Search This Blog

Friday, August 14, 2009

നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ നുള്ളിപ്പറിച്ചു

പത്മരാജന്റെ പോസ്റ്റ്മോർട്ടം സമയത്ത് നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ കവിളത്ത് നുള്ളിപ്പറിച്ചു.
ഡോ ഷെർലി വാസുവിന്റെ ‘പോസ്റ്റ്മോർട്ടം അവസാനഘട്ടം‘:

തൂങ്ങിമരണത്തില്‍ LAND എന്നൊരു രീതിയാണു അഭിലഷണീയം. Ligature material തൂങ്ങാനുപയോഗിച്ച വസ്തുവിന്റെ കടുപ്പം; സസ്പെന്‍സ് ഹുക്കില്‍ നിന്ന് കഴുത്തിലെ കെട്ട് വരെയുള്ള Axis വഴി തൂങ്ങുന്ന ശരീരത്തിന്റെ ഭാരം; Noose കഴുത്തിലെ കുടുക്കിന്റെ മുറുക്കം; Drop നിപാതാഘാതം. പല തൂങ്ങിമരണങ്ങളിലും കഴുത്തിലെ പാടുകള്‍ - ലിഗേച്ചര്‍ മാര്‍ക്ക് - വ്യത്യസ്തങ്ങളായിരിക്കും. തൂങ്ങിമരണങ്ങള്ക്കിടയില്‍ ശിരസ്സറ്റ് ഗളച്ഛേദം സംഭവിക്കുന്നതും അപൂര്‍വമല്ല (സദ്ദാം ഹുസ്സൈനുണ്ടായ പോലെ).

ടാക്സി ഡ്രൈവറെ കൊലപ്പെടുത്തുന്ന രീതി - ഗരൊറ്റിങ്ങ് - പിന്നില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ട് മുറുക്കുക; ജ്യൂ-ജില്‍സു വില്‍ സ്വയം ആഘാതമേറ്റും മരിക്കാം; കഴുത്തില്‍ നിന്ന് നെന്‍ചിലേക്കിറങ്ങുന്ന ചരകനാഡി, രണ്ടായിപ്പിരിഞ്ഞ ശ്വസന നാളികളോരോന്നിന്റെയും പിന്നില്ക്കൂടിയാണു താഴേക്കിറങ്ങുന്നത്. ഈ നാഡികളെ ശ്വസനം വഴി - താളനിബദ്ധമായ ശ്വസനമാണു പ്രാണായാം - ഉത്തേജിപ്പിച്ച് മസ്തിഷ്കത്തിന്റെ സമസ്തഭാഗങ്ങളെയും ഉത്തേജിപ്പിക്കാം. പരുത്ത രുദ്രാക്ഷമാലയും ഗുണം ചെയ്യും;

നിമഗ്നതാ -മുങ്ങി-മരണങ്ങളില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ നേരത്തേ പൊന്തും; ജഡം പൊതുവേ കമിഴ്ന്നു പുല്ലു മേയുന്ന പശു പോലെ കിടക്കും; എല്ല്-പേശി ഭാരം കൂടിയവര്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തും; കമിഴ്ന്ന ജഡം ജീര്‍ണ്ണാവസ്ഥയില്‍ മലര്‍ന്നാവാറുണ്ട്;

തീമരണങ്ങളിൽ ഒരു പടിഞ്ഞാറൻ കൌതുകകഥയാണ് മദ്യപിച്ച വൃദ്ധ കിടക്കയിൽ കിടന്ന് സിഗരറ്റ് വലിച്ച് വീട് കത്തിപ്പോയത്. നമ്മുടെ മഹാരാജ്യത്താണെങ്കിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് എന്ത്എങ്കിലുമൊക്കെ വേവിച്ചുണ്ടാക്കുമ്പോൾ തീ പാളി കത്തിയമർന്ന ചെറുവീടുകൾ ചേരികളുടെ നിത്യഭയവും. ചെറുപട്ടണങ്ങളുടെ പേടിസ്വപ്നം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെങ്കിൽ വങ്കിട വ്യാപാരസ്ഥാപനങ്ങളിൽ തീ ഇൻ‌ഷുറൻ‌സിനായുള്ള നാടകമായി അരങേറുന്നു. കോഴിക്കോട് മെഡി കോളേജിലെ അധ്യാപികയായിരുന്ന ഡോ പുഷ്പ വീട്ടിൽ ചായ ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ ഗ്യാസ് സ്റ്റൌവിനപ്പുറം ഭിത്തിയിലെ ടൈൽ‌സിലൂടെ നിരനിരയായിപ്പോവുന്ന ഉറുമ്പുകളെ കണ്ട് മണ്ണെണ്ണ ചീറ്റിയത് അബദ്ധമായി. തീ മുഖത്തേക്കാളി ശ്വസനനാളിയിൽ നീർക്കെട്ടുണ്ടായി ഡോ പുഷ്പ മരണപ്പെട്ടു.

കോട്ടയം കളക്റ്ററേറ്റ് കിഴക്കേനടയിൽ പവർകട്ട് സമയം. രാത്രി സ്കൂട്ടർ മറിഞ്ഞ് അബോധാവസ്ഥയിലായ സ്ക്റ്റൂട്ടർകാരന്റെ മുഖം കാണുവാൻ അതിലേ വന്നയാൾ തീപ്പെട്ടിയുരച്ചതാണ്. തീ കെടാത്ത കൊള്ളിയിൽ നിന്നും പടർന്നൊഴുകിയ പെട്രോളിലേക്ക് ആളിയ രണ്ടു പേരേയും വിഴുങ്ങി.

കത്തിക്കുത്ത്: മലപ്പുറം കത്തിക്ക് ഒരു തല മൂർച്ചയും 5 ഇഞ്ച് നീളവും ഒരു ഇഞ്ച് അലക് വീതിയും 3 ആണികൾ രുദ്രാക്ഷത്തിൽ പതിച്ച് അലങ്കാരപ്പിടിയുള്ള കത്തിയാണ്. stilleto knife taper എന്നീ കത്തികളും സാധാരണം. കത്തി കൊണ്ടുള്ള സ്വയംഹത്യയിൽ ആഴത്തിലുള്ള കുത്തിന് മുൻ‌പായി ധൈര്യം സംഭരിക്കാൻ ആത്മഹത്യാകാരൻ/കാരി ചെറിയ hesitation cut നടത്താറുണ്ട്. മണിബന്ധം മുറിച്ച് ‘ആത്മഹത്യക്ക്’ ശ്രമിക്കുന്നവർക്ക് വേണ്ടത് സഹതാപം മാത്രമാണ്. ഇതിനെ delibarate self harm ആയി കരുതി വിഷാദരോഗത്തിനുള്ള ചികിത്സയാണ് കൊടുക്കേണ്ടത്.

അബദ്ധത്തിലുള്ള വെടിവയ്പിൽ പാലക്കട് പൊലീസ് വെടിവയ്പിൽ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയ ഉണ്ട വ്യതിചലിച്ച് , മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ചതിച്ച റികാഷേ (richochet) സംഭവിക്കാം.

ഫൊറൻസിക് പഥോളജിയുടെ ആചാര്യൻ സിഡ്നി സ്മിത്ത് പറഞ്ഞു: truth is an ecentricity and evidence under oath is a marketable commodity.

http://varthapradakshinam.blogspot.com/2009/08/blog-post_13.html

Blog Archive