Search This Blog

Friday, March 28, 2008

മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌

മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌)

ഏറ്റവും പ്രിയപ്പെട്ടത്‌ ദോശ. രണ്ടാമത്‌ പുട്ട്‌. ഇഡ്ഢലി മുഖ്യമായും സവര്‍ണ വിഭാഗങ്ങളുടെ പലഹാരമാണത്രെ.

ദക്ഷിണേന്ത്യന്‍ പ്രാതല്‍ ശീലങ്ങളെ അധിനിവേശപ്പെടുത്താന്‍ ബ്രഡിനും ബട്ടറിനും കഴിഞ്ഞിട്ടില്ല.

95% പേരും ഉച്ചക്ഷണത്തിന്‌ ചോറ്' കഴിക്കുന്നു. വൈകുന്നേരം കപ്പയെ ചപ്പാത്തി കടത്തി വെട്ടി.

40% പേര്‍ റേഷനരിയെ ആശ്രയിക്കുന്നു. പക്ഷെ, സാമ്പത്തിക വിഭാഗങ്ങളില്‍ 80% പേര്‍ക്കും അരിയുടെ സ്രോതസ്‌ പൊതുവിപണിയാണ്‌.

മാംസ്യാഹാരങ്ങളില്‍ മത്സ്യം മുഖ്യം. രണ്ടാമത്‌ മാംസം. മൂന്നാമത്‌ മുട്ട .

മധ്യകേരളത്തിലുള്ളവരാണ്‌ വലിയ തീറ്റക്കാര്. 66% പേരും ഒരു ദിവസത്തെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നു. തെക്കന്‍ വടക്കന്‍ പ്രദേശത്തുള്ളവരുടെ മത്സ്യ ഉപയോഗം 59%.
(പരിഷത്തിന്‍റെ 'കേരളപഠനം' എന്ന പുസ്തകത്തില്‍ നിന്ന്)

വാര്‍ത്താപ്രദക്ഷിണം

1. ചൂട്‌ വര്‍ത്തമാനങ്ങള്‍
ഷോപ്പനോവര്‍ പറഞ്ഞു ക്ളേശവും സഹനവുമായി നാം ഇണങ്ങിയില്ലെങ്കില്‍ നമുക്ക്‌ ലോകത്തോട്‌ താദാത്മ്യം പ്രാപിക്കാനാകാതെ വരുമെന്ന്. പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഒരാള്‍ തന്‍റെ ആരോഗ്യാവസ്ഥയെ മറന്ന് കാലില്‍ ഷൂ നോവിക്കുന്നയിടം മാത്രം ശ്രദ്ധിക്കുന്നതു പോലെയാണ്‌ മനുഷ്യജീവിതത്തില്‍ ക്ളേശമെന്നൊക്കെ പറയുന്നത്‌. ഷോപ്പനോവര്‍ ഗള്‍ഫിലെ ചൂട്‌ അറിഞ്ഞിട്ടില്ല. (ഭാരതീയ സാംഖ്യകാരികയെല്ലാം നല്ല പിടിത്തമ്). അറിഞ്ഞിരുന്നെങ്കില്‍ ആഗോളതാപവും ആഗോളസമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഉപന്യസിക്കുമായിരുന്നു. (ജര്‍മന്‍ തത്വചിന്തകന്‍ ആര്‍തര്‍ ഷോപ്പനോവറിന്‍റെ പ്രബന്ധങ്ങള്‍ പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌).

2. വേനല്‍ക്കാലത്ത്‌ ഓഫീസുകളില്‍ കോട്ടും സ്യൂട്ടിനും പകരം ടി ഷര്‍ട്ട് ധരിക്കാമെന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. എ.സി. കുറച്ച്‌ അത്രയും ഊര്‍ജം ലാഭിക്കാമെന്ന് കണക്ക്‌ കൂട്ടല്‍.

ചൂടത്ത്‌ തൊലിയഴിച്ചു വച്ച്‌ എല്ലുംപുറത്ത്‌ തെല്ലുമിരുന്നു ഞാന്‍ എന്ന നവീന കവിത വായിക്കുന്നതിലും നന്ന്‌ ഉഷ്ണം ഉഷ്ണേന ശാമ്യതി (ഒരു ശക്തി അതേ ശക്തി കൊണ്ട്‌ തന്നെ ശമിക്കപ്പെടുന്നു) എന്ന് ഉറക്കെ ചൊല്ലുന്നതാണ്‌.

വേനലില്‍ കാലം ചൂട്‌ പിടിക്കുന്നതിന്‍റെ ചിത്രം മറ്റൊരു ചൊല്ലിലുണ്ട്‌: വേരറ്റ മരം, നീരറ്റ നദി, പേരറ്റ മനുഷ്യന്‍.

3. പുസ്തക പ്രദക്ഷിണം: എ തൌസന്‍ഡ്‌ സ്പ്ളെന്‍ഡിഡ്‌ സണ്‍സ്‌ (ഖാലിദ്‌ ഹുസൈനി, ബ്ളൂംസ്ബെറി പ്രസാധനം, 372 പേജ്‌, 514 രൂപ).

പരദേശീയത, സ്ത്രീവിമോചനം, അസ്തിത്വദുഃഖം, മുത്തശ്ശിക്കഥാചാരുത സമരസം ചേര്‍ന്നാല്‍ ഖാലിദ്‌ ഹുസൈനിയുടെ നോവലായി. താലിബാന്-നിര്‍ദ്ദയകാലത്തോട്‌ നിര്‍ഭയം നില കൊള്ളുന്ന മറിയത്തിനും ലൈലക്കുമറിയാം ഒരാള്‍ക്ക്‌ അവളുടെ നിഴല്‍ പോലും കൂട്ടിന്‌ വരില്ലെന്ന്. രണ്ട്‌ പേരുടെയും വയസന്‍ ഭര്‍ത്താവ്‌ റഷീദിന്‍റെ താടി വച്ച ക്രൂരതകളില്‍ നിന്നും അവരെ രക്ഷിക്കാന്‍ ഒരായിരം സൂര്യന്മാര്‍ വിടരുമെന്ന പ്രതീക്ഷ പല ആയിരം ഹ്ര്^ദയങ്ങളെ തൊടുന്നുണ്ട്‌.

2. ഗുന്തര്‍ ഗ്രാസിന്‍റെ പുതിയ പുസ്തകം: പീലിങ്ങ്‌ ദി ഒനിയന്‍.
യുദ്ധാനന്തര ജര്‍മ്മനിയുടെ സ്വയാവരോധിത മനഃസാക്ഷിയും നാസി കാലഘട്ടത്തിന്റെ വിമര്‍ശകനുമായ ഗുന്തര്‍ ഗ്രാസ്‌ ഹിറ്റ്ലറുടെ സേനയില്‍ ടാങ്ക്‌ ഗണ്ണറായിരുന്നു. സോവിയറ്റ്‌ പട്ടാളം കൊന്നിട്ട സഹചാരികളുടെ മ്ര്^തദേഹങ്ങള്‍ക്കിടയിലൂടെ ഓടുന്ന യുദ്ധകാലാനുഭവങ്ങള്‍ മുതല്‍ ടിന്‍ ഡ്രം മൂലക്ര്^തി 1959 ല്‍ പ്രസിദ്ധീകരിക്കുന്നതു വരെ ഖനി തൊഴിലാളി, ആശാരി, കവി, ശില്‍പി വേഷങ്ങളണിഞ്ഞ 32 വയസ്‌ വരെയുള്ള ജീവിതത്തിന്‍റെ ഉള്ളിത്തൊലി പൊളിക്കുന്നു ഗുന്തര്‍ ഗ്രാസ്‌. ഓര്‍മപുസ്തകത്തില്‍ ഭാവന കൂടിപ്പോയെന്നും ആത്മകഥാകാരന്‍ വെറും കഥാകാരനായെന്നും ആരോപിക്കുന്നുണ്ട്‌ ചില റിവ്യൂകാരന്മാര്‍.

ഇന്റര്‍നെറ്റില്‍ കണ്ടത്‌:
ജോര്ജ്‌ ബുഷ്‌ സ്കൂള്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു. എനി ക്വസ്ച്യന്‍സ്‌? ലിറ്റില്‍ ജോ കൈയുയര്‍ത്തി. എന്തിനാണ്‌ യു. എന്‍. ന്‍റെ പിന്തുണ തേടാതെ ഇറാഖ്‌ ആക്രമിച്ചത്‌? പെട്ടെന്ന്‌ ഇന്‍റര്‍വെല്‍ ബെല്ലടിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ്‌ തുടരാമെന്ന്‌ ബുഷ്‌. ഇന്‍റര്‍വെലിന്‌ ശേഷം എനി ക്വസ്ച്യന്സ്‌ കേട്ട ടോം പറഞ്ഞു. എനിക്ക്‌ രണ്ട്‌ ചോദ്യങ്ങളുണ്ട്‌. ഒന്ന്, എന്തിനാണ്‌ ഇന്‍റര്‍വെല്ലിനുള്ള മണി അര മണിക്കൂര്‍ നേരത്തേ അടിച്ചത്‌? രണ്ട്‌, എവിടെ എന്‍റെ സുഹ്ര്^ത്ത്‌ ജോ?

6 comments:

വേണു venu said...

Nice informations.:)

മൂര്‍ത്തി said...

ഈ സര്‍വ്വേ ഈയിടെ നടന്നതാണോ? hr^ എന്ന് ടൈപ്പ് ചെയ്താല്‍ ഹൃ കിട്ടേണ്ടതാണല്ലോ..

സുനില്‍ കെ. ചെറിയാന്‍ said...

2006 സെപ്റ്റംബറിലാണ്' സര്‍വേ പൂര്‍ത്തിയായി 'കേരളപഠന'മിറങ്ങുന്നത്. കമന്‍റിന്' ഹൃദയം നിറഞ്ഞ നന്ദി.

ബാബുരാജ് ഭഗവതി said...

സര്‍വ്വേ പുസ്തകമായിട്ടുണ്ടോ?

Nandakumar said...

http://eating-ways.blogspot.in/

Unknown said...

Website explanation learn this here now visit the website view it now basics

Blog Archive