Search This Blog

Thursday, February 18, 2010

സില്‍മാക്കഥ

വയസ്സായവര്‍ ഭാരമാകുന്നതും അവരെ ഓള്‍ഡ് ഏയ്ജ് ഹോമുകള്‍ക്ക് എറിഞ്ഞ് കൊടുക്കുന്നതും 'തിങ്കളാഴ്ച നല്ല ദിവസം' മുതല്‍ക്കാണെന്ന് തോന്നുന്നു പ്രചുര പ്രചാരത്തിലാണ്. നമ്മുടെ പുതിയ കഥയില്‍ 'ദയാവധ'മാവട്ടെ വിഷയം. 'താളവട്ട'ത്തിലേതോ 'സദയ'ത്തിലേതോ പോലെയല്ല, ശല്യമൊഴിവാക്കാനാണ്, 'അയാള്‍' മുത്തച്ഛനെയോ മുത്തശ്ശിയെയോ ദയാവധം ചെയ്യുന്നത്. ഈ കഥയില്‍ 2 പ്രശ്‌നങ്ങളുണ്ട്.

1. നായകന്‍ (മലയാള സിനിമയിലാണെങ്കില്‍) വില്ലനല്ലാത്ത വയസ്സ് ചെന്ന ഒരാളെ കൊല്ലുന്നത് മഹാപാപം.
വഴിയുണ്ട്. നായകന്‍ മറ്റൊരാളെ ആ പുണ്യദൌത്യം ഏല്‍പ്പിക്കട്ടെ.
ദെന്താ? ഈ വെള്ളരിക്കാ പട്ടണത്തില്‍ പൊലീസും നിയമോം ഒന്നുമില്ലേ?
അവിടെയാണ്, റിലീജ്യസ് കള്‍ട്ടുകള്‍ നമ്മടെ രക്ഷക്കെത്തുന്നത്. ക്വട്ടേഷന്‍ മേയ്ക്കമോതിരം പോലെ പഴയ ഫാഷനായി.
മുത്തപ്പനെ - പ്രിഫറബ്ളി മുത്തപ്പി, അല്‍പം കണ്ണീര്‍ വീണാല്‍ നഷ്ടമൊന്നുമില്ല - അപ്പോ മുത്തപ്പിയെ ഒരു കള്‍ട്ട്-സംഘത്തെ ഏല്‍പ്പിക്കുക. അവര്‍ ഒരു പുണ്യകര്‍മ്മത്തിനിടെ ആ കര്‍മ്മം ചെയ്താല്‍ ചോദ്യമില്ല.

2.അപ്പോള്‍പ്പിന്നെ അടുത്ത പ്രശ്‌നം. നമ്മുടെ നായകനെന്താ പണി? വേറെ വല്ലോരും ചെയ്യുന്ന കര്‍മ്മത്തിനിടെ അദ്ദേഹത്തിന്‍റെ പ്രാധാന്യം വയോജനങ്ങളുടേത് പോലെ മങ്ങി നരക്കില്ലേ?
ഈ മലയാള സിനിമക്ക് തിരക്കഥ ചമക്കുന്നത് വല്യ പണിയാണേ!

No comments:

Blog Archive