ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച സല്‍മാന്‍ റുഷ്ദിയുടെ പുതിയ കഥ 'ഇന്‍ ദ സൌത്ത്', മരണത്തേയും അതുവഴി ജീവിതത്തേയും പറ്റി റുഷ്ദി നിരീക്ഷിക്കുന്ന തത്വചിന്താപരമായ രചനയാണ്. സീനിയര്‍, ജൂനിയര്‍ എന്ന 81 കാരായ രണ്ടു പാലക്കാട്ടുകാര്‍- ചെന്നൈ നഗരത്തില്‍ ഒരേ അപ്പാര്‍ട്മെന്‍റ്റില്‍ മരണം കാത്തും ജീവിതം പുണര്‍ന്നും കഴിയുന്നവര്‍, മുംബയ്-ചെന്നൈ പോലെ ശത്രുക്കള്‍ അഥവാ ഇരു ധ്രുവങ്ങള്‍. ഇരുവരും പക്ഷേ, പരസ്പരം ഊന്നുവടികളുമാണ്. വിഷയാസക്തിയുള്ള തെക്കരും തണുപ്പന്‍ പ്രക്രുതക്കാരായ വടക്കരും- ഒരേ ഇന്ത്യയുടെ രണ്ടു വശങ്ങള്‍.
രാവിലെ പെന്‍ഷന്‍ വാങ്ങാനിറങ്ങിയ ജൂനിയറെ കോളേജ് പെണ്‍പിള്ളാരുടെ വെസ്പ വന്നിടിച്ചു. സീനിയറെ അനാഥനാക്കി ജൂനിയര്‍ മരിച്ചു. ഡെഡ്ബോഡിയുടെ പോക്കറ്റില്‍ നിന്നും പെന്‍ഷനുള്ള കടലാസ് സീനിയര്‍ എടുക്കുന്നുണ്ട്. പാലക്കാട്ടെ അയ്യര്‍ കുടുംബമാണ്. 13 ദിവസത്തെ പുലയാണ്. ചെലവുണ്ട്.
മരക്കാലുള്ള രണ്ടാം ഭാര്യയുടെ അവഗണനയില്‍ നിന്നും മരിച്ചില്ലല്ലോ എന്നോര്‍ത്ത് സീനിയര്‍ക്ക് സങ്കടം.പെമ്പിള്ളാരേയും വെസ്പകളേയും കട പുഴക്കി മറീന ബീച്ചില്‍ സുനാമി താണ്ടവമാടി. ആ ട്വിസ്റ്റ് കഥയില്‍ കടന്നു വരുന്നതും സുനാമിവേഗത്തിലാണ്. അതുവരെ ക്യാരക്റ്റര്‍ സ്റ്റഡിയും കോമഡിയും പോസ്റ്റ്മോഡേണ്‍ പരിഹാസവുമൊക്കെയായി മന്ദം തുള്ളിയിരുന്ന ശൈലി പതിയെ താണ്ഡവമാകുന്നത് കാണാന്‍ രസം.
റുഷ്ദിയുടെ സൂക്ഷ്മനിരീക്ഷണം കാലത്തേയും കാലനേയും ഒരുപോലെ പകര്‍ത്തുന്നു. കൈയടക്കത്തോടെ കാര്യങ്ങളേറെ പറഞ്ഞിട്ടുണ്ട് പഹയന്‍ പരുക്കന്‍ സൌന്ദര്യകാരന്‍..
He had cried out, “Why not me?,” and in response a shadow had flickered where Junior used to stand. Death and life were just adjacent verandas. Senior stood on one of them as he always had, and on the other, continuing their tradition of many years, was Junior, his shadow, his namesake, arguing. ♦
http://www.newyorker.com/fiction/features/2009/05/18/090518fi_fiction_rushdie
Search This Blog
Monday, May 18, 2009
Friday, May 15, 2009
അക്ബർ കക്കട്ടിൽ പറഞ്ഞത്
കക്കട്ടിലിൽ നിന്നും ഒരു വൃത്താന്തകാരൻ
അക്ബർ കക്കട്ടിൽ ആദ്യം കുവൈറ്റിൽ വന്നപ്പോൾ അന്ന് കുവൈറ്റ് ടൈംസ് മലയാളം പത്രാധിപരായിരുന്ന കെ.പി.മോഹനൻ വാർത്ത കൊടുത്തത് ‘അക്ബർ കക്കട്ടിൽ കുവൈറ്റിൽ’ എന്നായിരുന്നു. ഇത് കണ്ട് കക്കട്ടിൽ മാഷ് പറഞ്ഞു, ഇത് റിപ്പർ ചന്ദ്രൻ ജയിലിൽ എന്ന് പറയുന്നത് പോലുണ്ടല്ലോ! ഹ്യൂമർ സെൻസിനു വാപ്പയോട് കടപ്പാട് സമ്മതിക്കുന്ന അക്ബർ മാഷ് കഴിഞ്ഞ വർഷം മാതൃഭൂമി ഓണപ്പതിപ്പിൽ വാപ്പയെക്കുറിച്ച് സവിസ്തരം എഴുതി: വാപ്പ അനുവദിച്ചു തന്ന സ്വാതന്ത്ര്യമില്ലായിരുന്നെങ്കിൽ അക്ബർ കക്കട്ടിൽ എന്നൊരാൾ ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യമെന്നു വെച്ചാൽ വാപ്പയുടെ കാലത്ത് കക്കട്ടിൽ പോലൊരു കുഗ്രാമത്തിൽ നിന്ന് കോഴിക്കോട് വരെ പോയി സിനിമ കാണാൻ വരെ അക്ബറിനു അനുമതി. വളർന്നപ്പോൾ കോഴിക്കോട്ടെ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചതിനു കല്യാണം മുടങ്ങിയ ചരിത്രമുണ്ട് അകബറിനു. അങ്ങനെയെങ്കിൽ ആ കല്യാണം നമുക്കും വേണ്ടെന്ന് വാപ്പയും പറഞ്ഞു. ഗ്രാമത്തിലെ ‘നാട്ടുകാരൻ’ പദവിയുണ്ടായിരുന്നു വാപ്പക്ക്. അക്ബറിനെക്കുറിച്ച് ഒരാൾ ‘ഇവനെ സൂക്ഷിക്ക്ണം, ഇവൻ ജാഹിലാവും’ എന്ന് പറഞ്ഞപ്പോൾ വാപ്പ കുലുങ്ങിയില്ല. വെറുതെ ഒരു രസത്തിനു അക്ബർ കുട്ടിയുടെ ജാതകം വരെ എഴുതിച്ച ആളാണു മൂപ്പർ. അങ്ങനെ നിരക്ഷര പശ്ചാത്തലത്തു നിന്നും ഗ്രാമരേഖ ഭേദിച്ച് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനും അധ്യാപകനും ഉണ്ടാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുഞ്ഞുണ്ണി മഷ്ടെ അനുഗ്രത്തോടെ കഥ അച്ചടിച്ച് വന്നപ്പോൾ അത് വായിക്കാനറിയാത്ത ഉമ്മ കഥ തൊട്ട് കരഞ്ഞിട്ടുണ്ട്.

ഇപ്പോൾ അക്ബർ കക്കട്ടിൽ എന്ന ‘അധ്യാപഹയനു’ 54 വയസ്സായി. അധ്യാപക ജോലിയിൽ നിന്ന് അടുത്ത വർഷം വിരമിക്കും. എഴുത്തിനും വായനക്കും സജീവ പരിഗണന നൽകാമെന്നു കരുതി ഒരിക്കൽ വി ആർ എസ് കൊടുക്കാമെന്ന് കരുതിയതാണു. ഇതറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു, ജോലിയിലിരിക്കുമ്പൊഴേ വി ആർ എസ് എടുത്ത മാതിരിയായിരുന്നല്ലോ! അതങ്ങനെ തന്നെയായിരുന്നു. എല്ലാം ഒരുമിച്ച് പോയി: ഹൈസ്കൂളിൽ മലയാളം അധ്യാപനം, സിലബസ് പരിഷ്കരണം, പരിശീലന ക്ലാസ്സുകൾ, യാത്രകൾ, 34 പുസ്തകങ്ങൾ, അവാർഡുകൾ...
ആദ്യം വായിച്ച പുസ്തകം ‘ഇന്ദുലേഖ’യാണെന്ന് മാഷ് ഓർക്കുന്നു. അവിടന്നിങ്ങോട്ട് സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഇപ്പോഴത്തെ എഴുത്തും സശ്രധം നിരീക്ഷിക്കുന്നുണ്ട്. സാഹിത്യക്യാമ്പുകൾക്കോ മീറ്റിങ്ങുകൾക്കോ ചെല്ലുമ്പോൾ പുതിയ എഴുത്തും ചർച്ച ചെയ്യും. ഇപ്പോൾ എഴുത്തുകാർ നിരവധിയാണു, മാധ്യമങ്ങൾ പലതാണു. എല്ലാം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. പക്ഷെ കൊള്ളാവുന്നതെന്തെങ്കിലും അച്ചടിച്ചു വന്നാൽ സുഹൃത്തുക്കൾ വിളിക്കും, ഇന്നാരുടെ കഥ വായിച്ചോ? അങ്ങനെയാണു ചിലതൊക്കെ ശ്രദ്ധിക്കുക. ഒരിക്കൽ വി.കെ.പ്രഭാകരൻ എന്ന നാടകസുഹൃത്തുമായി സാഹിത്യം ചർച്ച ചെയ്യുകയായിരുന്നു. സംസാരത്തിനിടയിൽ ഒരു വിഷയം പൊങ്ങി വന്നു. സ്ത്രീക്കാണോ പുരുഷനാണോ കൂടുതൽ സംതൃപ്തി? അതിപ്പോ സ്ത്രീയായും പുരുഷനായും ജീവിച്ച്യാൾക്കല്ലേ പറയാൻ പറ്റൂ? അങ്ങനെയൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടെന്ന് പ്രഭാകരൻ പറഞ്ഞു. അനുശാസനപർവ്വത്തിലെ ഭംഗാസ്വനന്റെ കഥയാണത്. ഇന്ദ്രശാപം മൂലം ഭംഗാസ്വനൻ എന്ന രാജാവ് സ്ത്രീയാവുന്നതും ഇന്ദ്രൻ ക്ഷമിച്ച് പുരുഷത്വം തിരികെ നൽകാമെന്നു പറഞ്ഞപ്പോൾ, ‘വേണ്ട, സംഭോഗ സമയത്ത് പുരുഷ്നേക്കാൾ കൂടുതൽ ആനന്ദം സ്ത്രീക്കാകയാൽ സ്ത്രീത്വം തന്നെ നില നിന്നാൽ മതിയെന്ന്’ രാജാവവൾ ആവശ്യപ്പെട്ട കഥ. ഈ കഥയാണു ‘സ്ത്രൈണം’ എന്ന നോവലിനു പ്രേരകമായത്. മുണ്ടശേരി അവാർഡ് കിട്ടിയ ആ നോവൽ ഒരു മഹാഭാരത ഉപാഖ്യാനത്തെ അവലംബിച്ച് ഒറ്റയായൊരു പക്ഷത്തു നിന്നും എഴുതപ്പെട്ട കൃതിയെന്ന പേരിലാണു അന്നറിയപ്പെട്ടത്. രതിയുടെ അധോതലത്തിലേക്ക് വഴുതി വീഴാതെ എഴുത്തുകാരന്റെ കൈയടക്കം വെല്ലുവിളിച്ച സൃഷ്ടിയായിരുന്നു അത്.
അക്ബർ കക്കട്ടിലിനെ സംബന്ധിച്ചിടത്തോളം ഒരെഴുത്തുകാരന്റെ വെല്ലുവിളി അയാളുടെ ആദ്യസൃഷ്ടിയാണു. അതിനെ മറി കടക്കാനാകണം പിന്നീടുള്ള എഴുത്തിനു. ‘സ്മാരകശിലകളാണു’ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏറ്റവും വലിയ വെല്ലുവിളി. ‘ഖസാക്ക്’ വിജയന്റേതും. എഴുത്തുകാരനു തന്നോട് തന്നെ മത്സരിക്കാനാകണം. അപ്പോൾ അപരനോട് മത്സരിക്കാൻ സമയം കിട്ടില്ല. പരദൂഷണത്തിനും സാവകാശമുണ്ടാവില്ല. ടി.പദ്‌മനാഭൻ എം. ടി.യെക്കുറിച്ച് എന്താണു പറയുന്നതെന്ന് അന്വേഷിക്കാൻ വായനക്കാരനും സമയമുണ്ടാകരുത്.
കഥ ആത്മപ്രകാശനമാണു. കഥ കൊണ്ട് സമൂഹത്തെ നന്നാക്കാൻ ഉദ്ദേശമില്ല. നമ്മുടെ നാട്ടിൽ സാഹിത്യകാരന്മാരുടെ സ്ഥാനം ഏറ്റവും പിറകിലാണു. രഷ്ട്രീയക്കാരാണു മുന്നിൽ. ഒരു നല്ല കാര്യം ആരും ആരെക്കൊണ്ടും ചെയ്യിക്കില്ല. പേരെടുക്കുന്ന കാര്യം ‘ഞാൻ’ വഴി വരണമെന്ന് എല്ലാവരും വാശി പിടിക്കുന്നു. നന്മയുടെ അംശം കഥയിൽ സ്വാഭാവികമായാണു വരുന്നത്, മുല്ലയിൽ മണം അടിച്ചേൽപ്പിക്കേണ്ടാത്തത് പോലെ. സന്ദേശമെന്നൊക്കെ പറയുന്നത് ബൈ പ്രൊഡക്റ്റാണു. കാരൂരിന്റെ ‘പൊതിച്ചോറ്’എന്ന കഥയിൽ നിന്നും സമകാലീനകഥയിലേക്കുള്ള പരിണാമം ഇങ്ങനെയാണു: അധ്യാപകർ സ്കൂൾ ലൈബ്രറിയിലിരുന്ന് മദ്യപിക്കുന്നു. തൊട്ടുകൂട്ടാൻ അഥവാ ടച്ചിങ്ങ്സെന്നും മലയാളത്തിൽ പറയാം, ലിബാ ജോൺ എന്ന വിദ്യാർഥിനിയുടെ പൊതിച്ചോറാണു. ആ സമയത്ത് അവൾ, ലിബാ ജോൺ ലൈബ്രറിയിൽ പൊതിച്ചോറെടുക്കാൻ വന്നു. അധ്യാപകർ പരുങ്ങി. വിദ്യാർഥിനി ചോദിക്കുന്നു: വോഡ്കയാണല്ലേ? മണം കിട്ടിയിട്ട് അങ്ങനെ തോന്നുന്നു.
കകട്ടിലിൽ നിന്നുള്ള ഏറ്റവും പുതിയ വൃത്താന്തം ഇതാണു: മാഷ് ‘കക്കട്ടിൽ റിപ്പബ്ലിക്ക്’ എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. പുതിയ ക്രാഫ്റ്റിൽ ചെയ്യുന്നു. ഗ്രാമമാണു മുഖ്യ കഥാപാത്രം.
അക്ബർ കക്കട്ടിൽ ആദ്യം കുവൈറ്റിൽ വന്നപ്പോൾ അന്ന് കുവൈറ്റ് ടൈംസ് മലയാളം പത്രാധിപരായിരുന്ന കെ.പി.മോഹനൻ വാർത്ത കൊടുത്തത് ‘അക്ബർ കക്കട്ടിൽ കുവൈറ്റിൽ’ എന്നായിരുന്നു. ഇത് കണ്ട് കക്കട്ടിൽ മാഷ് പറഞ്ഞു, ഇത് റിപ്പർ ചന്ദ്രൻ ജയിലിൽ എന്ന് പറയുന്നത് പോലുണ്ടല്ലോ! ഹ്യൂമർ സെൻസിനു വാപ്പയോട് കടപ്പാട് സമ്മതിക്കുന്ന അക്ബർ മാഷ് കഴിഞ്ഞ വർഷം മാതൃഭൂമി ഓണപ്പതിപ്പിൽ വാപ്പയെക്കുറിച്ച് സവിസ്തരം എഴുതി: വാപ്പ അനുവദിച്ചു തന്ന സ്വാതന്ത്ര്യമില്ലായിരുന്നെങ്കിൽ അക്ബർ കക്കട്ടിൽ എന്നൊരാൾ ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യമെന്നു വെച്ചാൽ വാപ്പയുടെ കാലത്ത് കക്കട്ടിൽ പോലൊരു കുഗ്രാമത്തിൽ നിന്ന് കോഴിക്കോട് വരെ പോയി സിനിമ കാണാൻ വരെ അക്ബറിനു അനുമതി. വളർന്നപ്പോൾ കോഴിക്കോട്ടെ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചതിനു കല്യാണം മുടങ്ങിയ ചരിത്രമുണ്ട് അകബറിനു. അങ്ങനെയെങ്കിൽ ആ കല്യാണം നമുക്കും വേണ്ടെന്ന് വാപ്പയും പറഞ്ഞു. ഗ്രാമത്തിലെ ‘നാട്ടുകാരൻ’ പദവിയുണ്ടായിരുന്നു വാപ്പക്ക്. അക്ബറിനെക്കുറിച്ച് ഒരാൾ ‘ഇവനെ സൂക്ഷിക്ക്ണം, ഇവൻ ജാഹിലാവും’ എന്ന് പറഞ്ഞപ്പോൾ വാപ്പ കുലുങ്ങിയില്ല. വെറുതെ ഒരു രസത്തിനു അക്ബർ കുട്ടിയുടെ ജാതകം വരെ എഴുതിച്ച ആളാണു മൂപ്പർ. അങ്ങനെ നിരക്ഷര പശ്ചാത്തലത്തു നിന്നും ഗ്രാമരേഖ ഭേദിച്ച് അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരനും അധ്യാപകനും ഉണ്ടാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുഞ്ഞുണ്ണി മഷ്ടെ അനുഗ്രത്തോടെ കഥ അച്ചടിച്ച് വന്നപ്പോൾ അത് വായിക്കാനറിയാത്ത ഉമ്മ കഥ തൊട്ട് കരഞ്ഞിട്ടുണ്ട്.

ഇപ്പോൾ അക്ബർ കക്കട്ടിൽ എന്ന ‘അധ്യാപഹയനു’ 54 വയസ്സായി. അധ്യാപക ജോലിയിൽ നിന്ന് അടുത്ത വർഷം വിരമിക്കും. എഴുത്തിനും വായനക്കും സജീവ പരിഗണന നൽകാമെന്നു കരുതി ഒരിക്കൽ വി ആർ എസ് കൊടുക്കാമെന്ന് കരുതിയതാണു. ഇതറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു, ജോലിയിലിരിക്കുമ്പൊഴേ വി ആർ എസ് എടുത്ത മാതിരിയായിരുന്നല്ലോ! അതങ്ങനെ തന്നെയായിരുന്നു. എല്ലാം ഒരുമിച്ച് പോയി: ഹൈസ്കൂളിൽ മലയാളം അധ്യാപനം, സിലബസ് പരിഷ്കരണം, പരിശീലന ക്ലാസ്സുകൾ, യാത്രകൾ, 34 പുസ്തകങ്ങൾ, അവാർഡുകൾ...
ആദ്യം വായിച്ച പുസ്തകം ‘ഇന്ദുലേഖ’യാണെന്ന് മാഷ് ഓർക്കുന്നു. അവിടന്നിങ്ങോട്ട് സന്തോഷ് ഏച്ചിക്കാനം വരെയുള്ള ഇപ്പോഴത്തെ എഴുത്തും സശ്രധം നിരീക്ഷിക്കുന്നുണ്ട്. സാഹിത്യക്യാമ്പുകൾക്കോ മീറ്റിങ്ങുകൾക്കോ ചെല്ലുമ്പോൾ പുതിയ എഴുത്തും ചർച്ച ചെയ്യും. ഇപ്പോൾ എഴുത്തുകാർ നിരവധിയാണു, മാധ്യമങ്ങൾ പലതാണു. എല്ലാം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. പക്ഷെ കൊള്ളാവുന്നതെന്തെങ്കിലും അച്ചടിച്ചു വന്നാൽ സുഹൃത്തുക്കൾ വിളിക്കും, ഇന്നാരുടെ കഥ വായിച്ചോ? അങ്ങനെയാണു ചിലതൊക്കെ ശ്രദ്ധിക്കുക. ഒരിക്കൽ വി.കെ.പ്രഭാകരൻ എന്ന നാടകസുഹൃത്തുമായി സാഹിത്യം ചർച്ച ചെയ്യുകയായിരുന്നു. സംസാരത്തിനിടയിൽ ഒരു വിഷയം പൊങ്ങി വന്നു. സ്ത്രീക്കാണോ പുരുഷനാണോ കൂടുതൽ സംതൃപ്തി? അതിപ്പോ സ്ത്രീയായും പുരുഷനായും ജീവിച്ച്യാൾക്കല്ലേ പറയാൻ പറ്റൂ? അങ്ങനെയൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടെന്ന് പ്രഭാകരൻ പറഞ്ഞു. അനുശാസനപർവ്വത്തിലെ ഭംഗാസ്വനന്റെ കഥയാണത്. ഇന്ദ്രശാപം മൂലം ഭംഗാസ്വനൻ എന്ന രാജാവ് സ്ത്രീയാവുന്നതും ഇന്ദ്രൻ ക്ഷമിച്ച് പുരുഷത്വം തിരികെ നൽകാമെന്നു പറഞ്ഞപ്പോൾ, ‘വേണ്ട, സംഭോഗ സമയത്ത് പുരുഷ്നേക്കാൾ കൂടുതൽ ആനന്ദം സ്ത്രീക്കാകയാൽ സ്ത്രീത്വം തന്നെ നില നിന്നാൽ മതിയെന്ന്’ രാജാവവൾ ആവശ്യപ്പെട്ട കഥ. ഈ കഥയാണു ‘സ്ത്രൈണം’ എന്ന നോവലിനു പ്രേരകമായത്. മുണ്ടശേരി അവാർഡ് കിട്ടിയ ആ നോവൽ ഒരു മഹാഭാരത ഉപാഖ്യാനത്തെ അവലംബിച്ച് ഒറ്റയായൊരു പക്ഷത്തു നിന്നും എഴുതപ്പെട്ട കൃതിയെന്ന പേരിലാണു അന്നറിയപ്പെട്ടത്. രതിയുടെ അധോതലത്തിലേക്ക് വഴുതി വീഴാതെ എഴുത്തുകാരന്റെ കൈയടക്കം വെല്ലുവിളിച്ച സൃഷ്ടിയായിരുന്നു അത്.
അക്ബർ കക്കട്ടിലിനെ സംബന്ധിച്ചിടത്തോളം ഒരെഴുത്തുകാരന്റെ വെല്ലുവിളി അയാളുടെ ആദ്യസൃഷ്ടിയാണു. അതിനെ മറി കടക്കാനാകണം പിന്നീടുള്ള എഴുത്തിനു. ‘സ്മാരകശിലകളാണു’ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏറ്റവും വലിയ വെല്ലുവിളി. ‘ഖസാക്ക്’ വിജയന്റേതും. എഴുത്തുകാരനു തന്നോട് തന്നെ മത്സരിക്കാനാകണം. അപ്പോൾ അപരനോട് മത്സരിക്കാൻ സമയം കിട്ടില്ല. പരദൂഷണത്തിനും സാവകാശമുണ്ടാവില്ല. ടി.പദ്‌മനാഭൻ എം. ടി.യെക്കുറിച്ച് എന്താണു പറയുന്നതെന്ന് അന്വേഷിക്കാൻ വായനക്കാരനും സമയമുണ്ടാകരുത്.

കഥ ആത്മപ്രകാശനമാണു. കഥ കൊണ്ട് സമൂഹത്തെ നന്നാക്കാൻ ഉദ്ദേശമില്ല. നമ്മുടെ നാട്ടിൽ സാഹിത്യകാരന്മാരുടെ സ്ഥാനം ഏറ്റവും പിറകിലാണു. രഷ്ട്രീയക്കാരാണു മുന്നിൽ. ഒരു നല്ല കാര്യം ആരും ആരെക്കൊണ്ടും ചെയ്യിക്കില്ല. പേരെടുക്കുന്ന കാര്യം ‘ഞാൻ’ വഴി വരണമെന്ന് എല്ലാവരും വാശി പിടിക്കുന്നു. നന്മയുടെ അംശം കഥയിൽ സ്വാഭാവികമായാണു വരുന്നത്, മുല്ലയിൽ മണം അടിച്ചേൽപ്പിക്കേണ്ടാത്തത് പോലെ. സന്ദേശമെന്നൊക്കെ പറയുന്നത് ബൈ പ്രൊഡക്റ്റാണു. കാരൂരിന്റെ ‘പൊതിച്ചോറ്’എന്ന കഥയിൽ നിന്നും സമകാലീനകഥയിലേക്കുള്ള പരിണാമം ഇങ്ങനെയാണു: അധ്യാപകർ സ്കൂൾ ലൈബ്രറിയിലിരുന്ന് മദ്യപിക്കുന്നു. തൊട്ടുകൂട്ടാൻ അഥവാ ടച്ചിങ്ങ്സെന്നും മലയാളത്തിൽ പറയാം, ലിബാ ജോൺ എന്ന വിദ്യാർഥിനിയുടെ പൊതിച്ചോറാണു. ആ സമയത്ത് അവൾ, ലിബാ ജോൺ ലൈബ്രറിയിൽ പൊതിച്ചോറെടുക്കാൻ വന്നു. അധ്യാപകർ പരുങ്ങി. വിദ്യാർഥിനി ചോദിക്കുന്നു: വോഡ്കയാണല്ലേ? മണം കിട്ടിയിട്ട് അങ്ങനെ തോന്നുന്നു.
കകട്ടിലിൽ നിന്നുള്ള ഏറ്റവും പുതിയ വൃത്താന്തം ഇതാണു: മാഷ് ‘കക്കട്ടിൽ റിപ്പബ്ലിക്ക്’ എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. പുതിയ ക്രാഫ്റ്റിൽ ചെയ്യുന്നു. ഗ്രാമമാണു മുഖ്യ കഥാപാത്രം.
Monday, May 4, 2009
സച്ചിദാനന്ദന്‍ പറഞ്ഞത്
സച്ചിദാനന്ദൻ: എഴുത്തിനോട് ഇടക്കു പോലും പിണങ്ങാതെ
ജയശ്രീ മിശ്ര ഒരിക്കല്‍ എന്നോട് പറഞ്ഞു, ‘ഐ ആം എ കമേഴ്സ്യല്‍ റൈറ്റര്‍‘. അവരത് തുറന്ന് സമ്മതിക്കാന്‍ തയ്യാറാണ്. പണ്ട് നമ്മുടെ കവികള്‍ക്കും കലാകാരന്മാര്‍ക്കും ആത്മാന്വേഷണമുണ്ടായിരുന്നു. തൊടുന്നതെല്ലാം ഉല്‍പ്പന്നമാവുന്ന ഇക്കാലത്ത് എങ്ങനെ ഒരു കവിത മാര്‍ക്കറ്റ് ചെയ്യാമെന്നായി ചിന്ത. കഥകളിയും നമ്മുടെ ഫോക് ആര്‍ട്ടുമെല്ലാം നമ്മുടെ ജീവിതത്തോടൊപ്പം പോരേണ്ടതാണു. പക്ഷേ ജീവിതം മുന്നോട്ട് കുതിച്ചപ്പോൾ കഥകളിയും കലയും ബിംബങ്ങളായി നമ്മുടെ ചുവരുകളില്‍ കയറി ഇരിക്കാന്‍ തുടങ്ങി. സാംസ്കാരികതയില്‍ നിന്നുള്ള അന്യവല്‍ക്കരണമാണു ആഗോളീകരണം നമുക്ക് സമ്മാനിച്ചത്. കള്‍ച്ചര്‍ ഇന്‍ഡസ്ട്രി എന്ന പ്രയോഗമൊക്കെ ആദ്യം നെഗറ്റീവ് അര്‍ഥത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോ സംസ്കാരം വ്യവസായമായി മാറുന്നത് നമുക്ക് അടുത്ത് കാണാം. അതിരപ്പിള്ളിയിലെ വെള്ളത്തിനു ലോകബാങ്ക് വിലയിടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇതിനെ ചെറുക്കാനാണു സംസ്കാരം നമ്മില്‍ നിന്ന് അന്യവൽക്കരിക്കപ്പെടാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ടത്. ഇപ്പോ റിസഷന്‍ കൊണ്ടുള്ള ഒരു മെച്ചം, കലാകാരന്മാർര് ലക്ഷങ്ങളുടെ കണക്കുകളില്‍ നിന്ന് വിട്ട് ആത്മാന്വേഷണത്തിലേക്ക് തിരികെ പോകുന്നുവെന്നതാണു.
എഴുപതുകളില്‍ സംസ്കാരത്തെ വാരിപ്പുണരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ മാര്‍കിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നിട്ടില്ല. എന്നും ഇടതുപക്ഷ അനുഭാവം വച്ചു പുലര്‍ത്തിയ എനിക്ക് മാര്‍ക്സിസ്റ്റ് തിയറിയില്‍, അതിന്റെ ശൈലിയില്‍, പോസ്റ്റ്-സ്ട്രക്ചറലിസം എങ്ങനെ സ്വാധീനിക്കുമെന്നത് പോലുള്ള കാര്യങ്ങള്‍ ആകര്‍ഷകങ്ങളായി തോന്നിയിട്ടുണ്ട്. എന്റെ ഡോക്ടറേറ്റ് ആ വിഷയമായിരുന്നു. ഡോക്ടറേറ്റിനു മുന്‍പും പിമ്പും ഇപ്പോഴും ഞാന്‍ പഠിക്കുന്ന വിഷയമാണത്. നക്സലൈറ്റ് ആശയങ്ങളോട് ആകര്‍ഷണം തോന്നാന്‍ പ്രത്യക്ഷ കാരണം കെജിയെസ്സാണു. പരോക്ഷകാരണം സാര്‍ത്ര് ആണെന്നു പറയാം. 19 വയസ്സിലേ സാര്‍ത്രിനെക്കുറിച്ച് ലേഖനമെഴുതിയിരുന്നു ഞാന്‍. സാര്‍ത്ര് മാവോയിസവുമായി അടുത്തത് എന്നേയും സ്വാധീനിക്കുകയായിരുന്നു.
അക്കാലത്ത് സാംസ്കാരിക വേദി കേരളത്തില്‍ ഇളക്കങ്ങള്‍ ഒരുപാട് സൃഷ്ടിച്ചു. ലിറ്റില്‍ മാഗസിനുകള്‍ എത്രയോ ഇറങ്ങി. പ്രസക്തി, പ്രേരണ, സ്ട്രീറ്റ്.. അങ്ങനെ ധാരാളം. വിസി ശ്രീജന്‍ എഡിറ്റ് ചെയ്ത, ഒരു ലക്കം മാത്രം ഇറങ്ങിയ യനാന്‍ എന്ന മാസിക ഓര്‍മ്മ വരുന്നു. എത്രയോ തെരുവുനാടകാവതരണങ്ങള്‍! കെജെ ബേബിയുടെ നാടുഗദ്ദിക-നാടിന്റെ ബാധയൊഴിപ്പിക്കല്‍-ഈ കള്‍ച്ചറൽ ഉണര്‍വ്വിന്റെ ഭാഗമായിരുന്നു. പൊളിറ്റിക്സ് കള്‍ച്ചറലാകുന്ന അവസ്ഥ; മുദ്രാവാക്യങ്ങള്‍ കവിതയായിരുന്ന അവസ്ഥ. ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്ക് ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തന പരിചയം വേണമെന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം വിദേശത്തു പോയി പഠിച്ച് മാനേജേരിയല്‍ സ്കില്‍സ് വളര്‍ത്തിയെടുത്താല്‍ മതി. നമ്മുടെ കാലത്ത് നല്ലൊരു ഇക്കണോമിസ്റ്റാണു നല്ല നേതാവ്. ഇക്കണോമിക്സിന്റെ ഹെജമണിയാണു നാട് ഭരിക്കുന്നത്. അതിന്റെ കീഴിലാണു എഴുത്തും സാഹിത്യവും പോലും.
ഇപ്പോൾ 62 വയസ്സായി. കഴിഞ്ഞ മുപ്പത് വര്ഷനക്കാലത്തെ അനുഭവങ്ങള്‍ മനസിലാക്കിത്തരുന്നത് ഹിംസയിലൂടെ മാറ്റം സാധ്യമാവില്ലെന്നാണു. അഥവാ വയലന്‍സിലൂടെ വരുന്ന മാറ്റങ്ങള്‍ നില നിര്‍ത്താന്‍ കൂടുതല്‍ വയലന്‍സ് വേണ്ടി വരുന്നു. സര്‍ക്കാര്‍ മറിച്ചിട്ട് ലോങ്ങ് മാര്‍ച്ചിലൂടെ സാധിക്കുന്നതല്ല വിപ്ലവം.
സാഹിത്യ അക്കാദമിയില്‍ നിന്നും 2006ലാണു സെക്രട്ടറിയായി വിരമിച്ചത്. പത്തു വർഷം ചെയ്ത ആ ജോലി അക്കാദമിയേയും എന്നെത്തന്നേയും പരിണമിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേത്രു സ്ഥാനത്ത് എന്നും ഒരു ബ്രാഹ്മണ മേധാവിത്വം ഉണ്ടായിരുന്നു. ഞാനാണു ആദ്യത്തെ അബ്രാഹ്മണനായ സിക്രട്ടറി. ദക്ഷിണേന്ത്യക്കാരനായി ആദ്യം ആ സ്ഥാനത്തെത്തുന്ന ആളും ഞാന്‍ തന്നെ. എന്റെ പ്രവർത്തനകാലത്ത് അക്കാദമി ആദ്യമായി ദളിത് എഴുത്തുകാർക്കും ട്രൈബല്‍ എഴുത്തുകാര്‍ക്കുമായി 2 വീതം സമ്മേളനങ്ങള്‍ നടത്തി. അക്കാദമി വയസ്സന്‍മാരുടേത് എന്നൊരു ഇമേജുണ്ടായിരുന്ന്ത് ഞാന്‍ മുന്‍കൈയെടുത്ത് പൊളിച്ചു. 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ക്കായി ‘മുലാകാത്’ എന്നൊരു പ്ലാറ്റ്ഫോം തുടങ്ങി. സ്ത്രീകള്‍ക്കായി ആരംഭിച്ച വേദിയായിരുന്നു അസ്മിത. നാനാ വിഷയ സംബന്ധമായ സംവാദങ്ങള്‍ക്കും ഇന്റെറാക്ഷനും പ്രഭാഷണ പരമ്പരക്കുമായി-റോമിള ഥാപ്പറൊക്കെ വന്നതോറ്ക്കുന്നു-വേണ്ടിയുള്ളതായിരുന്നു അന്തരാള്‍. ഈ വേദികള്ക്കൊക്കെ പേരിട്ടതും ഞാനാണു. അക്കാദമിയിലേത് ജോലിയായി ഞാന്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ സാഹിത്യ അക്കാദമിയുടെ ദ്വൈമാസിക ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍’ എഡിറ്ററായാണു ജീവിതം. ആധുനിക ഇന്ത്യന്‍ കവിതയെക്കുറിച്ച് ബിര്‍ല ഫൌണ്ടേഷന്‍ കീഴില്‍ റിസര്ച്ചും നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒരു ചെയറിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മുഴുവന്‍ സമയ ജോലി ഇനി വയ്യ. ജീവിതം ഇപ്പോഴും നല്ല തിരക്കിലാണു. അതിനിടയില്‍ എങ്ങനെ, അതും സജീവമായി, എഴുതാന്‍ കഴിയുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.
http://pravasam.com/pravasam%20satchithanandan%20-sunil%20cherian2009.htm
ജയശ്രീ മിശ്ര ഒരിക്കല്‍ എന്നോട് പറഞ്ഞു, ‘ഐ ആം എ കമേഴ്സ്യല്‍ റൈറ്റര്‍‘. അവരത് തുറന്ന് സമ്മതിക്കാന്‍ തയ്യാറാണ്. പണ്ട് നമ്മുടെ കവികള്‍ക്കും കലാകാരന്മാര്‍ക്കും ആത്മാന്വേഷണമുണ്ടായിരുന്നു. തൊടുന്നതെല്ലാം ഉല്‍പ്പന്നമാവുന്ന ഇക്കാലത്ത് എങ്ങനെ ഒരു കവിത മാര്‍ക്കറ്റ് ചെയ്യാമെന്നായി ചിന്ത. കഥകളിയും നമ്മുടെ ഫോക് ആര്‍ട്ടുമെല്ലാം നമ്മുടെ ജീവിതത്തോടൊപ്പം പോരേണ്ടതാണു. പക്ഷേ ജീവിതം മുന്നോട്ട് കുതിച്ചപ്പോൾ കഥകളിയും കലയും ബിംബങ്ങളായി നമ്മുടെ ചുവരുകളില്‍ കയറി ഇരിക്കാന്‍ തുടങ്ങി. സാംസ്കാരികതയില്‍ നിന്നുള്ള അന്യവല്‍ക്കരണമാണു ആഗോളീകരണം നമുക്ക് സമ്മാനിച്ചത്. കള്‍ച്ചര്‍ ഇന്‍ഡസ്ട്രി എന്ന പ്രയോഗമൊക്കെ ആദ്യം നെഗറ്റീവ് അര്‍ഥത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോ സംസ്കാരം വ്യവസായമായി മാറുന്നത് നമുക്ക് അടുത്ത് കാണാം. അതിരപ്പിള്ളിയിലെ വെള്ളത്തിനു ലോകബാങ്ക് വിലയിടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഇതിനെ ചെറുക്കാനാണു സംസ്കാരം നമ്മില്‍ നിന്ന് അന്യവൽക്കരിക്കപ്പെടാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ടത്. ഇപ്പോ റിസഷന്‍ കൊണ്ടുള്ള ഒരു മെച്ചം, കലാകാരന്മാർര് ലക്ഷങ്ങളുടെ കണക്കുകളില്‍ നിന്ന് വിട്ട് ആത്മാന്വേഷണത്തിലേക്ക് തിരികെ പോകുന്നുവെന്നതാണു.
എഴുപതുകളില്‍ സംസ്കാരത്തെ വാരിപ്പുണരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ മാര്‍കിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നിട്ടില്ല. എന്നും ഇടതുപക്ഷ അനുഭാവം വച്ചു പുലര്‍ത്തിയ എനിക്ക് മാര്‍ക്സിസ്റ്റ് തിയറിയില്‍, അതിന്റെ ശൈലിയില്‍, പോസ്റ്റ്-സ്ട്രക്ചറലിസം എങ്ങനെ സ്വാധീനിക്കുമെന്നത് പോലുള്ള കാര്യങ്ങള്‍ ആകര്‍ഷകങ്ങളായി തോന്നിയിട്ടുണ്ട്. എന്റെ ഡോക്ടറേറ്റ് ആ വിഷയമായിരുന്നു. ഡോക്ടറേറ്റിനു മുന്‍പും പിമ്പും ഇപ്പോഴും ഞാന്‍ പഠിക്കുന്ന വിഷയമാണത്. നക്സലൈറ്റ് ആശയങ്ങളോട് ആകര്‍ഷണം തോന്നാന്‍ പ്രത്യക്ഷ കാരണം കെജിയെസ്സാണു. പരോക്ഷകാരണം സാര്‍ത്ര് ആണെന്നു പറയാം. 19 വയസ്സിലേ സാര്‍ത്രിനെക്കുറിച്ച് ലേഖനമെഴുതിയിരുന്നു ഞാന്‍. സാര്‍ത്ര് മാവോയിസവുമായി അടുത്തത് എന്നേയും സ്വാധീനിക്കുകയായിരുന്നു.
അക്കാലത്ത് സാംസ്കാരിക വേദി കേരളത്തില്‍ ഇളക്കങ്ങള്‍ ഒരുപാട് സൃഷ്ടിച്ചു. ലിറ്റില്‍ മാഗസിനുകള്‍ എത്രയോ ഇറങ്ങി. പ്രസക്തി, പ്രേരണ, സ്ട്രീറ്റ്.. അങ്ങനെ ധാരാളം. വിസി ശ്രീജന്‍ എഡിറ്റ് ചെയ്ത, ഒരു ലക്കം മാത്രം ഇറങ്ങിയ യനാന്‍ എന്ന മാസിക ഓര്‍മ്മ വരുന്നു. എത്രയോ തെരുവുനാടകാവതരണങ്ങള്‍! കെജെ ബേബിയുടെ നാടുഗദ്ദിക-നാടിന്റെ ബാധയൊഴിപ്പിക്കല്‍-ഈ കള്‍ച്ചറൽ ഉണര്‍വ്വിന്റെ ഭാഗമായിരുന്നു. പൊളിറ്റിക്സ് കള്‍ച്ചറലാകുന്ന അവസ്ഥ; മുദ്രാവാക്യങ്ങള്‍ കവിതയായിരുന്ന അവസ്ഥ. ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്ക് ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തന പരിചയം വേണമെന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം വിദേശത്തു പോയി പഠിച്ച് മാനേജേരിയല്‍ സ്കില്‍സ് വളര്‍ത്തിയെടുത്താല്‍ മതി. നമ്മുടെ കാലത്ത് നല്ലൊരു ഇക്കണോമിസ്റ്റാണു നല്ല നേതാവ്. ഇക്കണോമിക്സിന്റെ ഹെജമണിയാണു നാട് ഭരിക്കുന്നത്. അതിന്റെ കീഴിലാണു എഴുത്തും സാഹിത്യവും പോലും.
ഇപ്പോൾ 62 വയസ്സായി. കഴിഞ്ഞ മുപ്പത് വര്ഷനക്കാലത്തെ അനുഭവങ്ങള്‍ മനസിലാക്കിത്തരുന്നത് ഹിംസയിലൂടെ മാറ്റം സാധ്യമാവില്ലെന്നാണു. അഥവാ വയലന്‍സിലൂടെ വരുന്ന മാറ്റങ്ങള്‍ നില നിര്‍ത്താന്‍ കൂടുതല്‍ വയലന്‍സ് വേണ്ടി വരുന്നു. സര്‍ക്കാര്‍ മറിച്ചിട്ട് ലോങ്ങ് മാര്‍ച്ചിലൂടെ സാധിക്കുന്നതല്ല വിപ്ലവം.
സാഹിത്യ അക്കാദമിയില്‍ നിന്നും 2006ലാണു സെക്രട്ടറിയായി വിരമിച്ചത്. പത്തു വർഷം ചെയ്ത ആ ജോലി അക്കാദമിയേയും എന്നെത്തന്നേയും പരിണമിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേത്രു സ്ഥാനത്ത് എന്നും ഒരു ബ്രാഹ്മണ മേധാവിത്വം ഉണ്ടായിരുന്നു. ഞാനാണു ആദ്യത്തെ അബ്രാഹ്മണനായ സിക്രട്ടറി. ദക്ഷിണേന്ത്യക്കാരനായി ആദ്യം ആ സ്ഥാനത്തെത്തുന്ന ആളും ഞാന്‍ തന്നെ. എന്റെ പ്രവർത്തനകാലത്ത് അക്കാദമി ആദ്യമായി ദളിത് എഴുത്തുകാർക്കും ട്രൈബല്‍ എഴുത്തുകാര്‍ക്കുമായി 2 വീതം സമ്മേളനങ്ങള്‍ നടത്തി. അക്കാദമി വയസ്സന്‍മാരുടേത് എന്നൊരു ഇമേജുണ്ടായിരുന്ന്ത് ഞാന്‍ മുന്‍കൈയെടുത്ത് പൊളിച്ചു. 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ക്കായി ‘മുലാകാത്’ എന്നൊരു പ്ലാറ്റ്ഫോം തുടങ്ങി. സ്ത്രീകള്‍ക്കായി ആരംഭിച്ച വേദിയായിരുന്നു അസ്മിത. നാനാ വിഷയ സംബന്ധമായ സംവാദങ്ങള്‍ക്കും ഇന്റെറാക്ഷനും പ്രഭാഷണ പരമ്പരക്കുമായി-റോമിള ഥാപ്പറൊക്കെ വന്നതോറ്ക്കുന്നു-വേണ്ടിയുള്ളതായിരുന്നു അന്തരാള്‍. ഈ വേദികള്ക്കൊക്കെ പേരിട്ടതും ഞാനാണു. അക്കാദമിയിലേത് ജോലിയായി ഞാന്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ സാഹിത്യ അക്കാദമിയുടെ ദ്വൈമാസിക ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍’ എഡിറ്ററായാണു ജീവിതം. ആധുനിക ഇന്ത്യന്‍ കവിതയെക്കുറിച്ച് ബിര്‍ല ഫൌണ്ടേഷന്‍ കീഴില്‍ റിസര്ച്ചും നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒരു ചെയറിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മുഴുവന്‍ സമയ ജോലി ഇനി വയ്യ. ജീവിതം ഇപ്പോഴും നല്ല തിരക്കിലാണു. അതിനിടയില്‍ എങ്ങനെ, അതും സജീവമായി, എഴുതാന്‍ കഴിയുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.
http://pravasam.com/pravasam%20satchithanandan%20-sunil%20cherian2009.htm
Saturday, April 25, 2009
The lonely life of a camel shepherd
His name is Moorthy, a synonym for God in his native south Indian language. He is, in fact, the all-knowing and omnipotent force to a flock of sheep and eight camels in a desert farm near Jahra. What is amazing about Moorthy is that a day in his life is the sum total of his four year career. For him, there is no difference between Friday or Monday. Every day is the same sun, the same landscape, the same smell and the same faces. Err, correction for the 'same faces' part. One of his sheep was run over by a
speeding bandit about two months ago. Moorthy admits that he still looks for him by instinct, thinking that he may be grazing off the boundary. Then he comes to terms with the fact that he is no longer around.
A day starts very early for Moorthy. Cleaning the pen takes the majority of dawn to accomplish. Breakfast is served to the very impatient flock -oats and packed grains for camels and grass for the rest. After his own breakfast - mostly kuboos and cucumber - Moorthy and his gang will set off for the grazing journey. That expedition takes place in less than a one kilometer area on the farmland that belongs to Moorthy's 'kafeel' (boss/sponsor). Grazing takes up the whole morning.

It's the only time I meet my friend," said Moorthy. His friend, a Bangladeshi shepherd from the neighboring farm, is the only human being Moorthy meets during the long course of a normal day. "We talk for a while, about mobile phones; how much talking time was on offer on special days; about kafeel and the family who comes to spend some weekends and the barbeque diwaniyas..." On such occasions, he said, he turns into a cook as well. "I'm really proud of those nights," said Moorthy with a contented face.
The afternoons are dizzy and drowsy. But Moorthy can't sleep. He has to be like a watchdog. While talking, his eyes are constantly on the lookout. He has a piece of rubber hose in his hand that looks like a cane. "I never beat them," he said, "but it (the rubber hose) gives them a sense of direction and assures my authority," he said with a laugh. You can tell by the way Moorthy treats the flock that their relation is not a master and slave type; rather, it is a master and disciple kind.
However, in the deathly silent farm, Moorthy does have a grumbling rebel. It's the only male camel on the farm. He is a one-camel army, continuously chewing with a vicious look. He is chained in at a fenced area. "He is well kept for mating," Moorthy said, adding, "he has no bad record, but I've chained even his legs just to be on the safe side. As you can see, he jumps every other second." On close observation, you can see a ball-sized hardened skin on the camel's knees - an after-effect of the constant f
ight with the earth.
There are three tents erected on the farm. One is Moorthy's living quarters. The bigger one is exclusively for the sponsor's family and the smallest one is the mosque. Moorthy goes to the tent mosque every evening, around Maghreb time, to meditate. His Hindu background doesn't interfere even in his reading of the Quran, a gift one of his friends gave him a long time ago. "I believe work is worship," he said.
And it's literally true. When you shake hands with him, you feel you are touching a piece of rock. And you really are touched by its warmth.
http://kuwaittimes.net/read_news.php?newsid=MTE5MzY0MDY4Nw==
speeding bandit about two months ago. Moorthy admits that he still looks for him by instinct, thinking that he may be grazing off the boundary. Then he comes to terms with the fact that he is no longer around.
A day starts very early for Moorthy. Cleaning the pen takes the majority of dawn to accomplish. Breakfast is served to the very impatient flock -oats and packed grains for camels and grass for the rest. After his own breakfast - mostly kuboos and cucumber - Moorthy and his gang will set off for the grazing journey. That expedition takes place in less than a one kilometer area on the farmland that belongs to Moorthy's 'kafeel' (boss/sponsor). Grazing takes up the whole morning.

It's the only time I meet my friend," said Moorthy. His friend, a Bangladeshi shepherd from the neighboring farm, is the only human being Moorthy meets during the long course of a normal day. "We talk for a while, about mobile phones; how much talking time was on offer on special days; about kafeel and the family who comes to spend some weekends and the barbeque diwaniyas..." On such occasions, he said, he turns into a cook as well. "I'm really proud of those nights," said Moorthy with a contented face.
The afternoons are dizzy and drowsy. But Moorthy can't sleep. He has to be like a watchdog. While talking, his eyes are constantly on the lookout. He has a piece of rubber hose in his hand that looks like a cane. "I never beat them," he said, "but it (the rubber hose) gives them a sense of direction and assures my authority," he said with a laugh. You can tell by the way Moorthy treats the flock that their relation is not a master and slave type; rather, it is a master and disciple kind.
However, in the deathly silent farm, Moorthy does have a grumbling rebel. It's the only male camel on the farm. He is a one-camel army, continuously chewing with a vicious look. He is chained in at a fenced area. "He is well kept for mating," Moorthy said, adding, "he has no bad record, but I've chained even his legs just to be on the safe side. As you can see, he jumps every other second." On close observation, you can see a ball-sized hardened skin on the camel's knees - an after-effect of the constant f
ight with the earth.
There are three tents erected on the farm. One is Moorthy's living quarters. The bigger one is exclusively for the sponsor's family and the smallest one is the mosque. Moorthy goes to the tent mosque every evening, around Maghreb time, to meditate. His Hindu background doesn't interfere even in his reading of the Quran, a gift one of his friends gave him a long time ago. "I believe work is worship," he said.
And it's literally true. When you shake hands with him, you feel you are touching a piece of rock. And you really are touched by its warmth.
http://kuwaittimes.net/read_news.php?newsid=MTE5MzY0MDY4Nw==
Wednesday, April 22, 2009
ഇറാഖ് കല്യാണച്ചടങ്ങില്‍ (ചിത്രം)

ജീവിതം ഇന്ന് കുഴപ്പമില്ല, നാളത്തെ കാര്യം അറിഞ്ഞു കൂടാ. അതുകൊണ്ട് ഇന്ന് കല്യാണം കഴിച്ചേക്കാമെന്ന് പറഞ്ഞ് വിവാഹിതരാകുന്നവരുണ്ടത്രേ ഇറാഖില്‍. ബാഗ്ദാദിലെ ഷെറട്ടന്‍ ബോള്‍റൂമില്‍ ഈയിടെ നടന്ന കല്യാണച്ചടങ്ങില്‍ (ചിത്രം), പരമ്പരാഗതരീതിയനുസരിച്ച് വധൂവരന്‍മാര്‍ വാള്‍ കൊണ്ട് കല്യാണ കേക്ക് മുറിച്ചു. ഷാംപെയിന്‍ ഗ്ലാസ്സില്‍ പെപ്സി ഒഴിച്ചു കുടിച്ചു (ഇസ്ലാമികരീതിയനുസരിച്ച് മദ്യം പാടില്ലാത്തതിനാല്‍).ക്ഷണിതാക്കളിലെ ആണുങ്ങള്‍ കൈകോര്‍ത്ത് ‘ദബ്ക’ എന്ന ഡാന്‍സ് കളിക്കുന്നതിനിടെ വെളിച്ചം അപ്രത്യക്ഷമായി. പവര്‍ കട്ട്! (അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ നിന്ന്).

Saturday, April 18, 2009
അനീഷ് ചോപ്രയുടെ നിയമനം പോലെ ഒരു കഥ
ഒരു കഥയെഴുതാമെന്ന് വിചാരിക്കുകയാണ്. കാലികപ്രസക്തി എന്നൊരു സംഗതിയുള്ളതിനാല്‍ സാമ്പത്തികമാന്ദ്യം കഥാബീജത്തില്‍ മോരില്‍ പുളിയെന്നപോല്‍ ഉണ്ടാവണം. കഥ ഐ പി എല്‍ പോലെ ബോറാവരുത്; ഇറാനിലെ തൂക്ക് പോലെ സര്‍വസാധാരണമാവരുത്; ആഞ്ജലീന ജോളിയുടെ ഗര്‍ഭം പോലെ ‘അതിന് ഞാനെന്ത് വേണം’ ആവരുത്; ഡേവിഡ് ബെക്കാം മോട്ടോറോള പരസ്യത്തിനായി ടെര്‍മിനേറ്റര്‍ ആയതു പോലെ വേഷം കെട്ടലാവരുത്. ബട്ട്, അമേരിക്കന്‍ ടെക്നോളജി ഓഫീസര്‍ അനീഷ് ചോപ്രയുടെ നിയമനം പോലെ ‘!’ തോന്നിപ്പിക്കണം, പോസ്റ്റ്-റിസഷന്‍ കഥ.
ഒരുത്തന് ജോലി പോകുന്നതാവും കഥാ ഉള്ളടക്കം എന്നാവും എല്ലാരും കരുതുക. അത് മലര്‍ത്തിയടിക്കണം. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരുടെ പ്രശ്നമല്ല, പിരിച്ചുവിടല്‍ കല്‍പ്പന പുറപ്പെടുവിക്കുന്നവനും ഒരു വേദന കാണുമല്ലോ. ഏറെ നാള്‍ ഒരുമിച്ച് ചായകുടിച്ച്, കല്‍പ്പനകളൊക്കെ ശിരസാവഹിച്ച്, പറയുന്ന തമാശക്കൊക്കെ ചിരിച്ച ഒരു കീഴ്ജീവനക്കാരനോട് നാളെ മുതല്‍ വരേണ്ട എന്നു പറയുന്നതിലെ മാനേജരുടെ ഒരു ‘ഇത്’ആവണം ഫോക്കസ്. വേണമെങ്കില്‍ ഈ മാനേജര്‍ മിക്കപ്പോഴും കീഴന്‍ എംപ്ലോയിയുടെ വീട്ടീന്ന് ശാപ്പാടുന്നവനും, വിഭാര്യനും വിമക്കളനും ആയതിനാല്‍ കീഴന്‍-വീട്ടില്‍ സന്തോഷം കണ്ടെത്തുന്ന വിഭീഷണനുമാവട്ടെ. ആദ്ദേഹത്തിന് കീഴന്‍-ഭാര്യയോട് അവിഹിതം? കള! അത് ചിദംബരത്തിലെ മുനിയാണ്ടി പോലാവും. സിവി ശ്രീരാമനും അരവിന്ദനും പോയിട്ട് കാലമെത്രയായി!
അങ്ങനെ നേരം പുലരുന്നു. ഉറക്കമൊഴിഞ്ഞ രാത്രിപിറ്റേന്ന് മനേജര്‍ വധശിക്ഷ വിധിക്കാനുള്ള തയ്യാറെടുപ്പോടെ ഓഫീസിലേക്ക്. അവിടെ ചെന്നപ്പോള്‍ ഒരു കഷണം ട്വിസ്റ്റ്. പിരിച്ചുവിടല്‍ ഭീഷണി ഭയപ്പെട്ട കുറേ കീഴന്‍മാര്‍ ചേര്‍ന്ന് മാനേജരെ ഒരു മുറിയിലിട്ട് പൂട്ടട്ടെ. ‘ബോസനാപ്പിങ്ങ്’ എന്നോ മറ്റോ പറയും. പ്രിയ ബോസിനെ പ്രിയ കീഴന്‍ പിന്‍വാതില്‍ തുറന്ന് സ്വതന്ത്രനാക്കുന്നിടത്ത് കഥ തീരുന്നില്ല. അത് വായനക്കാരുടെ മനസിലും തീരില്ലല്ലോ.
ഒരുത്തന് ജോലി പോകുന്നതാവും കഥാ ഉള്ളടക്കം എന്നാവും എല്ലാരും കരുതുക. അത് മലര്‍ത്തിയടിക്കണം. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരുടെ പ്രശ്നമല്ല, പിരിച്ചുവിടല്‍ കല്‍പ്പന പുറപ്പെടുവിക്കുന്നവനും ഒരു വേദന കാണുമല്ലോ. ഏറെ നാള്‍ ഒരുമിച്ച് ചായകുടിച്ച്, കല്‍പ്പനകളൊക്കെ ശിരസാവഹിച്ച്, പറയുന്ന തമാശക്കൊക്കെ ചിരിച്ച ഒരു കീഴ്ജീവനക്കാരനോട് നാളെ മുതല്‍ വരേണ്ട എന്നു പറയുന്നതിലെ മാനേജരുടെ ഒരു ‘ഇത്’ആവണം ഫോക്കസ്. വേണമെങ്കില്‍ ഈ മാനേജര്‍ മിക്കപ്പോഴും കീഴന്‍ എംപ്ലോയിയുടെ വീട്ടീന്ന് ശാപ്പാടുന്നവനും, വിഭാര്യനും വിമക്കളനും ആയതിനാല്‍ കീഴന്‍-വീട്ടില്‍ സന്തോഷം കണ്ടെത്തുന്ന വിഭീഷണനുമാവട്ടെ. ആദ്ദേഹത്തിന് കീഴന്‍-ഭാര്യയോട് അവിഹിതം? കള! അത് ചിദംബരത്തിലെ മുനിയാണ്ടി പോലാവും. സിവി ശ്രീരാമനും അരവിന്ദനും പോയിട്ട് കാലമെത്രയായി!
അങ്ങനെ നേരം പുലരുന്നു. ഉറക്കമൊഴിഞ്ഞ രാത്രിപിറ്റേന്ന് മനേജര്‍ വധശിക്ഷ വിധിക്കാനുള്ള തയ്യാറെടുപ്പോടെ ഓഫീസിലേക്ക്. അവിടെ ചെന്നപ്പോള്‍ ഒരു കഷണം ട്വിസ്റ്റ്. പിരിച്ചുവിടല്‍ ഭീഷണി ഭയപ്പെട്ട കുറേ കീഴന്‍മാര്‍ ചേര്‍ന്ന് മാനേജരെ ഒരു മുറിയിലിട്ട് പൂട്ടട്ടെ. ‘ബോസനാപ്പിങ്ങ്’ എന്നോ മറ്റോ പറയും. പ്രിയ ബോസിനെ പ്രിയ കീഴന്‍ പിന്‍വാതില്‍ തുറന്ന് സ്വതന്ത്രനാക്കുന്നിടത്ത് കഥ തീരുന്നില്ല. അത് വായനക്കാരുടെ മനസിലും തീരില്ലല്ലോ.
Monday, April 13, 2009
Subscribe to:
Posts (Atom)