിന്‍റെ മുന്‍പില്‍ സ്വപ്‌നത്തില്‍ കളിക്കൂട്ടുകാരി സുഹറ പ്രത്യക്ഷപ്പെടുന്നതും കഥാകാരനില്‍ ആ അനര്‍ഘനിമിഷം പ്രദാനം ചെയ്യുന്ന ഓര്‍മ്മകളും അനുഭൂതികളുമാണ് നോവലിന്‍റെ കാതല്‍. തന്നേക്കാള്‍ പ്രായം കൂടിയ ഒരു ഇറച്ചിവെട്ടുകാരനെ വിവാഹം ചെയ്ത സുഹ്‌റ സ്വന്തം മരണ വാര്‍ത്തയും മജീദിനോട് പറയുന്നതടക്കം സ്വപ്നം നാടകാവിഷ്‌ക്കാരത്തിന് ഏറെക്കുറെ സങ്കീര്‍ണ്ണമാണെന്നും വെല്ലുവിളി അറിഞ്ഞുകൊണ്ട് ഏറ്റെടുത്തതാണെന്നും സംവിധായകന്‍ ഷെമിജ്‌കുമാര്‍ പറയുന്നു.


എന്താണ് സുഹറ പറയാന്‍ ബാക്കി വച്ചത് എന്ന മജീദിന്‍റെ ആത്മഭാഷണത്തോടെ തുടങ്ങുന്ന നാടകത്തിന്‍റെ ദിവസേനയുള്ള റിഹേഴ്‌സല്‍ ഇപ്പോള്‍ നടന്നു വരികയാണ്. സ്വപ്നജീവി മജീദായി കുവൈത്തിലെ അറിയപ്പെടുന്ന നടന്‍ രാജേഷ് കുമാര്‍ അഭിനയിക്കുന്നു. സുഹ്‌റയായി പ്രീതി സീനുവും, മജീദിന്‍റെ ബാപ്പയും ഉമ്മയുമായി യഥാക്രമം ജോജനും ജെസ്സി ജെയ്സണും വേഷമിടുന്നു. കൌമാരത്തിലെ മജീദ്-സുഹ്‌റമാരെ സിദ്ധാര്‍ത്ഥ് ഹരികുമാര്‍, സെലിന്‍ വിന്‍സെന്‍റ് സന്തോഷ് എന്നിവര്‍ അവതരിപ്പിക്കുന്നു.
പണ്ട് മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് ബഷീര്‍ ബാല്യകാലസഖിയില്‍ ഉപയോഗിച്ചതുമായ 'താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ..., ..കാലദോഷം - വന്നുപോയോ?' എന്ന മാപ്പിളപ്പാട്ട് ഈ നാടകത്തിലുമുണ്ട്. കുവൈത്തിലെ യുവഗായകന്‍ കിഷോര്‍ മേനോനാണ് മാപ്പിളപ്പാട്ട് ഈണം പകര്‍ന്ന് ആലപിച്ചത്. ദുബായില്‍ വച്ചു നടന്ന ഏഷ്യനെറ്റ് ‘വോയ്സ് ഒഫ് അറേബ്യ 2008 സീനിയര്‍’ മത്സരത്തില്‍ മിഡില്‍ ഈസ്റ്റിലെ 350 മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച ഗായകനായി തെരെഞ്ഞെടുക്കപ്പെട്ടയാളാണ് ആലുവ സ്വദേശി കിഷോര്‍.

ബാല്യകാലസഖിക്ക് ചലച്ചിത്രഭാഷ്യം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ദ്രുശ്യാവിഷ്‌ക്കാരങ്ങളും. എന്നാല്‍ നാടകരൂപം ഉണ്ടായിട്ടുള്ലതായി കേട്ടിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. പരപ്പനങ്ങാടി സ്വദേശിയായ ഷെമിജ്‌കുമാര്‍ എഴുതി സംവിധാനം ചെയ്ത് പൂര്‍ണ്ണമായും കുവൈത്തില്‍ ചിത്രീകരിച്ച ടെലിഫിലിം (പുനര്‍ജ്ജനി) കേരളത്തിലെ ടെലിവിഷന്‍ ആര്‍ട്ടിസ്‌റ്റുകളുടെ സംഘടന - കോണ്‍ടാക്‌റ്റ് കഴിഞ്ഞ വര്‍ഷം നടത്തിയ ടെലിഫിലിം മേളയില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കുവൈത്തില്‍ ഈ വര്‍ഷമാദ്യം ഫ്യൂച്ചര്‍ ഐ തീയറ്റര്‍ അസോസിയേഷന്‍ അവതരിപ്പിച്ച ഓംചേരിയുടെ കള്ളന്‍ കയറിയ വീട് എന്ന നാടകത്തിന്‍റെ സംവിധാനം ഷെമിജ്‌കുമാറിന്‍റേതായിരുന്നു. ഇന്‍ട്രമെന്‍റേഷന്‍ എന്‍ചിനീയറായ ഷെമിജ്കുമാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കുവൈത്തിലാണ്.

Wednesday, October 13, 2010

'യുദ്ധവും സമാധാനവും' ഓര്‍ക്കുമ്പോള്‍

ടോള്‍സ്റ്റോയി ചരമശതാബ്‌ദി ഈ മാസം

കുലീന ജന്മി, ലിയോ ടോള്‍സ്‌റ്റോയി പ്രഭു, മധ്യ ഏഷ്യയിലെ കുടുംബ എസ്‌റ്റേറ്റ് വീട്ടിലിരുന്നാണ്,മുപ്പത്തന്‍ച് വയസില്‍ യുദ്ധവും സമാധാനവും എഴുതുന്നത്. ഏഴ് ലക്ഷം വാക്കുകള്‍, അഞ്ഞൂറ്റി മുപ്പത്തിയൊന്‍പത് കഥാപാത്രങ്ങള്‍, നോവല്‍ നിര്‍വചനത്തിനപ്പുറം നില്‍ക്കുന്ന പരന്ന കാന്‍വാസും ചരിത്രവുമായി, ആഖ്യാനത്തിലെ സങ്കീര്‍ണ്ണ വൈവിധ്യങ്ങളുമായി യുദ്ധവും സമാധാനവും എന്ന സാഹിത്യ-എവറസ്‌റ്റ് ഇപ്പോഴും - എനിക്ക് ഉറക്കം കിട്ടുന്നില്ല എന്ന് പറയുന്ന അഫ്‌ഗാന്‍ പട്ടാളക്കാരുടെ കാലത്തും - തലയുയര്‍ത്തി നില്‍ക്കുന്നു.

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ ഒരു സൊസൈറ്റി ലേഡിയുടെ വീട്ടിലെ സയാഹ്‌ന വിരുന്നില്‍ നിന്നും ആരംഭിക്കുന്ന നോവല്‍ കുറേ വ്യക്തികളെ പരിചയപ്പെടുത്തുന്നു. കാലം ആയിരത്തി എണ്ണൂറ്റി ആറ്. നെപ്പോളിയന്‍ എന്ന ഭീകരന്‍ യൂറോപ്പാകെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സായാഹ്‌ന വിരുന്നിലെ ഗോസിപ്പുകള്‍ക്കിടയില്‍ നെപ്പോളിയന്‍-ഭയവും പ്രതിഫലിക്കുന്നുണ്ട്. ചരിത്രത്തിലെ ഒരു താളില്‍ നിന്നും പുറത്തു ചാടി എല്ലാവരെയും പേടിപ്പിച്ച ചെറു സംഭവത്തില്‍ നിന്നും കുലീന കുടുംബങ്ങളിലെ അകത്തളങ്ങളിലേക്ക് നിരീക്ഷകന്‍റെ ചൂട്ടുമായിട്ടാണ്, ടോള്‍സ്റ്റോയി തുടര്‍ന്ന് പോവുക. വീട്ടകം, സ്‌നേഹം, കുശുമ്പ്, ആഗ്രഹങ്ങള്‍, ധനം കൊണ്ടുവന്ന അലസത, ഇല്ലാത്ത വിയര്‍പ്പ് ഒരിക്കലും പൊടിയാതിരിക്കാനെന്നോണം വിയര്‍പ്പ് തുടക്കാന്‍ നേരമില്ലാതെ പണിയെടുക്കുന്ന സേവകര്‍. ടോള്‍സ്‌റ്റോയി പക്ഷെ സമ്പന്നരുടെ കറുത്ത മുഖം മാത്രം കാണിക്കുന്നതില്‍ വ്യാപ്രുതനല്ല. അവര്‍ക്കിടയിലും പാവം മുതലാളിമാരുണ്ട്. ആത്മാവില്‍ ദരിദ്രരായ സമ്പന്നര്‍.

നെപ്പോളിയന്‍റെ ഫ്രാന്‍സും പാവങ്ങളുടെയും മുതലാളിമാരുടെയും റഷ്യയും തമ്മില്‍ യുദ്ധമായി. ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത ചരിത്രമുള്ള ടോള്‍സ്റ്റോയി യുദ്ധാന്തരീക്ഷം വര്‍ണ്ണിക്കുമ്പോള്‍ വ്യക്തികള്‍ക്കാണ് പ്രാധാന്യം. സാധാരണ പട്ടാളക്കാരുടെ സാധാരണ സംസാരം മുതല്‍ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുള്ളവരുടെ വലിയ ചര്‍ച്ചകള്‍, മോസ്‌കോയെ ഭസ്‌മമാക്കിയ നെപ്പോളിയ ശൌര്യം, അത് അവശേഷിപ്പിച്ച ഛിന്നഭിന്ന ജീവിതസ്വപ്‌നങ്ങള്‍ എല്ലാം ഈ അസാധാരണ നോവല്‍ പകര്‍ത്തുന്നു.

ചെറിയ വീട്ടുകാര്യങ്ങള്‍, വന്‍യുദ്ധങ്ങള്‍, നായാട്ട്, രണ്ട് പേര്‍ തമ്മിലുള്ള സംസാരം, പ്രേമബന്ധങ്ങള്‍, വിവാഹങ്ങള്‍, പീഡനങ്ങള്‍ തുടങ്ങിയവയൊക്കെ ടോള്‍സ്‌റ്റോയി വിവരിക്കുമ്പോള്‍ അടിയൊഴുക്കായി ഒഴുകുന്നു ജീവിതം എന്ന മഹാ ചലനാത്മകത; അതിന്‍റെ എല്ലാ സാന്ദര്‍ഭികതകളോടെയും അനിശ്ചിതത്വങ്ങളോടെയും.
പട്ടാളക്കാര്‍ യുദ്ധഭൂമിയില്‍ നിന്നും അവരുടെ വീടുകളിലേക്ക് പോകുമ്പോള്‍ യുദ്ധത്തില്‍ നിന്ന് സമാധാനത്തിലേക്കാണവരുടെ തീര്‍ത്ഥാടനം. ഒരോരുത്തരുടെയും യുദ്ധാനുഭവങ്ങള്‍ വ്യത്യസ്തവും വൈവിധ്യവുമാണ്. ഒരു മഹായുദ്ധത്തില്‍ വ്യക്തിഗത തീരുമാനങ്ങളേക്കാള്‍ ഈശ്വരപരിപാലനത്തിനായിരിക്കാം മുന്‍തൂക്കം. നമുക്ക് മരണമെന്നു പറയുന്നത് ദൈവത്തിന് അല്ലെങ്കില്‍ കാലത്തിന്‍റെ കണ്ണില്‍ മറ്റൊന്നിന്‍റെ നാന്ദിയാകാം.

യുദ്ധാനന്തരം ആത്മീയതയിലേക്ക് യാത്ര തുടരുന്ന നോവല്‍ അതിന്‍റെ വിരസ വിവരണ ഭൂമിക വിട്ട് ആദി മധ്യാന്തമെന്നോ തുടരന്‍രസമെന്നോ ഒക്കെയുള്ള ചട്ടക്കൂട് ഭേദിച്ച് മുന്നേറുന്നു. ആന്‍ഡ്രൂ രാജകുമാരന്‍ മരണശയ്യയില്‍ കിടന്ന് കാണുന്ന സ്വപ്നം നോവലിന്‍റെ അത്തരമൊരു ചൈതന്യത്തിന് ഉദാഹരമാണ്. മരണം വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ രാജകുമാരന്‍ വാതില്‍ ശക്തമായി തള്ളിപ്പിടിക്കുന്നു. മല്‍പ്പിടിത്തത്തില്‍ ഇരുവര്‍ക്കുമിടയില്‍ നൈമിഷികമായി നിന്ന വാതില്‍ പൊളിഞ്ഞു വീണു. അന്നേരം പരിചാരകന്‍ രാജകുമാരനെ വിളിച്ചുണര്‍ത്തുകയാണ്, എണീക്കൂ. രാജകുമാരന്‍ മരണത്തിലേക്ക് ഉണര്‍ന്നു. കണ്ണടക്കാനായി കണ്ണ് തുറന്നത് നമുക്ക് മറ്റൊരു കാഴ്‌ച തരാനെന്നോണം.

എല്ലാ ഗോസിപ്പുകള്‍ക്കും സുഖഭോഗാലസ്യങ്ങള്‍ക്കുമപ്പുറം എല്ലാവരും ജീവിതത്തിന്‍റെ മഹാ അര്‍ത്ഥം അന്വേഷിക്കുന്നുണ്ടെന്ന് ടോള്‍സ്റ്റോയി ഓര്‍മ്മപ്പെടുത്തുന്നു. ദൈനംദിനജീവിതത്തിന്‍റെ സാധാരണതകളില്‍ സന്തോഷം കണ്ടെത്തേണ്ടതാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്; ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ബന്ധം; ചെറുവേലകള്‍ ഒക്കെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ക്രിയാത്മകതയുടെ കേന്ദ്രമായി വര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല മറുപടി. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഉള്ളന്വേഷണം ഒരാളെ നിരാശപ്പെടുത്തില്ല.

Thursday, October 7, 2010

Endhiran's parts drown the whole

Viewers at Ajial Cinema, Fahaheel howled, whistled and cheered when Rajnikanth (South Indian movie star) appeared on screen in his latest film - the most expensive Indian one so far, 'Endhiran' (The Robot), directed by a very techno-savvy Shanker. Cheers gave way to 'wows' and sometimes to yawns as the nearly 2 hour 45 minute special effects-laden movie progressed.


The film, which opened worldwide last Friday, is expected to rake in the moolah after news of the 1.6 billion rupees film production created a sensation. Aishwarya Rai Bachchan plays the female lead, with Oscar winners A R Rahman and Rasool Pookkutty providing music and sound mixing respectively.

Perhaps, the root cause of the problem lies with its flimsy plot. Inspired by the Will Smith starrer 'iRobot,' it was crushed under high-voltage technical wizardry. Perhaps Shanker had to make compromises, mindful of a business in which heavy investment was made. But sadly, the storyline - an android human with an overcharged emotional quotient level turning against 'his' creator - is overfilled with 'item' numbers (song sequences), humorous scenes and action packed so much so that the viewer ends up fee
ling over-loaded just like the machine gun toting villain turned-hero.

Endhiran's tryst with slick special effects is admirable and dinar worthy. Song locales are, as the clich� goes, breathtaking. Aishwarya is adorable, but the former Miss World seems to have forgotten to put flesh into her acting skills. Not only can we not identify with what is happening on screen, but the lady's 'toy friend' is like software program that everybody acknowledges as being great, but has no takers.

Rajni, portraying a socially dysfunctional character wears the most 'stylized' costumes, has a pronounced screen presence both as the scientist who created the robot and the emotionally-charged android. However, the reel-life chemistry between the macho man and the beauty is a nail in the wheel.

But in no way is the movie a nail in the coffin. It is a definite watch for anyone who is interested kitschy flicks that Indian movies are commonly known for. Rajnikanth fans as well as millions of viewers from around the world will not disappoint the star.

Saturday, October 2, 2010

nursing her love, a life reborn

The listeners sat motionless as Susha Thomas spoke about her own life. Some people in the audience cried, others clasped their fingers and some expressed signs of disbelief as Susha, 36, standing beside her husband, spoke at length about her life's greatest struggle to date - her husband's brain death following a car accident and subsequent survival.

Susha, an Indian nurse employed at the Amiri Hospital has been doing this: sharing her optimism about life to people at meetings that are arranged by associations. Her husband, Biju Thomas, whose 'dead body' was almost arranged to be sent to India about a year ago, after his tragic accident along the Fifth Ring Road, makes his presence felt. "Actually, it's all a blessing, " Susha said, "I still can't believe how I managed to live through those miserable times. Biju's state was uncertain, there was a case filed with the police. I had to take care of the children, go for duty, do shopping, I wonder how I collected myself.

The couple, who have been residents of Salmiya since they came to Kuwait nine years ago, have two boys, aged seven and five, "My greatest challenge was to set things right for children and controlling my emotions before them was not easy," Susha said. "Again, I attribute that the balance of mind to a power that is much greater. Biju's accident took place in March, especially in terms of our younger son's school admission. I decided that things should be normal for them, while I was on fasting for 12 days till Biju showed signs of life.

As miracle would have it, Susha's husband was discharged from the hospital after 50 days. She has been more grateful to life ever since. She also wanted to share the joy of her most treasured gift - a life given back. Now between being a working mother and an extra-caring wife, Susha finds time to go to meetings that are arranged by various associations.

Wherever she goes, people thank her for her inspirational story and her stoic attitude, "I am more expressive now," she said. "I'm not a born speaker. But while I address a gathering, words emanate from within me and I don't find myself inhibited when tears roll down, as I narrate my story to them. I think I won't continue to be a speaker. This is for a while. I've a story to tell. When it has reached the maximum number of years, I'll retire,".she continued.

There was this inner urge in me after I returned to a normal state to give something back to life. That's how I began telling my story in public. Also, there were many people - from my colleagues to relatives to strangers, who helped me during hard times. I remember Dr Hassan Khaja, a neurosurgeon at Amiri Hospital who showed me kindness. I'm thankful to the stranger who phoned me and said 'Everything will be alright.'

http://kuwaittimes.net/read_news.php?newsid=MTM4NDE5Nzc0Nw==

Saturday, September 25, 2010

ഐഡിയ സ്റ്റാര്‍ എനര്‍ജി

കുട്ടികള്‍ ഒന്ന് തൊടാനായി വട്ടം കൂടി; വലിയവര്‍ രസം പിടിച്ചിരുന്നു; ചിലര്‍ പതിവ് പോലെ തുള്ളി; എന്‍. എസ്. എസ് കുവൈറ്റ് ഓണാഘോഷത്തിനു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആടിപ്പാടിയ രാഹുല്‍, വിദ്യാശങ്കര്‍, ശ്രിനാഥ്, പ്രീതി വാര്യര്‍ എന്നിവര്‍ ആത്മവിശ്വാസം വഴങ്ങുന്ന ശരീരം, ശാരീരം എന്നിവയാല്‍ ഊര്‍ജ്ജം പ്രസരിപ്പിച്ച കാഴ്ച....

Saturday, September 18, 2010

മിസോഗുച്ചിയുടെ ഉഗെറ്റ്സു

ഞാനൊരു കര്‍ഷകനാണ് പാത്ര നിര്‍മ്മാണം സൈഡ് ബിസിനസ് ആണെന്ന്‍ പറയുന്ന ഗെന്‍ചുരോ എന്ന വീട്ടുകാരനാവാന്‍ മറന്നു പോയോരാള്‍; അയാളുടെ കുടുംബിനി ഗ്രാമസ്നേഹ പ്രതീകം; അയാളുടേത് പോലല്ല, സകുടുംബ ജീവിതം മാത്രം മതിയെന്ന സാധാരണ സ്വപ്നമുള്ളവള്‍; അവരുടെ വട്ടനായ, സമുരായിയാവാന്‍ നടക്കുന്ന അയല്‍ക്കാരന്‍; അയാളെ ശപിച്ച് കഴിയുന്ന, ഒടുവില്‍ ദുര്‍വിധി ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യ. ഇവരിലൂടെ സ്വപ്നങ്ങള്‍ മലരണിയുകയും കൊഴിഞ്ഞു പോകയും നന്മയുടെ സുഗന്ധം അവശേഷിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ഇതളുകളുള്ള ഒന്നര മണിക്കൂര്‍. ജാപ്പനീസ് സംവിധായകന്‍ കെഞ്ചി മിസോഗുച്ചിയുടെ 1953 സിനിമാകാവ്യം ഉഗെറ്റ്സു നമ്മെ കരയിക്കും. ബുദ്ധദര്‍ശനത്തിന്റെ ഒരു കീറ് വെളിച്ചം നിഴല്‍ പോലെ ചിത്രത്തിലുടനീളം വിതറിയിരിക്കുന്നു മിസോഗുച്ചി. ആഗ്രഹങ്ങള്‍ ഇല്ലാതാക്കുകയല്ല മറി കടക്കേണ്ടവയാണെന്ന് ഒടുവില്‍ വേരുകളിലേക്ക് മടങ്ങിയ നായകന്‍ പറയുന്നു. ഭര്‍ത്താവാകാന്‍ മറന്ന അയാള്‍ക്ക് അച്ഛന്‍ ആയി പുനര്‍ജന്മം.

Thursday, September 9, 2010

അവിയല്‍ ന്യൂസ്

1. ആത്മസീരിയല്‍ക്കഥ
ബ്രിട്ടീഷ് ഗ്‌ളാമര്‍ മോഡല്‍ കേറ്റി പ്രൈസ്, 32, നാലാമത്തെ ആത്മകഥ എഴുതാന്‍ പോകുന്നു! ജോര്‍ദാന്‍ എന്നും കത്രീന എന്നും പേരുള്ള ഈ സുന്ദരി ബിസിനസ്കാരി-ടിവി താരത്തിന് 32 വയസില്‍ ഏറെ ജന്‍മങ്ങള്‍ പെയ്തു തീര്‍ന്നു എന്ന് പുതിയ ആത്മകഥക്ക് വിശദീകരണം. കേറ്റിയുടെ സംഭവബഹളമായ കഥ ആര്‍ക്കോ സിനിമയാക്കാനും പന്‍ചവല്‍സര പദ്ധതിയുണ്ടത്രെ. ആര്‍ക്കു വേണം എന്ന് ചിന്തനീയം!

2. 26 വയസ് വ്യത്യാസം
ഹോളിവുഡ് കൊമേഡിയന്‍ കെല്‍സി ഗ്രാമര്‍, 55, അച്ഛനാകാന്‍ പോകുന്നത് വിശേഷമാണോ? വാര്‍ത്താപ്രാധാന്യം അതല്ല. അച്ഛനാകാന്‍ പോകുന്നയാള്‍ക്ക് അമ്മായി അച്ഛനേക്കാള്‍ 2 വയസ് കൂടുതലാണ്. കെല്‍സിയുടെ 29 കാരി ഭാര്യയുടെ 51കാരന്‍ അച്ഛന്‍ ഇതേപറ്റി പറയുന്നു: പ്രായമൊന്നും ഇക്കാലത്ത് ഒരു പ്രശ്‌നമല്ല, ഇരുവരും സന്തോഷമായിരിക്കുന്നു. അത് തന്നെ പ്രധാനം. മനസിലാണ്, പ്രായവും പ്രേമവും.

3. തലയണ കുമ്പസാരം
കേറ്റി പെറി, 25, അമേരിക്കന്‍ പോപ് ഗായിക, ഈയിടെ ബിബിസിയോട് കുമ്പസാരിച്ചതാണ്: താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും തലയണകള്‍ മോഷ്‌ടിക്കും. 17 വയസില്‍ തുടങ്ങിയ മോഷണവാസനക്ക് ഗംഭീര തുടക്കമായിരുന്നു. ജപ്പാനിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്നും തലയണകളെ കൂടാതെ ലോഷനുകളും ചോക്കലേറ്റും വരെ ബാഗില്‍ ഇസ്‌ക്കിയത്രെ. കൊച്ചുകള്ളിയുടെ വെളിപ്പെടുത്തല്‍ പാമ്പിന്‍റെ വാല്‍ മാത്രം മാളത്തിന് പുറത്ത് കാണും പോലെയാണോ?

4. മകളുടെ അച്ഛന്‍
ഹോളിവുഡ് നടി, ഇപ്പോള്‍ ജയില്‍ വാസവും കേസും മറ്റുമായി മയക്കുമരുന്നിന്‍റെ പേരില്‍ നേരംപോക്കുള്ള മോഡല്‍, ലിന്‍ഡ്‌സെ ലോഹന്‍ അച്ചന് ഒരു കത്തയച്ചിരിക്കുന്നു. നടിയുടെ പേരിലുള്ള പ്രോപര്‍ട്ടികള്‍ വില്‍ക്കരുതെന്നാണ് സന്ദേശം, അഥവാ ഭീഷണി. അതിനിടെ അച്ഛന്‍ മൈക്കിള്‍ ലോഹന്‍, മയക്കുമരുന്നിന്, അടിമകളായിട്ടുള്ളവര്‍ക്കായി അഭയകേന്ദ്രം തുടങ്ങുന്നത് മകളുടെ കത്തിനേക്കാള്‍ വാര്‍ത്തയായി.

Blog Archive