Search This Blog

Monday, January 31, 2011

ഹട്ടാമലനാടിനപ്പുറം നാടകകാരന്‍ സുര്‍ജിത്ത്

പനമുക്കത്ത് ഗോപിനാഥ് സുര്‍ജിത്ത്

തൃശ്ശൂര്‍ ചാഴൂര്‍ പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് കലാപരിശീലനം നല്‍കുന്ന അഷ്‌ടമി കലാസമിതിയുമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. വേനലവധിക്കാലത്തെ അഷ്‌ടമി പരിശീലനത്തിന് പുറം നാടുകളില്‍ നിന്നും കുട്ടികളെത്താറുണ്ട്. സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ സം‌വിധാന കോഴ്‌സ് ചെയ്തുകൊണ്ടിരിക്കെ സൌകര്യങ്ങള്‍ വർ‌ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം ചെയ്ത് സസ്‌പെന്‍ഷനിലായി. കല്‍ക്കട്ടയിലെ ശാന്തിനികേതനില്‍ അല്‍പകാലം ചിലവഴിച്ച് സ്‌കൂള്‍ ഒഫ് ഡ്രാമായിലേക്ക് തിരിച്ചു വന്നു. 1994 ല്‍ തിയറ്റര്‍ ഐ എന്ന ട്രാവലിങ്ങ് തീയറ്റര്‍ ഗ്രൂപ്പ് തുടങ്ങി. ബാദല്‍ സര്‍ക്കാരിന്‍റെ ഹട്ടാമലനാടിനപ്പുറം ഇന്ത്യന്‍ നഗരങ്ങളില്‍ അവതരിപ്പിച്ചു.


98ല്‍ തീയറ്റര്‍ ഐ പിരിച്ചു വിട്ട് ക്യൂട്ട് (CUTE) എന്ന കലാസമിതിക്ക് രൂപം കൊടുത്തു. ഒരു പുരുഷനും സ്‌ത്രീയും മാത്രം കഥാപാത്രങ്ങളായുള്ള ജാനുസ് എന്ന തിയറ്റര്‍ സ്‌കെച്ച് എഴുതി അവതരിപ്പിച്ചു. സ്‌കൂള്‍ ഒഫ് ഡ്രാമയിലെ സതീര്‍ത്ഥ്യയും ജാനുസിലെ നടിയുമായ ദിവ്യയെ മൂന്നു വര്‍ഷത്തെ സഹവാസത്തിന് ശേഷം വിവാഹം ചെയ്തു. മകള്‍ ഉത്തര ഉണ്ടായതിന് ശേഷം പോണ്ടിച്ചേരിയിലേക്ക് കുടുംബം പറിച്ചു നട്ടു. ദമ്പതികള്‍ തീയറ്റര്‍ ഡയറക്‌ഷനില്‍ പിജി കോഴ്‌സ് ചെയ്‌തപ്പോള്‍ മകള്‍ അംഗന്‍വാടിയില്‍ വളര്‍ന്നു. പിജി ചെയ്തു കൊണ്ടിരിക്കെ ഹോട്ടലുകളിലും മസ്സാജ് പാര്‍ലറുകളിലും ജോലി ചെയ്തു. വിദ്യാഭ്യാസത്തിന് ഒരു ഫ്രഞ്ച് - ബംഗാളി വനിത സ്‌പോണ്‍സര്‍ ചെയ്ത അത്ഭുതവുമുണ്ടായി. ഇതിനിടെ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അധ്യാപിക അനാമിക ഹത്‌സറീന്‍റെ കൂടെ ഹൂറിയ എന്ന നാടകവുമായി സഹകരിച്ച് ഒരു വര്‍ഷത്തോളം ഇന്ത്യ മുഴുവന്‍ കറങ്ങി. 2004ല്‍ നാട്ടില്‍ തിരിച്ചു വന്ന് സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ ഗസ്‌റ്റ് ലക്‌ചററായി. കള്‍ട്ട് എന്ന കലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിട്ടില്‍ തീയറ്ററുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ബങ്കളൂരുവിലെ സംഗമ എന്ന എന്‍ജിഓ യുടെ ക്ഷണാര്‍ത്ഥം ഹിജഡകളോടൊപ്പം തീയറ്റര്‍ വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുത്തു. 21 വയസില്‍ ജോണിന്‍റെ അമ്മ അറിയാനില്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടറായിരുന്നു. ഇപ്പോള്‍ മകന്‍ മയന്‍ കൂടി അടങ്ങുന്ന കുടുംബവീടിന്‍റെ നിര്‍മ്മാണവുമായും കള്ളികളിലൊതുങ്ങാത്ത കലാപ്രവര്‍ത്തനങ്ങളുമായും പോകുന്നു.

കുവൈറ്റിലെ ഫ്യൂച്ചര്‍ ഐ തിയറ്ററിനായി ഹട്ടാമല സംവിധാനം ചെയ്യാന്‍ സുര്‍ജിത്ത് കുവൈറ്റിലെത്തി.
നാടകം ഒരു ടീം വര്‍ക്കാണ്. ചിലര്‍ അഭിനയിക്കുന്നു, ചിലര്‍ പാട്ടു പാടുന്നു, ചിലര്‍ സെറ്റ് കെട്ടുന്നു. സെറ്റ് കെട്ടുന്നവര്‍ അത് മാത്രം ചെയ്തുകൊള്ളണം എന്നില്ല. നാടകം ചെയ്യുമ്പോള്‍ ഹാപ്പിയായിരിക്കണം. അതൊരു പണിയല്ല.
കഴിഞ്ഞ കുറച്ച് കാലത്തെ അമച്വര്‍ നാടകങ്ങളില്‍ ശ്രദ്ധേയം: നാടകത്തിന്‍റെ പേര്, സംവിധാനം, അവതരിപ്പിച്ച സംഘം എന്നിങ്ങനെ..
പച്ച - സുര്‍ജിത്ത് - അഭിനയ തിയറ്റര്‍ റിസര്‍ച്ച് സെന്‍റര്‍ തിരുവനന്തപുരം; പ്രവാചക, ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്‍ - സുധി സിവി - നിരീക്ഷ, തിരു.; സഹ്യന്‍റെ മകന്‍ - ശങ്കര്‍ വെങ്കിടേശ്വരന്‍ - റൂട്ട്‌സ് ആന്‍ഡ് വിങ്ങ്‌സ്, ത്രിശൂര്‍; ഛായാമുഖി - പ്രശാന്ത് നാരായണന്‍ - പ്രകാശ് കലാകേന്ദ്രം, കൊല്ലം; ആയുസ്സിന്‍റെ പുസ്‌തകം - സുവീരന്‍ - രവിവര്‍മ്മ കലാകേന്ദ്രം, പയ്യന്നൂര്‍; സ്‌പൈനല്‍ കോഡ് - ദീപന്‍ ശിവരാമന്‍ - ഓക്‌സിജന്‍, ത്രിശൂര്‍; കൂട്ടുക്രുഷി - രാജു നരിപ്പറ്റ - പൊന്നാനി നാടകവേദി; ഉവ്വാവ് - ഗോപാല്‍ജി - രംഗചേതന, ത്രിശൂര്‍; ഓരോരോ കാലങ്ങളിലും - ശ്രീജ, നാരായണന്‍ - ആറങ്ങോട്ടുകര നാടകസംഘം; ബൊമ്മനഹള്ളിയിലെ കിന്നരയോഗി - പ്രഫ. ചന്ദ്രഹാസന്‍ - ലോകധര്‍മ്മി, എറണാകുളം; യക്ഷിക്കഥയും നാട്ടുവര്‍ത്തമാനങ്ങളും - വിനോദ്; സിദ്ധാര്‍ത്ഥ - ജ്യോതിഷ് എംജി; പാലം - ഡി രഘൂത്തമന്‍;
കൂടാതെ ജയപ്രകാശ് കൂളൂര്‍, ശശിധരന്‍ നടുവില്‍, ഗോപാലന്‍, തുടങ്ങിയ ഏതാനും പേരാല്‍ അമച്ച്വര്‍ നാടകം ഇപ്പോള്‍ ശക്തമാണ്.


ഹട്ടാമലനാടിനപ്പുറം എന്ന നാടകത്തെക്കുറിച്ച്: ബാദല്‍ സര്‍ക്കാര്‍ എഴുതിയ ബംഗാളി നാടകം, 1972ല്‍ കല്‍ക്കത്തയില്‍ അവതരിപ്പിച്ചത്, ഇംഗ്‌ളീഷില്‍ Beyond the Land of Hattamala എന്ന പേരില്‍ പുസ്‌തകമായിട്ടുണ്ട്. എം വി ശാന്തന്‍, ആര്‍ രാധ എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തി. രമണന്‍, മദനന്‍ (ഒറിജിനലില്‍ കേന, ബെച്ച) എന്നീ രണ്ട് കള്ളന്‍മാര്‍ പ്രാണരക്ഷാര്‍ത്ഥം പുഴയില്‍ ചാടുന്നതും അവര്‍ ഹട്ടാമലക്കപ്പുറത്തെ ഒരു സ്വപ്‌നതുല്യമായ ഒരു പ്രദേശത്തെന്നുന്നതും അവിടത്തെ പുതിയ ആകാശവും ഭൂമിയും കള്ളന്‍മാരുടെ മനംമാറ്റത്തിലേക്ക് വരെ നയിക്കുന്നതുമായ സംഭവവികാസങ്ങളുമാണ് നാടകത്തിന്‍റെ ഭൂമിക. പുതിയ സ്ഥലത്ത് കച്ചവടം എന്ന ഏര്‍പ്പാടില്ല. സഹവര്‍ത്തിത്വം മാത്രം. വിനിമയത്തിന് പണമില്ല, സഹകരണം.

കള്ളന്‍മാര്‍ ഇളനീര് (അത് മലയാളീകരിച്ചതാവും) കുടിക്കുന്നിടത്തും പായസം കൂട്ടി ഊണ് കഴിച്ച ഭക്ഷണശാലയിലും പണം കൊടുക്കാനാകാതെ പരുങ്ങുമ്പോള്‍ പട്ടണ ആതിഥേയര്‍ പണമെന്തെന്ന് മനസിലാകാതെ പെരുമാറുന്നത് കണ്ട്, കള്ളന്‍മാരുടെ പരുങ്ങല്‍ പരാക്രമണ സ്വഭാവമാര്‍ജ്ജിക്കുന്നുണ്ട്. രാത്രി ഭക്ഷണശാലയുടെ ചുമര്‍ കുത്തിത്തുരന്ന് പാത്രങ്ങള്‍ മോഷ്‌ടിക്കാമെന്ന കള്ളന്‍മാരുടെ ശ്രമം പൊളിഞ്ഞു. അത് കണ്ട ആതിഥേയര്‍ പാത്രമെടുക്കാനായിരുന്നെങ്കില്‍ വാതിലിലൂടെ പ്രവേശിച്ച് എടുക്കാമായിരുന്നില്ലേ എന്നായി. വില്‍ക്കല്‍-വാങ്ങല്‍ ഇടപാടേയില്ലാത്ത നാട് വട്ടന്‍മാരുടേതെന്ന് ഹട്ടാമലക്കാര്‍ക്ക് തോന്നി. വായനശാലയും മ്യൂസിയവുമാണ് ആ നെവര്‍ലാന്‍ഡിന്‍റെ ജീവനാഡി. സംഗീതവും ഡാന്‍സും ജീവവായു പോലെ.

സ്വപ്‌നം സമാപിച്ചു. നദിക്കരയില്‍ നിന്നും കള്ളന്‍മാരെ കോടതിയില്‍ വിസ്‌തരിക്കുന്നതിനായി കൊണ്ടു പോയി. നമ്മുടെ രാജ്യത്തിന്‍റെ നിലനില്‍പിനെ തുരങ്കം വയ്ക്കുന്ന സ്വപ്‌നമാണിവരുടേതെന്ന് ന്യായാധിപന്‍. ഞങ്ങള്‍ കണ്ട സ്വപ്‌നം ഒരിക്കല്‍ക്കൂടി കാണണമെന്ന് കള്ളന്‍മാര്‍.

Sunday, January 23, 2011

വിരുന്നുകാരനായി മന്ത്രി, വിളമ്പുകാരനായി അയല്‍ക്കാരന്‍

വര്‍ഷങ്ങള്‍ക്കിപ്പുറം മന്ത്രിയും അയല്‍ക്കാരനും തമ്മില്‍ കണ്ടു. ആഹ്‌ളാദം പങ്കിട്ടു. മന്ത്രി ജോസ് തെറ്റയിലിന് അങ്കമാലിയിലെ അയല്‍ക്കാരനും കുടുംബ സുഹ്രുത്തുമായ അവരാച്ചന്‍ ഗള്‍ഫിലെവിടെയോ ആണ് എന്നേ അറിയാമായിരുന്നുള്ളൂ. കുവൈറ്റില്‍ അങ്കമാലി അസോസിയേഷന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു കുടുംബസമേതം മന്ത്രി ജോസ് തെറ്റയില്‍.


നാളത്തെ പ്രസ് മീറ്റിന് മന്ത്രിയുണ്ട് എന്ന് കുവൈറ്റിലെ കോഹിനൂര്‍ ഹോട്ടല്‍ ജീവനക്കാരനായ അവരാച്ചന് വിവരം കിട്ടുമ്പോള്‍ മന്ത്രി പഴയ ജോസേട്ടാനാണെന്നും വിചാരിച്ചില്ല. ഭക്ഷണസമയത്ത് പത്രക്കാരും മന്ത്രിയും വന്നപ്പോള്‍ തിരക്കിലായിപ്പോയ അവരാച്ചന് തിരക്കു കൊണ്ട് വീര്‍പ്പു മുട്ടി. മന്ത്രിയും പല കൈകൊടുക്കലുകളുടെയും പരിചപ്പെടുത്തലുകളുടെയും ഇടയില്‍ അവരാച്ചനെ കണ്ടതിലുള്ള അത്ഭുതവും മറച്ചില്ല. പ്രസ് മീറ്റ് തുടങ്ങിയപ്പോള്‍ മന്ത്രി ആദ്യം പറഞ്ഞു: 'നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്ന അവരാച്ചന്‍ എന്‍റെ അയല്‍ക്കാരനും വേണ്ടപ്പെട്ടവനുമാണ്'. ജ്യൂസ് വിളമ്പുകയായിരുന്ന അവരാച്ചന്‍റെ മുഖം നാണം കൊണ്ട് തുളുമ്പി. ഭക്ഷണസമയത്ത് വളരെ നാളുകളായി കാണാതിരുന്ന ഡെയ്‌സിച്ചേച്ചിയും കുഞ്ഞായിരുന്നപ്പോള്‍ കണ്ട ആസാദും (മന്ത്രിയുടെ മകന്‍)അവരാച്ചനുമായി കുശലം പങ്കു വച്ചു.

Monday, January 17, 2011

127അവേഴ്‌സ്: ആജീവനാന്ത ....

127അവേഴ്‌സ്: ആജീവനാന്ത അനുഭവം

ഒറ്റക്ക് ഒരാള്‍ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എത്ര കാഴ്‌ചാ-സാഹിത്യ അനുഭവങ്ങള്‍ നമുക്കുണ്ട്? സ്‌ലംഡോഗ് സംവിധായകന്‍റെ പുതിയ ചിത്ര പ്രമേയം ഒരു യഥാര്‍ത്ഥ കഥയാണെന്നതും 127 അവേഴ്‌സിനെ സിനിമാള്‍ക്കൂട്ടത്തില്‍ തനിയെ ആക്കുന്നു.

അമേരിക്കന്‍ മലകയറ്റക്കാരന്‍ ആരണ്‍ റാള്‍സ്‌റ്റണ്‍ 2003ലെ യുട്ടാ മലകയറ്റത്തിനിടെ പാറക്കല്ല് വീണ് വലതുകൈ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതും അഞ്ച് ദിവസം വെള്ളവും മൂത്രവും മാത്രം കുടിച്ച് കഴിയുകയും ഒടുവില്‍ പേനാക്കത്തി ഉപയോഗിച്ച് കൈമുട്ടിന് താഴെ മുറിച്ച് നീക്കി രക്ഷപെട്ട ചരിത്രം ആത്മകഥയും ഡോക്യു മെന്‍ററികളുമായതാണ്. സിനിമ കുറേക്കൂടി ഭവനാസമ്പന്നമാണ്. നഗരസമൂഹത്തിന്‍റെ തിരക്കില്‍ നിന്നും - മൊണ്ടാഷുകളാല്‍ പകുത്ത സ്‌ക്രീനുകളില്‍ നിന്നും - തുടങ്ങുന്ന 94 മിനിറ്റ് സിനിമ അതേ വേഗതയില്‍ തന്നെ ആരണ്‍ (ജെയിംസ് ഫ്രാങ്കോക്ക് മികച്ച നടനുള്ള നാമനിര്‍ദ്ദേശം ലഭിച്ചു) അപകടത്തില്‍ പെടുന്നതും കാണിച്ചു. അവിടന്നങ്ങോട്ട് ധ്യാനാത്മകമാണ് കാമറ. ആരണിനോടൊപ്പം നമ്മളും പെട്ടു. മുകളിലൊരു കീറ് ആകാശം; താഴെ ഒരു കല്ലുറുമ്പ്; കുടിക്കാന്‍ ഭാണ്ഡത്തിലുള്ള ഇത്തിരി വെള്ളം; ഓര്‍ക്കാന്‍ ഒരുപാട്: കുടുംബം, കാമുകി, കുട്ടിക്കാലം, അപകടത്തിന് തൊറ്റു മുന്‍പ് പരിചയപ്പെട്ട മലകയറ്റക്കാരായ രണ്ട് സുന്ദരികള്‍, അവര്‍ ക്ഷണിച്ച പാര്‍ട്ടി, അവിടെ കിട്ടിയേക്കാവുന്ന ജ്യൂസ്, ബീയര്‍.. ഇപ്പോള്‍ മൂത്രം ശരണം.

നമുക്കാണ് ഇങ്ങനെയൊരു വിധിയെങ്കിലോ എന്ന് നമ്മെ ചിന്തിപ്പിക്കാനുമുള്ള സമയം സിനിമ തരുന്നു. മരിക്കാന്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഒരാള്‍ എന്തൊക്കെ ചെയ്യാം? മൊബൈലുടുക്കാഞ്ഞതിനും ആരോടും പറയാതെ പോന്നതിനും സ്വയം കുറ്റപ്പെടുത്താം. ആരണ്‍ സാഹചര്യം മൊത്തം വീഡിയോയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. അതില്‍ ഒരു മോക്ക് ഇന്‍റര്‍വ്യൂ - സ്വയം ചോദിക്കലും ഉത്തരം പറയലും കളി... അതൊക്കെ സമ്മതിച്ചു. എനിക്ക് പിടി കിട്ടാത്തത് ആരണ്‍ സ്വയംഭോഗം ചെയ്യുന്ന സീനാണ്.

പ്രമേയത്തിലെ ഭയാനകമായ ഒറ്റപ്പെടല്‍ നിറക്കാന്‍ പിന്നെ സംവിധായകന് ചെയ്യാവുന്നത് ഭാവനയുടെ തിരുകലാണ്. മഴ വരുന്നു, കുത്തിയൊലിച്ച വെള്ളപ്പാച്ചിലില്‍ കല്ലില്‍ അമര്‍ന്ന കൈ വിടുന്നു, ആ രാത്രി കാമുകിയുടെ വീട്ടില്‍ ചെല്ലുന്നു അങ്ങനെയങ്ങനെ... അതല്ലെങ്കില്‍ പൊടിക്കാറ്റ് വരുന്നു, ആരണ്‍ നില്‍ക്കുന്ന കല്ലിടുക്കിലേക്ക് പൊടിവര്‍ഷം, ആരണും താഴോട്ട് പൊടിയായി... മനുഷ്യാ നീ...

കുടുംബാംഗങ്ങള്‍ ആ കല്ലിടുക്കില്‍ സോഫായിലിരുന്ന് അവന്‍റെ മരണസീന്‍ കാണുന്ന സങ്കല്‍പവുമൊക്കെയാവുമ്പോള്‍ ചരിത്രമറിയാവുന്ന നാം ആഗ്രഹിച്ചു പോവും - കൈ വെട്ടി അവന്‍ രക്ഷപെടുന്ന സീന്‍ വന്നാല്‍ മതിയായിരുന്നു! ഭീകരമായിരിക്കും അത് എന്ന് കരുതി 'യുമ്മാ' വിളിച്ച് കുവൈറ്റിലെ അവന്യൂ തീയറ്റര്‍ വിട്ടുപോയവര്‍ ഇല്ലാതില്ല. അവര്‍ പോവാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. കൈവെട്ടല്‍ സീന്‍ എത്രയോ പേടിപ്പിക്കാതെ ചെയ്തിരിക്കുന്നു. ആരണിന്‍റെ ബാല്യകാലം വേദനപ്പുളച്ചിലുകള്‍ക്കിടയില്‍, ചൈനീസ് നിര്‍മ്മിതമായ കത്തി വരുത്തിയ കാലതാമസം വേറെ, ആ സാഹസികതയെ ഉറ്റു നോക്കുന്നതാണ്, ആ സീന്‍.

തിയറ്ററില്‍ എന്‍റെ അടുത്തിരുന്നവര്‍ കോളയും ചിപ്‌സും കഴിക്കുന്നതിനിടെ സ്‌ക്രീനില്‍ ആരണ്‍ ഒരിറ്റു തുള്ളി കുടിവെള്ളമെടുത്ത് ഇരുകണ്ണിലും വെക്കുന്ന ഷോട്ട് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. എ ആര്‍ റഹ്‌മാന്‍റെ ചെന്നൈ സ്‌റ്റുഡിയോയില്‍ റെക്കഡ് ചെയ്ത 'ഇഫ് ഐ റൈസ്' മുംബയ് ഗ്‌ളീഹൈവ് ചില്‍ഡ്രന്‍സ് കൊയര്‍ ആലപിക്കുന്നതിനിടെ ടൈറ്റില്‍സ് പൊങ്ങുമ്പോള്‍ കണ്ണില്‍ നീര്‍ പൊടിയുന്നുണ്ടോ?

127 Hours, a lifetime experience of....

Trapped by boulder, saved by will power, mountaineer Aron Ralston's real story is a spiritual triumph



He drinks his urine, and worse, there isn't much left! For the sake of survival, as you, I and Aron know, anyone would do anything to stay alive. Engineer mountaineer Aron Ralston does just that and comes away triumphant regaining his youthful life. Aron (convincingly played by James Franco) who stayed trapped in Utah canyon for five days, in 2003, before he amputated his right arm which was sandwiched between rocks, to free himself, is the inspiration this time for Danny Boyle after his phenomenal success of 'Slumdog Millionaire'. Danny, co-scripter Simon Beaufoy, actor James, the cameramen AR Rahman, and even Mumbai's Gleehive Children's Choir together make a movie that will definitely move you - unlike the boulder that squashed Aron's arm.

Though you know the story - and what's coming next, which is a letdown for a gripping tale like this, 127 Hours, that is the amount of time Aron spent trapped, takes you to a world of its own. You can almost feel the rocks, thanks to the camera, talk to the insect that crawls on the giant canyon and be in awe with Aron and his co mountaineers in the beginning of the story when they let fall themselves between the rocky cracks into the water below. Also, you are left alone with the rocks and the piece of sky above, just like Aron. So there's time for you to reflect what you would have done in such a situation. Aron remembers his girlfriend, his family, video-records his torment, does a mono interview, fancies orange juice, beer at the party and masturbates! Director Danny also pours in hallucinatory images of rain gushing between the cracks pulling Aron along and Aron's family in the rocks watching him die.

'This rock has been waiting for me', philosophizes a ready-to-die Aron. With the flashback scenes bit weary the audience is, just like the hero, ready for the amputation scene. At Avenues some people left amidst some others making 'Yumma..' and 'eee...' sounds. But Danny isn't a documentarian. While Aron cutting his right arm with a dull knife, we see a child, the little Aron, looking at himself - a saving grace.

Now relieved, we meet a mountaineering family who must have called for the helicopter to take Aron - and us - back to a montage of people, where we belong. As for the amputated arm, it is left with the rocks where it belongs.

Sunday, January 16, 2011

പാട്ടാണ് കൂട്ട്: യുവഗായകര്‍ ജോബി, അഞ്ജു

കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്‌മസ്- നവവല്‍സര ആഘോഷത്തിനെത്തിയ യുവഗായകര്‍ ജോബി ജോണും അഞ്ജു ജോസഫും സംസാരിച്ചതില്‍ നിന്നും പ്രസക്തഭാഗങ്ങള്‍:

ജോബി: പാട്ടാണ് എന്‍റെ പ്രാര്‍ഥന, എന്‍റെ പ്രണയം. ദു:ഖം വരുമ്പോഴൊക്കെ പാട്ട് സഹായിച്ചിട്ടുണ്ട്. 'മധുരം ജീവാമ്രുത ബിന്ദു' കേട്ടാലും പാടിയാലും മതി വരില്ല. സ്‌റ്റേജില്‍ ഇതു വരെ പാടാത്ത പാട്ടാണത്. അങ്ങനെ ഉള്ളില്‍ സൂക്ഷിക്കുന്ന എത്രയോ പാട്ടുകള്‍! ഇപ്പോള്‍ ദാരിദ്ര്യം മാറിയെന്നു വച്ച് ദു:ഖങ്ങള്‍ ഇല്ലാതെയില്ല. വിശ്വസിക്കുന്നവരുടെ അടുത്തു നിന്നുപോലും എത്രയോ പാരകള്‍. എല്ലാം തുറന്നു പറയാന്‍ പറ്റില്ല. പാട്ടിലൂടെ ക്ഷമിക്കാനുമാകും. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു എന്നാണ് എന്നെക്കുറിച്ച് കേട്ടിട്ടുള്ളത്. ഇതുവരെ എഴുപത്തയ്യായിരത്തില്‍ കൂടുതല്‍ ആരും തന്നിട്ടില്ല. നാട്ടിലാണെങ്കില്‍ നാല്‍പതിനായിരത്തില്‍ നില്‍ക്കും. സ്‌റ്റേജ് പ്രോഗ്രാമിന് മുപ്പത് പാട്ടുകള്‍ കരുതുമെങ്കിലും ഇരുപത്താറ് പാട്ടുകള്‍ പാടേണ്ടി വരും. നാട്ടിലും ഒട്ടൊക്കെ വിദേശത്തും എന്‍റെ പാട്ട് കഴിഞ്ഞാല്‍ ആളുകള്‍ എണീറ്റ് പോകുന്നത് പതിവായതിനാല്‍ ഇപ്പോള്‍ സംഘാടകര്‍ പാട്ടുകള്‍ വീതം വെക്കുകയാണ്. എന്നെക്കൂടാതെ വേറെ പാട്ടുകാരുണ്ടെങ്കില്‍ ഞങ്ങളുടെ പാട്ടുകള്‍ പരിപാടിയില്‍ അവസാനം വരെ ബാലന്‍സ് ചെയ്തിടും.



ഗാനമേളകളില്‍ ഞാന്‍ തമിഴ് പാടുമെങ്കിലും എനിക്കിഷ്‌ടം മെലഡിയാണ്. ദുബായില്‍ ഒരു സംഗതിയുണ്ടായി. റിമി ടോമി ഫാസ്‌റ്റ് നമ്പരുകള്‍ അടിച്ചു പൊളിക്കുകയാണ്. സദസ്സ് മുഴുവന്‍ ഡാന്‍സ് ചെയ്യുന്നു. ഇടക്ക് എന്‍റെ ഊഴം വന്നപ്പോള്‍ ഞാന്‍ 'പറയാന്‍ മറന്ന പരിഭവങ്ങള്‍' പാടി. ഗസലാണല്ലൊ. ഡാന്‍സ് ചെയ്തവര്‍ ഇരുന്ന് ഏതോ ലോകത്തായ പോലായി. പാട്ട് കഴിഞ്ഞ് റിമിച്ചേച്ചിയുടെ നമ്പര്‍ വന്നിട്ടും ഡാന്‍സുകാര്‍ അനങ്ങുന്നില്ല. റിമിച്ചേച്ചി എന്‍റടുത്ത് വന്ന് പറഞ്ഞു, മേലാല്‍ ആ പാട്ട് ഇങ്ങനെ വകതിരിവില്ലാതെ പാടരുത്. തുടക്കത്തിലേ പാടി അവസാനിപ്പിച്ചേക്കണം.

ദുബായില്‍ വച്ച് മറ്റൊരു സംഭവമുണ്ടായി. ഷോപ്പിങ്ങിന് പോയപ്പോള്‍ ഒരമ്മച്ചി എന്നെയങ്ങ് കെട്ടിപ്പിടിച്ചു. എന്‍റെ മോനേ എന്നാണവര്‍ വിളിച്ചത്. ഞാനപ്പോള്‍ തൊട്ടിയില്‍പ്പാലത്തെ എന്‍റെ അമ്മയെ ഓര്‍ത്തു.

അഞ്ജു: എന്‍റെ അമ്മയാണെങ്കില്‍ എപ്പോഴും അടുത്തുണ്ട്. എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി, സെക്രട്ടറി, കണക്കെഴുത്തുകാരി ഒക്കെ അമ്മയാണ്. ഈയിടെ അമേരിക്കയിലേക്ക് ഒരു താരത്തിന്‍റെ കൂടെ ഗ്രൂപ്പില്‍ പോകാന്‍ ക്ഷണം വന്നു. അമ്മമാര്‍ക്ക് വിസയില്ല. അമ്മയില്ലെങ്കില്‍ വരുന്നില്ലെന്ന് ഞാനും പറഞ്ഞു. ജോബിയേക്കാള്‍ സംഗീത ശിക്ഷണം കിട്ടുന്നതില്‍ ഭാഗ്യവതിയാണ് ഞാന്‍. കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ വീട്ടില്‍ എന്‍റെ സഹോദരനെ തബല പഠിപ്പിക്കാന്‍ വന്ന മാഷാണ് എന്‍റെ സംഗീതബോധം തിരിച്ചറിഞ്ഞത്. യുകെജിപ്പരുവമാണന്ന്. അങ്ങനെ ഒന്നാം ക്‌ളാസ് മുതല്‍ക്കേ സംഗീതക്‌ളാസ് തുടങ്ങി. ചേട്ടന്‍ തബലയില്‍ നിന്ന് ഡ്രംസിലേക്കും അവിടന്ന് കമ്പ്യൂട്ടറിലേക്കും തിരിഞ്ഞു. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പഠിക്കുകയാണ് വിദ്വാന്‍.

എന്തു പറഞ്ഞാലും നീ എന്‍റേതല്ലേ വാവേ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വരും. വീട്ടില്‍ എന്നെ അച്ചു എന്നാണ്, വിളിക്കുക. പപ്പയുടെ വീട്ടുകാര്‍ പാട്ടുകാരാണ്. അമ്മായി സംഗീതത്തില്‍ എം എ കഴിഞ്ഞ് കോതമംഗലത്ത് സംഗീതാധ്യാപികയാണ്. അമ്മയും പാടും. അമ്മ വളര്‍ന്ന കാഞ്ഞൂരില്‍ പള്ളിയില്‍ കുര്‍ബ്ബാനയില്‍ പങ്കു കൊള്ളുമ്പോള്‍ മാത്രമാണ് പാടിയിരുന്നതെന്ന് അമ്മ പറയുന്നു.

ജോബി: ദൈവകാരുണ്യമാണ് എന്നെ വിജയിയാക്കിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈസ്‌റ്ററിന് ഭക്തിഗാനങ്ങളുടെ ഒരു ആല്‍ബം ഇറക്കും. സംഗീതം ഞാന്‍ തന്നെ. മനോജ് ഇലവുങ്കല്‍, രാധാക്രുഷ്‌ണന്‍, സജി തുറവൂര്‍ എന്നിവരുടേതാണ് വരികള്‍. ഭക്തിഗാന ആല്‍ബം കഴിഞ്ഞാല്‍ പ്രണയ ആല്‍ബമാണ് സ്വപ്‌നം. ഞാന്‍ പാടി അഭിനയിക്കുന്നു. അഭിനയത്തോട് ക്രേസാണ്. ഈയിടെ ഒരു ടെലിഫിലിമില്‍ അഭിനയിച്ചു. മദ്യത്തില്‍ നിന്നും തിരിച്ചു വരുന്ന ഒരു ഗായകന്‍റെ കഥയാണ്. സംഗീതവുമായി ബന്ധപ്പെട്ട എല്ലാം ചെയ്യണമെന്നാണ്, ആഗ്രഹം. മടപ്പള്ളി ഗവണ്‍മെന്‍റ്, കോളജില്‍ നിന്നുമുള്ള ഇക്കണോമിക്‌സ് ബിരുദം കൊണ്ട് എനിക്ക് വേറെ ജോലിയൊന്നും കിട്ടില്ല. ഇരുപത്തിയേഴ് വയസുമായി.

കല്യാണം...
ആലോചനകള്‍ വരുന്നു. പലതും എന്നേക്കാള്‍ എന്‍റെ പ്രശസ്തിയെ സ്‌നേഹിക്കുന്നവരുടേത്. വരട്ടെ. ദൈവം കൊണ്ടു തരും.
അഞ്ജുവിന്,....
അയ്യോ, ഞാന്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ആയതേയുള്ളൂ. ആരേയും കണ്ടു വച്ചിട്ടില്ല. കൊള്ളാവുന്ന ഒരു പയ്യനെ കണ്ടാല്‍ ഞാനും അമ്മയും ഒരുമിച്ചാണ് കമന്‍റടിക്കുക!

Saturday, January 8, 2011

Maid meets star singers

Maid makes dream come
true meeting with pop stars

She is a an Indian housemaid in Kuwait for the past 8 years, taking care of 3 children of a house in Hawally, having her entertainment limited to watching TV. They are the stars of the popular Indian reality show - the winners the maid believes her prayers for them had helped them to win. After the show was ended last October, the winners became globetrotting stage programmers and the maid continued her house chores as usual - except this past weekend. Now Annu Thomas, 42, has something to cherish the rest of her life. She met with the stars, Joby John and Anju Joseph who came to Kuwait last Friday for the Syro Malabar Cultural Association Christmas New Year celebration, chatted with them for more than an hour over an Arabic, Indian lunch.



People going crazy when they meet a star is nothing new for Joby John, the Star Singer winner. At a shopping mall in Dubai, he said, a 50 something woman admirer hugged him calling him 'My son'. The 10 million worth house winner, famous for his melody numbers, is the son-next-door type, winning hearts of the millions of viewers when the show was running for a year, thanks to his poor economic background and humble nature. He shared with the maid his hard upbringing, how he found solace in soulful melodies and his future plans to produce, direct and act in music albums.
Unlike Joby who did not have sound background lessons in Indian classical music because of his hard background, Anju Joseph, the runner-up, is more popular for her classical rendering, an area she has been learning since she was a first grader. Now a final year English literature degree student, and despite her tight stage programs, she travels many kilometers to a famous musician, in her native Kerala for her weekly classical music lessons. Joby, 27, senior among his co contestants, is an Economics degree holder and music, he says, is his food and soul.

Annu was overjoyed to talk about the meeting. "I asked Joby what would have happened if he did not make it and he said something which I couldn't focus on because I was too busy thinking of my second question", she said. Her second question was what did he think make him win and the star singer said, God's mercy.
Anju Joseph disclosed her intimacy with and influence of her mother, Mini, a singer at heart but who could not make it to the limelight because of cultural reasons. Anju's father's side is full of musicians, including her music teacher aunt. "I have been offered film roles", Anju said, "but my family said not until I complete my education".

The meeting took place during a friendly lunch organized by a music lover Indian businessman George Sebastian at his Riggae residence.

Blog Archive