Search This Blog

Tuesday, March 18, 2008

ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകുന്നയിടമ്‌‌‌

1. സൌദിയിലെ മലയാളി വീട്ടുജോലിക്കാരികള്‍ നേരിടുന്ന പീഡനാനുഭവങ്ങള്‍ റിയാദിലെ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന്‌ സൌദി ഭരണകൂടം സ്പോസര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു.

ഓര്‍ത്തു പോവുന്നതാണ്‌. 16 ആം നൂറ്റാണ്ടിലൊരു ഹംഗേറിയന്‍ പ്രഭ്വി, എര്‍സബത്ത്‌ ബത്തോറി, സൌന്ദര്യ സംരക്ഷണത്തിനായി കന്യകകളായ വീട്ടുജോലിക്കാരെ കൊന്ന്‌ അവരുടെ രക്തത്തില്‍ കുളിച്ചിരുന്നത്രെ.
'അവന്‍ എനിക്ക്‌ കമ്മല്‍ തരാമെന്ന്‌ പറഞ്ഞു. എന്നാല്‍ അവനെന്‍റ്റെ ചെവി കുത്തിക്കീറുക മാത്രമേ ചെയ്തൊള്ളൂ!' (അറബിക്‌ പഴഞ്ചൊല്ല്‌).

2. പുസ്തക പ്രദക്ഷിണം: ദൈവത്തിന്‍റ്റെ അഭാവം നിറഞ്ഞ, വരണ്ട, മൂകമായ പ്രദേശത്ത്‌ കൂടെ പേരില്ലാത്ത അച്ഛനും മകനും നടത്തുന്ന എങ്ങോട്ടെ'റിയില്ലാ യാത്രയാണ്‌ കോര്‍മാക്‌ മക്കാര്‍ത്തിയുടെ പുലിറ്റ്സര്‍ സമ്മാനിതമായ നോവല്‍, ദ റോഡ്‌. ടി. എസ്‌. ഏല്യറ്റിന്റെ വേസ്റ്റ്ലാന്‍ഡും ജോസഫ്‌ കോണ്‍റാഡിന്റെ ഹാര്‍ട്ട്‌ ഓഫ്‌ ഡാര്‍ക്ക്നെസും, ഡാന്‍റ്റെയുടെ ഇന്‍ഫെര്‍ണോയും 'റോഡില്' ദര്‍ശിക്കാമെന്ന്‌ റിവ്യൂകാരന്‍മാര്‍.

3. ആഗോളതാപത്തെപ്പറ്റിയുള്ള ഡോക്യൂമെന്ററി 'ആന്‍ ഇന്‍കണ്‍വീനിയന്‍റ്റ്‌ ട്രൂത്ത്‌': മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡണ്ട്‌ അല്‍ ഗോറാണ്‌ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച്‌ മുറിയിപ്പ്‌ തരുന്ന ഡോക്യൂമെന്ററിയുടെ അവതാരകന്‍.

നമുക്ക്‌ ഗ്ളോബല്‍ വാമിങ്ങ്‌ മായയാണെന്ന്‌ വിശ്വസിക്കാനാണ്‌ താല്‍പര്യം. പെണ്ണല്ലേ, പ്രസവിക്കും എന്ന്‌ പറയുന്നത്‌ പോലെ പ്രക്ര്^തിയല്ലേ, മാറിക്കൊണ്ടിരിക്കും!

4. പിന്‍വലിച്ചു: ലിംബോ, ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകുന്നയിടമെന്ന്‌ കത്തോലിക്കാ സഭ പഠിപ്പിച്ചിരുന്ന കണ്‍സെപ്റ്റ്‌, പിന്‍വലിച്ചു. 13 ആം നൂറ്റാണ്ടില്‍, ദൈവശാസ്ത്രകാരനായിരുന്ന സെന്‍റ്റ്‌ തോമസ്‌ അക്വിനാസ്‌ ആണ്‌ ലിംബോ സങ്കല്പത്തെപ്പറ്റി ആഴത്തില്‍ പഠിപ്പിച്ചത്‌. ലിംബുസ്‌ ഇന്‍ഫാന്റും എന്ന മാമ്മോദീസ മുക്കാത്ത കുഞ്ഞാത്മക്കളുടെ ഇടം ദൈവത്തിന്റെ അനന്തകാരുണ്യത്തില്‍ വേര്‍തിരിക്കപ്പെടേണ്ട കാര്യമില്ലെന്ന്‌ പോപ്പ്‌ ബനഡിക്റ്റ്‌.
അങ്ങനെ പരിണാമസിദ്ധാന്തം ദൈവശാസ്ത്രത്തിലും.

5. പുസ്തകപ്രദക്ഷിണം: കാബൂള്‍ ബ്യൂട്ടി സ്കൂള്‍, ഡെബോറ റോഡ്‌റീഗ്സ്‌, റാന്‍ഡം ഹൌസ്‌ പ്രസാധനം. മിച്ചിഗണില്‍ ഹെയര്‍ഡ്രസ്സറായി ജോലി ചെയ്തിരുന്ന ഗ്രന്‍ഥകാരിയുടെ അഫ്ഗാനിസ്ഥാന്‍ അനുഭവങ്ങള്‍. താലിബാന്‍ ദേശത്ത്‌ ബ്യൂട്ടീഷന്മാരെ സ്ര്^ഷ്ടിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക്‌ പണവും പദവിയും ആത്മവിശ്വാസവും നല്‍കിയ സൌന്ദര്യവിപ്ളവത്തിന്റെ ആകര്‍ഷകമായ ആഖ്യാനമെന്ന്‌ നിരൂപകര്‍. അഫ്ഗാനിയെ കല്യാണം കഴിച്ച്‌ കാബൂളില്‍ ഇപ്പോഴും ബ്യൂട്ടി സ്കൂള്‍ നടത്തി ജീവിക്കുന്നു ക്രേസി ഡെബ്‌ എന്ന്‌ അമേരിക്കന്‍ സുഹ്ര്^ത്തുക്കളുടെയിടയില്‍ അറിയപ്പെടുന്ന വിപ്ളവ എഴുത്തുകാരി.

പെണ്ണുങ്ങള്‍ക്ക്‌ തലമുടിയുടെയത്രയും വിലയില്ലാത്ത ദേശത്തെ തലമുടി വിപ്ളവത്തിന്‌ നീളമെത്ര?

2 comments:

Unknown said...

ലിങ്കുകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ എന്നാശിക്കുന്നു..

സുനില്‍ കെ. ചെറിയാന്‍ said...

വിവിധ സോഴ്സുകളാണ്; പ്രധാനമായും ന്യൂയോറ്ക്ക് ടൈംസ്, ഔട്ട്ലുക്ക് മാഗസിന്‍.

Blog Archive